വാളയാര്‍ ഹീനമായ നീതി കാലം --- സി.അനൂപ്



     ഹരിയാനയില്‍ ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഗ്രാമീണര്‍ നൂറിലേറെ വൃക്ഷത്തൈകള്‍ നടും. ആഘോഷമാക്കും അവര്‍ ആ ദിവസങ്ങള്‍.
     ഇങ്ങനെയൊരു വാര്‍ത്ത വന്ന നാളുകളിലാണ് കേരളത്തില്‍ രണ്ടു പിഞ്ചു പെണ്‍കുട്ടികള്‍ ഹീനമായി കൊലചെയ്യപ്പെട്ടത്. വാളയാറിലെ ആ പെണ്‍കുട്ടികളുടെ നിലവിളിക്കു മുന്നില്‍ നിന്നുകൊണ്ടാണ് മലയാളികള്‍ പലതരത്തില്‍ സ്വയം പുകഴ്ത്തുന്നത് - സാക്ഷരതയുടെ പേരില്‍, മതേതരത്വത്തിന്‍റെ പേരില്‍, വിദ്യാഭ്യാസത്തില്‍ എന്നു വേണ്ട മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പല കാര്യത്തിലും മാതൃകയാണ് നാം മലയാളികളെന്ന് സ്വയം ധരിച്ചു വശായിക്കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ മലയാളികളുടെ ഈ മുഖംമൂടിയാണ് വാളയാറില്‍ അഴിഞ്ഞുവീണിരിക്കുന്നത്.
     നിയമത്തിന്‍റെ എല്ലാ വാതിലുകളും ആ കുട്ടികള്‍ക്കു മുന്നില്‍ അടയുന്നതാണ് നാം കണ്ടത്. മാപ്പര്‍ഹിക്കാത്ത കുറ്റവാളികള്‍ കൃത്യമായ മെയ്വഴക്കത്തോടുകൂടി തങ്ങള്‍ ചെയ്ത കൊടുംക്രൂരതയില്‍ നിന്നും രക്ഷനേടാന്‍ ശ്രമിച്ചു. കേരളം പലപ്പോഴും ഇരകളുടെ അമര്‍ത്തിപ്പിടിച്ച കരച്ചില്‍ കേള്‍ക്കുന്നില്ല. പകരം വേട്ടക്കാരന്‍റെ ചുവടൊച്ചയ്ക്ക് താളം പിടിച്ചുകൊടുക്കും. ദയാരഹിതമായ നിലപാടുകള്‍ സ്വീകരിക്കും. ഒരു വാര്‍ത്തയെ മറ്റൊരു വാര്‍ത്ത തമസ്ക്കരിക്കും. പഴയ വാര്‍ത്തകളുടെ നേര് തേടി മാധ്യമങ്ങളും പൊതുസമൂഹവും പോകാറുമില്ല.
     പ്രതികള്‍ ആരാണെന്ന് പൊലീസിനും നിയമപാലകര്‍ക്കും വ്യക്തമാണ്. കുറ്റക്കാര്‍ക്കു വേണ്ടി ആദ്യം ഹാജരായ അഭിഭാഷകന്‍ മാത്രം മതി അത് പുറത്തുകൊണ്ടു വരാന്‍. അയാളെ സംരക്ഷിക്കാനാവാതെ ശിശുക്ഷേമസമിതി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി എന്നത് കൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നതല്ല. അവിശ്വസനീയമായ രീതിയില്‍ ചൂഷണത്തിനു വിധേയമാക്കിയതുകൊണ്ടാണ് ആ പിഞ്ചോമനകള്‍ മരിച്ചത്. അവരുടെ രക്ഷിതാക്കളുടെ വാക്കുകള്‍ പോലും മുഖവിലയ്ക്കെടുക്കാതെ നടത്തിയ അന്വേഷണങ്ങളെ നാം എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് മേനി പറയുന്ന നിയമാവലികള്‍ കേട്ട് രോമാഞ്ചം കൊള്ളുന്നവരാണ് നമ്മള്‍. എന്നാല്‍ ഓരോ ദിവസവും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതും കുറ്റവാളികള്‍ ഓരോ കടുംകൈകളില്‍ നിന്നും രക്ഷപ്പെടുന്നതുമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
     വാളയാര്‍ സംഭവം നമ്മുടെ നിയമസംവിധാനങ്ങള്‍ക്കു നേരേ വിരല്‍ചൂണ്ടുകയാണ്. സമൂഹത്തിലും അധികാരത്തിലും സ്വാധീനമില്ലാത്ത മനുഷ്യര്‍ക്ക് മുന്നില്‍ നീതിയും അനുബന്ധ സംവിധാനങ്ങളും യാതൊരു ദാക്ഷിണ്യവും കാണിക്കില്ല എന്ന സത്യം വെളിപ്പെടുകയാണ്. പലതരം സ്വാധീനങ്ങളിലൂടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതു നല്‍കുന്നതാവരുത് നമ്മുടെ നിയമ സംവിധാനങ്ങള്‍. അങ്ങനെ സംഭവിച്ചതിന്‍റെ പൊള്ളലാണ് നാം വാളയാറിലെ പെണ്‍കുഞ്ഞുങ്ങളുടെ വിലാപത്തില്‍ കേള്‍ക്കുന്നതും.
     കാണേണ്ടത് കാണാതിരിക്കുക, ചെയ്യേണ്ടത് വേണ്ട സമയത്ത് ചെയ്യാതിരിക്കുക - ഇതൊക്കെ ഒരു പരിഷ്കൃത സമൂഹത്തിന്‍റെ ലക്ഷണങ്ങളല്ല. പൊലീസിനും കോടതിക്കുമൊക്കെ ഒരു ജനാധിപത്യ സമൂഹത്തില്‍ ചില മാനുഷികമായ കടമകള്‍ നിര്‍വഹിക്കാനുണ്ട്. അതു ചെയ്യാതെ വരുമ്പോള്‍ സാധാരണക്കാരായ മനുഷ്യരാണ് ഇരുണ്ടപാതയില്‍ നിസ്സഹായരാകുന്നത്.
     തെളിവുകളാണ് കോടതിക്കു വേണ്ടത്. പൊലീസിന് അതു കണ്ടെത്താനുള്ള ധാര്‍മികമായ ഉത്തരവാദിത്വവും. എന്നാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോകുന്ന മനുഷ്യര്‍ക്കു വേണ്ടി നിലനില്‍ക്കണമെന്ന് പൊലീസിനെ ഓര്‍മപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. പലപ്പോഴും പലവിധ സ്വാധീനങ്ങളില്‍ അകപ്പെടുന്ന അധികാര കേന്ദ്രങ്ങള്‍ സ്വയമറിഞ്ഞും അറിയാതെയും വേട്ടമൃഗങ്ങളെ സംരക്ഷിക്കുന്നവരായി മാറും. അതു തന്നെയാണ് വാളയാറില്‍ നാം കണ്ടത്. തക്ക സമയത്ത് വേണ്ടതൊന്നും ചെയ്യാന്‍ സാധിക്കാത്ത നാം പിന്നീട് മുതലക്കണ്ണീര്‍ പൊഴിക്കും. പെണ്‍കുട്ടികള്‍ക്കു വേണ്ടി, സ്ത്രീജീവിതത്തിനു വേണ്ടി സുരക്ഷയൊരുക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷം പുലരുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു പറയുന്നവരില്‍ പലരും അതു ഹൃദയത്തില്‍ തൊട്ടല്ല പറയുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ രണ്ടു പെണ്‍കുട്ടികള്‍ വാളയാറില്‍ ഭയാനകമാംവിധം കൊല്ലപ്പെടുമായിരുന്നില്ല.
     നാം ഒന്നില്‍ നിന്നും പാഠം പഠിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സംഭവം വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ മാത്രം അതിനോടു പ്രതികരിക്കുന്നതാവരുത് നമ്മുടെ രാഷ്ട്രീയം. നിരന്തരമായ ജാഗ്രതയുള്ളതാവണം നമ്മുടെ സാമൂഹ്യ മനഃസാക്ഷി. കക്ഷി രാഷ്ട്രീയത്തിന്‍റെ അതിരുകള്‍ മറികടന്ന് നാം സാധാരണക്കാരായ മനുഷ്യരുടെ വേദനകളിലേക്കു വേണം കടന്നുചെല്ലാന്‍. സ്വാതന്ത്ര്യം നേടി അറുപതിലേറെ വര്‍ഷം കഴിഞ്ഞിട്ടും നാം എത്തിനില്‍ക്കുന്ന സാമൂഹ്യാന്തരീക്ഷം ഒട്ടും പ്രതീക്ഷാനിര്‍ഭരമല്ല എന്നതും മറക്കേണ്ടതില്ല.
     നീതി നിര്‍വഹണ സംവിധാനം എന്താണ് വാളയാറിലെ പെണ്‍കുഞ്ഞുങ്ങളോടു ചെയ്തത്? ആദ്യം തന്നെ രണ്ടു പെണ്‍കുട്ടികളും ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടന്നു. ദീര്‍ഘനാളായി പ്രതികള്‍ ആ പെണ്‍കുഞ്ഞുങ്ങളെ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ടാവണം. പതിമൂന്ന് വയസുള്ള ഒരു കുട്ടിയുടെ സമ്മതപ്രകാരമാണ് (ഉഭയസമ്മത പ്രകാരമെന്ന് നിയമഭാഷ) ലൈംഗിക ബന്ധമുണ്ടായതെന്ന കുറ്റപത്രത്തിലെ വാദം യഥാര്‍ത്ഥത്തില്‍ കുറ്റവാളികളെ ശിക്ഷിക്കാന്‍ പര്യാപ്തമാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുഞ്ഞിന്‍റെ സമ്മതമുണ്ടെങ്കില്‍ ലൈംഗികബന്ധമാവാം എന്ന് ആരാണ് ഈ മഹാമതികളായ നിയമപാലകരെ പഠിപ്പിച്ചത്. എഫ്.ഐ.ആറിലും മറ്റും ഇതുപോലുള്ള ഭോഷത്തങ്ങള്‍ എഴുതിപ്പിടിപ്പിച്ച സാറന്മാരെ സസ്പെന്‍ഡ് ചെയ്തതുകൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. കുട്ടികളുടെ അമ്മ തന്നെ പറഞ്ഞ നേരുകള്‍ക്ക് യാതൊരു വിലയും നല്‍കാതെയാണ് നീതിപാലക ഏമാന്മാര്‍ മുന്നോട്ടുപോയത്. ഇവരെയൊക്കെ എന്തു പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്. വാളയാറിലെ പെണ്‍മക്കളുടെ അപരിഹാര്യമായ വേദനയ്ക്കും കണ്ണീരിനും ഇവര്‍ എന്ത് പ്രായ്ശ്ചിത്തമാണ് ചെയ്യാന്‍ പോകുന്നത്.
     മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വാളയാര്‍ കേസിന് പ്രത്യാശ നല്‍കുന്ന വഴിത്തിരിവായിട്ടുണ്ട്. പുതിയ പ്രോസിക്യൂട്ടറെ വയ്ക്കുന്നതിനും അപ്പീല്‍ നല്‍കാനുമൊക്കെയുള്ള തീരുമാനം യഥാര്‍ത്ഥ കുറ്റവാളികളിലേക്ക് ശിക്ഷയെത്താന്‍ പ്രേരണയാകുമെന്ന് കരുതാം.
     ദേശീയ ബാലാവകാശ കമ്മീഷനും ദേശീയ പട്ടികജാതി കമ്മീഷനും വാളയാര്‍ പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടു മാത്രമായില്ല. കേസ് എവിടെ എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടതെന്ന് വ്യക്തമാകേണ്ടതുണ്ട്. അതിന് ഭാരിച്ച ശ്രമമൊന്നും ആവശ്യമില്ല. പച്ചവെള്ളം പോലെ വ്യക്തമാണ് വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാരെന്ന്. കുറ്റം ചെയ്തവര്‍ മാത്രമല്ല അതിനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരും നിയമത്തിനു മുന്നിലെത്തേണ്ടതുണ്ട്.
     ദളിത് പിന്നോക്ക വിഭാഗങ്ങളുടെയും ആദിവാസി സമൂഹത്തിന്‍റെയുമൊക്കെ സാമൂഹ്യജീവിതം ഇന്നും മറ്റുള്ളവര്‍ക്കൊപ്പമല്ല. അവര്‍ പല കാരണങ്ങളാല്‍ അരികിലേക്ക് നീക്കി നിര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ അന്തരീക്ഷമാണ് പലപ്പോഴും ഇതുപോലുള്ള ചൂഷണത്തിന് കാരണം. ആത്മാര്‍ത്ഥമായ ശ്രമങ്ങളിലൂടെ ഇവരുടെ ജീവിതത്തിലേക്ക് വെളിച്ചമെത്തിക്കാനാണ് നാം ശ്രമിക്കേണ്ടത്.
     വാളയാറിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിലെത്തിച്ചുവേണം നമ്മുടെ നിയമ സംവിധാനങ്ങള്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍.
Share:

ജ്ഞാനത്തിന്‍റെ ഉദയങ്ങള്‍ --- എസ്. ജി രവീന്ദ്രനാഥപിള്ള



     ഒരു ഋതു ഉണ്ടാകുന്നു. അത് അതിന്‍റെ ജനിതകാര്‍ത്ഥത്തിലുള്ള സ്വഭാവങ്ങള്‍ തെളിയിച്ച് പ്രകൃതിയെ വ്യതിയാനപ്പെടുത്തുന്നു. അത് ഒരു താല്‍ക്കാലിക അവസ്ഥയാണ്. ഋതുക്കള്‍ക്ക് ഒരു മടക്കയാത്രയുണ്ട്. പക്ഷെ അത് ശാശ്വതമായ തിരിച്ചുപോക്കുകളല്ല. സമയബന്ധിതമായ ഒരു കര്‍ത്തവ്യനിര്‍വഹണം പോലെ അത് മടങ്ങിയെത്തുന്നു. ആവര്‍ത്തനത്തിന്‍റെ അനന്തമായ വിധിചക്രത്തിലേറി ഒരു ഭ്രമണം പോലെ അത് സഞ്ചരിക്കുന്നു. ഇതേപോലെയാണ് നമ്മുടെ നോവലുകളും. മഹത്തായ ഒരു നോവല്‍ ഒരു ഋതു സ്വഭാവം സൃഷ്ടിച്ച് കടന്നുവരുന്നു. അത്തരം ഒരു നോവല്‍ ഒരു സവിശേഷ സന്ദര്‍ഭത്തിന്‍റെ സൃഷ്ടിയാണ്. അത് ചില അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. സൗന്ദര്യത്തിന്‍റെ പുതിയ വര്‍ണരാജികള്‍ സൃഷ്ടിക്കുന്നു. കാലത്തിനപ്പുറത്തേക്കു വളരുന്ന ഭാവന സൃഷ്ടിക്കുന്നു. പുതിയ കലയുടെ സൂത്രവാക്യങ്ങള്‍ അതിന്‍റെ അബോധത്തിലെ നക്ഷത്രമായി തിളങ്ങുന്നു. പുതിയ നോവല്‍ രൂപങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് സൗന്ദര്യഭാവന വളരുമ്പോള്‍ ഋതുക്കളെപ്പോലെ താല്‍ക്കാലികമായ വിരാമത്തിന്‍റെ വിധിശയ്യയില്‍ അത് നിദ്രപ്പെടുന്നു. അത് ഒരു നോവലിന്‍റെ അപ്രത്യക്ഷപ്പെടലല്ല. കാലത്തിനുള്ളില്‍ വച്ച് അസ്ഥിരപ്പെടുന്ന അവസ്ഥയുമല്ല അത്. വീണ്ടും ചര്‍ച്ചകളുടെയും, കണ്ടെത്തലുകളുടെയും, സൗന്ദര്യശാസ്ത്രവിചാരങ്ങളുടെയും ഘോഷനിമിഷങ്ങള്‍ സൃഷ്ടിച്ച് ആ നോവലിന്‍റെ പ്രാധാന്യം ആസ്വാദകനിലെത്തുന്നു.
     ഒരു പുതിയ നോവല്‍, നോവലിനെ സംബന്ധിക്കുന്ന ഒരു ലക്ഷണം കൊണ്ടുവരുന്നു. അത് നോവല്‍ എന്ന കലാരൂപത്തിന്‍റെ പൊതുലക്ഷണമല്ല. സേതുവിന്‍റെ څപാണ്ഡവപുരംچ എന്ന നോവല്‍ ഒരു ലക്ഷണം സൃഷ്ടിക്കുന്നു. അത് പുതുമ കലര്‍ന്ന ഒരു ലക്ഷണമാണ്. പക്ഷെ അത് څപാണ്ഡവപുരംچ എന്ന നോവലിന്‍റെ മാത്രം ലക്ഷണമാണ്. മേതിലിന്‍റെ څസൂര്യവംശംچ നമ്മുടെ നോവല്‍ സാഹിത്യത്തിലെ ഒരു അത്ഭുതമാണ്. വളരെ വിധ്വംസകമായ രീതിയില്‍, നമ്മുടെ നോവല്‍ സങ്കല്‍പത്തെ څസൂര്യവംശംچ അട്ടിമറിക്കുന്നു. ആരും പരീക്ഷിക്കാത്ത ഒരു ലക്ഷണത്തിന്‍റെ അപൂര്‍വരശ്മികള്‍ ഈ നോവലിനൊരു പ്രഭ ചാര്‍ത്തുന്നു. ഒരു നോവല്‍ ഒരു പുതിയ ലക്ഷണത്തില്‍ പിറവി കൊള്ളുകയാണ്. څസൂര്യവംശچത്തില്‍ എഴുത്തുകാരന്‍ സൃഷ്ടിച്ച അപൂര്‍വ മാതൃകയിലുള്ള ലക്ഷണം ആ നോവലിനു മാത്രം അവകാശപ്പെട്ടതാണ്. څസൂര്യവംശچത്തിന്‍റെയോ, څപാണ്ഡവപുരچത്തിന്‍റെയോ ലക്ഷണങ്ങള്‍കൊണ്ട് നമ്മുടെ നോവലിന്‍റെ പൊതുഇടങ്ങളെ നമുക്കു പരിശോധിക്കാനാകില്ല. നോവലിന് സാര്‍വത്രികമായ ഒരു ലക്ഷണമില്ല എന്നതാണതിനു കാരണം. ഒരു പൊതുലക്ഷണത്തിന്‍റെ വലയത്തിനു പുറത്താണ് ഓരോ നോവലും നിലകൊള്ളുന്നത്. പക്ഷെ ഓരോ നോവലും, ഓരോ ലക്ഷണം സൃഷ്ടിക്കുന്നു. ആ ലക്ഷണം ആ നോവലിനു മാത്രം അവകാശപ്പെട്ടതാണ്. നോവല്‍ ഇന്ന വിധത്തില്‍ വേണമെന്ന അനുശാസനകള്‍ക്ക് പ്രസക്തിയില്ലെന്ന് നമുക്കറിയാം. നോവല്‍ രചനയെ സംബന്ധിച്ച കല്‍പനകളുടെ അധികാരസ്വരം അനാവശ്യമാണെന്ന ധാരണ നോവലിന്‍റെ ശൈശവദശയില്‍ത്തന്നെ ഉടലെടുത്തിരുന്നു. ഒരു എഴുത്തുകാരന്‍ നോവലെഴുതുമ്പോള്‍ ഒരു സ്വതന്ത്രമേഖലയില്‍ അയാള്‍ പ്രവേശിക്കുന്നു. പ്രമേയ സ്വീകരണത്തില്‍, ആവിഷ്ക്കാരത്തില്‍, ഭാവനാവിചാരങ്ങളില്‍ എല്ലാം സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പ് നോവലിന്‍റെ പ്രത്യേകമായ ഘടന എഴുത്തുകാരന് അനുവദിച്ചു നല്‍കുന്നു. നോവല്‍, എഴുത്തുകാരന് സ്വാതന്ത്ര്യത്തിന്‍റെ കലയാണ്. ജീവിതത്തിന്‍റെ ബഹുലമായ പ്രവര്‍ത്തനങ്ങള്‍ നാം ഒരു നോവലില്‍ വായിക്കുന്നു. കഥയും, ഉപകഥകളുമായി നോവല്‍ വികസിക്കുന്നത് ആസ്വാദകന്‍ മനസ്സിലാക്കുന്നു. ജീവിതത്തെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ നോവലില്‍ കടന്നുവരുന്നു. ആസ്വാദകനെ അമ്പരപ്പിക്കുന്ന അതീതഭാവനകള്‍ക്ക് വേദിയായി ചിലപ്പോള്‍ നോവലുകള്‍ മാറുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഭാവനയുടെ വിചിത്രലോകം ചില നോവലുകള്‍ സൃഷ്ടിക്കുന്നു. കമ്യുവിന്‍റെയും, കാഫ്കയുടെയും, ജെയിംസ് ജോയ്സിന്‍റെയും, മാര്‍ക്കേസിന്‍റെയും നോവലുകളെ യുക്തികൊണ്ട് നമുക്കപഗ്രഥിക്കാനാകില്ല. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് നോവലെഴുത്തുകാരന്‍റെ ബോധം പിളര്‍ന്നുമാറുകയാണ്. അപ്പോള്‍ യുക്തി തകിടം മറിയുന്നു. യാഥാര്‍ത്ഥ്യം അപ്രത്യക്ഷമാകുന്നു. ഭാവന പുതിയൊരു സ്ഥിതിക്രമത്തിലേക്കു പ്രവേശിക്കുന്നു. ഭാവനയുടെ അനിയന്ത്രിതമായ ഒഴുക്ക് നോവലിലെ സൗന്ദര്യ സംവിധാനത്തിന് അപൂര്‍വ ചാരുതയുള്ള ഇടം നല്‍കുന്നു. നോവല്‍ അത്ഭുതമായും, രഹസ്യമായും, മാന്ത്രികസത്യമായും, അപരസ്വഭാവമായും മാറ്റം ചെയ്യപ്പെടുകയാണ്. നോവല്‍ കള്ളം പറയുന്നു. സാധാരണജീവിതത്തില്‍ നിന്നകന്നു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ നോവലില്‍ പ്രത്യക്ഷപ്പെടുന്നു. യുക്തിയുടെ വിദൂരബന്ധം പോലുമില്ലാത്ത പ്രമേയങ്ങള്‍ ഉണ്ടാകുന്നു. ഒരു മാന്ത്രികക്കോട്ടപോലെ മാര്‍ക്കേസിനെപ്പോലുള്ള എഴുത്തുകാര്‍ നോവലില്‍ ഒരു സ്വപ്നലോകം തീര്‍ക്കുന്നു. മാന്ത്രികമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നു. നോവലിന്‍റെ ഈ സ്ഥിതികളൊക്കെ എഴുത്തുകാര്‍ കല്‍പിച്ചുണ്ടാക്കുന്നതാണ്. സൗന്ദര്യാന്വേഷണത്തിന്‍റെ തീവ്രയത്നം കൂടിയാണത്. മാര്‍ക്കേസിന്‍റെയും, കുന്ദേരയുടെയും ഒക്കെ നോവലിലെ ജീവിതാഖ്യാനം യാഥാര്‍ത്ഥ്യത്തിന്‍റെ എതിരിടങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് നമുക്കറിയാം. അതുകൊണ്ടാണ് നോവല്‍ കള്ളമാണെന്ന ഒരു ധാരണ വായനയില്‍ രൂപപ്പെടുന്നത്. പക്ഷെ നോവലിലെ കള്ളവും, അയുക്തിയും ആസ്വാദകനെ കബളിപ്പിക്കുന്നു. നോവലിലെ കള്ളത്തെയും, അയുക്തിയേയും അതായിത്തന്നെ കാണുന്നിടത്താണ് പ്രശ്നം. ജീവിതത്തെ സംബന്ധിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ നോവലിസ്റ്റിന്‍റെ മനസ്സിലേക്കു കടന്നുവരുന്നു. രാഷ്ട്രീയം, അധികാരം, മതം തുടങ്ങിയവ സൃഷ്ടിക്കുന്ന ക്രിയാശ്രേണികളുടെ യാഥാര്‍ത്ഥ്യത്തെയും അയാള്‍ മനസ്സിലാക്കുന്നു. ജീവിതത്തിന്‍റെ നിരവധി ഘടകങ്ങളിലൂടെയുള്ള എഴുത്തുകാരന്‍റെ യാത്രയാണത്. എഴുത്തുകാരന് ആവിഷ്ക്കരിക്കേണ്ടത് യാഥാര്‍ത്ഥ്യത്തെയാണ്. യാഥാര്‍ത്ഥ്യം എഴുത്തുകാരന്‍റെയുള്ളില്‍ തിളച്ചുമറിയുന്നു. യാഥാര്‍ത്ഥ്യത്തിന്‍റെ നീണ്ടനിരകള്‍ പ്രത്യക്ഷപ്പെടുന്നു. പക്ഷെ യാഥാര്‍ത്ഥ്യത്തെ അതേപടി അയാള്‍ നോവലില്‍ പ്രത്യക്ഷപ്പെടുത്തുന്നില്ല. യാഥാര്‍ത്ഥ്യം നോവലില്‍ മറയപ്പെടുന്നു. നോവലിന്‍റെ ആന്തരിക സമൃദ്ധിയില്‍ യാഥാര്‍ത്ഥ്യം ലയിക്കുന്നു. പക്ഷെ യാഥാര്‍ത്ഥ്യം ഉണ്ട്.  ആ യാഥാര്‍ത്ഥ്യത്തെത്തന്നെയാണ് നോവലിസ്റ്റ് ആവിഷ്ക്കരിക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്‍റെ നഗ്നമേനിയെ അയാള്‍ സൗന്ദര്യംകൊണ്ടു മൂടുന്നു. ഒരു സൗന്ദര്യ വിതാനത്തിനുള്ളില്‍ യാഥാര്‍ത്ഥ്യം അദൃശ്യപ്പെടുന്നു. നോവലിസ്റ്റ് മനസ്സില്‍ സൃഷ്ടിച്ച യാഥാര്‍ത്ഥ്യത്തിന്‍റെ സ്വരൂപഘടന രചനയുടെ സമയഘട്ടത്തില്‍ വലിയ അട്ടിമറിക്കു വിധേയമാകുന്നു. യാഥാര്‍ത്ഥ്യം എഴുത്തില്‍ മറ്റൊന്നായി മാറുന്ന അവസ്ഥയാണത്. അങ്ങനെ നോവലില്‍ ഒരു വക്രസ്വഭാവത്തിന്‍റെ ജ്വാലാഫണങ്ങള്‍ ഉയരുന്നു. യാഥാര്‍ത്ഥ്യം അതേപടിയങ്ങ് ആവിഷ്ക്കരിക്കുന്നത് കലാപ്രവര്‍ത്തനത്തെ അലസബോധം കൊണ്ട് വികൃതപ്പെടുത്തുന്ന രചനാകൃത്യമാണെന്നും, രചനയുടെ ഉയര്‍ന്നവിതാനങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത്തരം സര്‍ഗപ്രവര്‍ത്തിയുടെ മേഖല നിഷിദ്ധമാണെന്നും പ്രൂസ്റ്റും, ഉംബര്‍ട്ടോ എക്കോയും, മാര്‍ക്കേസും, ജോര്‍ജ് ഓര്‍വെല്ലും, കാഫ്കയും, കമ്യുവും ഒക്കെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അപൂര്‍വത സൃഷ്ടിക്കുന്ന നോവലുകള്‍ എഴുതാന്‍ അവര്‍ക്കു കഴിഞ്ഞത്.
രണ്ട്
     നോവല്‍ ഉള്‍പ്പെടെയുള്ള സാഹിത്യരൂപങ്ങളുടെ മിഥ്യാസ്വഭാവം കലര്‍ന്ന മാറ്റത്തെക്കുറിച്ച്, നേര്‍വഴികള്‍ വിട്ട് വിപരീതത്തിന്‍റെ വഴികള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, സാഹിത്യത്തിന്‍റെ രൂപഭാവങ്ങളില്‍ അയഥാര്‍ത്ഥം വന്നുനിറയുന്നതിനെക്കുറിച്ച് ചിന്താപരമായ പ്രകാശനവെളിച്ചങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്. ഒരു കലാസൃഷ്ടി ഒരിക്കലും യഥാര്‍ത്ഥമല്ലെന്ന് സാര്‍ത്ര് പറയുന്നുണ്ട്. ഒരു യഥാര്‍ത്ഥ വസ്തുവിന്‍റെ പകര്‍പ്പായി കലാസൃഷ്ടി മാറുന്നില്ലെന്ന് സാര്‍ത്ര് സിദ്ധാന്തിക്കുന്നു. അയഥാര്‍ത്ഥമായ കല്‍പനയുടെ ലോകത്തിലാണ് സൗന്ദര്യം സ്ഥിതി ചെയ്യുന്നതെന്നു കൂടി സാര്‍ത്ര് പറഞ്ഞുവയ്ക്കുന്നു. എന്നാല്‍ അയഥാര്‍ത്ഥമായ കല്‍പനയുടെ ഈ ലോകമാകട്ടെ ജീവിതത്തിന്‍റെ ഒരംശം തന്നെയാണെന്ന സവിശേഷവും പ്രധാനവുമായ ഒരു നിഗമനത്തിലും സാര്‍ത്രിന്‍റെ ചിന്തകള്‍ ചെന്നെത്തുന്നുണ്ട്. നമ്മുടെ മനസ്സില്‍ ഒരു ബിംബം തെളിയുന്നു. ആ ബിംബത്തില്‍ നാം സൗന്ദര്യം ദര്‍ശിക്കുന്നു. ബിംബത്തിലാണ് സൗന്ദര്യം അടങ്ങിയിട്ടുള്ളതെന്ന വിശ്വാസത്തില്‍ നാം എത്തുന്നു. ബിംബം എന്നത് സൗന്ദര്യം അനുഭവവേദ്യമാകുന്നതിന്‍റെ പ്രാഥമിക അവസ്ഥയാണ്. എന്നാല്‍ ബിംബം എന്നത് യാഥാര്‍ത്ഥ്യമല്ല. അത് സാങ്കല്‍പ്പികമാണ്. ബിംബം സാങ്കല്‍പ്പികമായി രൂപം കൊള്ളുന്നു. ബിംബത്തിനു രൂപം നല്‍കിയ ചിന്ത പക്ഷെ പിറകിലേക്കു വലിയുന്നു. സാങ്കല്‍പ്പികമായ ബിംബത്തിനവിടെ പ്രാമുഖ്യം കിട്ടുന്നു. ഏതൊരു കലാസൃഷ്ടിയും മിഥ്യാസ്വഭാവമുള്ള അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സാര്‍ത്രിന്‍റെ ചിന്തകള്‍ മിന്നല്‍ പ്രവാഹത്തിലൂടെയെന്നവണ്ണമാണ് സഞ്ചരിക്കുന്നത്. യുക്തികൊണ്ടൊന്നും തെളിയിക്കാന്‍ സാര്‍ത്ര് ശ്രമിക്കുന്നില്ല. ഒരു സ്വതന്ത്രബോധത്തിന്‍റെ തെളിനീരൊഴുക്ക് സൃഷ്ടിച്ചാണ് സാര്‍ത്രിന്‍റെ ചിന്തകള്‍ വളരുന്നത്. അതില്‍ ഒരു വെളിപാടുചിന്തയുടെ സൂക്ഷ്മാര്‍ത്ഥങ്ങള്‍ തെളിഞ്ഞുകിടക്കുന്നു. നോവലില്‍ കടന്നുവരുന്ന പുതിയ ഘടനയിലേക്കാണ് സാര്‍ത്രിന്‍റെ ചിന്തകള്‍ വെളിച്ചം വീശുന്നത്. അതില്‍ പാണ്ഡിത്യത്തിന്‍റെ ഉയരങ്ങളുണ്ടെങ്കിലും, പാണ്ഡിത്യത്തെ മറികടക്കുന്ന സൗന്ദര്യതൃഷ്ണയുടെ മയൂരഭംഗി നമുക്കു കാണാന്‍ കഴിയും. ആത്യന്തികമായി കലയുടെ സൗന്ദര്യാന്വേഷണമായിരുന്നു സാര്‍ത്രിന്‍റെ ലക്ഷ്യം. കല അയഥാര്‍ത്ഥമാകുമ്പോള്‍ പുതിയൊരു സൗന്ദര്യത്തിന്‍റെ ആവിര്‍ഭാവമാണ് സംഭവിക്കുന്നതെന്ന് സാര്‍ത്ര് കണ്ടെത്തുന്നിടത്താണ് സാര്‍ത്രിയന്‍ ചിന്ത പ്രസക്തമാകുന്നത്.
     കല അയഥാര്‍ത്ഥമാണെന്ന നിലപാടിലേക്ക് ഓസ്ക്കാര്‍ വൈല്‍ഡിനെപ്പോലുള്ളവരും എത്തുന്നുണ്ട്. കല അയഥാര്‍ത്ഥമായിരിക്കണമെന്ന് അദ്ദേഹം ശഠിക്കുക പോലും ചെയ്യുന്നു. സാഹിത്യത്തിലെയും, കലയിലെയും യാഥാര്‍ത്ഥ്യത്തിന്‍റെ വിപരീതങ്ങള്‍ക്ക് അദ്ദേഹം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. യാഥാര്‍ത്ഥ്യം പകര്‍ത്തുന്നത് കലയുടെ ലക്ഷ്യമല്ലെന്ന് അദ്ദേഹം പറയുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്നകന്നു നില്‍ക്കുന്നതാണ് മഹത്തായ കലയുടെ ലക്ഷണമായി അദ്ദേഹം കാണുന്നത്. കല സുന്ദരമാണ്. പക്ഷെ അത് അസത്യത്തെ ആവിഷ്ക്കരിക്കുമ്പോള്‍ മാത്രമാണ് സുന്ദരമാകുന്നതെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു. സാര്‍ത്രിന്‍റെ ചിന്തകള്‍ക്കുള്ള കെട്ടുറപ്പ് വൈല്‍ഡിന്‍റെ ചിന്തകള്‍ക്കില്ല. പക്ഷെ കലയെ അസത്യത്തിന്‍റെ ആവിഷ്കാരം കൊണ്ട് മറ്റൊന്നാക്കി മാറ്റുന്ന ഉയര്‍ന്ന സര്‍ഗപ്രവര്‍ത്തനത്തിന് അദ്ദേഹം വലിയ മൂല്യം കല്‍പ്പിക്കുന്നു. എന്നാല്‍ ശുദ്ധ സൗന്ദര്യവാദത്തിന്‍റെ തറനിലപാടിലേക്ക് വൈല്‍ഡിന്‍റെ ചിന്തകള്‍ കൂപ്പു കുത്തുകയും ചെയ്യുന്നു.
     നോവലില്‍ മാത്രമല്ല, കലയുടെ പൊതുമണ്ഡലങ്ങളിലെല്ലാം അവാസ്തവികതയുടെയും, അപരിചിതത്തിന്‍റെയും സൗന്ദര്യമേഖല രൂപം കൊള്ളുന്നതിനെക്കുറിച്ച് ആഴസമൃദ്ധിയുള്ള നിരവധി ചര്‍ച്ചകള്‍ വിശ്വവ്യാപകമായി നടന്നിട്ടുണ്ട്. നോവല്‍ യാഥാര്‍ത്ഥ്യത്തെ തിരസ്ക്കരിക്കുന്ന ഭാവം സൃഷ്ടിച്ചുകൊണ്ട് നമ്മുടെ മുമ്പിലെത്തുന്നു. നോവലിന്‍റെ ശില്‍പഘടനയ്ക്കുള്ളില്‍ കടങ്കഥയുടെ സ്വഭാവമുള്ള അത്ഭുതങ്ങളുടെ നിറച്ചാര്‍ത്തുള്ള കഥാഗതികള്‍ വന്നുനിറയുന്നു. കാഫ്കയുടെ څങലമോീൃുവീശെെچ എന്ന നോവലിലെ കഥാപാത്രം ഒരു പ്രഭാതത്തില്‍ ഷഡ്പദമായി മാറുന്നു. എന്‍ഗുഗി വാതിയോംഗോയുടെ څണശ്വമൃറ ഛള ഠവല ഇൃീംچ എന്ന നോവലില്‍ ഒരു പുസ്തകത്തിന്‍റെ കവറില്‍ ചിത്രീകരിച്ചിട്ടുള്ള മാതിഗാരി എന്ന കഥാപാത്രം പുസ്തകത്തിന്‍റെ കവറില്‍ നിന്നിറങ്ങി വന്നിട്ട് രാജ്യദ്രോഹം പ്രചരിപ്പിക്കുന്നതിനെക്കുറിച്ചു പറയുന്നു. യനസ്കോയുടെ څഠവല ഒലൃാശേچ എന്ന നോവലിലെ കഥാപാത്രം ഉറക്കത്തില്‍ നിന്നുണരുമ്പോള്‍ പൂത്തുലഞ്ഞ ഒരു വൃക്ഷം അയാള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. മരിച്ചതിനു ശേഷം ജീവിച്ചുവരുന്ന ജിപ്സിയെ മാര്‍ക്കേസിന്‍റെ څഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍چ എന്ന നോവലില്‍ നാം കാണുന്നു. ഇതൊന്നും യാഥാര്‍ത്ഥ്യമല്ലെന്ന് നമുക്കറിയാം. നോവലില്‍ അയുക്തിയും, അവാസ്തവികതയും കലര്‍ന്ന്, നോവല്‍ ഒരു മാന്ത്രിക പ്രഭാവത്തില്‍ എത്തുകയാണ്.
     എഴുത്തുകാരന്‍റെ മുമ്പില്‍ ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യമാണ് ജ്വലിച്ചുനില്‍ക്കുന്നത്. ആ യാഥാര്‍ത്ഥ്യം അയാള്‍ കാണുകയും, അറിയുകയും, അനുഭവിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ തന്‍റെ രചനകളില്‍ അയാള്‍ എന്തുകൊണ്ട് യാഥാര്‍ത്ഥ്യത്തെ തിരസ്ക്കരിക്കുന്നു? അയഥാര്‍ത്ഥങ്ങളുടെയും, അയുക്തികളുടെയും ശ്രേണികളെ എന്തുകൊണ്ടയാള്‍ സൃഷ്ടിക്കുന്നു? ജീവിതയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുകയെന്നത് ദുഷ്ക്കരമായി അയാള്‍ക്കനുഭവപ്പെടുന്നുണ്ടോ? തന്‍റെ രചനകളില്‍ യാഥാര്‍ത്ഥ്യത്തെ അയാള്‍ തിരസ്ക്കരിക്കുമ്പോള്‍ ഭീരുത്വം കലര്‍ന്ന ഒരു ഒളിച്ചോട്ടമല്ലേ അയാള്‍ നടത്തുന്നത്? ഇത്തരം സന്ദേഹങ്ങള്‍ കലര്‍ന്ന നിരവധി ചോദ്യങ്ങള്‍ ഒരു പക്ഷെ വായനക്കാരന്‍റെ മനസ്സില്‍ ഉയര്‍ന്നേക്കാം. എന്നാല്‍ എഴുത്തുകാരന്‍ നോവലില്‍ സൃഷ്ടിക്കുന്നതായി നമുക്കനുഭവപ്പെടുന്ന മിഥ്യാലോകം, വെറും മിഥ്യാലോകമല്ല. എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന അവാസ്തവികത വെറും അവാസ്തവികതയല്ല. അയുക്തിലിനീതമായിക്കിടക്കുന്ന ജീവിതാവസ്ഥകളുടെ നോവലിലെ കഥാനിര്‍വഹണം അത്ര അയുക്തിയുമല്ല. കലയുടെ വര്‍ണപ്രപഞ്ചത്തിനകത്ത് ജീവിതാവസ്ഥകളുടെ നിരനിരയായ സത്യങ്ങള്‍ എഴുത്തുകാരന്‍ ഒളിപ്പിച്ചുവയ്ക്കുന്നു. ജീവിതത്തെ നഗ്നമായി പകര്‍ത്താന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. അത് ഉയര്‍ന്ന ഒരു കലാപ്രവര്‍ത്തനമല്ലെന്ന അയാളുടെ ബോധം തന്നെയാണതിനു കാരണം. എഴുത്തുകാരന്‍റെ ബോധത്തിന് ഒരു സ്വപ്നഘടനയുണ്ട്. നോവലില്‍ എഴുത്തുകാരന്‍ ഒരു സ്വപ്നാന്തരീക്ഷം സൃഷ്ടിക്കുന്നു. നോവലിന്‍റെ പ്രമേയത്തിന് ഒരു സ്വപ്നസ്വഭാവം ലഭിക്കുന്നു. ഒരു സ്വപ്നം പോലെ നോവലിലെ കഥാഗതി വളരുന്നു. ഒരു സ്വപ്നാന്തരീക്ഷത്തില്‍ കഥാപാത്രങ്ങള്‍ വിഹരിക്കുന്നു. മാര്‍ക്കേസിന്‍റെ څഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍چ എന്ന നോവലിനെ മുന്‍നിര്‍ത്തി നോവല്‍ എന്ന കല സ്വപ്നത്തില്‍ നിന്ന് ഉയിര്‍ക്കൊള്ളുന്നു എന്ന് മിലന്‍ കുന്ദേര പറഞ്ഞതതുകൊണ്ടാണ്. നോവലിന്‍റെ സ്വപ്നസ്വഭാവമാണ്, നോവലിന് മിഥ്യാസ്വഭാവം നല്‍കുന്നത്. അത് യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല. എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന അയഥാര്‍ത്ഥ കഥാവസ്തുവിന്‍റെ അന്തര്‍തലത്തില്‍ നേരിന്‍റെ സൂര്യനാണ് കത്തിനില്‍ക്കുന്നത്. മാജിക്കല്‍ റിയലിസം സങ്കേതമായി സ്വീകരിക്കുന്ന നോവലുകളില്‍ യാഥാര്‍ത്ഥ്യം മറഞ്ഞുകിടക്കുന്നതായി നമുക്കനുഭവപ്പെടുന്നു. പക്ഷെ അതില്‍ യാഥാര്‍ത്ഥ്യത്തിന്‍റെ വലിയ മുഴക്കങ്ങളുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം. അവാസ്തവികതയുടെ ബഹുല സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുന്ന څഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍چ എന്ന നോവല്‍ സത്യത്തിന്‍റെ വെളിപാടു പുസ്തകമായി നമുക്കു വ്യാഖ്യാനാത്മക നിലപാട് സ്വീകരിക്കാം. നോവലിന്‍റെ അയഥാര്‍ത്ഥഘടന വലിയ യാഥാര്‍ത്ഥ്യം ആവിഷ്ക്കരിക്കാനുള്ള ഒരു സങ്കേതം മാത്രമാണ്. മിലന്‍ കുന്ദേരയുടെ നോവലുകള്‍ സത്യത്തില്‍ നിന്നകന്നു നില്‍ക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഒരു മിഥ്യാസ്വഭാവത്തിന്‍റെ രൂപമാതൃകയാണ് കുന്ദേര നോവലില്‍ സൃഷ്ടിക്കുന്നത്. യാഥാര്‍ത്ഥ്യത്തെ ഒഴിച്ചുനിര്‍ത്തി അവാസ്തവികത ഒരു പ്രബലഘടനയായി നോവലിലാകെ പടരുന്നത് കുന്ദേര സൃഷ്ടിക്കുന്ന സൗന്ദര്യശാസ്ത്രപരമായി വിലയിരുത്തേണ്ട ഒരു സങ്കേതം മാത്രമാണ്. പക്ഷെ കുന്ദേര നോവലില്‍ ആവിഷ്ക്കരിക്കുന്നത് യാഥാര്‍ത്ഥ്യമാണ്. യാഥാര്‍ത്ഥ്യത്തെ ഒഴിച്ചുനിര്‍ത്തുന്നു എന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് കുന്ദേര യാഥാര്‍ത്ഥ്യത്തെ ആവിഷ്ക്കരിക്കുന്നു. താന്‍ ജീവിക്കുന്ന ലോകത്തിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കുന്ദേര ഒഴിഞ്ഞുമാറുന്നില്ല. ചരിത്രത്തിന്‍റെ സ്മൃതികള്‍ കുന്ദേരയെ അലട്ടുന്ന വിഷയമാണ്. യാഥാര്‍ത്ഥ്യത്തിന്‍റെ ഒരു ഉപരിതല ലോകം ഗിരിനിരകള്‍ പോലെ കുന്ദേരയുടെ ബോധമനസ്സില്‍ ഉണര്‍ന്നു കിടക്കുന്നു. ലോകത്തിന്‍റെ യാഥാര്‍ത്ഥ്യത്തിലേക്കാണ് കുന്ദേര ആകര്‍ഷിക്കപ്പെട്ടത്. പക്ഷെ കുന്ദേര എഴുതുമ്പോള്‍ അതില്‍ യാഥാര്‍ത്ഥ്യം മറഞ്ഞുകിടക്കുന്നു. അവാസ്തവികമെന്നു തോന്നുന്ന ഒരു ഭാവപ്രപഞ്ചമാണ് അദ്ദേഹത്തിന്‍റെ നോവലുകള്‍ സൃഷ്ടിച്ചത്. രചനാപരമായ ഒരു തന്ത്രം കൊണ്ട് യാഥാര്‍ത്ഥ്യത്തെ മറ്റൊന്നായി ഒരു അപരിചിതഘടനയില്‍ കുന്ദേര അവതരിപ്പിക്കുന്നു. അവാസ്തവികതയുടെ ആ രചനാരീതിയില്‍ പരമമായ യാഥാര്‍ത്ഥ്യം ജ്വലിച്ചുനിന്നു. അവാസ്തവികതയുടെ കഥനരീതിയിലൂടെ യാഥാര്‍ത്ഥ്യത്തെ തന്നെയാണ് കുന്ദേര അവതരിപ്പിച്ചത്.
     നോവലില്‍ നാം അഭിമുഖീകരിക്കുന്ന അവാസ്തവികത ഒരു മായക്കാഴ്ച പോലെയാണ്. അതു നമ്മെ കബളിപ്പിക്കുന്നു. അര്‍ത്ഥങ്ങളുടെ ആഴസ്ഥലികള്‍ക്കു മേല്‍ ഉയര്‍ന്നുവരുന്ന യാഥാര്‍ത്ഥ്യങ്ങളാണ് മിഥ്യാസ്വഭാവത്തിന്‍റെ വ്യാജസ്വഭാവം സൃഷ്ടിച്ച് രൂപപ്പെടുന്ന നോവലുകള്‍ നമുക്ക് കാഴ്ചവയ്ക്കുന്നത്. പക്ഷെ ഇത്തരം നോവലുകളുടെ ഘടന അത്ര ലളിതമല്ല. നോവലിന്‍റെ പ്രത്യക്ഷഭാവങ്ങളില്‍ അര്‍ത്ഥവും, യാഥാര്‍ത്ഥ്യവും മറഞ്ഞുകിടക്കുന്നു. നോവലിനെ ജ്ഞാനപരമായി ഉള്‍ക്കൊള്ളുന്നതിന് അതു തടസ്സമാകുന്നു. പക്ഷെ ഒരു സാധാരണവായനയിലാണ് ഇത്തരം വിഷമസന്ധികള്‍ വായനക്കാരന്‍ അഭിമുഖീകരിക്കുന്നത്. സംസ്കാരത്തിന്‍റെ ചലനഭരിതമായ ഒരു അവസ്ഥയാണ് ആസ്വാദനം. ഉയര്‍ന്ന ആസ്വാദന സംസ്കാരം ആര്‍ജ്ജിച്ച വായനക്കാരിലേക്കാണ് ഇത്തരം നോവലുകള്‍ കടന്നുചെല്ലുന്നത്. സാധാരണ വായനക്കാരന്‍ നോവലിന്‍റെ പ്രത്യക്ഷങ്ങളില്‍ മാത്രം അഭിരമിക്കുന്നു. നോവല്‍ സൃഷ്ടിക്കുന്ന ജ്ഞാനത്തിന്‍റെ ഉദയങ്ങള്‍ അവര്‍ കാണുന്നില്ല. നോവലിലെ അര്‍ത്ഥങ്ങളുടെ രഹസ്യസ്വഭാവം അവര്‍ അറിയുന്നില്ല. നോവലിലെ മിഥ്യാഭാവങ്ങള്‍ കലാപരവും, സൗന്ദര്യപരവുമായ സങ്കേതത്തിന്‍റെ രൂപമാതൃകയാണെന്ന അറിവിലേക്കും അവരെത്തുന്നില്ല.
     നോവല്‍ മിഥ്യാസ്വഭാവം പ്രകടിപ്പിക്കുന്ന കലയായി രൂപപ്പെടുമ്പോള്‍, അയഥാര്‍ത്ഥങ്ങളും അയുക്തികളും ഒരു പ്രവാഹം പോലെ നോവലില്‍ കടന്നുവരുമ്പോള്‍ നൂതനമായ ഒരു സൃഷ്ടി പ്രക്രിയയില്‍ നോവല്‍ എന്ന കലാരൂപം സ്നാനപ്പെടുകയാണു ചെയ്യുന്നത്. സാഹിത്യത്തിലെ റിയലിസത്തിനെതിരായ കലാപം കൂടി ഇത്തരം നോവലുകളില്‍ നമുക്കു ദര്‍ശിക്കാം. നോവല്‍ ജീവിതാവിഷ്ക്കാരമാണെന്ന് നമുക്കറിയാം. പക്ഷെ ജീവിതത്തെ അതേപടിയങ്ങ് ആവിഷ്ക്കരിക്കുമ്പോള്‍ അത് കലാശൂന്യമായ അവസ്ഥ സൃഷ്ടിക്കുമെന്നു മനസ്സിലാക്കുന്ന നോവലെഴുത്തുകാരന്‍ ജീവിതത്തെ മറ്റൊന്നാക്കി ആവിഷ്ക്കരിക്കുകയാണു ചെയ്യുന്നത്. അത് വായനക്കാരന്‍റെ പരിചിതലോകത്തിലെ ജീവിതമല്ല. ഒരു കെട്ടുകഥ പോലെ നോവലില്‍ ജീവിതം നിറയുന്നു. അത് വാസ്തവികതയ്ക്ക് വെളിയില്‍ നില്‍ക്കുന്ന ജീവിതമായി മാറുന്നു. വായനക്കാരനു മുമ്പില്‍ നോവലും, നോവലിലെ ജീവിതവും അസത്യമായി മാറുകയാണ്. എന്നാല്‍ ഇത് എഴുത്തുകാരന്‍ ഭാവന കൊണ്ടു നടത്തുന്ന ഒരു പ്രവര്‍ത്തനമാണ്. ഉയര്‍ന്ന ഒരു കലാബോധത്തിന്‍റെയും സൗന്ദര്യബോധത്തിന്‍റെയും സൃഷ്ടിയുമാണത്. ഈ ലേഖനത്തില്‍ പല തവണ ചൂണ്ടിക്കാണിച്ചതുപോലെ എഴുത്തുകാരന്‍ ആവിഷ്ക്കരിക്കുന്നത് യാഥാര്‍ത്ഥ്യത്തെയാണ്. അത് പരമമായ യാഥാര്‍ത്ഥ്യമാണ്. അത് ജീവിതത്തിന്‍റെ ആഴങ്ങളില്‍ സന്ധിച്ചുകിടക്കുന്ന യാഥാര്‍ത്ഥ്യമാണ്. യാഥാര്‍ത്ഥ്യത്തിനു രൂപമാറ്റം കൊടുക്കുന്നു. യാഥാര്‍ത്ഥ്യത്തിന് അപരസ്വഭാവം നല്‍കുന്നു. യാഥാര്‍ത്ഥ്യത്തിന് രഹസ്യസ്വഭാവം കൊടുക്കുന്നു. അപ്പോള്‍ നോവല്‍ ഒരു മാന്ത്രികപേടകം പോലെ രൂപം കൊള്ളുന്നു. ആ പേടകത്തിനുള്ളില്‍ നോവലിന്‍റെ യാഥാര്‍ത്ഥ്യം മറഞ്ഞുകിടക്കുന്നു. അതു കണ്ടെത്തുകയെന്നതാണ് വായനയിലെ പ്രധാന കടമ.

Share:

ജാക്കും പയര്‍മണിയും --- സിപ്പി പള്ളിപ്പുറം



     ഒരിടത്ത് ഒരിടത്ത് څജാക്ക്چ എന്നു പേരുള്ള ഒരു കൊച്ചു മിടുക്കനുണ്ടായിരുന്നു. അവന്‍റെ അച്ഛന്‍ നല്ലൊരു കൃഷിക്കാരനായിരുന്നു. പക്ഷെ എന്തുചെയ്യാം, അച്ഛന്‍ നേരത്തെ തന്നെ മരിച്ചുപോയി. പിന്നെ പാവപ്പെട്ട അമ്മയുടെ ലാളനയിലാണ് അവന്‍ വളര്‍ന്നത്.
     കൊച്ചുകുട്ടിയായിരുന്ന ജാക്കിന് പാടത്തുപോയി ഉഴാനോ കിളയ്ക്കാനോ ഒന്നും അറിഞ്ഞുകൂടായിരുന്നു. അച്ഛന്‍ സമ്പാദിച്ചുവച്ചിരുന്ന പണം കൊണ്ട് അവനും അമ്മയും കുറേനാള്‍ അല്ലലില്ലാതെ കഴിഞ്ഞുകൂടി. പിന്നെ പട്ടിണിയായി.
     പട്ടിണികൊണ്ട് തീരെ പൊറുതിമുട്ടിയപ്പോള്‍ അമ്മ പറഞ്ഞു: ڇമോനേ ജാക്ക്, എത്ര ദിവസമാണ് നമ്മളിങ്ങനെ പൊരിഞ്ഞവയറുമായി കഴിയുക? നീ നമ്മുടെ വെളുമ്പിച്ചിപ്പശുവിനെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്ക്.ڈ
    അതുകേട്ടപ്പോള്‍ ജാക്കിന് വല്ലാത്ത സങ്കടം തോന്നി. എങ്കിലും പശുവിനെയും കൊണ്ട് അവന്‍ മനസ്സില്ലാമനസ്സോടെ ചന്തയിലേക്ക് പുറപ്പെട്ടു.
     വഴിക്കുവച്ച് ജാക്ക് ഒരു അപ്പൂപ്പനെ കണ്ടുമുട്ടി. വെളുവെളുത്ത താടിമീശയും ചപ്രത്തലമുടിയുമുള്ള ഒരു പാവം അപ്പൂപ്പന്‍! പൊരിവെയിലത്ത് ഒരു വലിയ പശുവിനെയും കെട്ടിവലിച്ചു കൊണ്ടുവരുന്ന ജാക്കിനെ കണ്ടപ്പോള്‍ അപ്പൂപ്പന് എന്തെന്നില്ലാത്ത അലിവുതോന്നി.
     ڇമോനേ, ഈ പശുവിനേയും കൊണ്ടെങ്ങോട്ടാ?ڈ - അപ്പൂപ്പന്‍ ചോദിച്ചു.
     ڇഞാനതിനെ ചന്തയില്‍ വില്‍ക്കാന്‍ കൊണ്ടുപോവുകയാണ്.ڈ
     അതുകേട്ടപ്പോള്‍ പശുവിനെ വാങ്ങിയാലോ എന്ന് അപ്പൂപ്പന്‍ ചിന്തിച്ചു. പക്ഷെ അയാളുടെ കൈയില്‍ ഒരു ചില്ലിക്കാശുപോലും ഉണ്ടായിരുന്നില്ല. അയാള്‍ തന്‍റെ കുപ്പായക്കീശയില്‍ നിന്ന് കുറെ പയര്‍മണികള്‍ പുറത്തെടുത്തു.
     ڇഇതാ, ഈ പയര്‍മണികള്‍ കൈയില്‍ വച്ചിട്ട് പശുവിനെ എനിക്കുതന്നോളു. മാന്ത്രികപ്പയര്‍മണികളാണ്. ഇതുകൊണ്ട് നിനക്ക് വല്ല്യ പണക്കാരനാകാം.ڈ
     മുഴുമുഴുത്ത ആ പയര്‍മണികള്‍ കണ്ടപ്പോള്‍ ജാക്കിന് വളരെ കൗതുകം തോന്നി. അവന്‍ പയര്‍മണികള്‍ വാങ്ങിയിട്ട് തന്‍റെ വെളുമ്പിച്ചിപ്പശുവിനെ അപ്പൂപ്പനു കൊടുത്തു.
     മാന്ത്രികപ്പയര്‍മണികളുമായി ജാക്ക് വീട്ടിലേക്കോടി. അമ്മ അവനെ കാത്ത് വീട്ടുമുറ്റത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു. സ്വര്‍ണനാണയങ്ങളുമായി വരുമെന്നു കരുതിയ മകന്‍ കുറെ പയര്‍മണികളുമായി വരുന്നതുകണ്ട് അമ്മയ്ക്ക് വല്ലാതെ ദേഷ്യം വന്നു:
     ڇഒരു നല്ല പശുവിനെ കൊടുത്തിട്ട് കൊണ്ടുവന്നിരിക്കുന്നതുകണ്ടില്ലെ? കുറെ പീറപ്പയര്‍മണികള്‍!... ത്ഫൂ!...ڈ
     അവന്‍റെ കൈയിലിരുന്ന പയര്‍മണികള്‍ പിടിച്ചുപറിച്ചെടുത്ത് അമ്മ തീരാത്ത കോപത്തോടെ ജനലിനുപുറത്തേക്ക് ഒറ്റയേറ്! ڇഎല്ലാം അവിടെക്കിടന്ന് നശിക്കട്ടെ!ڈ - അമ്മ പ്രാകി.
     ജാക്കിന് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. വിശന്നുപൊരിഞ്ഞ വയറോടെ അന്നു രാത്രി മുഴുവന്‍ അവന്‍ ചുരുണ്ടുകിടന്നു. പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന് അവന്‍ ജനലിനു പുറത്തേക്കു നോക്കി:
     ڇഹായ്!... ഇതെന്തൊരു കാഴ്ച!ڈ - അവിടെ കണ്ട രംഗം ജാക്കിനെ അത്ഭുതപ്പെടുത്തി. ജനലിനു പുറത്തായി ഒരു തടിയന്‍ പയറുവള്ളി കെട്ടുപിണഞ്ഞ് നിറയെ ഇലകളുമായി മേലോട്ടു വളര്‍ന്നുനില്‍ക്കുന്നു! അവന്‍ വിടര്‍ന്ന കണ്ണുകളോടെ മേലോട്ടുനോക്കി നിന്നു. ഇതിന്‍റെ അറ്റം എവിടെയാണാവോ? വളരെ ശ്രമിച്ചെങ്കിലും ആ പയറുവള്ളിയുടെ അറ്റം കണ്ടെത്താന്‍ അവനു കഴിഞ്ഞില്ല.
     څഎന്തുവന്നാലും ഇതിന്‍റെ മുകളറ്റം ഞാന്‍ കണ്ടുപിടിക്കുംچ - ജാക്ക് മനസ്സില്‍ ഉറപ്പിച്ചു. അവന്‍ വള്ളിയില്‍ തൂങ്ങിപ്പിടിച്ച് പയ്യെപ്പയ്യെ മേലോട്ട് കയറാന്‍ തുടങ്ങി. മേലോട്ട് മേലോട്ട് ചെല്ലുന്തോറും ചെടിയുടെ അറ്റം മുകളിലേക്ക് നീണ്ടു നീണ്ടുപോയി.
     എന്തിനു പറയുന്നു; വൈകുന്നേരമായപ്പോഴേയ്ക്കും ജാക്ക് മേഘങ്ങള്‍ക്കും അപ്പുറമെത്തി. അപ്പോള്‍ വലിയൊരു മലയുടെ നെറുകയിലാണ് താന്‍ നില്‍ക്കുന്നതെന്ന് അവനു തോന്നി. വിശപ്പും ദാഹവും കൊണ്ട് അവന്‍ വല്ലാതെ തളര്‍ന്നിരുന്നു.
     ഇതിനിടയില്‍ എവിടെനിന്നോ വെള്ളിച്ചിറകുകളുള്ള ഒരു മാലാഖ അവിടെ പറന്നെത്തി. മാലാഖ പറഞ്ഞു: ڇജാക്ക്, അതാ അങ്ങകലെ ഒരു കോട്ട കണ്ടോ! ഭയങ്കരനായ ഒരു രാക്ഷസനാണ് അവിടെ താമസിക്കുന്നത്. നിന്നെപ്പോലുള്ള മനുഷ്യക്കുഞ്ഞുങ്ങളെ കണ്ടാല്‍ അവന്‍ അപ്പാടെ വിഴുങ്ങും. അതല്ല; നിനക്ക് ധീരമായ ഒരു മനസ്സുണ്ടെങ്കില്‍ അവനെ തോല്‍പ്പിക്കാന്‍ കഴിയും. തോല്‍പ്പിച്ചാല്‍ അവന്‍റെ പൊന്നും രത്നക്കൂമ്പാരവുമെല്ലാം നിനക്ക് സ്വന്തമാകും. ഇനിമേല്‍ വലിയ ധനികനായി ജീവിക്കാം.ڈ
     പയ്യനാണെങ്കിലും ജാക്ക് നല്ല ധൈര്യമുള്ളവനായിരുന്നു. അവന്‍ പറഞ്ഞു: ڇമാലാഖേ, രാക്ഷസക്കോട്ടയിലേക്കു പോകാന്‍ ഞാന്‍ തയ്യാറാണ്. മാലാഖയുടെ അനുഗ്രഹം എനിക്കുണ്ടാകണം.ڈ
     മാലാഖ മനസ്സുതുറന്ന് ജാക്കിനെ അനുഗ്രഹിച്ചു. അവന്‍ നേരെ രാക്ഷസക്കോട്ടയിലേക്കു ചെന്നു. ചങ്ങലകൊണ്ടു ബന്ധിച്ച കോട്ടയുടെ കൂറ്റന്‍ വാതിലില്‍ ജാക്ക് ഉറക്കെ മുട്ടി: ڇടക്!... ടക്!... ടക്!...ڈ
     ശബ്ദം കേട്ട് അവിടത്തെ രാക്ഷസിയമ്മ വലിയ ജനലിലൂടെ പുറത്തേക്ക് തലയെത്തിച്ചു നോക്കി: ڇആരാണ് വാതിലില്‍ മുട്ടുന്നത്?ڈ - അവര്‍ ചോദിച്ചു.
     ڇഇതു ഞാനാണ്; ജാക്ക്!... കൊച്ചു ജാക്ക്!ڈ - അവന്‍ അറിയിച്ചു.
     രാക്ഷസിയമ്മ അവനെ കണ്ടു; ഒരു കൊച്ചുപയ്യന്‍! വിശന്നിട്ടു വന്നതാകുമെന്ന് രാക്ഷസിയമ്മ വിചാരിച്ചു. അവര്‍ക്ക് അവനോട് അലിവുതോന്നി. ഒരു പാത്രം നിറയെ കാട്ടുപഴങ്ങളെടുത്ത് അവര്‍ അവന് തിന്നാന്‍ കൊടുത്തു. അതു തിന്നുകൊണ്ടു നില്‍ക്കെ അവര്‍ പറഞ്ഞു: ڇഎന്‍റെ ഭര്‍ത്താവായ രാക്ഷസന്‍ വരാറായിട്ടുണ്ട്. നിന്നെക്കണ്ടാല്‍ ഒറ്റപ്പിടിത്തത്തിന് വായിലാക്കും. നീ വേഗം ദാ, ഇവിടേയ്ക്ക് ഒളിച്ചോڈ - രാക്ഷസിയമ്മ അകത്തിരുന്ന ഒരു പഴക്കൂടയ്ക്കുള്ളില്‍ ജാക്കിനെ ഒളിപ്പിച്ചു.
     അധികം വൈകാതെ ഉറക്കെ അലറിക്കൊണ്ട് രാക്ഷസന്‍ അവിടേയ്ക്ക് കടന്നു വന്നു: ڇഫീഫോ!... ഫീ ഫോ!... ഫീഫോ ഫും!...ڈ
     അപ്പോള്‍ എവിടെന്നോ ഒരു മനുഷ്യക്കുഞ്ഞിന്‍റെ മണം വരുന്നതായി രാക്ഷസനു തോന്നി. അയാള്‍ ചോദിച്ചു: ڇഹായ്!... ഏതോ മനുഷ്യന്‍റെ മണം! എനിക്കവനെ തിന്നണം. എവിടെ അവന്‍?ڈ
     കുറേനേരം മണപ്പിച്ചു നടന്നെങ്കിലും രാക്ഷസന് ആരെയും കണ്ടെത്താനായില്ല. വിശപ്പുമൂത്ത രാക്ഷസന്‍ അവിടെ രാക്ഷസിയമ്മ വേവിച്ചുവച്ചിരുന്ന കാട്ടുപോത്തിറച്ചിയും കാട്ടുകിഴങ്ങുകളും മൂക്കറ്റം വെട്ടിവിഴുങ്ങി.
     പെരുവയര്‍ നിറഞ്ഞതോടെ രാക്ഷസന്‍ അയാളുടെ മുറിയില്‍ കയറിക്കിടന്ന് څഖുര്‍ര്‍ര്‍!... ഖുര്‍ര്‍ര്‍!...چ എന്ന് കൂര്‍ക്കം വലിക്കാന്‍ തുടങ്ങി.
     څഇതുതന്നെ നല്ല തക്കം!چ എന്നു മനസ്സിലാക്കി ജാക്ക് പഴക്കൂടയില്‍ നിന്ന് പുറത്തിറങ്ങി.
     കാലൊച്ച കേള്‍പ്പിക്കാതെ അവന്‍ രാക്ഷസന്‍റെ സ്വര്‍ണക്കലവറയിലേക്ക് കയറി. ഒരു വലിയ സഞ്ചി നിറയെ സ്വര്‍ണവും രത്നങ്ങളും വാരിയെടുത്ത് തോളില്‍ തൂക്കി. പിന്നെ ജനലിലൂടെ പുറത്തുകടന്ന് പയര്‍വള്ളിയുടെ തലയ്ക്കലെത്തി. വള്ളിയിലൂടെ അവന്‍ څശര്‍ര്‍ര്‍!...چ എന്ന് താഴോട്ട് ഊര്‍ന്നിറങ്ങി.
     വീട്ടിലെത്തിയ ജാക്ക് അമ്മയോട് പറഞ്ഞു: ڇഅമ്മേ, പയറുചെടി നമ്മെ രക്ഷിച്ചു!... ഇതാ നോക്കൂ, ഈ സഞ്ചി നിറയെ വിലപിടിച്ച പൊന്നും രത്നവുമാണ്! നമുക്ക് എക്കാലത്തും ജീവിക്കാനുള്ള വക ഇതിലുണ്ട്!ڈ
     അതുകേട്ട് അമ്മ ആനന്ദത്തോടെ ജാക്കിനെ കെട്ടിപ്പുണര്‍ന്നു. എങ്കിലും അവന്‍റെ ചിന്ത മറ്റൊന്നിനെക്കുറിച്ചായിരുന്നു. അതെന്താണെന്നൊ? രാക്ഷസന് നിത്യവും പൊന്മുട്ടയിടുന്ന ഒരു മാന്ത്രികക്കോഴിയും മധുരമായി പാട്ടുപാടുന്ന ഒരു സ്വര്‍ണവാനമ്പാടിയും ഉണ്ടെന്ന് രാക്ഷസിയമ്മ അവനോട് നേരത്തെ പറഞ്ഞിരുന്നു. അവയെക്കൂടി കൈക്കലാക്കണമെന്ന മോഹമായിരുന്നു ജാക്കിന്‍റെ മനസ്സില്‍. അതിനായി അവന്‍ കൊതിയോടെ കാത്തിരുന്നു.
     ഒരു ദിവസം ജാക്ക് പയറുചെടിയുടെ കടയ്ക്കലെത്തി. വള്ളിയില്‍ തൂങ്ങി അവന്‍ څഛട്ടെന്ന്چ മേലോട്ട് കയറി. ഒട്ടും താമസിയാതെ അവന്‍ രാക്ഷസക്കോട്ടയിലെത്തി. അപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. തിടുക്കത്തില്‍ മാന്ത്രിക്കോഴിയേയുമെടുത്ത് അവന്‍ താഴേയ്ക്കിറങ്ങി. കഷ്ടമേ കഷ്ടം! താഴെ എത്തിയപ്പോഴാണ് വാനമ്പാടിയെ എടുത്തില്ലെന്ന കാര്യം അവന് ഓര്‍മവന്നത്. അവന് വലിയ നിരാശതോന്നി. എന്തുവന്നാലും സ്വര്‍ണവാനമ്പാടിയെക്കൂടി തന്‍റെ കൈപ്പിടിയിലൊതുക്കണമെന്ന് ഓരോ നിമിഷവും അവന്‍റെ മനസ്സ് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
     പിറ്റേന്ന് വൈകുന്നേരം തന്നെ ജാക്ക് വീണ്ടും രാക്ഷസക്കോട്ടയിലേക്കു തിരിച്ചു. അപ്പോള്‍ രാക്ഷസന്‍ ഉണര്‍ന്നുകിടക്കുകയായിരുന്നു. ജാക്ക് ഓടിച്ചെന്ന് ഒറ്റപ്പിടിത്തത്തിന് സ്വര്‍ണവാനമ്പാടിയെ കൈയിലൊതുക്കി. അപ്പോള്‍ വാനമ്പാടി ഉറക്കെ പറഞ്ഞു: ڇയജമാനാ, എന്‍റെ പൊന്നു യജമാനാ, ഇതാ ആരോ എന്നെ പിടികൂടിയിരിക്കുന്നു!ڈ
     ഇതുകേട്ട ഉടനെ രാക്ഷസന്‍ ചാടിയെഴുന്നേറ്റ് പുറത്തേക്കുവന്നു. വാനമ്പാടിയെയും കൈയിലൊതുക്കി ഓടിയകലുന്ന ജാക്കിനെയാണ് രാക്ഷസന്‍ കണ്ടത്. അയാള്‍ څധടുപടുچവെന്ന് ജാക്കിന്‍റെ പിന്നാലെ പാഞ്ഞു. അവന്‍ വേഗത്തില്‍ ഓടി രാക്ഷസന്‍റെ കൈയില്‍പ്പെടാതെ പയറുവള്ളിയ്ക്കരികിലെത്തി. പെട്ടെന്ന് വള്ളിയിലൂടെ അവന്‍ താഴേയ്ക്ക് ഊര്‍ന്നിറങ്ങി.
     കോപംപൂണ്ട രാക്ഷസന്‍ ഉറക്കെ അലറിക്കൊണ്ട് വള്ളിയിലൂടെ താഴോട്ടിറങ്ങാന്‍ തുടങ്ങി. രാക്ഷസന്‍റെ ഭാരം കൊണ്ട് പയറുവള്ളി ആടിയുലഞ്ഞു.
     ഇതെല്ലാം കണ്ട് താഴെ നിന്ന ജാക്ക് ഉറക്കെ വിളിച്ചു പറഞ്ഞു: ڇഅമ്മേ, നമ്മുടെ മൂര്‍ച്ചയുള്ള മഴുവും കൊണ്ട് ഓടിവരൂ; വേഗമാവട്ടെ.ڈ
     പറഞ്ഞുതീരേണ്ട താമസം ജാക്കിന്‍റെ അമ്മ മഴുവുമായി ഓടിയെത്തി. ജാക്ക് വേഗം പയറുവള്ളിയുടെ കടയ്ക്കല്‍ ആഞ്ഞുവെട്ടി. څപ്ധും!...چ ചക്കവെട്ടിയതുപോലെ വള്ളിയോടൊപ്പം രാക്ഷസന്‍ നിലത്തുതലതല്ലിവീണു! അതോടെ ആ ഭയങ്കരന്‍റെ കഥയും കഴിഞ്ഞു!
     പിന്നെ ജാക്കിനും അമ്മയ്ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. സമ്പന്നനായ ജാക്ക് ഒരു രാജകുമാരിയെ വിവാഹം ചെയ്ത് സുഖമായി ജീവിച്ചു.

Share:

അവള്‍ രാജാവാകും - --ലൈബീരിയന്‍ ഉത്പത്തി പുസ്തകം




     (ആഫ്രിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പുതിയ നോവല്‍ അരങ്ങേറ്റങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്നായ ലൈബീരിയന്‍ അമേരിക്കന്‍ നോവലിസ്റ്റ് വയേതു മൂറിന്‍റെ څഷി വുഡ് ബി കിംഗ്چ എന്ന നോവലിനെ കുറിച്ച്. ആഫ്രിക്കന്‍ കഥാഖ്യാന രീതിയിലെ മാജിക്കല്‍ റിയലിസത്തിന്‍റെ ഉത്തമ മാതൃകയായ ഈ നോവല്‍ ലൈബീരിയയുടെ ഉത്പത്തി ചരിത്രത്തെ കാവ്യാത്മക ഭാഷയില്‍ മിത്തുവല്‍ക്കരിക്കുന്നു.)
      ഫസല്‍ റഹ്മാന്‍
     അമേരിക്കന്‍ ഐക്യനാടുകളില്‍ അടിമത്ത സമ്പ്രദായത്തിനെതിരെയുള്ള വികാരം ശക്തിപ്പെടുകയും ആഫ്രിക്കന്‍ വംശജരുടെ ജനസംഖ്യ വന്‍തോതില്‍ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ സ്വതന്ത്രമാക്കപ്പെട്ട ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ക്കു വേണ്ടി അമേരിക്കന്‍ കോളനൈസേഷന്‍ സൊസൈറ്റിയാണ് ലൈബീരിയ സ്ഥാപിച്ചത് (1821). 1847-ല്‍, ജോസെഫ് ജെങ്കിന്‍സ് റോബര്‍ട്ട്സിന്‍റെ കീഴില്‍, വന്‍കരയിലെ ആദ്യത്തെ സ്വതന്ത്രരാജ്യമായിത്തീര്‍ന്ന ലൈബീരിയയുടെ ചരിത്രം പക്ഷെ ഒരു ഘട്ടത്തിലും അത്രയൊന്നും സമാധാനപൂര്‍ണമായിരുന്നില്ല. അമേരിക്കന്‍ ആഭ്യന്തര യുദ്ധം ശക്തമായ 1962 വരെയും ആ രാജ്യം ലൈബീരിയന്‍ സ്വാതന്ത്ര്യം അംഗീകരിക്കുകയുണ്ടായില്ല. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിരിക്കുമ്പോഴും ലൈബീരിയന്‍ ജനസംഖ്യയുടെ 95% ഇരുപതിലേറെ ഗോത്രഭാഷകള്‍ സംസാരിക്കുന്ന വിഭാഗങ്ങളാണ്. സ്ഥാപിതമായ കാലം തൊട്ട് 1962 വരെ, സ്വതന്ത്രരാക്കപ്പെട്ടവരോ, സ്വതന്ത്രരായി ജനിച്ചവരോ ആയ 15000 -ത്തില്‍ കൂടുതല്‍ ആഫ്രിക്കന്‍-അമേരിക്കന്‍ കുടിയേറ്റക്കാരും മൂവായിരത്തിലേറെ ആഫ്രോ-കരീബിയന്‍ വംശജരും പുതിയതായി സ്ഥാപിതമായ ദേശത്ത് അധിവസിച്ചപ്പോള്‍ അവര്‍ കൂടെ കൊണ്ടുവന്ന സംസ്കാരങ്ങള്‍ക്ക് ഗോത്ര സമ്പ്രദായങ്ങളുമായി സംഘര്‍ഷം സ്വാഭാവികമായിരുന്നു. പുതുതായി അംഗീകരിക്കപ്പെട്ട ലൈബീരിയന്‍ ഭരണഘടനയും പതാകയും അമേരിക്കന്‍ മാതൃക പിന്തുടര്‍ന്നപ്പോള്‍, 1904 വരെയും ഗോത്രവംശജര്‍ക്ക് ജന്മനാ ലഭ്യമാക്കേണ്ടിയിരുന്ന അവരുടെ പൗരത്വം അംഗീകരിക്കപ്പെട്ടില്ല എന്നതില്‍ യു.എസ് ഭരണകൂടം അമേരിക്കന്‍ ആദിമ ജനതയോട് സ്വീകരിച്ച നിലപാടിന്‍റെ ആവര്‍ത്തനം കാണാം. അധികാരത്തില്‍ പിടിമുറുക്കിയ അമേരിക്കോ-ലൈബീരിയന്‍ ന്യൂനപക്ഷം ക്രിസ്ത്യന്‍ മിഷനറി സ്കൂളുകളും മറ്റുമായി ഗോത്ര വിഭാഗങ്ങള്‍ക്കു മേല്‍ സാംസ്കാരിക മേധാവിത്വവും സ്ഥാപിച്ചെടുത്തു. സ്വാഭാവികമായും ഗോത്രവംശജര്‍, വിശേഷിച്ചും പോരാട്ടവീര്യം കൂടുതലുള്ള ക്രു, ഗ്രെബോ, വായ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന്, കുടിയേറ്റ സമൂഹങ്ങള്‍ക്കു നേരെ ഒളിയുദ്ധങ്ങള്‍ അരങ്ങേറി. 1980-ല്‍ ആരംഭിച്ച ആഭ്യന്തര സംഘര്‍ഷങ്ങള്‍ പല ഘട്ടങ്ങളായി ഇന്നും തീരാത്ത ദുരിതങ്ങളായി തുടരുന്നു. ജനസംഖ്യയുടെ എട്ടു ശതമാനം പേരെങ്കിലും ഇതിന്‍ ഫലമായി കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുമ്പോള്‍ സാമ്പത്തിക രംഗം തൊണ്ണൂറു ശതമാനവും തകര്‍ക്കപ്പെട്ടു. ഇന്ന് ലോകത്തില്‍ ഏറ്റവും കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യങ്ങളില്‍ ഒന്നായ ലൈബീരിയന്‍ ജനസംഖ്യയില്‍ 83 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് ചുവടെയാണ്.
വയേതു മൂര്‍ എഴുതിത്തുടങ്ങുന്നു
     ലൈബീരിയ ഏറ്റവും കടുത്ത ആഭ്യന്തര സംഘര്‍ഷങ്ങളില്‍ പൊറുതിമുട്ടിയ നാളുകള്‍ക്കിടെ 1989-ല്‍ തലസ്ഥാന നഗരമായ മണ്‍റോവിയയില്‍ നിന്ന് അന്ന് നാലു വയസുകാരിയായിരുന്ന വയേതുവിനെയും രണ്ടു സഹോദരിമാരെയും കൂട്ടി മുത്തശ്ശി താമസിക്കുന്ന സിയാറാ ലിയോണ്‍ അതിര്‍ത്തി ഗ്രാമത്തിലേക്ക് അഭയം തേടുകയായിരുന്നു. ലൈബീരിയന്‍ യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡീന്‍ ആയിരുന്നു പിതാവ് അഗസ്റ്റസ് മൂര്‍. കുട്ടികളെ യുദ്ധത്തിന്‍റെ ഭീകരത അറിയിക്കാതെ വളര്‍ത്താന്‍ വേണ്ടി അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് സൃഷ്ടിച്ച കഥ പറച്ചില്‍ രീതിയിലായിരുന്നു വയേതുവിലെ എഴുത്തുകാരി തന്‍റെ മാജിക്കല്‍ റിയലിസ്റ്റ് ആഖ്യാനരീതി കണ്ടെത്തിയതെന്നു പറയാം. അവരുടെ ആഖ്യാനങ്ങളില്‍ വെടിയൊച്ചകള്‍ څയുദ്ധം ചെയ്യുന്ന ഡ്രാഗണുകള്‍چ ആയപ്പോള്‍ വഴിയോരങ്ങളില്‍ കാണപ്പെട്ട ജഡങ്ങള്‍ څറോഡുവക്കില്‍ ഉറങ്ങുന്ന ആളുകള്‍چ ആയിത്തീര്‍ന്നു. എന്നാല്‍, സമകാലിക സാഹിത്യത്തില്‍ ബെന്‍ ഓക്രി, മിയാ കൂട്ടോ, ഹോസെ എദുവാര്‍ദോ അഗുവാലൂസാ തുടങ്ങിയവരോട് ചേര്‍ത്തു ഏറെ ഉപയോഗിക്കാറുണ്ടെങ്കിലും, څമാജിക്കല്‍ റിയലിസംچ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഘടകങ്ങള്‍ ആഫ്രിക്കന്‍ കഥാഖ്യാന രീതിയില്‍ നേരത്തെ ഉള്ളതാണെന്നും ആ അര്‍ത്ഥത്തില്‍ അത്തരം പദപ്രയോഗം ഒരു പ്രശ്നമാണെന്നും പല ആഫ്രിക്കന്‍ എഴുത്തുകാരും നിരീക്ഷിച്ചിട്ടുള്ളത് പോലെ വയേതുവും കണ്ടെത്തുന്നുണ്ട്. ഏറെ ശ്രമപ്പെട്ടാണ് അവര്‍ കുടുംബത്തെ കണ്ടുപിടിക്കുന്നതും ടെക്സാസില്‍ ഹൂസ്റ്റണില്‍ എത്തിക്കുന്നതും. അവിടെ മുതല്‍ വിദ്യാഭ്യാസത്തോടൊപ്പം, യുദ്ധത്തിന്‍റെ ഭീകര സ്മൃതികള്‍ മറികടക്കാനുള്ള ആവേശത്തില്‍ ധാരാളമായി എഴുതിത്തുടങ്ങുകയായിരുന്നു വയേതു. ڇഎന്‍റെ കുടുംബം 1990-ലെ ലൈബീരിയന്‍ യുദ്ധം അനുഭവിച്ചു, അഞ്ചാം വയസ്സില്‍ ഇവിടെയെത്തുമ്പോള്‍ എനിക്ക് പൊരുത്തപ്പെടാന്‍ ഏറെ സമയമെടുത്തു എന്‍റെ സഹോദരിമാരെക്കാള്‍ കൂടുതല്‍. എന്‍റെ അമ്മ എനിക്ക് പുസ്തകങ്ങള്‍ വാങ്ങിത്തരും, ഞാന്‍ പേടിസ്വപ്നങ്ങള്‍ കാണാതിരിക്കാനായി ഉറങ്ങും മുമ്പ് അതില്‍ നിന്ന് വായിച്ചു തരികയും ചെയ്യും. വായന എന്‍റെ ബാലമനസ്സിനെ മനുഷ്യരിലും ജീവിതത്തിലും സമ്പൂര്‍ണ വിശ്വാസത്തകര്‍ച്ച സംഭവിക്കാതെ രക്ഷിച്ചു. ഒടുവില്‍ എന്‍റെ അമ്മ എന്നോട് നിര്‍ദേശിച്ചു ഞാന്‍ എഴുതിത്തുടങ്ങണം എന്ന്. അങ്ങനെ ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ ഞാന്‍ എന്‍റെ ആദ്യ കവിത എഴുതി. എന്‍റെ അമ്മ വായിച്ചു തന്ന ഉറക്ക സമയ കഥകളെ പോലെത്തന്നെ അതെനിക്ക് ശമനം നല്‍കി. ഈ ആദ്യകാല അനുഭവങ്ങള്‍ എന്നോടൊപ്പം നിന്നു. കുട്ടികളുടെ ജീവിതത്തില്‍ സാഹിത്യത്തിന്‍റെയും കലയുടെയും സ്വാധീനത്തെ കുറിച്ച് ഞാനെന്നും ബോധവതിയായിരുന്നു, വിശേഷിച്ചും കടുത്ത അനുഭവങ്ങള്‍ ഉള്ള കുട്ടികള്‍ക്ക്. അന്ന് എനിക്ക് വായിക്കാന്‍ അറിയാമായിരുന്നില്ലെങ്കില്‍ എന്ന് എനിക്ക് ചിന്തിക്കാന്‍ വയ്യ, മറ്റെന്താണ് എന്നെ രക്ഷിക്കുമായിരുന്നത് എന്നെനിക്ക് ഉറപ്പില്ല.ڈ (ഹനാന്‍ ഒസ്മാന്‍ ഉദ്ധരിച്ചത്, ഛസമ്യ അളൃശരമ). ഉപരിപഠനവും അധ്യാപന ജോലിയുമായി ന്യുയോര്‍ക്കില്‍ കഴിയുന്ന യുവ എഴുത്തുകാരി സാഹിത്യത്തിലേക്കോ വായനയിലേക്കോ പ്രവേശനം ലഭ്യമല്ലാത്ത അവികസിത ദേശങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സന്നദ്ധ പ്രസാധക സംരംഭമായ څഛില ങീീൃല ആീീസچ എന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപകയുമാണ്. 2018 ല്‍ പുറത്തിറങ്ങിയ څഷി വുഡ് ബി കിംഗ്چ എന്ന വയേതുവിന്‍റെ പ്രഥമ നോവല്‍ ലൈബീരിയന്‍ ചരിത്രത്തിന്‍റെ സൂക്ഷ്മവും തീക്ഷ്ണവുമായ മാജിക്കല്‍ റിയലിസ്റ്റിക് ഫിക്ഷനലൈസേഷന്‍ എന്ന് നിരൂപക പ്രശംസ നേടിയിട്ടുണ്ട്.
പാത്ര സൃഷ്ടിയുടെ വിചിത്ര ഗാംഭീര്യം
     വായ് (ഢമശ) ഗോത്ര പുരാണങ്ങളിലെ ഒരു കൊച്ചുകഥയില്‍ നിന്നാണ് നോവലിന്‍റെ പ്രചോദനമുണ്ടായത് എന്ന് വയേതു മൂര്‍ പറഞ്ഞിട്ടുണ്ട്. അത് തന്‍റെ വളര്‍ത്തു പൂച്ചയോടു നിരന്തരം ക്രൂരത കാട്ടുകയും ഒരു ഘട്ടത്തില്‍ അതിനെ തല്ലിക്കൊല്ലുകയും ചെയ്യുന്ന ഒരു വൃദ്ധയുടെ കഥയാണ്. പൂച്ച ഒരു ദുരാത്മാവായി തിരിച്ചു വരികയും പ്രതികാരം നടത്തുകയും ചെയ്തുവെന്ന കഥ, വളര്‍ത്തുമൃഗങ്ങളോട് കനിവ് കാട്ടണമെന്ന പാഠം പഠിപ്പിക്കാനായി തലമുറകളിലൂടെ കുട്ടികളോട് പറയപ്പെട്ടുവന്നു. വായ് കഥകളില്‍ അപ്രത്യക്ഷരാകുകയോ രൂപം മാറുകയോ ചെയ്യുന്ന കഥാപാത്രങ്ങള്‍ അനിവാര്യമായിരുന്നുവെന്നു വയേതു കണ്ടെത്തിയിരുന്നു. ഇതേ ചുവടുപിടിച്ച്, അപൂര്‍വ സിദ്ധികള്‍/ ശാപങ്ങള്‍ ഉള്ളവരായ ബെസ്സ, ജൂണ്‍ ഡേ, നോര്‍മാന്‍ ആരഗോണ്‍ എന്നീ മൂന്നു കഥാപാത്രങ്ങളെയും ലൈബീരിയയുടെ സ്ഥാപന കഥയില്‍ പരസ്പരം ഇഴകോര്‍ക്കുന്ന അവരുടെ വിധിവിഹിതങ്ങളെയുമാണ് ഷി വുഡ് ബി കിംഗ് പിന്തുടരുന്നത്. ലൈബീരിയന്‍ സ്വദേശിയായ വായ് ഗോത്ര യുവതിയായ ബെസ്സയെ അവളുടെ ചുവപ്പ് നിറമുള്ള നീണ്ടു വളര്‍ന്ന മുടിയുടെ അടയാളത്തില്‍ ദുര്‍മന്ത്രവാദിനി (ംശരേവ) എന്ന് മുദ്രകുത്തി ഗോത്രം ഭ്രഷ്ടു കല്‍പ്പിച്ചതാണ്. അവള്‍ക്ക് വര്‍ഷങ്ങളോളം ശബള വര്‍ണങ്ങളും അജ്ഞാത പ്രകൃതങ്ങളുമുള്ള പ്രാണികളെയും ദുസ്സഹമായ കാലാവസ്ഥയെയും അതിജീവിച്ച് നിഗൂഢ പ്രകൃതമുള്ള വനത്തില്‍ ഒരു ഗുഹയില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. അഞ്ചു څസീസണുകള്‍چക്ക് ശേഷം ഗോത്രത്തില്‍ തിരിച്ചെത്തുമ്പോള്‍ തനിക്കു മരിക്കാനാവില്ലെന്ന് അവള്‍ മനസ്സിലാക്കിയിരുന്നു. ജൂണ്‍ ഡേ എന്ന കഥാപാത്രം അസാധാരണ ഉടല്‍ക്കരുത്തുള്ള, വെടിയുണ്ടയ്ക്കു പോലും അഭേദ്യമായ ചര്‍മമുള്ള നവയുവാവാണ്. വിര്‍ജീനിയായിലെ എമെഴ്സന്‍ പ്ലാന്‍റേഷനില്‍ നിന്നു രക്ഷപ്പെട്ട അടിമ യുവാവിന്‍റെ ബാല്യസ്മൃതികള്‍ അടിമ ആഖ്യാനങ്ങളില്‍ (ടഹമ്ല ചമൃൃമശ്ലേെ) ഒട്ടും പുതിയതല്ല. പീഡകനായ പിതാവില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോരുമ്പോള്‍ മൃതപ്രായയായിരുന്ന അമ്മയെ അയാള്‍ വാരിപ്പിടിച്ചിരുന്നു. അസാമാന്യ സൗന്ദര്യമുണ്ടായിരുന്ന ഡാര്‍ലീന്‍, ഉടമയുടെ ലൈംഗിക അടിമയായി കഴിയുമ്പോഴും അനാഥബാലനെ സ്വന്തം മകനായി സംരക്ഷിച്ചു പോന്നതായിരുന്നു. അമ്മയുടെ ചേതനയറ്റ ശരീരം പുഴയുടെ കാരുണ്യത്തിന് വിട്ടുകൊടുത്ത് ഓടിപ്പോകുകയായിരുന്നു അയാള്‍. ന്യൂയോര്‍ക്കിലേക്കുള്ളത് എന്ന ധാരണയില്‍ കേറിപ്പറ്റുന്ന കപ്പലാണ് അയാളെ ആഫ്രിക്കന്‍ തീരത്തടിയിക്കുക. നോര്‍മാന്‍ ആരഗോണ്‍ എന്ന ജമൈക്കയില്‍ നിന്നുള്ള, ഒരു കൊളോണിയല്‍ ബ്രിട്ടീഷുകാരന്‍റെയും മറൂണ്‍ അടിമ സ്ത്രീയുടെയും മകനായി ജനിച്ച മുലാറ്റോ യുവാവിന് മാതാവില്‍ നിന്ന് ലഭിച്ചത് അദൃശ്യനാകാനുള്ള കഴിവാണ്.
     മൂന്നു കഥാപാത്രങ്ങളുടെയും അതിമാനുഷ സിദ്ധികള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ സാംസ്കാരിക അനുഭവത്തെ പ്രതിഫലിപ്പിക്കുന്ന ശാരീരിക രൂപകങ്ങള്‍ തന്നെയാണ് എന്നു ജയിംസ് റീത്ത് നിരീക്ഷിക്കുന്നു (വേലഴൗമൃറശമി.രീാ). മരൂണുകള്‍ പര്‍വതങ്ങള്‍ക്ക് മേല്‍ തെന്നിപ്പറക്കുകയും പ്രകൃതിയില്‍ കാമുഫ്ളാഷ് ചെയ്യുകയും ചെയ്തുവന്നു. നോര്‍മാന്‍റെ അദൃശ്യതയുടെ ഉത്ഭവം അതാണ്. ജൂണ്‍ ഡേയുടെ അസാധാരണ മെയ്ക്കരുത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ അതിജീവനത്തിന്‍റെ പ്രതിരൂപമാണെങ്കില്‍ വേദനയറിയുമ്പോഴുമുള്ള ബെസ്സയുടെ അമരത്വം വംശീയാനുഭവത്തിന്‍റെ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതാണ്. ڇആദ്യമാനവന്‍ ഒരു സബ് സഹാറന്‍ സ്ത്രീയാണെന്ന് പറയപ്പെട്ടിരുന്നു, അതുകൊണ്ട് ഈ വിഭാഗം ആദികാലം മുതല്‍ നിലനിന്നു, അതുകൊണ്ട് പൂര്‍വികരോടുള്ള ബഹുമാന സൂചകമായി അവരുടെ ആത്മാക്കള്‍ ഭൗതിക ശരീരത്തെ അതിജീവിക്കുമെന്നു ചിലര്‍ വിശ്വസിക്കുന്നു, അങ്ങനെ അവര്‍ അമരരാണ് എന്നും. ബെസ്സയുടെ കഴിവ് അതിന്‍റെ തെളിവാണ്.ڈ നോവലിസ്റ്റ് നിരീക്ഷിക്കുന്നു. ബെസ്സയെ പോലെ ശപിക്കപ്പെട്ട മറ്റൊരു സ്ത്രീയെ കുറിച്ച് നോവലില്‍ പരാമര്‍ശമുണ്ട്. ڇലായ് എന്ന തീരദേശ ഗ്രാമത്തില്‍ അതുപോലെ ശപിക്കപ്പെട്ട ഒരൊറ്റ സ്ത്രീയെ മാത്രമെ കണ്ടിരുന്നുള്ളൂ - വയോധികയായ മാ ഫമാതാ. തന്‍റെ നൂറ്റി തൊണ്ണൂറ്റിമൂന്നാം ജന്മദിനത്തില്‍ അവരുടെ കയറ്റുകട്ടില്‍ അവരെ ചന്ദ്രനിലേക്ക് എറിഞ്ഞുകളഞ്ഞ ശേഷം അവര്‍ അതിന്‍റെ മൂലക്കല്‍ ഇരിപ്പാണെന്ന് ആളുകള്‍ പറഞ്ഞു. എന്നാല്‍ ബെസ്സയുടെതുമായി താരതമ്യം ചെയ്യുമ്പോള്‍ ഫമാതാ മുത്തശ്ശിയുടെ ദുര്യോഗം പോലും ഒന്നുമായിരുന്നില്ല; അവളുടെ ശാപം അവള്‍ക്ക് മരിക്കാന്‍ കഴിയില്ല എന്ന് മാത്രമല്ല, മരണം അവളെ പരിഹസിച്ച വിധം കൂടിയായിരുന്നു.ڈ കഥപറച്ചില്‍ ഈ ലോകത്ത് തനിക്കൊരു സ്വന്തമായ ഇടം നല്‍കുന്നുണ്ടെന്ന വയേതു മൂറിന്‍റെ കാഴ്ചപ്പാട് പറയപ്പെടുന്ന കഥകളിലെ അനശ്വരതയെന്ന നോവലിലെ ആശയവുമായി ബന്ധിതമാണ്.
ചരിത്രവും കഥയും
     ഈ മൂന്ന് څസൂപ്പര്‍ ഹീറോچ കഥാപാത്രങ്ങളും അമേരിക്കന്‍ കോളനൈസേഷന്‍ സൊസൈറ്റിയുടെ ദൗത്യത്തിന്‍റെ അന്ത്യനാളുകളിലൊന്നില്‍ ലൈബീരിയന്‍ തീരത്ത് കുറഞ്ഞൊരു നാള്‍ ഒരുമിക്കാന്‍ ഇടയാകുന്നതും ചിതറിപ്പോയ ആഫ്രിക്കന്‍ പ്രവാസികളുടെ ഒരുമിച്ചു കൂടലിനും അതിനിടയില്‍ ആ സമൂഹങ്ങള്‍ നേരിടേണ്ടി വരുന്ന ചതികള്‍ക്കും ക്രൂരതകള്‍ക്കും നേരെ രക്ഷകരാകാന്‍ ഇടയാകുന്നതുമാണ് നോവലിന്‍റെ ഭ്രമാത്മക ഇതിവൃത്തം രൂപപ്പെടുത്തുന്നത്. ചമ്മട്ടിയടിയേല്‍ക്കുന്ന കുട്ടികള്‍, മരണത്തിന്‍റെ വക്കില്‍ വരെ എത്തിക്കുന്ന തരം പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന പുരുഷന്മാര്‍, ഉടമകളും കങ്കാണിമാരും രാപ്പകല്‍ ഭേദമന്യേ വേട്ടയാടുന്ന അടിമസ്ത്രീകള്‍ - ഒലോദേ എക്വിവാനോയുടെ കഥ (ഠവല കിലേൃലശെേിഴ ചമൃൃമശ്ലേ മിറ വേല ഹശളല ീള ഛഹമൗറമവ ഋൂൗശമിീ, 1789) മുതല്‍ څദി അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ്چ (2016-കോള്‍സണ്‍ വൈറ്റ്ഹെഡ്), څവാഷിംഗ്ടണ്‍ ബ്ലാക്ക്چ (2018-എസി എദുഗ്യാന്‍) തുടങ്ങിയ ഏറ്റവും പുതിയ കൃതികള്‍ വരെ നീളുന്ന ചിരപരിചിതമായ څഅടിമ ആഖ്യാനچ ഘടകങ്ങള്‍ തന്നെയാണിവ. എന്നാല്‍, വയേതു മൂറിന്‍റെ നോവല്‍ ഈ പതിവു ചേരുവകള്‍ക്കപ്പുറം പോകുന്നുവെന്നു വ്യക്തമാണ്. ജൂണ്‍ ഡേയുടെ മാതാവ് ഒരു പെണ്‍കുട്ടിയെ ചമ്മട്ടിയടിയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ തലക്കടിയേറ്റു വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചുപോയ ഒരു സ്ത്രീയാണ്; അതവര്‍ക്കറിയില്ലെന്നു മാത്രം. താന്‍ പോകുന്ന വഴിയില്‍ ڇഎല്ലാ കണ്ണുകളും... കുട്ടികളുടെത് പോലും, ഞാന്‍ കടന്നു പോകുന്നത് അവഗണിച്ചുڈ, കാരണം താന്‍ വേണ്ടത്ര വേഗത്തില്‍ ഇടപെട്ടില്ല എന്ന ദേഷ്യമായിരുന്നു അവര്‍ക്ക്; അല്ലാതെ അവര്‍ക്ക് അവളെ കാണാന്‍ കഴിയാത്തതുകൊണ്ടല്ല. ഒടുവില്‍ സ്വന്തം കുഴിമാടത്തിന്‍റെ കല്ലില്‍ തട്ടി വീഴുമ്പോഴാണ് അവള്‍ക്ക് കാര്യം ബോധ്യമാകുന്നത്. അപ്പോഴാകട്ടെ അവള്‍ അത്ഭുതപ്പെടുന്നത്, څഅടിമത്ത ജീവിതത്തിനും മരണത്തിനുമിടയിലെ വ്യത്യാസം തിരിച്ചറിയാനാകാത്ത ഏകയാള്‍ താന്‍ മാത്രമാണോچ എന്നാണ്. പെട്ടെന്നുണ്ടാവുന്ന ആഘാതത്തില്‍ തനിക്കെന്താണ് സംഭവിച്ചത് എന്നറിയാന്‍ കഴിയാതെ മരിച്ചു പോകുന്ന ആളുകളുടെ ആത്മാക്കള്‍ സ്ഥലകാല ബോധമില്ലാതെ അവിടെത്തന്നെ നില്‍ക്കുമെന്നും താന്‍ മരണപ്പെട്ടു എന്ന സത്യം തിരിച്ചറിയാതെ പെരുമാറും എന്നുമുള്ള ആശയം ആഫ്രിക്കന്‍ കഥകളില്‍ നിരന്തരം കടന്നു വരുന്നുണ്ട്. ക്രിസ് അബനിയുടെ څസോംഗ് ഫോര്‍ നൈറ്റ്چ എന്ന നോവലില്‍ ഇതേ ആശയം പരമപ്രധാനമാണ്.
     എന്നാല്‍, അടിമ ജീവിതത്തിന്‍റെ ശൈഥില്യങ്ങള്‍ ചിത്രീകരിക്കുന്നതിനപ്പുറം സാധ്യതകളുടെ കഥ പറയുകയെന്ന നോവലിസ്റ്റിന്‍റെ ലക്ഷ്യം അസാധാരണ സിദ്ധികളുള്ള മിത്തിക് കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും അവരെ ഒരുമിപ്പിക്കുകയും ചെയ്യുന്നതില്‍ വ്യക്തമാണ്. അമരത്വമുള്ള ബെസ്സയും അജയ്യനായ ജൂണ്‍ ഡേയും അദൃശ്യനാവുന്ന നോര്‍മാനും ആഖ്യാനത്തിന്‍റെ ഒരു ആരത്തില്‍ സന്ധിക്കുന്നത് നീണ്ടുനില്‍ക്കുന്നില്ലെങ്കിലും രണ്ടു യുവാക്കളും ഒരു വേള ഒരുമിച്ച് നിന്ന് നിയമവിരുദ്ധ അടിമവ്യാപാരം തുടരുന്ന ഫ്രഞ്ച് കൊളോണിയല്‍ കച്ചവടക്കാരെയും ഇതര ഗോത്ര കങ്കാണിമാരെയും നേരിടുകയും ലൈബീരിയന്‍ തീരത്ത് ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നത് ഏറെ പേരെ രക്ഷിക്കുന്നുണ്ട്. ഇരുവരും ഒരുമിക്കുന്ന സംഘര്‍ഷ-സംഘട്ടന രംഗങ്ങള്‍ വായനയുടെ അതീവ ആകര്‍ഷണീയമായ ഭാഗങ്ങളാണ് നോവലില്‍ നിര്‍മിക്കുന്നത്. നോര്‍മാന്‍റെ څഅദൃശ്യ കരങ്ങള്‍چ കടന്നുകയറ്റക്കാരുടെ തോക്കുകള്‍ തട്ടിത്തെറിപ്പിക്കുന്നതും ജൂണ്‍ അസാമാന്യ കരുത്തില്‍ കൂട്ടിപ്പിണച്ച വിരലുകളും ഉയര്‍ന്നു താഴുന്ന നെഞ്ചും കൊണ്ട് അവരെ നിലം പരിശാക്കുന്നതും വെടിയുണ്ടകള്‍ അയാളില്‍ തട്ടിത്തെറിച്ചു പോകുന്നതും അടിമകളായി പിടിക്കപ്പെട്ടവര്‍ വിമോചിതരാകുന്നതും ഒരു ആക്ഷന്‍ ചിത്രത്തിലേത് പോലെ അയഥാര്‍ത്ഥമായി അനുഭവപ്പെടാം. ഇതേ സമയം ബെസ്സ മറ്റൊരു സാമൂഹിക മാറ്റത്തെ അടയാളപ്പെടുത്തുന്നു. പുതിയ ഭരണത്തില്‍ പ്രമുഖനായിത്തീരുന്ന ജെറാള്‍ഡ് ടബ്മന്‍റെ പ്രണയ വിവാഹത്തിലൂടെ ഉന്നത സമൂഹ ശ്രേണിയിലേക്കും തന്‍റെ അമരത്വവും څദുര്‍മന്ത്രവാദിനിچ നിയോഗവും മാത്രമല്ല, ഗോത്ര ഭാഷ അടയാളപ്പെടുത്തുന്ന പരമ്പരാഗത വിശ്വാസ ക്രമങ്ങള്‍ക്കു ചേരാത്ത ക്രിസ്തീയ ക്രമങ്ങളിലേക്കും ഇംഗ്ലീഷ് മൊഴിയിലേക്കും അവള്‍ ചുവടു മാറുന്നു. നോര്‍മാന്‍റെ അദൃശ്യത്വ സിദ്ധിയെയും പാഗന്‍ എന്ന നിലയില്‍ തള്ളിപ്പറയുന്ന ബെസ്സയില്‍ പക്ഷെ ഈ മാറ്റങ്ങളെല്ലാം ഉപരിപ്ലവമാണെന്ന് നോവലന്ത്യവും സഫുവയോടുള്ള അവളുടെ ഒരിക്കലും വിസ്മരിക്കപ്പെടാത്ത പ്രണയവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മേയ്സിയില്‍ ഒരു സഹോദരിതുല്യയായ കൂട്ടുകാരിയെ കണ്ടെത്തുമ്പോഴും മിസ്സിസ് മാര്‍ലീനെ പോലുള്ള څപുതുപ്പണക്കാരായچ സൊസൈറ്റി ലേഡികള്‍ അവളോട് ഗോത്ര വംശക്കാരിയെന്ന അവഗണനയും വെറുപ്പും മറച്ചുവയ്ക്കുന്നുമില്ല. തന്നെ വേട്ടയാടുകയും ഭ്രഷ്ടു കല്‍പ്പിക്കുകയും ചെയ്ത ഗോത്രത്തില്‍ അന്യയായിരുന്നത് പോലെ, അതേ ഗോത്രത്തിലെ അംഗം എന്ന പേരില്‍ പുതിയ ഇടത്തിലും അന്യയായിത്തീരുക എന്നതാണ് അവള്‍ നേരിടുന്ന വൈരുദ്ധ്യം. അധികാരം ദുഷിപ്പിക്കുന്നതിന്‍റെ പ്രാക്തന രൂപമായി ജെറാള്‍ഡ് ഗോത്ര വംശജര്‍ക്ക് നേരെയുള്ള അനധികൃത കൈയേറ്റങ്ങളെ അവഗണിച്ചു തുടങ്ങുമ്പോള്‍ തന്‍റെ ഇടം ഏതാണെന്ന് ബെസ്സ അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം തിരിച്ചറിയുന്നുണ്ട്. കഴുവേറ്റാന്‍ വിധിക്കപ്പെടുന്ന വായ് ഗോത്ര പോരാളികളില്‍ സഫുവയെ തിരഞ്ഞെത്തുന്ന ബെസ്സ, അയാളുടെ കൗമാരക്കാരനായ മകനെയാണ് പോരാളികളുടെ രാജകുമാരനായി തടവറയില്‍ കണ്ടെത്തുക. ഏതാണ്ടൊരു മുള്‍മുന ത്രില്ലര്‍ സ്വഭാവമുള്ള ആഖ്യാന ഭാഗത്ത് ഏറെ പണിപ്പെട്ടാണ് പയ്യനില്‍ നിന്ന് ഫ്രഞ്ച് അനധികൃത അടിമ വ്യാപാരം സംബന്ധിച്ച വിവരങ്ങള്‍ ബെസ്സ മനസ്സിലാക്കുക. ജെറാള്‍ഡ് ഉള്‍പ്പെടെ അധികൃതര്‍ തമസ്കരിക്കാന്‍ ശ്രമിക്കുന്ന ഈ തിരിച്ചറിവാണ് അവളെ തന്‍റെ അന്തിമ നിയോഗത്തിലേക്ക് നയിക്കുക. ڇഅയാളുടെ (ജെറാള്‍ഡ്) മുഖവും ഈ കിടക്കയും ഈ ആടുന്ന കസേരയും അയാളുടെ വീടും അയാളുടെ ദൈവവും അവളുടെ കണ്ണുകളില്‍ നിന്ന് തുളുമ്പി, ബെസ്സ അയാളുടെ മുഖത്തേക്ക് അലറി.ڈ പിന്നീടുണ്ടാവുന്നത് അവള്‍ സ്വയം പൊളിച്ചെഴുതുകയും കണ്ടെത്തുകയും ചെയ്യുന്ന അതിയാഥാര്‍ത്ഥ്യത്തിന്‍റെ പ്രയോഗങ്ങളാണ്. അവളുടെ പോരാട്ടവും അന്തിമ സമര്‍പ്പണവും അങ്ങനെ വിളിക്കാനുള്ള യോഗ്യത അവള്‍ക്കു നല്‍കുന്നുണ്ടെങ്കിലും ബെസ്സ സ്ത്രീയാണ് എന്നത് അവളെ ഒരു രാജാവെന്നു വിളിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നു എന്നതാണ് പുസ്തകത്തിന്‍റെ തലക്കെട്ടിലെ ഐറണി. പുസ്തകം അതിസൂക്ഷ്മമായി ആവിഷ്കരിക്കുന്ന സ്ത്രീപക്ഷ നിലപാടിന്‍റെ ഏറ്റവും മൂര്‍ത്ത രൂപവും അതില്‍ ലീനമാണ്.
രാഷ്ട്രീയത്തിന്‍റെ സാംസ്കാരിക രൂപാന്തരങ്ങള്‍
     അടിമത്ത സമ്പ്രദായത്തെ എതിര്‍ക്കുമ്പോഴും അമേരിക്കന്‍ ജീവിതത്തിന്‍റെയും സാംസ്കാരിക-സാമ്പത്തിക നേട്ടങ്ങളുടെയും ഉടമകളായിത്തീര്‍ന്ന, ഭരണ സ്വാധീനമുള്ള ന്യൂനപക്ഷം സ്വയമൊരു വരേണ്യ വര്‍ഗമായി പരിണമിച്ചതും നിയമരഹിതമായും രഹസ്യമായും തുടര്‍ന്നുവന്ന അടിമവ്യാപാരം പോലുള്ള നെറികേടുകള്‍ക്കെതിരെ കണ്ണടക്കുന്നതും അതിനെതിരെ മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുന്നവരെ അവഗണിക്കുന്നതും ചരിത്രപരമായ വസ്തുതകള്‍ തന്നെയായിരുന്നു. ഗോത്ര സംഘര്‍ഷങ്ങളില്‍ കീഴ്പ്പെടുത്തപ്പെടുന്നവരെ അടിമകളാക്കി വിറ്റു കൊളോണിയല്‍ യജമാനന്മാരുടെ പ്രിയവും നേട്ടങ്ങളും സ്വന്തമാക്കുകയെന്ന ഗോത്ര മുഖ്യരുടെ രീതി ഒരു ദൂഷിതവലയമായി വളര്‍ന്നത്, അത്തരം സംഘര്‍ഷങ്ങളെ പൊലിപ്പിക്കുന്നത് അടിമ വ്യാപാരത്തിന് നേട്ടമായിത്തീരുന്ന അവസ്ഥയുണ്ടാക്കി. സ്വാതന്ത്ര്യം നേടിയ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീ ഗോത്ര വംശജരെ ഉപയോഗിച്ച് പുതിയ ദേശത്തു കൃഷിയിലൂടെ അഭിവൃദ്ധിപ്പെടുമ്പോള്‍ മഹാമനസ്കതയോടെ നടത്തുന്ന പ്രഖ്യാപനം ക്രൂരമായ ഈ സാംസ്കാരിക രൂപാന്തരത്തെ സൂചിപ്പിക്കുന്നു: ڇഞാന്‍ എന്‍റെ വീട്ടില്‍ വീട്ടുവേലക്കാരികളെയോ പയ്യന്മാരെയോ നിര്‍ത്തുന്നില്ല, കാരണം അത് അമേരിക്കയെ വല്ലാതെ ഓര്‍മിപ്പിക്കുന്നു.ڈ സ്വതന്ത്രരാക്കപ്പെട്ട അമേരിക്കന്‍ കുടിയേറ്റക്കാര്‍ ലൈബീരിയയില്‍ ശരിക്കും അധിനിവേശക്കാരുടെ സ്വഭാവം ആര്‍ജിക്കുകയായിരുന്നു. അവരുടെ രമ്യഹര്‍മ്യങ്ങള്‍ നാട്ടുകാരുടെ ഗ്രാമങ്ങളില്‍ മുഴച്ചുനിന്നു. മേയ്സി നിരീക്ഷിക്കുന്നത് പോലെ: ڇഅവരില്‍ ചിലര്‍ നാം അവരില്‍ പെട്ടവരാണ് എന്ന് തന്നെ കരുതുന്നില്ല. അവരില്‍ ചിലര്‍ കരുതുന്നത് അവര്‍ നമ്മെക്കാള്‍ മിടുക്കരാണെന്നും ഇവിടെയുള്ളവരെക്കാള്‍ ഭരിക്കാന്‍ യോഗ്യരാണ് എന്നുമാണ്.ڈ നോവലില്‍ ഉടനീളമുള്ള, എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ മാത്രം സ്വയം വെളിപ്പെടുത്തുന്ന ഒരദൃശ്യ ആഖ്യാതാവായി വര്‍ത്തിക്കുന്ന ജൂണ്‍ ഡേയുടെ അമ്മ ഉന്നയിക്കുന്നതും ഇതേ ചോദ്യമാണ്: ڇഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ശക്തി അറിയാമെന്നിരിക്കെ, അതുകൊണ്ട് നിങ്ങള്‍ എന്തു ചെയ്യും?ڈ പോസ്റ്റ് കൊളോണിയല്‍ കാലത്തെ ആഫ്രിക്കന്‍ സാഹിത്യം ഈ ചോദ്യം നിരന്തരം ഉന്നയിക്കുന്നുണ്ട് എന്ന് കാണാം. ചരിത്രത്തിന്‍റെയും സ്വാഭാവികതയുടെയും നിയമങ്ങളെ നീതിയോടടുപ്പിക്കുകയെന്ന നിലയിലാണ് വയേതു മൂറിന്‍റെ മാജിക്കല്‍ റിയലിസം പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ ആലഹീ്ലറ (ഠീിശ ങീൃൃശീിെ), ഠവല ഡിറലൃഴൃീൗിറ ഞമശഹൃീമറ (ഇീഹീിെ ണവശലേവലമറ) എന്നിവയോടാണ് പുസ്തകത്തിനു അടുപ്പമെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (ടമൃമ ഇീഹഹശിെ, വേലഴൗമൃറശമി.രീാ). ക്രിസ്തുമതം അധിനിവേശത്തിന്‍റെയും പുതിയ ദേശരാഷ്ട്രപ്പിറവിയുടെയും സാംസ്കാരിക, വിശ്വാസ മുഖമായി മാറിയപ്പോള്‍ പരമ്പരാഗത വിശ്വാസക്രമങ്ങള്‍ എങ്ങനെയാണ് അതിജീവിച്ചതെന്ന പ്രശ്നത്തെ ഒരു കഥാപാത്രം വിവരിക്കുന്നത് ശ്രദ്ധേയമാണ്: പുതിയ ദൈവം വന്നപ്പോള്‍ നാട്ടുകാര്‍ അതിനെ സ്വീകരിച്ചു എന്നത് ശരിയാണ്, ڇഎന്നാല്‍ ദൈവം വന്ന വീട് അപ്പോഴും പൂര്‍വികരുടെ വീടായിരുന്നു. ഒരു സന്ദര്‍ശകന്‍ വരുമ്പോള്‍ നിങ്ങള്‍ വീട് ഉപേക്ഷിച്ചു പോകുമോ?ڈ ദേശീയ സ്വത്വങ്ങള്‍ സാംസ്കാരിക വൈവിധ്യങ്ങളെ മുക്കിക്കളയും എന്നത് ദേശനിര്‍മിതിയുടെ വെല്ലുവിളിയാണ്. അതേ സമയം, ഗോത്ര സംഘര്‍ഷങ്ങളും വിഭജനവും ദേശനിര്‍മിതിക്ക് എതിര്‍ചാലകമാണ് എന്നും അത് ഒരുമയുടെ സന്ദേശത്തെ തുരങ്കം വയ്ക്കും എന്നുമുള്ള ആശയവും നോവലില്‍ ശക്തമാണ്. ഒരു ഘട്ടത്തില്‍ ബെസ്സ തന്നെയും തന്‍റെ ഫാമില്‍ ജോലി ചെയ്യുന്ന ഗോത്ര വര്‍ഗ തൊഴിലാളികളോട് പറയുന്നുണ്ട്: ڇബസ്സയോ ക്പെല്ലയോ വായിയോ എന്‍റെ ഫാമില്‍ വേണ്ട... നമ്മള്‍ ഇവിടെ ലൈബീരിയക്കാര്‍ ആണ്.ڈ
     ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ക്കുള്ള കുടിയേറ്റ കോളനിയുടെ ഉത്പത്തിപുസ്തകം എന്നതിനപ്പുറവും ലൈബീരിയന്‍ ചരിത്രത്തിന്‍റെ സൂക്ഷ്മാംശങ്ങളെ ആവാഹിക്കുന്ന വലിയ ക്യാന്‍വാസിലുള്ള കൃതിയാണ് ഷി വുഡ് ബി കിംഗ്. ആദ്യകാല ആഫ്രിക്കന്‍ അമേരിക്കന്‍ കുടിയേറ്റക്കാരുടെ ആദര്‍ശ നിഷ്ഠയുടെ പരിധികളും പരിമിതികളും അവര്‍ സ്വദേശി വിഭാഗങ്ങളോടു പെരുമാറിയ രീതികളിലൂടെ നോവലിസ്റ്റ് പരിശോധിക്കുന്നു. പ്രണയം, കുടുംബത്തിന്‍റെ പ്രതീക്ഷകള്‍ വിട്ടുപോകുന്നതിന്‍റെ പ്രതിസന്ധികള്‍, ശരിയുടെ പക്ഷം പിടിക്കുന്നതിന്‍റെ സംഘര്‍ഷങ്ങള്‍ തുടങ്ങിയ രൂപത്തില്‍ കഥാഗതികളെ സാര്‍വലൗകിക വിഷയങ്ങളുടെ തലത്തിലേക്ക് നോവല്‍ ഉയര്‍ത്തുന്നു. സുരക്ഷിത ഇടത്തിലിരുന്ന് യുദ്ധത്തെ കുറിച്ചും ദാരിദ്ര്യത്തെ കുറിച്ചും മഹാമനസ്കതയോടെ എഴുതുന്ന രീതിയല്ല വയേതുവിന്‍റെത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലൈബീരിയയുടെ കഥകള്‍ അധികമാരും പറഞ്ഞിട്ടില്ലാത്തതുകൊണ്ട് തന്നെ പോലുള്ള പുതിയ എഴുത്തുകാര്‍ക്ക് ഒട്ടേറെ പറയാന്‍ കഴിയുമെന്ന് ലൈബീരിയന്‍-ഡച്ച് നോവലിസ്റ്റ് വാംബ ഷരീഫ് (ഢമായമ ടവലൃശള: ആീൗിറ ീേ ടലരൃലര്യ, ഘമിറ ീള ങ്യ എമവേലൃെ) നിരീക്ഷിക്കുന്നു. നാടിന്‍റെ കഥയിലേക്ക് പുതുതായി താല്‍പര്യമുണര്‍ത്തുകയെന്ന ദൗത്യത്തില്‍ ചിമമാന്‍ഡാ അദീചി നൈജീരിയയ്ക്കു വേണ്ടി എന്താണോ ചെയ്തത് അതാണ് ലൈബീരിയയ്ക്കു വേണ്ടി വയേതു ചെയ്യുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു.
Share:

പലമയുടെ പൊന്നാനിപ്പൂക്കള്‍ കെ.പി രാമനുണ്ണി


     കലകളേയും സാംസ്ക്കാരികോത്സവങ്ങളേയും സവര്‍ണവും അവര്‍ണവുമായി വേര്‍തിരിക്കുന്നവര്‍ ഓര്‍ക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. അവര്‍ണത്തില്‍ നിന്ന് മാത്രമേ, അതായത് മണ്ണില്‍ നിന്നും പൊടിയില്‍ നിന്നും പണിയെടുക്കലില്‍ നിന്നും മാത്രമേ കലകളുടേയും സാംസ്ക്കാരികോത്സവങ്ങളുടേയും വിത്തുകള്‍ മുളയ്ക്കാറുള്ളു. പിന്നീട് വരേണ്യവര്‍ഗം അവയെല്ലാം പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി അവരുടേതാക്കി മാറ്റുകയാണ് പതിവ്.
     ഈ പൊതുതത്വത്തിന് വിപരീതമാണ് ഓണമെന്ന സാംസ്ക്കാരികോത്സവത്തിന്‍റെ ഉത്ഭവമെന്ന് പറയാം. സവര്‍ണമായൊരു പ്രത്യയശാസ്ത്രത്തില്‍ പിറവിയെടുത്തതായിരുന്നു പണ്ട് വാമനോത്സവമെന്ന് അറിയപ്പെട്ടിരുന്ന ഓണം. ദേവലോകത്തെ അസൂയപ്പെടുത്തുന്ന തരത്തില്‍ നാടിനെ നാകമാക്കി മാറ്റിയതിന്‍റെ പേരില്‍ മഹാബലി ചക്രവര്‍ത്തിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതിന്‍റെ ആഘോഷമായാണ് വാമനോത്സവം കൊണ്ടാടപ്പെട്ടത്. പിന്നീട് ജനക്ഷേമതല്‍പ്പരനായ പ്രജാപതിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ പൊന്നോണമാക്കി വാമനോത്സവത്തെ കൃഷിക്കാരും കൈവേലക്കാരും കീഴാളരും പുനഃസൃഷ്ടിക്കയായിരുന്നു.
     എന്‍റെ കുട്ടിക്കാലത്ത് ജന്മദേശമായ പൊന്നാനിയില്‍ ജാതിയേയും മതത്തേയും അതിവര്‍ത്തിക്കുന്ന നാടിന്‍റെ പൂത്തുലയലായാണ് ഓണക്കാലം എഴുന്നള്ളിയിരുന്നത്.
     څഉണ്ണ്യേ, നോമ്പും പെരുന്നാളും കഴിഞ്ഞാല്‍ പിന്നെ ഓണായില്യേ.چ
     അല്ലെങ്കില്‍
     څഇക്കുറി പെരുന്നാളും ഓണവും ഒന്നിച്ചാണല്ലോ.چ
     എന്നിങ്ങനെ ഖയ്യൂമിന്‍റെ ബാപ്പ അബ്ദുള്ളാജിയില്‍ നിന്നുള്ള തെര്യപ്പെടുത്തലോടെയായിരിക്കും എ.വി ഹൈസ്ക്കൂള്‍ പഠനകാലത്ത് ഓരോ വര്‍ഷവും ഞാന്‍ ആദ്യമായി ഓണത്തിലേക്കുണരുന്നത്. പിന്നീട് മാത്രമേ അരക്കൊല്ലപ്പരീക്ഷയെക്കുറിച്ചുള്ള അറിയിപ്പും പൂവട്ടി തയ്യാറാക്കിയുള്ള ആശാരിച്ചിയുടെ വരവും സംഭവിക്കയുള്ളു. എങ്ങനെയെങ്കിലും പരീക്ഷ മുടിച്ച് പുസ്തകക്കെട്ട് മൂലക്കിട്ടാല്‍ പിന്നെ അത്തത്തിന്‍റെ പൂപ്പറിക്കലിലേക്കുള്ള എടുത്തുചാട്ടമാണ്. തറവാട്ടു വീട്ടിലെ സഹോദരീസഹോദരന്മാര്‍ക്കൊപ്പം പത്തോടി ഹൗസിലെ അബ്ദുള്ളാജിയുടെ മാപ്ലക്കുട്ടികളും എന്‍റെയൊപ്പം കാടും മേടും കയറിയിറങ്ങും. ആശാരിച്ചിയുണ്ടാക്കിയ പൂവട്ടിയില്‍ മുസ്ലീം-മേനോന്‍ പിഞ്ചുങ്ങളുടെ കൈവിരലുകള്‍ മുക്കുറ്റിപ്പൂവും തുമ്പപ്പൂവും നെല്ലിപ്പൂവും കോളാമ്പിപ്പൂവും വീശിനിറക്കും. വിചിത്രമനോഹരമായ പലമകള്‍ കൊണ്ട് ഞങ്ങളുടെ പൂക്കളങ്ങള്‍ രചിക്കപ്പെടും.
     പുഷ്പസംഭരണത്തിന് മാത്രമല്ല, പുറംപണിക്കാരന്‍ കൃഷ്ണന്‍ പാടത്തു നിന്ന് കളിമണ്ണ് കോരിയെടുത്ത് തൃക്കാക്കരപ്പനെ പിടിക്കുമ്പോഴും ഖയ്യൂമും സക്കീറും ലത്തീഫുമെല്ലാം ആദ്യാവസാനം എന്‍റെ കൂടെയുണ്ടായിരുന്നു. ചെങ്കല്ല് ചോര പോലെ അരച്ചുകൊടുക്കുന്നതും തൃക്കാക്കരപ്പന്‍റെ നെറും തലക്ക് ഓട്ട കുത്താന്‍ ഈര്‍ക്കില്‍ ഇരിഞ്ഞു കൊണ്ടുവരുന്നതും മിക്കപ്പോഴും അവര്‍ തന്നെയാണ്. തടിച്ച് കൊഴുത്ത കുട്ടപ്പന്മാരായി തൃക്കാക്കരപ്പന്മാര്‍ ഒരുങ്ങിക്കഴിഞ്ഞാല്‍ പിന്നെ അവയെ ഉണക്കിയെടുത്ത് ഉമ്മറക്കോലായില്‍ അണിയിച്ചിരുത്തലായി. പണ്ട് സാമൂതിരിപ്പാട് മുസ്ലീം സമുദായാംഗങ്ങള്‍ അഞ്ച് നേരം നിസ്ക്കരിക്കുന്നില്ലേയെന്ന് നിരീക്ഷിച്ചിരുന്ന തരത്തിലാണ് അമ്മയുടെ നേതൃത്വത്തിലുള്ള എന്‍റെ തൃക്കാക്കരപ്പ പൂജ കണ്‍പാര്‍ത്ത് ഖയ്യും ഉമ്മറത്തൂണില്‍ ചാരിനില്‍ക്കുക.
     څതുളസിപ്പൂവ് മൂന്ന് പ്രാവശ്യം ഇട്ടിട്ടില്ല.چ
     څസാമ്പ്രാണി നാല് വട്ടം ഉഴിഞ്ഞുപോയി.چ
     എന്‍റെ അനുഷ്ഠാനങ്ങളിലെ തെറ്റുകുറ്റങ്ങള്‍ അവന്‍ അപ്പപ്പോള്‍ ചൂണ്ടിക്കാട്ടും.
     څഒന്ന് നേരാംവണ്ണം വെപ്രാളമടിക്കാതെ ചെയ്താണ് ഉണ്ണ്യേ. ഖയ്യൂമിനെക്കൊണ്ട് പൂജിപ്പിക്യാ നല്ലത്!چ
     കളിക്കൂട്ടുകാരനെ പുകഴ്ത്തിപ്പുകഴ്ത്തി അമ്മ എന്നെ ഇകഴ്ത്തും.
     തിരുവോണ ദിവസം എന്‍റെ വീട്ടില്‍ നിന്ന് പത്തോടി ഹൗസിലേക്ക് പകര്‍ച്ച ചെല്ലുന്നതും നോമ്പുകാലത്ത് പത്തിരിയും ഇറച്ചിയും ഇങ്ങോട്ട് കൊണ്ടുവരുന്നതും കര്‍ക്കടകപ്പേമാരി പോലെ വര്‍ഷാവര്‍ഷത്തെ തെറ്റാത്ത കോലാഹലമായിരുന്നു. ഓണമുണ്ണുന്നതിനേക്കാള്‍ വലിയ ജഗപൊകയാണ് ഖയ്യൂമിന്‍റെ വീട്ടിലേക്കുള്ളത് എടുത്ത് വെക്കണ്ടേ, കൊടുത്ത് അയക്കണ്ടേ എന്നിങ്ങനെ ഉച്ചയടുക്കുമ്പോഴേക്ക് അമ്മയില്‍ നിന്നും അടുക്കളക്കാരി ചന്ദ്രമതിയില്‍ നിന്നും ഉയരുന്ന വിളിതെളികള്‍. ടിഫിന്‍ കേരിയറിന്‍റെ അടിക്കള്ളിയില്‍ കോരി നിറക്കുന്ന ചുടുപായസം, രണ്ടാം കള്ളിയില്‍ കട്ടകുത്തിക്കുന്ന പഴം നുറുക്കുകള്‍, മൂന്നാം കള്ളിയില്‍ കൊഴുകൊഴുക്കനെ കാളന്‍, നാലാം കള്ളിയില്‍ എല്ലൊടിച്ച് കിടത്തിയ അവിയല്‍, അഞ്ചാം കള്ളിയില്‍ മുഖത്തിടിച്ച് പപ്പടമാക്കിയ വല്യപ്പടങ്ങള്‍...
     സര്‍വകാര്യസഹായിയായ ഗോപ പത്തോടി ഹൗസിലേക്കുള്ള പകര്‍ച്ചയെത്തിച്ച് കാലിപ്പാത്രവുമായി മടങ്ങി വന്നാല്‍ അമ്മ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
     څആരെയാ കണ്ട്, എന്തേ പറഞ്ഞ്?چ
     څഖയ്യൂമിന്‍റെ ബാപ്പയെ കണ്ടു, ഉമ്മയെക്കണ്ടു.
     എന്തിനാത് ഞങ്ങള്‍ക്കും ഓണല്യേന്ന് ചോദിച്ചു.چ
     എല്ലാ വര്‍ഷവും ഗോപ പറയുന്ന മറുപടിയുമാണിത്.
     അതെ, ഖയ്യൂമിനും വീട്ടുകാര്‍ക്കും ഓണവും പെരുന്നാളും ഉണ്ടാകുമ്പോള്‍ എനിക്കും അമ്മയ്ക്കും ഓണം മാത്രം - ഉണ്ടാകുന്നു. അങ്ങനെ രണ്ടും ഒപ്പം കിട്ടിയതിന്‍റെ നിറവിലും സന്തോഷത്തിലും സംതൃപ്തിയിലുമായിരിക്കണം ഭാരതപ്പുഴ മുറിച്ച് ഇങ്ങോട്ട് കടക്കാന്‍ മുതിര്‍ന്ന മാപ്ലലഹളക്കാരോട് നില്‍ക്കവിടെ എന്ന് പൊന്നാനിത്തങ്ങള്‍ 1921 ല്‍ കല്‍പ്പിച്ചത്.
     ഓണവും റംസാന്‍ നോമ്പും ഒന്നിച്ച് വരുന്ന സന്ദര്‍ഭങ്ങളില്‍ എന്‍റെ അമ്മയ്ക്ക് കടുത്ത വേവലാതിയായിരുന്നു. കാരണം നോമ്പു പിടിച്ചായിരിക്കും ഖയ്യൂമും സക്കീറും ലത്തീഫുമെല്ലാം പൂവറുക്കാനും തൃക്കാക്കരപ്പനെ ഒരുക്കാനും ഞങ്ങളുടെ വീട്ടിലേക്ക് കയറിവരിക. അവരുടെ മുമ്പില്‍ വച്ച് പഴം നുറുക്കോ വറുത്തുപ്പേരിയോ ഞാന്‍ നൊട്ടിനുണഞ്ഞ് മാപ്ലച്ചെക്കന്മാര്‍ വെള്ളമിറക്കിപ്പോയാലോ.
     څഉണ്ണ്യേ, മര്യാദക്ക് ചിറി തുടച്ച് നിന്നാണ്.چ
     അമ്മ ഇടക്കിടെ ഭീഷണിപ്പെടുത്തും.
     ഖയ്യൂമിന്‍റെയും സക്കീറിന്‍റെയും ലത്തീഫിന്‍റെയുമെല്ലാം നോമ്പ് മുറിയുന്നതില്‍ അവരെ കളിക്കാന്‍ വിടുന്ന ഉമ്മ-ബാപ്പമാരേക്കാള്‍ വലിയ ബേജാറ് എന്‍റെ അമ്മയ്ക്കായിരിക്കും.
     അത്തം തൊട്ട് പത്തുദിവസം എന്‍റേയും വല്യമ്മയുടേയും വീടുകളില്‍ മത്സ്യമാംസാദികള്‍ വാങ്ങാറില്ല. എന്നാല്‍ നോമ്പു പ്രമാണിച്ച് പത്തോടി ഹൗസില്‍ നിന്ന് കൊടുത്തയക്കുന്ന പത്തിരിക്കോ ഇറച്ചിക്കോ കോഴിയടക്കോ മുട്ടമാലക്കോ ഞങ്ങള്‍ അശുദ്ധി കല്‍പ്പിക്കാറില്ല. ഉത്രാടമായാലും തിരുവോണമായാലും ഞാന്‍ അതെല്ലാം വെട്ടിവിഴുങ്ങും. പോത്തിറച്ചിയും മൂരിയിറച്ചിയും രാമനുണ്ണിയുടെ വീട്ടില്‍ ഉപയോഗിക്കില്ലെന്ന് അറിയുന്നതു കൊണ്ട് അത്തരം വിഭവങ്ങള്‍ ഖയ്യൂമിന്‍റെ ഉമ്മ അടുക്കുപാത്രത്തില്‍ എടുത്തുവയ്ക്കില്ലെന്ന് മാത്രം.
     ഒരു പൂരാടനാളില്‍ ഖയ്യൂമിന്‍റെ വീട്ടില്‍ നിന്ന് നോമ്പ് പകര്‍ച്ച വലിയൊരു സഞ്ചിയില്‍ കൊടുത്തയച്ചതായിരുന്നു. പാത്രം പിന്നെ വാങ്ങാമെന്ന് പറഞ്ഞ് റുക്കിയ മടങ്ങിപ്പോയതും അടുക്കളയില്‍ നിന്ന് ചന്ദ്രമതിയുടെ ചീറല്‍ കേട്ടു.
     څഅയ്യോ, ഇത് മൂരിയിറച്ചിയാ!چ
     പിന്നെ നിശ്ശബ്ദതയുടെ വിങ്ങല്‍ മാത്രം.
     കുറച്ച് കഴിഞ്ഞതും സാരല്യാ, ഞാന്‍ തെങ്ങിന്‍ തടത്തില്‍ തട്ടിക്കോളാമെന്ന് പറഞ്ഞ് ശാരദ വരുന്ന പെരപ്പ് കേട്ടു.
     څവേണ്ട, ശാരദേ, മനുഷ്യന്മാര്‍ക്ക് തിന്നാനുള്ളത് ഒരിക്കലും വലിച്ചെറിയരുത്. ദാമോദരേട്ടന്‍ എപ്പോഴും പറയാറുള്ളതാ. ഉണ്ണി അത് കഴിച്ചോട്ടെ.چ
     കര്‍ശനമായിരുന്നു അമ്മ അപ്പോള്‍ നടത്തിയ ഇടപെടല്‍. അങ്ങനെ കാളക്കറിയിലൂടെ ആയിത്തീര്‍ന്നു അക്കൊല്ലത്തെ എന്‍റെ ഉത്രാടപ്പാച്ചില്‍.
     ഞങ്ങളുടെ നാട്ടിലെ ഓണത്തിലും ഓണാഘോഷത്തിലും മുസ്ലീംങ്ങളുടെ മാത്രമല്ല സകല ജാതിക്കാരുടേയും മതക്കാരുടേയും പൂര്‍ണ പങ്കാളിത്തമുണ്ടായിരുന്നു. ഓണത്തിനുള്ള കാഴ്ചക്കുലകളുമായി പുഷ്പ്പോത്തെ വല്യമ്മയുടെ വീട്ടില്‍ ആദ്യമായി എത്തിയിരുന്നത് കുടിയാനായ പൗലോസായിരുന്നു. പൗലോസിന് ഓണക്കോടി കിട്ടിയതിന് ശേഷമേ വല്യമ്മയുടെ വര്‍ക്കത്തുള്ള കൈയില്‍ നിന്ന് സ്വന്തം മക്കള്‍ക്ക് പോലും ഒരു കഷ്ണം ശീട്ടിത്തുണി ലഭിക്കയുള്ളു. അത്തം തൊട്ട മുതല്‍ കരുവാന്‍ പിച്ചാങ്കത്തി കാഴ്ചവയ്ക്കാനും കരുവാത്തി അമ്മി കൊത്താനും പണിക്കത്ത്യാര്‍ ആണ്ട് ഫലം കുറിക്കാനും എത്തിച്ചേരും. ഫ്യൂഡല്‍ ബന്ധാവശിഷ്ടങ്ങള്‍ ഇത്തരം ആഘോഷക്കൂട്ടായ്മയില്‍ കണ്ടെത്താമെങ്കിലും അന്നൊരു കൂട്ടായ്മയുണ്ടായിരുന്നു എന്നത് സത്യമാണ്. ഇന്നത്തെ പോലെ ആള്‍ക്കൂട്ടത്തിനിടയിലും ഒറ്റക്കുള്ള അവസ്ഥയായിരുന്നില്ല.
     എന്‍റെ ബാല്യകാല ഓണസ്മരണകളില്‍ ഏറ്റവുമധികം തിളങ്ങി നിന്നിരുന്ന മറ്റൊരു കക്ഷി ചെറുമക്കളായ താമിയും കാളിയുമായിരുന്നു. ഞങ്ങളുടെ വീടിന്‍റെ പടിഞ്ഞാറെ വയലിലുള്ള തറയിലാണ് മക്കളൊന്നുമില്ലാതെ അവര്‍ ജീവിച്ചിരുന്നത്. കള്ളു കുടിച്ച് കുടിലില്‍ ചെന്നാല്‍ കാളിയോടുള്ള താമിയുടെ ഉച്ചത്തിലുള്ള സ്വകാര്യം പറച്ചില്‍ ചുറ്റുവട്ടത്തെ കുട്ടികളുടെ രാത്രിത്തമാശയായിരുന്നു. ആളുയരത്തില്‍ മുള്ളുവേലി കെട്ടുക, ആകാശമരങ്ങള്‍ വെട്ടുക, തെങ്ങ് കമ്പി വലിച്ച് കുരുക്കി നിര്‍ത്തുക തുടങ്ങി വിശേഷവൈദഗ്ദ്ധ്യം ആവശ്യമുള്ള പണികള്‍ ആവശ്യമായാല്‍ അമ്മ താമിയെ വളപ്പിലേക്ക് വിളിപ്പിക്കും. കൂടാതെ ഓണത്തിന് കാഴ്ച വസ്തുക്കളുമായി താമിയും കാളിയും പടി കടന്ന് വരും. കായക്കുലയുടേയും വെള്ളരിക്കയുടേയും കൂട്ടത്തില്‍ സ്വന്തം കൈ കൊണ്ടുണ്ടാക്കിയ പലതരം കളിസാമാനങ്ങള്‍ താമി എനിക്ക് വേണ്ടി കരുതി വച്ചിരിക്കും. വാകമരത്തിന്‍റെ നേരിയ ചീളുകളാല്‍ പണിഞ്ഞ് കളറടിച്ച കുതിരകള്‍, രഥങ്ങള്‍, റിക്ഷകള്‍...
     ഓരോന്നും സഞ്ചിയില്‍ നിന്ന് പെറുക്കിത്തരുമ്പോള്‍ താമി തന്‍റെ അമിതപ്രഭയുള്ള മേല്‍വരിപ്പല്ലുകളാല്‍ നിര്‍ത്താതെ ചിരിച്ചുകൊണ്ടിരിക്കും. ആ ചിരിക്കൊപ്പം നിരുപാധികമായൊരു സ്നേഹത്തിന്‍റെ ഊര്‍ജവും എന്നിലേക്ക് പ്രസരിച്ച് കയറും.
     ഏയ്, ഏയ്, തമ്പ്രാന്‍ കുട്ടിയെ ഇങ്ങനെ തൊടണ്ടാന്നും.
     തൊട്ടും പിടിച്ചും കളിസാമാനങ്ങള്‍ എനിക്ക് തന്നുകൊണ്ടിരിക്കുന്ന താമിയോട് കള്ളച്ചിരിയോടെ കാളി കയര്‍ക്കും. എന്നാല്‍ ആ പരുപരുത്ത വിരല്‍സ്പര്‍ശത്തെ, പായല്‍ക്കുളത്തിന്‍റെ പച്ചവീറുള്ള ഗന്ധത്തെ എനിക്ക് കാളിയുടെ ബ്ലൗസിടാത്ത കരിംമുലകള്‍ പോലെത്തന്നെ ഇഷ്ടമായിരുന്നു.
     പിന്നീട് ഗോഡ് ഓഫ് സ്മോള്‍ തിങ്സില്‍ വച്ച് വെളുത്തയെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ പൊട്ടിത്തരിച്ച പോയത് താമിയെപ്രതിയുള്ള ഓര്‍മകള്‍ കൊണ്ടാണ്. കാളിതാമിമാരുടെ മണ്‍പശിമയോടുള്ള പ്രേമാതിരേകം തന്നെയായിരുന്നു ജീവിതത്തിന്‍റെ പുസ്തകം എന്ന നോവല്‍ രചിക്കുമ്പോള്‍ എന്നെ കീഴാളജീവിതത്തില്‍ സ്വര്‍ഗം കണ്ടെത്തിച്ചതും.
     ഇത്രയും പറഞ്ഞതു കൊണ്ട് മാനുഷരെല്ലാം ഒന്നു പോലായ ഓണമായിരുന്നു പൊന്നാനിയുടേതെന്ന് വിചാരിക്കരുത്. പക്ഷെ മനുഷ്യന്മാര്‍ പരസ്പരം കണ്ടാല്‍ അറിഞ്ഞിരുന്നു, തീര്‍ച്ച.

Share:

കവിത -- ആളോഹരിമാലിന്യം -- ലതാലക്ഷ്മി


മുഖപുസ്തകമാണ് ഓര്‍മപ്പെടുത്തിയത്
ആപ്പ് കാലഹരണപ്പെട്ടു എന്ന്.

ഡൗണ്‍ലോഡ് ചെയ്തിട്ട പല ആപ്പുകളും
നിര്‍ഗുണമെന്ന് സിസ്റ്റം മുന്നറിയിപ്പ് നല്‍കി.

അയാള്‍ ആപ്പിലായി.

പ്രഭാതഭക്ഷണശേഷം
സ്വയം അലക്കിവെളുപ്പിച്ച വടിവൊത്ത
കുപ്പായത്തില്‍ അയാള്‍ അയാളെ
കാണുമ്പോള്‍ അമ്മ
തെറ്റാത്ത ശീലം മൊഴിഞ്ഞു.
ڇവേസ്റ്റ്!ڈ

ഉദ്യോഗത്തിനിറങ്ങുമ്പോള്‍ അമ്മ:

ڇഎടുത്തുവോ നീ... വേസ്റ്റ്!ڈ

വാഹനപ്രളയത്തിലൂടെ നുഴഞ്ഞു
ഉരുട്ടിയും കയറിയും ചവുട്ടിയും
ലക്ഷ്യത്തിലെത്തി
څനഗരസഭയുടെ ബോര്‍ഡ്چ
കൂമ്പാരച്ചോട്ടിലേക്ക് ആഞ്ഞൊരേറ്!
ഇത്രനന്നായൊരേറ് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.

നാസികാഗ്രത്തില്‍ തുളച്ചുകയറിയ വാടയില്‍നിന്ന്
മൂക്കറ്റം വിയര്‍പ്പിയ്ക്കും ഫയലില്‍ ജീവന്‍ പൊന്തും
രേഖകളില്‍, ഞാനവള്‍, അയാള്‍, ഞാനവന്‍

പഞ്ചിങ്ങ് മെഷീനില്‍ വിരല്‍സ്പര്‍ശിച്ചിറങ്ങി
വരുമ്പോള്‍ അയാള്‍ പിറുപിറുത്തു...
ڇവേസ്റ്റ്!ڈ

പാതിചത്ത് വീട്ടിലെത്തുമ്പോള്‍
പതിവുമായമ്മ: ڇകളഞ്ഞുവോ നീڈ
ڇവേസ്റ്റ്!ڈ
ڇസ്ഥിരം സ്ഥലത്തോ ഇട്ടത്!ڈ

ڇനാളെ ഏതുകവറിലിടണം?ڈ
ڇപ്ലാസ്റ്റിക് കവര്‍ ചെറുതേയുള്ളൂ... വലുതില്ല...ڈ

അമ്മേ ഞാനും ഒരു ആപ്പാണ്
കാലഹരണപ്പെട്ട ആപ്പ്!
അമ്മയ്ക്ക് തിരിയുന്ന ഭാഷയല്ല

പറഞ്ഞില്ല!

ഒന്നേ അറിയൂ...
ڇവേസ്റ്റ്!ڈ

Share:

അഭിമുഖം കഥയുടെ കായലോരം... ട്രൈബി പുതുവയല്‍


     څഞായറാഴ്ച മഴ പെയ്യുന്നുچ മുതല്‍ څപി.എഫ് മാത്യൂസിന്‍റെ തിരഞ്ഞെടുത്ത കഥകള്‍چ വരെ ശ്രദ്ധേയമായ കഥാസമാഹാരങ്ങള്‍, ചാവുനിലം, ഇരുട്ടിലൊരു പുണ്യാളന്‍ തുടങ്ങിയ എണ്ണം പറഞ്ഞ നോവലുകള്‍. മിഖായേലിന്‍റെ സന്തതികള്‍, മേഘം തുടങ്ങിയ ഉള്‍ക്കാമ്പുള്ള സീരിയലുകള്‍. പുത്രന്‍, കുട്ടിസ്രാങ്ക്, ഈ.മ.യൗ, അതിരന്‍ തുടങ്ങിയ ദേശീയ, അന്തര്‍ദ്ദേശീയ തലങ്ങളില്‍ വരെ ശ്രദ്ധിക്കപ്പെട്ട തിരക്കഥകള്‍. തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് മുതല്‍ നിരവധി പുരസ്കാരങ്ങള്‍... പി.എഫ് മാത്യൂസ് എന്ന എഴുത്തുകാരന് വിശേഷണങ്ങള്‍ അനവധിയാണ്.
     തന്‍റെ രാഷ്ട്രീയ, സാഹിത്യ, സിനിമാ നിലപാടുകളെക്കുറിച്ച് അദ്ദേഹം മനസ്സു തുറക്കുന്നു.

* വായിക്കാന്‍ അനുവദിക്കാത്ത അപ്പച്ചനുള്ള വീട്ടില്‍ നിന്നാണ് പി.എഫ് മാത്യൂസ് എന്ന വലിയ വായനക്കാരനും അറിയപ്പെടുന്ന എഴുത്തുകാരനും ഉണ്ടായത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചെറിയ ലോകവും വലിയ മനുഷ്യനുമൊക്കെ വായിച്ചാണ് വായന ആരംഭിച്ചതെന്നും കേട്ടിട്ടുണ്ട്. എങ്ങനെയായിരുന്നു ഇതിലേക്കുള്ള തുടക്കം?
ഒരു തരത്തില്‍ വായിക്കാന്‍ അനുവദിക്കാതിരുന്ന വീട്ടുകാരായിരുന്നു എന്നെ വായിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയാം. കാരണം ധിക്കരിക്കാനുള്ള പ്രവണത എല്ലാ മനുഷ്യരിലും ഉണ്ടല്ലോ. പൊതുവെ അന്നത്തെ കാലത്തെ ഒരു ക്രിസ്തീയ കുടുംബത്തില്‍ കലയും, എഴുത്തുമെല്ലാം പടിക്കു പുറത്തായിരുന്നു. അങ്ങനെ ആഗ്രഹമുണ്ടെങ്കില്‍ ബൈബിള്‍ വായിക്കുകയോ, ഭക്തിഗാനങ്ങള്‍ ആലപിക്കുകയോ ചെയ്യുന്നതില്‍ അവസാനിപ്പിക്കണം, അതായിരുന്നു ഒരു രീതി.
കലയും സാഹിത്യവുമെല്ലാം പണ്ടു മുതലേ സവര്‍ണരുടേതായിരുന്നു. ക്രിസ്റ്റ്യാനിറ്റി കല്‍പിക്കുന്ന ഒരു മതമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വീടുകളില്‍ അനുസരണയുണ്ടാവും. അച്ചടക്കം ഒരു കലാകാരനെ സൃഷ്ടിക്കുന്നില്ല. അതുകൊണ്ടാവണം ഒരുപാട് വലിയ കലാകാരന്മാരൊന്നും ഈ സമൂഹത്തില്‍ നിന്നുണ്ടാവാതെ പോയത്.
ഏഴാം ക്ലാസിലെ സമപ്രായക്കാര്‍ക്ക് വേണ്ടി എഴുതിയ നാടകമായിരുന്നു എഴുത്തിലെ എന്‍റെ തുടക്കം. പതിനഞ്ച് പതിനാറ് വയസായപ്പോഴാണ് ചെറുകഥയിലേക്ക് മാറി നോക്കിയത്. അപ്പോഴും വാര്‍പ്പു മാതൃകകളെ പിന്തുടര്‍ന്നായിരുന്നു എഴുത്ത്. പ്രത്യേകിച്ച് എം.ടിയെ പോലുള്ളവരെ അനുകരിച്ചുകൊണ്ട്. എഴുതേണ്ടത് ഇതൊന്നുമല്ല എന്ന തിരിച്ചറിവിലേക്ക് വന്നത് അതിനും ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. എഴുതാനുള്ള വാസന ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല, അത് ജന്മനാ ഉണ്ടാവേണ്ടതാണ്.

* മഹാന്മാരായ നിരവധി എഴുത്തുകാരെ വായിച്ചിട്ടുണ്ടല്ലോ? ജീവിതത്തേയും എഴുത്തിനേയും സ്വാധീനിച്ച എഴുത്തുകാരന്‍ ആരാണ്?
ചെറുപ്പം മുതലുള്ള വായനയെ പോഷിപ്പിച്ചവര്‍ പലരുണ്ട്. കോട്ടയം പുഷ്പനാഥ്, മുട്ടത്തുവര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി വിജയന്‍, എം.ടി വാസുദേവന്‍ നായര്‍, ദസ്തയേവ്സ്ക്കി, മാര്‍ക്കേസ്, മിലന്‍ കുന്ദേര എന്നിവരെല്ലാം അതില്‍ പെടും. എഴുത്തുകാരേക്കാളും എന്നെ സ്വാധീനിച്ചത് ഞാന്‍ പരിചയപ്പെട്ട ചുറ്റുപാടുമുള്ള മനുഷ്യരാണ്. എന്നാല്‍ എന്നെ ബാധിച്ച ഒരെഴുത്തുകാരന്‍ ദസ്തയേവ്സ്ക്കിയാണ്.

* എന്തായിരിക്കണം ഒരു സാഹിത്യകൃതി ലക്ഷ്യം വയ്ക്കേണ്ടത്?
സാഹിത്യത്തിന് പ്രത്യേകിച്ച് ലക്ഷ്യമില്ല എന്നതാണ് എന്‍റെ അഭിപ്രായം. ഒരു പൂവിരിയുന്നത് എന്തിനു വേണ്ടിയാണ് എന്നു ചോദിച്ചാല്‍ ലോകത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ എന്നു പറയുന്നതു പോലെയാണ് സാഹിത്യ സൃഷ്ടിയും.
പ്രത്യേക ലക്ഷ്യം വച്ചുള്ള ഒന്നിനെ څവര്‍ക്ക് ഓഫ് ആര്‍ട്ട്چ എന്നു പറയാന്‍ പറ്റില്ല. ലക്ഷ്യം വച്ചുള്ള സാഹിത്യ സൃഷ്ടി പരസ്യ ചിത്രത്തിന് തുല്യമാകും. മനോഹരമായിരിക്കുക, മനുഷ്യവിരുദ്ധമാകാതിരിക്കുക ഇതൊക്കെയാണ് സാഹിത്യകൃതികളുടെ ലക്ഷ്യമായി കരുതേണ്ടത്.

* കൊച്ചിയുടെ കഥാകാരന്‍ എന്ന വിളിപ്പേരിനോട് യോജിപ്പുണ്ടോ?
ഇല്ല. ഞാന്‍ ന്യൂയോര്‍ക്ക് സിറ്റിയെക്കുറിച്ച് എഴുതിയാലും അതില്‍ കൊച്ചി കടന്നുവരും. അതൊരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. അവനവന്‍ ജീവിക്കുന്ന പശ്ചാത്തലത്തെ അങ്ങനെ ഉപേക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ട് അത് കൊച്ചിയുടെ കഥയാവണമെന്നില്ല. ഞാന്‍ മനുഷ്യാവസ്ഥയെക്കുറിച്ച് തന്നെയാണ് എഴുതുന്നത്. സൂക്ഷ്മതയില്ലാത്ത വായനയാണ് എന്നെ അങ്ങനെ വിശേഷിപ്പിക്കുന്നത്.

* പുതിയ കാലത്തെ എഴുത്തുകാരെ വായിക്കാറുണ്ടോ? പ്രതീക്ഷ ജനിപ്പിക്കുന്ന പുതിയ കാലത്തെ എഴുത്തുകാര്‍ ആരൊക്കെയാണ്?
വിദേശത്തുള്ളവരേയും മലയാളത്തിലുള്ളവരേയും സൂക്ഷ്മതയോടെ വായിക്കാറുണ്ട്. എസ്.ഹരീഷിന് ശേഷം വന്ന എഴുത്തുകാരായ ഫ്രാന്‍സിസ് നൊറോണ, വിനോയ് തോമസ്, ദേവദാസ്, വിവേക് ചന്ദ്രന്‍, സുദീപ് ടി. ജോര്‍ജ്... ഇവരെയൊക്കെ വളരെ കൃത്യമായി ഫോളോ ചെയ്യുന്നുണ്ട്. ഒരു രചന ശ്രദ്ധിക്കപ്പെട്ടെന്ന് തോന്നിയാല്‍ തേടിപ്പിടിച്ച് വായിക്കാന്‍ ശ്രമിക്കാറുണ്ട്. ഇവരില്‍ മിക്കവാറും പേരുമായി ആശയ വിനിമയം നടത്താറുണ്ട്. സാഹിത്യത്തിന്‍റെ ഭൂമി ഭദ്രമാണ്.

* എഴുത്തില്ലെങ്കില്‍ എന്തായിരിക്കും ഇഷ്ടപ്പെടുക?
എഴുത്ത് തന്നെയാണ് ഏറെയിഷ്ടം. പതിമൂന്ന് പതിനാല് വയസില്‍ ഞാന്‍ നന്നായിട്ട് പാടുമായിരുന്നു. പിന്നെ ചിത്രം വരക്കുകയും, കളിമണ്ണു കൊണ്ട് ശില്‍പങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. പിന്നീട് എഴുത്ത് തന്നെയാണ് എന്‍റെ വഴിയെന്ന് ഞാന്‍ തിരിച്ചറിയുകയും മറ്റൊന്നിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാതെയാവുകയും ചെയ്തു.
എഴുത്തില്ലെങ്കില്‍ വായനയും സിനിമ കാണലും തന്നെയാണ് ആശ്രയം.

* കഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ് ഇതില്‍ ഏതായിരിക്കും കൂടുതല്‍ ഇഷ്ടപ്പെടുക?
തീര്‍ച്ചയായും നോവലിസ്റ്റ് ആയി അറിയപ്പെടാനാണ് ഞാനാഗ്രഹിക്കുന്നത്. ഞാനെന്നെ തന്നെ കാണുന്നത് ഒരു നോവലിസ്റ്റ് ആയിട്ടാണ്. ബാക്കിയെല്ലാം പരിസരത്തുള്ള കാര്യങ്ങളാണ്.

* വിവാഹ ഭവനത്തില്‍ പോകുന്നതിലും നല്ലത് വിലാപ ഭവനത്തില്‍ പോകുന്നതാണെന്ന ഒരു ബൈബിള്‍ വചനമുണ്ട്. അതുപോലെ പി.എഫ് മാത്യൂസിന്‍റെ എഴുത്തുകളിലും സിനിമയിലുമെല്ലാം വിലാപ ഭവനങ്ങളും മരണവും പതിഞ്ഞു കിടക്കുന്നു. എന്തുകൊണ്ടാണിത്?
അത് മനഃപൂര്‍വമല്ല. ഓരോ മനുഷ്യനും ഓരോ നിര്‍മിതിയാണല്ലോ. ജീവിതസാഹചര്യങ്ങള്‍, അനുഭവങ്ങള്‍, വായിച്ച പുസ്തകങ്ങള്‍, പരിചയപ്പെട്ട മനുഷ്യര്‍, കണ്ട സിനിമകള്‍ ഇവയെല്ലാമാണല്ലോ ഒരു മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുന്നത്. എല്ലാത്തിലുമുപരി നമ്മുടെ മനസ്സുണ്ട്. അതാണല്ലോ എല്ലാം സ്വാംശീകരിച്ച് പുറത്തേക്ക് വിടുന്നത്. എന്‍റെ മനസ്സ് എപ്പോഴും സ്വാംശീകരിച്ചത് മുഴുവനും ഇത്തരം ഇരുണ്ട പ്രദേശങ്ങളേയും ഇരുണ്ട ജീവിതങ്ങളേയുമാണ്. എനിക്കധികം വെളിച്ചമുള്ള ഇടങ്ങള്‍ ഇഷ്ടമല്ല. അല്‍പം ഇരുട്ടുള്ള സ്ഥലങ്ങളാണ് എനിക്കിഷ്ടം. അവിടെയാണ് ഇരുട്ടിന്‍റേയും വെളിച്ചത്തിന്‍റേയും മാന്ത്രികതയുള്ളതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മനുഷ്യന്‍റെ ദുരിതങ്ങളിലാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നത്. എന്‍റെ ചായ്വ് എപ്പോഴും മനുഷ്യന്‍റെ വിലാപങ്ങളിലേക്കും ദുരിതങ്ങളിലേക്കുമാണ്. ദുരിതങ്ങളിലൂടെ സഞ്ചരിക്കുമ്പോഴേ ഒരു മനുഷ്യന്‍റെ സ്വത്വം തെളിഞ്ഞുവരുന്നുള്ളു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

* എഴുത്തില്‍ എത്രത്തോളം സ്വന്തം ജീവിതം കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്?
എഴുത്തില്‍ സ്വന്തം ജീവിതം കടന്നു വരരുത് എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ അതിനു കഴിയുന്നില്ല. പട്ടം ആകാശത്ത് പറക്കുമ്പോഴും അതിന്‍റെ ചരടറ്റം പിടിക്കുന്ന കുട്ടിക്കൊരു മനസ്സുണ്ടല്ലോ... എന്നെ കാണുന്നതിലുമുപരി ഞാന്‍ മറ്റുള്ളവരെ കാണാനാണ് ശ്രമിക്കുന്നത്. അത് എന്നിലൂടെയാണെന്ന് മാത്രം. ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരമായ څതീരജീവിതത്തിനൊരു ഒപ്പീസില്‍چ പോലും ഒരു ദേശത്തെക്കുറിച്ച് പറയാനാണ് ഞാന്‍ ശ്രമിച്ചത്.

* ഒരു കഥ പിറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ എന്തെല്ലാമാണ്?
ഒരു കഥയുടെ കനല്‍ മനസ്സില്‍ വീണാല്‍ എനിക്കത് പെട്ടെന്ന് എഴുതാന്‍ കഴിയാറില്ല. ചുറ്റുപാടും നമ്മള്‍ കണ്ടെത്തുന്ന മനുഷ്യരാണ് അത് വളര്‍ത്തുന്നത്. നമ്മുടെ സൊസൈറ്റിയാണ് കഥയുടെ ഗര്‍ഭപാത്രം. അവിടെ നിന്നും സ്വീകരിക്കുന്ന പലതിനേയും മനസ്സ് രൂപപ്പെടുത്തുന്നു. കടലാസിലേക്ക് പകര്‍ത്തിയെഴുതുമ്പോഴും ഞാന്‍ വളരെ സൂക്ഷ്മത പുലര്‍ത്താറുണ്ട്. പിന്നീട് പല തവണ മാറ്റിയെഴുതിയാണ് തൃപ്തിയുള്ള ഘടനയില്‍ എത്തിക്കുന്നത്. ഒറ്റയെഴുത്തിന്‍റെ മാന്ത്രികത എനിക്ക് വശമില്ല.

* സിനിമയെ തദ്ദേശിയമായി മാറ്റുകയും എന്നാല്‍ അതിനെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയും ചെയ്തതില്‍ നൂറു ശതമാനം വിജയിച്ച സിനിമയാണ് څഈ.മ.യൗچ. ചിത്രത്തെക്കുറിച്ച് പറയാമോ...?
സിനിമകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും വേണ്ടി ധാരാളം തിരക്കഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും തൃപ്തി നല്‍കിയ സിനിമയാണ് ഈ.മ.യൗ. ഒരു മരിച്ച വീടിന്‍റെ കഥ പറയുമ്പോഴും അവിടെ ജീവിതം ത്രസിച്ചു നില്‍ക്കുകയാണ്. അവിടെ പ്രണയവും, പ്രതികാരവും, അവിഹിതവും, പ്രണയ ലംഘനവും, സങ്കടവും, നിരാശയുമെല്ലാം കടന്നുവരുന്നുണ്ട്. തിരക്കഥ ഞാന്‍ പേപ്പറിലെഴുതിയെങ്കിലും സിനിമയില്‍ കഥ പറയേണ്ട ആള്‍ സംവിധായകനാണ്. ലിജോ ജോസ് പല്ലിശ്ശേരിക്കല്ലാതെ മറ്റൊരാള്‍ക്ക് ഇത്രയും കൃത്യതയോടെ ആ സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഞാന്‍ പറയുന്നത് ലിജോയ്ക്കും, ലിജോ പറയുന്നത് എനിക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. എന്‍റെ വാക്കുകളെ മികച്ച ഇമേജുകളാക്കി മാറ്റുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്ന തരത്തിലായിരുന്നു. ചാലക്കുടിക്കാരനും സുറിയാനി ക്രിസ്ത്യാനിയുമായ ലിജോ തീരദേശത്തെ ലത്തീന്‍ സമുദായത്തിന്‍റെ ജീവിതങ്ങളെ അതിന്‍റെ തനിമ ചോരാതെ വളരെ വേഗത്തിലും വ്യക്തമായും മനസിലാക്കിയത് എന്നെ അത്ഭുതപ്പെടുത്തി. മതം സ്ഥാപനവല്‍ക്കരിക്കപ്പെട്ടതിന്‍റെ ഭാഗമായി സാധാരണക്കാരന്‍റെ ജീവിതം ഞെരുക്കപ്പെട്ടു എന്നത് സത്യമായ കാര്യമാണ്. സവര്‍ണ തമ്പുരാക്കന്മാരുടെ തെമ്മാടിത്തത്തിന്‍റേയും സ്ത്രീവിരുദ്ധതയുടേയുമെല്ലാം കൂത്തരങ്ങായി മാറിയ മലയാള സിനിമക്ക് ഒരാശ്വാസമായിരുന്നു ഈ.മ.യൗ. നമ്മളെല്ലാം കറുത്തവരാണെങ്കിലും കറുത്തവന്‍റെ കഥ കേള്‍ക്കാന്‍ നാം ഇഷ്ടപ്പെട്ടിരുന്നില്ല. അതിനൊരു വെല്ലുവിളിയായിരുന്നു ഈ.മ.യൗ. നിന്ദകളോളം മനുഷ്യനെ മദിക്കുന്ന മറ്റൊന്നുമില്ല. അധികാര ശക്തിയെ നിരാകരിച്ച് ആത്മീയതയിലേക്ക് സ്വതന്ത്രനാകുന്ന ഓരോ പീഡിതന്‍റേയും കഥയാണ്
ഈ.മ.യൗ.

* എന്താണ് പി.എഫ് മാത്യൂസിന്‍റെ രാഷ്ട്രീയം?
ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തില്‍ എനിക്ക് വിശ്വാസമില്ല. ഏറ്റവും താഴ്ന്ന മനുഷ്യന് വരെ പൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഒരു ലോകം; അതാണെന്‍റെ സങ്കല്‍പം. കമ്യൂണിസം കൊണ്ടും സോഷ്യലിസം കൊണ്ടും ഒന്നും സംഭവിച്ചില്ല. സത്യത്തില്‍ ഇപ്പോള്‍ രാഷ്ട്രീയപരമായി നിരാശയുടെ കാലഘട്ടമാണ്. അടിച്ചമര്‍ത്തപ്പെട്ടവനൊപ്പം നില്‍ക്കുന്ന ഏത് രാഷ്ട്രീയത്തിനൊപ്പവും ഞാനുണ്ടാവും.

* ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ...?
ആലോചിച്ചിട്ടുണ്ട്. ഒരു സിനിമ മനസിലുണ്ടായിരുന്നു. ചില കഥകള്‍ ആലോചിക്കുമ്പോള്‍ അത് ഞാന്‍ ചെയ്താലേ നന്നാവൂ എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അതിനുള്ള ആരോഗ്യമോ ആര്‍ജവമോ ഇല്ല. ഇപ്പോ എഴുത്താണ് കൂടുതല്‍ ഇഷ്ടം.

* ജോര്‍ജ് ജോസഫ്.കെ, തോമസ് ജോസഫ് തുടങ്ങിയവരുടെ കമ്പനിയില്‍ നിന്നും പി.എഫ് മാത്യൂസ് ഇടയ്ക്ക് കൊഴിഞ്ഞു പോയി എന്ന് കേട്ടിട്ടുണ്ട്?
അത് അങ്ങനെയല്ല. ഞാനും ജോര്‍ജ് ജോസഫ്.കെ യും അയല്‍ക്കാരായിരുന്നു. ഒമ്പത് പത്ത് ക്ലാസുകളിലൊക്കെ വച്ച് ഞങ്ങള്‍ കഥകളെക്കുറിച്ച് പരസ്പരം സംസാരിക്കുമായിരുന്നു. چ88 കാലഘട്ടത്തില്‍ ജോര്‍ജ് ജോസഫിന്‍റെ വീട്ടില്‍ പലരും സംഘടിക്കുവാനും കഥകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമൊക്കെ തുടങ്ങി. തോമാച്ചനും ജോര്‍ജുമൊക്കെ എന്നേക്കാള്‍ മൂത്തവരാണ്. എഴുത്ത് ഒറ്റയ്ക്ക് നിന്ന് പൊരുതി നേടേണ്ട ഒന്നാണെന്നാണ് എന്‍റെ പക്ഷം. ഗ്രൂപ്പുകളില്‍ കഴമ്പില്ല. സൗഹൃദത്തിലേ കാര്യമുള്ളൂ. ആശയപരമായ കൊടുക്കല്‍ വാങ്ങലുകള്‍ നല്ലതു തന്നെ.

* ക്രിസ്തുവും സത്യവും രണ്ടാണെങ്കില്‍ ഞാന്‍ ക്രിസ്തുവിനൊപ്പം നില്‍ക്കും എന്ന് ദസ്തയേവ്സ്കി പറഞ്ഞിട്ടുണ്ട്. എന്താണ് പി.എഫ് മാത്യൂസിന്‍റെ ജീവിതത്തിലെ ക്രിസ്തു?
ക്രിസ്തുവിനെ സത്യവും സൗന്ദര്യവും ചേര്‍ന്ന ഒരാശയമായിട്ടാണ് ഞാന്‍ കാണുന്നത്. ചിത്രകാരന്‍ വരച്ച ചിത്രമായിട്ടോ, സഭ അവതരിപ്പിക്കുന്ന സംഹിതയായിട്ടോ ഞാന്‍ കാണുന്നില്ല. മനുഷ്യവംശത്തിന് മുഴുവന്‍ നവീകരണ വിപ്ലവമുണ്ടാക്കുന്ന ഒരാശയമാണ് ക്രിസ്തു. മനുഷ്യാവസ്ഥയില്‍ ഒരു കുതിച്ചുകയറ്റമുണ്ടാക്കുന്ന ഒരു സ്വത്വം അതാണ് ക്രിസ്തു.

* കത്തോലിക്കാസഭയുമായിട്ടുള്ള ബന്ധം?
സഭയുമായി ഒരു വഴക്കുമില്ല (ചിരിക്കുന്നു). ഈ അടുത്തകാലത്തുണ്ടായ ചില പ്രശ്നങ്ങളില്‍ സഭ ഇരകള്‍ക്കൊപ്പം നിന്നില്ല എന്നൊരു പരാതി എനിക്കുണ്ട്. പഴയകാലത്ത് എത്രയോ മിഷനറിമാര്‍ എന്തെല്ലാം ത്യാഗം സഹിച്ചാണ് ഇവിടെ പല കാര്യങ്ങളും ഡവലപ്പ് ചെയ്തത്. നമ്മുടെ ഭാഷയ്ക്ക് പോലും അവര്‍ ചെയ്ത സംഭാവനകള്‍ വിസ്മരിക്കാന്‍ പാടില്ലാത്തവയാണ്. പീഡിതന്‍റേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്‍റേയും പക്ഷത്ത് നിന്ന് സഭ പിന്നോക്കം പോയിട്ടുണ്ടെങ്കില്‍ പുനര്‍ചിന്തനം നടത്തേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്.

* കുടുംബം, ജോലി, എഴുത്ത് ഇവ മൂന്നിനും പരുക്ക് പറ്റാതെ സമാന്തരമായി കൊണ്ടുപോവുക എന്നത് ശ്രമകരമായിരുന്നില്ലേ...?
അതെ. അതില്‍ വിജയിച്ചോ എന്നെനിക്കറിയില്ല. വിജയിച്ചിട്ടുണ്ടെങ്കില്‍ അത് കുടുംബത്തിന്‍റെ മിടുക്കാണ്. എഴുത്തുകാരന്‍റെ ദുരന്തം അയാളെ ആരും മനസിലാക്കുന്നില്ല എന്നതാണ്. എന്നെ സംബന്ധിച്ച് എന്നേക്കാള്‍ നന്നായി എന്‍റെ ഭാര്യയും മക്കളും എന്നെ മനസിലാക്കി എന്നതാണ്. ഞാന്‍ ഹോട്ടല്‍ റൂമുകളിലിരുന്ന് അധികം എഴുതിയിട്ടില്ല. വീട്ടില്‍ ഇരുന്നാണ് എഴുത്ത്. അതിനുള്ള സാഹചര്യം എനിക്കുണ്ട്. എഴുത്തുമായി ബന്ധപ്പെട്ട് പതിമൂന്ന് വര്‍ഷം څലോസ് ഓഫ് പേچ എടുത്ത ആളാണ് ഞാന്‍. എനിക്ക് പെന്‍ഷന്‍ കുറവാണ്. സത്യത്തില്‍ സീരിയല്‍ എഴുതിയ വരുമാനം കൊണ്ടാണ് ഈ വീട് നിര്‍മിച്ചത്. എനിക്കിപ്പോഴും ടെലിവിഷന്‍ സീരിയലുകളോട് ബഹുമാനമാണ്. നല്ല ആശയങ്ങള്‍ പങ്കുവയ്ക്കാവുന്ന ഇടത്തെ പരദൂഷണ കഥകളുടെ വെറുക്കപ്പെട്ട ഇടമാക്കി മാറ്റിയതില്‍ ചാനല്‍ ഉദ്യോഗസ്ഥരും കാരണക്കാരാണ്. അവര്‍ക്ക് റേറ്റിംഗ് ആണ് പ്രധാനം.

* അര്‍ഹിച്ച അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ല എന്നു തോന്നുന്നുണ്ടോ?
അങ്ങനെയല്ല. 96چലാണ് څചാവുനിലംچ ഇറങ്ങുന്നത്. അന്ന് എന്‍റെ തലമുറയില്‍പ്പെട്ട ആരും തന്നെ അത് വായിച്ചില്ല. മരണം മണക്കുന്ന പുസ്തകമാണ് നല്ലതല്ല എന്നെല്ലാമായിരുന്നു കാരണങ്ങള്‍. 2010 നു ശേഷം ആ നോവലിന്‍റെ തലയിലെഴുത്തു മാറി. സോഷ്യല്‍ മീഡിയകളിലെല്ലാം സജീവമായ ഒരു പുതിയ തലമുറയാണ് അതിനെ പൊക്കിക്കാണ്ടു വന്നത്. ഇപ്പോള്‍ څചാവുനിലംچ നാലാം പതിപ്പ് മുഴുവന്‍ വിറ്റുതീര്‍ന്നു. അടുത്ത പതിപ്പ് ഇറങ്ങാന്‍ പോകുന്നു. അങ്ങനെ മുന്‍കാലങ്ങളില്‍ കുറച്ച് അവഗണനകള്‍ നേരിട്ടിട്ടുണ്ട്.

* എപ്പോഴാണ് എഴുത്ത്?
ടെലിവിഷന്‍ എഴുതുന്ന കാലങ്ങളില്‍ രാത്രിയിലായിരുന്നു എഴുത്ത്. നേരം വെളുത്ത് വരുന്നതൊക്കെ നമുക്ക് കാണാം. ഉറക്കത്തിലേക്ക് എഴുത്തിന്‍റെ ലോകം കടന്നുവന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പകല് ജോലി രാത്രി എഴുത്ത് എന്നിങ്ങനെയായിരുന്നു ചാവുനിലത്തിന്‍റെ രചന. ഇപ്പോള്‍ പുലര്‍ച്ചെ മുതല്‍ ഉച്ചയ്ക്ക് ഒരു മണി രണ്ടു മണി വരെയാണ് എഴുത്ത് സമയം.

* കുടുംബത്തെക്കുറിച്ച് പറയാമോ?
ഭാര്യ ശോഭ. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി ജോലി മതിയാക്കി. മുഴുവന്‍ സമയവും കുടുംബകാര്യങ്ങള്‍ നോക്കുന്നു. ഭാര്യയുടെ ഒരു സഹകരണമാണ് എന്‍റെ എഴുത്ത് ജീവിതത്തിനൊരു വലിയ സഹായം. മൂത്തമകന്‍ ഉണ്ണി ഏഷ്യാനെറ്റ് സതേണ്‍ മേഖല മാര്‍ക്കറ്റിംഗ് മാനേജരാണ്. അവന്‍റെ ഭാര്യ ബാംഗ്ളൂരില്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയില്‍ എച്ച്. ആര്‍ മാനേജരാണ്. രണ്ടാമത്തെ മകന്‍ ആനന്ദ്. കരിക്ക് വെബ് ചാനലിന്‍റെ എഡിറ്ററും ആക്ടറുമാണ്. മൂത്തമകന്‍ ഉണ്ണിയും ആക്ടറാണ്. ഇരുവരും സജീവമാണ്.

* സിനിമയിലും സാഹിത്യത്തിലും ഭാവി പദ്ധതികള്‍ ഒന്ന് പറയാമോ?
സിനിമയില്‍ പലതും ആലോചനയിലുണ്ട്. പറയത്തക്ക പദ്ധതികളായിട്ടില്ല. മരിക്കുന്നതിന് മുമ്പ് മൂന്ന് നോവലുകള്‍ എഴുതി പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹമുണ്ട്. ഒന്നിന്‍റെ വര്‍ക്ക് നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചി പോലൊരു ലാന്‍ഡ്സ്കേപ്പില്‍ കീഴാളരുടെ കഥ പറയുന്ന ഒന്നാണത്... എല്ലാം നന്നായി വരുമെന്ന് കരുതുന്നു.
ഇരുട്ടും വെളിച്ചവും മാന്ത്രികത സൃഷ്ടിക്കുന്ന മരണത്തിന്‍റേയും ജീവിതത്തിന്‍റേയും ഇടയിലൂടെയുള്ള നൂല്‍പ്പാലത്തിലൂടെ വായനക്കാരനെ നടത്തി ജീവിത സത്യങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന ഈടുറ്റ രചനകള്‍ പി.എഫ് മാത്യൂസാറിന്‍റെ തൂലികയില്‍ നിന്നുണ്ടാവട്ടെയെന്ന് ആശംസിച്ചു.


Share:

സംഭാഷണം എഴുത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ -- എം.ആര്‍.സിയോടൊത്ത് അല്പനേരം റഷീദ് പാനൂര്‍


     മലയാളത്തിലെ മികച്ച സാഹിത്യസൃഷ്ടികളോടൊപ്പം അരനൂറ്റാണ്ടു കാലത്തിലേറെയായി സഞ്ചരിക്കുന്ന വിമര്‍ശകനാണ് എം.ആര്‍.സി എന്ന പേരിലറിയപ്പെടുന്ന എം.ആര്‍ ചന്ദ്രശേഖരന്‍. വിശ്വസാഹിത്യത്തിലെ ക്ലാസിക്കുകളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ എം. കൃഷ്ണന്‍ നായര്‍ ചെയ്ത സേവനം തന്നെയാണ് എം.ആര്‍.സിയും ചെയ്തത്. മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന്‍റെ ഊടുവഴികളിലൂടെ സഞ്ചരിക്കുമ്പോഴും കലാസൃഷ്ടികളുടെ ജീവാത്മാവായ സൗന്ദര്യാത്മകതലം കണ്ടെത്തുന്നതില്‍ എം.ആര്‍.സി എന്നും മുന്‍പിലായിരുന്നു. ആഴമില്ലാത്ത സാമൂഹ്യചിത്രങ്ങള്‍ തിരിച്ചും മറിച്ചും നോക്കി ഒരു സാഹിതിക്കും ഏറെക്കാലം നിലനില്‍ക്കാന്‍ കഴിയില്ല എന്ന സത്യം എം.ആര്‍.സിക്കറിയാം. തകഴിയും കേശവദേവും എസ്.കെ പൊറ്റക്കാടും ചെറുകാടും എഴുതിയ അസംഖ്യം ചെറുകഥകളില്‍ നിന്ന് കലയുടെ ജൈവവികാസത്തിനാവശ്യമായ മെറ്റബോളിസം മാനദണ്ഡമാക്കി ഒരു തിരഞ്ഞെടുപ്പ് നടത്തിയാല്‍ മിക്ക കഥകളും പുതുമ അന്വേഷിക്കുന്ന വായനക്കാര്‍ മാറ്റിവയ്ക്കും എന്ന സത്യം അറിയുന്ന സാമൂഹിക വിമര്‍ശകനാണ് എം.ആര്‍.സി. ബഷീറും പൊന്‍കുന്നം വര്‍ക്കിയും ഇന്നും വായിക്കപ്പെടുന്നത് അവരുടെ കലയുടെ തിളക്കം കൊണ്ടാണെന്ന് എം.ആര്‍.സി വിശ്വസിക്കുന്നു. പ്രശസ്ത നോവലിസ്റ്റ് പ്രകാശന്‍ ചുനക്കരയോടൊപ്പം അടുത്തകാലത്ത് ഞാന്‍ എം.ആര്‍.സിയെ കണ്ടു.

* ഇ.എം.എസ് രാഷ്ട്രീയരംഗത്ത് ഒരു ദീപ ഗോപുരം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ചിന്തകനും, പ്രാക്ടിക്കല്‍ പൊളിറ്റീഷ്യനുമാണ്. പക്ഷേ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന്‍റെ വക്താവായി അദ്ദേഹത്തെ കരുതുന്നത് അദ്ദേഹത്തോട് തന്നെ ചെയ്യുന്ന അനീതിയല്ലേ?
ഇ.എം.എസ് ഒരു മാര്‍ക്സിയന്‍ ഈസ്തെറ്റീഷ്യനാണെന്ന് ആരും പറഞ്ഞില്ലല്ലോ. അദ്ദേഹം സാഹിത്യത്തെകുറിച്ച് കൂടുതലൊന്നും എഴുതിയില്ല. കമിറ്റ്മെന്‍റ് സാഹിത്യമെന്നാല്‍ സമൂഹത്തിന്‍റെ നടുമുറി അതേപോലെ പകര്‍ത്തലാണെന്ന തെറ്റിദ്ധാരണ അദ്ദേഹം 1990 ല്‍ തിരുത്തി. സാമൂഹ്യ ചലനങ്ങള്‍ ചിത്രീകരിക്കാതെയും അത്യുദാത്തമായ കലയും, സാഹിത്യവും ഉണ്ടാകാം എന്ന് അദ്ദേഹം എഴുതിയത് ഓര്‍ക്കുന്നില്ലേ?

* കാറല്‍ മാര്‍ക്സ് തന്‍റെ څഛി ഘശലേൃമൗൃലേچ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹത്തിന് ഷെയ്ക്സ്പിയറേയും, ഗ്രീക്ക് നാടകകൃത്ത് സോഫോക്ലീസിനേയും, ഈസ്കിലസിനേയും ഇഷ്ടമായിരുന്നു എന്ന് എഴുതിയിട്ടുണ്ട്. ഷെയ്ക്സ്പിയറും ഈസ്കിലസും സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിട്ടില്ല. ടോള്‍സ്റ്റോയി, ടര്‍ജനീവ്, ദസ്തയേവ്സ്കി, പുഷ്ക്കിന്‍, ചെക്കോവ് തുടങ്ങിയ എഴുത്തുകാരുടെ ഇപോക്ക് മേക്കിംഗ് (ഋുീരവ ാമസശിഴ) ആയ കൃതികള്‍ക്കൊന്നും ഡയറക്ട് സോഷ്യല്‍ കമിറ്റ്മെന്‍റ് ഇല്ല എന്ന സത്യവും ഇ.എം.എസിനറിയാം. എന്നിട്ടും മാക്സിംഗോര്‍ക്കിയുടെ കമിറ്റ്മെന്‍റ് സാഹിത്യത്തിനപ്പുറം പോകാന്‍ ഇ.എം.എസിനും പി.ഗോവിന്ദപിള്ളക്കും കഴിഞ്ഞില്ല എന്നത് സത്യമല്ലേ?
ഓരോ കാലഘട്ടത്തിലും സി.പി.ഐ.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നിലനില്‍പിനും വളര്‍ച്ചയ്ക്കും ആവശ്യമായ സാഹിത്യ സിദ്ധാന്തങ്ങളാണ് ഇ.എം.എസ് ആവിഷ്കരിച്ചത്. ദസ്തയേവ്സ്കിയുടെ സൈക്കളോജിക്കലായ ഇന്‍സൈറ്റിനെ കുറിച്ച് പൊളിറ്റീഷ്യനായ ഇ.എം.എസിന് എഴുതാന്‍ കഴിയില്ല. പി.ജി യും കലയുടെ മര്‍മം തൊട്ടറിഞ്ഞ നിരൂപകനല്ല.

* റഷ്യയുടെ ചരിത്രത്തില്‍ സ്റ്റാലിന്‍റെ കാലഘട്ടം സാഹിത്യവും കലയും വളര്‍ച്ച മുരടിച്ച് ബോണ്‍സായി മരങ്ങളായി മാറിയെന്ന് താങ്കള്‍ തന്നെ എഴുതിയിട്ടുണ്ടല്ലോ?
മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളെ കലയുടേയും സാഹിത്യത്തിന്‍റേയും മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ചപ്പോഴാണ് സോഷ്യലിസ്റ്റ് റിയലിസം എന്ന പ്രസ്ഥാനം റഷ്യയിലുണ്ടായത്. കലാകാരന്‍ സ്റ്റെയ്റ്റിന്‍റെ പരിചാരകനാണെന്നും, സോഷ്യലിസത്തിന് വേണ്ടി വാദിക്കേണ്ടവനാണെന്നും സ്റ്റാലിന്‍ കരുതി. ڇമനുഷ്യാത്മാക്കളുടെ എഞ്ചിനീയര്‍മാരായി സ്റ്റാലിന്‍ കലാകാരന്മാരെ കണ്ടു.ڈ അദ്ദേഹത്തിന്‍റെ ഭരണകാലത്ത് കലാകാരന്മാര്‍ സ്റ്റെയ്റ്റിന് വേണ്ടി മാത്രം എഴുതി. എന്നാല്‍ സ്റ്റാലിന്‍ അന്തരിച്ചതിന് ശേഷം റഷ്യയില്‍ എല്ലാ രംഗത്തും മാറ്റങ്ങളുണ്ടായി. കഥാപാത്രങ്ങളുടെ മാനസികാപഗ്രഥനങ്ങള്‍ നടന്നു. സോഷ്യലിസ്റ്റ് റിയലിസം ക്രിട്ടിക്കല്‍ റിയലിസമായി മാറി. ലെനിന്‍റെയും, സ്റ്റാലിന്‍റെയും രീതികളില്‍ നിന്ന് ഭിന്നമായി സ്വയംശാസനാധികാരം (അൗീിീാ്യേ) വന്നുചേര്‍ന്നു. റഷ്യയിലെ നൂതന സാഹിത്യത്തിന്‍റെ ഉദ്ഘോഷകരായി വാസിലി അക്സനോവ്, ആന്ദ്രേ ബീറ്റോവ് തുടങ്ങിയ എഴുത്തുകാര്‍ കൊണ്ടാടപ്പെടുന്നു.
* മലയാളത്തില്‍ കമിറ്റ്മെന്‍റ് സാഹിത്യത്തെ കലയാക്കി മാറ്റിയവരില്‍ എം. സുകുമാരന്‍ ഇന്നും ഒന്നാം സ്ഥാനത്തില്ലേ? സി.വി രാമനെ മറന്നുകൊണ്ടല്ല ചോദിക്കുന്നത്. എം. സുകുമാരനും സി.പി.ഐ.എം എന്ന രാഷ്ട്രീയ പ്രസ്ഥാനവും ആശയപരമായി പിണങ്ങിയതിനെ കുറിച്ച് താങ്കള്‍ എന്തു പറയുന്നു?
കാല്‍പനിക ലാവണ്യത്തിന്‍റെ മിനുക്കമുള്ള പദങ്ങള്‍ കൊരുത്ത് കഥകള്‍ എഴുതിയ കാലഘട്ടത്തില്‍ മാധവിക്കുട്ടിയും, എം.ടിയും, ടി. പദ്മനാഭനും, എം. സുകുമാരനും, ഒ.വി വിജയനും ജീവിതത്തിന്‍റെ ചിട്ടപ്പെടുത്തിയ നിര്‍വചനങ്ങള്‍ക്ക് പകരം ജീവിതത്തെ ധീരമായി സമീപിച്ചു. ദാര്‍ശനികമായ പുതിയ ഉള്‍ക്കാഴ്ചകള്‍ അവതരിപ്പിച്ച എം. സുകുമാരനെ څശേഷക്രിയچ എഴുതിയപ്പോള്‍ വിമര്‍ശിച്ച് നിശ്ശബ്ദനാക്കിയത് പാര്‍ട്ടിക്കു പറ്റിയ വലിയ തെറ്റാണ്.

* എഴുപതുകളില്‍ യൂറോപ്യന്‍ അസ്തിത്വവാദം കേരളക്കരയില്‍ എത്തി. നെയിലിസവും (ചശവശഹശാെ), കമ്യുവിന്‍റെ څസിസിഫസ് പുരാണچവും (ങ്യവേ ീള ടശശെുവൗെ), സാര്‍ത്രിന്‍റെ ദര്‍ശനവും, കാഫ്കയുടെ കത്തിമുനയിലൂടെ തെന്നി നീങ്ങുന്ന ജീവിതവും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എഴുപതുകളും, എണ്‍പതുകളും, തൊണ്ണൂറുകളും മലയാള സാഹിത്യത്തെ അടക്കി ഭരിച്ചത് ഒ.വി വിജയനും, ആനന്ദും, കാക്കനാടനും, സേതുവും, പുനത്തില്‍ കുഞ്ഞബ്ദുള്ളയും, എം. മുകന്ദനും, സക്കറിയയും, ടി.ആറുമൊക്കെയായിരുന്നില്ലേ?
ആധുനികതയുടെ വരവ് മലയാള ചെറുകഥ, നോവല്‍, കവിതാ സാഹിത്യത്തെ സമ്പന്നമാക്കി. പക്ഷെ ആധുനികതയുടെ പേരില്‍ ധാരാളം കള്ളനാണയങ്ങളും രംഗത്തുവന്നു. ഒ.വി വിജയന്‍റെ څഖസാക്കിന്‍റെ ഇതിഹാസംچ, ആനന്ദിന്‍റെ څആള്‍ക്കൂട്ടംچ, കാക്കനാടന്‍റെ څഉഷ്ണമേഖലچ, എം. മുകുന്ദന്‍റെ څമയ്യഴി പുഴയുടെ തീരങ്ങളില്‍چ, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ څസ്മാരകശിലകള്‍چ, സേതുവിന്‍റെ څപാണ്ഡവപുരംچ തുടങ്ങിയ നോവലുകള്‍ ക്രാഫ്റ്റിലും, നറേഷനിലും മികച്ചതാണ്. പക്ഷെ അസ്തിത്വ ദുഃഖവും, കാഫ്കാസ്ക് ശൈലിയും, അന്യതാബോധവും (അഹശലിമശേീി) ഇന്ത്യന്‍ സാഹചര്യവുമായി കണക്ട് ചെയ്യാന്‍ എം. മുകുന്ദനും, കാക്കനാടനും പല കൃതികളിലും കഴിഞ്ഞില്ല. ഒ.വി വിജയനും ആനന്ദും ആധുനികതയുടെ ദര്‍ശനം കുറെയൊക്കെ സ്വാംശീകരിച്ചവരാണ്. പുനത്തില്‍ ആധുനികതയെ പ്രാദേശികമായ മിത്തുകള്‍ ഉപയോഗിച്ച് കാവ്യാത്മകമാക്കി. സേതു ഒരേ സമയം മാജിക്കല്‍ റിയലിസവും ദുരന്ത ദര്‍ശനവും പരീക്ഷിച്ചു. പക്ഷേ څആള്‍ക്കൂട്ടംچ എന്ന മഹത്തായ നോവലില്‍ നിന്ന് څമരണ സര്‍ട്ടിഫിക്കറ്റിچല്‍ എത്തുമ്പോള്‍ ആനന്ദിന് ചിന്തിക്കാന്‍ കാഫ്കയുടെ ദര്‍ശനം വേണ്ടിവരുന്നു. എം. മുകുന്ദനും കാക്കനാടനും സെക്സും, വയലന്‍സും, ലഹരിവസ്തുക്കളും കുത്തിനിറച്ച നാലാംതരം നോവലുകളും, കഥകളും എഴുതിയിട്ടുണ്ട്. കാക്കനാടന്‍റെ څകോഴിچ കാഫ്കയുടെ څമെറ്റമോര്‍ഫോസിസ്چ എന്ന കഥയെ ഒരു സറ്റയറാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതല്ലേ?

* ആധുനിക കവികളായ കെ. അയ്യപ്പപ്പണിക്കര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ആറ്റൂര്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍, ചുള്ളിക്കാട്, ആര്‍. രാമചന്ദ്രന്‍, ഡി. വിനയചന്ദ്രന്‍ തുടങ്ങിയവരില്‍ താങ്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ആരാണ്?
തീര്‍ച്ചയായും കടമ്മനിട്ട തന്നെ. നവീന കവിതകളില്‍ കാണുന്ന ദുര്‍ഗ്രഹത കടമ്മനിട്ടയിലില്ല. സാമൂഹ്യ ചലനങ്ങള്‍ ഒപ്പിയെടുക്കുന്ന കടമ്മനിട്ട കവിതകള്‍ താളാത്മകമാണ്. ഭാഷയുടെ പുതിയ റിഥവും, മിത്തുകളുടെ നവ വ്യാഖ്യാനവും കടമ്മനിട്ട കവിതയിലുണ്ട്. വായിക്കുന്തോറും പുതിയ അര്‍ത്ഥതലങ്ങള്‍ ഇതള്‍ വിടര്‍ത്തുന്ന മഹത്തായ കവിതയാണ് കടമ്മനിട്ടയുടേത്.

* ആറ്റൂര്‍, എന്‍.എന്‍ കക്കാട് തുടങ്ങിയ കവികള്‍ ഇന്ത്യയുടെ മാറിമാറി വരുന്ന ഭാവങ്ങളെ ആവിഷ്കരിക്കുന്നതില്‍ മുന്‍പിലല്ലേ?
ആറ്റൂരും അയ്യപ്പപ്പണിക്കരും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ധൈഷണികമായി മുന്‍പിലാണ്. നോവലിസ്റ്റ് ആനന്ദ് ധൈഷണികതയുടെ ആള്‍രൂപമാണ്. കലയില്‍ ധൈഷണികതയ്ക്ക് സ്ഥാനമില്ല. ചങ്ങമ്പുഴ മികച്ച കവിയാണ്. വികാരം കണ്‍വേ ചെയ്യുന്നതില്‍ അദ്ദേഹം വിജയിക്കുന്നു. പക്ഷെ വികാരം പകര്‍ന്ന് നല്‍കുന്നതില്‍ അയ്യപ്പപ്പണിക്കരും, സച്ചിദാനന്ദനും വേണ്ടത്ര വിജയിച്ചില്ല എന്നാണ് എന്‍റെ അഭിപ്രായം.

* മുദ്രവാക്യ സമാനമായ കവിതകളും, ദരിദ്രഗാഥകളും എഴുതിയ കെ.പി.ജിയേയും, ഡി.എന്‍. പൊറ്റക്കാടിനേയും ഒരു കാലത്ത് ഇടതുപക്ഷ ബുദ്ധിജീവികള്‍ കൊണ്ടുനടന്നില്ലേ?
ശരിയാണ്, ബഷീറിനെപ്പോലുള്ള വലിയ എഴുത്തുകാര്‍ക്ക് ഇടതുപക്ഷ ക്യാമ്പില്‍ ഇടം നല്‍കിയില്ല. ഒ.വി വിജയനെപ്പോലെ കമിറ്റ്മെന്‍റ് കഥകളും, ആധുനിക കഥകളും, യൂണിവേഴ്സല്‍ അപ്പീലുള്ള കാര്‍ട്ടൂണുകളും വരച്ച് അടിയന്തരാവസ്ഥയെപ്പോലും നേരിട്ട ഒരെഴുത്തുകാരനെ തള്ളിക്കളഞ്ഞതും ചെറുകാടിനെയും, കെ.പി.ജിയെയും പോലുള്ളവരെ ഉയര്‍ത്തിക്കാട്ടിയതും ഇടതുപക്ഷത്തിന്‍റെ ഭാഗത്തുള്ള തെറ്റ് തന്നെയാണ്.

* ڇഡീ-മിസ്റ്റിഫിക്കേഷന്‍ڈ നടത്തി പുതിയ കാലഘട്ടത്തെ വ്യാഖ്യാനിക്കാന്‍ ടോള്‍സ്റ്റോയിയും, ഖലീല്‍ ജിബ്രാനും, കസാന്‍ദ്സാക്കീസും, ഏലിയാസ് കനേറ്റിയും ബൈബിളും ഖുര്‍ആനും ഭാരതീയ ഇതിഹാസ ഗ്രന്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് എം.ടി ഭീമനെ ഡീ-മിസ്റ്റിഫൈ ചെയ്യുമ്പോഴും, പി.കെ ബാലകൃഷ്ണന്‍ കര്‍ണനെ ഡീ-മിസ്റ്റിഫൈ ചെയ്ത കാലത്തും പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. പക്ഷെ ഇന്ന് ഇന്ത്യയില്‍ അന്തരീക്ഷം ഏറെ മാറിയില്ലേ?
ശരിയാണ്, ഫാസിസത്തിന്‍റെ ഇരുണ്ടകാലം വന്നിരിക്കുകയാണ്. കമ്യൂണിസ്റ്റ് രാജ്യങ്ങളിലും, ചില ഇസ്ലാമിക് രാജ്യങ്ങളിലും കലയും സാഹിത്യവും ഭരണകൂടത്തിന്‍റെ റ്റ്യൂണിനനുസരിച്ച് ഡാന്‍സ് ചെയ്യുന്നു എന്ന തരത്തിലാകുന്നത് അപകടമാണ്.

* പി.കെ ബാലകൃഷ്ണന്‍ മികച്ച നോവലിസ്റ്റ്, നിരൂപകന്‍, ചരിത്രകാരന്‍ തുടങ്ങിയ അനേകം തലങ്ങളില്‍ ്ലൃമെശേഹല ആയ വ്യക്തിയായിരുന്നു. പക്ഷെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം ജീവിക്കുന്ന കാലത്തും മരണശേഷവും കിട്ടിയില്ല എന്നത് സത്യമല്ലേ?
പി.കെ ബാലകൃഷ്ണന്‍ എല്ലുറപ്പുള്ള വ്യക്തിയും സ്വന്തം നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത എഴുത്തുകാരനുമാണ്. څഇനി ഞാന്‍ ഉറങ്ങട്ടെچയെന്ന നോവല്‍ എം.ടി യുടെ രണ്ടാമൂഴത്തെക്കാള്‍ മികച്ചതാണ്. അദ്ദേഹത്തെ തേടി അവാര്‍ഡുകള്‍ എത്തിയില്ല എന്ന് പറഞ്ഞു കൂടാ. വയലാര്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. പക്ഷെ അദ്ദേഹം കാണിച്ച ബുദ്ധിപരമായ സത്യസന്ധത അനിതരസാധാരണമാണ്. അവാര്‍ഡുകള്‍ ഒരു പ്രശ്നമേയല്ല. വൈക്കം മുഹമ്മദ് ബഷീറിന് സംസ്ഥാനത്തെ എഴുത്തുകാര്‍ക്ക് സാഹിത്യ അക്കാദമി നല്‍കുന്ന പുരസ്കാരം പോലും കിട്ടിയില്ല. പക്ഷെ അദ്ദേഹമിന്നും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന എഴുത്തുകാരനാണ്.

* നവീന നിരൂപകരായ കെ.പി അപ്പന്‍, വി.രാജകൃഷ്ണന്‍, ആഷാ മേനോന്‍, നരേന്ദ്രപ്രസാദ് തുടങ്ങിയവരുടെ ഭാഷ കൃത്രിമമാണെന്ന് അഴീക്കോടും എസ്. ഗുപ്തന്‍ നായരും പറയുന്നു. പക്ഷെ എം.കെ സാനുവിന് ഈ അഭിപ്രായമില്ല. കെ.പി അപ്പനും വി. രാജകൃഷ്ണനും മലയാളത്തിലെ മികച്ച നിരൂപകരായിട്ടാണ് എം.കെ സാനു കാണുന്നത്. താങ്കളുടെ അഭിപ്രായത്തില്‍ നവീന നിരൂപകരുടെ ഭാഷയില്‍ പുതുമയുണ്ടോ?
കെ.പി അപ്പന്‍റേയും, വി. രാജകൃഷ്ണന്‍റേയും ഭാഷയില്‍ കൃത്രിമമൊന്നും ഞാന്‍ കണ്ടില്ല. പക്ഷെ ഇവര്‍ പരീക്ഷണ നോവലുകള്‍ക്കും, അസ്തിത്വത്തിന്‍റെ ഉദ്വിഗ്നത അടയാളപ്പെടുത്തുന്ന കഥകള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്നു. ആഷാ മേനോന്‍റെ നിരൂപണ രീതി കുറച്ചൊക്കെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയിരുന്നു. പക്ഷെ ഇന്ന് അത്രയും ദുര്‍ഗ്രഹതയില്ല.

* ഇന്നത്തെ നിരൂപകരില്‍ എം.കെ ഹരികുമാര്‍, പി.കെ രാജശേഖരന്‍, സജയ് കെ.വി, വി.സി ശ്രീജന്‍ തുടങ്ങിയവരുടെ കൃതികള്‍ ശ്രദ്ധിക്കാറുണ്ടോ?
വി.സി ശ്രീജന്‍, എം.കെ ഹരികുമാര്‍ തുടങ്ങിയ നിരൂപകര്‍ നല്ല ഇന്‍സൈറ്റുള്ളവരാണ്.

* കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലമായി ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസം മലയാളത്തില്‍ ചര്‍ച്ച ചെയ്യുന്നു. 1987 ല്‍ എം. കൃഷ്ണന്‍ നായര്‍ څമാജിക്കല്‍ റിയലിസംچ എന്ന പേരില്‍ ഒരു പുസ്തകം തന്നെ എഴുതി. കേരളത്തിലെ പു.ക.സ ബുദ്ധിജീവികള്‍ ലാറ്റിനമേരിക്കന്‍ കൃതികളെ വാഴ്ത്തുന്നതിന്‍റെ യുക്തിയെന്താണ്? പ്രചരണ സാഹിത്യം മാര്‍കേസും, ബോര്‍ഹസും, അസ്റ്റൂറിയാസും, നെരൂദയും നടത്തിയിട്ടില്ല. പക്ഷെ കമ്മ്യൂണിസ്റ്റ് ലോകത്ത് മാര്‍കേസും മറ്റും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിന്‍റെ പൊരുള്‍ എന്താണ്?
സേതുവിന്‍റെ څപാണ്ഡവപുരംچ എന്ന നോവലിന്‍റെ രീതി തന്നെയാണിതു പിന്തുടരുന്നത്. ഇത്തരം കൃതികള്‍ വായനക്കാരുടെ അഭിരുചിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചൂഷണത്തിന്‍റെ കഥ പറയുമ്പോഴും മാര്‍കേസ് പ്രചരണത്തിന്‍റെ വഴി തേടാതെ മിത്തുകളെ പുനര്‍വ്യാഖ്യാനം ചെയ്ത് ഫാന്‍റസിയുടെ അറ്റം കാണാത്ത ലോകങ്ങളാണ് സൃഷ്ടിക്കുന്നത്. സോഷ്യോളജിക്കലായി ചിന്തിക്കുന്ന കമ്യൂണിസ്റ്റുകള്‍ക്ക് ഇതിലെന്ത് കാര്യം എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്.

* യോഗാത്മകമായ കാവ്യങ്ങള്‍ പ്രത്യേകിച്ച് ടാഗോറിന്‍റെ څഗീതാഞ്ജലിچ, ഖലില്‍ ജിബ്രാന്‍റെ څപ്രവാചകന്‍چ, മുഹമ്മദ് ഇക്ബാലിന്‍റെ څടലരൃലേ ീള വേല ടലഹളچ (ആത്മാവിന്‍റെ രഹസ്യം) തുടങ്ങിയവ സാമൂഹ്യമാറ്റത്തിന് ആക്കം കൂട്ടുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
തീര്‍ച്ചയായും, ശ്രീ അരബിന്ദോ, ടാഗോര്‍ തുടങ്ങിയവര്‍ സ്പിരിച്വാലിറ്റിയെ വലിയ സാമൂഹ്യമാറ്റത്തിന്‍റെ ചാലകശക്തിയായി ഉപയോഗിച്ചവരാണ്. മനുഷ്യമനസ്സിനെ സ്വാധീനിക്കാന്‍ യോഗാത്മക കാവ്യങ്ങള്‍ക്ക് നിഷ്പ്രയാസം കഴിയും.
Share:

ലോകസാഹിത്യം -- ചരിത്രം നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന്‍റെ നോവല്‍ കാഴ്ചകള്‍



2019 ലെ മാന്‍ ബുക്കര്‍ അന്തര്‍ദേശീയ പുരസ്കാരം നേടിയ ഒമാന്‍ എഴുത്തുകാരി ജോഖ അല്‍ഹാര്‍ത്തിയുടെ څഇലഹലശെേമഹ ആീറശലെچ എന്ന നോവലിന്‍റെ വായന.
വൈക്കം മുരളി
     2019 ലെ സാഹിത്യത്തിനുള്ള മാന്‍ ബുക്കര്‍ അന്തര്‍ദേശീയ പുരസ്കാരത്തിന്‍റെ പരിഗണനക്കായി തിരഞ്ഞെടുക്കപ്പെട്ട നോവലുകളുടെ ഹൃസ്വപട്ടിക പുറത്ത് വന്നതു മുതല്‍ അവസാന വിജയി ആരായിരിക്കുമെന്ന ആകാംക്ഷ ലോകമെമ്പാടുമുള്ള വായനക്കാരുടെ ചിന്തകളെ അലട്ടിക്കൊണ്ടിരുന്നു. തൊട്ടു മുമ്പുള്ള വര്‍ഷം ഇറങ്ങിയ ലോകസാഹിത്യത്തില്‍ നിന്നുള്ള ഇംഗ്ലീഷ് പരിഭാഷകളെയാണിതിനു വേണ്ടി പരിഗണിക്കുന്നത്. പുരസ്കാര തുകയായ അന്‍പതിനായിരം പൗണ്ടിന്‍റെ പകുതിഭാഗം പുരസ്കാര രചന പരിഭാഷപ്പെടുത്തിയ വ്യക്തിക്കായിരിക്കുമെന്നത് ഈ പുരസ്കാരത്തിന്‍റെ എടുത്ത് പറയാവുന്ന സവിശേഷതയാണ്. 2016 മുതലാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം പുരസ്കാര സമിതി കൈക്കൊണ്ടത്. (2019) രണ്ടായിരത്തിപത്തൊന്‍പതോടെ മാല്‍ഗ്രൂപ്പ് ഈ പുരസ്കാര സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍വാങ്ങുകയാണ്. അടുത്ത വര്‍ഷം മുതല്‍ ഇത് അന്തര്‍ദേശീയ ബുക്കര്‍ സമ്മാനം എന്ന പേരിലാവും അറിയപ്പെടുക.
     കഴിഞ്ഞവര്‍ഷം മാന്‍ ബുക്കര്‍ അന്തര്‍ദേശീയ പുരസ്കാരം ലഭിച്ചത് പോളിഷ് എഴുത്തുകാരിയായ ഓള്‍ഗ ടോകാര്‍സൂക്കിന്‍റെ പലായനങ്ങള്‍ (എഹശഴവേെ) എന്ന നോവലിനാണ്. 2019 ലെ ഹൃസ്വപട്ടികയില്‍ ഒമാന്‍ അറബിക് എഴുത്തുകാരി ജോഖ അല്‍ഹാര്‍ത്തിയുടെ (ഖീസവമ അഹവമൃവേശ) ആകാശ ചാരികള്‍ (ഇലഹലശെേമഹ ആീറശലെ) എന്ന രചനയും ഫ്രഞ്ച് എഴുത്തുകാരിയായ ആനി എര്‍നോക്സിന്‍റെ (അിിശല ഋൃിമൗഃ) വര്‍ഷങ്ങള്‍ (ഠവല ഥലമൃെ) എന്ന രചനയും ജര്‍മന്‍ എഴുത്തുകാരി മാരിയോണ്‍ പോഷ്മാനിന്‍റെ (ങമൃശീി ജീരെവാമിി) പൈന്‍ ദ്വീപുകളും (ഠവല ജശില കഹെമിറെ) ഓള്‍ഗ ടോകാര്‍സൂക്കിന്‍റെ (പോളണ്ട്) ഡ്രൈവ് യുവര്‍ പ്ലോ ഓവര്‍ ദി ബോണ്‍സ് ഓഫ് ദി ഡഡ് (ഉൃശ്ല ഥീൗൃ ജഹീം ീ്ലൃ വേല ആീിലെ ീള വേല ഉലമറ), കൊളംബിയന്‍ എഴുത്തുകാരന്‍ ഹുവാല്‍ ഗബ്രിയേല്‍ വാസ്ക്വസിന്‍റെ അവശിഷ്ടങ്ങളുടെ രൂപങ്ങളും (ഠവല ടവമുല ീള വേല ഞൗശിെ) അവസാനത്തെതായി ചിലിയിലെ എഴുത്തുകാരി ആലിയ ട്രാബൂക്കൊ സെറാനിന്‍റെ (അഹശമ ഠൃമയൗരരീ ദലൃമി) പരിശേഷം (ഠവല ഞലാമശിറലൃ) എന്ന ചെറുകഥാ സമാഹാരവും ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ കൊളംബിയയിലെ ഹുവാല്‍ ഗബ്രിയേല്‍ വാസ്ക്വസൊഴിച്ചാല്‍ ബാക്കിയെല്ലാവരും തന്നെ സ്ത്രീകളായ എഴുത്തുകാരാണെന്നുള്ളത് ശ്രദ്ധേയമായ ഒരു യാഥാര്‍ത്ഥ്യമാണ്.
     പക്ഷെ 2019 മെയ് 21-ാം തീയതി പുരസ്കാരത്തിന്‍റെ അവസാന തീരുമാനം പുറത്ത് വന്നപ്പോള്‍ അത് ലഭിച്ചത് ഒമാനീസ് എഴുത്തുകാരിയായ ജോഖ അല്‍ഹാര്‍ത്തിയുടെ ആകാശചാരികള്‍ (ഇലഹലശെേമഹ ആീറശലെ) എന്ന നോവലിനാണ്. ഈ നോവല്‍ അറബിക് ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സമകാലീന അറബ് ലോകം പഠനകേന്ദ്രം മേധാവിയായ മര്‍ലിന്‍ ബൂത്താണ് (ങമൃശഹ്യി ആീീവേ). ആദ്യമായിട്ടാണ് ഒരു അറബ് സാഹിത്യകൃതിക്ക് ഈ പുരസ്കാരം ലഭിക്കുന്നതെന്നതും പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്.
     അല്‍ഹാര്‍ത്തി പത്തോളം പുസ്തകങ്ങളുടെ രചയിതാവാണ്. ഇതില്‍ ഷോര്‍ട്ട് ഫിക്ഷന്‍ സമാഹാരങ്ങളും രണ്ട് കുട്ടികളുടെ പുസ്തകങ്ങളും മൂന്നു നോവലുകളും ഉള്‍പ്പെടും. ഇംഗ്ലീഷ് ഭാഷയില്‍ മികവുള്ള ഇവര്‍ എഡിന്‍ബറൊ സര്‍വകലാശാലയില്‍ നിന്നും ക്ലാസിക് അറബ് കവിതയില്‍ പി എച്ച് ഡിയും നേടിയിട്ടുണ്ട്. ഇപ്പോളിവര്‍ മസ്ക്കറ്റിലെ സുല്‍ത്താന്‍ ക്വാബൂസ് സര്‍വകലാശാലയില്‍ പഠിപ്പിക്കുന്നു. ഇവരുടെ കഥകളടക്കമുള്ള രചനകള്‍ നിരവധി വിദേശഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
     അടിമക്കച്ചവടമെന്ന പരമ്പരാഗത വ്യവസായത്തില്‍ നിന്നും എണ്ണ നിര്‍മാണത്തിലേക്കുള്ള ഒമാന്‍റെ രൂപാന്തരത്വത്തിനുള്ളില്‍ ഒരു കുടുംബകഥയുടെ വികസിത രൂപമാണീ നോവലെന്ന് പുരസ്കാരത്തിന്‍റെ വിധികര്‍ത്താക്കള്‍ വിലയിരുത്തുന്നുണ്ട്. അങ്ങനെയിത് അറബ് ഭാഷയില്‍ രചിക്കപ്പെട്ട, മാന്‍ ബുക്കര്‍ അന്തര്‍ദേശീയ പുരസ്കാരം നേടുന്ന ആദ്യ നോവലായി മാറി.
     ബ്രിട്ടനില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ ഏറ്റവും മികച്ച രചനക്കാണീ പുരസ്കാരം നല്‍കുക. ഹൃസ്വപട്ടികയില്‍ വന്നിട്ടുള്ള മറ്റ് നോവലുകള്‍ വായിച്ചിട്ടുള്ള സാഹിത്യാസ്വാദകരില്‍ പലര്‍ക്കും ഈ വിധികര്‍ത്താക്കളോട് യോജിക്കാനാവാത്ത സാഹചര്യവുമുണ്ടായിട്ടുണ്ട്.
     ജൂറി ചെയര്‍മാനായ ബെറ്റാനിഹ്യൂസിന് ആകാശചാരികളെപ്പറ്റി മികച്ച അഭിപ്രായമാണുള്ളത്. വളരെ ധന്യമായ രീതിയില്‍ വിലയിരുത്തപ്പെടുന്ന ഒരു സമൂഹത്തിന്‍റെ നിഗൂഢതകളെയാണ് ഈ നോവല്‍ അനാവരണം ചെയ്യുന്നതെന്നും വിധികര്‍ത്താക്കള്‍ അവകാശപ്പെടുന്നുണ്ട്.
     2010 ല്‍ അല്‍ഹാര്‍ത്തിയുടെ നോവല്‍ ചന്ദ്രന്‍റെ സ്ത്രീകള്‍ (ഘമറശലെ ീള വേല ങീീി) എന്ന പേരിലാണ് അറബ് ഭാഷയില്‍ പുറത്ത് വന്നത്. 1880 മുതല്‍ ഇന്നത്തെ ഈ കാലം വരെയുള്ള ഒരു ഒമാനി കുടുംബത്തിന്‍റെ കഥയാണിതില്‍ പ്രമേയമാക്കിയിരിക്കുന്നത്.
     ഇതിലെ ഓരോ കഥാപാത്രവും അത് സ്ത്രീയോ പുരുഷകഥാപാത്രമൊ ആവട്ടെ അവര്‍ അടിമയാക്കപ്പെട്ടവരൊ സ്വതന്ത്രരൊ ആയവരാണ്. അവരോരോരുത്തരും ഒരു സത്യം തിരിച്ചറിയുന്നുമുണ്ട്. തങ്ങള്‍ സ്വയം ചരിത്രത്തിന്‍റെ കെണിയില്‍പ്പെട്ടവരാണ്. ഒമാന്‍ എന്ന ഭൂമികക്കു തന്നെ അവര്‍ക്കു ചുറ്റുമായുള്ള ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.
     മാറ്റങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് വലിച്ചെടുക്കപ്പെട്ടവരാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. അറബ് ഭാഷയും സംസ്കാരവും അവര്‍ക്കിതിനു വേണ്ടിയുള്ള വഴികള്‍ കണ്ടെത്തികൊടുക്കുന്നു. പാശ്ചാത്യ ലോകത്തിന് ഇനിയും ശരിക്കുമറിയാത്ത സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു ജനതയുടെ പ്രതിനിധികളൊ പ്രതീകങ്ങളൊ ഒക്കെയായി കടന്നുവരുന്ന ഇതിലെ കഥാപാത്രങ്ങള്‍ക്ക് അവരുടെതായ ലോകത്തിന്‍റെ ചുരുളുകള്‍ അഴിക്കാനുമുണ്ട്. ഒമാനിലെ ഒരു ഗ്രാമമായ അല്‍-അവാഫിയിലാണ് നോവലിലെ കഥ അരങ്ങേറുന്നതായി നോവലിസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.
     അവിടെ നാം മൂന്നു സഹോദരിമാരെ കണ്ടുമുട്ടുകയാണ്. മൂത്തവളായ മയ്യാ... ഒരു ഹൃദയ സംഘട്ടനത്തിനുശേഷം അബ്ദുള്ളയെ വിവാഹം ചെയ്യുവാന്‍ തയ്യാറാകുന്നു. രണ്ടാമത്തെ സഹോദരി അസ്മ വിവാഹബന്ധത്തിലേര്‍പ്പെടുന്നത് ഒരു ദൗത്യത്തിന്‍റെ അവബോധത്തിനുള്ളില്‍ നിന്നുകൊണ്ടാണ്. മൂന്നാമത്തെ സഹോദരിയായ ഖാവ്ലക്ക് ഇക്കാര്യത്തില്‍ അവളുടെതായ നിലപാടുകളുണ്ട്. സ്വന്തം പ്രിയനു വേണ്ടി; അയാള്‍ കാനഡയിലേക്ക് കുടിയേറി പാര്‍ത്തിരിക്കെയുള്ള കാത്തിരിപ്പിനുള്ളില്‍ അവള്‍ വിവാഹാലോചനകള്‍ വരുന്നതെല്ലാം നിരാകരിക്കുകയും ചെയ്യുന്നു. ഈ മൂന്നു സ്ത്രീകളും അവരുടെ കുടുംബവും നേരിട്ടു കൊണ്ടിരിക്കുന്നത് അടിമത്വത്തിന്‍റെ പീഡനങ്ങള്‍ വിട്ട് വികാസത്തിന്‍റെ പാതയിലേക്കുവരുന്ന ഒമാന്‍ ഭൂമികയുടെ സാമൂഹിക പശ്ചാത്തലത്തെയാണ്. അധിനിവേശകാലത്തിന്‍റെ സങ്കീര്‍ണതകള്‍ക്കുള്ളില്‍ നിന്നും മോചനം കാംക്ഷിക്കുന്ന ഒരു നാടിന്‍റെ എല്ലാ സങ്കീര്‍ണതകളും അവര്‍ തിരിച്ചറിയുന്നുമുണ്ട്.
     ഇവരിലൂടെ നോവലിസ്റ്റായ അല്‍ഹാര്‍ത്തി ഒരു വ്യാപാരി കുടുംബത്തിന്‍റെ ഭാഗധേയങ്ങളെയാണ് ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്നത്. ശരിക്കും അസ്വസ്ഥമായ ഒരു ഭൂതകാലത്തിന്‍റെ പിടിയിലമര്‍ന്നിരിക്കുന്ന കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളിലൂടെ പുതിയ കാലത്തിന്‍റെ മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാന്‍ അവര്‍ ശ്രമിക്കുന്നതിന്‍റെ പശ്ചാത്തലവും ചിത്രീകരിക്കപ്പെടുന്നുണ്ട്. മൂന്നു തലമുറകളിലൂടെയാണ് നോവലിന്‍റെ കഥ വികസിതമാകുന്നത്. അവരുടെ ശബ്ദങ്ങളിലൂടെ ഒമാന്‍ ഭൂമികയുടെ ഒരു മരുഭൂമിവംശത്തിന്‍റെയും അല്‍ അവാഫി ഗ്രാമത്തിന്‍റെയും മസ്ക്കറ്റ് നഗരത്തിന്‍റെ ആധുനിക വികസിതമുഖത്തിലൂടെ പുതിയ കാലത്തെയും അടയാളപ്പെടുത്തുന്നു. മാറ്റങ്ങളുടെ അതിരുകളില്‍ തങ്ങുന്ന കഥാപാത്രങ്ങള്‍ അവരുടെ ജീവിതസമസ്യകളുടെ ജാലകങ്ങള്‍ തുറന്നുതരുമ്പോള്‍ വായനക്കാര്‍ക്കു അവയോടൊക്കെ ശരിക്കും പൊരുത്തപ്പെട്ടു പോകുവാനും കഴിയും.
     ഓരോ അദ്ധ്യായങ്ങളും മാറിമാറി വരുന്ന കഥാപാത്രങ്ങളുടെ ശബ്ദങ്ങളിലൂടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാശ്ചാത്യസാഹിത്യത്തില്‍ ഈയൊരവതരണരീതി വളരെ സമര്‍ത്ഥമായി പലരും ഉപയോഗിച്ചിട്ടുള്ളതാണ്. തെക്കെ ആഫ്രിക്കന്‍ നോവലിസ്റ്റായ ആന്ദ്രെ ബ്രിങ്കിന്‍റെ (അിറൃല ആൃശിസ) ശബ്ദങ്ങളുടെ കണ്ണികള്‍ (ഇവമശി ീള ഢീശരലെ) എന്ന മികച്ച നോവല്‍ വളരെകാലം മുമ്പ് ഈ ലേഖകന്‍ വായിച്ചിട്ടുള്ളത് ഇവിടെ ഓര്‍ത്തുപോകുന്നു. അല്‍ഹാര്‍ത്തിയുടെ ആഖ്യാനത്തില്‍ അതുകൊണ്ട് പുതുമ അവകാശപ്പെടാനില്ലെങ്കിലും ലാളിത്യമാര്‍ന്ന ഭാഷയിലൂടെ അവര്‍ കാര്യങ്ങള്‍ മികവോടെ അവതരിപ്പിക്കുന്നുണ്ട്. ഒമാന്‍ ഗ്രാമീണാന്തരീക്ഷത്തിന്‍റെ നൈര്‍മല്യവും കഥാപാത്രങ്ങളുടെ ജീവിതാവിഷ്ക്കാരത്തിലെ ശക്തിയും നോവലിനെ ഒരു പരിധിവരെ പുതിയ ഒരു മാനത്തിലേക്കുയര്‍ത്തിയെടുക്കുന്നുണ്ട്. വികസിതമായി കൊണ്ടിരിക്കുന്ന ബാഹ്യപ്രപഞ്ചവുമായി ഒത്തുചേര്‍ന്നു പോകുവാനുള്ള അവരുടെ നീക്കങ്ങള്‍ അനിശ്ചിതമായി കാണുന്ന ഒരു സ്വതന്ത്രലോകത്തിലേക്കുള്ള അവരുടെ സംയമനത്തിന്‍റെ പ്രതീകമായും കാണേണ്ടിയിരിക്കുന്നു.
     മയ്യായുടെ ഭര്‍ത്താവായ അബ്ദുള്ളയുടെ ശബ്ദത്തിലൂടെയാണ് നോവലിന്‍റെ ഒരു ഭാഗം വികസിതമാകുന്നത്. പിതാവായ സുലൈമാനില്‍ നിന്നും അയാള്‍ക്കു നേരിടേണ്ടിവരുന്ന യാതനകളുടെ കഥകള്‍ ഒമാനില്‍ അന്നു നിലവിലുണ്ടായിരുന്ന അടിമവേലയുടെ ദുരന്തങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
     അറബ് ഭാഷയുടെയും സംസ്കാരത്തിന്‍റെയും അന്നുവരെ നിലവിലുണ്ടായിരുന്ന അത്രക്കൊന്നും സ്വതന്ത്രമല്ലാത്ത ഒരു പാരമ്പര്യത്തിന്‍റെ ശക്തമായ നിഷേധങ്ങള്‍ക്കും പ്രതിരോധത്തിനുമൊക്കെയാണ് ഈ നോവലിലൂടെ അവര്‍ തയ്യാറാകുന്നതെന്ന് ആകാശചാരികള്‍ നമ്മെ ഒരിക്കല്‍ കൂടി ബോദ്ധ്യപ്പെടുത്തുന്നുണ്ട്: ലോകസാഹിത്യത്തിലേക്കുള്ള ഒരു പുതിയ ശബ്ദമായിട്ടവര്‍ കടന്നുവരുന്നതിന്‍റെ നിയോഗങ്ങളും ഇവിടെ കൂടുതല്‍ ദീപ്തമാകുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിലും നല്ല പരിജ്ഞാനമുള്ള അല്‍ഹാര്‍ത്തിക്ക് തന്‍റെ നോവല്‍ എത്തിച്ചേരേണ്ട വായനാ സമൂഹത്തെക്കുറിച്ച് നല്ല ബോദ്ധ്യവുമുണ്ട്.
     അറബ് എഴുത്തുകാരികള്‍ ശരിക്കും തങ്ങളുടെ രചനകളുമായി മുന്നോട്ടു വരുന്നത് ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലാണ്.
     ആകെ വികസിതമായി മാറി നില്‍ക്കുന്ന ഇന്നത്തെ ഗള്‍ഫ് ഭൂമികകള്‍ക്ക് ഇതിനെക്കാളൊക്കെ വിഭിന്നമായ ഗൃഹാതുരത്വം തുടിക്കുന്ന ലളിതമായ ഒരു ഭൂതകാലമാണുണ്ടായിരുന്നത്. സമൂഹത്തില്‍ വന്ന മാറ്റങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ഒരാഖ്യാന രീതിയാണ് അല്‍ഹാര്‍ത്തി ഇതിലുപയോഗിച്ചിരിക്കുന്നത്. ഭൂതകാലത്തെ ഒരു രീതിയിലും കാല്പനികമായ പരിവേഷം കൊടുത്തുകൊണ്ട് ചിത്രീകരിക്കുവാന്‍ അല്‍ഹാര്‍ത്തി ശ്രമിക്കുന്നുമില്ല. ഇതിനുപകരമായി സംഭവിച്ച മാറ്റങ്ങളെ ശരിക്കും ബോധപൂര്‍വം സ്വാംശീകരിച്ചു കൊണ്ടുള്ള ഒരു ചിത്രീകരണമായിരുന്നു അവരുടെ ലക്ഷ്യം. നോവലിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്ന ഗ്രാമാന്തരീക്ഷത്തില്‍ ഇതെങ്ങനെയാണ് സ്വാധീനിച്ചിരുന്നതെന്നും അവര്‍ അറിയുന്നുണ്ട്. ഓരോ കഥാപാത്രങ്ങളിലും ഏതു രീതിയിലാണിതിന്‍റെ സ്പര്‍ശം അനുഭവിച്ചതെന്നുള്ളതും പ്രത്യേകം വിശകലനം ചെയ്യപ്പെടുന്നുണ്ട്.
     ഒമാനില്‍ സംഭവിച്ച മാറ്റങ്ങളെ ചിത്രീകരിക്കുന്നതിനൊപ്പം ഇത് സ്നേഹത്തെക്കുറിച്ചും കാപട്യത്തെക്കുറിച്ചും അധികാരാസക്തിയെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും വ്യക്തിഗതമായ ദുഃഖത്തെക്കുറിച്ചുമെല്ലാം വായനക്കാരുമായി സംവേദിക്കുവാന്‍ തയ്യാറാകുന്നുണ്ട്.
     പക്ഷെ അന്നവിടെ നിലനിന്നിരുന്ന അടിമവേല ഒമാന്‍റെ മാത്രം ഒരു ദുരന്തമായി അല്‍ഹാര്‍ത്തി കാണുന്നില്ല. അത് മാനുഷിക ചരിത്രത്തിന്‍റെ ഒരു ഭാഗമായി നിലനിന്നിരുന്നത് ചരിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. അറബിക് സാഹിത്യത്തിനു കൈവന്ന ഒരു വിജയമാണീ പുരസ്കാരം പങ്കുവച്ചുതന്നതെന്ന് അല്‍ഹാര്‍ത്തി ഓര്‍ക്കുന്നുമുണ്ട്.
     ഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തിലെയും സംഭവങ്ങളെ ഈ നോവല്‍ കഥാപാത്രങ്ങളുടെ ശബ്ദങ്ങളിലൂടെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്നത് ഉദാത്തമായ ഒരനുഭവമായി മാറുന്നു. ഇതുവരെ ഒരു സാഹിത്യരചനക്ക് വഴങ്ങാത്ത സമൂഹവും കഥാപാത്രങ്ങളും ഈ നോവലിലൂടെ പുറത്തേക്കു വരുമ്പോള്‍ കൗതുകത്തോടെ അതിനെക്കുറിച്ചറിയുവാനാണ് പുരസ്കാര സമിതി തയ്യാറായത്.
     സാമൂഹികമായ മാറ്റങ്ങളെ നോവല്‍ ആഖ്യാന വലയത്തിലേക്കു കൊണ്ടുവരുവാന്‍ അല്‍ഹാര്‍ത്തി കാണിച്ച മികവാണീ നോവല്‍ എന്നു പറയുന്നതാവും ശരി. അവര്‍ എഴുതിയ ഗ്രാമാന്തരീക്ഷത്തിലെ കഥാപാത്രങ്ങള്‍ക്കിത് ഏതൊക്കെ രീതിയില്‍ നിര്‍ണായകമായിയെന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ഒമാന്‍ ഭൂമികയുടെ മതപരവും സാംസ്കാരികവുമായ അവസ്ഥകളെ ശരിക്കുമുപയോഗിക്കുവാനുമവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അമാനുഷിക ശക്തിയായ രൂപങ്ങളെക്കുറിച്ചും അല്ലെങ്കില്‍ ജിന്നുകളെക്കുറിച്ചുള്ള സൂചനകളെ നോവലിസ്റ്റ് വളരെ ഭംഗിയായി അതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഒമാനില്‍ വളരെ കഴിവുള്ള ഒരുകൂട്ടം എഴുത്തുകാരുണ്ടെന്ന് ലോകം ഇതുവഴി അറിയട്ടെയെന്നാണ് അല്‍ഹാര്‍ത്തി പ്രാര്‍ത്ഥിക്കുന്നത്. അവര്‍ ഇതിന്‍റെ ഉദാത്തമായ സൃഷ്ടിക്കു വേണ്ടിയും കലയ്ക്കുവേണ്ടിയും ജീവിക്കുകയാണ്.
     മൂന്നു സഹോദരിമാരെ കൂടാതെ അവരുടെ വൈവിദ്ധ്യമാര്‍ന്ന ജീവിതസാഹചര്യങ്ങളെ ആവരണം ചെയ്തു നില്‍ക്കുന്ന ഒരു വലിയ കൂട്ടം കഥാപാത്രങ്ങള്‍ നോവലിനെ മികവുള്ള ഒന്നാക്കി മാറ്റുന്നു. നോവലിന്‍റെ ആദ്യം കൊടുത്തിട്ടുള്ള കഥാപാത്രങ്ങളുടെ കുടുംബഘടനയെക്കുറിച്ചുള്ള രേഖകള്‍ തിരിച്ചറിയുക. എല്ലാത്തിനുമുപരി ഒമാന്‍ ഭൂമികയുടെ കാലങ്ങളിലൂടെ സംഭവിച്ച മാറ്റങ്ങളുടെ അലിഗറിയായി അതിനെ കാണേണ്ടിയിരിക്കുന്നു. ചരിത്രപരമായ തീവ്രതയും ഏറ്റവും ആധുനികമായ സാഹിത്യഘടനാരൂപവും നോവലിനെ ഏറെ ശ്രദ്ധേയമാക്കി മാറ്റുന്നു.
     മയ്യ ഒരിക്കലും കുടുംബാവസ്ഥകള്‍ക്കെതിരെ വെല്ലുവിളിയുയര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. അതെ സമയം അസ്മ അന്വേഷിക്കുന്നത് വിദ്യാഭ്യാസപരമായ സമ്പന്നതയാണ്. അതുകൊണ്ട് തന്നെ അവള്‍ ഒരു ചിത്രകാരനെ സ്വീകരിക്കാന്‍ തയ്യാറാവുന്നു. ചെറുപ്പകാലം തൊട്ട് അടുത്തറിയാവുന്ന അവളെ സ്വീകരിക്കുവാന്‍ തയ്യാറാവുന്ന ഒരു കാമുകനു വേണ്ടി കാത്തിരിക്കുന്ന ഖാവ്ലയും വായനക്കാരെ അത്രപെട്ടെന്നൊന്നും വിട്ടുപോവില്ല. നോവലിന്‍റെ അവസാനഭാഗത്ത് ചന്ദ്രനെക്കുറിച്ചുള്ള സൂചനയുണ്ട്. ചന്ദ്രന്‍ ആകാശസീമയില്‍ ഉയരത്തിലും താഴേക്കുമിടയിലാണ് ചലിക്കുന്നത്. പ്രൗഢിക്കും സൃഷ്ടിയുടെ ചേറിനുമിടയിലൂടെയുള്ള ഒരു പ്രവാഹമാണിത്. എല്ലാ ആകാശചാരികള്‍ക്കുമിടയിലും താഴെയുള്ള ലോകത്തോട് ഏറ്റവും അടുത്തുള്ളത് ചന്ദ്രനാണ്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങള്‍ക്കും ഇതൊരു വഴികാട്ടിയായി മാറുന്നു. മറ്റൊന്നില്‍ നിന്ന് ചന്ദ്രന്‍ അകന്നുപോകുമ്പോള്‍ അത് ശക്തിയുടെ വൃത്തത്തെ ദുര്‍ബലമാക്കുന്നു. ചന്ദ്രന്‍റെ വെളിച്ചം മെര്‍ക്കുറിയെ സമീപിക്കുമ്പോള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നു. അങ്ങനെയിത് ഏറ്റവും മികച്ച ഒരവസ്ഥയായി മാറുന്നു. പക്ഷെ ചാന്ദ്രവെളിച്ചം ദുര്‍ബലമാണെങ്കില്‍ (അത് ശനിയുമായി ഏറ്റുമുട്ടുമ്പോള്‍ അല്ലെങ്കില്‍ അതിനോട് ചേര്‍ന്ന് സഞ്ചരിക്കുകയാണെങ്കില്‍) പിന്നീടുണ്ടാവുക എല്ലാ ലോകങ്ങള്‍ക്കും താങ്ങാനാവുന്നതിലുമപ്പുറത്താണ്. അസ്മയും ചന്ദ്രനും എന്ന അദ്ധ്യായത്തിലാണിത് കടന്നുവരുന്നത്.
     നോവല്‍ വായിച്ചുതീരുമ്പോള്‍ മറ്റൊരു ദുഃഖം വായനക്കാരെ കൂടുതല്‍ വേദനിപ്പിക്കും. പുരസ്കാര സമിതി ഒഴിവാക്കിയ മറ്റു നാലു നോവലുകളില്‍ ഈ ലേഖകന്‍ വായിച്ച രണ്ടു നോവലുകള്‍ (ഹുവാല്‍ ഗബ്രിയേല്‍ വാസ്ക്വസിന്‍റെ ഷേപ്പ് ഓഫ് ദി റൂയിന്‍സും ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍നോക്സിന്‍റെ വര്‍ഷങ്ങളും) ഇതില്‍ നിന്നൊക്കെ എത്രയൊ മികച്ചതാണെന്ന തിരിച്ചറിവ് അടക്കാന്‍ കഴിയുന്നില്ല.
     
Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Article Archive

Recent Posts