tag:blogger.com,1999:blog-79013427936202786522024-02-06T21:36:32.805-08:00Moolyasruthi MagazineMoolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.comBlogger98125tag:blogger.com,1999:blog-7901342793620278652.post-6423169499817674822021-08-03T11:42:00.002-07:002021-08-03T11:42:10.944-07:00മാംസമീമാംസ -- പ്രമോദ് കൂവേരി<p> കഥ</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrTSH-JaUWfKy05IAwTs50zY_fiSFBUJ0XbDD_SOwIly97K37E8ZhWckduM7ooVSLsJdcIKuZLx5WaT80ZkvMO06zMdYYg4sEg63v6OdfH98hElswX0CTKp5_UK5QJ4BzkBQ4-RPLnwk2G/s2048/mamsa.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1287" data-original-width="2048" height="402" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrTSH-JaUWfKy05IAwTs50zY_fiSFBUJ0XbDD_SOwIly97K37E8ZhWckduM7ooVSLsJdcIKuZLx5WaT80ZkvMO06zMdYYg4sEg63v6OdfH98hElswX0CTKp5_UK5QJ4BzkBQ4-RPLnwk2G/w640-h402/mamsa.jpg" width="640" /></a></div><br /><p><br /></p><p> കുളിമുറിയില്‍ ഒഴിച്ച കള്ളമൂത്രം പോലെ അടുത്ത കാലത്തായി അവര്‍ക്കിടയില്‍ ഒരു നാറ്റം രൂപപ്പെട്ടു. ഞാനോ നീയോയെന്ന് ചോദിക്കാതെ ഒളിച്ചുകടത്തുന്ന ഇരകളെയുമെടുത്ത് വീടിന്റെ ഏതെങ്കിലും മൂലയിലേക്ക് അവര്‍ പതുങ്ങിപോയി ഇരുന്നു.</p><p> ڇചില ജീവികള്‍ പരമ്പരാഗതമായി മനുഷ്യസഹവാസത്തിലേക്ക് കുടിയേറി പാര്‍ത്തവരാണ്.ڈ</p><p> ഇന്നലെ രാത്രി അടുക്കളയിലും കട്ടിലിന്റെ അടിയിലുമൊക്കെ കാറിക്കൂട്ടിയതിന്റെ യാതൊരു കുറ്റബോധവുമില്ലാതെ മുറ്റത്തൂടെ നടന്നുവരുന്ന വൃത്തിയില്ലാത്ത കണ്ടന് പൂച്ചയെ നോക്കി വിവേക് പറഞ്ഞു. </p><p> അപ്പറഞ്ഞത് തന്നെ ഉദ്ദേശിച്ചാണെന്ന് തെറ്റിദ്ധരിച്ച് താര വല്ലാത്തൊരു നോട്ടം വിവേകിനു നേരെ കൊളുത്തി. കൂട്ടിന് ആരെയോ വിളിച്ചുകൊണ്ട് പൂച്ച മുറ്റത്ത് നിന്ന് കാളി. അത് താരയുടെ പേര് പോലെ വിവേകിന് തോന്നി.</p><p> ڇഖട്സ് വേണം.ڈ</p><p> വിവേകിന്റെ രൂക്ഷമായ നോട്ടത്തെ അങ്ങനെയാണ് താര ഒതുക്കിയത്. നിവര്‍ത്തി വായിച്ചോണ്ടിരുന്ന പത്രത്താള് ക്രമം തെറ്റിച്ച് കൂടാരം പോലെ ടീപ്പോയിലിട്ട് അവള് കനത്തില്‍ എഴുന്നേറ്റ് പോയി. വിവേക് കൂടാരത്തിലേക്ക് വെറുപ്പോടെ നോക്കി. പത്രമെടുത്ത് ഭംഗിയായി മടക്കിവച്ചു. താര എഴുന്നേറ്റുപോയ വഴിയില്‍ പോലും അവളോടുള്ള പുച്ഛങ്ങള്‍ പ്രസരിപ്പിച്ചു. കുറച്ചുനേരം കൂടി അങ്ങനെ നോക്കിയിരിക്കുന്നതിനിടെ പൂച്ച മുറ്റത്ത് നിന്ന് വീണ്ടും കാളി.</p><p> ടീപ്പോയിലുള്ള ഫ്ളവര്‍വെയ്സ് എടുത്ത് വിവേക് പൂച്ചയ്ക്കിട്ട് എറിഞ്ഞു. കൊണ്ടില്ല. പൂച്ച പറമ്പത്തോട്ട് വാണംവിട്ടതു പോലെ ഓടി. ഒരിടത്ത് നിന്ന് ക്രൂരമായി തിരിഞ്ഞുനോക്കി. ഫ്ളവര്‍വെയ്സ് പൊട്ടിയത് മിച്ചം.</p><p> താര പറഞ്ഞതാണ് ശരി. ഖട്സില്ല. പൂച്ചയെപ്പോയിട്ട് ഒരു ഉറുമ്പിനെപ്പോലും കൊല്ലാനുള്ള ഖട്സ് വിവേകിനില്ല. ആകെ കൊല്ലുന്നത് ഓട്ടുറുമകളെയാണ്. രാത്രി ലൈറ്റിന് ചുറ്റും പാറി വന്ന് ചുമരില്‍ പറ്റി നില്ക്കുന്ന കുരിപ്പുകളെ മെഴുകുതിരി കൊണ്ട് കുണ്ടിക്ക് തീകൊളുത്തി കൊന്നൊടുക്കുന്നതില്‍ മാത്രം അയാള്‍ക്ക് യാതൊരു ദാക്ഷിണ്യവുമില്ല. വെളുത്ത ചുമരില്‍ ഓട്ടുറുമകളെ കൊന്നൊടുക്കിയ കരി വിരുന്നുകാര്‍ക്കിടയില്‍ വിവേകിനെയും താരയെയും നോക്കി ഇളിച്ചു.</p><p> ڇഇതെന്ത് മ്യൂറല്‍ പെയിന്റിംഗാ...ڈ ചുമര് നോക്കി ആരെങ്കിലും പറഞ്ഞാല്‍ വിവേകിന്റെ തല താഴും.</p><p> ڇഅതിന് മണ്ണെണ്ണ പസ്റ്റാ... തളിച്ചാ മതി.ڈ വന്നവരുടെ കൈയില്‍ സ്ഥിരമായി ഒരു ഫോര്‍മുല കാണും.</p><p> ڇഎന്നാലൊന്നും പോവത്തില്ല. ഈ ചുറ്റുവട്ടത്ത് ഇവിടെ മാത്രമെ ഉള്ളൂ... പുതിയ വീടായിരുന്നിട്ടും എന്താണതിന്റെ ഗുട്ടന്‍സ് എന്നറിയില്ല. വലിയ നാണക്കേടാ.ڈ</p><p> ڇഅതിന് കാരണമുണ്ട്.ڈ</p><p> പറഞ്ഞ ആളുടെ മുഖത്തേക്ക് വിവേകിന്റെ കണ്ണുകള്‍ പാറിപ്പറ്റി.</p><p> ڇവീടിന് ഉപയോഗിച്ച മരത്തടികളൊക്കെ പുതിയതാണോ...?ڈ</p><p> ڇമുഴുവനും അല്ല. പഴയ വീടിന്റെ മച്ചൊക്കെ എടുത്തിട്ടുണ്ട്.ڈ</p><p> ڇഅതിന്റെ ഗന്ധം പോളിഷടിച്ചാലൊന്നും പോകത്തില്ല.ڈ</p><p> പരമ്പരാഗതവും സഹവാസവും കുടിയേറിപ്പാര്‍ക്കലുമൊക്കെ അങ്ങനെയാണ് വിവേകിന് ലഭിച്ചത്. ഇഷ്ടമില്ലാത്ത എന്തിന്റെ പുറത്തും അയാളത് വിദഗ്ധമായി ഉപയോഗിക്കാന്‍ തുടങ്ങി. </p><p> താരയുടെ പണ്ടം പണയം വച്ചും സുഹൃത്തുക്കളോട് കടം വാങ്ങിയും ആദ്യമായി എടുത്ത സിനിമയുടെ ബിജിഎം റിക്കാഡിങ്ങുണ്ട് മകം സ്റ്റുഡിയോയില്‍. താന്‍ റെഡിയായെന്ന സ്റ്റുഡിയോ ഉടമ ഹരിയുടെ മെസേജ് കണ്ടപാടെ വിവേക് ചാടിയെഴുന്നേറ്റ് ബാത്ത് റൂമിലേക്കോടി. ഷവര്‍ തുറന്നു. നേര്‍ത്ത വെള്ളത്തുള്ളികള്‍ മഴപ്പാമ്പുകളെപ്പോലെ ഇഴഞ്ഞു. കുളിര്‍ത്തു.</p><p> വെള്ളത്തില്‍ പൊതിര്‍ന്ന സോപ്പില്‍ താരയുടെ മുടി പറ്റിപ്പിടിച്ച് കണ്ടപ്പോള്‍ വിവേകിന് ഞെട്ടം തോന്നി.</p><p> കുളി കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റിന് വന്നിരിക്കുന്നുവെന്ന് അയാള്‍ പാത്രം കൊണ്ട് ശബ്ദമുണ്ടാക്കി. ഭക്ഷണം കഴിച്ചു പോകേണ്ട സമയമായിട്ടും മുമ്പിലെത്താത്ത ഓരോ നിമിഷവും അയാള്‍ അവളോട് മല്ലിട്ടു. </p><p> കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടു. താര ഉമ്മറത്തേക്ക് വന്ന് എത്തിനോക്കി.</p><p> സ്റ്റുഡിയോയുടെ വാതില്‍ തുറന്നു.</p><p> ഒരു സിഗരറ്റ് വലിക്കാനായി ഓങ്ങി നില്‍ക്കുകയായിരുന്നു ഹരി. വായില്‍ നിന്ന് സിഗരറ്റെടുത്ത് കൈയില്‍ പിടിച്ച് ഹരി മെഡി കീബോര്‍ഡിന് മുന്നിലേക്ക് വിവേകിനെ ആനയിച്ചു.</p><p> ڇഇരി.ڈ</p><p> നഗരത്തില്‍ നിന്ന് കുറച്ചുമാറി വാടക വീടിന്റെ രണ്ടുമുറി സ്റ്റുഡിയോയില്‍ ഉപജീവിക്കുന്നവനാണ് ഹരി. പ്രസവാനന്തരം ഭാര്യ മാറി നില്‍ക്കുന്നതിന്റെ ആനന്ദം അവന്റെ മുഖത്തുണ്ടെങ്കിലും വീടിന്റെ പരിസരത്തില്‍ അതില്ല.</p><p> കീബോര്‍ഡിന്റെ മേലെ കിടന്ന് ഹരിയുടെ പൂച്ച പുച്ഛത്തോടെ വിവേകിനെ നോക്കി.</p><p> ڇഅതിനെയെടുത്തങ്ങ് മാറ്റ്.ڈ</p><p> പാവമാണെന്ന് ചിരിച്ചുതള്ളി ഹരി മറ്റെന്തിലോ ധൃതിപ്പെട്ടു.</p><p> ڇസ്കെല്ട്ടന് കണ്ടില്ലേ...? എന്തെങ്കിലും സജഷന്‍?ڈ</p><p> വിവേക് തന്റെ ഇരിപ്പിടത്തില്‍ സ്വസ്ഥനായി ഇരുന്ന് ഹരിയെ നോക്കി. കൈയിലെ സിഗരറ്റ് വാതിലിനപ്പുറത്തേക്ക് ഹരിയെ പിടിച്ചുവലിച്ചുകൊണ്ടിരുന്നു.</p><p> ڇകൊഴപ്പൂല്ല, ഓഫ് ബീറ്റ് സിനിമയല്ലേ... നമ്മള്‍ക്ക് നന്നാക്കാം.ڈ</p><p> കമ്പ്യൂട്ടറില്‍ പ്ലേ ബട്ടന് നേരെ കേഴ്സല്‍ കൊണ്ടുവച്ചപ്പോള്‍ പൂച്ച അപരിചിതനെ പോലെ വിവേകിനെ നോക്കി വാലനക്കി.</p><p> ڇതീം മ്യൂസിക്കിനെ നമ്മള്‍ക്ക് അവസാനം വരെ ഒറ്റ പാറ്റേണില്‍ കൊണ്ടുപോകാം. നല്ല മെര്‍ജിംഗ് കിട്ടും. അതല്ലേ നല്ലത്.ڈ</p><p> ഹരി വാതിലിന്റെ പാതിയില്‍ നിന്നു.</p><p> ڇഅതാ നല്ലത്. സിംഗ് സൗണ്ടായതു കൊണ്ട് ഡാര്‍ക്ക് ഇടണ്ട. ഒന്നും കേക്കത്തില്ല.ڈ</p><p> ڇനീ വലിച്ചിട്ടു വാ...ڈ</p><p> ഹരി വാതിലിനപ്പുറത്തേക്ക് രക്ഷപ്പെട്ടു. പൂച്ച എഴുന്നേറ്റ് മൂരിനിവര്‍ന്ന് കീബോര്‍ഡിലൂടെ നടന്നു. സൗണ്ട് ബോക്സില്‍ പുച്ഛം മുഴങ്ങി.</p><p> എലിയെ പിടിക്കാത്ത പൂച്ചകളെ ഓമനിച്ചു വളര്‍ത്താന്‍ തുടങ്ങിയതിന് ശേഷമാണ് അത് ഒരു വളര്‍ത്തുമൃഗമായതെന്നാണ് വിവേകിന്റെ വാദം. ഒരു വികാരവും ഒരു സ്നേഹവുമില്ലാത്ത, എന്നാല്‍ മനുഷ്യനില്‍ നിന്ന് എല്ലാ പ്രിവിലേജുകളും ആസ്വദിച്ച് അനുഭവിക്കുന്ന വൃത്തികെട്ട ജന്തു.</p><p> സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരന്റെ വീട്ടിലെ പൂച്ച പെറ്റത് കൊതിയോടെ വിവേക് കാണാന്‍ പോയിരുന്നു. ഒരു ചൊക്കിപ്പൂച്ചയെ തനിക്ക് തരണമെന്ന് ഏല്‍പ്പിച്ചിരുന്നു. കണ്ണ് കീറിയപാടെ അതിനെയും വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് അടുപ്പിന് ചുറ്റും മൂന്നുതവണ പൂച്ചയെ വലംചുറ്റി അടുപ്പിന് തിണ്ണയില്‍ തന്നെ ചോറിട്ടു കൊടുത്തു. പൂച്ച ചോറ് മുഴുവന്‍ കഴിച്ചിട്ടുണ്ടെങ്കില്‍ വീടുമായി ഒടുക്കം വരെ മെരുങ്ങുമെന്നാണ് വിശ്വാസം. ഇല്ലെങ്കില്‍ പാതിക്ക് ഇറങ്ങിപ്പോകും. അങ്ങനെ ഇറങ്ങിപ്പോയവയാണ് മറ്റ് വീടുകള്‍ക്ക് ചുറ്റും അലയുന്നത്.</p><p> ڇഎ. ആര് റഹ്മാന്റെ ഒരു പാറ്റേണുണ്ട്. രംഗ്തെ ബസന്തിയൊക്കെ കണ്ടിട്ടില്ലേ... നമുക്കത് ഫോളോ ചെയ്യാ...ڈ</p><p> സിഗരറ്റ് വലിക്കുന്നതിനിടെ കിട്ടിയ ഐഡിയയുമെടുത്ത് ഹരി വന്നു.</p><p> ڇടിറ്റോ അടിക്കണ്ട. ചെയ്ഞ്ച് വേണം.ڈ </p><p> ڇമലയാളത്തില്‍ ഷാന്‍ റഹ്മാന് നന്നായി ഉപയോഗിച്ചിട്ടുണ്ട്. തട്ടത്തിന് മറയത്ത് പോലെ.ڈ</p><p> സ്ക്രീനില്‍ സിനിമ പ്ലേയായി, കീബോര്‍ഡില്‍ ഹരിയുടെ വിരലുകളോടി.</p><p> ڇതീയേറ്ററില്‍ ഓടിയില്ലെങ്കിലും ഫെസ്റ്റിവല്‍ കിട്ടണം.ڈ</p><p> ഹരി കവിളിലേക്ക് കയറ്റി ഒരു ചിരി ചിരിച്ചു.</p><p> ഇടയ്ക്ക് വിവേകിന്റെ ഫോണിലേക്ക് കോള്‍ വന്നു. കുറച്ചുനേരത്തേക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നിച്ചു നല്കി അയാള്‍ പുറത്തേക്ക് പോയി. പുറത്തിരുന്നാലും സ്ക്രീന്‍ കാണുന്ന വിധത്തില്‍ കസേരയില്‍ ഇരുന്നു.</p><p> സിനിമയെന്നു പറഞ്ഞ് കുറച്ചു ദിവസം രാത്രി വിളിച്ചു കിട്ടാത്തതിലെ മുഷിച്ചിലോടെ ശ്രീ ഫോണിന്റെ മറുതലയ്ക്കല്‍ മിണ്ടാതിരുന്നു. അവള് മിണ്ടാതിരിക്കുന്ന ഓരോ സമയവും വിവേകിന് ഹൃദയമിടിപ്പേറും. അവളുടെ പ്രിയപ്പെട്ട പമ്മനെ ഇപ്പോള്‍ മടിയിലിരുത്തി തലോടുന്നുണ്ടാവുമെന്ന് അയാള്‍ പേടിച്ചു.</p><p> ڇനിന്റെ പൂച്ചയെവിടെ?ڈ</p><p> ڇപമ്മന്.ڈ</p><p> പലയാവര്‍ത്തി അവള് പറഞ്ഞതാണ് പൂച്ചയുടെ പേര്. വിവേക് ബോധപൂര്‍വം മറക്കുന്നതും. ഫെയ്സ്ബുക്കില്‍, വാട്സ്ആപ്പില്‍ പൂച്ചയെ കെട്ടിപ്പിടിച്ചുള്ള അവളുടെ ഫോട്ടോയിലേക്ക് നോക്കാന്‍ ത്രാണിയില്ലാതെ അയാള്‍ തന്റെ അപ്ഡേഷനു പോലും ഫോണ്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തി.</p><p> പമ്മന്റെ വിശേഷങ്ങള്‍ ചോദിച്ചാല്‍ ശ്രീയുടെ മൂഡ് ശരിയാകുന്നത് വിവേക് പലപ്പോഴും വേദനയോടെ അനുഭവിച്ചിട്ടുണ്ട്. </p><p> ڇഅവനിപ്പോ ഒരു പണിയൊപ്പിച്ചു.ڈ</p><p> താല്പര്യമില്ലാഞ്ഞിട്ടും വിവേക് എന്താണെന്ന് മൂളിക്കൊടുത്തു.</p><p> ڇഅപ്പുറത്തെ വീട്ടില്‍ നിന്ന് ഒരു മുഴുത്ത മീന്‍ കടിച്ചുകൊണ്ടുവന്ന് കറുമുറെ തിന്നുന്നു.ڈ</p><p> വലിയൊരു കുസൃതി കണ്ടെത്തിയ പോലെ അവള് ചിരിച്ചുകിതച്ചു. </p><p> ആവശ്യമില്ലാത്ത ഒരു സീനില്‍ ഹരി ഹാപ്പിമോഡ് സെലക്ട് ചെയ്തത് തിരുത്തിക്കൊണ്ട് വിവേക് ഉള്ളിലേക്ക് ഓടിവന്നു.</p><p> ڇഅല്ല, ഇവിടെ ഡാര്‍ക്കാണ്. നായിക ഫോണ്‍ ചെയ്യുന്ന സമയത്ത് ഭര്‍ത്താവ് വന്ന് സംസാരിക്കുമ്പോള്‍ കേട്ടുനില്‍ക്കേണ്ടി വരുന്നത് അവളുടെ ഗതികേടാണ്.ڈ</p><p> ഹരി മറ്റൊരു മോഡ് ക്രിയേറ്റിങ്ങിലേക്ക് നീങ്ങി.</p><p> വിവേക് ചെവിക്കുപിടിച്ച ഫോണോടെ വീണ്ടും പുറത്തേക്കിറങ്ങി.</p><p> ڇഫോണില്‍ സംസാരിക്കുമ്പോള്‍ മറ്റ് പണിയിലേര്‍പ്പെടുന്നത് ഡാര്‍ക്കാണെന്ന് നീയല്ലേ പറയാറ്.ڈ</p><p> ڇഅത് ഞാന്‍ ജെസ്റ്റ് കണ്ടപ്പോള്‍ പറഞ്ഞതാ... നീയവന്റെ ബാക്കി കുസൃതികള്‍ പറ.ڈ</p><p> അവള് ഫോണ്‍ കട്ട് ചെയ്തു.</p><p> ڇഭാര്യ ഫോണ്‍ ചെയ്യുമ്പോള്‍ ഭര്‍ത്താവ് വന്ന് ഷൗട്ട് ചെയ്യുന്ന ഷോവനിസമൊക്കെ വര്‍ക്കൗട്ടാകുമോ സര്? അതും ഇക്കാലത്ത്.ڈ</p><p> ആ സീനില്‍ കൃത്യമായ മോഡ് ഇടാനാവാതെ കുഴയുകയാണ് ഹരി.</p><p> ڇതീര്‍ച്ചയായും.ڈ</p><p> തന്റെ സിനിമയെ കുറിച്ചുള്ള ആദ്യത്തെ വിമര്‍ശനത്തില്‍ സന്തോഷം പൂണ്ട് വിവേക് കസേര കുറച്ചുകൂടി അടുത്തേക്ക് വലിച്ചിട്ടു.</p><p> ڇതൊഴില്‍രഹിതനായ ഭര്‍ത്താവ്. വില്ലേജോഫീസറായ നായിക ഒഫീഷ്യല്‍ കോള്‍ ചെയ്യുമ്പോള്‍ പറയുന്നതെന്താണെന്ന് നോക്ക്. ഏതോനെയാടീ കൂത്തിച്ചീ നീ വിളിക്കുന്നതെന്ന്. അത് കേട്ടപ്പോള്‍ അവളുടെ പരുങ്ങല് കണ്ടോ. അതിന് കാരണമുണ്ട്.ڈ</p><p> ڇഎന്താ കാരണം.ڈ</p><p> ڇആ... എനിക്ക് തോന്നി. സിനിമയുടെ സ്കെല്ട്ടന് കണ്ടാലൊന്നും നിനക്ക് മനസ്സിലാവില്ല.ڈ</p><p> കീബോര്‍ഡില്‍ നിന്ന് വിരലുകളെടുത്ത് ഹരി താടിക്ക് കൈകൊടുത്ത് വിവേകിനെ തിരിഞ്ഞുനോക്കി.</p><p> ڇനിലയില്‍ താണ കലക്ടറായാലും വീട്ടിലെ നായര്‍ തല്ലും മോനേ...ڈ</p><p> രാത്രി മടങ്ങാന്നേരം ശ്രീയുടെ അഞ്ചാമത്തെ കോള്‍ കാറിന്റെ ബ്ലൂടൂത്തിലിട്ട് വിവേക് അറ്റന്റ് ചെയ്തു. പന്ത്രണ്ട് മണിയായിട്ടും ഉറങ്ങാത്ത കാത്തിരിപ്പില്‍ ഏകാന്തമായ ഒരിടത്ത് ഒറ്റക്ക് പെയ്യുന്ന മഴ പോലെ വിവേക് നനഞ്ഞു. അവളുടെ കുളിരൊച്ചയുടെ കണങ്കാലില്‍ പമ്മന് പതുങ്ങിപ്പതുങ്ങി വന്ന് ഇക്കിളിപ്പെടുത്തുന്നതായി അവളറിയിച്ചപ്പോള്‍ മഴ തോര്‍ന്നു.</p><p> വിവേക് ഫോണ്‍ കട്ട് ചെയ്തു.</p><p> കാര്‍ വീട്ടിലേക്ക് കയറ്റി. ചെടികള്‍ക്കിടയില്‍ കണ്ണുളിയന്മാര്‍ വിവേകിനെ നോക്കിപേടിപ്പിച്ചു. അകത്തേക്ക് കയറാന്‍ പഴുതു കിട്ടാതെ പൂച്ചകള്‍ മുറ്റത്തൂടെ പരക്കം പാഞ്ഞു.</p><p> കോളിംഗ് ബെല്ലിന്റെ തുമ്പത്ത് താര ഉറക്കച്ചടവോടെ വാതില്‍ തുറന്നുവച്ച് പോയി കിടന്നു. കുളി കഴിഞ്ഞ് ഊണുകഴിക്കാനായപ്പോള്‍ എഴുന്നേറ്റ് വന്ന് വിളമ്പി കിടന്നു. കഴിച്ചു കഴിയാറായപ്പോള്‍ വെള്ളം തരാനായി എഴുന്നേറ്റ് വന്നുകിടന്നു. പാത്രം എടുത്തുവയ്ക്കുകയോ കഴുകിവയ്ക്കുകയോ ചെയ്യാനായി അവള് വീണ്ടും എഴുന്നേറ്റു വന്നു കിടന്നു. നാലു തവണത്തെ എഴുന്നേറ്റവും കിടത്തവും നശിപ്പിച്ച സ്വാസ്ഥ്യത്തില്‍ ഉറക്കത്തെ കാത്തിരുന്ന് വിവേക് ഉമ്മറത്ത് ചാരുകസേരയിലിരുന്ന് ശ്രീ അയച്ച വാട്സ്ആപ്പ് ഫോട്ടോകളില്‍ മുഖം കുനിച്ചു. അവളുടെ മാറില്‍ സുഖിച്ചുറങ്ങുന്ന പമ്മനെ കണ്ടപ്പോള്‍ വിവേകിന്റെ ഞരമ്പുപൊട്ടി. വിറപിടിച്ച വിരലുകള്‍ കൊണ്ട് അയാള്‍ തോന്നിയതൊക്കെ ടൈപ്പ് ചെയ്തയച്ചു. അവള് കാണുന്നതിന് മുന്നേ ഡിലീറ്റ് ചെയ്തു.</p><p> തന്റെ ഇഷ്ടങ്ങളുടെ സ്വാതന്ത്ര്യത്തില്‍പ്പെട്ട ഒന്നാണ് നീയും എന്ന് തിരിച്ചൊരു മെസേജ് വായിക്കാന്‍ ശക്തിയില്ലാതെ, മറ്റൊരു രീതിയിലും പ്രതികാരം ചെയ്യാനാവാതെ അയാള്‍ എഴുന്നേറ്റ് മുറിയിലേക്ക് പോയി താരയോട് ചേര്‍ന്നുകിടന്നു. ഉറങ്ങിയ അവളുടെ ഉടലിലേക്ക് ടൈപ്പ് ചെയ്തയച്ചു.</p><p> നടപ്പുശീലം കെട്ട പാതയോരം പോലെ താരയുടെ ശരീരത്തിലെ വിവിധ വഴികള്‍ കാടുമൂടി അടഞ്ഞുകിടക്കുന്നു.</p><p> കാമസുഗന്ധിയായ ഇണയെ പ്രാപിക്കാന്‍ പൂച്ചകള്‍ മുറ്റത്ത് യുദ്ധം ആരംഭിച്ചു. പൂച്ചകള്‍ ഇഷ്ടപ്പെട്ട ഇണയെ നേടുന്നതുവരെ യുദ്ധം ചെയ്യും. അതിനിടെ മുറിവേല്‍ക്കുന്നതല്ല, പിന്മാറുന്നതാണ് തോല്‍വിയെന്ന് തിരിച്ചറിഞ്ഞവര്‍ പുലരുവോളം നിര്‍ത്താതെ അലറിക്കൊണ്ടിരിക്കുന്നത് കേട്ട് വിവേകിന്റെ ഉറക്കം കെട്ടു.</p><p> രാവിലെ അരമതിലില്‍ പാതിയുറക്കത്തില്‍ ചടഞ്ഞുകൂനിയിരിക്കുന്ന അവനെ കണ്ടപ്പോള്‍ വിവേകിന്റെ പത്രവായനയും കൂടെയുള്ള ചായയും മുടങ്ങി. ആഹാരം പോലും തേടാതെ അടുത്ത അവസരത്തിലേക്കുള്ള തപസ്സാണവന്റെ. വികാരങ്ങളെ ഉള്ളിലൊതുക്കി വച്ച്, ജാഗ്രതയുള്ള കണ്ണുകള്‍ ഇടയ്ക്കിടെ വീട്ടിനുള്ളിലേക്ക് നുഴഞ്ഞുകയറ്റി അവന് ഇരിപ്പ് തുടര്‍ന്നു.</p><p> ശ്രീയോട് നല്ല രീതിയില്‍ സംസാരിച്ചിട്ട് നാളുകളായെന്ന് വിവേക് ഓര്‍ത്തെടുത്തു. പുതുക്കിക്കൊണ്ടിരിക്കാത്ത സ്വപ്നങ്ങള്‍ എളുപ്പം ജപ്തി ചെയ്യപ്പെടുമെന്ന് അയാള്‍ പേടിച്ചു.</p><p> ഫോണില്‍ ശ്രീയുടെ വോയിസ് മെസേജ് നിറഞ്ഞുകിടക്കുന്നു. ചെവിയോട് ചേര്‍ത്തുവച്ചപ്പോള്‍ ധൃതിപിടിച്ചുള്ള അവളുടെ പറച്ചില് കേട്ടു.</p><p> ڇപമ്മനെ രാവിലെ വണ്ടിയിടിച്ചു. സീരിയസ്സാണ്.ڈ</p><p> കൂറ്റനൊരു ലോറി റോഡിലൂടെ ഇരമ്പി പാഞ്ഞിട്ടും അരമതിലിലെ പൂച്ച അനങ്ങിയില്ല.</p><p> നല്ല ഒരു മനുഷ്യനെ എളുപ്പം മോശപ്പെട്ടവനാക്കുന്ന നിയമമാണ് പ്രേമമെന്ന് തിരിച്ചറിഞ്ഞിട്ടും അതിലൊട്ടും ആകുലപ്പെടാതെ വിവേക് സ്റ്റുഡിയോയിലേക്ക് പോയി.</p><p> ഉച്ചയായിട്ടും രാവിലത്തെ മെസേജിന് ഒരു മറുപടിയും കിട്ടാതെ വിവേകിനെ വിളിച്ച് ശ്രീ പ്രകോപിതയായി.</p><p> ڇഎന്റെ സങ്കടത്തില്‍ നിനക്ക് ഒരു റോളും ഇല്ലേ?ڈ</p><p> നായിക വീടിറങ്ങി നടന്നുപോകുന്ന ലോംഗ് ഷോട്ട്. അതുകണ്ട് ഞെട്ടിനില്‍ക്കുന്ന ഭര്‍ത്താവ്. മോഡ് ചേര്‍ക്കാന്‍ മറന്നുകൊണ്ട് വിഷമിച്ചിരിക്കുകയായിരുന്നു ഹരി.</p><p> ڇഞെട്ടുമ്പോള്‍ അമിട്ടുപൊട്ടുന്ന സാധനൊന്നും ഇട്ടേക്കല്ലേ,ڈ വിവേക് അട്ടഹസിച്ചു.</p><p> ശ്രീയുടെ വോയ്സ് വന്നു.</p><p> ڇഎനിക്കിവനെ കണ്ടുനില്‍ക്കാനാവുന്നില്ല. കാലിലൂടെ ടയര്‍ കറങ്ങിയിറങ്ങിയിട്ടുണ്ട്. അതും വലിച്ചോണ്ടു പോകുമ്പോള്‍ അവന് എന്നെയൊരു നോട്ടം നോക്കി.ڈ</p><p> മൊബൈലില്‍ കണ്ണുകള്‍ പുറത്തേക്ക് തള്ളിയുള്ള ഞെട്ടലിന്റെ സിമ്പല്‍ ഇടേണ്ട പണിയെ ഉണ്ടായിരുന്നുള്ളൂ. രാവിലെ അത് ചെയ്യാത്തതിലുള്ള കച്ചറ വിവേകിനെ ബാധിച്ചു. പകരമായി പറയേണ്ട അനവധി വാക്കുകള്‍ക്കും സമയങ്ങള്‍ക്കും ഇടയില്‍പ്പെട്ട് വിവേക് കുറെനേരം നിശബ്ദമായപ്പോള്‍ ശ്രീ ഫോണ്‍ കട്ട് ചെയ്തു.</p><p> ഉച്ചയൂണിന് ഹരിയോടൊത്ത് പുറത്തിറങ്ങിയപ്പോള്‍ ശ്രീ വീണ്ടും വിളിച്ചു.</p><p> ڇവാട്സ്ആപ്പില്‍ ഒരു പ്രിസ്ക്രിപ്ഷന് അയച്ചിട്ടുണ്ട്. മരുന്ന് ഇവിടെ കിട്ടാത്തതുകൊണ്ടാ. അവിടന്ന് വാങ്ങി ഒരു ബസ്സിന് കൊടുത്തുവിടാമോ.ڈ</p><p> അതെങ്കിലും ചെയ്തേക്കാമെന്ന് വിവേകിന് തോന്നി.</p><p> മുഖത്തെ മ്ലാനത കണ്ട് എന്തുപറ്റിയെന്ന് ഹരി ചോദിച്ചു. ഒരു സുഹൃത്ത് ഹോസ്പിറ്റലിലുണ്ട് മരുന്ന് വാങ്ങി കൊടുത്തുവിടണമെന്ന് പറഞ്ഞപ്പോള്‍ ഹരിയുടെ മുഖത്തേക്കും ആതുരത പകര്‍ന്നു.</p><p> കാര്‍ നിര്‍ത്തി അവന് കാണാത്ത വിധത്തില്‍ വെറ്ററിനറി മെഡിക്കല്‍ ഷോപ്പിലേക്ക് കയറി സര്‍ജിക്കല്‍ പിന്നും ആവശ്യപ്പെട്ട മരുന്നുകളും വാങ്ങി വരുന്നതിനിടെ വളംകടയില്‍ കയറി കുറച്ച് ഫ്യൂരഡാനും വാങ്ങി.</p><p> ഫ്യൂരഡാന്‍ പൊതിഞ്ഞുതന്ന പയ്യന് അനാവശ്യമായി തന്നെ നോക്കുന്നതെന്തിനെന്ന് വിവേക് ഓര്‍ത്തു.</p><p> മരുന്ന് ബസ്സിന് കൊടുത്തുവിട്ട് കാറില്‍ ഉച്ചക്ക് സ്ഥിരമായി കഴിക്കുന്ന ഹോട്ടലിലേക്ക് പോയി.</p><p> കീശയില്‍ ഫ്യൂരഡാന്‍ പൊതി മുഴച്ചു നിന്നു.</p><p> പമ്മന്റെ ദുരന്തവും ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവിനും എടുക്കുന്ന കാലയളവു വരെ ശ്രീയുടെ മാനസികാവസ്ഥ ഏതുവിധമായിരിക്കുമെന്നും അതിനെ എങ്ങനെ ഫോളോ ചെയ്യണമെന്നും വിചാരിച്ച് വിവേകിന് ചോറിറങ്ങിയില്ല. പച്ചച്ചോറില്‍ കൈകുത്തിയിരിക്കുന്നത് കണ്ട് ഹരി ചോദിച്ചു.</p><p> ڇഏതാ സുഹൃത്ത്? സീരിയസ്സാണോ...?ڈ</p><p> ڇലേശം.ڈ</p><p> ڇഎങ്കില്‍ ബസ്സിന് കൊടുത്തുവിടാതെ കാറിന് കൊണ്ടുപോയി കൊടുക്കാരുന്നു.ڈ</p><p> അങ്ങനെ ചെയ്യുമെന്ന് ശ്രീ കരുതിയിട്ടുണ്ടാകുമോ? ഉണ്ടെങ്കില്‍ ബസ്സിന് കൊടുത്തുവിട്ടത് തന്റെ ഉള്ളിലിരിപ്പാണെന്ന് അവള് എപ്പോഴെങ്കിലും വിമര്‍ശിക്കും.</p><p> ഉച്ചക്ക് ശേഷം സ്റ്റുഡിയോയിലേക്ക് പോകാതെ വിവേക് വീട്ടിലേക്ക് തിരിച്ചു. അരമതിലില്‍ ആരുമില്ല. അടുക്കളയില്‍ കയറി പഴയൊരു പാത്രം തിരയുന്നതിനിടെ ശബ്ദം കേട്ട് താര എത്തിനോക്കി. ഉടന്‍ തിരിച്ചുപോയി.</p><p> ഫ്യൂരഡാന്റെ മൂല മുറിച്ചു. മൂക്കിലേക്ക് ഗന്ധം ഇരച്ചുകയറി. ചോറില്‍ മീങ്കറി ഒഴിച്ച് കുഴച്ച് വിവേക് അരമതിലിന് മുകളില്‍ കൊണ്ടുവച്ച് ഉമ്മറത്തെ പത്രത്താളുകള്‍ക്കിടയില്‍ പതുങ്ങിയിരുന്നു.</p><p> രാത്രിയില്‍ ശ്രീ തളര്‍ന്നുതളര്‍ന്നു വന്ന് കഥ പറഞ്ഞു. രാവിലെ പമ്മനെ അടുത്തുള്ള വെറ്ററിനറി ഹോസ്പിറ്റലിലേക്ക് എടുത്തോടിയതും ഓപ്പറേഷനായി ജില്ലാ വെറ്ററിനറി ഹോസ്പിറ്റലിലേക്ക് പോയതും കണ്ടുനില്‍ക്കാനാവാതെ കുഴഞ്ഞുവീണതുമൊക്കെ ഏറെ സമയമെടുത്ത് അവള് പറഞ്ഞ് പൂര്‍ത്തിയാക്കി.</p><p> ڇസമയത്തിന് മരുന്നെത്തിച്ചത് നന്നായി. നീ ഇല്ലായിരുന്നെങ്കില്‍...ڈ</p><p> വിവേകിന്റെ മനസ്സ് കുളിര്‍ത്തു</p><p> അവന് ശ്രീയെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.</p><p> നമ്മളെ പമ്മന് ഒന്നും സംഭവിക്കില്ല.</p><p> അരമതിലില്‍ ഒരുക്കിയ ഭക്ഷണം കഴിച്ച്, താഴേക്ക് കുഴഞ്ഞുവീണ്, ചുമരിലും മരത്തിലുമിടിച്ച്, എവിടെയെങ്കിലും പോയി ഛര്‍ദ്ദിച്ചുമരിക്കുന്ന പൂച്ചകളെ സ്വപ്നം കണ്ട് വിവേക് സമാധാനത്തോടെ ഉറങ്ങി.</p><p> അടുക്കളയില്‍ പാത്രങ്ങളുടെ ഒരു ശബ്ദവും കേള്‍ക്കാതെ വിവേക് വൈകി എഴുന്നേറ്റു. ടോയ്ലറ്റില് പോയി വരുമ്പോഴേക്കും കൂടാരം തീര്‍ക്കാത്ത പത്രമെടുത്ത് നിവര്‍ത്തി. കൂടെ കിട്ടാത്ത ചായയിലേക്ക് വിവേക് തിരിഞ്ഞുനോക്കി.</p><p> വാട്സ്ആപ്പില്‍ ശ്രീ അയച്ച മെസേജും ഇമേജും വന്നുകിടക്കുന്നു.</p><p> ڇപമ്മന് പോയി.ڈ</p><p> കരഞ്ഞുകലങ്ങിയ അവളുടെ മുഖവും.</p><p> നോക്കിനോക്കി നില്‍ക്കെ വിവേക് വലിയൊരു കുഴിയിലേക്ക് വീഴുന്നു.</p><p> ശ്രീ അയച്ച സെല്‍ഫിയിലേക്ക് വിവേക് നോക്കി.</p><p> താന്‍ മരിച്ചുകഴിഞ്ഞാല്‍ ഇത്രയും കരഞ്ഞുവീര്‍ക്കാന്‍ സാധ്യതയില്ലാത്ത അവളുടെ കണ്ണുകളോട് വിവേകിന് വെറുപ്പ് തോന്നി.</p><p> വിവേക് അരമതിലിലേക്ക് നോക്കി. ഇന്നലെ വച്ച ഭക്ഷണം അതുപോലെ ഇരിക്കുന്നു.</p><div><br /></div>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-16625009763429109732021-08-03T11:38:00.000-07:002021-08-03T11:38:59.223-07:00ചോമാ മാധവി -- ജയചന്ദ്രന് തോന്നയ്ക്കല്‍<p>കവിത</p><p>ചോമാ മാധവി</p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6wkuU4tuPp2mKX2LRU9-TsC_n_ZuD8PreiBQ2WQIggHfE7bDsxhpjtJg8_zm4lSVk7QYYoyVTIlSbuKO5BEthOrkUDkSNQKibt0iTgcVN-0bbVrkNd8Gzrj-dZPnWu_BhlpwEGy3tvg5h/s2161/choma.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1058" data-original-width="2161" height="314" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6wkuU4tuPp2mKX2LRU9-TsC_n_ZuD8PreiBQ2WQIggHfE7bDsxhpjtJg8_zm4lSVk7QYYoyVTIlSbuKO5BEthOrkUDkSNQKibt0iTgcVN-0bbVrkNd8Gzrj-dZPnWu_BhlpwEGy3tvg5h/w640-h314/choma.JPG" width="640" /></a></div><br />ജയചന്ദ്രന് തോന്നയ്ക്കല്‍<p></p><p>ചന്ദ്രികയല്ലതുപൗര്‍ണമിയല്ല</p><p>ചന്ദ്രിക പെയ്തു കുളിര്‍കോരുന്നവള്‍</p><p>കണ്ണാല്‍ കയ്യാലധരപുടത്താല്‍</p><p>കവിളാല്‍ മിന്നും മുല്ലപ്പല്ലാല്‍</p><p><br /></p><p>ലാസ്യച്ചിറകുവിടര്‍ത്തിയിറങ്ങി</p><p>മേദിനിമേദുരമഴകില്‍മുങ്ങി</p><p>ആരിവളപ്സരകന്യകളന്തം</p><p>വിട്ടുരിയാടാതന്ധാളിക്കെ</p><p><br /></p><p>പോയചെറുപ്പവസന്തംതിരിയെ</p><p>കിട്ടാന്‍വൃദ്ധതമുകതകൊള്‍കേ</p><p>എന്തു നിശ്ശബ്ദത! നിര്‍വൃതികൊണ്ടവര്‍</p><p>മാനവജന്തുചരാചരമഖിലം.</p><p><br /></p><p>പെട്ടെന്നാണാരാഹുവിഴുങ്ങിചന്ദ്ര-</p><p>ക്കലയെ. വിളക്കുകരിന്തിരി</p><p>ലാസ്യം ശോകം. അപശബ്ദങ്ങളില്‍</p><p>മുങ്ങീസംഗീതത്തിന്‍തേനുംവീഞ്ഞും.</p><p><br /></p><p>തറവാടില്‍ത്തടിമൂത്തൊരു</p><p>കാര്‍ണോരത്രേകേറിയരങ്ങില്‍</p><p>നര്‍ത്തകമണിയെകയ്ക്കുപിടിച്ചു</p><p>ക്രോധജ്ജ്വാലകളാവേശിക്കെ</p><p><br /></p><p>വലിച്ചുമിഴച്ചുംതെറിയാല്‍വസ്ത്രാ</p><p>ക്ഷേപംചെയ്തുംഇരുളിന്‍പാറകള്‍</p><p>തട്ടിയുടച്ചുനടന്നുടനെത്തീതന്നുടെ</p><p>തറവാട്ടറയില്‍മറിച്ചൂപെണ്ണിനെ!</p><p><br /></p><p>പെണ്ണുപിറന്നാല്‍പ്പോലുംപിശകാ-</p><p>മെന്നാല്‍ ڇതേവിടിയാട്ടംڈ ആരുപൊറുക്കും?</p><p>കാര്‍ണോര്‍ക്കത്രേയാളുകള്‍തുണയായ്</p><p>ദാസ്യാട്ടത്തിനുപെണ്ണുതുനിഞ്ഞാല്‍</p><p>പറയാനുണ്ടോപതനം? പണ്ടേ</p><p>പലരുംചൊല്ലിയറിഞ്ഞതുസത്യം.</p><p><br /></p><p>ആരുതുണയ്ക്കാനബലയെ? യവളാ-</p><p>ത്തറവാട്ടറയില്‍ത്തന്‍വിധിനോക്കി</p><p>മുഖാമുഖമെത്രകരഞ്ഞൂ തന്‍കല</p><p>തന്നിലലിഞ്ഞൂമറന്നൂതന്നെത്തന്നെ.</p><p><br /></p><p>അമൃതുഭുജിച്ചവളമൃതുതുളിച്ചവ</p><p>ളനവധിമനസ്സുകളാറാടിച്ചവള്‍</p><p>ഉടനേകെട്ടില്ലുണ്മയെനോക്കി</p><p>പിന്നെപ്പിന്നെവാടിയണഞ്ഞു.</p><p><br /></p><p>അന്നാവഴിയേപോയവര്‍കേട്ടൂ</p><p>മോഹിനിയാട്ടം താളംകൊട്ടി</p><p>ച്ചുവടുകള്‍വച്ചിട്ടാടുംകലയുടെ</p><p>അപ്സരചലനം അവശം പിന്നെ.</p><p><br /></p><p>പിന്നെപ്പിന്നെച്ചൊല്ലുകള്‍കേട്ടു</p><p>ഭ്രാന്താണത്രേ. കുലദ്രോഹത്തിന്‍ വിധിയാണത്രേ. നര്‍ത്തകി</p><p>യങ്ങനെയിന്നുചരിത്രം.</p><p><br /></p><p>ചോമാമാധവിമാരേമാപ്പ്</p><p>മോഹനമല്ലാതാക്കിചരിത്രം</p><p>മോശംചിലരുടെയജ്ഞതയെന്നാ-</p><p>ലവരുടെമണ്ണാലത്രേനിന്‍തിരുപ്രതിമ.</p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-45142423140113824042021-08-03T11:29:00.002-07:002021-08-03T11:29:30.023-07:00കോവിഡാനന്തര വിദ്യാഭ്യാസം - തകര്‍ച്ചയും, സാധ്യതകളും -- പ്രൊഫ. അമൃത് ജി. കുമാര്‍<p> ലേഖനം: <br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiM_CqUrbBAnpfzme5s2KNxYsnCOhUA-3mJJnvIERouTIF-gIjmuCbPZpQ_dHEowfaQBLd15kvlgLLWxRI_Jgp4sA7rwgxxK-uwb6TWCqSfIY_19yU46ZLXOzUJxDyZMr076ySKTMc6oni/s2048/cov3.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1467" data-original-width="2048" height="458" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiM_CqUrbBAnpfzme5s2KNxYsnCOhUA-3mJJnvIERouTIF-gIjmuCbPZpQ_dHEowfaQBLd15kvlgLLWxRI_Jgp4sA7rwgxxK-uwb6TWCqSfIY_19yU46ZLXOzUJxDyZMr076ySKTMc6oni/w640-h458/cov3.JPG" width="640" /></a></div><br /><br /><br /> രാവിലെ ഏഴു മണിയോടു കൂടി പ്രധാനപ്പെട്ട റോഡുകളിലൂടെ തലങ്ങും വിലങ്ങും പായുന്ന സ്കൂള്‍ ബസ്സുകളും, ലൈന്‍ ബസ്സിലെ കണ്ടക്ടറുടെയും കിളിയുടെയും പരുഷമായ കുത്തുവാക്കുകള്‍ ചേമ്പിലയിലെ വെള്ളം പോലെ ഒഴുക്കിക്കളഞ്ഞു യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുന്ന വിദ്യാര്‍ത്ഥികളും ഒക്കെ ഓര്‍മയായിട്ട് ഏതാണ്ട് പത്തു മാസത്തോളം ആകുന്നു. സ്കൂള്‍ മണികള്‍ ശബ്ദം മറന്നിട്ടുണ്ടാവുമോ? സ്കൂള്‍ - കോളെജ് കാമ്പസുകള്‍ ശബ്ദത്തിന്റെ ശവക്കോട്ടകളായി മാറിയിരിക്കുന്നു. ഇത്തരത്തില്‍ നമ്മുടെ വിദ്യാഭ്യാസത്തെ അടയാളപ്പെടുത്തുന്ന കാഴ്ചകള്‍, ശബ്ദങ്ങള്‍ എന്നിവയെല്ലാം കോവിഡാനന്തര കാലഘട്ടത്തില്‍ എന്തു തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് വിധേയമാകാന്‍ പോകുന്നത്?<p></p><p> വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവിന്റെ വാതായനം എന്നതില്‍ നിന്ന് തൊഴിലിന്റെ വാതായനം എന്നതിലേക്കുള്ള പരിവര്‍ത്തനം ഇപ്പോള്‍ തന്നെ സംഭവിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ. ദേശീയ വിദ്യാഭ്യാസ നയം ഇത്തരത്തിലൊരു പരിവര്‍ത്തനത്തിന്റെ അനിവാര്യതയെ അടിവരയിടുന്നുണ്ട്. വലിയൊരളവുവരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് ഒരു രാസത്വരകം എന്ന രീതിയില്‍ മാത്രമായിട്ടാണ് കോവിഡ് മഹാമാരിയെ കാണേണ്ടത്. കോവിഡിനു മുമ്പ് പച്ചപരിഷ്കാരമായി മുദ്രകുത്തപ്പെട്ടിരുന്ന പല കാര്യങ്ങളും കോവിഡാനന്തര വിദ്യാഭ്യാസത്തില്‍ ഒരുപക്ഷെ അനിവാര്യതയായി മാറിയേക്കാം. ഉദാഹരണമായി പഠന സമയങ്ങളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം കോവിഡ് പൂര്‍വ കാലഘട്ടത്തില്‍ അധ്യാപകരെ ചൊടിപ്പിക്കുന്ന കാര്യം ആയിരുന്നുവെങ്കില്‍ കോവിഡ് കാലഘട്ടം ഈ അസ്പര്‍ശ്യതയെ ഇല്ലാതാക്കിയിരിക്കുന്നു. കോവിഡാനന്തര കാലഘട്ടത്തിലും മൊബൈല്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ പഠനസഹായികളെ നിഷേധിക്കുക അസാധ്യമായി മാറും.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgf3grd2fzfy8BSf2Pj0XM45bfdY2Z5vt5VrVVzUHeVXPJbfZx7yB5v41S89Cw54qTGsOOn1odLuAoADtJ4pxDMtlovFiO_HEVoGRelIGibShb5zY-LymoE7NBLQW26Z3FVOyNMwnWBepiB/s2048/cov2.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="2048" data-original-width="1523" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgf3grd2fzfy8BSf2Pj0XM45bfdY2Z5vt5VrVVzUHeVXPJbfZx7yB5v41S89Cw54qTGsOOn1odLuAoADtJ4pxDMtlovFiO_HEVoGRelIGibShb5zY-LymoE7NBLQW26Z3FVOyNMwnWBepiB/w298-h400/cov2.JPG" width="298" /></a></div><p></p><p> അതുപോലെ തന്നെ പരീക്ഷാ സമയങ്ങളില്‍ പുസ്തകം നോക്കി എഴുതുന്നത് കോപ്പി അടിക്കുക എന്ന അനാശാസ്യം ആയി കണക്കാക്കിയിരുന്നതില്‍ നിന്ന് തുറന്ന പരീക്ഷാ സമ്പ്രദായവും മറ്റും വിദ്യാഭ്യാസത്തിന്റെ ദൈനംദിന പ്രവൃത്തിയുടെ ഭാഗമായി മാറും. അപ്രതിരോധ്യമായ രീതിയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം വിദ്യാഭ്യാസത്തില്‍ കോവിഡാനന്തര കാലഘട്ടത്തില്‍ ഉണ്ടാകും. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കോവിഡാനന്തരം വിദ്യാഭ്യാസരംഗം ഒരു ഡിജിറ്റല്‍ കോളനിയായി മാറും. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ പഠിച്ചിട്ടു വിശകലനം ചെയ്യുക, വിമര്‍ശനാത്മകമായി സമീപിക്കുക തുടങ്ങിയ വൈജ്ഞാനിക ശേഷികളെക്കാള്‍ കൂടുതല്‍ അറിവിനെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടുകൂടി കണ്ടെത്തുക (ഹീരമശേിഴ സിീംഹലറഴല) എന്നുള്ളത് സുപ്രധാനമായിട്ടുള്ള ഒരു ശേഷിയായി മാറും. ഇത്തരത്തില്‍ സൂക്ഷ്മതലത്തില്‍ ഉള്ള പല മാറ്റങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട് എങ്കിലും സാമാന്യമായി ഉണ്ടാവാന്‍ സാധ്യതയുള്ള മാറ്റങ്ങളെ നാം മുന്‍കൂട്ടി കാണേണ്ടതുണ്ട്.</p><p><br /></p><p>എല്ലാവരും ഹാജരാണ്:</p><p> സര്‍വകലാശാലകളുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗങ്ങളിലൊന്നാണ് നിര്‍ദ്ദിഷ്ട ഹാജര്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ കൈകളില്‍ നിന്നും ഈടാക്കുന്ന കണ്ടോണെഷന്‍ (ഇീിറീിമശേീി) ഫീസ്. രാഷ്ട്രീയ പ്രവര്‍ത്തനം, ശാരീരിക ബുദ്ധിമുട്ടുകള്‍, ജോലി ചെയ്ത് പഠിക്കേണ്ടി വരുന്നവര്‍, വിവാഹം എന്നിങ്ങനെ പല കാരണങ്ങളാല്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്‍ഡന്‍സ് കുറവ് ഉണ്ടാവാറുണ്ട്. എന്നാല്‍ കോവിഡാനന്തര കാലഘട്ടത്തില്‍ ഭൗതികമായ അറ്റന്ഡന്സിനു ബദലായി ഓണ്‍ലൈന്‍ അറ്റന്‍ഡന്‍സ് എന്ന ആശയം ഒരു ഭരണഘടനാപരമായ അവകാശമായി പോലും വിശദീകരിക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല. എല്ലാ അധ്യാപകരും തങ്ങളുടെ റെഗുലര്‍ ക്ലാസ്സ് മുറികളില്‍ ഒരു ഗൂഗിള്‍ മീറ്റ് ആപ്ലിക്കേഷന്‍/മൈക്രോസോഫ്റ്റ് ടീം സ്ഥിരമായി ഓണ്‍ ചെയ്ത് വയ്ക്കേണ്ടത് ഒരു കസ്റ്റമര്‍ കെയര്‍ പ്രാക്ടീസ് ആയി മാറാനുള്ള സാധ്യതയാണ് കാണുന്നത്. സ്ഥാപനങ്ങള്‍ പരസ്യം ചെയ്യാന്‍ പോകുന്ന ഒരു പ്രധാനപ്പെട്ട ഘടകം ആയി ഇതു മാറും. ഭൗതിക അറ്റന്‍ഡന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തത് വിദ്യാഭ്യാസ അവകാശ ലംഘനം ആയി തന്നെ വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥയിലേക്ക് കോടതികള്‍ പോലും എത്തിച്ചേരാനുള്ള സാധ്യത നിലനില്ക്കുന്നു. ഇത്തരത്തില്‍ സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിന്റെ ഭൗതികവും സാമൂഹികവുമായ തലങ്ങളെ പൂര്‍ണമായും അരികുവല്‍ക്കരിക്കുന്ന ദുരവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. </p><p> ഇതിന് വളരെ പ്രധാനപ്പെട്ട ചില ഗുണങ്ങളുണ്ട് എങ്കില്‍ കൂടിയും ഇതിന്റെ ദുരുപയോഗം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ കാര്യമായി സ്വാധീനിക്കുന്ന ഒരു അവസ്ഥ സംജാതമാക്കും. വളരെ ദുര്‍ബലമായ പരീക്ഷാ സമ്പ്രദായവും പരീക്ഷ എഴുതുന്നവര്‍ എല്ലാവരും തന്നെ 70 ശതമാനത്തിലധികം മാര്‍ക്കും വാങ്ങുന്ന കാഴ്ചയാണ് സ്കൂള്‍ തലം മുതല്‍ കോളെജ് തലം വരെ നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പഠനത്തെ മുഖ്യ അജണ്ടയല്ലാതെ കണക്കാക്കുന്ന വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കുറ്റബോധമില്ലാതെ അക്കാദമിക സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നു. പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത അറ്റന്‍ഡന്‍സ് പരിപൂര്‍ണമായി പ്രോത്സാഹിപ്പിച്ചു കൊള്ളണമെന്നില്ല. കാരണം റെഗുലര്‍ ആയി വിദ്യാര്‍ത്ഥികള്‍ കോളെജുകളില്‍ എത്തിച്ചേരുന്നത് സ്ഥാപനത്തിന്റെ ദൈനംദിന ചെലവുകള്‍ വര്‍ദ്ധിപ്പിക്കും എന്നുള്ളത് കൊണ്ട് തന്നെ ഒരു കച്ചവടപരമായ നേട്ടം ഇത്തരത്തില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണാനിടയുണ്ട്. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_5dS2GJDA-TFLLDL1yHZ6RcYzIB4qFmP5ajWJnES2o1jV71mh1mlVFU7Z3UR7QEKgQleDuiO-CSM76B0Ug1vmCTlUv4Q9m_vJ8JiSf7nZw7jYd1xKKFw9UHOY6zRtwovCztG6BEXQ8Og7/s2048/cov1.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="2048" data-original-width="1523" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_5dS2GJDA-TFLLDL1yHZ6RcYzIB4qFmP5ajWJnES2o1jV71mh1mlVFU7Z3UR7QEKgQleDuiO-CSM76B0Ug1vmCTlUv4Q9m_vJ8JiSf7nZw7jYd1xKKFw9UHOY6zRtwovCztG6BEXQ8Og7/w476-h640/cov1.JPG" width="476" /></a></div><p></p><p> ജോലി എടുത്തുകൊണ്ട് പഠിക്കുക എന്ന ആശയം കാണാമറയത്ത് ഇരുന്നുകൊണ്ട് ഒരു ശക്തമായ തൊഴില്‍ വിപണി നമ്മുടെ മുമ്പിലേക്ക് വച്ചുനീട്ടുന്നു. ഇത്തരത്തില്‍ ഒരു വിഭാഗം യുവജനതയെ (സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന) പഠിച്ചുകൊണ്ട് ജോലി എടുക്കുന്നതിന് ലഭ്യമാകുന്നത് വഴി തൊഴില്‍ വിപണിയിലെ തൊഴിലാളികളുടെ അധിക ലഭ്യതയും ആരിലൊക്കെയോ ലാഭ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നുണ്ട്.</p><p> ട്രാജഡി ഓഫ് കോമണ്‍സിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഭാവിയില്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറാനുള്ള സാധ്യതയാണ് കാണുന്നത്. എല്ലാ വിദ്യാര്‍ത്ഥികളും ചിന്തിക്കുക ഞാന്‍ സ്ഥിരമായി കോളെജില്‍ പോയിട്ട് എന്താ കാര്യം മറ്റുള്ളവര്‍ ആരും വരുന്നില്ലല്ലോ എന്നുള്ളതാണ്. ഞാന്‍ മാത്രം പോയിട്ടെന്താ മറ്റുള്ളവര്‍ ആരും വരില്ല എന്നുള്ളതുകൊണ്ട് ഞാനും പോകേണ്ട ആവശ്യമില്ല എന്നുള്ളതിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരും. ഇത് വിദ്യാഭ്യാസത്തെ വിദ്യാര്‍ത്ഥികളുടെ സെക്കന്‍ഡറി പരിഗണന മാത്രം ആവശ്യമുള്ള ഒരു പ്രവര്‍ത്തിയാക്കി ചുരുക്കും. </p><p> വിദ്യാഭ്യാസത്തെ ആസ്വാദ്യകരമായ ഒരു സാമൂഹ്യ പ്രക്രിയ ആക്കി മാറ്റുകയല്ലാതെ ഈ വെല്ലുവിളിയെ നേരിടാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. കാരണം സാമൂഹ്യ ബന്ധങ്ങളും സാമൂഹ്യ ഇടപെടലുകളും പോലെ ഒരു മനുഷ്യനെ ഒരു സമ്പ്രദായത്തില്‍ കൊരുത്തിടാന്‍ പറ്റിയ വേറെ മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ല. നിശ്ശബ്ദതയാണ് ഒരു ഗുണനിലവാരമുള്ള ക്ലാസ്സ് മുറിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്നതില്‍ നിന്ന് സാമൂഹികതയുടെ ആസ്വാദ്യത വിദ്യാഭ്യാസ ഗുണനിലവാരത്തെ ഏറ്റവും പ്രധാനപ്പെട്ട സൂചികയായി മാറേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ചുരുങ്ങിപ്പോകുന്ന വ്യക്തി എന്നതില്‍ നിന്നും വളരുന്ന സമൂഹമെന്ന ആശയത്തെ ഊന്നിക്കൊണ്ടുള്ള ഒരു തത്ത്വചിന്ത കോവിഡാനന്തര കാലഘട്ടത്തില്‍ പൊതുസമൂഹത്തില്‍ ശക്തിപ്പെടുത്തേണ്ട വിത്തുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ് വിതയ്ക്കപ്പെടേണ്ടത്.</p><p><br /></p><p>ടീച്ചിങ് എക്സിക്യൂട്ടീവുകള്‍:</p><p> ഉന്നത വിദ്യാഭ്യാസരംഗത്ത് നടപ്പാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പാക്കുകയാണെങ്കില്‍ ഓരോ വര്‍ഷവും അധ്യാപകര്‍ക്ക് കോഴ്സുകളുടെ സിലബസ് (പുതിയ അക്കാദമിക ഭാഷയില്‍ കോഴ്സ് എന്നാല്‍ പഴയ ഭാഷയില്‍ പേപ്പര്‍ എന്നാണ് അര്‍ത്ഥം. ഉദാഹരണമായി എം. എ ഇക്കണോമിക്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൈക്രോ ഇക്കണോമിക്സ് എന്നുപറയുന്ന പേപ്പര്‍ ഒരു കോഴ്സ് ആണ്. എം. എ ഒരു പ്രോഗ്രാം എന്നും അറിയപ്പെടും) നിര്‍വഹിക്കുന്നതിനും പുതിയ കോഴ്സുകള്‍ ആവിഷ്കരിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. സോഫ്റ്റ് കോഴ്സുകള്‍ നല്കി ഒരു കോളെജിലെ തന്നെ അല്ലെങ്കില്‍ സര്‍വകലാശാലയിലെ തന്നെ മറ്റു വിഭാഗങ്ങളില്‍ നിന്നു കൂടി അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുവാന്‍ സാധിക്കും. ഇതു മാത്രവുമല്ല മൂക്ക് (ങഛഛഇ) കോഴ്സുകളിലൂടെ അധ്യാപകര്‍ രാജ്യമെമ്പാടും നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഉള്ള സാധ്യതകള്‍ തുറന്നിടപ്പെടുകയാണ് കോവിഡാനന്തര കാലഘട്ടത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്യപ്പെട്ട കോഴ്സുകള്‍ ഉള്ള അധ്യാപകന് ഏറ്റവും വിലയേറിയ അധ്യാപകനായി അറിയപ്പെടും. അതായത് വലിയ ഒരു അളവു വരെ അധ്യാപക നൈപുണ്യവും, അറിവിന്റെ ആഴവും ഒന്നും ആയിരിക്കുകയില്ല മറിച്ച് അധ്യാപകര്‍ മുന്നോട്ടു വയ്ക്കുന്ന കോഴ്സിന്റെ വിപണി സാധ്യത വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള വലിയ ഘടകമായി മാറും. ഇതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാനപ്പെട്ട മറ്റൊരു ഘടകമായി മാറുന്നത് ഈ അധ്യാപകര്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പേരും വിശ്വാസ്യതയും ആണ്. അത്തരത്തിലുള്ള പേരും വിശ്വാസ്യതയും ആര്‍ജിച്ചെടുക്കുന്നതിനു വേണ്ടി സ്ഥാപനങ്ങള്‍ ആശ്രയിക്കുക അക്രെഡിറ്റിങ് ഏജന്‍സികളെയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയം അക്രെഡിറ്റേഷന്‍ എന്നുള്ള ആശയത്തെ ദ്വിതല മത്സരമായി തുറന്നിടുകയാണ് ചെയ്യുന്നത്. അതായത് അക്രെഡിറ്റേഷന്‍ നേടിയെടുക്കുന്നതിനു വേണ്ടി സ്ഥാപനങ്ങള്‍ മത്സരിക്കുമ്പോള്‍ തന്നെ അക്രെഡിറ്റ് ചെയ്യുന്ന സ്ഥാപനങ്ങളും പരസ്പരം മത്സരിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. ഇത്തരത്തില്‍ തീര്‍ത്തും മത്സരാത്മകമായും വാണിജ്യാടിസ്ഥാനത്തിലും സ്ഥാപനങ്ങള്‍ നേടിയെടുക്കുന്ന പേരും പ്രശസ്തിയും അധ്യാപകരുടെ കോഴ്സുകളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ഉപാധിയായി മാറും. ഓണ്‍ലൈന്‍ കോഴ്സുകളിലും മറ്റും എന്റോള്‍ ചെയ്യപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ പരിധിയൊന്നും നിശ്ചയിക്കേണ്ട കാര്യം ഇല്ലാത്തതിനാലും അവയ്ക്ക് റെഗുലര്‍ കോഴ്സുകള്‍ക്ക് തത്തുല്യമായ മൂല്യം അംഗീകരിക്കപ്പെടുന്നതിനാലും നമ്മുടെ സാധാരണ കോളെജുകളും മറ്റും വലിയ അസ്തിത്വ പ്രതിസന്ധിയാണ് നേരിടുവാന്‍ പോകുന്നത്. </p><p> ഇതിനൊക്കെയുള്ള പ്രതികരണം ഒരു സാധാരണ കോളെജില്‍ നിന്നും കോളെജിലെ മാനേജ്മെന്റുകളില്‍ നിന്നും മറ്റും ഉണ്ടാവുക ഒരു ബിസിനസ് മാതൃക പൂര്‍ണമായും പിന്തുടരുക എന്നുള്ളതായിരിക്കും. അതായത് കൂടുതല്‍ വിദ്യാര്‍ത്ഥികളെ തങ്ങളുടെ അധ്യാപകര്‍ മുന്നോട്ടുവയ്ക്കുന്ന കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടി ഉള്ള തന്ത്രങ്ങള്‍ കോളെജിന്റെ നിലനില്‍പ്പിന്റെ ഭാഗമായി മാറും. വിക്ടോറിയന്‍ കാലഘട്ടത്തില്‍ അധ്യാപകരുടെ ശമ്പളം നിശ്ചയിച്ചിരുന്നത് അവരുടെ ക്ലാസ്സുകളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ആയിരുന്നു. </p><p> അതുകൊണ്ടുതന്നെ അധ്യാപകര്‍ തങ്ങളുടെ ക്ലാസ്സിലേക്ക് വിദ്യാര്‍ത്ഥികളെ പരമാവധി ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാവിധ തന്ത്രങ്ങളും ആവിഷ്കരിച്ചു. ഇതില്‍ കാണാന്‍ സാധിച്ചത് യഥാര്‍ത്ഥത്തില്‍ അറിവും വിവേകവും ഉള്ള അധ്യാപകര്‍ക്ക് ആയിരുന്നില്ല കൂടുതല്‍ വിദ്യാര്‍ത്ഥികളെ ലഭിച്ചിരുന്നത് എന്നുള്ളതാണ്. മറിച്ച് ആകര്‍ഷകമായ പെരുമാറ്റം, കൂടുതല്‍ മാര്‍ക്കും ഗ്രേഡും ലഭിക്കുന്നതിനുള്ള സാധ്യത, തമാശകളിലൂടെയും ആകര്‍ഷകമായ ബോധന രീതികളിലൂടെയുമൊക്കെ വിദ്യാര്‍ത്ഥികളെ ഒരു അധ്യാപകന് ക്ലാസ്സിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായി. എന്നാല്‍ ഇത്തരം ക്ലാസ്സുകള്‍ ആഴത്തിലുള്ള പഠനബോധന പ്രവര്‍ത്തനങ്ങളെ ക്ലാസ്സ് മുറിക്കു പുറത്തു നിര്‍ത്തി. കോവിഡാനന്തര കാലഘട്ടത്തില്‍ മേല്‍പ്പറഞ്ഞ എല്ലാവിധ സാധ്യതകളും ക്ലാസ്സ് മുറികളില്‍ പരീക്ഷിക്കപ്പെടും എന്നുള്ള കാര്യത്തില്‍ സംശയമില്ല. അതോടൊപ്പം തന്നെ ഏറ്റവും നിര്‍ണായകമായി മാറാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് സൗകര്യപ്രദമായ കോഴ്സുകള്‍ നല്‍കുക എന്നുള്ളത്. അതായത് ഓരോ അധ്യാപകന്റെയും താല്പര്യം വിപണിയില്‍ ലഭ്യമാകുന്ന തൊഴില്‍ സാധ്യതകളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന ഒന്നായി മാറുന്നു. ഇത്തരത്തില്‍ വിപണിയില്‍ നിര്‍മിക്കപ്പെടുന്ന താല്പര്യങ്ങളുടെ ഓര്‍ഡര്‍ എടുത്തുകൊണ്ട് തൊഴില്‍ വിപണിക്ക് ഡെലിവറി ചെയ്യുന്ന മധ്യവര്‍ഗം ആയി അധ്യാപകര്‍ രൂപാന്തരപ്പെടുന്നത് ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ നമുക്ക് കാണാന്‍ സാധിക്കും.</p><p> തങ്ങളുടെ കോഴ്സുകളുടെ ഉത്തരവാദിത്വം തങ്ങള്‍ക്കു തന്നെ എന്നുള്ളതുകൊണ്ട് തന്നെ ഓരോ വര്‍ഷവും കോഴ്സുകള്‍ മാറിമറിഞ്ഞു കൊണ്ടേയിരിക്കും. അധ്യാപകരുടെ ഇന്‍സൈറ്റിനെക്കാളും താല്പര്യങ്ങളെക്കാളും വിപണിയില്‍ താല്പര്യങ്ങളുള്ള കോഴ്സുകള്‍ കൂടുതലായി കുമിഞ്ഞുകൂടും. അധ്യാപകര്‍ ടീച്ചിങ് എക്സിക്യൂട്ടീവ് എന്ന നിലയിലേക്ക് തങ്ങളുടെ കോഴ്സുകളെ കൂടുതല്‍ അഡ്വൈസ് ചെയ്യുന്നതിനും ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളിലേക്ക് ഇടപെടേണ്ടതായി വരും. വായനയെക്കാളും, തയ്യാറെടുപ്പിനെക്കാളും കൂടുതല്‍ തങ്ങളുടെ കോഴ്സിനെ മാര്‍ക്കറ്റ് ചെയ്യുക എന്നുള്ളത് അധ്യാപകരുടെ ഹോംവര്‍ക്കായും ഹാര്‍ഡ് വര്‍ക്കായും മാറും. </p><p> വിപണിക്കു വേണ്ട കോഴ്സുകള്‍ നെയ്തെടുക്കുന്ന നെയ്ത്തുകാര്‍ എന്ന അവസ്ഥയില്‍ നിന്നും അധ്യാപകര്‍ സ്വയം വിടുതല്‍ നേടുകയും സാമൂഹിക പ്രതിബദ്ധമായ കാഴ്ചപ്പാടുകളിലൂടെ സമൂഹത്തിനും സമ്പദ്വ്യവസ്ഥക്കും പുരോഗമനപരമായ രൂപങ്ങള്‍ തീര്‍ക്കുന്നതിനുള്ള കൂട്ടായ്മകളില്‍ പങ്കാളിയാകുന്നതു വഴിയാണ് ഇത്തരം മാറ്റങ്ങളോട് അധ്യാപകര്‍ പ്രതികരിക്കേണ്ടത്. തങ്ങളെ ചൂഴ്ന്നുനില്ക്കുന്ന അന്യവല്‍ക്കരണത്തിന്റെ ചരടുകളെ പൊട്ടിച്ചെറിയുന്നതിന് വിമര്‍ശനാത്മകതയില്‍ ഊന്നിയ പഠനബോധന സംസ്ക്കാരം അധ്യാപക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറേണ്ടതുണ്ട്.</p><p><br /></p><p>പരീക്ഷാ വ്യവസായശാലകള്‍:</p><p> വിദ്യാഭ്യാസ ലക്ഷ്യങ്ങളെക്കാള്‍ ഉപരി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നത് പരീക്ഷാ ലക്ഷ്യങ്ങളാണ്. വിദ്യാഭ്യാസ മേഖലയില്‍ പരീക്ഷ എന്ന ഘടകം പുലര്‍ത്തുന്ന അപ്രമാദിത്വം വളരെ വ്യക്തമാണ്. അതുകൊണ്ടു തന്നെ പരീക്ഷയെ സംബന്ധിക്കുന്ന ഒരു സമ്പദ്വ്യവസ്ഥ വിദ്യാഭ്യാസത്തോട് അനുബന്ധിച്ച് രൂപപ്പെട്ടു വന്നിട്ടുണ്ട്. പൊതുഖജനാവില്‍ നിന്ന് വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന തുകയെക്കാള്‍ കൂടുതല്‍ സ്വകാര്യവ്യക്തികള്‍ മൊത്തത്തില്‍ പരീക്ഷയ്ക്ക് വേണ്ടി ചെലവാക്കുന്നുണ്ട്. പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വാങ്ങുന്നതിനു വേണ്ടി സഹായിക്കുന്ന പഠനസഹായികള്‍, ലേണിങ് ആപ്പുകള്‍, ട്യൂഷന് ക്ലാസ്സുകള്‍, കോച്ചിങ് ക്ലാസ്സുകള്‍ എന്നിവയ്ക്കു വേണ്ടി ചെലവാക്കുന്ന മൊത്തം തുക ഗവണ്മെന്റിന്റെ വിദ്യാഭ്യാസ ബജറ്റിനെക്കാള്‍ കൂടുതലാണ് എന്നുള്ളത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. പരീക്ഷയെ സഹായിക്കുന്ന ഇത്തരത്തിലുള്ള ഒരു വ്യവസായം നിലനില്ക്കുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുമ്പോള് തന്നെ പരീക്ഷ എന്ന ആശയം തന്നെ ഒരു പുതു വ്യവസായമായി മാറുന്ന കാഴ്ചയാണ് കോവിഡാനന്തര കാലഘട്ടത്തിന്റെ സംഭാവന. പരീക്ഷ വ്യവസായം ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് സി ബി എസ് ഇ രാജ്യത്തുടനീളം നടത്തിയിരുന്ന നീറ്റ്, യു ജി സി തുടങ്ങിയ പരീക്ഷകള്‍. നമ്മുടെ സി ബി എസ് ഇ സ്കൂള്‍ അധ്യാപകര്‍ക്ക് ബോധനം എന്നതു പോലെ തന്നെ ഇത്തരത്തിലുള്ള പരീക്ഷകള്‍ നടത്തിക്കുന്നതിലും പ്രാഗത്ഭ്യം ഉള്ളവരാണ്. മിക്കവാറും എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഇത്തരത്തിലുള്ള പ്രവേശന പരീക്ഷകളും, അതുപോലെ തന്നെ ജോലിക്ക് ആള്‍ക്കാരെ തിരഞ്ഞെടുക്കുന്ന പരീക്ഷകളും നടത്തേണ്ട ചുമതല സി ബി എസ് ഇ സ്കൂളുകള്‍ക്ക് ഉണ്ടാവാറുണ്ട്. ഇത് വലിയൊരു സാമ്പത്തിക സ്രോതസ്സ് ആണ് എന്നുള്ളത് കൊണ്ട് തന്നെ സ്കൂളുകളും അധ്യാപകരും ഇതിനെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ് പതിവ്. </p><p> മുന്‍പ് സൂചിപ്പിച്ചതു പോലെ കോവിഡ് ഈ വ്യവസായത്തിന് ഒരു രാസത്വരകമായി മാറുകയാണ്. ഓണ്‍ലൈന്‍ കോഴ്സുകളും ങഛഛഇ പ്രോഗ്രാമുകളും വ്യാപകമാകുന്നതോടു കൂടി ഡിജിറ്റല്‍ ആയിട്ടുള്ള പ്രൊക്റ്റേര്‍ഡ് (ജൃീരീൃലേറ) പരീക്ഷകള്‍ക്ക് ആവശ്യം പതിന്മടങ്ങ് വര്‍ദ്ധിക്കും. നൂറു കമ്പ്യൂട്ടറുകള്‍ വാങ്ങിവച്ചാല്‍ എല്ലാ മാസവും ചുരുങ്ങിയത് ശരാശരി അഞ്ച് പരീക്ഷ വച്ചെങ്കിലും നടത്തി നല്ല ഒരു തുക നേടിയെടുക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് സാധിക്കും. </p><p> ലൈബ്രറികളും കളിസ്ഥലങ്ങളും മറ്റുമാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പൊതുജനങ്ങള്‍ക്കിടയില്‍ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍. ഇതില്‍ നിന്നും മാറി പരീക്ഷാനടത്തിപ്പ് കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണുന്ന പൊതു കാഴ്ചപ്പാട് അക്കാദമികതയെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഢംബരമാക്കി മാറ്റും. അക്കാദമികത തിരിച്ചു പിടിച്ചു കൊണ്ട് മാത്രമെ ഇത്തരത്തിലുള്ള അപകടങ്ങളില്‍ നിന്നും നമുക്ക് രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ. കാമ്പസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹം നേരിടുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങളെ ശാസ്ത്രത്തിന്റെയും മാനവികതയുടെയും കാഴ്ചപ്പാടുകളിലൂടെ ചര്‍ച്ച ചെയ്യുന്ന പ്രധാന വേദികളായി പൊതുസമൂഹത്തിന് അനുഭവവേദ്യമാകുന്ന അവസ്ഥ കോവിഡാനന്തര കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തെ തിരിച്ചുപിടിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനമായി മാറ്റേണ്ടതുണ്ട്. </p><p><br /></p><p>രണ്ടുതരം വിദ്യാര്‍ത്ഥികള്‍: </p><p> റെഗുലര്‍ ആയിട്ടുള്ള കോളെജ് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്ന വലിയ വിഭാഗം വിദ്യാര്‍ത്ഥികള്‍ ആശ്രയിച്ചിരുന്നത് പാരലല്‍ കോളെജുകളെയും വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആണ്. എന്നാല്‍ മൂക്ക് കോഴ്സുകളുടെ വ്യാപനവും അറ്റന്‍ഡന്‍സ് സംബന്ധിയായ നിര്‍ബന്ധങ്ങളും ഇല്ലാതാകുന്നതോടു കൂടി റെഗുലര്‍ ആയി പഠിക്കുക എന്നുള്ളത് തൊഴില്‍ വിപണിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള ഡിസൈറബിള്‍ (റലശെൃമയഹല) ക്വാളിഫിക്കേഷന്‍ ആയി മാറാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ റെഗുലര്‍ ആയി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തി പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ ഫീസ് അടക്കം വാങ്ങുന്ന രീതിയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവണ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെയുള്ള സ്വകാര്യ കോഴ്സുകളും മാറാം. ചുരുക്കം പറഞ്ഞാല്‍ എല്ലാ ദിവസവും കോളെജില്‍ പോയി പഠിക്കുക എന്നുള്ളത് ഒരു ആഢംബരമായി വരുംകാലങ്ങളില്‍ കണക്കാക്കപ്പെടാം. സാമ്പത്തികവും ശാരീരികവും അടക്കമുള്ള മറ്റു പല കാരണങ്ങളാലും കോളെജുകളില്‍ റെഗുലര്‍ ആയി പഠിക്കാന്‍ എത്താന്‍ പറ്റാത്ത വിദ്യാര്‍ത്ഥികള്‍ ഈ പ്രിവിലേജ് സൊസൈറ്റിയുടെ പുറത്തായി പോകും. ഫലത്തില്‍ സാമ്പത്തികമായ അതിര്‍വരമ്പുകളിലൂടെ വിദ്യാര്‍ത്ഥികള്‍ രണ്ടായി തിരിക്കപ്പെടാം. ഒരു വിഭാഗം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇല്ലാതെ സ്കൂളുകളിലും കോളെജുകളിലും റെഗുലര്‍ ആയി പഠിച്ച് ബിരുദങ്ങള്‍ നേടുന്നവരും മറ്റൊരു വിഭാഗം സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ മൂലം ജോലികള്‍ക്കും മറ്റും പോകേണ്ടതിനാല്‍ ങഛഛഇ വഴിയും ഇനി അഥവാ റെഗുലര്‍ കോളെജുകളില്‍ എന്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ത്തന്നെ കൂടുതലും ഓണ്‍ലൈന്‍ സാധ്യതകളിലൂടെയും പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിങ്ങനെ. സാമൂഹികവും സാമ്പത്തികവുമായ അതിര്‍വരമ്പുകളെ ഇല്ലാതാക്കുന്നതില്‍ ഒരു വലിയ പങ്ക് നമ്മുടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. വ്യത്യസ്തതകളുള്ള വിഭാഗങ്ങളെ ഒരു പൊതുഇടത്തില്‍ സാമൂഹികമായി ഇടപഴകുന്നതിന് സഹായിക്കുന്നത് വഴിയാണ് വലിയൊരളവുവരെ ഇത് സാധിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള പൊതുഇടങ്ങള്‍ എന്നുള്ള സങ്കല്പം നിര്ബന്ധമല്ലാതാവുക എന്നുള്ളത് ഭാവി സമൂഹത്തെ സംബന്ധിക്കുന്ന അപായ സൂചനകള്‍ നല്‍കുന്നുണ്ട്.</p><p> വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം കോവിഡ് ഒരു ബിസിനസ് വൈറസ് ആയിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം നിലനിന്നിരുന്ന വ്യാവസായിക താല്പര്യങ്ങളെ കൂടുതല്‍ ത്വരിതപ്പെടുത്തുകയും നിയമാനുസൃതമാക്കുകയും ചെയ്യുകയാണ് വിദ്യാഭ്യാസത്തില്‍ കോവിഡ് കാലഘട്ടം ഉണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട മാറ്റം. ഇത് സാധ്യമാകുന്നത് സ്വാതന്ത്ര്യം, സ്വയംപര്യാപ്തത തുടങ്ങിയ അവിതര്‍ക്കിതമായ ആശയങ്ങളെ വ്യാവസായികമായ രീതിയില്‍ പുനര്‍നിര്‍വചനം ചെയ്തുകൊണ്ടാണ്. അത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ മുമ്പോട്ട് വയ്ക്കുന്നത് സ്വാതന്ത്ര്യത്തിന്റെ വലിയ ഒരു ലോകമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സൗകര്യങ്ങള്‍ അനുസരിച്ച് ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിനും പരീക്ഷ എഴുതുന്നതിനും മറ്റുമുള്ള സൗകര്യവും അധ്യാപകര്‍ക്ക് തങ്ങളുടെ താല്പര്യങ്ങള്ക്ക് അനുസരിച്ച് പുതിയ കോഴ്സുകള്‍ വിഭാവനം ചെയ്യുന്നതിനും അവതരിപ്പിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാവും. ഈ സ്വാതന്ത്ര്യം മത്സരാത്മകതയെ അതിനുള്ള വിലയായി ആവശ്യപ്പെടും. പൂര്‍ണമായും സ്വതന്ത്രമായ ഒരു വിദ്യാഭ്യാസ പ്രക്രിയ ആസ്വദിക്കുവാനുള്ള അവസരം ലഭ്യമാക്കുക വഴി തങ്ങളുടെ പ്രവര്‍ത്തിയുടെ മുഴുവന്‍ ഉത്തരവാദിത്വവും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്വയം ഏറ്റെടുക്കേണ്ടതായി വരും. ഇതിലൂടെ പരസ്പരം മത്സരിക്കുന്ന അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഒരു സമൂഹമാണ് ഉരുത്തിരിഞ്ഞു വരുന്നത്. സ്വാതന്ത്ര്യം എന്ന ആശയത്തിന് ഒരു പുത്തന്‍ അര്‍ത്ഥമാണ് വിദ്യാഭ്യാസ ലോകത്ത് കോവിഡാനന്തര കാലഘട്ടം വിനിമയം ചെയ്യുന്നത്. ഈ സ്വാതന്ത്ര്യം പേടിപ്പെടുത്തുന്നതാണ്!</p><p> </p><p> </p><div><br /></div>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-37467556876344072232021-08-03T11:19:00.003-07:002021-08-03T11:19:41.345-07:00ഭാവനയിലെ സ്ഥലം അഥവാ കടലിന്റെ മണം -- പി. എഫ് മാത്യൂസ്<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7XXr5mzkWultw88v8M5vd_4w8_qtTlErZSZk-EffSMa6X6XIk-6aLLVHu4CSMr-dVc1lnuu0ng2UCY4qkUUQp4OZP0chy__vWQtTrAgBpPW8SUB1PxX97Dmqj1Zfp18erfpZufImd0GiK/s2048/2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1135" data-original-width="2048" height="354" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7XXr5mzkWultw88v8M5vd_4w8_qtTlErZSZk-EffSMa6X6XIk-6aLLVHu4CSMr-dVc1lnuu0ng2UCY4qkUUQp4OZP0chy__vWQtTrAgBpPW8SUB1PxX97Dmqj1Zfp18erfpZufImd0GiK/w640-h354/2.jpg" width="640" /></a></div><br /><br /><br /><p><br /></p><p> ജീവിതം തികച്ചും അയഥാര്‍ത്ഥമായാണ് എനിക്കു തോന്നിയിട്ടുള്ളത്. ഞാനെഴുതുന്ന കഥകളാണ് എന്നോടു കൂടുതല്‍ അടുത്തു നില്‍ക്കുന്നത്.</p><p><br /></p><p><span style="white-space: pre;"> </span>ബോര്‍ഹസ്</p><p> ശോഷിച്ച ഉടല് കറുത്ത പര്‍ദ്ദയാല്‍ മറച്ച്, തിളങ്ങുന്ന മൂക്കുത്തിയും പ്രകാശമുള്ള പുഞ്ചിരിയുമണിഞ്ഞ്, കുട്ടികളെപ്പോലെ സംസാരിക്കുന്ന മാധവിക്കുട്ടിയെ ഓര്മ വരുന്നു. ഒരിക്കല്‍ സംവിധായകനായ കെ. പി കുമാരനോടൊപ്പം അവരുടെ വീട്ടില്‍ പോയപ്പോഴാണ് ആദ്യമായി കണ്ടതും മിണ്ടിയതും. അപരിചിത്വം തീരെയില്ല, ഇന്നലെ കണ്ടയാളെ ഇന്നു വീണ്ടും കാണുന്ന ലാഘവം. കണ്ടപാടെ, ആയിടെയുണ്ടായ അസ്വാസ്ഥ്യം നിറഞ്ഞ ഒരനുഭവത്തെക്കുറിച്ചു അവര്‍ പറയാന്‍ തുടങ്ങി. മതം മാറ്റത്തേത്തുടര്‍ന്ന് ധാരാളം ശത്രുക്കളുണ്ടായിരുന്ന സമയമാണ്. ഒരു ഉച്ചസമയത്ത് കാവല്‍ക്കാരന്റെ കണ്ണുവെട്ടിച്ച് അവരുടെ ഫ്ളാറ്റിലേക്ക് വെളുത്ത, പരുക്കനായ ഒരു ചെറുപ്പക്കാരന് കയറിവന്നു. ആരാണ് എന്താണ് എന്ന ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മെനക്കെടാതെ അധികാരത്തോടെ അയാള്‍ ഫ്ളാറ്റിലെമ്പാടും നടന്ന്, മുക്കും മൂലയും പരിശോധിക്കാന്‍ തുടങ്ങി. ബഹളമുണ്ടാക്കി ആളെ കൂട്ടുമെന്നു മാധവിക്കുട്ടി പറഞ്ഞപ്പോള്‍ ഒന്നു മയപ്പെട്ടു. ബാബുവെന്നാണ് പേരെന്നും മട്ടാഞ്ചേരിയില്‍ നിന്നാണ് വരുന്നതെന്നുമൊക്കെ അയാള്‍ പറഞ്ഞു. പിന്നെ കുറച്ചുനേരം ഞങ്ങളുടെ സംസാരം മുറിഞ്ഞുപോയി. അതിഥികളെ സല്ക്കരിക്കാന് മറന്നുപോയല്ലോ എന്ന വിഷമത്തോടെ ഞങ്ങള്‍ക്ക് കുടിക്കാന്‍ ചായയോ നാരങ്ങാനീരോ എടുക്കാന്‍ മാധവിക്കുട്ടി സഹായിയോടു ആവശ്യപ്പെട്ടു. ചായകുടിക്കുന്നതിനിടയില് അതുവരെ പറഞ്ഞുകൊണ്ടിരുന്ന സംഭവം പാടെ മറന്ന് കൊച്ചുവര്‍ത്തമാനങ്ങളിലും വിശേഷങ്ങളിലും മുഴുകി. പിന്നെ പെട്ടെന്ന് ഓര്മവന്നപ്പോള്, ഗുണ്ടയെപ്പോലെ വീട്ടിലേക്കു കയറിവന്ന ബാബുവിനെ തേടി മട്ടാഞ്ചേരിയിലേക്കു പോയ കാര്യം അവര്‍ പറയാന്‍ തുടങ്ങി. ഇടയ്ക്കു വച്ച് അതും മുറിഞ്ഞു. സംസാരമെല്ലാം തീര്‍ന്ന് ഞങ്ങള്‍ മടങ്ങുന്ന നേരത്ത് യാത്രയാക്കാനായി ഗോവണിയോളം നടന്നുവന്നിട്ട് അവര്‍ പൂര്‍ത്തിയാക്കാതിരുന്ന ആ സംഭവത്തെക്കുറിച്ചു വീണ്ടും വിവരിച്ചു. ബാബു എന്നു പേരുള്ള ആ യുവാവ് മട്ടാഞ്ചേരിയില്‍ കുപ്രസിദ്ധനായ വാടകക്കൊലയാളിയായിരുന്നു, മിക്കവാറും സമയങ്ങളില്‍ ജയിലിലാണ്. പുറത്തിറങ്ങിയാല്‍ പണത്തിനായി കുറ്റകൃത്യങ്ങളിലേര്‍പ്പെടും. കുറെ മനുഷ്യര്‍ അയാളുടെ കൈയാല്‍ മരിച്ചിട്ടുണ്ട്. അതുകേട്ട് ഒരക്ഷരം പറയാനാകാത്ത അവസ്ഥയിലാണ് ഞങ്ങള്‍ മടങ്ങിയത്. രണ്ടോമൂന്നോ ആഴ്ച കഴിഞ്ഞപ്പോള്‍ ഒരു പ്രസിദ്ധീകരണത്തില്‍ ഈ ബാബുവെക്കുറിച്ച് ഞാനൊരു കഥ വായിച്ചു. മാധവിക്കുട്ടി എഴുതിയ ആ കഥയുടെയും അതിലെ നായകന്റെയും പേര് വെളുത്തബാബു എന്നായിരുന്നു. ڇഎന്റെ അംഗരക്ഷകനായ പൊലീസുകാരനാണ് വെളുത്ത ബാബുവിനെപ്പറ്റി പറഞ്ഞു തന്നത്. മുപ്പതിനായിരം രൂപ കൊടുത്താല്‍ ബാബു ആരെയും കൊന്നുതരുംڈ - കഥ വിവരിക്കുന്ന ഞാന്‍ എന്ന സ്ത്രീകഥാപാത്രം മട്ടാഞ്ചേരിയിലെ ഒരു പുസ്തകക്കച്ചവടക്കാരനോടാണ് ഈ കൊലയാളിയെക്കുറിച്ച് അന്വേഷിക്കുന്നത്. കഥയിലെ സ്ത്രീ മടങ്ങാന്‍ നേരത്ത് പുസ്തകക്കച്ചവടക്കാരന് ചോദിച്ചു. ഏതു ശത്രുവെ വധിക്കാനാണ് നിങ്ങള്‍ വാടകക്കൊലയാളിയെ തേടുന്നത്, ആരാണ് നിങ്ങളുടെ ശത്രു?</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgWvxeDZGwTXSJQqpiLIvscV6HhuqzhSWiJdQw8R4w0sX4NP47aw_N5HqHmZfp2JupdTuOoY7Gw3j5aHildL5U9Zbyj_etdS5jLBDahsa3LQQbNptI9y0RPKEKSWZAmkanFGTb1Re8Pt2Sj/s2048/pfm.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="2048" data-original-width="1523" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgWvxeDZGwTXSJQqpiLIvscV6HhuqzhSWiJdQw8R4w0sX4NP47aw_N5HqHmZfp2JupdTuOoY7Gw3j5aHildL5U9Zbyj_etdS5jLBDahsa3LQQbNptI9y0RPKEKSWZAmkanFGTb1Re8Pt2Sj/w476-h640/pfm.JPG" width="476" /></a></div><p></p><p> ڇശത്രു ഞാന്‍ തന്നെ.ڈ അവള് മറുപടി പറഞ്ഞു.</p><p> എവിടെയും ഇല്ലാതിരുന്ന ഒരു കാര്യം ഭാവനയില്‍ നിന്നു സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഞാന്‍ ആലോചിച്ചു തുടങ്ങിയ കാലമാണത്. കഥ എഴുതുന്നയാളുടെ ജീവിതത്തിലേക്ക് മനസ്സു സൃഷ്ടിച്ച ആ ലോകം അപൂര്‍വമായെങ്കിലും കടന്നുവരാതിരിക്കില്ല. കൂടുതല്‍ കാലം മുഴുകേണ്ടി വരുന്നതിനാല്‍ നോവലിസ്റ്റിന്റെ ജീവിതത്തെയാകും ഭാവന കൈയ്യേറുക. അങ്ങനെ സംഭവിച്ചാല്‍ അതു മാരകമായിത്തീര്‍ന്നുവെന്നും വരാം. ഡോണ്‍കിഹോട്ടെയും ഗ്രെഗര്‍ സാംസയും മീശയും അതേപടി ജീവിതത്തിലേക്കു കയറിവന്നാലുള്ള സ്ഥിതിയൊന്ന് ആലോചിച്ചു നോക്കൂ. യാഥാര്‍ത്ഥ്യത്തിനു പകരം നില്ക്കാന് കഴിയാത്ത ചില കുറവുകളോടെയാണ് നോവല്‍ എന്ന മാദ്ധ്യമം പിറന്നതു തന്നെ. അതുകൊണ്ടുതന്നെ നോവലില്‍ ഒരു കഥാപാത്രത്തെ രണ്ടു വ്യത്യസ്തമായ മട്ടില്‍ കൊലപ്പെടുത്താം, കൊലപ്പെടുത്താതെയുമിരിക്കാം. ഫിക്ഷന്‍ അല്ലെങ്കില്‍ കഥ അതുമാത്രമായി നിലനില്ക്കും. സര്‍ഗാത്മകതയുള്ള വായനക്കാരനാണ് ചിലപ്പോഴെങ്കിലും അതിനെ ജീവിതത്തില്‍ പിടിച്ചു നിര്‍ത്തുന്നത്. ഒരു കഥയെ യഥാര്‍ത്ഥത്തില്‍ നടന്ന കഥ എന്നു വിശേഷിപ്പിച്ചാല്‍ കലയോടും യാഥാര്‍ത്ഥ്യത്തോടും ചെയ്യുന്ന അവഹേളനമാണെന്നു പറഞ്ഞത് വ്ളാഡിമര്‍ നബക്കോവാണ്. എന്നാല്‍ മനഃശ്ശാസ്ത്രഗ്രന്ഥങ്ങളെക്കാള്‍ മനുഷ്യമനസ്സിനെ അറിയുന്നത് നോവലുകളാണെന്നതും പറയേണ്ടതുണ്ട്. മനുഷ്യനെക്കുറിച്ചുള്ള യാതൊന്നും നോവലിന് അന്യവുമല്ല. അതിലെ സ്ഥലകാലങ്ങള്‍ പ്രത്യക്ഷയാഥാര്‍ത്ഥ്യത്തിന്റെ പകര്‍പ്പല്ലെന്നും അതൊരു പ്രതീതി മാത്രമാണെന്നും നല്ല വായനക്കാരനറിയാം. എന്നാല്‍ പുറമെ കാണുന്നത്രയ്ക്കു നിരുപദ്രവകാരിയല്ല ഫിക്ഷന്‍ എന്നും പറയാതിരിക്കാനാകില്ല. ഫാഷിസ്റ്റുകള്‍ മാത്രമല്ല ചില ജനാധിപത്യഭരണകൂടങ്ങള്‍ പോലും പുസ്തകങ്ങളെ നിരോധിച്ചിട്ടുള്ളത് ഫിക്ഷന്‍ അവരുടെ സുരക്ഷിതമായ നിലനില്‍പ്പിന് സഹായകമല്ല എന്നു തീര്‍ച്ചയുള്ളതുകൊണ്ടുതന്നെയാണ്. പലപ്പോഴും സാഹിത്യത്തിലൂടെ രൂപപ്പെട്ടുവരുന്ന കഥാലോകം നിലവിലുള്ള മതരാഷ്ട്രീയ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുക മാത്രമല്ല സ്വാതന്ത്ര്യ പ്രഖ്യാപനം കൂടി നടത്തിയേക്കുമെന്ന് അധികാരത്തില്‍ രമിക്കുന്നവര്‍ക്കറിയാം.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjO9gaShO6JHeN21BJPByJdLluxz8QAnzXzcEKS7XcK4iGnQK_NH13d6oMgp_MU2fy_V840HcYOxK-eCQg_cHmack01mDMjZChWZ6HqYJhLz5kGDthYjo7df4nmTVC_uXtSfhj50O6MH35F/s2048/pfm1.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="2048" data-original-width="1523" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjO9gaShO6JHeN21BJPByJdLluxz8QAnzXzcEKS7XcK4iGnQK_NH13d6oMgp_MU2fy_V840HcYOxK-eCQg_cHmack01mDMjZChWZ6HqYJhLz5kGDthYjo7df4nmTVC_uXtSfhj50O6MH35F/w476-h640/pfm1.JPG" width="476" /></a></div><p></p><p> ഒരാള്‍ സാഹിത്യം എഴുതി ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ മറ്റൊരു തരത്തിലുള്ള ജീവിതം തിരഞ്ഞെടുത്തു എന്നാണര്‍ത്ഥം. ഇതേ ആശയം വേറൊരു രീതിയില്‍ പണ്ടേ പറഞ്ഞിട്ടുണ്ട് ഫ്ളൊബേര്‍. മനുഷ്യാസ്തിത്വത്തിന്റെ അനേകം തലങ്ങള്‍ കണ്ടെത്തിയത് നോവലാണെന്നതും പുതിയ കണ്ടുപിടിത്തമൊന്നുമല്ല. നോവലിനു മാത്രം ഖനിച്ചെടുക്കാനാകുന്ന ചില സത്യങ്ങളാണ് നോവല്‍ കണ്ടെത്തേണ്ടതെന്ന് കുന്ദേരയ്ക്കും മുമ്പ് ഹെര്‍മന്‍ ബ്രോഹ് പറഞ്ഞുവച്ചിട്ടുണ്ട്. നോവല്‍ എന്ന കലാരൂപത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വ്യക്തമായിത്തന്നെ അറിയാം പ്രപഞ്ചത്തോളം വലുതായ പ്രതിഭകളായ മോബിഡിക്കുകള്‍ നീന്തിത്തുടിച്ച് കടന്നുപോയ വെള്ളമാണതെന്ന്. പുറമെ നിശ്ചലവും ശാന്തവുമായി തോന്നുമെങ്കിലും അതിന്റെ ആഴം അളക്കുവാനും അതില്‍ കൊത്തുവേല ചെയ്യാനും ചെറുമീനുകള്‍ക്ക് അത്ര എളുപ്പമല്ല എന്ന തെളിഞ്ഞ ബോധ്യത്തോടെയാണ് ഇത്തവണയും ഞാന്‍ നോവലെഴുത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. څകടലിന്റെ മണംچ എന്റെ നാലാമത്തെ നോവലാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ രണ്ടാമത്തെ നോവല്‍. 1996 ല്‍ څചാവുനിലംچ പുസ്തകമായതിനു ശേഷം പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത പതിമൂന്നു വര്‍ഷങ്ങള്‍ കടന്നുപോയി. ജീവിക്കണമെങ്കില്‍ ജോലി ചെയ്യാതൊക്കില്ല എന്ന സ്ഥിതിവിശേഷം മൂലം ഫ്ളൊബേറിയന്‍ സങ്കല്‍പ്പത്തിലെ മറ്റൊരു മട്ടിലുള്ള ജീവിതമൊന്നും തിരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല. ചാവുനിലത്തിന്റെ കെട്ടു തീര്‍ത്തും വിട്ടുകഴിഞ്ഞിരുന്നുവെന്നു മാത്രമല്ല. വായനക്കാരും നിരൂപകരും തിരസ്ക്കരിച്ച നോവലായതിനാല്‍ വേറെ ഒഴിയാബാധകളുമുണ്ടായിരുന്നില്ല. നമ്മളില്‍ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കാത്ത അവസ്ഥയും കൂടിച്ചേര്‍ന്നതാണല്ലോ സ്വാതന്ത്ര്യം. അങ്ങനെയുള്ള സമയത്താണ് څകടലിന്റെ മണംچ എന്നു പേരിട്ടിട്ടില്ലാത്ത ഈ നോവല്‍ തുടങ്ങുന്നത്. കടലാസില്‍ ആദ്യ രൂപം വളരെ വേഗത്തില്‍ത്തന്നെ എഴുതാന്‍ കഴിഞ്ഞു. ഒന്നാം കരട് ഒരാള്‍ക്കും വായിക്കാന്‍ കൊടുക്കരുതെന്ന ഗുരുക്കന്മാരുടെ ഉപദേശം തെറ്റിച്ചുകൊണ്ട് ഞാനത് ഒരാള്‍ക്ക് വായിക്കാന്‍ കൊടുത്തു. സത്യസന്ധനായ അയാള്‍ വളരെ ക്രൂരമായിത്തന്നെ ആ നോവലിനെ കീറിമുറിച്ചു മുന്നിലേക്കിട്ടു തന്നിട്ട് പറഞ്ഞു ഇത് ഉപേക്ഷിക്കുകയാണ് ഉത്തമം. എന്നിട്ട് മറ്റൊന്ന് എഴുതാന്‍ ശ്രമിക്കൂ. എന്തുകൊണ്ടാണ് ഞാനത് അന്ധമായി വിശ്വസിച്ചതെന്ന് ഇപ്പോഴും അറിയില്ല. എന്തുകൊണ്ടായാലും അതെനിക്കു ഗുണം ചെയ്തു എന്നു തന്നെയാണ് ഇപ്പോള്‍ തോന്നുന്നത്. അതുകൊണ്ടുമാത്രമാണ് څഇരുട്ടില്‍ ഒരു പുണ്യാളന്چ, څഅടിയാളപ്രേതംچ എന്നീ നോവലുകള്‍ എഴുതാന്‍ കഴിഞ്ഞത്. ചാവുനിലത്തിന്റെ ഭൂമികയില്‍ നിന്ന് മറ്റൊരു കൃതി എഴുതരുതെന്ന് ചില സ്നേഹിതര്‍ ഉപദേശിച്ചതാണെങ്കിലും അതിനു കാതു കൊടുക്കാതെയാണ് ഈ രണ്ടു നോവലുകളും എഴുതിയത്. അതങ്ങനെ എഴുതിപ്പോയി എന്നേ പറയാനാകൂ. ധാരാളം പണിയെടുത്തു എന്നതു സത്യമാണെങ്കിലും ആ രണ്ടു നോവലുകളും ഒട്ടും ആസൂത്രിതമായിരുന്നില്ല.</p><p> കൊച്ചിയുടെ എഴുത്തുകാരന്, മരണവും ഇരുട്ടുമുള്ള കൃതികള്‍ എഴുതുന്നവന് തുടങ്ങിയ വിശേഷണങ്ങള്‍ വളരെ അനായാസം ചാര്‍ത്തിക്കിട്ടിയെങ്കിലും അത്തരം നിഷ്ക്കളങ്കമായ വിലയിരുത്തലുകളെ ഗൗരവത്തിലെടുത്തിട്ടില്ല. എനിക്ക് എന്റേതായ ശൈലിയുണ്ടെന്നു തന്നെ എനിക്കു തോന്നിയിട്ടില്ല. ആരോ പറഞ്ഞതുപോലെ ഓരോ പുസ്തകവും അതിന്റെ ശൈലി കണ്ടെത്തുകയാണ്. ഒരു കൃതി വായിക്കുന്നയാള് അതിന്റെ എഴുത്തുകാരനെ ഓര്‍ക്കാതിരിക്കുക തന്നെ വേണം. ഒരിക്കലും സ്വന്തം ജീവിതാനുഭവമെഴുതുന്നയാളാകാന്‍ എനിക്കു താല്പര്യം തോന്നിയിട്ടില്ല. എഴുതുന്നവ സ്വന്തം കണ്ടെത്തലുകളൊന്നുമല്ല. മുന്നേ കടന്നുപോയ എത്രയൊ പേരുടെ ചുമടും പേറിയാണ് നടപ്പ്. എഴുതാന്‍ പഠിച്ചതു തന്നെ മുന്നേ പോയവരെ കണ്ടിട്ടാണ്. എഴുതപ്പെടുന്ന വാക്കുകളൊന്നും ഞാനല്ലെന്നും അറിയാം. ഈ നിമിഷത്തെ എഴുതുമ്പോള്‍ അത് അനന്തകാലത്തേക്കുള്ളതാകണമെന്നുമില്ല. അടുത്ത നിമിഷം എല്ലാം മാറിമറിയാം. യാഥാര്‍ത്ഥ്യമല്ല അയഥാര്‍ത്ഥ്യമാണ് ഒരു നോവലിലെ ലോകവും സത്തയും എന്നൊക്കെയാണ് ഇപ്പോഴത്തെ തോന്നല്‍. ഓസിപ് മാന്റല്‍സ്റ്റാമും അന്ന അഖ്മത്തോവയും ചേര്‍ന്ന് മരിച്ചുപോയ കവികളുടെ കവിതകളിലൂടെ സഞ്ചരിച്ച് അവര്‍ ജീവിച്ച കാലവും സ്ഥലവും സൃഷ്ടിച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട്. മുന്നേ കടന്നുപോയ കവികളുമായി ഒരു സംഭാഷണത്തിനുള്ള ശ്രമം നടത്തുകയാണവര്‍ ചെയ്തിരുന്നത്. ഇപ്പോഴില്ലാത്ത സ്ഥലത്തിലൂടെയും മനുഷ്യരിലൂടെയുമുള്ള ഇത്തരം യാത്രകള്‍ കൂടിയാണ് സാഹിത്യം. ഇതാണ് ഞാന്‍, ഇതാണെന്റെ ശൈലി എന്നു പ്രദര്‍ശിപ്പിക്കുന്ന പുസ്തകങ്ങള്‍ക്ക് എന്തോ കാര്യമായ കുറവുണ്ടെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. അവനവനെ അങ്ങനെ പരിമിതപ്പെടുത്തുന്നതിനോട് തീരെ താല്പര്യമില്ല എന്നതാണ് അതിനു പിന്നിലെ ആലോചന. څകടലിന്റെ മണംچ വായിക്കുന്ന ഒരാള്‍ അത്രയെങ്കിലും സമ്മതിച്ചു തരുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ വളരെയേറെ ആസ്വദിച്ച ഒരു ലോകമായിരുന്നു ആ നോവലിന്റേത്. പലപ്പോഴും എഴുത്തുമേശ വിട്ടുപോരാന്‍ പോലും എനിക്ക് മടിയായിരുന്നു. എഴുതപ്പെട്ട നോവലുകള്‍ക്കുള്ളിലും സിനിമകള്‍ക്കുള്ളിലും ജീവിക്കാനാഗ്രഹിക്കുന്ന രണ്ടു കഥാപാത്രങ്ങളോട് തീവ്രമായ മാനസികാടുപ്പം തന്നെ എനിക്കുണ്ടായി. അതിലൊരു കഥാപാത്രം ഒരടയാളവുമില്ലാതെ അപ്രത്യക്ഷമാകുകയാണ് ചെയ്യുന്നത്. അയാള്‍ ഏതു നോവലിലേക്കായിരിക്കും ഓടി രക്ഷപ്പെട്ടിരിക്കുക എന്ന് അയാളെ വല്ലാതെ സ്നേഹിച്ചുപോയ സഫിയ ആലോചിക്കുന്നുണ്ട്.</p><p> നോവല്‍, സിനിമ അല്ലെങ്കില്‍ ഒരു കലാരൂപം ജീവിതത്തിലേതുപോലെ സമാന്തരമായ ഒരു സ്ഥലവും കാലവും മനുഷ്യര്‍ക്കു നല്‍കുന്നുണ്ടെന്ന ചിന്തയിലാണ് കഥാപാത്രങ്ങളും എഴുത്തുകാരനും ജീവിക്കുന്നത്. ഭാവനയാല്‍ സൃഷ്ടിക്കപ്പെടുന്ന ലോകത്തില്‍ മനുഷ്യനു താമസിക്കാന്‍ ഒരിടം ഉണ്ടാകുമ്പോഴാണ് നല്ല കലാസ്വാദകന് അതില്‍ ജീവിക്കാനാഗ്രഹിക്കുന്നത്. څകടലിന്റെ മണംچ എന്നു പേരിട്ട ഈ നോവലില്‍ യഥാര്‍ത്ഥത്തില്‍ കടല്‍ ഇല്ല. ഇതിലെ ചില കഥാപാത്രങ്ങള്‍ അന്തരീക്ഷത്തില്‍ കടലു മണക്കുന്നുണ്ട്. കടല്‍ ഇല്ലാത്ത ഒരു നഗരത്തില്‍ അതിന്റെ മണം അനുഭവപ്പെടുമ്പോള്‍ വായനക്കാരനോടൊപ്പം കഥാപാത്രങ്ങളും തങ്ങളുടെ ഭാവനയിലെ പ്രപഞ്ചത്തിലേക്കു പ്രവേശിക്കുകയാണ്. കടല്‍ മറ്റൊരു ജീവിത സാദ്ധ്യതയാണ്. മനുഷ്യന്റെ മാലിന്യങ്ങളത്രയും അടിഞ്ഞുകൂടുന്ന അതിന്റെ അടിത്തട്ടില്‍ നിന്നാണ് ആ ഗന്ധം ഉയര്‍ന്ന് കരയിലേക്ക് വരുന്നത് എന്ന് നോവലിന്റെ കരട് വായിച്ച എന്റെ ഒരു സ്നേഹിതന് പറഞ്ഞു. കര അനുവദിക്കാത്ത പുതിയൊരു ജീവിത സാധ്യത കടല്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. മറ്റൊരു മട്ടിലുള്ള ജീവിതം സാധ്യമാണെന്ന് കടലിനടിയിലെ പ്രപഞ്ചം മനുഷ്യനെ ഓര്‍മിപ്പിക്കുന്നുമുണ്ട്. മരണത്തിനു തൊട്ടുമുമ്പ് മിക്കവാറും മനുഷ്യന് ആലോചിക്കാനിടയുള്ള ഒരു കാര്യമാണ്, പുതിയൊരു ജീവിത സാധ്യത കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന്. അത് അസാധ്യമാണെന്നു തോന്നിയതിനാലാകും മഹത്തായ ചില നോവലുകളുടെ അന്ത്യരംഗം മാറ്റി എഴുതുന്ന ഒരു കഥാപാത്രത്തെ ഇറ്റാലിയന്‍ എഴുത്തുകാരനായ ജാനി ചെല്ലാത്തി സൃഷ്ടിച്ചത്. ജാനി ചെല്ലാത്തിയുടെ ഒരു ചെറുകഥയിലെ* നായകന് പുസ്തകങ്ങളില്‍ മാത്രം ജീവിക്കുന്ന, പന്ത്രണ്ടു ഭാഷയറിയാവുന്ന ഒരു പണ്ഡിതനാണ്. അവസാനകാലത്ത് തന്റെ പുസ്തകശേഖരത്തില്‍ നിന്ന് ആഹാരം കഴിക്കാന്‍ പോലും പുറത്തിറങ്ങാതെ അയാള്‍ വലിയൊരു കര്‍മത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. മഹത്തായ നോവലുകളുടെ ദുരന്ത പര്യവസായിയായ അന്ത്യരംഗം ഏതാനും വാക്കുകള്‍ കൊണ്ടു മാറ്റി എഴുതി ശുഭപര്യവസായിയാക്കുന്ന ജോലിയായിരുന്നു അത്. ഒരു റഷ്യന്‍ നോവലിന്റെ ദുരന്തപര്യവസായിയായ രംഗം വെറും മൂന്നു വാക്കുകള്‍കൊണ്ടു മാറ്റി എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അയാള്‍ മരിച്ചത്. അതായിരുന്നു അയാളുടെ മാസ്റ്റര്‍പീസ്.</p><p> څകടലിന്റെ മണംچ എന്ന നോവലിന്റെ ലോകം എന്റെ മനസ്സിനോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നുവെന്ന തോന്നലാണ് ഈ വരികള്‍ എഴുതിപ്പിച്ചത് എന്ന് ഒരുവട്ടം കൂടി പറയട്ടെ. ജാനി ചെല്ലാത്തിയുടെ വായനക്കാരനെപ്പോലെ എഴുത്തുകാരനും ഒരു തിരുത്തിനു മുതിരുന്നുണ്ട്. അസംഖ്യം സാധ്യതകള്‍ കണ്ടെത്തുന്ന വായനക്കാരനെ സ്വപ്നം കാണാത്ത പുസ്തകങ്ങളൊന്നും എഴുതപ്പെട്ടിട്ടുണ്ടാകില്ല. എഴുതിത്തീര്‍ന്ന നോവലില്‍ വായനക്കാരനുള്ള സ്വാതന്ത്ര്യം എഴുത്തുകാരനില്ലെന്ന ഉത്തമബോധ്യവുമുണ്ട് എനിക്ക്. നല്ല സെന്സിബിലിറ്റിയുള്ള വായനക്കാരന് എഴുത്തുകാരനോളം പ്രതിഭയുള്ളവനാണെന്ന കാര്യത്തില്‍ സംശയമേയില്ല. അയാള്‍ മാത്രമായിരിക്കും ആ നോവലിന്റെ സ്ഥലകാലങ്ങളില്‍ ജീവിക്കുന്നത്. അയാള്‍ക്കു വേണ്ടിയായിരിക്കും ഒരു നോവലിസ്റ്റ് എഴുതുന്നതും. അതൊക്കെ ഓര്‍മിച്ചുകൊണ്ടാണ് څഇരുട്ടില്‍ ഒരു പുണ്യാളന്چ എന്ന നോവലിന്റെ പിന്‍കുറിപ്പില്‍ സമാനഹൃദയര്‍ക്കു വേണ്ടിയുള്ള രഹസ്യകോഡാണ് സാഹിത്യമെന്ന് ഞാനെഴുതിയത്. ഒരു കാര്യം തീര്‍ച്ച നോവലെഴുത്ത് ഏറെ കഷ്ടത നിറഞ്ഞ തീവ്രയജ്ഞമാണ്. സമ്പത്തും പ്രശസ്തിയും നേടിത്തരാത്ത, കഷ്ടപ്പാടു നിറഞ്ഞ ഈ കര്‍മത്തില്‍ ഒരെഴുത്തുകാരന് എന്തുകൊണ്ട് മുഴുകുന്നു എന്നു സ്വയം ചോദിച്ചുകൊണ്ട് പ്രഗത്ഭ നോവലിസ്റ്റ് ഹവിയര്‍ മറിയാസ് പറയുന്നുണ്ട്, ഭാവനയില്‍ സൃഷ്ടിച്ച ആ ലോകത്തുള്ള ജീവിതം ആസ്വദിക്കുന്നതുകൊണ്ടുമാത്രമാണ് താന്‍ എഴുതുന്നതെന്ന്. അതോടൊപ്പം താന്‍ സൃഷ്ടിച്ച ലോകത്തു തന്നെപ്പോലെ ജീവിക്കാന്‍ കഴിയുന്ന മനസ്സടുപ്പമുള്ള വായനക്കാരന്റെ സഹവാസവും എന്നുകൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു.</p><p><br /></p><p><br /></p><p>* ഏശമിിശ ഇലഹഹമശേ യുടെ അ ടരവീഹമൃെ കറലമ ീള ഒമുു്യ ഋിറശിഴെ</p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-19699094443297485462021-06-07T07:56:00.003-07:002021-06-07T07:56:09.828-07:00ഒരിടത്ത് ഒരിടത്ത് ഒരു സുമംഗല മുത്തശ്ശി -- സിപ്പി പള്ളിപ്പുറം<p> സുമംഗല അനുസ്മരണം</p><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3DhRO7cVAf1ba5A7SLBjq9hcT95f4I7SrCY7E80vtoxqpjr_mwNVr1B4YR-8hnzJYZ1LEa1ONQCbUM8oR70bcHGpdrYMSUlpkVBDkSQJK7nX97gMMMw5V7LzRaob23xrkOTixpZkhdc_4/s1801/Moolyasruthi++June+2021+Full-78+copyeee.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="926" data-original-width="1801" height="330" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3DhRO7cVAf1ba5A7SLBjq9hcT95f4I7SrCY7E80vtoxqpjr_mwNVr1B4YR-8hnzJYZ1LEa1ONQCbUM8oR70bcHGpdrYMSUlpkVBDkSQJK7nX97gMMMw5V7LzRaob23xrkOTixpZkhdc_4/w640-h330/Moolyasruthi++June+2021+Full-78+copyeee.jpg" width="640" /></a></div><br /><br /><p><br /></p><p> ഒരിടത്ത് ഒരിടത്ത് ഒരു സുമംഗല മുത്തശ്ശിയുണ്ടായിരുന്നു. ഒരിടത്തെന്നു പറഞ്ഞാല്‍ വളരെ അകലെയൊന്നുമല്ല; തൃശൂര്‍ ജില്ലയിലെ ഓട്ടുപാറ ദേശത്തെ ദേശമംഗലം മനയിലാണ് ഈ കഥ മുത്തശ്ശി ജീവിച്ചിരുന്നത്.</p><p> മലയാളത്തിലെ കുഞ്ഞുങ്ങളുടെ മനസ്സില്‍ കഥകളുടെ മാന്ത്രികച്ചെപ്പു തുറന്നു വച്ച സുമംഗല മുത്തശ്ശി കഥ പറച്ചില് നിര്‍ത്തി യാത്രയായി. അര നൂറ്റാണ്ടുകാലം കുഞ്ഞുങ്ങളോടു നിര്‍ത്താതെ കഥ പറഞ്ഞ ഈ മുത്തശ്ശി കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല; മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മണ്മറഞ്ഞു പോയെങ്കിലും സുമംഗല മുത്തശ്ശിയുടെ കഥകള്‍ എക്കാലത്തും കുഞ്ഞുങ്ങളുടെ ഇളം ചുണ്ടുകളില്‍ മധുരമായി നിറഞ്ഞുനില്ക്കും.</p><p> ആദ്യമാദ്യം സ്വന്തം മക്കളോടു മാത്രമാണ് സുമംഗല കഥ പറഞ്ഞിരുന്നത്. പുരാണങ്ങളില്‍ നിന്ന് ചികഞ്ഞെടുത്ത കഥകളും മുത്തശ്ശിക്കഥകളുമെല്ലാം കുറെനാള്‍ കൊണ്ട് തീര്‍ന്നുപോയി. ഇനിയെന്തു ചെയ്യും? അവര്‍ക്ക് വല്ലാത്ത ആവലാതിയായി. അപ്പോള്‍ വീട്ടിലുള്ള പക്ഷികളെയും മൃഗങ്ങളെയും കഥാപാത്രങ്ങളാക്കിയുള്ള രസകരമായ ചില കഥകള്‍ മെനഞ്ഞുണ്ടാക്കാന് തുടങ്ങി. മക്കള്‍ കണ്ണിമ പൂട്ടാതെ അവ കേട്ടിരിക്കുന്നത് ആ അമ്മയെ സന്തോഷചിത്തയാക്കി.</p><p> അപ്പോഴാണ് തന്റെ കഥകള്‍ സ്വന്തം മക്കള്‍ മാത്രം കേട്ടാല്‍ പോരെന്ന തോന്നല്‍ സുമംഗലക്കുണ്ടായത്.</p><p> അധികം വൈകാതെ അക്കൂട്ടത്തില്‍പ്പെട്ട څകുറിഞ്ഞിയും കൂട്ടുകാരുംچ എന്നൊരു നീണ്ടകഥ അവര്‍ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന څപൂമ്പാറ്റچ മാസികയ്ക്ക് അയച്ചുകൊടുത്തു.</p><p> പൂമ്പാറ്റയുടെ അന്നത്തെ പത്രാധിപരും ബാലസാഹിത്യ തല്‍പ്പരനുമായ പി. എ വാര്യര്‍ അതീവ പ്രാധാന്യത്തോടെയാണ് څകുറിഞ്ഞിയും കൂട്ടുകാരുംچ തന്റെ മാസികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. എന്തിനു പറയുന്നു; അതിന്റെ ഓരോ അധ്യായവും വായിക്കാന്‍ കേരളത്തിലെ കുട്ടികള്‍ വലിയ ആവേശത്തോടെയാണ് കാത്തിരുന്നത്. സുമംഗലയുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു അത്. താന്‍ ഒരു എഴുത്തുകാരിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ അതോടെ സുമംഗലയ്ക്കുണ്ടായി. താമസിയാതെ കോട്ടയത്തെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം څകുറിഞ്ഞിയും കൂട്ടുകാരുംچ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3dBHFQU0mKtHh_1SObSYeeCVMriVMw2t370XNKDYZTTndayWnRJY2-_88h9xxp_NXAYeDpBmnrgcWpqH_-RgC5qyNISOh91wZOmnR9M9mq2MvLbj72Ndxwu6glKneatv1WezJdnxt6Jtl/s2048/Moolyasruthi++June+2021+Full-77+copy.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="1821" data-original-width="2048" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3dBHFQU0mKtHh_1SObSYeeCVMriVMw2t370XNKDYZTTndayWnRJY2-_88h9xxp_NXAYeDpBmnrgcWpqH_-RgC5qyNISOh91wZOmnR9M9mq2MvLbj72Ndxwu6glKneatv1WezJdnxt6Jtl/s320/Moolyasruthi++June+2021+Full-77+copy.jpg" width="320" /></a></div><p></p><p> എങ്കിലും ഡി സി ബുക്ക്സ് 1978 ല്‍ പ്രസിദ്ധീകരിച്ച څപഞ്ചതന്ത്രംچ പുനരാഖ്യാനത്തോടെയാണ് സുമംഗല മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. അതിനകം തന്നെ പഞ്ചതന്ത്ര കഥകള്‍ പലരും പുനരാഖ്യാനം ചെയ്തുവെങ്കിലും ഇളം മനസ്സുകളെ ആകര്‍ഷിക്കുന്ന സുമംഗലയുടെ ലളിതസുന്ദരമായ രചനാശൈലി څപഞ്ചതന്ത്രچത്തിന് പ്രചുരപ്രചാരം നേടിക്കൊടുത്തു.</p><p> 1934 മെയ് 16 ന് കവിതയും കഥകളി മുദ്രകളും കൈകോര്‍ത്ത് ചുവടുവയ്ക്കുന്ന വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് സുമംഗല പിറന്നത്. ഋഗ്വേദത്തിന് ഭാഷ്യമെഴുതിയ മഹാപണ്ഡിതനായ ഒ. എം. സി നമ്പൂതിരിപ്പാടായിരുന്നു പിതാവ്. കുറൂര്‍ മനയ്ക്കലെ ഉമാദേവി അന്തര്‍ജ്ജനം മാതാവും.</p><p> څലീലാനമ്പൂതിരിപ്പാട്چ എന്നതായിരുന്നു യഥാര്‍ത്ഥ പേര്. പില്ക്കാലത്ത് സ്വന്തമായി സ്വീകരിച്ച തൂലികാ നാമമാണ് സുമംഗല എന്നത്. കുട്ടിക്കാലം മുതല്‍ തന്നെ കവിതാ പാരായണത്തിലും പുരാണ വായനയിലും കൂടുതല്‍ താല്പര്യം പ്രദര്‍ശിപ്പിച്ചിരുന്ന സുമംഗലയ്ക്ക് മുത്തശ്ശിക്കഥകളോടും വലിയ പ്രിയമായിരുന്നു. ഇതെല്ലാം അവരുടെ ബാലസാഹിത്യ രചനയ്ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു. കുറിഞ്ഞിയും കൂട്ടുകാരും, മിഠായിപ്പൊതി, നെയ്പായസം, തങ്കക്കിങ്കിണി, കഥകളതിസാദരം, മഞ്ചാടിക്കുരു, മുത്തുസഞ്ചി, കുടമണികള്‍, നടന്നു തീരാത്ത വഴികള്‍, രഹസ്യം, ഒരു കുരങ്ങന് കഥ, കേട്ടകഥകളും കേള്‍ക്കാത്ത കഥകളും എന്നിവയെല്ലാം സുമംഗലയുടെ തൂലികത്തുമ്പില്‍ നിന്ന് ഉതിര്‍ന്നു വീണ മുത്തുകളാണ്.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifWsfSvIX5xzfoZX9P7vq5MxCjar5CmopcD2tuDcQbEKzMMtbDrisupzEzhVmFxz3qvDV47HCyUMHum-4gtOrzr7nLQ_ukr7sO-JBorR7n4dMe34Bmixj6weAgtXkrJZI5uoeCG0qGb06G/s1274/Moolyasruthi++June+2021+Full-79+copyrrrrrrrrrrrrrrrrrrrrrrrr.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1070" data-original-width="1274" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifWsfSvIX5xzfoZX9P7vq5MxCjar5CmopcD2tuDcQbEKzMMtbDrisupzEzhVmFxz3qvDV47HCyUMHum-4gtOrzr7nLQ_ukr7sO-JBorR7n4dMe34Bmixj6weAgtXkrJZI5uoeCG0qGb06G/s320/Moolyasruthi++June+2021+Full-79+copyrrrrrrrrrrrrrrrrrrrrrrrr.jpg" width="320" /></a></div><p></p><p> ഇവയ്ക്കു പുറമെ ഉണ്ണികള്‍ക്ക് ശ്രീകൃഷ്ണ കഥകള്‍, ഈ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? തത്ത പറഞ്ഞ കഥകള്‍, ആനന്ദരാമായണം, അത്ഭുതരാമായണം തുടങ്ങിയ പുനരാഖ്യാന കൃതികളും രചിച്ചിട്ടുണ്ട്. അതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രണ്ടു വാള്യങ്ങളുള്ള ഒരു പച്ചമലയാള നിഘണ്ടുവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.</p><p> പി. നരേന്ദ്രനാഥിനും മാലിക്കിനും ശേഷം മലയാളിക്കുഞ്ഞുങ്ങളുടെ മനസ്സില്‍ ഏറ്റവും കൂടുതല്‍ ഇടം നേടിയ എഴുത്തുകാരി സുമംഗല തന്നെയായിരുന്നു.</p><p> കുഞ്ഞുങ്ങളോട് ഒരു മുത്തശ്ശി എങ്ങനെ കഥ പറഞ്ഞിരുന്നുവോ, അതേ രീതി തന്നെയാണ് സുമംഗല തന്റെ ബാലസാഹിത്യ രചനയ്ക്ക് കൂടുതലും അവലംബമാക്കിയത്.</p><p> മനുഷ്യകഥാപാത്രങ്ങളെക്കാള്‍ കൂടുതലായി ജന്തുപാത്രങ്ങള്‍ക്ക് ഇളം മനസ്സില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് സുമംഗല തിരിച്ചറിഞ്ഞു. ബാലഭാവനകള്‍ക്ക് ചിറകുമുളപ്പിക്കുന്ന കഥാവതരണരീതി, ലളിതകോമള പദാവലി, കുട്ടികളില്‍ ആകാംക്ഷയുണര്‍ത്തുന്ന രചനാതന്ത്രം, സന്മാര്‍ഗമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രമേയ സ്വീകരണം എന്നിവയെല്ലാമായിരുന്നു സുമംഗലക്കഥകളുടെ പ്രത്യേകതകള്‍.</p><p> ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് കേവലമൊരു കഥയെഴുത്തുകാരി മാത്രമായിരുന്നു സുമംഗലയെന്ന് ആരും ധരിക്കരുത്. അറുപതുകളുടെ തുടക്കം മുതല്‍ കേരള കലാമണ്ഡലത്തിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി സേവനം ചെയ്യാനും സുമംഗലയ്ക്ക് ഭാഗ്യം സിദ്ധിച്ചു. അക്കാലത്ത് ഈ മഹതി വളരെ അര്‍പ്പണബുദ്ധിയോടെ ചെയ്ത രണ്ടു കാര്യങ്ങള്‍ മലയാളത്തിനു മറക്കാവുന്നതല്ല. കേരള കലാമണ്ഡലത്തിന്റെ സമ്പൂര്‍ണ ചരിത്ര നിര്‍മിതിയായിരുന്നു അതിലൊന്ന്. നീണ്ടകാലത്തെ അന്വേഷണങ്ങളും പഠനങ്ങളും ചര്‍ച്ചകളും നടത്തിയാണ് സുമംഗല ഈ മഹാദൗത്യം പൂര്‍ത്തിയാക്കിയത്.</p><p> മറ്റൊന്ന് ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഏറ്റവും ശ്രമകരമായ ജോലിയാണ്. ഇതും വളരെ വിജയകരമാംവണ്ണം നിര്‍വഹിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.</p><p> സാഹിത്യലോകവും ആസ്വാദക ലോകവും നിറഞ്ഞ ആദരവുകളാണ് പല ഘട്ടങ്ങളിലായി ഈ എഴുത്തുകാരിക്ക് സമര്‍പ്പിച്ചത്. ശ്രദ്ധേയമായ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും വിവിധ സന്ദര്‍ഭങ്ങളിലായി അവരെ തേടിയെത്തി. എങ്കിലും തനിക്കുള്ള ഏറ്റവും വലിയ അവാര്‍ഡ് ڇകുട്ടികളുടെ മനസ്സിലെ കഥ മുത്തശ്ശി എന്ന സ്ഥാനڈമാണെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചിരുന്നു.</p><p> څനെയ്പായസംچ എന്ന കൃതിക്ക് 1978 ല്‍ കേരളസാമൂഹികക്ഷേമ വകുപ്പിന്റെ പുരസ്ക്കാരം ലഭിച്ചു. 1979 ലെ കേരള സാഹിത്യ അക്കാദമി ശ്രീ പത്മനാഭസ്വാമി പുരസ്ക്കാരത്തിന് സുമംഗലയുടെ څമിഠായിപ്പൊതിچ തിരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവനാ അവാര്‍ഡ് സുമംഗലയ്ക്കു ലഭിച്ചു. 2010 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് സുമംഗലയുടെ څനടന്നുതീരാത്ത വഴികള്‍چ അര്‍ഹത നേടി. 2013 ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാര്‍ഡിനും ഈ വലിയ എഴുത്തുകാരി അര്‍ഹയായി. ഇതിനിടയില്‍ ബാലസാഹിത്യത്തിനുള്ള പത്മാ പുരസ്ക്കാരവും അവരെ തേടിയെത്തി.</p><p> മലയാള ബാലസാഹിത്യത്തിന് അനശ്വര സംഭാവനകള്‍ നല്കിയ സുമംഗല മുത്തശ്ശിയെന്ന സാക്ഷാല്‍ ലീലാനമ്പൂതിരിപ്പാട് 2021 ഏപ്രില്‍ 27 ന് കഥപറച്ചില്‍ നിര്‍ത്തി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.</p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-5442012567381298652021-06-07T07:52:00.006-07:002021-06-07T07:52:48.099-07:00ചീവീട് -- സി. എസ് സേവ്യര്‍<p> കവിത</p><p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgK_OlOANHHKvBHr8ZMVLV1LzYZnxTHqoQ0RNtccDzuA4C8ChToOFFsNXj9zTxuGxmnG_S8whHbggk0zwd7b9szK4Y1P74MQ8pj8SrNBDXFzaRFw7hMBYNSIDwEHBkA9bu3_J2GR5EDo1_o/s2048/Moolyasruthi++June+2021+Full-74+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1116" data-original-width="2048" height="348" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgK_OlOANHHKvBHr8ZMVLV1LzYZnxTHqoQ0RNtccDzuA4C8ChToOFFsNXj9zTxuGxmnG_S8whHbggk0zwd7b9szK4Y1P74MQ8pj8SrNBDXFzaRFw7hMBYNSIDwEHBkA9bu3_J2GR5EDo1_o/w640-h348/Moolyasruthi++June+2021+Full-74+copy.jpg" width="640" /></a></div><br />ചീവീട്<p></p><p>സി. എസ് സേവ്യര്‍</p><p><br /></p><p>ആരവങ്ങള്‍ക്കിടയില്‍</p><p>പാഞ്ഞുവരുന്നതിന്റെ നേര്‍ക്ക്</p><p>ആഞ്ഞു ചുഴറ്റിയടിക്കുന്നവര്‍</p><p>അറിയുന്നില്ല</p><p>നെഞ്ചിലുരയുമ്പോള്‍</p><p>സിരകള്‍</p><p>മുറിഞ്ഞു പൊട്ടുന്നവന്റെ</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheLJrK2RJHeLrX_zAAyCrA_KNIzmdV5zO4coEVHrICw0IgTKpXILKnp9sfK_drnAgl_uqqaW7W92jDlf9IKuIm0hKbrFLXLlPv4g2O5p9lsoXzUYdlqM96ZUOplLBw60QwSE-l0FWShoay/s2048/Moolyasruthi++June+2021+Full-74+copy4444.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="2048" data-original-width="1523" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheLJrK2RJHeLrX_zAAyCrA_KNIzmdV5zO4coEVHrICw0IgTKpXILKnp9sfK_drnAgl_uqqaW7W92jDlf9IKuIm0hKbrFLXLlPv4g2O5p9lsoXzUYdlqM96ZUOplLBw60QwSE-l0FWShoay/w298-h400/Moolyasruthi++June+2021+Full-74+copy4444.jpg" width="298" /></a></div><p></p><p>വേദന.</p><p>കുളമ്പില്‍ ലാടമിട്ട്</p><p>കുതിരപോലെ കുതിച്ച്</p><p>ഓടിപ്പാഞ്ഞ് വലിച്ചെറിയുന്നവര്‍ കേള്‍ക്കുന്നില്ല</p><p>മണ്ണിലുരഞ്ഞ്</p><p>തുന്നല്‍ പൊട്ടി</p><p>മാംസം നുറുങ്ങുന്നവന്റെ നിലവിളി.</p><p>അനങ്ങാതെ നിന്ന്</p><p>ഇടയ്ക്ക് നടന്നും</p><p>ചിലപ്പോള്‍ ഓടിയും</p><p>വെയിലത്ത്</p><p>ഉരുണ്ടും പൊങ്ങിയും വരുന്ന ഭൂഗോളത്തെ കൈപ്പിടിയിലൊതുക്കാന്‍</p><p>കൊതിക്കുന്നവരും</p><p>കാണുന്നില്ല</p><p>കരത്തില്‍ പുരണ്ട മണ്ണില്‍ ചേര്‍ന്നരഞ്ഞ്</p><p>വേരറ്റവന്റെ</p><p>കരച്ചില്.</p><p>പക്ഷെ</p><p>മൈതാനം ശൂന്യമായി</p><p>എല്ലാം ഏറ്റുവാങ്ങിയിടത്ത് ചുഴറ്റിയടിച്ചതും</p><p>വലിച്ചെറിഞ്ഞതും</p><p>പരസ്പരം പ്രണയിച്ചു കിടക്കുമ്പോള്‍</p><p>അറിയുന്നുണ്ട്</p><p>ഗാലറികളില്‍</p><p>ഉച്ചത്തില്‍ കരയാന്‍ മാത്രം വിധിക്കപ്പെട്ട ചീവീടുകളുടെ നൊമ്പരം!</p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-4590492954047409392021-06-07T07:44:00.009-07:002021-06-07T07:44:45.168-07:00എരിഞ്ഞടങ്ങാത്ത ചിതകള്‍ --- സന്തോഷ് കുമാര്‍<p> ദേശീയം</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6NKJJEKV79XxfqswjNiYgjO_75DjuYMSfjUY-Ch_o7s6Dkfrp0p0ucFi7i_VI1hdnfSktk74ZerX59GTKUUQ5i4RrIu2LMSnGt1TyLGqbFtGfPxKnxz0pLjEnv-u5rp6LLGaLNjN1MiE0/s760/delhi-funeral-pyres-cremation-covid-reuters.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="443" data-original-width="760" height="374" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6NKJJEKV79XxfqswjNiYgjO_75DjuYMSfjUY-Ch_o7s6Dkfrp0p0ucFi7i_VI1hdnfSktk74ZerX59GTKUUQ5i4RrIu2LMSnGt1TyLGqbFtGfPxKnxz0pLjEnv-u5rp6LLGaLNjN1MiE0/w640-h374/delhi-funeral-pyres-cremation-covid-reuters.jpg" width="640" /></a></div><br /><br /><br /><br /><p><br /></p><p> പുണ്യനദി ഗംഗയില്‍ ഒഴുകി നടക്കുകയാണ് മൃതദേഹങ്ങള്‍. അഴുകിയളിഞ്ഞവയാണെല്ലാം; ചിലത് പാതി വെന്തിട്ടുണ്ട്. അവയില്‍ ചിലത് ബിഹാറിലെ ബക്സര്‍ ഗ്രാമത്തില്‍ വന്നടിഞ്ഞു. മൃതദേഹങ്ങളുടെ എണ്ണം എഴുപതാണെന്ന് ചില കണക്കുകള്‍. 150 എണ്ണമുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഗാസിപ്പുരിലും ഉന്നാവോയിലുമെല്ലാം കണ്ട മൃതദേഹങ്ങള്‍ കൂടി കണക്കിലെടുത്താല്‍ എണ്ണം 200 കവിയും. എല്ലാം കോവിഡ് വന്നു മരിച്ചവരാണ്. ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ നിന്ന് ഗംഗയിലേക്ക് ഒഴുകി വന്നതാണവ. അയല്‍ സംസ്ഥാനത്തു നിന്നുള്ള മൃതദേഹങ്ങള്‍ ഒഴുകി അടിയുന്നത് തടയാന്‍ ഗംഗാനദിയില്‍ റാണിഘട്ട് ഭാഗത്ത് വലകള്‍ പിടിപ്പിച്ചതായി ബിഹാര്‍ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝാ പറയുന്നു. വലയില്‍ കുടുങ്ങിക്കിടക്കുന്നു ചില മൃതദേഹങ്ങള്‍.</p><p> യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ പൊതുശ്മശാനങ്ങളെല്ലാം കോവിഡ് വന്നു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടു നിറഞ്ഞുകഴിഞ്ഞു. സ്വന്തമായി വിറകു വാങ്ങി ഉറ്റവരുടെ ദേഹം സംസ്കരിക്കാന്‍ പാവപ്പെട്ട ഗ്രാമീണരുടെ കൈയില്‍ പണമില്ല. മുമ്പൊക്കെ, അഞ്ഞൂറു രൂപയുടെ വിറകുണ്ടെങ്കില്‍ ഗംഗാതീരത്തെ ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാമായിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ ശവസംസ്കാര ചെലവ് പതിനായിരം രൂപയോളമായി കുതിച്ചുയര്‍ന്നു. പണം കണ്ടെത്താനാകാതെ ചില ഗ്രാമീണര്‍ മൃതദേഹങ്ങള്‍ ഗംഗയിലേക്ക് ഒഴുക്കി വിട്ടു. മറ്റു ചിലര്‍ നദീ തീരത്തെ മണലില്‍ കുഴിച്ചിട്ടു. പേമാരി വന്ന് മണ്ണ് ഇളകിയപ്പോള്‍ അവയും നദിയിലേക്ക് കുത്തിയൊഴുകി.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKb1FGhejw86NGDS3t4mpmrpQ98gfw_owgao1uG1qzYtRY0bIfbsY9tFnYtwT7MWC8WeWKU12pT32VWxrDs_P09QmQ6fT0fbV-zpb4E1eBzFiC0BnD63dlSJEP1niJL9_ZOlhL0Gj-nzwB/s780/download.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="519" data-original-width="780" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKb1FGhejw86NGDS3t4mpmrpQ98gfw_owgao1uG1qzYtRY0bIfbsY9tFnYtwT7MWC8WeWKU12pT32VWxrDs_P09QmQ6fT0fbV-zpb4E1eBzFiC0BnD63dlSJEP1niJL9_ZOlhL0Gj-nzwB/w400-h266/download.jpg" width="400" /></a></div><p></p><p> ഗംഗയില്‍ മാത്രമല്ല, ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരില്‍ യമുനാ നദിയിലും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. ഇത് ഉത്തര്‍പ്രദേശിലെ മാത്രം സ്ഥിതിയല്ല, ഡല്‍ഹിയിലും ഗുജറാത്തിലും രാജസ്ഥാനിലുമെല്ലാം കോവിഡ് ബാധിച്ചു മരിച്ച മനുഷ്യര്‍ക്ക് മാന്യമായ അന്ത്യയാത്ര ഒരുക്കാന്‍ പോലും കഴിയാതെ വലയുകയാണ് ഉറ്റവര്‍. ആശുപത്രികളില്‍ പ്രാണവായു കാത്തിരിക്കുന്ന രോഗികളുടെ വരി പോലെ ശ്മശാനങ്ങളില്‍ ശവസംസ്കാരം കാത്ത് മൃതദേഹങ്ങളുടെ കാത്തിരിപ്പ് വരികള്‍ നീണ്ടു നീണ്ടു പോകുന്നു.</p><p> മരിച്ചവരെ സംസ്കരിക്കുന്നതിനുള്ള മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ ഭൂമി വിട്ടുപോകുന്ന മനുഷ്യനുള്ള മഹത്തായ യാത്രയയപ്പാണ്. അത്യാദരപൂര്‍വം ആ ജീവനെ പറഞ്ഞയക്കാനാണ് സര്‍വമതങ്ങളും പഠിപ്പിക്കുന്നത്. മതവിശ്വാസമില്ലാത്തവര്‍ പോലും തികഞ്ഞ ആദരവോടെയാണ് ശവസംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. കോവിഡ് മഹാമാരിയില്‍ പകച്ചുനില്‍ക്കുന്ന രാജ്യത്ത് അതുപോലും നിഷേധിക്കപ്പെടുന്നു. പ്രാണവായു കിട്ടാതെ പിടഞ്ഞുവീഴുന്ന മനുഷ്യരുടെ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. അതൊന്നു സംസ്കരിക്കാന്‍ ഉറ്റവര്‍ ദിവസം മുഴുവന്‍ വരിനില്ക്കുന്നു. എത്രയോ ചരിത്ര പുരുഷന്മാരുടെ ശവകുടീരങ്ങളുടെ നഗരമായ ഡല്‍ഹിയില്‍ ഇപ്പോള്‍ ശവകുടീരങ്ങള്‍ക്ക് ഇടമില്ല. ശ്മശാനങ്ങള്‍ക്ക് ഒഴിവില്ല. ചിതയിലെടുക്കാന്‍ കാത്തുവച്ച മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണവിടെ. </p><p> കോവിഡ് ബാധിച്ച് പ്രാണവായുവിനായി കേഴുന്നവരെയും വഹിച്ച് പാഞ്ഞുപോകുന്ന ആംബുലന്‍സുകളുടെ അലര്‍ച്ചയാണ് ഡല്‍ഹിയിലെമ്പാടുമെന്ന് തലസ്ഥാന നഗരിയില്‍ കഴിയുന്നവര്‍ വിലപിക്കുന്നു. മരണനിഴലില്‍ നിന്നു രക്ഷപ്പെടാനെന്നോണം ജീവനും കൈയില്‍ പിടിച്ചുള്ള നെട്ടോട്ടമാണത്. കിടത്താന്‍ ഇടമില്ലാത്തതിനാല്‍ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രക്കൊടുവില്‍, അതേ ആംബുലന്‍സില്‍ത്തന്നെയാവും മിക്കവരുടെയും അന്ത്യയാത്രയും. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഉള്‍പ്പെടെ ലോകോത്തര നിലവാരമുള്ള എത്രയോ ആശുപത്രികളുള്ള നഗരമാണ് ഡല്‍ഹി. ചെറുതും വലുതുമായ ആയിരത്തിലധികം ആശുപത്രികള്‍. ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സ്ഥാപിച്ച മൊഹല്ല ക്ലിനിക്കുകള്‍ വേറെയും. പക്ഷെ, കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആദ്യമെ തളര്‍ന്നുവീണത് ഈ ആരോഗ്യ മേഖലയാണ്. </p><p> ڇനല്ല ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ രക്ഷപ്പെടുമായിരുന്നു,ڈ മരണത്തിന് തൊട്ടുമുമ്പ് രാഹുല്‍ വൊഹ്റയെന്ന 35 കാരന് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഏതെങ്കിലും കുഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലല്ല, ഡല്‍ഹി താഹിര്‍പുരിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലിരുന്നാണ് യൂട്യൂബ് വ്ളോഗറും നടനുമായ രാഹുല്‍ വൊഹ്റ ഇതെഴുതിയത്. ڇഇനിയൊരു ജന്മമുണ്ടെങ്കില് ഇനിയും നല്ല കാര്യങ്ങള്‍ ചെയ്യും. പക്ഷെ ഇപ്പോള്‍ എല്ലാ ധൈര്യവും ചോര്‍ന്ന് പോയിരിക്കുന്നു.ڈ സംസാരിക്കുന്നതിനിടെ ശ്വാസതടസ്സം വന്ന വൊഹ്റ ഓക്സിജന്‍ മാസ്ക് എടുത്ത് മുഖത്ത് വച്ചെങ്കിലും അതിലൂടെ പ്രാണവായു വരുന്നുണ്ടായിരുന്നില്ല. ഭയപ്പെട്ടതുപോലെത്തന്നെ വൊഹ്റ മരണത്തിന് കീഴടങ്ങി. രാഹുല്‍ വൊഹ്റയുടെ മാത്രമല്ല കോവിഡ് മഹാമാരിയോട് പോരാടുന്ന മുഴുവനാളുകളുടെയും ധൈര്യം ചോര്‍ന്നു പോയിത്തുടങ്ങിയിരിക്കുന്നു. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhAVApgTZY39E9flOX-5r3EN7jLdJq6kdPeY4zyi4neyQof9dRvIMAvo5SC-h-C1VbdCjlCGn7jqsfiGlYfqqev72_MTaHpCX4Gr_WJcRe7dDZWL4ni1OWdkINUpCMZRxO1qpON7w5hc9DR/s800/featured-8.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="533" data-original-width="800" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhAVApgTZY39E9flOX-5r3EN7jLdJq6kdPeY4zyi4neyQof9dRvIMAvo5SC-h-C1VbdCjlCGn7jqsfiGlYfqqev72_MTaHpCX4Gr_WJcRe7dDZWL4ni1OWdkINUpCMZRxO1qpON7w5hc9DR/w640-h426/featured-8.jpg" width="640" /></a></div><p></p><p> രാഹുല്‍ വൊഹ്റയ്ക്ക് നല്ല ആശുപത്രിയില്‍ പ്രവേശനം ലഭിച്ചിരുന്നു, കുറെ നേരമെങ്കിലും ഓക്സിജന്‍ കിട്ടിയിരുന്നു. തലസ്ഥാന നഗരിയില്‍ പ്രാണവായുവിനായി പിടയുന്ന ബഹുഭൂരിപക്ഷമാളുകള്‍ക്കും ഇതു രണ്ടും ഒരു സ്വപ്നം മാത്രമാണിപ്പോള്‍. രോഗികള്‍ നിറഞ്ഞതോടെ തലസ്ഥാനത്തെ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ പാളി. വെന്റിലേറ്ററുകളും, തീവ്രപരിചരണ വിഭാഗങ്ങളും മതിയാകാതെയായി. ഓക്സിജന്‍ സിലിണ്ടറുകള്‍ കിട്ടാതായി. ഉറ്റവര്‍ക്ക് പ്രാണവായു എത്തിക്കാനായി ഓക്സിജന്‍ ഫില്ലിംഗ് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ തിക്കിത്തിരക്കി. മീററ്റിലെ ആശുപത്രിയിലുള്ള അടുത്ത ബന്ധുവിന് ആരെങ്കിലും ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ചുകൊടുക്കണമെന്ന് പ്രശസ്ത ക്രിക്കറ്റ് താരം സുരേഷ് റെയ്നക്ക് യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ എഴുതേണ്ടി വന്നു. യോഗിയല്ല, നടന് സോനു സൂദാണ് റെയ്നയുടെ ബന്ധുവിന് ഓക്സിജന്‍ എത്തിക്കാന്‍ വേണ്ട ഏര്‍പ്പാടു ചെയ്തത്. ഡല്‍ഹിക്ക് സുപരിചിതനായ ഡോക്ടര്‍ പ്രദീപ് ബിജല്വാന് ഡല്‍ഹിയിലെ ഒരു ആശുപത്രിയിലും അഭയം കിട്ടിയില്ല. പ്രാണവായു കിട്ടാതെ അദ്ദേഹവും പിടഞ്ഞുവീണു. </p><p> രാജ്യത്തിന് ശ്വാസം മുട്ടുകയായിരുന്നു. ഇത്രനാള്‍ ശ്വസിച്ച പ്രാണവായു, ചുറ്റും അതേ മട്ടില്‍ ഉണ്ടായിട്ടും അതൊരിറ്റ് വലിച്ചെടുക്കാന്‍ ത്രാണിയില്ലാതെ പിടയുകയായിരുന്നു ജനങ്ങള്‍. തൊട്ടടുത്ത നിമിഷം താന്‍ മരിച്ചുപോയേക്കാമെന്ന നിസ്സഹായവസ്ഥയോടെ, മരണത്തിന്റെ കാലൊച്ചകള്‍ കേട്ട് ജീവച്ഛവമായവര്‍. ഓരോ ദിവസവും രോഗബാധയുടെ പുതിയ ഉയരത്തിലേക്ക് പോയ ഈ തരംഗം എപ്പോള്‍ താഴുമെന്ന് കൃത്യമായി പറയാന്‍ കേന്ദ്രസര്‍ക്കാരിനോ ആരോഗ്യമന്ത്രാലയത്തിനോ കഴിഞ്ഞിരുന്നുമില്ല. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuduPwJPmTMyGtikq-gXibsXLzM6koHiFDwP9_TLq59_GbgnQ06qcQIbFjDPteqYdA-Z_4FxDdj1qmgKC4KBnN36s7f2ck8K5mRMZwaqVyuyMg-DCchNpER1fUe4LMLImQXKOljs6oBMea/s1200/jpg002120.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="790" data-original-width="1200" height="264" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuduPwJPmTMyGtikq-gXibsXLzM6koHiFDwP9_TLq59_GbgnQ06qcQIbFjDPteqYdA-Z_4FxDdj1qmgKC4KBnN36s7f2ck8K5mRMZwaqVyuyMg-DCchNpER1fUe4LMLImQXKOljs6oBMea/w400-h264/jpg002120.jpg" width="400" /></a></div><p></p><p> കേന്ദ്രസര്‍ക്കാരിന്റെ അലംഭാവം ഒന്നുമാത്രമാണ് ഇന്ത്യയില്‍ ഈ അവസ്ഥയ്ക്ക് വഴിയൊരുക്കിയതെന്ന് ലോകോത്തര വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ څലാന്‍സെറ്റ്چ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ചും, മ്യൂട്ടേഷന് വന്ന പുതിയ പതിപ്പിനെക്കുറിച്ചും തുടര്‍ച്ചയായ മുന്നറിയിപ്പ് ലഭിച്ചിട്ടും, കുറച്ചു മാസങ്ങളിലെ കുറഞ്ഞ പോസിറ്റിവിറ്റി നിരക്കുവച്ച് ഇന്ത്യ കോവിഡിനെ നിയന്ത്രണത്തിലാക്കി എന്ന് അവകാശവാദം മുഴക്കുകയാണ് ഭരണ നേതൃത്വം ചെയ്തത്. മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മതപരമായ ഉത്സവങ്ങള്‍ക്കും, കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ നഗ്നമായി ലംഘിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് റാലികള്‍ക്കും അനുമതി നല്കി. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ വാക്സിന് നയത്തില്‍ മാറ്റം വരുത്തി, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചു. ഇന്നത്തെ നിലയ്ക്കു പോയാല്‍ ഓഗസ്റ്റ് മാസത്തിനകം ഇന്ത്യയില്‍ കോവിഡ് മരണം പത്തുലക്ഷത്തിലെത്തുമെന്ന് څലാന്‍സെറ്റ്چ മുന്നറിയിപ്പു നല്കുന്നു.</p><p> ലാന്‍സെറ്റ് മാത്രമല്ല, ഗാര്ഡിയന്, വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, ടൈം, ബി. ബി. സി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഇന്ത്യയിലെ ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഈ മഹാമാരിയുടെ ആദ്യ കുതിപ്പിനെക്കുറിച്ച് വിദഗ്ധ സംഘം മുന്നറിയിപ്പ് നല്കിയപ്പോള് പുച്ഛിച്ചുതള്ളിയ അന്നത്തെ യു എസ് പ്രസിണ്ടന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അതേ ഗതികേടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുന്നതെന്ന് അവര്‍ പറയുന്നു. څലോകത്തിന്റെ ഫാര്‍മസിچയാണ് ഇന്ത്യ എന്ന വീരസ്യത്തോടെ ഇവിടെ ഉല്പാദിപ്പിച്ച വാക്സിനുകള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ച് മേനി നടിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് രാജ്യമിന്ന് അനുഭവിക്കുന്നത്. ലോകമാകെയുള്ള കോവിഡ് രോഗികളുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്. വാക്സിനാണ് ഇപ്പോള്‍ സാധ്യമായ ഏക പ്രതിരോധം. ഇന്നാട്ടിലെ മുഴുവന്‍ ജനത്തിനും പ്രതിരോധകുത്തിവയ്പ്പ് നല്‍കുകയെന്നത് അതിഭീമമായ പ്രക്രിയയാണ്. അതാകട്ടെ സമ്പൂര്‍ണമായി ഭരണകൂടം നിര്‍വഹിക്കേണ്ട ബാധ്യതയുമാണ്. അതിനാലാണ് രാജ്യം ഇതുവരെയുള്ള സാര്‍വത്രിക പ്രതിരോധകുത്തിവയ്പ്പുകളെല്ലാം സൗജന്യവും നിര്‍ബന്ധിതവുമാക്കിയത്. എന്നാല്‍ കോവിഡ് പ്രതിരോധ വാക്സിന് സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുംവിധം വിപണിക്ക് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. </p><p> ഈ വര്‍ഷം മാര്‍ച്ചില്‍ത്തന്നെ രോഗവ്യാപനം രൂക്ഷമാവുകയാണെന്ന സൂചനകള്‍ വന്നുതുടങ്ങിയിരുന്നു. പക്ഷെ എല്ലാവരുടെയും ശ്രദ്ധ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേക്കായപ്പോള്‍ കോവിഡിന്റെ കുതിപ്പ് അവഗണിക്കപ്പെട്ടു. അതിനിടയിലാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കുംഭമേള വന്നണഞ്ഞത്. പാപങ്ങള്‍ കഴുകിക്കളയുന്ന څഷാഹീ സ്നാനچത്തിനായി 30 ലക്ഷം പേര് ഒഴുകിയെത്തിയപ്പോള്‍ ഗംഗാ തീരം രോഗപ്പകര്‍ച്ചയുടെ ഹോട്ട്സ്പോട്ടായി മാറി. എട്ട് ഘട്ടങ്ങളിലായി പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പു നടത്തിയപ്പോള്‍ മമത ബാനര്‍ജിയുടെ നാട്ടില്‍ കേന്ദ്രഭരണ കക്ഷിക്ക് വോട്ടുപിടിക്കാന്‍ പരമാവധി ദിവസങ്ങള്‍ അനുവദിച്ചുകൊടുക്കുകയായിരുന്നു കമ്മീഷന്. തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതോടെ എല്ലാ നിയന്ത്രണങ്ങളും പൊട്ടിച്ചെറിഞ്ഞ് ജനം തെരുവിലിറങ്ങി. കോവിഡിന്റെ രണ്ടാം തരംഗം അതിമാരക വിപത്തായി മാറാന്‍ കാരണം തിരഞ്ഞെടുപ്പു കമ്മീഷന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളാണെന്നും അവരെ തൂക്കിലേറ്റേണ്ടതാണെന്നും മദ്രാസ് ഹൈക്കോടതി തുറന്നടിച്ചു. കോവിഡിന്റെ ആദ്യ വ്യാപനത്തിനുശേഷം സര്‍ക്കാരും ഭരണസംവിധാനവും ജനങ്ങളും അലംഭാവം കാണിച്ചെന്നും അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു വഴിവച്ചതെന്നും ആര്. എസ്. എസ് മേധാവി മോഹന്‍ ഭാഗവത് തന്നെ പറഞ്ഞുകഴിഞ്ഞു.</p><p> ആദ്യ വരവില്‍ കോവിഡ് തികച്ചും അപ്രതീക്ഷിതമായ മഹാമാരിയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ലോകം പകച്ചുനിന്നു. വിപുലമായ ആരോഗ്യരക്ഷാ സംവിധാനങ്ങളുള്ള വികസിത രാഷ്ട്രങ്ങളില്‍ പോലും ആയിരങ്ങള്‍ മരിച്ചുവീണു. ഇന്ത്യയിലും അതുതന്നെ സംഭവിച്ചു. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനു പകരം മഹാമാരിയെ നാടകീയതയുടെ അരങ്ങാക്കി മാറ്റുകയാണ് ഇന്ത്യയിലെ ഭരണകൂടം ചെയ്തത്. അന്ന് രോഗത്തേക്കാള്‍ വലിയ ദുരന്തമായി മാറിയത് ഏകപക്ഷീയമായ ലോക്ഡൗണ്‍ പ്രഖ്യാപനമായിരുന്നു. ആദ്യത്തെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയിലെ അസംഘടിത തൊഴില്‍ മേഖലയിലെ 80 ശതമാനം പേരും തൊഴില്‍രഹിതരായെന്നാണ് കണക്ക്. എന്നാല്‍ രണ്ടാം വരവായപ്പോഴേക്കും ഇന്ത്യ ഒഴികെ എല്ലാവരും പാഠം പഠിച്ചിരുന്നു, തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എല്ലാ കണക്കുകളെയും തെറ്റിച്ചുകൊണ്ട് രോഗം പടര്‍ന്നതോടെ രാജ്യത്തെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു, രാപകലില്ലാതെ ജോലി ചെയ്ത് ആരോഗ്യ പ്രവര്‍ത്തകര്‍ തളര്‍ന്നു, അവരില്‍ പലര്‍ക്കും രോഗം പിടിച്ചു. ഓക്സിജന്‍ സിലിണ്ടറുകള്‍ക്കു വേണ്ടിയും, ആശുപത്രി കിടക്കകള്‍ക്കു വേണ്ടിയും, മറ്റു അവശ്യസാധനങ്ങള്‍ക്കു വേണ്ടിയുമുള്ള സന്ദേശങ്ങള്‍ കൊണ്ട് സമൂഹമാധ്യമങ്ങള്‍ നിറഞ്ഞു.</p><p> കോവിഡിന്റെ രണ്ടാം വ്യാപനത്തില്‍ രാജ്യത്തിന്റെ നയവൈകല്യം പ്രകടമായ രണ്ടു സംഭവങ്ങള്‍ മെഡിക്കല്‍ ഓക്സിജന്റെ ക്ഷാമവും കോവിഡ് വാക്സിന്റെ ദൗര്‍ലഭ്യതയുമായിരുന്നു. ഉത്തരേന്ത്യയിലെ പല പ്രമുഖ ആശുപത്രികളും രോഗികളെ മടക്കിയയച്ചയത് ഓക്സിജന്‍ ക്ഷാമം മൂലമാണ്. പ്രാണവായു ലഭിക്കാതെ കണ്മുമ്പില് വച്ച് ഉറ്റവരും ഉടയവരും മരിക്കേണ്ടിവരുന്ന കാഴ്ചയ്ക്ക് സാക്ഷിയായ എത്രയോ പേര് അവരുടെ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം മഹാമാരിയുടെ ഏറ്റവും ഭീതിദമായ കാലമായിരുന്ന സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പ്രതിദിന ഓക്സിജന്‍ ആവശ്യകത നാല് മടങ്ങോളം വര്‍ദ്ധിച്ചിട്ടും ഓക്സിജന്‍ ഉല്‍പ്പാദനത്തില്‍ വേണ്ടത്ര വര്‍ദ്ധന വരുത്താനോ വിതരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനോ ശ്രമിച്ചില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന ഊര്‍ജിതമാക്കി കോവിഡിനെ സ്വകാര്യവല്‍ക്കരണത്തിന്റെ മറയാക്കി മാറ്റുകയായിരുന്നു, കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ദയനീയാവസ്ഥ കൂടിയാണ് ഈ മഹാമാരിക്കാലം വെളിപ്പെടുത്തിയത്. പൊതുമേഖലയിലെ പൊതുജനാരോഗ്യ സംവിധാനത്തെ തകര്‍ക്കുകയും ആരോഗ്യമേഖല മുഴുവന്‍ സ്വകാര്യ മേഖലയുടെ കീഴിലാക്കുകയും ചെയ്യുന്ന നവഉദാരവല്‍ക്കരണ നയങ്ങളുടെ കൂടി ഭാഗമാണ് ഈ പ്രതിസന്ധി. </p><p> ഇത്രയൊക്കെയായിട്ടും സത്യസന്ധമായി പ്രശ്നത്തെ സമീപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നതിന് ഗുജറാത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ തെളിവാണ്. ഗുജറാത്ത് സംസ്ഥാനത്ത് ഔദ്യോഗികമായി 157 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത ദിവസം അഹമ്മദാബാദിലെ 1,200 ബെഡുകളുള്ള കോവിഡ് ആശുപത്രിയില്‍ നിന്നു മാത്രം നൂറ് മുതല്‍ 125 വരെ മൃതദേഹം പുറത്തേക്കുവിട്ടിരുന്നെന്ന് ഹിന്ദു ദിനപത്രത്തില്‍ മഹേഷ് ലങ്ക എഴുതി. ഗുജറാത്തില്‍ ഈ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കോവിഡ് മരണങ്ങള് സര്‍ക്കാരിന്റെ കണക്കില്‍ 4218 ആണ്. പക്ഷെ അതിന് മുമ്പുള്ള വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഔദ്യോഗികമായി തന്നെ വിതരണം ചെയ്ത മരണസര്ട്ടിഫിക്കറ്റുകളുടെ എണ്ണത്തില്‍ 65,085 ന്റെ വര്‍ദ്ധനവുണ്ടെന്ന് څദിവ്യഭാസ്കര്‍چ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എഴുപത്തിയൊന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് 1.23 ലക്ഷം മരണ സര്‍ട്ടിഫിക്കറ്റുകള്‍. ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 65,085 മരണങ്ങളാണ് ഈ കാലയളവില്‍ മാത്രം അധികമായി ഉണ്ടായിട്ടുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളുടെ പതിനഞ്ച് ഇരട്ടി വരെയാകാം ഗുജറാത്തിന്റെ യഥാര്‍ത്ഥ കണക്ക് എന്നാണതിനര്‍ത്ഥം. പക്ഷെ അത് കോവിഡ് മൂലമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിക്കില്ല. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് മരണ രജിസ്ട്രേഷന് നടക്കാത്തതുകൊണ്ടാണ് ഈ വ്യത്യാസം എന്നാണ് ഔദ്യോഗിക വിശദീകരണം. ഏറിയും കുറഞ്ഞും മിക്ക സംസ്ഥാനങ്ങളിലും കണക്കിലെ തിരിമറികള്‍ നടക്കുന്നു. </p><p> പരിമിതികളും പ്രതിസന്ധികളും ധാരാളമുണ്ടെങ്കിലും മികച്ച പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഫലത്തില്‍ കേരളം ഒരളവു വരെ പിടിച്ചു നിന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. മറ്റെന്തൊക്കെ കുഴപ്പമുണ്ടെങ്കിലും രോഗം വന്നാല്‍, ചികിത്സ ലഭിക്കും എന്ന പ്രതീക്ഷ കേരളത്തില്‍ ഇപ്പോഴും ബാക്കിയുണ്ട്. ڇഎന്നെ രക്ഷിച്ചത് കേരളമാണ്. ഇവിടത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ പരിചരണമാണ്. നാട്ടിലേക്കു വരുന്നത് വൈകിയിരുന്നെങ്കില്‍ ജീവന്‍പോലും നഷ്ടപ്പെടുമായിരുന്നു.ڈ ഡല്‍ഹിയില്‍ എളമരം കരീം എം പിയുടെ സെക്രട്ടറി പയ്യന്നൂര്‍ സ്വദേശി രാഹുല്‍ ചൂരല്‍ ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇതിന്റെ തെളിവാണ്. ഡല്‍ഹി ആര്. എം. എല്‍ ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ കേരളമണ്ണിലെത്തിയപ്പോള്‍ രാഹുലിന് കിട്ടിയത് രണ്ടാം ജന്മമാണ്. </p><p> കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ വീട്ടില്‍ കഴിയവെ രാഹുലിന് ശ്വാസതടസ്സവും തളര്‍ച്ചയും വന്നു. അങ്ങനെ ആര്. എം. എല്‍ ആശുപത്രിയിലെത്തി. ഇവിടെ കിടന്നാല്‍ കൂടുതല്‍ ആയുസ്സുണ്ടാവില്ലെന്ന് ആദ്യദിനം തന്നെ വ്യക്തമായിരുന്നു. മുഖ്യമന്ത്രിയും എം. പി മാരും ഉള്‍പ്പെടെ പല നേതാക്കളും ഇടപെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. വേണ്ട ചികിത്സയോ ശ്രദ്ധയോ കിട്ടാത്തതുകൊണ്ട് മൂന്നു പേര് കണ്മുമ്പില് മരിച്ചുവീണു. ഒരു വലിയ ഹാളില്‍ നൂറുകണക്കിന് രോഗികള്‍. അവര്‍ പുതപ്പുപോലും ഇല്ലാതെ തണുത്തുവിറക്കുന്നു. എണീക്കാന്‍ വയ്യാതെ സ്വന്തം വിസര്‍ജ്യത്തിനു മേല്‍ രണ്ടു ദിവസത്തോളം കിടക്കേണ്ടി വന്നു. തുടര്‍ന്നാണ് എയര്‍ ആംബുലന്‍സില്‍ നാട്ടിലേക്ക് വന്നത്. ആദ്യം കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളെജിലെ ഐ. സി. യുവില്‍. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സ്നേഹപൂര്‍വമായ പരിചരണത്തിനൊടുവില്‍ അഞ്ചു ദിവസം കഴിഞ്ഞ് ആരോഗ്യം മെച്ചപ്പെട്ടു. ശ്വാസതടസ്സം മാറി. നെഗറ്റീവായപ്പോള്‍ ഐ. സി. യുവില്‍ നിന്ന് മാറ്റി. സ്വന്തമായൊരു മുറി ലഭിക്കാനാണ് സ്വകാര്യാശുപത്രിയിലേക്ക് മാറിയത്. څകേരളവും ഡല്‍ഹിയും ആരോഗ്യപരിപാലനത്തില്‍ രണ്ടു ധ്രുവങ്ങളിലാണ്. ഇവിടെ സ്വകാര്യ ആശുപത്രിയില്‍ പോലും പ്രതിഫലിക്കുന്നത് കേരളത്തിന്റെ ആരോഗ്യ സംസ്കാരമാണ്. ദീനാനുകമ്പയും സഹജീവി സ്നേഹവുമാണ് ആ സംസ്കാരത്തിന്റെ മുഖമുദ്രچ രാഹുല്‍ ചൂരല്‍ പറയുന്നു.</p><p> ഇങ്ങനെയുള്ള കേരളത്തില്‍പ്പോലും എല്ലാം ഭദ്രമല്ല. രോഗികളുടെ എണ്ണവും മരണവും ഇവിടെയും കൂടുക തന്നെയാണ്. ആശുപത്രികള്‍ ഏതാണ്ട് നിറഞ്ഞുകഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ നിയന്ത്രണങ്ങള്‍ അയച്ചുവിട്ടതിന്റെ ഫലമാണ് കേരളം അഭിമുഖീകരിക്കുന്നത്. യഥാസമയം ശരിയായ തീരുമാനങ്ങള്‍ എടുക്കാതിരുന്നതാണ് ലോകമെങ്ങും കോവിഡ് ദുരന്തം രൂക്ഷമാകാന്‍ കാരണമായതെന്ന് ഇന്‍ഡിപെന്‍ഡന്റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്നസ് ആന്‍ഡ് റെസ്പോണ്‍സ് (ഐ പി പി പി ആര്) എന്ന ആഗോളസമിതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തെറ്റായ തീരുമാനങ്ങളുടെ പരമ്പരയാണ് ലോകമെങ്ങുമായി 33 ലക്ഷം ആളുകള്‍ മരണപ്പെടാന്‍ കാരണമായതും ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞതും. ശാസ്ത്രനിഷേധികളായ നേതാക്കള്‍ ആരോഗ്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശക്തമായ നേതൃത്വവും കൃത്യമായ ആസൂത്രണവും ഉണ്ടായിരുന്നെങ്കില്‍ ചുറ്റുമുള്ള ഭീകരമായ കാഴ്ചകള്‍ പലതും തടയാന്‍ കഴിയുമായിരുന്നു എന്ന് ഉറപ്പാണ്. ഒന്നും രണ്ടും തരംഗങ്ങള്‍ക്കു പിന്നാലെ മൂന്നാം തരംഗം കൂടി വരാന്‍ സാധ്യതയുണ്ട് എന്നതുകൊണ്ട്, ഇപ്പോഴത്തെ പ്രതിസന്ധികളെ നേരിടുന്നതിനൊപ്പം ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകള്‍ കൂടി നടത്തേണ്ടതുണ്ട്. ഇന്നത്തെ നിലയ്ക്ക് ഒട്ടും എളുപ്പമല്ല അത്. എങ്കിലും പ്രതീക്ഷ കൈവിടാതെ പിടിച്ചുനില്‍ക്കാം.</p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-9496940398497594842021-06-07T07:40:00.006-07:002021-06-07T07:40:58.713-07:00ഈ നേട്ടം മഹാത്മാ അയ്യങ്കാളിക്ക് സമര്‍പ്പിക്കുന്നു -- ആദി<p> അഭിമുഖം</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIvh3ecUMe4N1LQKzn1GjHfwEo_dRbV5cuzRFohscvd9tlxc2gI2-TdT53-zb7R5E3egMUK8L8bS_dyd3D7egmtZ181l-XaAKslNeyypqmNxwqaCUYLEjtrrJn8FOuWOonK3RAWMJ2ymTF/s2048/aadi.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1138" data-original-width="2048" height="356" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIvh3ecUMe4N1LQKzn1GjHfwEo_dRbV5cuzRFohscvd9tlxc2gI2-TdT53-zb7R5E3egMUK8L8bS_dyd3D7egmtZ181l-XaAKslNeyypqmNxwqaCUYLEjtrrJn8FOuWOonK3RAWMJ2ymTF/w640-h356/aadi.JPG" width="640" /></a></div><br /><br /><p><br /></p><p> സംഘടിതവും ശക്തവുമായ ഒരു ക്വീര്‍ (ഘഏആഠകഝ+) ധാര കേരളത്തില്‍ ഇന്ന് സജീവമാണ്. കേരളത്തിലെ ക്വീര്‍ രാഷ്ട്രീയത്തിനുള്ളിലെ പ്രധാനപ്പെട്ട ശബ്ദമാണ് ചിഞ്ചു അശ്വതി രാജപ്പന്റേത്. ദളിത് ക്വീര്‍ എന്നാണ് ചിഞ്ചു സ്വന്തം ഐഡന്റിറ്റിയെ വിശേഷിപ്പിക്കുന്നത്. ജാതിയും ലിംഗതന്മയും ലൈംഗികതയും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചും, സവിശേഷമായി ഇന്റര്‍സെക്സ് മനുഷ്യരുടെ അവകാശങ്ങളെ കുറിച്ചുമാണ് ചിഞ്ചു നിരന്തരം സംസാരിക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും ക്വീര്‍ - അംബേദ്കറിറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചിഞ്ചു മത്സരിക്കുകയും 494 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ആദ്യത്തെ ഇന്റര്‍സെക്സ് വ്യക്തി കൂടിയാണ് ചിഞ്ചു. 2017 മുതല്‍ കേരള ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിലെ അംഗമാണ്. 2021 ല്‍ ഔട്ട്ലുക്ക് മാഗസിന് പുറത്തിറക്കിയ ഇന്ത്യയെ പുനര്‍നിര്‍മിക്കുന്ന അമ്പത് ദളിതരുടെ പട്ടികയില്‍ ചിഞ്ചുവും ഇടം നേടിയിട്ടുണ്ട്.</p><p><br /></p><p>ഔട്ട്ലുക്ക് മാഗസിന് പുറത്തിറക്കിയ ഇന്ത്യയെ പുനര്‍നിര്‍മിക്കുന്ന 50 ദളിതരുടെ പട്ടികയില്‍ കാഞ്ച എലൈയ്യക്കും പാ രഞ്ജിത്തിനും ഹിമ ദാസിനുമൊക്കെ ഒപ്പം ചിഞ്ചുവുമുണ്ട്. ഈ അംഗീകാരത്തെ എങ്ങനെ നോക്കിക്കാണുന്നു?</p><p><span style="white-space: pre;"> </span>ഔട്ട്ലുക്ക് മാഗസിന് പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയെ സ്വാധീനിച്ച 50 ദളിതരില്‍ ഒരാളാകാന്‍ എനിക്ക് കഴിഞ്ഞുവെന്നത് വലിയ അംഗീകാരമാണ്. ഇത് എനിക്ക് വലിയ ഒരു തിരിച്ചറിവ് കൂടിയാണ്. ഞാന്‍ ഒട്ടും പ്രതീക്ഷിച്ച സംഗതിയൊന്നുമല്ല ഇത്. ഫേസ്ബുക്കില്‍ ഒരു സുഹൃത്ത് എന്നെ ടാഗ് ചെയ്യുമ്പോഴാണ് ആ അമ്പത് പേരില്‍ എന്നെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഞാന്‍ അറിയുന്നത്. മഹാത്മ അയ്യങ്കാളി വിഭാവനം ചെയ്ത 10 ബി. എ ക്കാരില് ഒരാളാകണമെന്നായിരുന്നു എന്റെ ആഗ്രഹം. ആ ആഗ്രഹം സാധിച്ചു. ഈ അംഗീകാരം ഞാന്‍ സമര്‍പ്പിക്കുന്നത് മഹാത്മ അയ്യങ്കാളിക്കും കേരളത്തിലെ ക്വീര്‍ മുന്നേറ്റത്തിനുമാണ്. ക്വീര്‍-ദളിത് മുന്നേറ്റങ്ങളില്‍ നിന്ന് കിട്ടിയ ദൃശ്യതയിലൂടെയാണ് ഈ അംഗീകാരം എന്നെ തേടി വന്നിട്ടുള്ളത്. എന്റെ രാഷ്ട്രീയ സ്വത്വ രൂപീകരണത്തില്‍ എന്നെ സഹായിച്ചിട്ടുള്ള, ദളിത് രാഷ്ട്രീയത്തിലും ക്വീര്‍ രാഷ്ട്രീയത്തിലും മുന്നേ ഇടപെട്ടിട്ടുള്ള, എനിക്ക് പഠിക്കാന്‍ അവസരം നല്‍കിയിട്ടുള്ള ഒരുപാട് പേര്‍ക്കാണ് ഞാന്‍ ഈ അംഗീകാരം സമര്‍പ്പിക്കുന്നത്. ഇന്ത്യയിലെ 50 ദളിതരില്‍ ഒരാളാകുകയെന്നത് ഒരു ചെറിയ കാര്യമല്ല. ഇതിനു വേണ്ടി എന്റെ കൂടെ നിന്നിട്ടുള്ള എല്ലാവരുടെയും സന്തോഷത്തില്‍ ഞാന്‍ പങ്കുചേരുന്നുണ്ട്.</p><p><br /></p><p>പൊളിറ്റിക്കല്‍ ഐഡന്റിറ്റിയെ രൂപപ്പെടുത്തുന്നതില്‍ ക്വീര്‍ മുന്നേറ്റങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നാണ് ചിഞ്ചു പറയുന്നത്. വളരെയധികം പിന്നാക്കാവസ്ഥയിലുള്ള ദളിത്-ബഹുജന്‍ മനുഷ്യര്‍ക്ക് ഇത്തരം ഇടങ്ങളിലേക്കുള്ള പ്രവേശനം ഒട്ടും എളുപ്പമല്ലല്ലോ. ചിഞ്ചു എങ്ങനെയാണ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്? </p><p><span style="white-space: pre;"> </span>ജീവിതത്തില്‍ വളരെ വൈകി ക്വീര്‍ ഐഡന്റിറ്റി തിരിച്ചറിഞ്ഞ ഒരാളാണ് ഞാന്‍. ഇവിടെ പല തരത്തിലുള്ള ജെന്‍ഡര്‍-സെക്ഷ്വല്‍ വൈവിധ്യങ്ങളുണ്ട്, ഇതില്‍ എന്റെ ശാരീരികാവസ്ഥ ഇന്റര്‍സെക്സാണ്, ജെന്‍ഡര്‍ ട്രാന്‍സ് ജെന്‍ഡറാണ്, സെക്ഷ്വാലിറ്റി ക്വീറാണ് എന്നൊക്കെ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് ഞാന്‍ തിരിച്ചറിയുന്നത്. എനിക്ക് വിദ്യാഭ്യാസമുള്ളത് കൊണ്ടാണ് എനിക്കെന്റെ ഐഡന്റിറ്റി തിരിച്ചറിയാന്‍ സാധിച്ചത്. ഞാന്‍ ഒരുപാട് പുസ്തകങ്ങള്‍ വായിക്കുകയും സിനിമകള്‍ കാണുകയും ഒരുപാട് ആളുകളോട് സംസാരിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് അത്ര വൈകിയാണെങ്കിലും എനിക്ക് എന്റെ ഐഡന്റിറ്റി തിരിച്ചറിയാന്‍ പറ്റിയത്. അതുകൊണ്ട് പൊതുസമൂഹത്തോട് ഇതേപ്പറ്റി സംസാരിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം എനിക്ക് മുമ്പും കുറെ ഇന്റര്‍സെക്സ് ആളുകള്‍ സ്വയം എന്താണെന്ന് അറിയാതെ ജനിച്ച്, ജീവിച്ച്, മരിച്ച് പോയിട്ടുണ്ട്.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj86K9zxo9S2smTD7xpvk_A1XG_HPrEF95e0jkN9TTe8L7rJTuPRWQ1ABZadDtVcJ2qv_x4gTZhITIXJb4hLnUVfA-iwXnVEnA7tynlWvA1uOu9uee9pE9E_1hOqGHTVuC1qN_llqCw9VJG/s2048/addddd.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1787" data-original-width="2048" height="349" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj86K9zxo9S2smTD7xpvk_A1XG_HPrEF95e0jkN9TTe8L7rJTuPRWQ1ABZadDtVcJ2qv_x4gTZhITIXJb4hLnUVfA-iwXnVEnA7tynlWvA1uOu9uee9pE9E_1hOqGHTVuC1qN_llqCw9VJG/w400-h349/addddd.JPG" width="400" /></a></div><p></p><p><span style="white-space: pre;"> </span>ഒരുപാട് ആളുകള്‍ ഇപ്പോഴും ഇന്റര്‍സെക്സായി ജീവിക്കുന്നുണ്ട്. ഇനിയും ഒരുപാട് ഇന്റര്‍സെക്സ് കുഞ്ഞുങ്ങള്‍ ജനിക്കാനിരിക്കുന്നുണ്ട്. ഇവര്‍ക്കൊക്കെ വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. എന്നെ സഹായിച്ച ഒരുപാട് വ്യക്തികളും സംഘടനകളുമുണ്ട്. എനിക്ക് ആദ്യം എടുത്തു പറയാനുള്ളത് സഹയാത്രികയുടെ ഇടപെടലുകളാണ്. സഹയാത്രിക ലിംഗഭേദത്തെയും ലൈംഗികതയെയും മുന്‍നിര്‍ത്തി വര്‍ക്ക്ഷോപ്പുകളൊക്കെ സംഘടിപ്പിക്കാറുണ്ട്. ഒരു ദിവസം എന്റെ ഒരു ബന്ധുവും കവിയുമായ സതി അങ്കമാലി സഹയാത്രികയുടെ ജെന്‍ഡര്‍ ട്രെയിനിങ് വര്‍ക്ക്ഷോപ്പ് കഴിഞ്ഞു വന്ന് ڇചിഞ്ചു, എങ്ങനെയാണ് സ്വയം മനസ്സിലാക്കുന്നത്ڈ എന്ന് എന്നോട് ചോദിച്ചു. ഇതെന്റെ ജീവിതം മാറ്റിമറിച്ച ഒരു ചോദ്യമാണ്. ഞാനെന്റെ ഐഡന്റിറ്റിയെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ഇങ്ങനെയൊരു ചോദ്യത്തിന്റെ ബലത്തിലാണ്. പി. ജി പഠനത്തിന് ശേഷം ഞാന്‍ സഹയാത്രികയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്തു. സഹയാത്രികയില്‍ വര്‍ക്ക് ചെയ്യുന്ന സമയം ക്വീര്‍ വിഷയങ്ങളെ കുറിച്ച് ക്യാമ്പസുകളിലും മറ്റുമായി നിരന്തരം ഞാന്‍ സംസാരിച്ചു. ആ സമയത്താണ് കേരള ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് എന്നെ തിരഞ്ഞെടുത്തത്. സഹയാത്രികയുടെ ഇടപെടലാണ് എന്റെ പൊളിറ്റിക്കല്‍ ഐഡന്റിറ്റി രൂപപ്പെടുന്നതില്‍ ഏറ്റവുമധികം സഹായിച്ചിട്ടുള്ളത്. ഇന്ത്യന്‍ ദളിത് ഫെഡറേഷന്, ഉഒഞങ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ചെറുപ്പം മുതലേ എനിക്ക് സാധിച്ചിട്ടുണ്ട്. ഇത് അംബേദ്കറുടെ ചിന്തകളിലേക്കും ദളിത് രാഷ്ട്രീയത്തിലേക്കും എത്തിപ്പെടാന്‍ എന്നെ സഹായിച്ചു. </p><p><br /></p><p>2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ചിഞ്ചുവിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു. അന്ന് ചിഞ്ചു 494 വോട്ടുകള്‍ നേടി...</p><p><span style="white-space: pre;"> </span>അതെ. കുറച്ച് സുഹൃത്തുക്കളുടെ ആവശ്യ പ്രകാരമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നത്. രാഷ്ട്രീയ അധികാരമാണ് ഏറ്റവും വലിയ അധികാരമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇലക്ഷന് മത്സരിക്കുന്ന സമയത്ത് ഒരു റപ്രസെന്റേഷന്‍ എന്ന തരത്തിലാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. മറ്റുള്ള വ്യക്തികളെ പോലെ ഞാന്‍ പ്രിതിനിധാനം ചെയ്യുന്ന സമൂഹത്തിനും ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള എല്ലാ കഴിവും അവകാശവും ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ഒരു ചെറിയ ശ്രമമായിരുന്നു അത്. എനിക്ക് കിട്ടിയ 494 വോട്ടുകള്‍ അതിന്റെ തെളിവാണ്. എന്റെ രാഷ്ട്രീയത്തെ അംഗീകരിക്കുന്ന 494 പേര് ഉണ്ടെന്ന തിരിച്ചറിവ് വലിയ ഒരു അനുഭവമായിരുന്നു. </p><p><br /></p><p>തിരഞ്ഞെടുപ്പില്‍ ചിഞ്ചുവിന്റെ ചിഹ്നം ലാപ്ടോപ്പായിരുന്നു. ഇങ്ങനെ ഒരു ചിഹ്നം സ്വീകരിച്ചത് വളരെ ബോധപൂര്‍വമായാണോ? </p><p><span style="white-space: pre;"> </span>എന്റെ ചിഹ്നം ലാപ്ടോപ്പായിരുന്നു. അത് ഞാന്‍ സ്വയം തിരഞ്ഞെടുത്ത ചിഹ്നമാണ്. അറിവ് അധികാരമാണ്. വിദ്യാഭ്യാസം ലഭിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ നൂറ്റാണ്ടില്‍ ലാപ്ടോപ്പ് വലിയൊരു വിപ്ലവത്തിന്റെ ചിഹ്നമാണ്. ഇന്റര്‍നെറ്റിന്റെ വലിയ തോതിലുള്ള വ്യാപനം ഇവിടെ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ഈ മാറ്റം സാധാരണക്കാരിലേക്കെത്തേണ്ടതുണ്ട്. ഇവിടെയൊരു വിപ്ലവം സാധ്യമായിട്ടുണ്ടെങ്കില്‍ അത് കമ്പ്യൂട്ടറിന്റെ വരവോട് കൂടിയാണ്. അറിവിന്റെയും വിപ്ലവത്തിന്റെയുമൊക്കെ അടയാളമായാണ് ലാപ്ടോപ്പ് ഞാന്‍ തിരഞ്ഞെടുത്തത്. </p><p><br /></p><p>ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയൊക്കെ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് കടുത്ത അവഗണനയാണ് ക്വീര്‍ മനുഷ്യര്‍ നേരിടുന്നത്. ഇതിനോടുള്ള ഒരു പ്രതിഷേധമെന്ന നിലയില്‍ ചിഞ്ചുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അടയാളപ്പെടുത്താമെന്ന് തോന്നുന്നു... </p><p><span style="white-space: pre;"> </span>കേരളത്തിന്റെ കഴിഞ്ഞ ഇരുപത് വര്‍ഷത്തിന്റെ ചരിത്രത്തില്‍ ക്വീര്‍ രാഷ്ട്രീയ ധാരയുടെ സജീവമായ ഇടപെടലുകളുണ്ട്. ക്വീര്‍ പ്രൈഡ് പരേഡുകളുടെയും ചര്‍ച്ചകളുടെയും അവകാശ സമരങ്ങളുടെയും വലിയ ഒരു ചരിത്രം നമ്മള്‍ക്കുണ്ട്. ഇതിന്റെയൊക്കെ ചുവട് പിടിച്ചാണ് ഒരു പോളിസി നിലവില്‍ വരുന്നത്. വളരെ സ്വാഭാവികമായി ഒരു സുപ്രഭാതത്തില്‍ അവതരിപ്പിക്കപ്പെടുന്നതല്ല ട്രാന്‍സ്ജെന്‍ഡര്‍ പോളിസി. അതിന് പിന്നില്‍ കുറെയധികം ക്വീര്‍ മനുഷ്യരുടെ പരിശ്രമങ്ങളുണ്ട്. പോളിസി വന്നതിന് ശേഷം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഒരു പരിധി വരെ ദൃശ്യതയുണ്ടായിട്ടുണ്ട്. ഗവണ്മെന്റ് തലത്തിലുള്ള സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതുകൊണ്ട് മാത്രം പൂര്‍ണമായ ഒരു സ്വീകാര്യത, സാമൂഹികാംഗീകാരം ക്വീര്‍ വ്യക്തികള്‍ക്ക് കിട്ടിയെന്ന് പറയാന്‍ സാധിക്കില്ല. ഇതിനാലാണ് തിരഞ്ഞെടുപ്പിന് ഞാന്‍ അത്തരം ആവശ്യങ്ങളെ മുന്നോട്ട് വച്ചത്. പോളിസിയുണ്ടായത് കൊണ്ടു മാത്രം ഇവിടെ വലിയ ഒരു മാറ്റമുണ്ടായെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. അതിന് പിന്നില്‍ ക്വീര്‍ രാഷ്ട്രീയത്തിന്റെ ഒരു ഇരുപത് വര്‍ഷത്തെ ചരിത്രം തന്നെ പറയാനുണ്ട്. ഇപ്പോഴും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്വീര്‍ വ്യക്തികളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുകളുണ്ട്. ഇപ്പോഴും രാഷ്ട്രീയാധികാരികള്‍ സംസാരിക്കുമ്പോള്‍ څനപുംസകംچ എന്നൊക്കെ ഉപയോഗിക്കുന്നുണ്ട്. څനീയൊരു ട്രാന്‍സ്ജെന്‍ഡറിനെ പോലെ പെരുമാറുന്നെچന്നാണ് ആളുകള്‍ ഇപ്പോള്‍ പറയുന്നത്. څട്രാന്‍സ്ജെന്‍ഡര്‍چ എന്ന പദം ജനകീയമാകാന്‍ ഗവണ്മെന്റ് തലത്തിലുള്ള ഇടപെടലുകളും ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയും സഹായിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ളിലെ വ്യക്തികള്‍ എത്രത്തോളം പരിഷ്കരിക്കപ്പെട്ടിട്ടുണ്ട് എന്നത് നമ്മള് പരിശോധിക്കേണ്ട കാര്യമാണ്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്ന് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്ത് മത്സരിക്കുകയുണ്ടായി. പക്ഷെ, അവര്‍ മത്സരിക്കാന്‍ ഉദ്ദേശിച്ച രാഷ്ട്രീയ പാര്‍ട്ടി തന്നെ അവരെ ദുരുപയോഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുകയാണുണ്ടായത്.</p><p><br /></p><p>ക്വീര്‍ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന ചെറുതും വലുതുമായ നിരവധി സംഘടനകള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?</p><p><span style="white-space: pre;"> </span>സമാന മനസ്ക്കരായ, സമാന സ്വത്വബോധമുള്ള ക്വീര്‍ സുഹൃത്തുക്കളുടെ കൂടെയാണ് ഞാന്‍ ആദ്യകാലം ചെലവഴിച്ചിരുന്നത്. ചഏഛ കളും ഇആഛ കളും എല്ലാം ഈ ജീവിതത്തെ കുറെക്കൂടി എളുപ്പമാക്കാനേറെ സഹായിച്ചിട്ടുണ്ട്. സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായ സംതൃപ്തി എനിക്കുണ്ട്. കേരളത്തില്‍ സഹയാത്രികയ്ക്ക് പുറമെ ക്വീറള, ക്വീറിഥം തുടങ്ങി പല സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. ആളുകള്‍ക്ക് കൂടുതല്‍ ദൃശ്യത കിട്ടാനും നമ്മളോടൊപ്പം കൂടുതല്‍ പേരുണ്ടെന്ന തോന്നലുണ്ടാക്കാനും ഈ ഇആഛ കളും ചഏഛ കളും സഹായിച്ചിട്ടുണ്ട്.</p><p><br /></p><p>ചിഞ്ചു ഒരു ഇന്റര്‍സെക്സ് വ്യക്തിയാണ്. ഇത് ഘഏആഠകഝ+ നുള്ളില്‍ വലിയ ദൃശ്യതയൊന്നും ലഭിക്കാത്ത ഒരു വിഭാഗമാണ്. ഇന്റര്‍സെക്സ് വ്യക്തികളെ കുറിച്ച് പല തരത്തിലുള്ള തെറ്റിദ്ധാരണകളും മുന്‍വിധികളും പൊതുസമൂഹത്തിനുണ്ട്. എങ്ങനെയാണ് ഇന്റര്‍സെക്സ് വ്യക്തികള്‍ക്ക് വേണ്ടി ഒരു സപ്പോര്‍ട്ട് സിസ്റ്റം രൂപപ്പെടുത്തിയെടുക്കാന്‍ പറ്റുക?</p><p><span style="white-space: pre;"> </span>ഇന്റര്‍സെക്സ് ഐഡന്റിറ്റിയെ പറ്റി പല തെറ്റിധാരണകളുമുണ്ട്. ആണും പെണ്ണും കെട്ട, വില കുറഞ്ഞ മനുഷ്യരായാണ് ഇന്റര്‍സെക്സ് മനുഷ്യരെ പരിചരിക്കുന്നത്. ആദ്യ കാലങ്ങളില്‍ ഇന്റര്‍സെക്സ് മനുഷ്യരെ ഭിന്നലിംഗമെന്നാണ് സൂചിപ്പിച്ചിരുന്നത്. തൊണ്ണൂറുകളിലാണ് ഭിന്നലിംഗം എന്ന വാക്കിന്റെ ഉപയോഗം ആരംഭിക്കുന്നത്. ആണ്-പെണ് ലിംഗാവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി ജനിക്കുന്ന ആളുകളെ സൂചിപ്പിക്കുന്ന പദമായാണ് ഈ വാക്ക് പ്രയോഗത്തിലുണ്ടായിരുന്നത്. പിന്നീട്, ട്രാന്‍സ്ജെന്‍ഡര്‍ രാഷ്ട്രീയം ശക്തമായപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഭിന്നലിംഗം എന്ന് വിളിക്കാന്‍ തുടങ്ങി. ട്രാന്‍സ്ജെന്‍ഡര്‍ എന്നത് ഭിന്നലിംഗമല്ല. ട്രാന്‍സ്ജെന്‍ഡര്‍ എന്ന പദത്തിന് സമമായ ഒരു മലയാള പദം നമുക്കില്ല. ഗവണ്മെന്റ് തലത്തിലുള്ള ഇടപെടലുകള്‍ വഴി ഈയിടെ ഭിന്നലിംഗം എന്ന വാക്ക് നിരോധിക്കുകയുണ്ടായി. ഭിന്നലിംഗം എന്ന വാക്കിന്റെ നിരോധനം ഭിന്നമായ ലിംഗാവസ്ഥകളില്‍ ജനിക്കുന്ന ഇന്റര്‍സെക്സ് മനുഷ്യരെ അദൃശ്യതയിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. ഇന്റര്‍സെക്സ് മനുഷ്യര്‍ വളരെ സവിശേഷവും സങ്കീര്‍ണവുമായ ശാരീരിക-മാനസിക അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത്. ഇവര്‍ക്ക് കൃത്യമായ ശ്രദ്ധയും സ്നേഹവും പരിഗണനയും ലഭിക്കേണ്ടതുണ്ട്. ജീവിച്ചിരിക്കാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കുമുണ്ട്. ഇന്റര്‍സെക്സായ ഒരു കുട്ടിക്ക് വെളിച്ചം കാണാന്‍ പോലും കഴിയുന്നില്ല. ഗര്‍ഭാവസ്ഥയില്‍ സ്കാനിംഗ് വഴി ഒരു കുട്ടി ഇന്റര്‍സെക്സാണെന്ന് അറിയുകയാണെങ്കില്‍ ആ കുട്ടിയെ അബോര്ഷന് ചെയ്തുകളയുന്ന പ്രവണത നമ്മുടെ നാട്ടിലുണ്ട്. ഇന്റര്‍സെക്സായി ജനിച്ചാല്‍ തന്നെ കുട്ടിയെ സര്‍ജറി ചെയ്യുന്ന സ്ഥിതിയുണ്ട്. ഈ സര്‍ജറി മൂലം ജീവിതകാലം മുഴുവന്‍ പ്രശ്നം നേരിടുന്ന ഇന്റര്‍സെക്സ് മനുഷ്യരുണ്ട്. ഇങ്ങനെ വളരെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഇന്റര്‍സെക്സ് സമൂഹം. ഇവര്‍ക്ക് കൃത്യമായ ഒരു സപ്പോര്‍ട്ട് മെക്കാനിസം ഇവിടെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇതില്‍ ഡോക്ടര്‍മാരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും അഭിഭാഷകരുടെയും സഹായം ആവശ്യമായിട്ടുണ്ട്. ഇങ്ങനെ ഒരു കൂട്ടം ആളുകള്‍ പരിശ്രമിച്ചാല്‍ മാത്രം ഉണ്ടാക്കിയെടുക്കാവുന്ന ഒരു സപ്പോര്‍ട്ട് സിസ്റ്റമാണ് ഇന്റര്‍സെക്സ് മനുഷ്യര്‍ക്ക് വേണ്ടത്.</p><p><br /></p><p>ട്രാന്‍സ്ജെന്‍ഡര്‍ കവിയായ വിജയരാജമല്ലികയുടെ കവിതകള്‍ നിലനില്‍ക്കുന്ന ഭാഷ എത്രത്തോളം പരിമിതമാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. പുതിയ പദങ്ങള്‍ കണ്ടെടുക്കുന്നതിന്റെയും പഴയ പദങ്ങളെ പുതിയ രീതിയില്‍ ഉപയോഗിക്കുന്നതിന്റെയുമൊക്കെ വലിയ ഒരു ചരിത്രം ക്വീര്‍ വ്യവഹാരങ്ങള്‍ക്കുള്ളിലുണ്ട്. ഇതിന്റെ തുടര്‍ച്ചയിലല്ലേ ചിഞ്ചു സ്വന്തം ഐഡന്റിറ്റിയെ വിശേഷിപ്പിക്കാന്‍ څമിശ്രലിംഗംچ എന്ന പുതിയ ഒരു പദം രൂപപ്പെടുത്തിയെടുക്കുന്നതിനെ വിശദീകരിക്കേണ്ടത്.</p><p><span style="white-space: pre;"> </span>തീര്‍ച്ചയായും. ഒരുപാട് വര്‍ഷത്തെ സംസാരത്തിന്റെയും എഴുത്തിന്റെയും വായനയുടെയും ഫലമായാണ് څമിശ്രലിംഗംچ എന്ന വാക്ക് ഞാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇന്റര്‍സെക്സ് എന്ന് ഉപയോഗിക്കുമ്പോള്‍ പലര്‍ക്കും അത് മനസ്സിലാകാത്ത അവസ്ഥയുണ്ട്. ഇന്റര്‍സെക്സ് എന്ന വാക്ക് ഒരു പുതിയ അനുഭവമാണ് ആളുകള്‍ക്ക് നല്ക്കുന്നത്. അപ്പോള്‍ അതിനെ കുറെക്കൂടി ലളിതമായി മലയാളീകരിക്കേണ്ടതുണ്ട്. മുമ്പ് ഉഭയലിംഗം എന്ന വാക്കാണ് ഇന്റര്‍സെക്സ് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നത്. ഇത് പല ആശയക്കുഴപ്പങ്ങളുമുണ്ടാക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുകയും ഈ ആശയത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു വാക്കാണ് വേണ്ടത്. എല്ലാ ഇന്റര്‍സെക്സ് വ്യക്തികളും മിശ്രലിംഗാവസ്ഥയില്‍ ജനിക്കുന്നവരാകണമെന്നില്ല. ഹോര്‍മോണല്‍ വ്യതിയാനവും ക്രോമസോം വ്യതിയാനവുമൊക്കെ ഇന്റര്‍സെക്സ് അവസ്ഥയ്ക്ക് കാരണമാകാം. എങ്കിലും ഇന്റര്‍സെക്സ് എന്നതിനെ കൃത്യമായി ഉള്‍ക്കൊള്ളുന്ന ഒരു മലയാളപദം മിശ്രലിംഗം എന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. മല്ലിക ചേച്ചി പല സ്ഥലങ്ങളിലും ഈ പദം ഉപയോഗിക്കുകയും മിശ്രലിംഗക്കാരായ കുട്ടികള്‍ക്കു വേണ്ടി ഒരു താരാട്ടുപാട്ട് എഴുതുകയും ചെയ്തിരുന്നു. ഇതിലൂടെ ഈ പദം കൂടുതല്‍ ജനകീയമാകുകയാണ് ചെയ്യുന്നത്. പിന്നെ ഈ പദം ചില സ്വാതന്ത്ര്യമൊക്കെ നമുക്ക് അനുവദിച്ചുതരുന്നുണ്ട്. സ്വയം വിശദീകരിക്കാനും നിര്‍വചിക്കാനും സ്വന്തമായ ഒരു ഭാഷ രൂപപ്പെടുത്തിയെടുക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണല്ലോ. </p><p><br /></p><p>കേരള ക്വീര്‍ പ്രൈഡിന്റെ സംഘാടക നിരയില്‍ ചിഞ്ചു സജീവമാണ്. 2010 ലാണ് കേരളം ആദ്യമായി ക്വീര്‍ പ്രൈഡ് ആഘോഷിച്ചത്. കോവിഡിന് മുന്നേ 2019 ല്‍ എറണാകുളത്ത് വച്ച് പ്രൈഡ് നടന്നു. ഈ ഒമ്പത് വര്‍ഷങ്ങളില്‍ ക്വീര്‍ പ്രൈഡിന്റെ സ്വഭാവത്തിലും ആളുകളുടെ മനോഭാവത്തിലും വന്ന മാറ്റങ്ങള്‍?</p><p><span style="white-space: pre;"> </span>ക്വീര്‍ പ്രൈഡ് വളരെ സ്വതന്ത്രമായി നിലനില്‍ക്കുന്ന, സംഘടനാ സ്വഭാവമില്ലാത്ത ഒരു കൂട്ടമാണ്. പ്രൈഡിന്റെ സമയമാകുമ്പോള്‍ ഒരുപാട് ക്വീര്‍ ആളുകള്‍ ഒരുമിച്ചു വരുകയും കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുന്ന രീതിയാണുള്ളത്. 2016 മുതലാണ് ഞാന്‍ ക്വീര്‍ പ്രൈഡില്‍ പങ്കെടുത്തു തുടങ്ങുന്നത്. പ്രൈഡ് വളരെ വലിയ ദൃശ്യതയാണ് ക്വീര്‍ മനുഷ്യര്‍ക്ക് നല്‍കിയത്. മുഖ്യധാര മാധ്യമങ്ങള്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത വിധത്തില്‍ ഈ കൂട്ടങ്ങള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ക്വീര്‍ വ്യക്തികള്‍ മാസ്ക് ഉപയോഗിച്ച് മുഖം മറച്ചാണ് പ്രൈഡ് പരേഡുകളില്‍ പങ്കെടുത്തിരുന്നത്. 2019 ല്‍ പത്തു വര്‍ഷം പിന്നിടുമ്പോള്‍ ആത്മാഭിമാനത്തോടെ പ്രൈഡില്‍ പങ്കെടുക്കുന്ന ഒരുപാട് മനുഷ്യരെ നമുക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. പിന്നെ, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ നമുക്ക് പറ്റിയിട്ടുണ്ട്. ആദ്യ കാലങ്ങളില്‍ പ്രൈഡ് എല്ലാവരും ഒത്തുചേരുന്നു, റാലി നടത്തുന്നു, സന്തോഷിക്കുന്നു, പിരിയുന്നു എന്ന മട്ടിലായിരുന്നു. പിന്നീട്, സെമിനാറുകളും കവിയരങ്ങുമൊക്കെയായി ക്വീര്‍ പ്രൈഡ് വിപുലപ്പെടുന്നുണ്ട്. കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാനും ചര്‍ച്ചകളുടെ ഭാഗമാക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. ഒരു ആഘോഷ പരിപാടി എന്നതില്‍ നിന്ന് മാറി ആളുകളെ ബോധവല്‍ക്കരിക്കുന്ന തരത്തില്‍, അക്കാദമിക്കായ ചര്‍ച്ചകളുണ്ടാക്കുന്ന തരത്തില്‍ കേരള ക്വീര്‍ പ്രൈഡ് മാറുന്നുണ്ട്. ഇതിനെ പ്രൈഡിന്റെ പൊതുസ്വഭാവത്തില്‍ വന്ന പ്രധാനപ്പെട്ട മാറ്റമായാണ് ഞാന്‍ കാണുന്നത്. </p><p><br /></p><p>ഏതെങ്കിലും ഒരു ക്വീര്‍ പ്രൈഡ് ഓര്മ പങ്കുവയ്ക്കാമോ?</p><p><span style="white-space: pre;"> </span>ഞാന്‍ എറണാകുളത്ത് പി. ജി ക്ക് പഠിക്കുമ്പോള്‍ തിരുവനന്തപുരത്ത് വച്ചാണ് ക്വീര്‍ പ്രൈഡ് നടക്കുന്നത്. അന്ന് പ്രൈഡില്‍ നേരിട്ട് പങ്കെടുക്കാനോ, തിരുവനന്തപുരം വരെ യാത്ര ചെയ്യാനോ ഉള്ള ധൈര്യമൊന്നും എനിക്കില്ലായിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന പ്രൈഡിനോട് അനുബന്ധിച്ച് കുറച്ച് ആളുകള്‍ എറണാകുളത്ത് റെയിന്‍ബോ വാക്ക് സംഘടിപ്പിച്ചിരുന്നു. ഞാന്‍ ആ പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നു. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ എല്ലാവരും പോസ്റ്ററുകളൊക്കെ എഴുതുകയാണ്. അതില്‍ ഒരു പോസ്റ്റര്‍ എനിക്ക് വളരെ ഇഷ്ടമായി. ആണും പെണ്ണും പ്രേമിക്കുന്നത് പോലെ ആണും ആണും പെണ്ണും പെണ്ണും പ്രേമിക്കട്ടെ - അതും കൈയില്‍ പിടിച്ച് ഞാന്‍ തെരുവുകളിലൂടെ നടന്നു. ഈ ചിത്രം മാതൃഭൂമിയില്‍ അച്ചടിച്ചുവരികയും ഫേസ്ബുക്കിലൊക്കെ വൈറലാകുകയും ചെയ്തു. ഇത് കണ്ട് എന്റെ ക്ലാസ്സ് മേറ്റ്സ് എന്നെ കളിയാക്കുകയും എന്നെ മിസ് ജെന്‍ഡര്‍ ചെയ്ത് സംസാരിക്കുകയുമൊക്കെ ചെയ്തു. എന്റെ ആദ്യത്തെ പ്രൈഡ് ഓര്മ അതാണ്. അങ്ങനെ നേരിട്ട് പങ്കെടുക്കാത്ത ഒരു പ്രൈഡ് എന്നെ ജീവിതത്തില്‍ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ആ വര്‍ഷം തൊട്ട് ക്വീറായിരിക്കുന്നതിലുള്ള അഭിമാനം ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. </p><p><br /></p><p>ക്വീര്‍ വ്യവഹാരങ്ങള്‍ക്കുള്ളില്‍ ജാതിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളുണ്ടാകുന്നുണ്ടോ?</p><p><span style="white-space: pre;"> </span>ക്വീര്‍ രാഷ്ട്രീയത്തിനകത്ത് ജാതി കൃത്യമായി അഡ്രസ്സ് ചെയ്യാന്‍ പലപ്പോഴും സാധിക്കുന്നില്ല. നമ്മള് څദളിത് ക്വീര്‍چ എന്ന് സ്വയം വിശേഷിപ്പിക്കുമ്പോള്‍ ڇഎന്തിനാണ് നീ ജാതി പറയുന്നത്ڈ എന്നാണ് ചിലര്‍ ചോദിക്കുന്നത്. കേരളത്തിന്റെ സാഹചര്യത്തിലെങ്കിലും ജാതി പ്രവര്‍ത്തിക്കുന്നത് വളരെ പരോക്ഷമായാണ്. നമ്മളെ ഒറ്റപ്പെടുത്തിയും നിറത്തിന്റെ പേരിലൊക്കെ കളിയാക്കിയും ഇതിനുള്ളില്‍ തന്നെ ജാതി വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കുറച്ച് കാലം മുന്നേ വരെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ പേര് മാറ്റുമ്പോള്‍ ജാതി വാല് ചേര്‍ക്കുന്ന പതിവുണ്ടായിരുന്നു. നമ്മളുടെ ഇടപെടല്‍ മൂലം ഈ പ്രവണത കുറഞ്ഞിട്ടുണ്ട്. ജാതിയെ പാടെ തൂത്തുകളയാന്‍ ഒന്നും പറ്റിയില്ലെങ്കിലും ജാതിവാല് ചേര്‍ക്കുന്നതൊരു മോശം പരിപാടിയാണെന്ന് ആളുകള്‍ക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ഇതൊരു മാറ്റമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. </p><p><br /></p><p>ജാതിയും ലൈംഗികതയും ലിംഗതന്മയുമൊക്കെ തമ്മിലുള്ള പരസ്പര ബന്ധങ്ങളെ തിരിച്ചറിയുന്ന വിധത്തില്‍ ഇന്റര്‍സെഷണലായ ഒരു കാഴ്ച ചിഞ്ചു രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെയാണ്?</p><p><span style="white-space: pre;"> </span>ഇന്റര്‍സെഷണലായ രാഷ്ട്രീയമാണ് പറയേണ്ടതെന്ന് ഞാന്‍ മനസ്സിലാക്കുന്നത് ഒരു ദളിതനായതിനാലാണ്, ഒരു ക്വീറായതിനാലാണ്. പുരുഷാധിപത്യത്തിന്റെ ചിന്താപദ്ധതികളുടെയും ബ്രാഹ്മണിക് മൂല്യങ്ങളുടെയും ഇരകളാണ് നമ്മളെന്ന് ഞാന്‍ തിരിച്ചറിയുന്നു. നമുക്ക് നേരിടേണ്ടത് ഈ ചിന്താധാരകളെയാണ്. എന്തിനെയാണോ നമ്മള് നേരിടുന്നതെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഇന്റര്‍സെഷണലായിരിക്കാനേ നമുക്ക് കഴിയൂ. </p><p><br /></p><p>ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിന്ദുത്വ വലതു പക്ഷത്തിന് വളരെ എളുപ്പത്തില്‍ ഏറ്റെടുക്കാവുന്ന മട്ടിലാണ് ക്വീര്‍ മുന്നേറ്റങ്ങളുടെ പോക്ക്. ഈ വിമര്‍ശനത്തോട് എങ്ങനെ പ്രതികരിക്കുന്നു? </p><p><span style="white-space: pre;"> </span>ക്വീര്‍ രാഷ്ട്രീയത്തെ ഹിന്ദുത്വത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കേണ്ടത് ശ്രമകരമായ പണിയാണ്. അത് ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തവുമാണ്. ഹിന്ദുത്വത്തോട് ചേര്‍ത്തുവച്ച് ഇതിനെ വായിക്കാന്‍ വളരെ എളുപ്പമുണ്ട്. അതായത്, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം തന്നെ പല സംസ്ഥാനങ്ങളിലും വിശ്വാസത്തിന്റെ ഭാഗമായാണ് നിലനില്‍ക്കുന്നത്. ഇതുകൊണ്ടാണ് രാമായണം, മഹാഭാരതം പോലുള്ള ടെക്സ്റ്റുകളോട് ചേര്‍ത്തുകെട്ടി അമാനുഷികരായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സ്ഥാനപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകുന്നത്. ഇത് വളരെ വ്യാജമായ ഒരു സംഗതിയാണ്. ഹിന്ദുത്വയുടെ ഈ തന്ത്രങ്ങളില്‍ നിന്ന് ക്വീര്‍ രാഷ്ട്രീയത്തെ വേര്‍തിരിച്ചെടുക്കേണ്ടത് നമ്മള് ദളിത് ക്വീര്‍-മുസ്ലീം ക്വീര്‍ മനുഷ്യര്‍ ഒരുമിച്ചിരുന്ന് ചെയ്യേണ്ട പണിയാണ്. പലപ്പോഴും നമ്മള് വ്യക്തികളായാണ് നിലനില്‍ക്കുന്നത്. കൃത്യമായി സംഘടിച്ച് ഇതിന് നേരെ നമ്മള് തിരിയേണ്ടതുണ്ട്. പല സംഘടനകളും ചെയ്യാന്‍ മടിക്കുന്ന പണിയാണ് ഇത്. ജാതിക്കെതിരെയും ഹിന്ദുത്വക്കെതിരെയും നിലപാടെടുക്കേണ്ടതിന് നമ്മള് ഇനിയും സംഘടിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. </p><p><br /></p><p>നിലവില്‍ ചിഞ്ചു കാലടി സംസ്കൃത സര്‍വകലാശാലയില്‍ തീയറ്റര്‍ വിഭാഗം വിദ്യാര്‍ത്ഥിയാണ്. എങ്ങനെയാണ് ക്യാമ്പസ് അനുഭവം? ഒരു തീയറ്റര്‍ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഏത് വിധത്തിലാണ് ക്വീര്‍ വിഷയങ്ങളില്‍ നമുക്ക് ഈ മാധ്യമത്തെ ഉപയോഗപ്പെടുത്താനാകുക? </p><p><span style="white-space: pre;"> </span>~ഒരു യൂണിവേഴ്സിറ്റി അന്തരീക്ഷത്തിലാണ് ഞാന്‍ എന്റെ രണ്ടാമത്തെ പി. ജി ചെയ്തത്. തീയറ്റര്‍ പഠിക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ച കാര്യം ഒരു ദൃശ്യഭാഷ പഠിച്ചെടുക്കുകയെന്നുള്ളതാണ്. ഇതുവരെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭാഷ എനിക്ക് വേണ്ടിയിരുന്നു. പ്രസംഗിച്ചും മറ്റുമൊക്കെ മടുത്തു എനിക്ക്. അതില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി എളുപ്പത്തില്‍ ആളുകളോട് സംവദിക്കാവുന്ന ഒരു മാധ്യമമായാണ് ഞാന്‍ ഈ ദൃശ്യഭാഷയെ പരിഗണിക്കുന്നത്.</p><p><span style="white-space: pre;"> </span>യൂണിവേഴ്സിറ്റി അന്തരീക്ഷം ഏറെക്കുറെ എനിക്ക് അനുകൂലമായിരുന്നു. പിന്നെ ഇപ്പോള്‍ പണ്ടത്തെ ഒരു സാഹചര്യമേയല്ലല്ലോ. നമ്മളുടെ കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളൊക്കെയും വളരെ മുന്നോട്ട് പോയിട്ടുണ്ട്. എന്റെ ചിന്തകളെ മനസ്സിലാക്കുന്ന കൂട്ടുകാരോടൊപ്പം പഠിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. മാത്രമല്ല, തീയറ്റര്‍ ഡിപ്പാര്‍ട്ടുമെന്റായതിനാലും ആദ്യമായി തീയറ്റര്‍ പഠിക്കാന്‍ വരുന്ന ഒരു ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയെന്ന നിലയിലും എനിക്ക് വളരെയധികം സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അവിടെ അതിജീവിക്കാന്‍ എനിക്ക് എളുപ്പമുണ്ടായിരുന്നു. കൂടുതല്‍ അറിയാനും പഠിക്കാനും തന്നെയാണ് ഈ കാലഘട്ടം ചെലവഴിച്ചത്. </p><p><br /></p><p>ഭാവിപരിപാടികള്‍ എന്തെല്ലാമാണ്?</p><p><span style="white-space: pre;"> </span>ഹയര്‍ സ്റ്റഡീസ് തന്നെയാണ് നോക്കുന്നത്. ജെ. ആര്. എഫ് എഴുതി വാങ്ങണം. പി. എച്ച്. ഡി ചെയ്യണമെന്നുണ്ട്. ക്വീര്‍ തീയറ്റര്‍ ഗവേഷണം ചെയ്യണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പ്രായോഗിക രാഷ്ട്രീയത്തില്‍ ഇടപെടണമെന്നുണ്ട്. വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് ഞാന്‍ പ്രതിനിധാനം ചെയ്യുന്ന കമ്യൂണിറ്റിക്ക് കുറെക്കൂടി ദൃശ്യതയുണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. </p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-18335693545258643222021-05-07T00:48:00.007-07:002021-05-07T00:48:50.124-07:00 പരിസ്ഥിതി - കാസ്പിയന്‍ തടാകം ശോഷിക്കുന്നു...? -ഡോ. ഗോപകുമാര്‍ ചോലയില്‍<br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCy5yDiX4HcHGg8CALPfCWJCKYYG429g47SJ2k8fDUSiPPuZiWAvqCbUz85T_keeBlgf6AorBKRNOhLbGHsl59kHDzMR-uTQrt9HnC9iWQZW5evniCOTz1uYdf-Af_32BNahZSSN1y2tu6/s2048/1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="1252" data-original-width="2048" height="245" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCy5yDiX4HcHGg8CALPfCWJCKYYG429g47SJ2k8fDUSiPPuZiWAvqCbUz85T_keeBlgf6AorBKRNOhLbGHsl59kHDzMR-uTQrt9HnC9iWQZW5evniCOTz1uYdf-Af_32BNahZSSN1y2tu6/w400-h245/1.jpg" width="400" /></a></div><br /><p><br /></p><p><br /></p><p> ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തില്‍ ജലാശയങ്ങള്‍ വറ്റി വരളുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. ഭാവിയില്‍ ഏതു ഭൂഖണ്ഡത്തിലും സംഭവിക്കാവുന്നതിന്റെ നേര് ചിത്രമാണ് ഇന്ന് നാം കാസ്പിയന്‍ തടാകത്തില്‍ ദര്‍ശിക്കുന്നത്. ഇത് നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്നതും ആണ്. ജലദൗര്‍ലഭ്യം സൃഷ്ടിക്കാവുന്ന വിപത്തുകള്‍ എടുത്തു പറയേണ്ടതില്ല. കേപ് ടൗണില്‍ വെള്ളത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതും ജനങ്ങള്‍ പൈപ്പിന് ചുവട്ടില്‍ ക്യൂ നില്ക്കുന്നതും നാം കണ്ടു. ജല അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ജല ധാരാളിത്തം ശീലിച്ച ജനങ്ങള്‍ക്ക് വെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയതോടെ തിരിച്ചറിവിന്റെ ഒരു പുതിയ ലോകം വെളിപ്പെട്ടു. ഒരു തുള്ളി വെള്ളത്തിന്റെ വില എന്താണെന്ന് ചുരുങ്ങിയ പക്ഷം അവരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാവണം. ഉമ്യ ദലൃീ യിലേക്ക് ജനങ്ങള്‍ തയ്യാറാകാന്‍ ഭരണകൂടം നിര്‍ദേശവും നല്കി... ഈ കാഴ്ചകളും വാര്‍ത്തകളും നമ്മുടെ കണ്ണ് തുറപ്പിച്ചില്ലെങ്കില്‍ ഒന്ന് പറയാനില്ല. ഇന്ത്യയിലെ ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള മഹാനഗരങ്ങളിലും അത്തരം സാഹചര്യങ്ങള്‍ നാളെ വന്നെത്താം. ഉള്‍നാടന്‍ ജലാശയങ്ങള്‍ ധാരാളമുള്ള സംസ്ഥാനത്ത് അടിക്കടി അനുഭവപ്പെടുന്ന മഴക്കുറവും, വര്‍ധിച്ച തോതിലുള്ള താപനവും നമ്മുടെ കാലാവസ്ഥയില്‍ സ്ഥായിയായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വേനല്‍ കടുത്താല്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം ദശകങ്ങളായി നാം അനുഭവിക്കുന്നുണ്ട്. നമ്മുടെ ഉള്‍നാടന്‍ ജലാശയങ്ങള്‍ മിക്കവയും വേനലില്‍ മെലിഞ്ഞ് ശോഷിക്കുന്ന കാഴ്ചയും പതിവാണല്ലോ. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകവും ഇപ്പോള്‍ തന്നെ പലവിധ ഭീഷണികള്‍ നേരിടുന്ന സാഹചര്യം നിലനില്ക്കുന്നു. കാലാവസ്ഥാവ്യതിയാന - ആഗോളതാപന പശ്ചാത്തലത്തില്‍ ലോകത്തിലെ ഏറ്റവും വലിയ തടാകമായ കാസ്പിയന്‍ തടാകത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണം പരിശോധിക്കുകയാണ് ലേഖനത്തില്‍. ഒപ്പം കേരളത്തിലെ സാഹചര്യങ്ങളില്‍, ആഗോള താപന പശ്ചാത്തലത്തില്‍ സംഭവിക്കാവുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടുന്നു.</p><p> ലോകത്തിലെ ഏറ്റവും വലിയ തടാകമായ കാസ്പിയന്‍ തടാകം ശോഷണം അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. താപനാധിഷ്ഠിത കാലാവസ്ഥാവ്യതിയാനം മൂലം സൃഷ്ടിക്കപ്പെടാനിടയുളള വന്‍ ജലപ്രതിസന്ധിയിലേക്കാണിത് നയിക്കുക. കാസ്പിയന്‍ കടലിലെ ജലനിരപ്പ് താഴുന്നതിനോടനുബന്ധമായി ഉള്‍നാടന്‍ തടാകങ്ങള്‍ വറ്റിവരളുന്ന അവസ്ഥയുണ്ടാവുകയും തന്മൂലം ഏറ്റവും ചുരുങ്ങിയത് അഞ്ച് ഏഷ്യന്‍ രാഷ്ട്രങ്ങളിലെങ്കിലും ജലദൗര്‍ലഭ്യം നേരിടേണ്ടി വരികയും ചെയ്യാനിടയുണ്ട്. പുതിയ പഠനങ്ങള്‍ പ്രകാരം, കാസ്പിയന്‍ കടലിലെ ജലനിരപ്പ് പ്രതിവര്‍ഷം ഏതാനും സെന്റിമീറ്ററുകളോളം താഴ്ന്നുകൊണ്ടിരിക്കയാണ്. താപനം കൂടുന്ന അവസ്ഥയില്‍ ജലനിരപ്പ് കുറയുന്നതിന്റെ വേഗതയും തോതും കൂടുവാനാണ് സാധ്യത. ഈ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍, ഏതാനും സെന്റിമീറ്ററുകള്‍ എന്ന നിലവിട്ട് ഇപ്പോഴുമുള്ളതിനേക്കാള്‍ ഒന്‍പത് മീറ്ററോളം ജലനിരപ്പ് താഴ്ന്നേക്കാം. ഇത് ഒരുപക്ഷെ, ഏകദേശം 18 മീറ്ററോളം താഴാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgH_bUAiuv3QOlVDZXbNtIPo8bFTRITFaObuG8_jyxrBKLJP4nPGJQzWaYolCyvJ-xadb_ecTKsPrMfulwh2wbEyK07mjWShKepvM9EFaqt-vZ2gTbK4_hT_N1mbmme9RX7NsRUKZGSK9kT/s571/Moolyasruthi+2021+May-30+copy.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="358" data-original-width="571" height="251" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgH_bUAiuv3QOlVDZXbNtIPo8bFTRITFaObuG8_jyxrBKLJP4nPGJQzWaYolCyvJ-xadb_ecTKsPrMfulwh2wbEyK07mjWShKepvM9EFaqt-vZ2gTbK4_hT_N1mbmme9RX7NsRUKZGSK9kT/w400-h251/Moolyasruthi+2021+May-30+copy.jpg" width="400" /></a></div><p></p><p> കാലാവസ്ഥാവ്യതിയാന കാലഘട്ടത്തില്‍ ഹിമസാമ്രാജ്യങ്ങള്‍ ഉരുകി സമുദ്രജലനിരപ്പ് ഉയര്‍ന്ന് തീരദേശങ്ങളെയും ദ്വീപുകളെയും നാമാവശേഷമാക്കുന്ന പ്രക്രിയ ഒരു വശത്ത് നടക്കുമ്പോഴാണ് തികച്ചും വിരുദ്ധപ്രകൃതമുള്ള - അതായത് ജലാശയങ്ങളിലെ ജലനിരപ്പ് താഴ്ന്ന് ക്രമേണ വറ്റി വരളുന്ന പ്രക്രിയ മറുവശത്ത് നടക്കുന്നത്. വേനല്‍ക്കാലത്ത് വ്യാപക ബാഷ്പീകരണം മൂലം വന്‍തോതില്‍ ജലനഷ്ടം ഉണ്ടാകുന്നു. എന്നാല്‍, ഈ ജലനഷ്ടം പരിഹരിക്കുവാന്‍ ആവശ്യമായ തോതിലുള്ള മഴയോ ഹിമരൂപീകരണമോ ലഭിക്കുന്നതുമില്ല. ഇക്കാരണം മൂലം 3,71,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കാസ്പിയന്‍ തടാക വിസ്തൃതി അതിദ്രുതം കുറയാനിടവന്നിരിക്കുന്നു ധഇീാാൗിശരമശേീിെ ഋമൃവേ മിറ ഋി്ശൃീിാലിേ 1, അൃശേരഹല ിൗായലൃ: 69 (2020)പ. അസര്ബൈജാന്, റഷ്യ, ഇറാന്, തുര്‍ക്ക്മെനിസ്ഥാന്‍, കസാഖിസ്ഥാന്‍ തുടങ്ങി കാസ്പിയന്‍ തടാകത്തിന്റെ അതിരുകളായി നിലകൊള്ളുന്ന രാജ്യങ്ങളിലെ ഭൂപ്രദേശങ്ങള്‍ തല്‍ഫലമായി തടാകത്തിലെ താഴ്ന്നുകൊണ്ടിരിക്കുന്ന ജലനിരപ്പിനെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന മേഖലകളായി വര്‍ത്തിക്കുന്ന സ്ഥിതി സംജാതമായിരിക്കുന്നു. തടാകത്തിലെ ജലനിരപ്പ് താഴുന്നതോടൊപ്പം ഈ ഭൂവിഭാഗങ്ങളിലെ അനുബന്ധ ഭൂഗര്‍ഭ ജലനിരപ്പും താഴാനിടയാവുകയും ഇത്തരം പ്രദേശങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. കാസ്പിയന്‍ തടാകത്തില്‍ സംഭവിക്കുന്നത് ഒറ്റപ്പെട്ട സംഗതിയല്ല. ഇതരഭൂഖണ്ഡങ്ങളിലെ പൂര്‍ണമായും കരപ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട ഏതൊരു ജലാശയത്തിനും സംഭവിക്കാവുന്നതാണ് ഇക്കാര്യം. അത്തരം പ്രദേശങ്ങളില്‍ ആഗോളതാപനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവപൂര്‍ണമായ പഠനങ്ങള്‍ നടത്തേണ്ടത് ആവശ്യമാണ്. എന്നാല്‍, കാസ്പിയന്‍ തടാകത്തിലേതു പോലുള്ള ജലനഷ്ടവും ജലാശയശോഷണവും ആദ്യത്തേതല്ല. ലവണാംശമുള്ള ജലമാണെങ്കില്‍ പോലും, വ്യവസായം, കൃഷി, ജനആവാസ കേന്ദ്രങ്ങള്‍ എന്നിവ ഏറ്റവും അധികം ആശ്രയിക്കുന്ന ലോകത്തെ ഏറ്റവും വലിയ ആവൃത (ഹമിറ ഹീരസലറ) ജലാശയമാണ് കാസ്പിയന്‍ തടാകം.</p><p> വംശനാശം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന څകാസ്പിയന്‍ സീല്‍چ അടക്കമുള്ള വളരെ വിപുലമായ ജീവി ഇനങ്ങളുടെ ആവാസ സ്ഥാനം കൂടിയാണ് കാസ്പിയന്‍ തടാകം. ശൈത്യകാലത്ത് രൂപം കൊള്ളുന്ന ഹിമപാളികളെയാണ് ഈ വിഭാഗം ജീവികള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്തുവാന്‍ ആശ്രയിക്കുന്നത്. തടാകത്തിലെ ആഴം കുറഞ്ഞ ഇടങ്ങളില്‍ ദേശാടനപക്ഷികള്‍ക്കുള്ള ആഹാരം ലഭ്യമാണ്. മാത്രമല്ല, കടല്‍ക്കൂരിയെന്ന, വംശനാശത്തിനടിപ്പെട്ടുകൊണ്ടിരിക്കുന്ന മത്സ്യ ഇനങ്ങള്‍ ഉള്‍പ്പെടെ ധാരാളം മത്സ്യങ്ങള്‍ മുട്ടയിട്ട് വംശവര്‍ധന നടത്തുന്ന ഇടങ്ങള്‍ കൂടിയാണ് ആഴം കുറഞ്ഞ തടാക മേഖലകള്‍. കാസ്പിയന്‍ തടാകത്തിന്റെ പ്രധാന ജലസ്രോതസ്സ് വോള്‍ഗാ നദിയാണ്. തടാകത്തിന് യാതൊരു വിധത്തിലുള്ള സമുദ്രബന്ധവും ഇല്ല. തന്മൂലം, ജലസമ്പത്ത് ബാഷ്പീകരണം, മഴ, പുഴയില്‍ നിന്നൊഴുകിയെത്തുന്ന ജലത്തിന്റെ തോത് എന്നിവയെ ആശ്രയിച്ച് നിലകൊള്ളുന്നു. താപന കാലഘട്ടത്തില്‍ ബാഷ്പീകരണത്തോത് വര്‍ധനവിന്റെ ദിശയിലുമാണ്; മഴയുടെ ലഭ്യതയിലാകട്ടെ, കുറവിനുള്ള പ്രവണതയാണു മുന്നിട്ട് നില്‍ക്കുന്നത്. നിലവിലെ താപന സാഹചര്യങ്ങളില്‍, ജല ലഭ്യത നന്നേ കുറഞ്ഞ, പ്രകൃത്യാ തന്നെ വരണ്ട അര്‍ദ്ധ-നിരാര്‍ദ്ര (ലൊശമൃശറ) പ്രദേശങ്ങളാകട്ടെ, കൂടുതല്‍ നിരാര്‍ദ്ര സ്വഭാവം കൈവരിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു.</p><p> എന്നാല്‍, ഇത്തരം അവസ്ഥാവിശേഷങ്ങള്‍ കാസ്പിയന്‍ തടാകത്തെ അതിജീവിച്ച് കഴിയുന്ന ജീവിവിഭാഗങ്ങളുടെ മാത്രം വെല്ലുവിളികള്‍ അല്ല. മറിച്ച്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ തടാകങ്ങളെ ആശ്രയിച്ച് കഴിയുന്ന മനുഷ്യനടക്കമുള്ള ലക്ഷോപലക്ഷം ജീവികളുടെ കൂടി പ്രശ്നമാണ്. മഞ്ഞുരുകി സമുദ്രനിരപ്പ് ഉയരുമ്പോള്‍ എപ്രകാരമാണോ വലിയൊരു വിഭാഗം പ്രശ്നബാധിതരാവുന്നത്, അപ്രകാരം തന്നെയുള്ള മാനം കൈവരിക്കുകയാണ് ജലനഷ്ടം വഴി തടാകങ്ങള്‍ ശോഷണം അഭിമുഖീകരിക്കുമ്പോഴും. സമുദ്രനിരപ്പ് ഉയരുന്ന അവസ്ഥയെയാണ് തീരദേശ രാഷ്ട്രങ്ങള്‍ ഭയക്കുന്നത്. എന്നാല്‍, കാസ്പിയന്‍ കടലിനെ സംബന്ധിച്ചിടത്തോളം ഇതിന് തികച്ചും വിരുദ്ധസ്വഭാവമുള്ള ഒരു പ്രശ്നത്തെയാണ് ഈ തടാകത്തെ ഉപജീവിച്ച് അധിവസിക്കുന്ന ജനവിഭാഗങ്ങള്‍ നേരിടേണ്ടിവരുന്നത്; അതായത്, തടാകത്തിലെ ജലനിരപ്പില്‍ വന്‍തോതിലുണ്ടാകുന്ന കുറവ്. ഭൂവിഭാഗങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ലവണത്വമേറിയ ഒരു തടാകമാണ് യഥാര്‍ത്ഥത്തില്‍ കാസ്പിയന്‍ കടല്‍. വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിപ്പമേറിയ തടാകം ഓരോ വര്‍ഷവും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. 1990 കള്‍ മുതല്‍ ഓരോ വര്‍ഷവും ജലനിരപ്പ് ഏതാനും സെന്റിമീറ്റര്‍ വച്ച് താഴ്ന്നുകൊണ്ടിരിക്കുന്നു. വരുന്ന ദശകങ്ങളില്‍ ജലനിരപ്പ് താഴുന്നതിന്റെ വേഗത വര്‍ധിക്കുവാനാണ് സാധ്യത എന്നും വിലയിരുത്തപ്പെടുന്നു.</p><p> ഉത്തരസമുദ്രത്തിലെ (ചീൃവേ ടലമ) ജലനിരപ്പില്‍ ഉണ്ടാകാനിടയുള്ള രണ്ടോ മൂന്നോ മീറ്റര്‍ താഴ്ച പോലും റോട്ടര്‍ഡാം, ഹംബര്‍ഗ്, ലണ്ടന്‍ എന്നീ തുറമുഖങ്ങളിലേക്കുള്ള പ്രവേശനം വൈഷമ്യത്തിലാക്കാന്‍ ഇടയുണ്ട്. മത്സ്യബന്ധന ബോട്ടുകള്‍ മാത്രമല്ല, വലിയ ജലയാനങ്ങള്‍ വരെ ഒരുപോലെ ഈ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും. എന്നാല്‍, കാസ്പിയന്‍ സമുദ്രനിരപ്പില്‍ ഉണ്ടാകാനിടയുള്ള താഴ്ച ചുരുങ്ങിയത് 9 മീറ്ററും കൂടുതല്‍ താപനാധിക്യമുള്ള സാഹചര്യങ്ങളില്‍ 18 മീറ്റര്‍ വരെയും ആണ് പ്രവചിക്കപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കാസ്പിയന്‍ കടലിന്റെ ഉപരിതല വിസ്തൃതി മൂന്നിലൊന്ന് കണ്ട് ചുരുങ്ങാനിടയുണ്ട്. ആവാസവ്യൂഹശോഷണം, കാസ്പിയന്‍ സമുദ്ര മേഖലയില്‍ മാത്രം കാണപ്പെടുന്ന ജീവിവര്‍ഗങ്ങളുടെ നിലനില്പ് എന്നീ പ്രശ്നങ്ങളോടൊപ്പം കാസ്പിയന്‍ സമുദ്രജലനിരപ്പിന്റെ ശോഷണത്തിന് ഒരു രാഷ്ട്രീയമാനം കൂടി ഇപ്പോള്‍ കൈവരിക്കുന്നു. അതായത്, തടാകത്തിലെ ജലശേഖരത്തിന്റെ ഉപഭോക്താക്കളായ അസര്ബൈജാന്, റഷ്യ, ഇറാന്, തുര്‍ക്മെനിസ്ഥാന്‍, കസാഖിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങള്‍ തമ്മില്‍ ജലഉപഭോഗം, മത്സ്യബന്ധനാവകാശം എന്നിവ സംബന്ധിച്ച് പുതിയ ഉടമ്പടികള്‍ ഉണ്ടാക്കേണ്ടി വരും. ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി വിഭാഗത്തിന്റെ (ഡചഋജ) നിയന്ത്രണത്തിലുള്ള ഒരു അന്താരാഷ്ട്ര വിദഗ്ധ സമിതി വഴി ഇക്കാര്യം പഠിക്കുകയും പ്രശ്നങ്ങള്‍ക്ക് ഒരു സമവായം ഉണ്ടാക്കുകയും ചെയ്യണമെന്ന് ശാസ്ത്രലോകം നിര്‍ദ്ദേശിക്കുന്നു.</p><p> കാലാവസ്ഥാവ്യതിയാനത്തിന്റെ പരിണതഫലമെന്നോണം ഉള്‍നാടന്‍ തടാകങ്ങള്‍, ഇതരജലാശയങ്ങള്‍ എന്നിവയിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇതുമൂലം ജനജീവിതം, ജൈവവൈവിധ്യം, രാജ്യാന്തര നയസ്ഥിരത എന്നീ ഘടകങ്ങള്‍ക്ക് നേരിടേണ്ടിവരാവുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്ത് ജനങ്ങളില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കുവാനുള്ള നടപടിക്രമങ്ങള്‍ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്. ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (കജഇഇ) ന്റെ വിവരങ്ങള്‍ അടിസ്ഥാനമാക്കി താപനം മൂലം കടല്‍നിരപ്പ് ഉയരുന്ന അവസ്ഥയോട് താദാത്മ്യം പ്രാപിക്കുവാന്‍ ധാരാളം രാഷ്ട്രങ്ങള്‍ മുന്‍കൈയെടുത്ത് വരുന്നു. എന്നാല്‍, ഇതിന് വിപരീതമായി, താപനം മൂലം ജലാശയങ്ങള്‍, തടാകങ്ങള്‍ എന്നിവയിലെ ജലനിരപ്പ് താഴുമ്പോഴുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് വളരെ കുറഞ്ഞ ശ്രദ്ധയും പ്രതികരണങ്ങളും മാത്രമെ ലഭിക്കുന്നുള്ളൂ. അന്തരീക്ഷതാപം ഏറുന്നതു മൂലം കരയിലും ജലാശയങ്ങളിലും ബാഷ്പീകരണ തോതില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ പ്രക്രിയ മൂലം തടാകങ്ങളുടെ ജലനിരപ്പ് താഴുന്നതിനും അവയുടെ വിസ്തീര്‍ണത്തില്‍ കുറവ് വരുന്നതിനും ഇടയായിട്ടുണ്ട്. കൂടാതെ, മഴയിലുണ്ടാവുന്ന ഗണ്യമായ കുറവ് ഈ അവസ്ഥയ്ക്ക് തീക്ഷ്ണതയേറ്റുന്നു. പരിപൂര്‍ണമായും കരയാല്‍ ചുറ്റപ്പെട്ട തടാകങ്ങളാണ് കാലാവസ്ഥാവ്യതിയാനം മൂലം ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് കൂടുതലായും വിധേയമാകുന്നത്. മഴലഭ്യത, തടാകത്തിലേക്ക് ഒഴുകിയെത്തുന്ന ജലത്തോത്, ബാഷ്പീകരണം എന്നിവ തമ്മിലുള്ള സന്തുലനമാണ് ഇത്തരം തടാകങ്ങളിലെ ജലനിരപ്പ് നിശ്ചയിക്കുന്നത്. ജലാശയങ്ങളെ അപേക്ഷിച്ച്, കരപ്രദേശങ്ങളില്‍ കാലാവസ്ഥാ പ്രകൃതങ്ങള്‍ക്കനുസൃതമായി ജലലഭ്യത കുറയുമ്പോള്‍ അത് ڇശുദ്ധജലദൗര്‍ലഭ്യംڈ എന്ന സുപ്രധാന പ്രശ്നമായാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍, തടാകങ്ങള്‍ പോലുള്ള ആവൃത ജലാശയങ്ങള്‍ ശോഷിക്കപ്പെടുമ്പോള്‍ അത് ലക്ഷോപലക്ഷം ജനങ്ങളുടെ ഉപജീവനത്തെ തന്നെ വഴിമുട്ടിക്കുന്ന തരത്തിലുള്ള ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാകുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോള്‍ കാസ്പിയന്‍ തടാകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.</p><p> എന്നാല്‍, പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്കുന്ന അന്താരാഷ്ട്ര ഗവേഷണ സമിതികള്‍ പോലും ഉള്‍നാടന്‍ തടാകങ്ങളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് താഴ്ന്ന വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ല. തടാകങ്ങളുടെ ജലനിരപ്പില്‍ ഉണ്ടാകുന്ന ശോഷണം സൃഷ്ടിക്കുന്ന പാരിസ്ഥിതിക-സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വ്യാപക സ്വഭാവമാണുള്ളത്. വോള്‍ഗാ നദീമുഖം, റംസാര്‍ തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങി കാസ്പിയന്‍ തടാകമേഖലയില്‍ നിലവില്‍ സംരക്ഷിത വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള മേഖലകള്‍ കാലക്രമേണ തിരിച്ചറിയാനാവാത്തവിധം മാറിപ്പോയേക്കാം. ഈ മേഖലകളില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍, പോഷകവസ്തുക്കള്‍ എന്നിവയുടെ ആധിക്യം തടാകത്തിന്റെ അടിത്തട്ടിന്റെ സ്വാഭാവിക പ്രകൃതം ഇല്ലാതാക്കും. ചൂടേറുന്ന അവസ്ഥയില്‍ പോഷകസാന്നിധ്യം മൂലം തടാകമേഖലയില്‍ ഉണ്ടാകുന്ന ഉയര്‍ന്ന ഉത്പാദനത്തോത് ജലത്തിലെ ഓക്സിജന്‍ ലഭ്യതയില്‍ ഗണ്യമായ കുറവ് സൃഷ്ടിക്കും. ഒരു ആവാസ വ്യവസ്ഥയെയും അതിജീവിക്കാനനുവദിക്കാത്ത നിര്‍ജീവമേഖലകളുടെ വ്യാപക രൂപീകരണം തടാകത്തിലെ ആഴം കുറഞ്ഞ ഇടങ്ങളിലെയും, ആഴം കൂടിയ ഇടങ്ങളിലെയും അതിപ്രധാന ജൈവവൈവിധ്യ മേഖലകളെ പ്രതികൂലമായി ബാധിക്കാം. കാസ്പിയന്‍ തടാകമേഖലയിലെ ജലശോഷണം പരമാവധി കുറച്ചു കൊണ്ടു വരുവാനുള്ള പരിശ്രമങ്ങള്‍ വഴി മേഖലയിലെ ആവാസവ്യവസ്ഥകളും തനത് കാസ്പിയന്‍ ജൈവസമ്പന്നതയും തിരിച്ചുകൊണ്ടുവരാനാവുമെന്ന് പ്രതീക്ഷിക്കാം.</p><p> ആവൃത ജലാശയങ്ങള്‍ (ഘമിറ ഹീരസലറ ംമലേൃ യീറശലെ) ആയ തടാകങ്ങളുടെ ജലനിരപ്പില്‍ ഭാവിയിലെ കാലാവസ്ഥാ പ്രേരിതസാഹചര്യങ്ങള്‍ വരുത്താനിടയുള്ള വ്യതിയാനങ്ങളെക്കുറിച്ച് ആഗോളതലത്തില്‍ തന്നെ ഒരു ബോധവല്‍ക്കരണ പ്രചാരണത്തിന് തുടക്കം കുറിക്കേണ്ടതുണ്ട്. കജഇഇ (ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) റിപ്പോര്‍ട്ടുകള്‍, ജൈവവൈവിധ്യം, ആവാസ വ്യൂഹങ്ങള്‍ എന്നിവ സംബന്ധിച്ച നിരീക്ഷണ പഠനങ്ങള്‍ തുടങ്ങിയവ തയ്യാറാക്കുമ്പോള്‍ ഇക്കാര്യത്തിന് ചെറുതല്ലാത്ത പരിഗണന നല്‍കേണ്ടതുണ്ട്. തടാകങ്ങളുടെ ജലനിരപ്പില്‍ ലോകമാകമാനം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ശോഷണത്തെ അടിസ്ഥാനമാക്കി അതുമൂലമുണ്ടായേക്കാവുന്ന ദുര്ഘടങ്ങള്, ബാധിതമേഖലകള്‍ എന്നിവ വിലയിരുത്തുവാന്‍ കൂട്ടായ ശാസ്ത്രപദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുമുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തന്ത്രങ്ങള്‍, ലഘൂകരണ മാര്‍ഗങ്ങള്‍ എന്നിവ വികസിപ്പിക്കുവാനും ഏകോപിപ്പിക്കുവാനും വേണ്ടി സുസജ്ജമായ ഒരു ആഗോള കാര്യനിര്‍വാഹക സംഘം രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി വിഭാഗത്തിന് കീഴില്‍ വര്‍ത്തിക്കുന്ന ണഅടജ (ണീൃഹറ അറമുമേശേീി ടരശലിരല ജൃീഴൃമാാല) തുടങ്ങിയ പദ്ധതികളുടെ സഹായവും ഈ കാര്യനിര്‍വഹണസംഘത്തിന് പ്രാപ്യമായിരിക്കണം.</p><p> ആഗോളതാപന സാഹചര്യങ്ങളില്‍ അതികഠിനമായ ജലശോഷണത്തെ നേരിട്ടുകൊണ്ടിരിക്കുന്ന കാസ്പിയന്‍ തടാകം കേരളത്തിലോ ഭാരതത്തിലോ അല്ല. കേരളീയരെ സംബന്ധിച്ചിടത്തോളം ഏഷ്യന്‍ ഭൂഖണ്ഡത്തിലെ അതിവിദൂര പ്രദേശങ്ങളിലെങ്ങോ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിലെ ജലശോഷണം ഒരുപക്ഷെ കേരളീയരുടെ ഒരു പ്രശ്നമേ അല്ലായിരിക്കാം. എന്നാല്‍, നിരവധി ഉള്‍നാടന്‍ തടാകങ്ങളും ജലാശയങ്ങളുമുള്ള കേരളം ഇതേ പ്രശ്നം തന്നെ ഭാവിയില്‍ അഭിമുഖീകരിക്കേണ്ടി വന്നാല്‍ അതില്‍ അത്ഭുതമില്ല. കാലാവസ്ഥാവ്യതിയാനത്തിന്റെ മുഖമുദ്രകളായ താപാധിക്യം, മഴക്കുറവ്, ബാഷ്പീകരണതോതിലുള്ള വര്‍ദ്ധനവ് എന്നീ ഘടകങ്ങള്‍ കേരളത്തിലെ ജലാശയങ്ങളുടെ കാര്യത്തിലും നിര്‍ണായകമാകാം. മഴ തെല്ലൊന്ന് മാറി നിന്നാല്‍ വറ്റിവരണ്ട് മണല്‍പ്പരപ്പ് മാത്രമാവുന്ന കേരളത്തിലെ വലിയ നദികളിലൊന്നായ ഭാരതപ്പുഴ തന്നെ പ്രത്യക്ഷ ഉദാഹരണം. കരയാല്‍ ചുറ്റപ്പെട്ട തടാകങ്ങളുടെ ജലപോഷണം നിര്‍വഹിക്കുന്നത് മഴക്ക് പുറമെ അവയിലേക്കെത്തിച്ചേരുന്ന നദികളാണ്. എന്നാല്‍, മഴ വേണ്ടത്ര ലഭിക്കാത്ത സാഹചര്യങ്ങളില്‍ സ്വാഭാവികമായും നദികള്‍ വറ്റിവരണ്ട് ഇത്തരം തടാകങ്ങളില്‍ ജലം എത്തിച്ചേരാനാവാത്ത അവസ്ഥ വരുന്നു. ഉള്‍നാടന്‍ ജലാശയങ്ങളെ ആശ്രയിച്ച് കാര്‍ഷിക-കാര്‍ഷികേതര ഉപജീവനമാര്‍ഗങ്ങള്‍ നിര്‍വഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തടാകമായ കാസ്പിയന്‍ തടാകത്തിന് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുര്‍ഗതി കേരളത്തിലെ, ഭാരതത്തിലെ, ലോകത്തിലെ ഏതൊരു തടാകത്തിലും സംഭവിക്കാവുന്നതേയുള്ളു. അണക്കെട്ടുകളില്‍ സംഭരിച്ച് സൂക്ഷിക്കപ്പെട്ടിട്ടുള്ള ജലം, വൈദ്യുതി ആവശ്യങ്ങള്‍ക്ക് മാത്രമല്ല ഉപയോഗിക്കപ്പെടുന്നത്. ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ആവശ്യഘട്ടങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതും അണക്കെട്ടുകളിലെ സംഭരിത ജലത്തില്‍ നിന്നാണ്. നദികള്‍ വറ്റിവരളുകയും തടാകങ്ങള്‍ക്ക് ജലപരിപോഷണം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ സ്വാഭാവികമായും അണക്കെട്ടുകളും ജല ദാരിദ്ര്യം നേരിടേണ്ടി വരുന്നു. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് വേണം ആഗോളതാപനം ലോകത്തെവിടെയും സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ നോക്കിക്കാണേണ്ടത്. അതുകൊണ്ട് നമ്മള് ഓരോരുത്തരും താപനം ലഘൂകരിക്കുന്നതില്‍ ശാസ്ത്രലോകം നല്കുന്ന മുന്നറിയിപ്പുകളുടെയും നിര്‍ദ്ദേശങ്ങളുടെയും വക്താക്കളും പ്രയോക്താക്കളും ആകുക എന്നതാണ് നമുക്ക് ചെയ്യാനാവുന്ന ഏറ്റവും ലളിതമായ പോംവഴി.</p><p><br /></p><p><br /></p><p><br /></p><p>(ഡോ. ഗോപകുമാര്‍ ചോലയില്‍ - ലേഖകന്‍ കേരള കാര്‍ഷിക സര്‍വകലാശാല, കാലാവസ്ഥ വ്യതിയാന പരിസ്ഥിതിശാസ്ത്ര കോളെജിലെ സയന്റിഫിക് ഓഫീസറും കാലാവസ്ഥ കോളമിസ്റ്റുമാണ്.)</p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-25315168675931287352021-05-07T00:44:00.005-07:002021-05-07T00:44:54.094-07:00കവിത -ബിഫോര്‍ & ആഫ്റ്റര്‍ ദി എന്‍ഡ് - അര്‍ച്ചന പി. വി<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgn67_t-5cWeJ2aq3QBE7IJYcT3y5ZZesggoU_wKfu7Hwr6OJpOp1IakIwZ7B-PLd6wMKxQhyrvgqcVqlo4-iHOVeAyUUtZ9wKY2jNqnidWqyt3gwBiUpmQN8feRvd37oe_OXPPBVGMw_gi/s691/Moolyasruthi+2021+May-26+copy.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="406" data-original-width="691" height="235" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgn67_t-5cWeJ2aq3QBE7IJYcT3y5ZZesggoU_wKfu7Hwr6OJpOp1IakIwZ7B-PLd6wMKxQhyrvgqcVqlo4-iHOVeAyUUtZ9wKY2jNqnidWqyt3gwBiUpmQN8feRvd37oe_OXPPBVGMw_gi/w400-h235/Moolyasruthi+2021+May-26+copy.JPG" width="400" /></a></div><br /><p></p><p>എത്ര ദൈര്‍ഘ്യത്തില്‍ കുരുക്കുമ്പോഴും</p><p>മുറിക്കപ്പുറത്തേക്ക് പിടച്ചിലിന്റെ</p><p>നിഴലുപോലും ചെല്ലുന്നില്ല.<br /><br /></p><p>ക്ലോക്കിന്റെ സെക്കന്റ് സൂചിയില്‍</p><p>കുരുങ്ങി ശ്വാസം വലിഞ്ഞു മുറുകുന്നുണ്ട്.</p><p>മണിക്കൂറുകള്‍ക്കു ശേഷം</p><p>മുറി ഒരു രഹസ്യ സൂക്ഷിപ്പുകാരനും</p><p>ഉടല് വലിയ രഹസ്യവുമാകുന്നു.</p><p>മിനുട്ടുകള്‍ കഴിഞ്ഞാല്‍</p><p>സൂചിമിടിപ്പിനും</p><p>വിരലില്‍ നിന്നുറ്റിയ മൂത്രത്തിനും</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgu2Ux_x-OQNFGkc0l0AVFIn5AumCjxpR84PG_PKCLZbD2Csfx9qviMAl1hDVTa-8Z0QeoZ2nokeUtI9oyEBr2mOeMPvtE9-rX8YsI7P0FDH1eOyn7Ghmb_ICAp7VC3u1O4yOOnpsdWCJBW/s691/4444.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="405" data-original-width="691" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgu2Ux_x-OQNFGkc0l0AVFIn5AumCjxpR84PG_PKCLZbD2Csfx9qviMAl1hDVTa-8Z0QeoZ2nokeUtI9oyEBr2mOeMPvtE9-rX8YsI7P0FDH1eOyn7Ghmb_ICAp7VC3u1O4yOOnpsdWCJBW/s320/4444.JPG" width="320" /></a></div><p></p><p>ഒരേ സ്വരമാകും.</p><p>അപ്പോള്‍ പതിയെ</p><p>നിലത്തു കിടത്താം.</p><p><br /></p><p>ഇടയ്ക്ക് കയറി വന്ന പൂച്ച</p><p>പിടച്ചില്‍ കണ്ട് ഭയന്നോടിയിട്ടുണ്ടാകും.</p><p>സ്റ്റേഡിയത്തില്‍ കളി കാണുന്നാവേശത്തോടെ</p><p>ഒരു പല്ലി നോക്കി നില്‍പ്പുണ്ട്.</p><p>എട്ടുകാലി ഏകാഗ്രമായ നെയ്ത്തിലാണ്.</p><p>സമയത്തിനെത്താന്‍ കഴിയാത്ത</p><p>വ്യഗ്രതയില്‍</p><p>മണിക്കൂറും ഓട്ടത്തിലാണ്.</p><p><br /></p><p>നിങ്ങള്‍ക്ക് തോന്നുന്നില്ലേ...,</p><p>മേഘമിരുണ്ട്</p><p>കാറ്റു നിലച്ച്</p><p>ഇലകള്‍ പൊഴിഞ്ഞ്</p><p>ഭൂമി നിശ്ശബ്ദമായി...</p><p>ഒന്നും സംഭവിച്ചിട്ടില്ല.</p><p>എല്ലാം സാധാരണ പോലെ തന്നെ.</p><p>മരണത്തിലസാധ്യമായി ഒന്നും</p><p>തന്നെയില്ല.</p><p><br /></p><p>ചിലപ്പോള്‍,</p><p>പൂച്ച തിരികെ വന്ന്</p><p>അതിന്റെ ഉടമയെ ഭേദിച്ച്</p><p>എച്ചില്‍പാത്രം തിരഞ്ഞു പോകും.</p><p>ശ്വാസമതിന്റെ ഗതിയെ</p><p>ഉടലില്‍ നിന്ന് തിരിച്ചിറക്കും.</p><p><br /></p><p>പതിവിലും വിപരീതമായി</p><p>അടഞ്ഞ വാതില്‍കണ്ട്</p><p>ഒരു കള്ളനെങ്കിലും എത്തി</p><p>നോക്കാതിരിക്കില്ല.</p><p>അവസാനത്തെ തുള്ളിയും</p><p>ഇറ്റി വീഴും മുമ്പേ</p><p>ക്ലോക്ക് അതിന്റെ സമയത്തെ</p><p>നിശ്ചലമാക്കി.</p><p>തൊട്ടു മുന്നേയുള്ള സെക്കന്റില്‍</p><p>മരിച്ച</p><p>കോടാനുകോടി ജീവജാലങ്ങള്‍</p><p>അതിന്റെ അക്കങ്ങളില്‍</p><p>സ്ഥാനം പിടിച്ചിരുന്നു.</p><p><br /></p><p>മരണത്തിനപ്പുറവും</p><p>ഇങ്ങനൊക്കെത്തന്നെയാണ്.</p><p>അല്ലെങ്കിലും മരണമത്ര സംഭവമൊന്നുമല്ല.</p><p>ജീവിക്കുമ്പോള്‍ മരണം പോലെ</p><p>സാധ്യമായ മറ്റേതു തോന്നലാണുണ്ടായത്.</p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-1133150545492960272021-05-07T00:39:00.001-07:002021-05-07T00:39:10.374-07:00നിരൂപണം ചങ്കില്‍കൊള്ളുന്ന വരികള്‍ എന്‍. പ്രഭാകരന്<p><br /></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQGjcO8NGyRxM-S2-3j6Hbz6nncrv_1b6lqpj-cXO7AYRpY2_Y_Aq4uyJvLS-WqqNqlsb9QPUd1kOm0kSGxc1GAxUEfD7p0rhxDhU1kjUZoleNBkSNm5e7p5NMM5SmoBHgGyeNnyxouOFB/s567/Moolyasruthi+2021+May-21+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="358" data-original-width="567" height="253" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQGjcO8NGyRxM-S2-3j6Hbz6nncrv_1b6lqpj-cXO7AYRpY2_Y_Aq4uyJvLS-WqqNqlsb9QPUd1kOm0kSGxc1GAxUEfD7p0rhxDhU1kjUZoleNBkSNm5e7p5NMM5SmoBHgGyeNnyxouOFB/w400-h253/Moolyasruthi+2021+May-21+copy.jpg" width="400" /></a></div> കെ.ആര്.ടോണിയുടെ കാവ്യലോകത്ത് ഒട്ടും പഞ്ഞമില്ലാത്തത് ചങ്കില്‍കൊള്ളുന്ന വരികള്‍ക്കാണ്. വ്യക്തികളെന്ന നിലയില്‍ നാം അനുഭവിക്കുന്ന ജീവിതത്തിന്റെയും സാമൂഹ്യാനുഭവങ്ങളുടെയും പല തലങ്ങളില്‍ അവിചാരിതമായി മിന്നല്‍വെളിച്ചം പായിക്കുന്ന ആ വരികള്‍, പുതിയൊരു യാഥാര്‍ത്ഥ്യബോധത്തിലേക്ക്, നമ്മുടെ കപടാവബോധത്തിന്റെ ദയാരഹിതമായ വെളിപ്പെടുത്തലിലൂടെ പുതിയൊരാത്മബോധത്തിലേക്ക്, ഞെട്ടിച്ചുണര്‍ത്തുന്നതിലൂടെയാണ് ഈ വരികള്‍ നമ്മെ അമ്പരപ്പിലേക്കും വേദനയിലേക്കും ആത്മനിന്ദയിലേക്കുമെല്ലാം എടുത്തെറിയുന്നത്. വിശദീകരണം അവയെ നിര്‍വീര്യമാക്കുകയേ ഉള്ളൂ എന്നതുകൊണ്ട് കൂടുതലായി ഒന്നും പറയാതെ മാതൃകയെന്ന നിലയില്‍ ചില വരികള്‍ ഉദ്ധരിക്കുക മാത്രം ചെയ്യാം.<p></p><p><br /></p><p>1.</p><p>ڇശാന്തിയും സമാധാനവും മാത്രമേ</p><p>ഞാന്‍ അറിഞ്ഞിട്ടുള്ളൂ</p><p>എന്നാല്‍ അതിനോളം ഭാരം മറ്റെന്തിനുണ്ട്!ڈڈ</p><p>(അതിജീവനം)</p><p>2.</p><p>ڇഅടുക്കളയില്‍ നിന്ന് </p><p>യേശുവിന്റെ അടിയന്തിരസദ്യയുടെ</p><p>മണം പരന്നു</p><p>പിലാത്തോസിനെ ഓര്‍ത്തു കൈകഴുകി</p><p>ഉണ്ണാനിരുന്നുڈڈ</p><p>(ദുഃഖവെള്ളി)</p><p>3.ڈ</p><p>ڇപിണ്ണാക്കു താനവനിയില്‍ ഗഹനോപദേശം</p><p> ഉണ്ണാന്‍ സ്ഥിരംതൊഴിലെഴാത്തൊരുവര്‍ക്കു പണ്ടുംڈچچ</p><p>(കുറുക്കങ്കുന്ന്)</p><p>4. ڇ</p><p>ڇഓരോരുത്തരും ഓരോ ഒഴിയാബാധകൊണ്ട് </p><p>ജീവിക്കുന്നു!</p><p>ജീവിക്കുന്നതുകൊണ്ട് വെളിച്ചപ്പെടുന്നു!</p><p>ഒരു ബാധയുമില്ലാത്തവരെ എന്തിനു കൊള്ളാം!ڈڈ</p><p>(തുള്ളല്‍ -പ്ലമേനമ്മായി)</p><p>5. ڇ</p><p>ڇജീവിതം മായയാണെന്നു പറഞ്ഞു നടന്നിരുന്ന</p><p>ഒരു ഭ്രാന്തനുണ്ടായിരുന്നു അക്കാലത്ത്</p><p>അത്തരക്കാര്‍ ഇന്നുമുണ്ട് - അതാണ്</p><p>ജീവിതം മായയല്ലെന്നതിനുള്ള ഏക തെളിവ്!ڈڈ</p><p>(മയിലാഞ്ചി -പ്ലമേനമ്മായി)</p><p>6. ڈ</p><p>ڇശ്വാസം വിടാതുള്ള പഞ്ചപിടിക്കലാകുന്നുവോ ജീവിതംڈڈ (ഭക്തിയോഗം)</p><p> മറ്റുള്ളവരുടെ മുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം തന്റെ ഉള്ളിലിരിപ്പിന് നേര്‍വിപരീതമായ വാക്കുകളും പെരുമാറ്റരീതികളും കൈക്കൊള്ളുന്നവരാണ് മിക്കയാളുകളും എന്നറിയുമ്പോഴും, സാമൂഹ്യമര്യാദയോര്‍ത്തും ആളുകളെ വെറുപ്പിക്കാനുള്ള അധൈര്യംകൊണ്ടും മൗനം മുതല്‍ അങ്ങോട്ടുള്ള പല അടവുകളും സ്വീകരിച്ച് രക്ഷപ്പെടുന്നവരാണ് നാമെല്ലാം. ഈ തന്ത്രപ്രയോഗം അസഹ്യമായിത്തീരുന്ന ഒരു ഘട്ടം വരും. അപ്പോഴും പ്രതികരണശൈലിയില്‍ മാറ്റം വരുത്താന്‍ നാം തയ്യാറാവുകയില്ല. ഇതുമൂലമുണ്ടാകുന്ന ആത്മപുച്ഛവും അനേകം ആത്മസംഘര്‍ഷങ്ങളും ചുമന്ന് നടക്കുന്നവര്‍ക്കെല്ലാം വലിയ ആശ്വാസം പകരുന്നവയാണ് ടോണിയുടെ പല കവിതകളിലെയും തുറന്നു പറച്ചിലുകള്‍. അത് ചിലപ്പോള്‍ څജ്ഞാനപീഡനംچ എന്ന കവിതയിലെ പുരസ്കാരജേതാവിന്റെ പ്രസംഗത്തിന്റെ അന്ത്യത്തിലെ</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhr3WwRaFx4GNVqUub1GaNkfYngKKeU__0VatsW5WI1wyxQ4tFrcyBMsPQlrVFKAODXP8aMX9Z7l6yld7Vf6f_5E20ZjhnHRb3k8-JPMJtXFIJGoMDKuKwTskLri6HUwVLIO0UZpoQIFcTR/s521/Moolyasruthi+2021+May-18+copy.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="521" data-original-width="475" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhr3WwRaFx4GNVqUub1GaNkfYngKKeU__0VatsW5WI1wyxQ4tFrcyBMsPQlrVFKAODXP8aMX9Z7l6yld7Vf6f_5E20ZjhnHRb3k8-JPMJtXFIJGoMDKuKwTskLri6HUwVLIO0UZpoQIFcTR/s320/Moolyasruthi+2021+May-18+copy.JPG" /></a></div><p></p><p><span style="white-space: pre;"> </span>ڇഎന്റെ, എന്റെ മാത്രമല്ല, എല്ലാവരുടെയും</p><p><span style="white-space: pre;"> </span>ശിങ്കിടിപാടികള്‍ സര്‍വ്വത്ര</p><p><span style="white-space: pre;"> </span>വളര്‍ന്നു വലുതാവട്ടെ</p><p><span style="white-space: pre;"> </span>ഇന്‍ഡ്യ ഈസ് എ സോവറിന്‍ സോഷ്യലിസ്റ്റ്</p><p><span style="white-space: pre;"> </span>സെക്കുലാര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്-</p><p><span style="white-space: pre;"> </span>ഇത്രയും പറഞ്ഞുകൊണ്ട്,</p><p><span style="white-space: pre;"> </span>എന്റെ എളിയ വാക്കുകള്‍ ഞാന്‍ </p><p><span style="white-space: pre;"> </span>ഉപസംഹരിച്ചു കൊള്ളുന്നു;</p><p><span style="white-space: pre;"> </span>എനിക്കു നന്ദി.</p><p><span style="white-space: pre;"> </span>ജയ്ഹിന്ദ്!ڈڈ</p><p>എന്ന വരികളിലെന്ന പോലെ പൊങ്ങച്ചത്തിന്റെ നേരിട്ടുള്ള വലിച്ചു കീറലാണ്. ചിലപ്പോള്‍ څപ്രതീക്ഷچ എന്ന കവിതയിലെപ്പോലെ അടക്കിപ്പിടിച്ചതെന്നു തോന്നിയേക്കാവുന്ന അലറിച്ചിരിയാണ്. മറ്റുചിലപ്പോള്‍ വേദനയില്‍ കുതിര്‍ന്ന ചെറിയ ചിരിയോ പിറുപിറുപ്പോ ഒക്കെ ആണ്. ഏത് രൂപത്തിലായാലും അധീരതയാലും അനേകമനേകം ആശങ്കകളാലും ഒട്ടുവളരെയാളുകള്‍ ഉള്ളിലൊതുക്കുന്ന പലതും മറ്റൊരാള്‍ വിളിച്ചു പറയുമ്പോഴുണ്ടാവുന്ന ആശ്വാസവും ആനന്ദവും ചില്ലറയല്ല. ഒരു കവി ഭീരുത്വത്തിന്റെ കയ്പിനെ സ്വന്തം നിശ്ശബ്ദതയാക്കി മാറ്റി അജ്ഞാതരായി കഴിയുന്ന അനേകായിരങ്ങളുടെ ശബ്ദമായി, മനോവ്യാപാരങ്ങളുടെ മര്‍മപ്രധാനമായൊരു തലത്തില്‍ അവരുടെ വിമോചകനായി മാറുന്നത് ഇങ്ങനെയും കൂടിയാണ്. കവിയുടെ പ്രതിബദ്ധതയ്ക്ക് നാം ധരിച്ചു വെച്ചിരിക്കുന്നതിനപ്പുറമുള്ള പല രൂപങ്ങളും കൈക്കൊള്ളാനാവുമെന്നും പ്രതിബദ്ധത എന്നത് ഒരു സംഘടനയോ ആള്‍ക്കൂട്ടമോ കവിക്കുമേല്‍ കെട്ടിവയ്ക്കുന്നതും രൂപമാറ്റം സാധ്യമല്ലാത്തതുമായൊരു സംഗതിയല്ലെന്നും തിരിച്ചറിയാന്‍ ടോണിയുടെ കവിതകള്‍ നമ്മെ സഹായിക്കുന്നുണ്ട്.</p><p>കവിത എന്ന സ്ഥാപനത്തിനെതിരെ</p><p> ടെറി ഈഗള്‍ട്ടണ്‍ അദ്ദേഹത്തിന്റെ ഘശലേൃമൃ്യ ഠവലീൃ്യ (ആഹമരസംലഹഹ,1983) എന്ന ഗ്രന്ഥം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:</p><p> ڇക വെമഹഹ ലിറ ംശവേ മി മഹഹലഴീൃ്യ. ണല സിീം വേമേ വേല ഹശീി ശെ ൃീിഴെേലൃ വേമി വേല ഹശീിമോലൃ, മിറ ീെ റീലെ വേല ഹശീി മോലൃ. ഠവല ുൃീയഹലാ ശെ വേമേ വേല ഹശീി റീലെ ിീേ സിീം ശേ. കേ ശെ ിീേ ീൗേ ീള വേല ൂൗലശെേീി വേമേ വേല റലമവേ ീള ഹശലേൃമൗൃലേ ാമ്യ വലഹു വേല ഹശീി ീേ മംമസലി.ڈڈ</p><p> സാഹിത്യം, സംസ്കാരം എന്നീ മേഖലകളിലെ നാനാചലനങ്ങളെ കുറിച്ച് കൂടിയോ കുറഞ്ഞോ ആധികാരികത ഭാവിച്ച് അഭിപ്രായം പറയുകയും ഭാവുകത്വമണ്ഡലത്തില്‍ അധികാരപ്രയോഗത്തിന് ശേഷിയുള്ളവരായി ഭാവിക്കുകയും ചെയ്യുന്നവര്‍ അര്‍ത്ഥമാക്കുന്നതെന്തൊക്കെയോ അവയ്ക്ക് പുറത്താണ് എല്ലാ സമൂഹങ്ങളിലെയും ബഹുഭൂരിപക്ഷത്തിന്റെയും ജീവിതധാരണകളും സൗന്ദര്യസങ്കല്പങ്ങളും എല്ലാകാലത്തും നിലനിന്നുപോന്നിട്ടുള്ളത്. അതിന്റെ അര്‍ത്ഥം ആദ്യം പറഞ്ഞ കൂട്ടര് സാഹിത്യത്തെയും സംസ്കാരത്തെയും ശരിയാംവണ്ണം മനസ്സിലാക്കി എന്നും അത് മനസ്സിലാക്കാന്‍ കഴിയാത്തവരായിരുന്നു മഹാഭൂരിപക്ഷവും എന്നല്ല. സിദ്ധാന്ത രൂപീകരണത്തിനും അപഗ്രഥനത്തിനും പ്രാമാണികരായ പഴയകാല കാവ്യശാസ്ത്രകാരന്മാര്‍ പ്രയോജനപ്പെടുത്തിയ ആശയ സാമഗ്രികളും പരികല്പനകളും സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവരുടെ താല്പര്യങ്ങള്ക്ക് ഇണങ്ങുംവിധം രൂപപ്പെടുത്തിയവയായിരുന്നു. അവയെ ചോദ്യംചെയ്യാതെ അംഗീകരിക്കുകയും താന്താങ്ങളുടെ രീതിയില്‍ ചെറിയ തോതില്‍ വികസിപ്പിക്കുകയും മാത്രമേ വേണ്ടതുള്ളൂ എന്ന് കരുതിയവരും അതില്‍ സുഖവും സ്വാസ്ഥ്യവും അനുഭവിച്ചവരുമാണ് പിന്നീട് വന്നവര്‍. ആഢ്യന്മാര് അംഗീകരിച്ചാദരിച്ച കാവ്യശാസ്ത്രത്തിനു പുറത്ത് തങ്ങളുടെ സര്‍ഗവൈഭവത്തിന്റെയും ആസ്വാദനതൃഷ്ണകളുടെയും ആവിഷ്ക്കാരത്തിനുള്ള രൂപങ്ങളും രീതികളും തിരഞ്ഞു നടന്നവര്‍ കവിതയുടെയും കവിതാനിരൂപണത്തിന്റെയും ധീരനൂതനലോകങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് കരുതുന്നത് ശരിയല്ല. അവര്‍ അവരുടേതായ ആവിഷ്കാര രീതികളും സൗന്ദര്യസങ്കല്പങ്ങളും വികസിപ്പിച്ചെടുത്തിരുന്നുവെങ്കിലും സാംസ്കാരിക മേഖലയില്‍ അധികാരം നടത്തുന്നവരുടെ നിശ്ചയങ്ങള്‍ക്ക് കീഴ്പ്പെടലാണ് ആത്യന്തികമായി തങ്ങള്‍ക്കും അഭികാമ്യമെന്ന ധാരണയുടെ പിടിയില്‍ത്തന്നെയായിരുന്നു അവരും. നമ്മുടെ കാലത്ത് വളരെ ശ്രദ്ധേയമായ ദളിത്പക്ഷാശയങ്ങള്‍ അവതരിപ്പിക്കുകയും ദളിത് കവിതകള്‍ എഴുതുകയും ചെയ്യുന്നവരില്‍ത്തന്നെ പലരും കാവ്യാസ്വാദനത്തിന്റെയും സിദ്ധാന്തത്തിന്റെയും തലത്തിലെത്തുമ്പോള്‍ പെട്ടെന്ന് അധീശവര്‍ഗം നേരത്തേ സൃഷ്ടിച്ചു വെച്ച സങ്കല്പങ്ങള്ക്ക് കീഴ്പ്പെടുന്നത് കാണാം. ഈ നിലപാട് തുടരുന്നിടത്തോളം മലയാള കവിതയ്ക്ക് ചെറിയ ചില ധിക്കാരങ്ങളെയും കുതിപ്പുകളെയും കവിഞ്ഞുള്ള വളര്‍ച്ച സാധ്യമല്ല. സ്ത്രീപക്ഷ കവിതയായാലും ദളിത് കവിതയായാലും തനി വിപ്ലവകവിതയായാലും അത് കവിത എന്ന സാഹിത്യരൂപത്തിന്റെ അനന്യമായ ഗാംഭീര്യത്തെയും സൗന്ദര്യത്തെയും കുറിച്ചുള്ള അഹങ്കാരം നെഞ്ചേറ്റിയാണ് നില്ക്കുന്നതെങ്കില് അതിന് വളരെ പരിമിതമായ അര്‍ത്ഥത്തിലേ വിമോചക ധര്‍മം അവകാശപ്പെടാനാവൂ.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguCw9pY7-65ePlIyRrQoYtDvMECtL0N-5QjOEwZWaPny37p1q58eYK24JHiiirNnIDlawfTtP20ZkPkr1H28y3EuFqc3Ehr420LS2i-VY32EU2whsbynqd0caRoLQ36TgGy05V09AjqKo1/s525/Moolyasruthi+2021+May-19+copy.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="525" data-original-width="335" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguCw9pY7-65ePlIyRrQoYtDvMECtL0N-5QjOEwZWaPny37p1q58eYK24JHiiirNnIDlawfTtP20ZkPkr1H28y3EuFqc3Ehr420LS2i-VY32EU2whsbynqd0caRoLQ36TgGy05V09AjqKo1/s320/Moolyasruthi+2021+May-19+copy.jpg" /></a></div><p></p><p> ദുര്ഗ്രഹം എന്ന് ആരോപിക്കാന്‍ സാധാരണ കവിതവായനക്കാരെ പ്രേരിപ്പിക്കുംവിധം വക്രമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന രചനകള്‍ക്ക് വിപ്ലവമൂല്യം കല്പിച്ചു നല്കുന്നതില് സമകാല മലയാളത്തിലെ ഏതാണ്ട് എല്ലാ വിഭാഗത്തിലും പെടുന്ന കവികള്‍ കാണിക്കുന്ന ഉത്സാഹം അല്പമെങ്കിലും ജാഗ്രതയുള്ള സാഹിത്യനിരീക്ഷകരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടാവും. അടിത്തട്ടിലുള്ളവരുടെ അരക്ഷിതമായ ജീവിത പരിസരങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയമോ ദാര്‍ശനികമോ ആയ മൂല്യം കല്പിക്കുന്നതില് കടുത്ത വിമുഖത കാണിക്കുകയും സങ്കല്‍പസൃഷ്ടമോ പുരാണപ്രസിദ്ധമോ ആയ സന്ദര്‍ഭങ്ങളില്‍ നിന്ന് ബൗദ്ധികാധ്വാനം വഴി കണ്ടെത്തി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുള്ളതായി സ്ഥാപിച്ചെടുക്കാന്‍ കഠിനയത്നം നടത്തുകയും ചെയ്യുന്ന ഒരു കവി അയാള്‍ അടിസ്ഥാനവര്‍ഗത്തിലും കീഴാളവിഭാഗത്തിലും പെടുന്ന ആളായാലും അയാളുടെ ശ്രമം കവിത എന്ന സ്ഥാപനത്തിന്റെ വരേണ്യതയെ ഉറപ്പിച്ചു നിര്‍ത്തുന്നതിനു തന്നെയാണ്. </p><p> ബഹുരൂപിയായ ഇത്തരം പരിശ്രമങ്ങളില്‍ നിന്നെല്ലാം അകന്നുമാറിയാണ് ടോണിയുടെ എല്ലാ കവിതകളും നിലകൊള്ളുന്നത്. ആ നില്പിന്റെ ഭംഗിയും കരുത്തും ഏറ്റവുമധികം പ്രകടിതമായിരിക്കുന്നത് څപ്ലമേനമ്മായിچയിലാണ്. കവിത എന്ന പ്രതീതി നിലനിര്‍ത്തിക്കൊണ്ടു തന്നെ എഴുതപ്പെട്ടിരിക്കുന്ന നോവലാണിത്. പ്ലമേനമ്മായി എന്ന സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് സാധാരണ കേരളീയ ഗ്രാമജീവിതത്തിന്റെ അനിവാര്യഭാഗമായ മറ്റനേകം കഥാപാത്രങ്ങളെ, അവരുടെ സാധാരണ പ്രവൃത്തികളുടെയും പെരുമാറ്റരീതികളുടെയും പരിസരങ്ങളെ ഭാഷയുടെയോ ഭാവനയുടെയോ വിശേഷ പ്രയോഗങ്ങള്‍ കൊണ്ട് മിനുക്കിയെടുക്കാതെ അവതരിപ്പിച്ചിരിക്കുയാണ്. നോവലിലെ അധ്യായങ്ങള്‍ക്കെന്ന പോലെ പ്രത്യേകം പ്രത്യേകം ശീര്‍ഷകങ്ങള്‍ നല്കിക്കൊണ്ടും തുടര്‍ച്ച നഷ്ടപ്പെടാതെയും ആഖ്യാനം നിര്‍വഹിച്ചിരിക്കുന്ന ഈ ദീര്‍ഘകവിതയില്‍, പ്ലമേനമ്മായി എന്ന കരുത്തും കാരുണ്യവുമുള്ള വൃദ്ധയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി ഇടത്തരക്കാരും താഴ്ന്ന ഇടത്തരക്കാരും അതിനും താഴെയുള്ളവരുമൊക്കെയായ പല മനുഷ്യരുടെ ജീവിതത്തില്‍ നിന്ന് ചിരിയും കണ്ണീരും ഘനീഭവിച്ചു നില്ക്കുന്ന വിഷാദവും ഇടകലരുന്ന നാനാതരം നിമിഷങ്ങളെ കരുതലോടെ തിരഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കുന്നു. അതുവഴി കേരളീയ ജീവിതത്തിന്റെ ചില തലങ്ങളിലെ വൈരുധ്യങ്ങളും വൈവിധ്യങ്ങളും ആവിഷ്കരിക്കുന്ന ഈ കൃതി ഗ്രാമീണ കേരളത്തിന്റെ അനുഭവലോകത്തിലും മനോലോകത്തിലും വന്നു ചേര്‍ന്നിരിക്കുന്ന മാറ്റങ്ങളെ അയത്ന ലളിതമായി ആഖ്യാനത്തിന്റെ ഭാഗമാക്കുകകൂടി ചെയ്തിരിക്കുന്നു. അതിനാല്‍ മികച്ച ചില നോവലുകള്‍ അനുഭവപ്പെടുത്തുന്ന ചരിത്രപരതയുടെ കരുത്തും മൂല്യവും അത് കൈവരിച്ചിട്ടുണ്ടെന്ന് അല്പമെങ്കിലും ജാഗ്രതയുള്ള ഏത് വായനക്കാരനും/ വായനക്കാരിയും വളരെവേഗം തിരിച്ചറിയുക തന്നെ ചെയ്യും. മനുഷ്യസ്നേഹവും മതേതരത്വവും മറ്റ് മൂല്യങ്ങളും കാല്‍പനികശോഭയോടെ അവതരിപ്പിക്കപ്പെടുന്ന ഒരു കൃതിക്ക് ഒരിക്കലും അവകാശപ്പെടാനാവാത്ത ഗുണങ്ങളാണ് അവ.</p><p> څപ്ലമേനമ്മായിچ ഒരു നല്ല നോവലിനു വേണ്ട വിഷയവൈപുല്യവും കഥാപാത്രവൈവിധ്യവുമാണ് കൈവരിച്ചതെങ്കില്‍څڅയക്ഷിയും മറ്റുംچ എന്ന സമാഹാരത്തിലെ കൊച്ചു കഥാകാവ്യങ്ങള്‍ക്ക് മികച്ച ചെറുകഥകളുടെ ഒതുക്കവും മുറുക്കവുമാണുള്ളത്. കൂട്ടത്തില്‍څڅമൂന്ന് വൃദ്ധകള്‍چക്കാണ് ഈ ഗുണങ്ങള്‍ ഏറ്റവും കൂടുതലായി കണ്ടത്. ഉള്ളടക്കത്തിന്റെ ബൗദ്ധികഗരിമയും വൈകാരിക സാന്ദ്രതയുമാണ് അതിന് രൂപതലത്തില്‍ അത്രയും മികവ് നല്‍കിയത് എന്നു പറയാം. കേരളീയ ജീവിതത്തില്‍ മതം, രാഷ്ട്രീയം, ദര്‍ശനം എന്നീ മേഖലകള്‍ എത്രമാത്രം കാപട്യപൂര്‍ണവും മനുഷ്യവിരുദ്ധവുമായിത്തീര്‍ന്നിരിക്കുന്നു എന്ന് അതിതീക്ഷ്ണമായി ബോധ്യപ്പെടുത്തുന്ന കവിതയാണിത്.</p><p> പള്ളി എന്ന സ്ഥാപനം, അതിന്റെ അധികാരികള്‍, നിരര്‍ത്ഥവും അതിലേറെ പരിഹാസ്യവുമായ ഒരു ചര്‍ച്ചയ്ക്കു ശേഷം വിശ്വാസികളായ മൂന്ന് സ്ത്രീകളുടെ ദുഃഖങ്ങളില്‍ ഏറ്റവും നിസ്സാരമായതാണ് ഏറ്റവും വലിയതെന്ന് വിധിക്കുകയും അതിന്റെ പരിഹാരം ആഘോഷപൂര്‍വം നിര്‍വഹിക്കുകയും ചെയ്യുന്നു. അപ്പോഴാണ് പള്ളിമുറ്റത്ത് താടിവളര്‍ന്നൊരു ദീര്ഘകായന്, മുപ്പത്തിമൂന്നിനോടടുത്ത പ്രായമുള്ള, അല്പം നിറംകൂടിയൊത്തിരുന്നാല്‍ ക്രിസ്തുദേവന് തന്നെയെന്നു തോന്നുന്ന ഒരാള്‍, തോളത്ത് മൂന്നു കുരങ്ങുകളുമായി എത്തുന്നത്. ആ മനുഷ്യനും അയാളുടെ കുരങ്ങുകളും ചെയ്യുന്ന കാര്യങ്ങള്‍ അമ്പരപ്പുളവാക്കുന്നവയാണ്. അവ കണ്ടുനില്ക്കുന്ന പള്ളീലച്ചന്റെയെന്ന പോലെ വായനക്കാരുടെ ഉള്ളിലും കര്‍ത്താവ് കന്നത്തടിച്ചതു പോലുള്ള ആന്തലുണ്ടാകുന്നു. മൂന്ന് വൃദ്ധകളുടെ മിക്ക വായനക്കാരും അവരുടെ മനോലോകത്തിന്റെ ഭാഗമായ അനേകം സ്മൃതിചിത്രങ്ങളിലേക്കും (സംശയമില്ല അവ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടവ തന്നെ) അതിലൂടെ ഉയിര്‍കൊള്ളുന്ന അവ്യാഖ്യേയമായ എത്രയോ വികാരങ്ങളിലേക്കും സഞ്ചരിക്കുക തന്നെ ചെയ്യും.</p><p> മൂന്ന് വൃദ്ധകള്‍ ആദ്യന്തം ഒരേ ആര്‍ജവവും ചടുലതയും സൂക്ഷിക്കുന്ന കവിതയാണ്. ഇതിലെ കഥാവസ്തുവില്‍ ഇന്ന ഘടകമാണ് ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത് എന്നു പറയുന്നതില്‍ കാര്യമില്ല. എങ്കിലും കവിതയുടെ അന്ത്യഭാഗത്ത് അതിന് മൊത്തത്തില്‍ വലിയ മാനങ്ങള്‍ നല്‍കുംവിധം വിന്യസിച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളെ കുറിച്ച് പ്രത്യേകം പറയാതിരിക്കാനാവില്ല. ഒന്ന് കുഞ്ഞിത്തലയും ഉടലുമുള്ള പൂര്‍വികരുടെ കണ്ണുനീര് കടക്കണ്ണിലൂടെ ഉള്ളമുരുകി പുറത്തു വന്ന് നിലത്തു വീഴുന്നതാണ്. മറ്റൊന്ന് ക്രിസ്തുദേവന് തന്നെയെന്നു തോന്നുന്ന മനുഷ്യന് അത്തവ്വില്‍ സ്വന്തം മുതുകില്‍ ചാട്ടവാറടിച്ച് ചോര തെറിപ്പിക്കുന്നതാണ്.</p><p> മനുഷ്യവംശത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള പരീക്ഷയെഴുതുന്നതിനിടെ വിക്കുകയും പിടയുകയും ചെയ്യുന്ന ആഖ്യാതാവിനെ ബ്രൂഗലിന്റെ വിഖ്യാത ചിത്രത്തിലെ കുരങ്ങുകളിലൊന്ന് തന്റെ കാലിലിട്ടിരിക്കുന്ന ചങ്ങലയുടെ ചെറിയ കിലുക്കം കൊണ്ട് പ്രോത്സാഹിപ്പിക്കുന്ന ചിത്രം വിസ്ലാവ സിംബോര്‍സ്ക ഠംീ ാീിസല്യെ യ്യ ആൃൗലഴവലഹ എന്ന കവിതയില്‍ അവതരിപ്പിക്കുന്നുണ്ട്. ജീവിതം നെറികെട്ട് അഴുകിപ്പോകുമ്പോള്‍ വലിയ ഉത്തരങ്ങളും ഓര്‍മപ്പെടുത്തലുകളുമായി മനുഷ്യവംശത്തിന്റെ പൂര്‍വികര്‍ എത്തുന്നതും ദൈവം ആ പ്രവൃത്തിയില്‍ അവരോട് ചേരുകയും ചെയ്യുന്നതിന്റെ ഗംഭീരമായ ചിത്രമാണ് ടോണി മൂന്ന് വൃദ്ധകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കവിത നല്കുന്ന അനുഭൂതിയെ വേണമെങ്കില്‍ ആത്മീയം എന്ന് വിശേഷിപ്പിച്ചേ പറ്റൂ എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അങ്ങനെ ചെയ്യാം. പക്ഷേ, അത് സാധാരണ മനുഷ്യന്റെ ജീവിതത്തിനു നേരെ പുറംതിരിഞ്ഞു നില്ക്കുന്ന ജീര്‍ണിച്ച ആത്മീയതയല്ലെന്ന് ആര്‍ക്കും തിരിച്ചറിയാനാവുന്നതെയുള്ളൂ.</p><p> കവിത എന്ന സ്വര്‍ണം പൂശിയ കൊടിമരം ആരുടെ കാഴ്ചയിലും ആദ്യമേ തന്നെ പെടുംവിധം നിലനില്‍ക്കുന്ന ശുദ്ധസാഹിത്യമെന്ന പഴഞ്ചന്‍ സ്ഥാപനത്തെയും അത് താലോലിച്ച് വളര്‍ത്തുന്ന സൗന്ദര്യസങ്കല്പങ്ങളെയും പുച്ഛിച്ചു തള്ളിക്കൊണ്ടു തന്നെയാണ് പുതിയൊരു ഭാവുകത്വം ഇവിടെ രൂപപ്പെടേണ്ടത്.څഭാവുകത്വമാറ്റത്തിന്റെ രസതന്ത്രം മലയാളത്തിലെ വായനാസമൂഹത്തെ പഠിപ്പിക്കാന്‍ അതിയായ ആത്മവിശ്വാസത്തോടും അഹന്തയോടുംകൂടി രംഗത്തിറങ്ങിയ നിരൂപകര്‍ പുറമെ പലതും ഭാവിച്ചെങ്കിലും പ്രാചീന ഭാരതത്തിലെ സാധാരണ ജനജീവിതത്തിന്റെ നിമ്നതലങ്ങളെ പാടേ അവഗണിച്ച ആത്മീയാന്വേഷണങ്ങളും കാവ്യശാസ്ത്രപദ്ധതികളും പല പ്രച്ഛന്ന രൂപങ്ങളും കൈക്കൊണ്ട് തങ്ങളുടെ കാലത്തും കാവ്യഭാഷയുടെയും കവിത ഉള്‍പ്പെടെയുള്ള എല്ലാ സാഹിത്യരൂപങ്ങളുടെയും സൗന്ദര്യത്തെ കുറിച്ചുള്ള സങ്കല്പങ്ങള്ക്കു മേല്‍ ആധിപത്യം തുടരുന്നുണ്ടെന്ന കാര്യം ശ്രദ്ധിച്ചതേയില്ല. അതുകാരണം അസ്തിത്വവാദത്തെപ്പറ്റി പറയുമ്പോഴും സാഹിത്യനിരൂപണത്തിന്റെ പുതിയ ദൗത്യങ്ങള്‍ വിസ്തരിക്കുമ്പോഴും അലങ്കാരപൂര്‍ണമായ ഭാഷ തന്നെയാണ് അവര്‍ ഉപയോഗിച്ചത്. ആ ഭാഷയിലൂടെ പരോക്ഷമായി അവതരിപ്പിച്ച ശുദ്ധസൗന്ദര്യവാദം വഴി നമ്മുടെ ഭാവുകത്വത്തില്‍ ചെറിയ ചില മിനുക്കുപണികള്‍ക്കപ്പുറത്ത് അടിസ്ഥാനപരമായ ഒരു വിപ്ലവവും അവര്‍ക്ക് സാധിച്ചില്ലെന്നതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല.</p><p> മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും, മനുഷ്യന്റെ ഹൃദയ വേദന, സഹാനുഭൂതിക്കുള്ള ശേഷി, ഏകാന്തത, വ്യര്‍ത്ഥതാബോധം, ത്യാഗസന്നദ്ധത, ആത്മീയത എന്നിങ്ങനെയുള്ള എല്ലാറ്റിനെയുംകുറിച്ച് വളരെ കാല്പനികമായ ധാരണകള്‍ സൃഷ്ടിച്ചുവിടുന്ന ഒരു സംവിധാനമെന്ന നിലയ്ക്ക് പ്രവര്‍ത്തിച്ചു മുന്നേറാനുള്ള സൗകര്യം കവിത ഉള്‍പ്പെടെയുള്ള എല്ലാ സാഹിത്യരൂപങ്ങള്ക്കും മലയാളികള്‍ നല്കിപ്പോരുന്നുണ്ട്. ഒരെഴുത്തുകാരന്റെ/ എഴുത്തുകാരിയുടെ വിശാലമായ മനുഷ്യസ്നേഹവും സഹാനുഭൂതിക്കുള്ള ശേഷിയും മറ്റും കൃതികളില്‍ നിന്ന് കണ്ടെടുത്ത് കോരിത്തരിക്കുന്നതില്‍ ഇന്നും നമുക്ക് ജാള്യതയൊന്നും അനുഭവപ്പെടുന്നില്ല. ഈ സമീപനം അപ്പാടെ ഉപേക്ഷിച്ചു കൊള്ളണമെന്ന് വായനക്കാരോട് പറയാന്‍ ആര്‍ക്കും അധികാരമില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ അതുകൊണ്ട് വലിയ പ്രയോജനമുണ്ടാവുകയുമില്ല. കാരണം അവനവനെയും ലോകത്തെയും കുറിച്ചുള്ള അനേകം തെറ്റിദ്ധാരണകളെ മുറുകെ പിടിച്ചുകൊണ്ടു തന്നെയാണ് ലോകത്തെവിടെയുമുള്ള മനുഷ്യര്‍ ഏത് കാലത്തും ജീവിച്ചു പോന്നിട്ടുള്ളത്. മനുഷ്യരെ കപടാവബോധത്തില്‍ നിന്ന്, തങ്ങളുടെ സാമൂഹ്യപദവിയെയും ധര്‍മത്തെയും കുറിച്ചുള്ള പലവിധ തെറ്റിദ്ധാരണകളില്‍ നിന്ന് മോചിപ്പിക്കുക എന്നത് സാഹിത്യത്തിന്റെ മുഖ്യധര്‍മമാണെന്ന് പറയപ്പെട്ടിട്ടുണ്ട്. ആ ധര്‍മത്തിന്റെ നിര്‍വഹണം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിചാരങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും, പലപ്പോഴും തീര്‍ത്തും വ്യാജമായോ അല്ലെങ്കില്‍ എല്ലാ സങ്കീര്‍ണതകളില്‍ നിന്നും സുരക്ഷിതമായ അകലത്തില്‍ കഥാപാത്രങ്ങളെ പ്രതിഷ്ഠിച്ചു കൊണ്ടോ കൃതി സൃഷ്ടിക്കുന്ന തീവ്രവികാരങ്ങളുടെയും വിശുദ്ധഭാവങ്ങളുടെയും മറുപുറം തപ്പാനും അങ്ങനെ താന്‍ ഉള്‍പ്പെടെയുള്ള എത്രയോ പേര് അകപ്പെട്ടിരിക്കുന്ന തെറ്റിദ്ധാരണകളെ കുറിച്ചുള്ള കൃത്യമായ ബോധ്യത്തിലേക്ക് ഉണരാനും ഉള്ള വഴികൂടിയാണ് വായന എന്ന് ഓര്‍മിക്കാനോ വായനക്കാരന്/ വായനക്കാരി തയ്യാറാവുകയില്ല. ഒട്ടുമിക്ക വായനക്കാരെ സംബന്ധിച്ചിടത്തോളവും വൈകാരികമായ താദാത്മ്യത്തിലൂടെ കൃതി സാധ്യമാക്കുന്ന അനുഭൂതികളും താത്ക്കാലികമായെങ്കിലും കൈവരിക്കാനാവുന്ന ഹൃദയനൈര്‍മല്യവുമൊക്കെത്തന്നെയാണ് പ്രധാനം. അത് അരുതാത്തതാവണമെന്നും ദൂരവല്‍ക്കരണം വഴി കൃതിയുടെ പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്യണമെന്നും വായനക്കാരെ നിരന്തരം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നാലും കാര്യമായ ഫലമൊന്നുമുണ്ടായില്ലെന്ന് വരാം. എന്നാല്‍ ഒറ്റയ്ക്കൊരാള്‍ അല്പം മാറി നിന്ന് നിങ്ങള്‍ വായിച്ച് രസിക്കുന്ന സാഹിത്യത്തിന്റെ യഥാര്‍ത്ഥമായ ഉള്ളടക്കം ഇന്നതാണെന്നും ആ ഉള്ളടക്കത്തിലെ വിടവുകള്‍ വളരെ തന്ത്രപരമായി ഒളിപ്പിച്ചു വെച്ചിരിക്കയാണെന്നും സാമൂഹ്യജീവിതത്തിലെ ഒട്ടനേകം വൈരുധ്യങ്ങളെയും വ്യക്തിമനസ്സിലെ എത്രയോ കാപട്യങ്ങളെയും സ്പര്‍ശിക്കാതെയാണ് നിങ്ങള്‍ കൊണ്ടാടുന്ന കവിതയും കഥയുമൊക്കെ സൗന്ദര്യത്തിന്റെ ഗോപുരങ്ങള്‍ തീര്‍ത്തിരിക്കുന്നതെന്നും നിരന്തരം ഓര്‍മിപ്പിക്കുന്നത് വലിയൊരു കാര്യമാണ്. ഈയൊരു ശ്രമത്തിലൂടെ എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് പുതിയ കാറ്റും വെളിച്ചവും ഇടയ്ക്കിടെ കടന്നു വരുന്നില്ലെങ്കില്‍ നമ്മുടെ ഭാവുകത്വം അടിമുടി ജീര്‍ണിച്ചു പോവുമെന്ന് മാത്രമല്ല നാം ഓരോരുത്തരും ഏത് തിന്മയ്ക്കും കൂട്ടു നിന്ന് വല്ലതും ചിലത് നേടി വ്യാജസന്തുഷ്ടി അനുഭവിക്കുന്ന അല്പന്മാരായി മാറുകയും ചെയ്യും. ഏതാനും കവികളും കഥാകാരന്മാരും മറ്റും വിചാരിച്ചാല്‍ ഈ ആപത്തില്‍ നിന്ന് മലയാളികളെ രക്ഷിക്കുക സാധ്യമല്ല. എങ്കിലും ആ വലിയ ദൗത്യം യാതൊരു തരത്തിലുള്ള പ്രതിബദ്ധതാ നാട്യവുമില്ലാതെ, വല്ലാത്ത ഒരു തരം വാശിയോടും അതിനോടിണങ്ങാത്തതെങ്കിലും കവിതയ്ക്ക് വലിയ ആര്‍ജവം പകരുന്ന ആത്മപരിഹാസത്തോടും കൂടി ഏറ്റെടുത്ത് നിര്‍ഭയനായി എഴുതിക്കൊണ്ടിരിക്കയാണ് കെ. ആര് ടോണി.</p><p><span style="white-space: pre;"> </span>(തുടരും)</p><div><br /></div>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-16498289765895595912021-05-07T00:31:00.002-07:002021-05-07T00:31:17.986-07:00 കഥ- ഫാബ്രിക്കേഷന്‍ - ശ്രീകണ്ഠന് കരിക്കകം<p> <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGV_DhTgWad1Ey37R99nDfFQR9M2v3bufBZA5N4zxt-wmTTMN4cjdSUz0VIEoFQE0emRjEohD9EB6W5E4BrzYNpUUOgaUcXDL1ClDNb5qyBCIVm1RE3NA7aJreWIK0HuVwkOWpRSyuG9Rf/s1778/Moolyasruthi+2021+May-9+copy.JPG" style="clear: left; display: inline !important; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" data-original-height="1778" data-original-width="1310" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGV_DhTgWad1Ey37R99nDfFQR9M2v3bufBZA5N4zxt-wmTTMN4cjdSUz0VIEoFQE0emRjEohD9EB6W5E4BrzYNpUUOgaUcXDL1ClDNb5qyBCIVm1RE3NA7aJreWIK0HuVwkOWpRSyuG9Rf/w472-h640/Moolyasruthi+2021+May-9+copy.JPG" width="472" /></a></p><br /><br /><br /><br /><p><br /></p><p><br /></p><p><span style="white-space: pre;"> </span>മകള്‍ക്കത് കൗതുകക്കാഴ്ചയായിരുന്നു. പഴയ ഏതോ ഒരു സിനിമ വല്ലാത്ത തെളിച്ചത്തില്‍ കാണുന്നതുപോലെ! അച്ഛന് എത്രയോ നാളുകള്‍ക്കുശേഷം ഒരു പാന്റ് ഇടുന്നതും കടും നിറമുള്ള ഉടുപ്പിടുന്നതുമൊക്കെ അവള് ഡൈനിങ് ടേബിളിലിരുന്ന് ചപ്പാത്തിമാവ് കുഴയ്ക്കുന്നതിനിടയില്‍ നോക്കിയിരുന്നു. ആദ്യമായൊരു സിനിമ കാണുവാന്‍ പോകുന്ന കുട്ടിയെപ്പോലെ അച്ഛന് ആഹ്ളാദവാനായിരുന്നു. അച്ഛന്റെ വളഞ്ഞുപോയ നട്ടെല്ല് അല്പം നിവര്‍ന്നതായും കവിളില്‍ ഒരു നുള്ള് മാംസത്തിന്റെ കനപ്പേറിയതായും അവള്‍ക്ക് തോന്നി. അതുകൊണ്ടുമാത്രം ആ വെളുപ്പാന്‍കാലം ഒരു പക്ഷിപ്പാട്ടുപോലെ മനോഹരവുമായി തോന്നി.</p><p><span style="white-space: pre;"> </span>സാധാരണ ഒറ്റയ്ക്കിരുന്ന് ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്നതും അത് ഉരുളകളാക്കുന്നതും പിന്നെ അതിനെ പലകയില്‍ വച്ച് പരത്തുന്നതുമൊക്കെ രണ്ടുമണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഒരു ബോറന് ചിത്രം കാണുന്നതുപോലെ സാമാന്യം വിരസമായ പണിയായിരുന്നെങ്കിലും അച്ഛനേയും അങ്ങനെ നോക്കിയിരിക്കേ അവള്‍ക്കതൊരു മുഷിപ്പായി തോന്നിയില്ല. അല്ലെങ്കില്‍ തന്നെ എല്ലാ മുഷിപ്പുകളും അതിന്റെ ഏകതാനതകള്‍ക്കപ്പുറത്തെ ഏകാന്തതകളിലാണല്ലോ തിരക്കഥകള്‍ എഴുതുന്നത്.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuMDzkFjtPPi1toPvTfbpmYyqB3CL8REl4tzHfJBiVTuiV4dQIcdwd0rmv4PLM7TsPFiNQDm1JFqXPiX_kO5mfPG47jhSxwLku7tYs2SCJMXI3rOhXQ6v91uutXZ94-j3P74DIUmsleErW/s427/Moolyasruthi+2021+May-10+copy.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="330" data-original-width="427" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuMDzkFjtPPi1toPvTfbpmYyqB3CL8REl4tzHfJBiVTuiV4dQIcdwd0rmv4PLM7TsPFiNQDm1JFqXPiX_kO5mfPG47jhSxwLku7tYs2SCJMXI3rOhXQ6v91uutXZ94-j3P74DIUmsleErW/s320/Moolyasruthi+2021+May-10+copy.jpg" width="320" /></a></div><p></p><p> <span style="white-space: pre;"> </span>കുട്ടികളുടെ ഉപേക്ഷ. ഭര്‍ത്താവിന്റെ മടി. വേലക്കാരിയുടെ മുതലെടുപ്പുകള്‍. അച്ഛന്റെ പിടിവാശികള്‍. ഇങ്ങനെ പകുത്തെടുത്തുകൊണ്ടിരുന്ന ഓരോ ഉരുളകളെയും കൈവെള്ളയില്‍ വച്ച് പതംവരുത്തുന്നതിനിടയിലും അവള് അച്ഛനെ സാകൂതം നോക്കി.</p><p><span style="white-space: pre;"> </span>അത് ശരിക്കും അച്ഛന്റെ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും പഴക്കമുള്ള ഒരു പാന്റ് ആയിരുന്നു. ഇനി ഒരിക്കലും എടുക്കേണ്ടിവരില്ലെന്ന് കരുതിയത്. അല്ലെങ്കില്‍ പഴയ ഏതോ ഒരു കാലം പ്രതിശോഭയോടെ മടങ്ങിവരും അന്നേരം ധരിക്കണമെന്നെല്ലാം കരുതി സൂക്ഷിച്ചുവച്ച ഒന്ന്. ഇരുണ്ട തവിട്ടുനിറം. കുറച്ചുപേര്‍ ഇഷ്ടപ്പെടുന്ന സമാന്തരസിനിമകള്‍ പോലെ അങ്ങനെ കുറേ പാന്റുകള്‍ അച്ഛനുണ്ടായിരുന്നു. കടുത്ത നിറമുള്ള ഉടുപ്പുകളും. സത്യത്തില്‍ ഏതെങ്കിലും നല്ല ദിനങ്ങളില്‍ മക്കളോ ബന്ധുക്കളോ ഒരു പുതിയ തുണിയെടുത്തുകൊടുത്താല്‍ പോലും അതിനേക്കാള്‍ അയാള്‍ പരിഗണിച്ചിരുന്നത് ആ പഴയ എന്നാല്‍ ഒട്ടും പുതുമ നഷ്ടപ്പെടാത്ത അത്തരം വസ്ത്രങ്ങളായിരുന്നു. </p><p> <span style="white-space: pre;"> </span>ഇനിയുള്ള വസ്ത്രങ്ങളൊന്നും ഉപേക്ഷിക്കേണ്ടവയല്ലെന്ന് ഒരാള്‍ക്ക് തോന്നിത്തുടങ്ങുമ്പോഴാണ് അയാള്‍ വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്നതെന്ന് അച്ഛന്റെ ഈ മാറ്റം കണ്ടുതുടങ്ങിയ നാള് മുതല്‍ മകള്‍ക്ക് തോന്നാറുമുണ്ട്. എന്തായാലും അത് ധരിച്ചപ്പോള്‍ അച്ഛന് ഒരു അപ്രതീക്ഷിത നീക്കത്തിലൂടെ തന്റെ ഏറിയ പത്തുവയസ്സിനെ കീഴ്പ്പോട്ട് മറിച്ചിട്ടതായി അവള്‍ക്ക് തോന്നി. </p><p><span style="white-space: pre;"> </span>സമയം ഒരുപാട് പിന്നേയും ശേഷിച്ചിരുന്നതിനാല്‍ കണ്ണാടിക്കുമുന്നില്‍ ചെന്നുനിന്ന് അയാള്‍ വളരെ സാവാധാനം മുഖത്ത് പൗഡര്‍ ഇടുകയും ചുളിവുകള്‍ വീണ കണ്പോളകളിലെ അധികപ്പരപ്പിനെ തേച്ചൊരുക്കുകയും ചെയ്തു.</p><p><span style="white-space: pre;"> </span>അടുത്തിടെ കിട്ടിയ മൂന്ന് ഷര്‍ട്ടുകള്‍ എടുത്ത് അയാള്‍ തിരിച്ചും മറിച്ചും മണത്തുനോക്കി. മരണത്തിന്റെ മണമായിരുന്നു അതിലെല്ലാം. മരിച്ചുകിടക്കുമ്പോള്‍ എളുപ്പം അണിയിക്കുവാന്‍ പാകത്തിലുള്ളവ. കത്തിച്ചുകളഞ്ഞാലും നഷ്ടമില്ലാത്ത മുറിക്കയ്യന്‍ ഷര്‍ട്ടുകള്‍. തന്നവര്‍ക്കായി അതെല്ലാം മാറ്റിവച്ച് ഒടുവില്‍ പത്തുപന്ത്രണ്ട് വര്‍ഷം മുന്‍പ് കോയമ്പത്തൂരിലെ ഒരു തെരുവില്‍ നിന്ന് അയാള്‍ തന്നെ വാങ്ങിയ ഫുള്‍കൈ ഷര്‍ട്ടും ധരിച്ചാണ് വളരെ നേരത്തേ ആ യാത്രയ്ക്കുവേണ്ടി തയ്യാറെടുത്തത്. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEij_ZQt-FuctzRsDgeyvkVHJJaQpk5dNFsmPEuoM3Fb9VCOxbUs9MI_taQjr8XYRLljvdf7cCHz_nGWh-Vfs5xyrD-w95cIvnJ_cU1DnQTRPSEnuLqr_gW9ix5zLOVSqTV3NTxPCTmdth1V/s505/Moolyasruthi+2021+May-11+copy.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="505" data-original-width="407" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEij_ZQt-FuctzRsDgeyvkVHJJaQpk5dNFsmPEuoM3Fb9VCOxbUs9MI_taQjr8XYRLljvdf7cCHz_nGWh-Vfs5xyrD-w95cIvnJ_cU1DnQTRPSEnuLqr_gW9ix5zLOVSqTV3NTxPCTmdth1V/s320/Moolyasruthi+2021+May-11+copy.jpg" /></a></div><p></p><p> <span style="white-space: pre;"> </span>"അച്ഛാ, തേച്ചൊതുക്കിയ പാന്റും ഫുള്‍കൈ ഷര്‍ട്ടുമൊക്കെയിട്ട സിനിമയുടെ കാലം കഴിഞ്ഞു കേട്ടോ, ഇന്ന് സിനിമ വെറും സിമ്പിളാണ്. കൈലിയുടുത്ത് കല്യാണത്തിനും കോളെജിലുമൊക്കെ പോകുന്ന ലോക്കല്‍." അങ്ങനെയൊക്കെ പറഞ്ഞ് അച്ഛനെയൊന്ന് അപ്ഡേഷന് ചെയ്താല്‍ കൊള്ളാമെന്ന് അവള്‍ക്കുണ്ടായിരുന്നെങ്കിലും എണ്‍പത്തിമൂന്ന് വയസ്സിന്റെ ഊറ്റവും ഉല്‍സാഹവുമൊക്കെ വെറുതെ നല്ലൊരു പുലര്‍ച്ചയില്‍ കെടുത്തിക്കളയണ്ട എന്നും തോന്നി. </p><p> <span style="white-space: pre;"> </span>എന്നാല്‍ ഈയിടെയായി അച്ഛന് ആര്‍ക്കും മനസ്സിലാകാത്ത ചില വിചാരങ്ങള്‍ ഉണ്ട്. പത്തുമുപ്പത് വര്‍ഷം രാജ്യത്തെ വിവിധ നഗരങ്ങളില്‍ ജീവിച്ച പരിണിതപ്രജ്ഞനായ തന്നെ മക്കളും കൊച്ചുമക്കളുമൊക്കെ ചേര്‍ന്ന് എന്തൊക്കെയോ പഠിപ്പിക്കുവാന്‍ ശ്രമിക്കുന്നു! എന്തൊരു ലോകമാണിത്!! എല്ലാരും ഒരേ ക്ലാസ്മുറിയിലെ അധ്യാപകര്‍. അതിനെയൊക്കെ നേരിടാനാണ് സംസ്കൃതശ്ലോകങ്ങളും കാവ്യങ്ങളുമൊക്കെ അയാള്‍ പൊടിതട്ടിയെടുത്ത് നീട്ടി ചൊല്ലുന്നത്. മഹാഭാരതത്തില്‍ ഇല്ലാത്ത ഒന്നുമില്ല, എന്ന് ആവര്‍ത്തിക്കുന്നത്. അങ്ങനെ മഹാഭാരതം എടുത്ത അച്ഛനോട് ഈയിടെയായി ആരും ഒന്നും പറയാറില്ല.</p><p><span style="white-space: pre;"> </span>ഭോപ്പാലിലെവിടെയോ വച്ച് അയാള്‍ക്കൊപ്പം രണ്ടുവര്‍ഷത്തോളം സഹമുറിയനായി കഴിഞ്ഞിരുന്ന ഒരു പൈനാവുകാരന്റെ മകന് ആദ്യമായി സംവിധാനം ചെയ്ത സിനിമ കാണുവാനാണ് അയാളിപ്പോള്‍ പോകുന്നത്. അതുകൊണ്ടുതന്നെ റീവൈന്‍ഡ് ചെയ്യുന്ന ഓര്‍മകളുടെ വല്ലാത്ത ഭാരമുണ്ട് ഈ യാത്രയ്ക്ക്. എല്ലാ അവശതകള്‍ക്കപ്പുറം നില്ക്കുന്ന ഉല്‍സാഹമുണ്ട്. പ്രായത്തെ വെല്ലുന്ന ത്രില്ലുണ്ട്!! </p><p><span style="white-space: pre;"> </span>സിനിമ കണ്ടതിനുശേഷം അഭിഷേക് എന്ന ആ മുപ്പത്തിയഞ്ചുകാരനേയും അവന്റെ അച്ഛന് മനോജ് കുമാറിനേയും അയാള്‍ക്ക് വിശദമായി വിളിക്കേണ്ടതായുണ്ട്. അപ്പോള്‍ അയാള്‍ക്ക് എന്തൊക്കെ പറയാനുണ്ടാകും? ഒരിക്കലും ആ വര്‍ത്തമാനം താന്‍ കണ്ട സിനിമയെക്കുറിച്ചു മാത്രമാകില്ല. അതെന്നേ അയാള്‍ കണ്ടുകഴിഞ്ഞു!! അപ്പോള്‍ പിന്നെ മറ്റൊരു സിനിമ? അങ്ങനെയും സിനിമകള്‍ സംഭവിക്കാമല്ലോ....</p><p> <span style="white-space: pre;"> </span>തിയേറ്ററില്‍ പോയി അയാള്‍ ഒരു സിനിമകണ്ടിട്ട് കാലം കുറേ ആയിരുന്നു. ഒരു കല്യാണമണ്ഡപത്തിന്റെ സാധ്യതപോലുമില്ലാതെ പൂട്ടിപ്പോയ നാലിലധികം സിനിമാകൊട്ടകകള്‍ അയാളുടെ നഗരത്തിലുമുണ്ടായിരുന്നു. </p><p> <span style="white-space: pre;"> </span>അയാളുടെ മക്കള്‍ ഒരവധിക്കാലത്തും അയാളോട് സിനിമകള്‍ കാണുവാന്‍ തങ്ങളെകൊണ്ടുപോകണമെന്ന് പറഞ്ഞില്ല. അവര്‍ക്ക് സിനിമ കാണുവാന്‍ അച്ഛന്റെ അനുവാദം മാത്രം മതിയായിരുന്നു. അച്ഛന് വേണ്ടായിരുന്നു. എന്നാല്‍ അയാള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അലഞ്ഞപ്പോഴെല്ലാം സിനിമാതിയേറ്ററുകള്‍ ധാരാളമുള്ള നഗരങ്ങളിലാണ് കഴിഞ്ഞിരുന്നത്. അവിടെ അയാള്‍ മറ്റൊന്നിനും പോകാതെ കഴിയുന്നത്ര സിനിമകള്‍ കണ്ടു. എന്നാല്‍ ചില സിനിമകള്‍ തന്ത്രശാലികളായ അഭിസാരികകളെപ്പോലെയായിരുന്നു. ധനനഷ്ടത്തെക്കുറിച്ച് അയാള്‍ അപ്പോഴൊന്നും ഓര്‍ത്തില്ല. കാരണം സിനിമയുടെ പ്രലോഭനങ്ങളില്‍ നിന്ന് അങ്ങനെ എളുപ്പം മോചിതനാകാന്‍ ആകുമെന്ന് അയാള്‍ക്ക് ഒട്ടും ഉറപ്പില്ലായിരുന്നു. </p><p><span style="white-space: pre;"> </span>അക്കാലത്തെപ്പോഴോ ആണ് മനോജ്കുമാര്‍ എന്ന ആ പൈനാവുകാരനെ അയാള്‍ പരിചയപ്പെടുന്നത്. സിനിമയോടുള്ള പ്രണയം തന്നെയായിരുന്നു അതിന്റെ പിന്നിലെ ഹേതു. എപ്പോഴോ അവര്‍ ഒരേ ലോഡ്ജിലെ സഹമുറിയന്മാരുമായി. ഒരു സിനിമാ സംവിധായകനാകണമെന്നായിരുന്നു മനോജ്കുമാറിന്റെ ഏറ്റവും വലിയ സ്വപ്നം. അതിനുവേണ്ടി കുറച്ചുകാലം മദ്രാസിലും മുംബൈയിലും അലഞ്ഞു. സിനിമ എല്ലാരേം ഒരുപോലെ അനുഗ്രഹിക്കുന്ന ദൈവമൊന്നുമല്ലല്ലോ. അതുകൊണ്ടുതന്നെ വളരെവേഗം അവിടെ നിന്നെല്ലാം അയാള്‍ ബഹിഷ്കൃതനായി. നാട്ടിലെ അപമാനവും വീട്ടുകാരുടെ കുത്തുവാക്കുകളും ഭഗ്നപ്രണയവുമൊക്കെയായപ്പോള്‍ മറ്റൊരു സിനിമാക്കഥപോലെ എല്ലാം ഉപേക്ഷിച്ച് ഭോപ്പാലിലെ ഒരു ചെറിയ കമ്പനിയില്‍ എന്നോ പഠിച്ച ഫാബ്രിക്കേഷന്റെ പണി ചെയ്ത് കഴിയുവാന്‍ പുറപ്പെട്ടതായിരുന്നു അയാള്‍. ഒരുതരം ഒളിവു ജീവിതം. ഈ ഒളിവുജീവിതങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, അത് ഉള്ളില്‍ ഒരു സ്വാതന്ത്ര്യത്തെ എപ്പോഴും സ്വപ്നം കണ്ടുകൊണ്ടേയിരിക്കും. അവര്‍ക്കുമുന്നില്‍ എപ്പോഴും പരാജയപ്പെടുത്തിയവരും ഒറ്റിക്കൊടുത്തവരും വഞ്ചിച്ചവരുമെല്ലാം ഉണര്‍വ്വോടെ തിടംവച്ച് നില്ക്കും. </p><p><span style="white-space: pre;"> </span>ടൈപ്പ്റൈറ്റിങ്ങും ഷോര്‍ട്ട്ഹാന്റും വശമാക്കി അതുകൊണ്ട് ജീവിക്കാന്‍ ഭാരതത്തിന്റെ മഹാനഗരങ്ങളിലേക്ക് വണ്ടികയറിയ ഒരു ക്ലര്‍ക്കിനൊപ്പം കഴിഞ്ഞ മൂന്നുവര്‍ഷം ആ പൈനാവുകാരന്‍ എന്തുകൊണ്ടോ മറന്നില്ല. പോരാഞ്ഞ്, യാതൊരു വാര്‍ത്താവിനിമയ സംവിധാനങ്ങളുമില്ലാതിരുന്ന അക്കാലത്തും നല്ല വടിവൊത്ത അക്ഷരത്തില്‍ അയാളുടെ ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന കൊടുങ്കാറ്റുകളെ സ്നേഹിതനെ അറിയിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizjJ6JggswGouri5GgpUedIKMjvWw0w6CUyo0Tkk3p3ZJAS0n3svKR3XqD505m4V98anggXxxOz6akkc3Cq0ePZTVFxpN0oG6OkYv1MweUPnEV6NNg7dVwr4omp5Kk0D0lr7hhU6I3Giwq/s567/Moolyasruthi+2021+May-13+copy.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="401" data-original-width="567" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizjJ6JggswGouri5GgpUedIKMjvWw0w6CUyo0Tkk3p3ZJAS0n3svKR3XqD505m4V98anggXxxOz6akkc3Cq0ePZTVFxpN0oG6OkYv1MweUPnEV6NNg7dVwr4omp5Kk0D0lr7hhU6I3Giwq/s320/Moolyasruthi+2021+May-13+copy.jpg" width="320" /></a></div><p></p><p><span style="white-space: pre;"> </span>അങ്ങനെയാണ് അയാള്‍ കര്‍ണ്ണാടകയില്‍ വച്ച് ഒരു രാഷ്ട്രീയക്കാരന്റെ വിശ്വസ്തനായ ബിനാമിയായി മാറിയതായും നാട്ടില്‍ പോയി കുറേ കൃഷിഭൂമിയൊക്കെ വാങ്ങി കൂര്‍ഗില്‍ നിന്ന് ഒരു സുന്ദരിയെ കെട്ടി ഒരിക്കല്‍ തോല്‍പ്പിച്ചവരോടെല്ലാം ഒരു പ്രതിനായകന്റെ അവസരോചിതമായ നീക്കങ്ങളിലൂടെ പ്രതികാരം ചെയ്ത് സ്വസ്ഥമായ ഒരു ജീവിതം ആരംഭിച്ചതുമെല്ലാം അറിയുന്നത്. പിന്നീട് അയാള്‍ക്ക് സ്ഥിരമായി ഒരു മേല്‍വിലാസം ഉണ്ടായിരുന്നു.</p><p><span style="white-space: pre;"> </span>ഒത്തുകഴിഞ്ഞ നാളുകളിലൊന്നില്‍ രാജ്യം മുഴുവന്‍ വൈഡ് റിലീസ് ചെയ്ത ഒരു മോശം പടത്തിന്റെ രണ്ടാം ഷോ കണ്ട് നിരാശരായി മടങ്ങുമ്പോഴാണ് തന്റെ ഭാഷയിലെ ഒരു സാഹിത്യകാരന് വളരെ മനോഹരമായി എഴുതിയ സിനിമാ സാധ്യതയുള്ള ഒരു കഥ അയാള്‍ മനോജ്കുമാറിനോട് പറയുന്നത്. ജോലിയുടെ ഭാഗമായി ഇന്ത്യയുടെ വിവിധ സ്റ്റേഷനുകളില്‍ ഒരു സ്റ്റേഷന്‍മാസ്റ്ററായി ജോലിചെയ്തിരുന്ന ഒരു കഥാകാരനായിരുന്നു അയാള്‍. കഥകള്‍ മാത്രം എഴുതിയ ഒരാള്‍. ആ കഥകളില്‍ ജീവിതം മാത്രം എഴുതിയിരുന്ന ഒരാള്‍. അക്കാലത്ത് അങ്ങനെയുള്ള കുറച്ചേറെ കഥകള്‍ തന്റെ സാഹിത്യത്തില്‍ ഉണ്ടായെങ്കിലും ഈ കഥ എന്നെങ്കിലും ഒരു സിനിമ ചെയ്യുകയാണെങ്കില്‍ പരിഗണിക്കണമെന്ന് അയാള്‍ സുഹൃത്തിനെ പലപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു.</p><p><span style="white-space: pre;"> </span>മനോജ്കുമാറിലെ സാഹസികനായ സിനിമാക്കാരന് പിന്നെ പുനര്‍ജ്ജനിച്ചത് സ്വന്തം മകനിലൂടെയായിരുന്നു. വൈകി വിവാഹം കഴിക്കുകയും അതിലും വൈകി കുഞ്ഞുങ്ങള്‍ പിറക്കുകയും ആവിശ്യത്തിലേറെ പണം വന്ന് കുമിയുകയുമൊക്കെ ചെയ്തെങ്കിലും ആ പഴയ കഥയും സിനിമയുമെല്ലാം അയാളുടെ മനസ്സില്‍ ശേഷിച്ചിരുന്നു. അങ്ങനെയാണ് മനോജ്കുമാര്‍ മകനെ സിനിമ പഠിക്കാന്‍ പൂനെയില്‍ അയച്ചത്. അവന് മികച്ച നിലയില്‍ പഠനം പൂര്‍ത്തിയാക്കുകയും ചില ഇന്‍സ്റ്റിറ്റ്യൂട്ട് ചിത്രങ്ങളില്‍ സഹകരിക്കുകയും ചെയ്തു. അപ്പോഴേക്കും മകന് ചെയ്യേണ്ട ആദ്യ സിനിമയുടെ തിരക്കഥ അയാള്‍ തയ്യാറാക്കിയിരുന്നു. ചങ്ങാതി പറഞ്ഞ ആ വര്‍ക്ക്ഷോപ്പ് മെക്കാനിക്കിന്റെ കഥ. പുതിയ കാലത്തിനിണങ്ങുന്നവിധം കഥയിലും കഥാസന്ദര്‍ഭങ്ങളിലും ചില മാറ്റങ്ങള്‍ വേണമെന്ന് പറഞ്ഞതല്ലാതെ മകന് മറ്റ് അഭിപ്രായങ്ങളൊന്നുമില്ലായിരുന്നു. അങ്ങനെ പുറത്തിറങ്ങിയ ചിത്രം കുറച്ചധികം ശ്രമങ്ങള്‍ക്കൊടുവില്‍ തിയേറ്ററുകളില്‍ എത്തിച്ചപ്പോഴാണ് മനോജ്കുമാര്‍ പഴയ ചങ്ങാതിയെ ആഹ്ളാദപൂര്‍വം വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞത്.</p><p><span style="white-space: pre;"> </span>പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന ഒരേയൊരു പ്രദര്‍ശനമാണ് ആ സിനിമക്ക് ഉണ്ടായിരുന്നത്. ഒന്‍പതര കഴിഞ്ഞപ്പോഴേ അവിടെ എത്തിയ അയാളെ കണ്ടപ്പോള്‍ സെക്യൂരിറ്റിക്കാരന് ചിരിവന്നു. പുറപ്പെടുന്നതിനുമുന്പ് തനിക്കേറെ പ്രിയപ്പെട്ട ആ കഥ അയാള്‍ ഏറെക്കാലത്തിനുശേഷം വീണ്ടും ഒരിക്കല്‍ക്കൂടി എടുത്ത് വായിച്ചിരുന്നു. അന്നേരം അയാളെ അതിശയപ്പെടുത്തിക്കൊണ്ട് ചില വാക്കുകള്‍ തെളിയാതെയും മനസ്സിലാകാതെയും മുഴച്ചുനിന്നു. ഒരുവേള ഈ കഥ തന്നെയാണോ അന്നുതാന്‍ ഏറെ ഇഷ്ടത്തോടെ സ്നേഹിതനോട് പറഞ്ഞതെന്ന് സംശയിക്കുകയും ചെയ്തു. ദേശീയപാതയും കടന്ന് ഒരു ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ അവിടെയൊരിടത്തും പണ്ടൊരു സിനിമാ കൊട്ടക ഉണ്ടായിരുന്നതായി അയാള്‍ക്ക് ഓര്‍ക്കാനായില്ല.</p><p><span style="white-space: pre;"> </span>ചെന്ന് കയറുമ്പോള്‍ ഒരിക്കലും അതൊരു സിനിമാതിയേറ്ററാണെന്ന് അയാള്‍ക്ക് തോന്നിയില്ല. ഒരു തുണിക്കടയും കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന ഒരു വലിയ ഷോപ്പും പിന്നെ എണ്ണയിലും നെയ്യിലും വറുത്തുകോരിയ മാംസങ്ങളുടെ ഗന്ധങ്ങള്‍ ഉരുണ്ടുകളിക്കുന്ന കമാനഭംഗിയുള്ള ഒരു തീറ്റപ്പുരയുമൊക്കെ ആ തിയേറ്ററിന്റെ ഇടം വലം ഉണ്ടായിരുന്നു.</p><p> <span style="white-space: pre;"> </span>സിനിമയെന്നാല്‍ അത് ഒരുവേള തീറ്റയാണെന്നും വസ്ത്രമാണെന്നും ചിലപ്പോള്‍ ഒരു കളിപ്പാട്ടമാണെന്നുമെല്ലാം വിചാരിക്കുന്ന പുതിയ കാലത്തിനുമുന്നില്‍ അയാള്‍ റീല്‍പൊട്ടിയ ഒരു പഴയ ചിത്രം പോലെ നിന്നു.</p><p><span style="white-space: pre;"> </span>"ഏത് സിനിമക്കാണ്?" വളരെ ഗൗരവത്തോടെ കാവല്ക്കാരന് അയാളോട് ചോദിച്ചു. </p><p><span style="white-space: pre;"> </span>സിനിമയുടെ പേര് കേട്ടതും അയാളുടെ മുഖത്ത് ഒരു പുച്ഛരസം പൂത്തു. </p><p><span style="white-space: pre;"> </span>"ആ പടം കളിക്കുന്നകാര്യം പ്രയാസമാണ്. രണ്ടുദിവസമായി പതിനഞ്ചു പേര് തികച്ചില്ലാത്തതിനാല്‍ അത് പ്രദര്‍ശിപ്പിക്കുന്നില്ല. ഇന്നും അതിനാണ് സാധ്യത കൂടുതല്‍. ഇതൊരു മള്‍ട്ടിപ്ലക്സ് തിയേറ്ററാണെന്ന് അറിയാമല്ലോ....പന്ത്രണ്ട് പേരെങ്കിലും മിനിമം വേണം അമ്മാവാ, എങ്കിലേ പ്രദര്‍ശനം നടത്താനാകൂ..."</p><p><span style="white-space: pre;"> </span>അന്നേരം കാറിലും ബൈക്കിലുമൊക്കെയായി കുറേ ചെറുപ്പക്കാരും അവരുടെ കുടുംബവും അവിടേക്ക് കയറിവന്നു. പടിക്കെട്ടുകള്‍ക്ക് കീഴെയുള്ള ഒരു ഉരുണ്ട തൂണിന് മറവില്‍ നിന്ന് അയാള്‍ അവരെ എണ്ണി. </p><p><span style="white-space: pre;"> </span>"നോക്കൂ, ഇപ്പോള്‍ തന്നെ പതിനഞ്ചിലധികം പേരായില്ലേ... പിന്നെ എന്തുകൊണ്ട്..?" സെക്യൂരിറ്റിക്കാരന് ഷോപ്പിങ് മാളിലേക്ക് കയറിപ്പോകുന്ന ഒരു പെണ്‍കുട്ടിയുടെ ബാഗും കുടയും വാങ്ങി ടോക്കണ്‍ കൊടുക്കുന്നതിനിടയില്‍ അലസമായി പറഞ്ഞു: "അതേ, ഇവര്‍ നിങ്ങള്‍ പറയുന്ന ചിത്രം കാണാന്‍ വന്നവരല്ല, നേരത്തേ പറഞ്ഞല്ലോ, ഇവിടെ മൂന്ന് തിയേറ്ററുകള്‍ ഉണ്ട്. ഇവരൊക്കെ അവിടെ ഓടുന്ന ചിത്രങ്ങള്‍ കാണാന്‍ വന്നവരാണ്..."</p><p><span style="white-space: pre;"> </span>അന്നേരം അയാള്‍ക്ക് തന്റെ തോളില്‍ ആരോ മുറുകെ പിടിക്കുന്നതായി തോന്നി. അതൊരു കഷ്ടി ഇരുപത് വയസ്സുമാത്രം വരുന്ന ഒരു കൗമാരക്കാരനായിരുന്നു. മുടിയൊക്കെ നീട്ടിവളര്‍ത്തിയ, അയഞ്ഞ വസ്ത്രങ്ങളൊക്കെ ധരിച്ച, ആവശ്യത്തിലേറെ ചിരിക്കുന്ന....</p><p><span style="white-space: pre;"> </span>ڇഅമ്മാവന് എത് പടം കാണണം?ڈ</p><p> <span style="white-space: pre;"> </span>അവന് സാമാന്യമര്യാദയോടെ ചോദിച്ചു.</p><p> <span style="white-space: pre;"> </span>അയാള്‍ക്ക് അതിനകം ദേഷ്യം വന്നിരുന്നു. തോളിലെ കൈ തട്ടിമാറ്റിക്കൊണ്ട് പിന്തിരിഞ്ഞ് നടക്കുവാന്‍ തുടങ്ങവെ മറ്റൊരു ചെറുപ്പക്കാരന്‍കൂടി അന്നേരം അവിടേക്ക് ഓടിവന്നു. </p><p><span style="white-space: pre;"> </span>ڇഅപ്പാപ്പാ പിണങ്ങാതെ, അപ്പാപ്പന് കാണാന്‍ വന്ന ആ സിനിമ ഇനി ലോകത്തൊരിടത്തും കാണിക്കില്ല. എന്തായാലും ഇത്രയും ദൂരം മിനക്കെട്ട് വന്നില്ലേ, വാ...നമുക്ക് കരാട്ടെ മാസ്റ്റര്‍ കാണാം. നമ്മളിപ്പോള്‍ പതിനഞ്ച് പേരുണ്ട്. ഒരാള്‍ കൂടിയായാല്‍ ഷോ നടത്താമെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്.ڈ</p><p> <span style="white-space: pre;"> </span>മൂന്നാമതൊരു ചെറുപ്പക്കാരന് ഇതൊക്കെ നോക്കിക്കൊണ്ട് അല്പം മാറിനില്‍പ്പുണ്ടായിരുന്നു. അവന് അവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിവന്ന് അയാളെ മറ്റൊരു വിചിന്തനത്തിനും അനുവദിക്കാതെ ഉന്തിയും തള്ളിയും മുന്പോട്ട് കൊണ്ടുപോയി.</p><p><span style="white-space: pre;"> </span>അപ്പൂപ്പന് എവിടെപ്പോയി എന്നു ചോദിച്ചുകൊണ്ട് ഒരു അവധി ദിവസത്തിന്റെ ആലസ്യത്തോടെ എണീറ്റുവന്ന മക്കളോട് ഉമ അച്ഛന്റെ വിശേഷങ്ങള്‍ അതിന്റെ രസച്ചരട് ഒരിടത്തും പൊട്ടിപ്പോകാതെ പറഞ്ഞുകൊടുത്തു. </p><p><span style="white-space: pre;"> </span>ڇഅപ്പൂപ്പന്റെ കൂട്ടുകാരന്റെ മകന് ചെയ്ത സിനിമയുടെ പേരെന്താ അമ്മേ?ڈ മൂത്ത കുട്ടി ചോദിച്ചു.</p><p><span style="white-space: pre;"> </span>ڇഓ...എനിക്കറിയില്ല. അതൊക്കെ ആരും കാണുന്ന സിനിമകളൊന്നുമല്ല കുട്ടീ, അല്ലെങ്കില്‍ത്തന്നെ ഒരുവിധം നല്ല സിനിമകള്‍പോലും ആരും കാണുന്നില്ല. പിന്നെയാണ്....ڈ</p><p><span style="white-space: pre;"> </span>അന്നേരം അവര്‍ പലകയില്‍ വച്ച് പരത്തിയ മാവിനെ ഫ്രൈയിങ് പാനില്‍ വച്ച് ചുട്ടെടുക്കുകയായിരുന്നു. </p><p><span style="white-space: pre;"> </span>അന്നേരം പത്തുവയസ്സുള്ള രണ്ടാമത്തെ മകന് 'ഹൊ...ഇനിയിപ്പോള്‍ ഈ സിനിമയെക്കുറിച്ചുള്ള അപ്പൂപ്പന്റെ തള്ള് കേള്‍ക്കേണ്ടിവരുമല്ലോ... ഭഗവാനേ....' എന്ന് പറഞ്ഞ് കസേരയിലേക്ക് മറിഞ്ഞു, താനൊരു നല്ല നടനാണെന്ന വിശ്വാസത്തോടെ.</p><p><span style="white-space: pre;"> </span>ڇനിങ്ങളുടെ അപ്പൂപ്പന് പണ്ട് ഈ സിനിമാ സംവിധായകന്റെ അച്ഛനോട് പറഞ്ഞുകൊടുത്ത ഒരു കഥയാണിത്. അതൊക്കെ ഒത്തിരി വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അന്നവര്‍ ഒരുമിച്ച് ഭോപ്പാലിലോ കല്‍ക്കത്തയിലോ ഒക്കെ കഴിഞ്ഞിരുന്നു. ഏതോ ഒരു സ്റ്റേഷന്മാസ്റ്റര് എഴുതിയ ഒരു മോട്ടോര്‍മെക്കാനിക്കിന്റെ കഥ. ഈ ചിത്രം അയാള്‍ സംവിധാനം ചെയ്യാനിരുന്നതാണ്. അന്നത് നടന്നില്ല. ഇന്ന് അയാളുടെ മകന് അത് ചെയ്തിരിക്കുന്നു.ڈ</p><p> <span style="white-space: pre;"> </span>ڇഈ അപ്പൂപ്പന് വേറെ വേലയൊന്നുമില്ലേ... ഇന്നത്തെക്കാലത്ത് എന്ത് മോട്ടാര്‍മെക്കാനിക്ക്? ആര്‍ക്കുവേണം ചെളിയും ഗ്രീസും എണ്ണയുമൊക്കെ പുരണ്ട മെക്കാനിക്കിന്റെ കഥ? വേറെ പണിയില്ല, തിയേറ്റര്‍ മെനക്കെടുത്താന്‍....ڈ </p><p> <span style="white-space: pre;"> </span>ڇഇതൊന്നും നിങ്ങളുടെ അപ്പൂപ്പന് കേള്‍ക്കണ്ട. ഒരുകാലത്ത് ലോകസിനിമയുടെ കാസറ്റുകള്‍ തേടിപ്പിടിച്ച് നടന്ന ഒരാളുടെ സ്വപ്നമാണ് ഈ സിനിമ. വി. സി. ആര് എന്ന ഒരു ഉപകരണവും അതില്‍ ഇടുന്ന കുറേ കാസറ്റുകളുമായിരുന്നു അയാളുടെ ലോകം. ഞങ്ങളെ അതില്‍ കുറേ സിനിമകള്‍ കാണിക്കുവാന്‍ അച്ഛന് ശ്രമിച്ചിട്ടുണ്ട്. ലോക സിനിമകളാണെന്ന് പറഞ്ഞ് ചിലതൊക്കെ.. ഏതോ റെയില്‍പ്പാലത്തിനരികില്‍ നിന്ന് വള്ളിനിക്കര്‍ ഇട്ട ഒരു കുട്ടി തീവണ്ടി നോക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. എന്തോ, ഞങ്ങള്‍ക്കാര്‍ക്കും അതൊന്നും ഇഷ്ടമായില്ല. കുറേ കറുപ്പും വെളുപ്പും. പിന്ന കാത്തുനില്‍പ്പുകളും. അച്ഛനും ആ ചങ്ങാതിയും ഏതോ വലിയ നഗരത്തില്‍ നിന്നും അവര്‍ക്ക് ഉണ്ടായിരുന്ന ചെറിയ വരുമാനത്തില്‍ നിന്നും വാങ്ങിയ ഒരു ഉപകരണമായിരുന്നു ആ വി.സി.ആറും കാസറ്റുകളുമൊക്കെ. കുറേക്കാലം അച്ഛനത് സൂക്ഷിച്ചുവച്ചിരുന്നു. ഓടിക്കാതിരുന്നാല്‍ അറച്ചുപോകുന്ന റിബ്ബണുകളാണ് ആ കാസറ്റുകളില്‍ ഉണ്ടായിരുന്നത്. അതിന്റെ ഹെഡ് എന്ന ഭാഗത്ത് വളരെ ശ്രദ്ധയോടെ സ്പിരിറ്റിന്റെ കുപ്പിയില്‍ പഞ്ഞിമുക്കി അച്ഛന് തുടച്ചിരുന്നതൊക്കെ ഞാന്‍ ഓര്‍ക്കുന്നു.ڈ </p><p><span style="white-space: pre;"> </span>ڇസിനിമയെ നശിപ്പിക്കാന്‍ ഓരോരുത്തന്മാര് ഇറങ്ങിക്കൊള്ളും. കുറേ ദാരിദ്ര്യവാസികളുടെ കഥയും കൊണ്ട്...ڈ</p><p><span style="white-space: pre;"> </span>എല്ലാം കേട്ടുകൊണ്ടിരുന്ന അവരുടെ ഭര്‍ത്താവ് കട്ടന്‍ചായ കുടിച്ച ഗ്ലാസ് തട്ടിമറിച്ചിട്ടുകൊണ്ട് ധൃതിയില്‍ കക്കൂസിലേക്ക് ഓടിക്കയറുന്നതിനിടയില്‍ എല്ലാം റദ്ദുചെയ്ത് തോല്‍പ്പിച്ചവനെപ്പോലെ പറഞ്ഞു. </p><p><span style="white-space: pre;"> </span>ചെറുപ്പക്കാരുടെ സമ്മര്‍ദത്തിനുവഴങ്ങി കരാട്ടെ മാസ്റ്റര്‍ എന്ന ആ ചിത്രം കണ്ടതില്‍ അയാള്‍ ഏറെ വ്യസനിക്കുമെന്നാണ് എല്ലാരും കരുതിയത്. പക്ഷേ, അയാള്‍ ഒന്നും പറഞ്ഞില്ല. പോരാത്തതിന് അയാളെ നിര്‍ബന്ധപൂര്‍വം തിയേറ്ററിലേക്ക് വിളിച്ചുകയറ്റിയ ചെറുപ്പക്കാരിലൊരാളുടെ വാഹനത്തില്‍ വീട്ടുപടിക്കല്‍ വന്നിറങ്ങുകയും ചെയ്തു. സിനിമ കാണുന്നതിനിടയില്‍ അവരിലാരോ വാങ്ങിക്കൊടുത്ത പോപ് കോണിന്റെ ഒരു കവറും അയാള്‍ കൈയില്‍ കരുതിയിരുന്നു. സിനിമ എങ്ങനെ ഉണ്ടായിരുന്നു എന്ന് ആരും ചോദിക്കാത്തതില്‍ അയാള്‍ക്ക് ആശ്വാസം തോന്നി. എന്നാല്‍ പഴയ ചങ്ങാതി വിളിക്കുമ്പോള്‍ എന്തുപറയണം എന്ന കാര്യത്തില്‍ അയാള്‍ക്ക് ആശങ്ക ഉണ്ടായിരുന്നില്ല. സ്നേഹിതനെ വിളിച്ച് അയാള്‍ സിനിമയെക്കുറിച്ച് വാചാലനായി. ടൈറ്റില്‍ കാര്‍ഡ് മുതല്‍ അവസാനത്തെ സീന്‍ വരെയുള്ള ഓരോ ഫ്രെയിമും കണ്മുന്നിലെന്നവണ്ണം പറഞ്ഞു. ഇത്രയും കാലം കാത്തിരുന്നത് വിഫലമായില്ലെന്ന് പറഞ്ഞപ്പോള്‍ അങ്ങേത്തലയ്ക്കല്‍ നിന്നും ഉയര്‍ന്ന ഒരു നെടുനിശ്വാസം അവര്‍ക്കിടയിലെ ദൂരത്തെ ഒരു ടൈറ്റ് ഷോട്ടിലെന്നപോലെ മായ്ച്ച് കളഞ്ഞു. ഫോണ്‍ വച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ വല്ലാതെ തളര്‍ന്നുപോയിരുന്നു. കിതപ്പും ഉഷ്ണവും മാറുന്നതുവരെ ഫാനിന്റെ കീഴിലിരുന്നു. പിന്നെ സാവധാനം വലിയൊരു കരുതലോടെ ആ പാന്റും ഉടുപ്പും മടക്കിയെടുത്ത് അലമാരിക്കുള്ളില്‍ വച്ചു. പുറത്തിറങ്ങിയാല്‍ പതിവുള്ള കുളിയൊന്നുമില്ലാതെ കട്ടിലില്‍ കയറി നെടുനീളത്തില്‍ കിടന്നു. പതിവിലധികം വിശപ്പുണ്ടായിരുന്നിട്ടും ഒന്നും കഴിച്ചില്ല. ഫാബ്രിക്കേഷന്‍ എന്ന ആ ചിത്രം അയാളുടെ മനസ്സില്‍ അന്നേരം നിറഞ്ഞ സദസ്സില്‍ സെക്കന്റ് ഷോ കളിക്കാന്‍ തുടങ്ങിയിരുന്നു.</p><p> </p><p> ********* </p><p><br /></p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-61880558344298317712021-03-30T08:43:00.004-07:002021-03-30T08:43:56.298-07:00മരണവിധം -- ട്രൈബി പുതുവയല്‍<p> കഥ</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRiZ0Fko2-ADGPjCEDoLjd4MtwBcwyesgoiWWheVmt1wxa7Z0lqjYD1Tm3PSdJvQAbTAPFoAsH426j83UySTyj70xqe75bnBM1rjBfuaKz1J259-Dn4ee9us3L2O5xkwVXXydjM2c-CZX0/s2048/mara.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1332" data-original-width="2048" height="416" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRiZ0Fko2-ADGPjCEDoLjd4MtwBcwyesgoiWWheVmt1wxa7Z0lqjYD1Tm3PSdJvQAbTAPFoAsH426j83UySTyj70xqe75bnBM1rjBfuaKz1J259-Dn4ee9us3L2O5xkwVXXydjM2c-CZX0/w640-h416/mara.jpg" width="640" /></a></div><br /><br /><p><br /></p><p>ജനുവരി പതിനൊന്ന്</p><p>പുലര്‍ച്ചെ 5 എ. എം</p><p> കര്‍ണാടകത്തിലെ തുമകൂര്‍ ഫോറസ്റ്റ് സ്റ്റേഷന്. യൂണിഫോമിന്റെ ബട്ടണുകളെല്ലാം അഴിച്ചിട്ട് മരക്കസേരയിലേക്ക് കാലുകള്‍ കയറ്റിവച്ച് തന്റെ സീറ്റില്‍ പുറകിലേക്ക് ചാഞ്ഞുകിടന്ന് ഉറങ്ങുകയാണ് ഫോറസ്റ്റ് ഓഫീസര്‍ ബസവരാജ്. മേശയില്‍ കിടക്കുന്ന അയാളുടെ മൊബൈല്‍ ഫോണില്‍ അത്ര പുതിയതല്ലാത്ത ഹിന്ദിപ്പടം ഓടിക്കൊണ്ടിരിക്കുന്നു. ഓഫീസറുടെ കൂര്‍ക്കംവലിയും ഹിന്ദിപ്പടത്തിലെ മാസ് ഡയലോഗും ഇരുന്നുറങ്ങുന്ന ഫോറസ്റ്റ് ഗാര്‍ഡുമാര്‍ക്ക് ശല്യമാകുന്നുണ്ടെന്ന് അവരുടെ മുഖഭാവത്തില്‍ വ്യക്തം.</p><p> പെട്ടെന്ന് എല്ലാ ശബ്ദങ്ങള്‍ക്കും മുകളിലായി കുപ്പിചിതറും പോലെ ലാന്‍ഡ് ഫോണ്‍ ശബ്ദിച്ചു. തുടര്‍ച്ചയായി ബെല്ലടിച്ച ഫോണിലേക്ക് നോക്കി രണ്ട് തെറി പറഞ്ഞുകൊണ്ട് ബസവരാജ് ഫോണെടുത്തു. ഫോണിലൂടെ കേട്ട വാര്‍ത്ത അയാളുടെ എല്ലാ ആലസ്യത്തെയും കുടഞ്ഞുകളയുന്നതായിരുന്നു.</p><p> ചെറുമഴ പോലെ മഞ്ഞുപൊഴിയുന്ന പുലരിയില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ജീപ്പ് ഉള്‍വനത്തിലെ വഴിയിലേക്കിറങ്ങി. നമ്പര്‍ കൊത്തിയിരിക്കുന്ന മരങ്ങളുടെ അടയാളങ്ങള്‍ ഉറപ്പിച്ച് ബസവരാജ് ജീപ്പ് ഓടിച്ചു. തേടിവന്ന അക്കം രേഖപ്പെടുത്തിയ മരത്തിനടുത്ത് ജീപ്പ് നിര്‍ത്തി ബസവരാജും കൂടെയുള്ള ഗാര്‍ഡും പുറത്തേക്കിറങ്ങി. അവര്‍ അടുത്ത തട്ടിലേക്ക് മരങ്ങള്‍പിടിച്ച് സൂക്ഷിച്ചിറങ്ങി. മുന്നോട്ട് നടന്നപ്പോള്‍ രണ്ട് ഫോറസ്റ്റ് വാച്ചര്‍മാരും നായാട്ടിന് കയറിയ ഒരാദിവാസിയുവാവും അവരെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബസവരാജിനെ അവര്‍ ഒരു കിടങ്ങിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മണ്ണ് വെട്ടിതാഴ്ത്തിയതുപോലുള്ള കുഴിയില്‍ കത്തിക്കരിഞ്ഞ ഒരു മൃതദേഹം അവര്‍ അയാളെ കാണിച്ചുകൊടുത്തു. പുരുഷന്റേതൊ, സ്ത്രീയുടേതൊ എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം കറുത്തമനുഷ്യരൂപം. ജീവിതത്തിലാദ്യമായാണ് ബസവരാജ് ഇത്തരമൊരു കാഴ്ച കാണുന്നത്. അതിന്റെ നടുക്കം അയാളുടെ മുഖത്തുണ്ട്. ദിവസവേതനക്കാരായ വാച്ചര്‍മാരെ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ച് അയാള്‍ മാറിനിന്ന് ഫോണില്‍ ആരെയൊക്കെയോ ബന്ധപ്പെടാന്‍ ശ്രമിച്ചു. റേഞ്ച് കിട്ടാതെ വന്നപ്പോള്‍ അടുത്തുകണ്ട കൂറ്റന്‍മരത്തില്‍ കൈകൊണ്ട് ആഞ്ഞിടിച്ചു. വാച്ചര്‍മാരില്‍ ചെറുപ്പക്കാരനായ സുബ്രഹ്മണ്യം ശബ്ദം താഴ്ത്തി മറ്റുള്ളവരോട് പറഞ്ഞു.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhQqYmjgDxVvgseupFgcArnD-1DmqlrdcaH-jwIT874rS55xNq9Vul6Ojb8wXG8ac3ysq9EMWyeHZ3cYSyUj8R6wNaYpd5PdGTnn2yhntbEnoD4mZKs_c3mIr2xAa3KFEFPSzDDArQ8Vi9/s2048/maranaaaaaa.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1537" data-original-width="2048" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhQqYmjgDxVvgseupFgcArnD-1DmqlrdcaH-jwIT874rS55xNq9Vul6Ojb8wXG8ac3ysq9EMWyeHZ3cYSyUj8R6wNaYpd5PdGTnn2yhntbEnoD4mZKs_c3mIr2xAa3KFEFPSzDDArQ8Vi9/s320/maranaaaaaa.JPG" width="320" /></a></div><p></p><p> ڇഇതൊരു പെണ്ണിന്റെ ഡെഡ് ബോഡിയാ, എനിക്കുറപ്പാ...ڈ</p><p> കൂടെ നിന്നവര്‍ സുബ്രഹ്മണ്യത്തെ തെല്ല് ഭയത്തോടെ നോക്കി.</p><p><br /></p><p>മാര്‍ച്ച് ഇരുപത്തിനാല്</p><p>രാത്രി 10 പി. എം</p><p> സമയം പാലിച്ച് ഓടിക്കൊണ്ടിരിക്കുന്ന ബാംഗ്ളൂര്‍ കുര്‍ള എക്സ്പ്രസ്സ് ട്രെയിനിന്റെ പത്താമത്തെ ബോഗി. ടോയ്ലറ്റില് പോയി മടങ്ങിവന്ന ഹിന്ദിക്കാരിയായ തടിച്ച സ്ത്രീ തന്റെ ബാഗ് തുറന്ന് ഒരു പായ്ക്കറ്റ് ബിസ്ക്കറ്റും ഒരു കുപ്പി പഴച്ചാറുമായി വീണ്ടും ടോയ്ലറ്റിന്റെ ഭാഗത്തേക്ക് നടന്നു. പുസ്തകപാരായണത്തിലായിരുന്ന അവരുടെ ഭര്‍ത്താവ് നബാരുണ്‍ ഭട്ടാചാര്യ ശരീരമിളക്കിപോകുന്ന തന്റെ ഭാര്യയെ കണ്ണടയ്ക്ക് മുകളിലൂടെ ഒന്നുനോക്കി. എട്ടും, പത്തും വയസ്സുള്ള അവരുടെ രണ്ടാണ്കുട്ടികള് അതൊന്നും ശ്രദ്ധിക്കാതെ വിരലുകള്‍ കൊണ്ട് ഒരുതരം കളിയിലാണ്.</p><p> ڇഎന്തു ഭക്ഷണവും എങ്ങനെയൊക്കെ കൊടുത്താലും വേണ്ടാത്ത രണ്ടെണ്ണമുണ്ട്... ടോയ്ലറ്റിനടുത്ത് ചെന്ന് നോക്ക് രണ്ട് കുട്ടികള്‍ വിശന്ന് തളര്‍ന്ന് നില്ക്കുന്നു... അവരുടെ പിതാവ് ട്രെയിനില്‍ വല്ലതും വില്ക്കാന് നടക്കുകയാവും... പോയി കണ്ടു പഠിക്ക്...ڈ തിരികെ വന്ന അവര്‍ കുട്ടികളെ ഉറക്കെ ശകാരിച്ചു.</p><p> അമ്മയുടെ ദേഷ്യവും അച്ഛന്റെ കണ്ണിറുക്കലും കണ്ട് ഇളയവന് ചിരിപൊട്ടി. ദേഷ്യം കൊണ്ട് അമ്മ അവന്റെ തലയ്ക്കൊരു കിഴുക്കുകൊടുത്തു. അടിയേറ്റ പാമ്പിനെപ്പോലെ ഒന്ന് വിറച്ചുകൊണ്ട് ട്രെയിന്‍ ഒരു ഇരുമ്പ് പാലം വേഗത്തില്‍ കടന്നുപോയി.</p><p><br /></p><p>മാര്‍ച്ച് ഇരുപത്തഞ്ച്</p><p>രാവിലെ 6 എ. എം</p><p> കരാപ്പുഴ പാലത്തില്‍ ആളുകള്‍ കൂടിയിട്ടുണ്ട്. വാഹനങ്ങള്‍ നിര്‍ത്തി കൈവരിപിടിച്ച് ആളുകള്‍ താഴേക്ക് നോക്കുകയാണ്. പുരുഷാരം ഏറിവരുന്നു. സംഘങ്ങളായി തിരിഞ്ഞ് പല അഭിപ്രായങ്ങളും മനുഷ്യര്‍ പങ്കുവയ്ക്കുന്നു. അവിടേക്ക് ലൈറ്റിട്ട് വേഗത്തിലെത്തിയ നടക്കാവ് സ്റ്റേഷനിലെ പൊലീസ് ജീപ്പില്‍ നിന്നും എസ്. ഐ രഞ്ജിത്തും, രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരും ചാടിയിറങ്ങി. റോഡിന് നടുവിലായി സ്റ്റാന്‍ഡില്‍വച്ചിരുന്ന ഒന്നുരണ്ട് ടൂവീലറുകളും സൈക്കിളുകളും അവര്‍ ചവിട്ടിമറിച്ചിടുകയും ആളുകളെ വിരട്ടിയോടിക്കുകയും ചെയ്തു. എസ്. ഐ രഞ്ജിത്ത് കൈവരിയില്‍ പിടിച്ച് താഴേക്ക് നോക്കി. പാലത്തിനു നടുക്ക് പില്ലറിനോട് ചേര്‍ന്ന് പോളപ്പായലുകള്‍ തങ്ങിനില്‍ക്കുന്നതിനിടയില്‍, മഞ്ഞസാരിയുടുത്ത ഒരു മൃതദേഹം കമിഴ്ന്ന് പൊന്തിക്കിടക്കുന്നു. അതൊരു സ്ത്രീയുടെ മൃതദേഹമാണെന്ന് ഉറപ്പ് വരുത്തുന്നതിന് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പുഷ്പന് ഏന്തി വലിഞ്ഞ് നോക്കുകയാണ്.</p><p> ڇസാറേ, തൊപ്പി വെള്ളത്തില്‍ പോകാതെ നോക്കണേ...ڈ</p><p> ഒരുവന് വിളിച്ചുപറഞ്ഞത് ആള്‍ക്കൂട്ടത്തില്‍ വലിയ ചിരിയുണ്ടാക്കി. എസ്. ഐ രഞ്ജിത്ത് പുഷ്പനോട് പറഞ്ഞു.</p><p> ڇഫയര്‍ഫോഴ്സിനെ വിവരമറിയിച്ച് ബോഡി കയറ്റാനുള്ള ഏര്‍പ്പാടു ചെയ്യണം...ڈ</p><p> പുഷ്പന് രഞ്ജിത്ത്സാറിനെ അല്പം മാറ്റിനിര്‍ത്തി ഉപദേശം പോലെ പറഞ്ഞു.</p><p> ڇസാറേ... ഈ പാലം നമ്മുടെ സ്റ്റേഷന്റെ അതിര്‍ത്തിയാ... അപ്പുറം നെടുമ്പ്രം സ്റ്റേഷനാ... ഒരു മണിക്കൂറൊന്ന് വെയ്റ്റ് ചെയ്താ ഇറക്കസമയത്ത് പുലിവാല് ചിലപ്പോ ഒഴിഞ്ഞുപോകും.ڈ</p><p> ചാര്ജെടുത്തിട്ട് അധികമാകാത്തതുകൊണ്ട് രഞ്ജിത്ത് പുഷ്പന്റെ വാക്കുകള്‍ക്ക് അത്യാവശ്യം വില കൊടുക്കാറുണ്ട്. ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയില്‍ ആളുകള്‍ കൂട്ടംകൂടാതിരിക്കാന്‍ കോണ്‍സ്റ്റബിള്‍ ഷാജിയെ അവിടെ നിര്‍ത്തിയ ശേഷം ചിലരുടെ കഴുത്തില്‍ പിടിച്ച്തള്ളി രഞ്ജിത്തും പുഷ്പനും ജീപ്പില്‍ കയറി. റെയില്‍വെ സ്റ്റേഷന് ഭാഗത്തേക്ക് ജീപ്പ് ഓടിപ്പോയപ്പോള്‍ ആളുകള്‍ കൂട്ടമായി കൂവി ഒച്ചവച്ചു.</p><p><br /></p><p>മാര്‍ച്ച് ഇരുപത്തഞ്ച്</p><p>11 എ. എം</p><p> വി. ഐ. പി ഡ്യൂട്ടിക്കായി കോളെജ് റോഡില്‍ നില്‍ക്കുമ്പോഴാണ് നെടുമ്പ്രം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്. ഐ സ്റ്റാന്‍ലി പീറ്ററിന്റെ സെല്‍ഫോണില്‍ കോള്‍ വരുന്നത്. തെങ്ങ്പാലം ജെട്ടിക്കടുത്ത് ഒരു സ്ത്രീയുടെ മൃതദേഹം അടിഞ്ഞിരിക്കുന്നു. സ്റ്റാന്‍ലി കോര്‍ട്ട് ഡ്യൂട്ടിക്ക് പോയ എസ്. എച്ച്. ഒ യെ വിവരമറിയിച്ചു. മന്ത്രി പാസ് ചെയ്തു കഴിഞ്ഞാലുടന്‍ എ. എസ്. ഐ രാധാകൃഷ്ണനെയും കൂട്ടി സംഭവസ്ഥലത്തേക്ക് ചെല്ലാന്‍ അദ്ദേഹം പറഞ്ഞതും അകമ്പടി ജീപ്പിന്റെ സൈറണുകള്‍ മുഴങ്ങി ഫോണ്‍ കട്ടായി.</p><p> ജെട്ടിയില്‍ എഴുപതിനടുത്ത് ആളുകള്‍ കൂടിനില്ക്കുന്നുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ പൊലീസിനെ സഹായിക്കാറുള്ള ജോസും, മൈന മണിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. മരണപ്പെട്ട സ്ത്രീ വിവാഹശേഷം ഏഴുവര്‍ഷം തികഞ്ഞിട്ടില്ലെങ്കില്‍ ആര്. ഡി. ഒ യുടെ മേല്‍നോട്ടത്തില്‍ വേണം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍. അല്ലാത്തപക്ഷം എസ്. ഐ മതിയാവും. വ്യക്തതയില്ലാത്തതുകൊണ്ട് സ്റ്റാന്‍ലി ആര്. ഡി. ഒ യ്ക്ക് വിവരമറിയിച്ചു. സാമൂഹ്യപ്രവര്‍ത്തകന്‍ പടനിലം ജോര്‍ജ് രണ്ട് ഫൈബര്‍ വള്ളങ്ങള്‍ കൊണ്ടുവന്നു. കാര്യങ്ങള്‍ വേഗത്തിലായി. ജെട്ടി സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായം കൊണ്ട് ഒരു മണിക്കൂറിനുള്ളില്‍ ബോഡി ജെട്ടിയിലടുപ്പിച്ച് സ്ലാബില്‍ കയറ്റി കിടത്തി. ഭയങ്കര സ്മെല്ലുണ്ട്. ആളുകള്‍ ഒഴിഞ്ഞുമാറി.</p><p> മൃതദേഹത്തിന് മുപ്പത്തഞ്ച്, നാല്‍പ്പത് വയസ്സിനിടയില്‍ പ്രായം കാണും. എന്തോ തട്ടി ഇടതുകാല് മുട്ടിന് താഴെ മുറിഞ്ഞ് അറ്റുപോയിട്ടുണ്ട്. വലതു കാലില്‍ കൊലുസുണ്ട്. നെറ്റിയില്‍ അടിച്ചതുപോലെ രണ്ട് മുറിവുകള്‍. മുക്കൂത്തിയുണ്ട്, ഇടതുകൈയില്‍ പച്ചകുത്തിയിരിക്കുന്നു... കൈ തിരിച്ചു വച്ച് തുടച്ച് നോക്കിയപ്പോള്‍ അക്ഷരങ്ങള്‍ കന്നടയാണ്.</p><p> ڇസര്... ഇത്... ശങ്കര്‍ എന്നാണ് കുത്തിയിരിക്കുന്നത്.ڈ</p><p> പറഞ്ഞതാരാണെന്നറിയാന്‍ സ്റ്റാന്‍ലി തലയുയര്‍ത്തിനോക്കി. പറഞ്ഞ ഓട്ടോക്കാരന് ചെറുതായി ഒന്നു പരുങ്ങി. ബോഡി എടുക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ബിജു എന്ന ഓട്ടോക്കാരന് എല്ലാ കാര്യത്തിലും സ്മാര്‍ട്ടായി കൂടെയുണ്ട്. അപ്പോഴേ അയാളില്‍ നോട്ടം വീണതാണ്...</p><p> ആര്. ഡി. ഒ യും എസ്. ഐ രാജീവ് സാറും ഒരേ സമയത്താണ് വന്നത്. ചന്ദനത്തിരികള്‍ കൂട്ടമായി കത്തിച്ചുവച്ചു. വേഗത്തില്‍ നടപടികള്‍ തുടങ്ങി. ബോഡി കരയ്ക്ക് കയറ്റി കണ്ടതു മുതല്‍ എന്തോ എവിടെയോ വച്ച് മറന്ന ഒരസ്വസ്ഥതയാണ് സ്റ്റാന്‍ലിയുടെ മനസ്സില്‍. പോസ്റ്റുമോര്‍ട്ടത്തിനായി ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ വല്ലാതാവുന്ന സ്റ്റാന്‍ലിയുടെ മുഖം കണ്ട് എ. എസ്. ഐ രാധാകൃഷ്ണന് ചിരിച്ചുകൊണ്ട് പറഞ്ഞു.</p><p> ڇആദ്യത്തെ കേസായതുകൊണ്ടാ... എല്ലാം വഴിയെ ശരിയാവും...ڈ</p><p> ആത്മഹത്യ, അപകടം, കൊലപാതകം... ഏതാണ് ഈ മരണത്തിന് കാരണം? ഈ സ്ത്രീയെ കാത്തിരിക്കുന്നവര്‍ ആരൊക്കെയാവും? ഈ മരണത്തോടെ അനാഥമായ ജീവിതങ്ങളുണ്ടാവില്ലേ...? പല ചിന്തകളും സ്റ്റാന്‍ലിയുടെ മനസ്സിനെ വീര്‍പ്പുമുട്ടിച്ചു.</p><p> നെടുമ്പ്രം സ്റ്റേഷനിലും തൊട്ടടുത്ത സ്റ്റേഷനുകളിലും ക്രൈം കാര്‍ഡില്‍ ഒരിടത്തും കാണാതായ സ്ത്രീകളുടെ ലിസ്റ്റില്‍ മരിച്ച സ്ത്രീയുടേതിന് സമാനതയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.</p><p> ഒന്നിനും ഉത്തരം കൊടുക്കാതെ മൃതദേഹം താലൂക്ക് ഹോസ്പിറ്റലിലെ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ മരവിച്ച് കിടന്നു.</p><p> ڇഅറിയാലോ... പരാതികളും സമ്മര്‍ദ്ദങ്ങളുമുള്ള കേസുകള്‍ക്ക് പുറകെ പോകാന്‍ പോലും നമുക്ക് സമയം തികയുന്നില്ല... പിന്നെ ഇതിന്റെയൊക്കെ മേല്‍ വെറുതെ നേരം കളയണോ...?ڈ</p><p> റിട്ടയേര്‍ഡാവാന്‍ ഒരു വര്‍ഷം തികച്ചില്ലാത്ത എസ്. ഐ രാജീവ് സാറിന്റെ ഭയവും പക്വതയും ഇപ്പഴേ പ്രകടമാണ്.</p><p> ڇഅന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തില്‍ ആരെങ്കിലുമാകും സാറേ...ڈ</p><p> എ. എസ്. ഐ രാധാകൃഷ്ണന് ചായ ഊതിക്കുടിച്ച് സംശയം പോലെ പറഞ്ഞു. രാജീവ്സാര്‍ നരച്ചമീശ തടവി തൊപ്പിയെടുത്ത് തലയില്‍വച്ച് പുറത്തേക്ക് പോയി.</p><p><br /></p><p>മാര്‍ച്ച് ഇരുപത്തഞ്ച്</p><p>രാത്രി 10 പി. എം</p><p> പോര്‍ച്ചില്‍ വന്നുനിന്ന ബുള്ളറ്റിന്റെ ശബ്ദം കേട്ട് പാറയില്‍ പീറ്റര്‍ വാതില്‍ തുറന്നു. അകത്തേക്കുവന്ന സ്റ്റാന്‍ലിയുടെ കൈയില്‍ പപ്പയ്ക്കുള്ള ക്വാട്ടയുണ്ടായിരുന്നു. പീറ്റര്‍ അത് വാങ്ങി. മേശപ്പുറത്ത് ചിതറിക്കിടക്കുന്ന റിവോള്‍വര്‍ പാര്‍ട്സുകളും ബുക്കുകളും ഒതുക്കി പീറ്റര്‍ ബോട്ടിലവിടെ വച്ചു. വീണ്ടും താന്‍ വരച്ചെടുത്ത റിവോള്‍വറിന്റെ രേഖാചിത്രത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി.</p><p> സ്റ്റാന്‍ലി കുളികഴിഞ്ഞു വരുമ്പോഴും പപ്പ പണിതുടരുകയാണ്. ഓരോ സമയത്തും അയാള്‍ക്ക് ഓരോന്നിലാണ് കമ്പം. ഹസ്തരേഖ, ജ്യോതിഷം, ക്യാമറ, ഗൂഢവിദ്യ, ആത്മീയത, ചെസ്... അതെല്ലാം വിട്ട് ഇപ്പോള്‍ ദാ തോക്ക്. എല്ലാത്തിന്റെയും പീക്കിലെത്തി കഴിയുമ്പോള്‍ കമ്പം തീര്‍ന്ന് ഉപേക്ഷിക്കും; അതാണ് പ്രകൃതം.</p><p> ڇഏതു കാര്യവും രസം പോയാല്‍ പിന്നെ തീര്‍ന്നു.ڈ അര്‍നോള്‍ഡ് ഷ്വാസ്നഗറിന്റെ മുഖമുള്ള പീറ്റര്‍ ചിരിച്ചുകൊണ്ട് തന്റെ വട്ടിനെക്കുറിച്ച് പറയും.</p><p> വലിയ കാരംസ് ബോര്‍ഡിന്റെ ഇരുവശത്തുമായി അപ്പനും മകനും ഇരുന്നു. മദ്യം പകര്‍ന്ന് ഇരുവരും ചിയേഴ്സ് പറഞ്ഞു. പപ്പവച്ച മീന്‍കറി മകന് തൊട്ടു നക്കി.</p><p> ڇനാടന്‍ വരാലാ പുളിപിടിക്കണമെങ്കില്‍ ഒരു ദിവസം കഴിയണം...ڈ</p><p> സ്റ്റാന്‍ലി ശരിവച്ചു. പീറ്റര്‍ മീന്‍കറിയിലെ കുടമ്പുളിയെടുത്തു കടിച്ചു. വീണ്ടും മദ്യം പകര്‍ന്ന് കൈയില്പിടിച്ചു. ആറു ബ്ലാക്ക്കോയിനുകള്‍ തട്ടി പോക്കറ്റിലാക്കി. ഏഴാമത്തെ കോയിന് ഉന്നംവച്ച ശേഷം പറഞ്ഞു.</p><p> ڇആ പെങ്കൊച്ചിനെ വേണ്ടപ്പെട്ടവരാരോ തട്ടിയതാ... നീ താല്പര്യം കാണിച്ച് കേസന്വേഷിക്കണം...ڈ</p><p> മണിയോര്‍ഡര്‍ പൊക്കിയതിന് പോസ്റ്റ്മാന് ജോലി നഷ്ടപ്പെട്ട, തട്ടിപ്പ് പീറ്ററെന്ന് നാട്ടുകാര്‍ വിളിക്കുന്ന തന്റെ പപ്പ തന്നെയാണോ ഇതെന്ന ഭാവത്തില്‍ സ്റ്റാന്‍ലി അയാളെ നോക്കി.</p><p> ڇപാലത്തില്‍നിന്ന് താഴേക്ക് നോക്കിനിന്നവരുടെ കൂട്ടത്തില്‍ രാവിലെ ഞാനുമുണ്ടായിരുന്നു. ബോഡി ഒഴുകി പാലം കടക്കുമ്പോഴേ എനിക്ക് തോന്നി... അത് നിന്റടുത്തേക്കുള്ള വരവാണെന്ന്...ڈ</p><p> പീറ്റര്‍ എഴുന്നേറ്റു വീണ്ടും റിവോള്‍വറിന്റെ തീരാത്തപണിയില്‍ മുഴുകി. ഒരു റിവോള്‍വര്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് അയാള്‍. സ്റ്റാന്‍ലി തന്റെ മുറിയില്‍ വന്ന് കിടന്നു. ഉറക്കം വരുന്നില്ല. പലതും ഓര്‍ത്ത് പോവുകയാണ്. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് ഡ്രൈവര്‍ക്കൊപ്പം ഇറങ്ങിപ്പോയ അമ്മ. വിവാഹം കഴിഞ്ഞ് ആറുമാസം തികയും മുമ്പേ തകര്‍ന്ന തന്റെ ദാമ്പത്യം. നാട്ടുകാര്‍ പറയുന്നു പാറയില്‍ വീടിന് ശാപമുണ്ടെന്ന്. ശരിയായിരിക്കും... അഞ്ചേക്കറില്‍ പ്രേതഭവനം പോലെയാണ് ഈ വീട്. ഗെയ്റ്റ് കടന്നുവരുമ്പോഴേ കാട്കയറിയ വഴിയില്‍ ചക്കയും മാങ്ങയുമെല്ലാം ചീഞ്ഞ് ചിതറിക്കിടക്കുന്നു... അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരിക്കെ കൈക്കൂലി കേസില്‍ സസ്പെന്‍ഷനിലായ താന്‍ കൂടുതല്‍ കൈക്കൂലിക്ക് വേണ്ടിയാണ് എസ്. ഐ ആയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൈക്കൂലിക്കാരന് അപ്പന്റെ കൈക്കൂലിക്കാരനായ മകന്.</p><p><br /></p><p>മാര്‍ച്ച് ഇരുപത്താറ്</p><p>പകല്‍ 11 എ. എം</p><p> ബുള്ളറ്റ് സ്റ്റാന്‍ഡില്‍ വച്ച് സ്റ്റാന്‍ലി ജെട്ടിയിലേക്ക് കയറി. മഫ്ടിയിലായതുകൊണ്ട് അധികമാരും ശ്രദ്ധിക്കുന്നില്ല. ഇരുവശത്തേക്കും നോക്കി. ജെട്ടിയില്‍ നിന്നാല്‍ എന്‍. എച്ച് പതിനേഴ് കടന്നുപോകുന്ന പാലം കാണാം. നോട്ടത്തില്‍ തോന്നില്ലെങ്കിലും പാലത്തില്‍ നിന്നും നാലു കിലോമീറ്റര്‍ ഇപ്പുറമാണ് ജെട്ടി. കരാപ്പുഴ പാലത്തിന് എട്ടു കിലോമീറ്ററോളം കിഴക്ക് മാറി പുഴ മുറിച്ച് തുരുത്തിലൂടെ കടന്നുപോകുന്ന റെയില്‍പാലമുണ്ട്. ട്രെയിന്‍ തട്ടിയാണ് ആ സ്ത്രീ പുഴയില്‍ വീണതെങ്കില്‍ തുരുത്തിലൂടെ പോകുന്ന പാളത്തില്‍ നിന്നാകാനാണ് സാധ്യത. തെങ്ങ്പാലം ജെട്ടിക്ക് അഞ്ചു കിലോമീറ്ററോളം പടിഞ്ഞാറ് മാറി മറ്റൊരു റെയില്‍പ്പാലമുണ്ട്. അവിടെനിന്നും ബോഡി കിഴക്കോട്ടൊഴുകി വരാന്‍ സാധ്യത കുറവാണ്. ഏറ്റത്തിനാണെങ്കിലും ഇത്രദൂരം വരില്ല. ട്രെയിന്‍ തട്ടിയതാണെങ്കില്‍ ഇടത് കാലിന് മാത്രമായി മുറിവ് സംഭവിക്കുമോ...? സാധാരണ ട്രെയിന്‍ തട്ടിയ കേസുകളില്‍ സാരിയില്‍ കരിയോ, ഗ്രീസോ, കീറലോ മറ്റോ കാണേണ്ടതാണ്. പ്രാഥമിക പരിശോധനയില്‍ അങ്ങനെയൊന്നും ഉണ്ടായില്ല. ചോദ്യങ്ങള്‍ മനസ്സിലിട്ട് വെട്ടിയും തിരുത്തിയും സ്റ്റാന്‍ലി വെള്ളത്തിലേക്ക് നോക്കി നിന്നു. സ്റ്റാന്‍ലിയെ തിരിച്ചറിഞ്ഞ ഓട്ടോക്കാര് ചുറ്റും വന്നുകൂടി. ഡ്രൈവര്‍മാരില്‍ പ്രായം ചെന്ന ശിവദാസന്‍ ചേട്ടന് ചോദിച്ചു.</p><p> ڇആരാ... എന്താ എന്നൊക്കെ അറിഞ്ഞോ സാറേ...?ڈ</p><p> ڇഇല്ല...ڈ</p><p> കൂട്ടത്തില്‍ ഡ്രൈവര്‍ ബിജുവിനെയാണ് സ്റ്റാന്‍ലി തിരഞ്ഞത്. അയാളെ മാത്രം കാണുന്നില്ല. ചില സംശയങ്ങള്‍ പിടിവള്ളിയാകാറുണ്ട്. ഡ്രൈവേഴ്സിനോട് ബിജുവിനെ കുറിച്ച് ചോദിക്കാന്‍ തുടങ്ങുമ്പോള്‍ സ്റ്റാന്‍ഡിലേക്ക് څരക്ഷകന്چ എന്നു പേരുള്ള ഓട്ടോ വന്നു നിന്നു. അതില്‍ നിന്നും ബിജു പുറത്തേക്കിറങ്ങി. സ്റ്റാന്‍ലിയെ കണ്ടതും ബിജുവും ജെട്ടിയിലേക്ക് വന്നു.</p><p> ڇസാറെ, ആളെ തിരിച്ചറിഞ്ഞോ...?ڈ</p><p> ബിജു ആകാംക്ഷയോടെ ചോദിച്ചു. സ്റ്റാന്‍ലി സിഗരറ്റ് കത്തിക്കുക മാത്രം ചെയ്തു.</p><p> ڇഭഗവതി ക്ഷേത്രത്തിനു താഴെ കൊട്ടവഞ്ചിയുപയോഗിച്ച് മീന്‍ പിടിക്കുന്ന കന്നടക്കാരുണ്ട്... അവിടെ അന്വേഷിച്ചാല്‍ എന്തെങ്കിലും ഇത് കിട്ടാന്‍ വഴിയുണ്ട് സാറേ...ڈ</p><p> ബിജു ഒരുപാട് സംസാരിക്കുന്ന ശീലക്കാരനാണ്.</p><p> സ്റ്റാന്‍ലി ബിജുവിനോട് തന്റെ ബുള്ളറ്റിന്റെ പിന്നില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍മാര്‍ പരസ്പരം നോക്കി. ബിജു ഭയം ഒളിപ്പിച്ച് വെറുതെ ചിരിച്ചു.</p><p> ڇസാറിന് ആ സ്ഥലം കാണിച്ചുകൊടുക്ക് ബിജുവേ... നിന്റെ ടേണ്‍ ഇവിടാരും കൊണ്ടോവില്ലാ... പോരെ...ڈ</p><p> ശിവദാസന്‍ ചേട്ടന് ബിജുവിന് ധൈര്യം കൊടുത്തു.</p><p> കുറെക്കാലം ഗള്‍ഫിലായിരുന്നു. തിരിച്ച് വന്നിട്ട് നാലുവര്‍ഷം ആരോഗ്യവകുപ്പില്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്തു. പെര്‍മനന്റ് ഡ്രൈവര്‍ വന്നപ്പോള്‍ ഓട്ടോയെടുത്തു... ഭാര്യയും ഒരു മകളും അമ്മയും... ബിജു ബുള്ളറ്റിന്റെ പിന്നിലിരുന്നു തന്റെ ജീവിതം ചെറുതായി വിവരിച്ചു.</p><p> കന്നടക്കാരുണ്ടെന്ന് ബിജു പറഞ്ഞ പുഴയോരം വിജനമാണ്. ഒരേയൊരു കുട്ടവഞ്ചി മാത്രം പാറയില്‍ കമഴ്ത്തി വച്ചിരുന്നു. ബുള്ളറ്റ് സ്റ്റാന്‍ഡില്‍ വച്ചു. പുഴയോരത്തെ ആല്‍ത്തറയ്ക്കടുത്തുള്ള ചായക്കടയിലേക്ക് അവന് നടന്നു.</p><p> ڇഇതിപ്പോ അത്ഭുതമായല്ലോ സാറേ, കഴിഞ്ഞ ശനിയാഴ്ച മഞ്ഞ കൂരി വാങ്ങാന്‍ വന്നപ്പോ നിറയെ കന്നടക്കാരുണ്ടായതാ... എല്ലാം എവിടെപ്പോയി? ഇനിയിപ്പോ...ڈ</p><p> സ്റ്റാന്‍ലിയുടെ തിളക്കമുള്ള നോട്ടം ബിജുവിനെ നിശ്ശബ്ദനാക്കി. ബിജു മിണ്ടാതെ കൂടെ നടക്കുക മാത്രം ചെയ്തു.</p><p> ڇനാല് ദിവസം മുമ്പ് എല്ലാ മാരണങ്ങളും കുറ്റിയും പറിച്ച് സ്ഥലം വിട്ടു... വിളവെടുപ്പായെന്ന് പറഞ്ഞാ പോയത്. എന്തെങ്കിലും കെണിയൊപ്പിച്ചിട്ടാകും. ഇനി ഒരു തിരിവിന് വരും.ڈ</p><p> ആല്‍ത്തറയ്ക്കടുത്ത് ചായക്കട നടത്തുന്ന നാരായണന്‍കുട്ടി സോഡാ സര്‍ബത്ത് കലക്കിക്കൊണ്ട് സ്റ്റാന്‍ലിയോട് വിശദീകരിച്ചു. സ്റ്റാന്‍ലി നാരായണന്‍കുട്ടിയെ പുറത്തേക്ക് വിളിച്ചു. ബിജുവില്‍ നിന്നും അല്പം മാറ്റിനിര്‍ത്തി, മരിച്ച സ്ത്രീയുടെ ഫോട്ടോ ഫോണില്‍ കാണിച്ചു.</p><p> ڇഇങ്ങനെ ഒരു സ്ത്രീ സംഘത്തില്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നുണ്ടോ?ڈ</p><p> നാരായണന്‍കുട്ടി വേഗത്തില്‍ മൊബൈല്‍ സ്ക്രീനില്‍ നിന്നും തലവലിച്ചു.</p><p> ڇഅയ്യോ... ഇതിനെയൊന്നും ഞാന്‍ കണ്ടിട്ടില്ല... എന്നേ വിട്ടേര് സാറേ... തല കറങ്ങുന്നു...ڈ</p><p> നാരായണന്‍കുട്ടി വേഗത്തില്‍ കടയ്ക്കകത്തേക്ക് കയറി പരിഭ്രമത്തോടെ ചില്ലുഗ്ലാസുകള്‍ കഴുകാന്‍ തുടങ്ങി.</p><p> സ്റ്റാന്‍ലിയുടെ അടുത്തേക്ക് വന്ന് ബിജു ശബ്ദം താഴ്ത്തി പറഞ്ഞു.</p><p> ڇഅങ്ങേര് കാഞ്ഞവെള്ളത്തില്‍ ചാടിയ പൂച്ചയാ സാറേ... ആറ് മാസം മുമ്പ് കൊട്ടവഞ്ചിക്കാരുടെ ഒരു കുട്ടി വെള്ളത്തില്‍ പോയി മരിച്ചു. അന്ന് നാരായണന്‍കുട്ടിയേട്ടനെ പൊലീസ് കുറെ കുടഞ്ഞതാ... അതാ പുള്ളിക്ക് പേടി...ڈ</p><p> സ്റ്റാന്‍ലി ആല്‍ത്തറയില്‍ പോയിരുന്ന് ഒരു സിഗരറ്റെടുത്തു. ഒരെണ്ണം ബിജുവിനും നീട്ടി. ബിജു വാങ്ങാതെ കൈകെട്ടി നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ നാരായണന്‍കുട്ടി ഓരോ ചായയുമായി അവര്‍ക്കടുത്തേക്ക് വന്നു. ചായ ഇരുവര്‍ക്കും കൊടുത്തു. സ്റ്റാന്‍ലി ചായഗ്ലാസ് ആല്‍ത്തറയില്‍ വച്ചു.</p><p> ڇഎനിക്ക് രണ്ട് പെണ്കുട്ടികളാ സാറേ... സത്യത്തില്‍ പേടിയാ...ڈ</p><p> നാരായണന്‍കുട്ടി പറഞ്ഞപ്പോള്‍ ശരിയാണെന്ന മട്ടില്‍ ബിജു തലയാട്ടി. എന്തോ ഓര്‍ത്തെടുത്തതുപോലെ നാരായണന്‍കുട്ടി വീണ്ടും തുടര്‍ന്നു.</p><p> ڇഒരാഴ്ച മുമ്പ് പി. എച്ച്. സീന്ന് ഒരു സാറ് ഇവിടെയുള്ളവരെയെല്ലാം പേരും വിവരവും കളക്ട് ചെയ്തിരുന്നു... ചിലരുടെ ഫോട്ടോയും എടുത്തു...ڈ</p><p> അന്വേഷിച്ചപ്പോള്‍ ശരിയാണ്. പോളിയോ വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് ഇക്ബാല്‍ എന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇവിടെ വന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കോട്ടയം സ്വദേശിയായ ഇക്ബാല്‍ നാട്ടില്‍ പോയിരിക്കുകയാണ്. മടങ്ങിയെത്തിയാല്‍ ഉടനെ വിവരങ്ങള്‍ കൈമാറാമെന്ന് സമ്മതിച്ചിട്ടുണ്ട്.</p><p><br /></p><p>മാര്‍ച്ച് 28</p><p>പകല്‍</p><p> ڇമുങ്ങിമരണത്തിന്റെ സാധ്യതകളാണ് കാണുന്നത്...ڈ</p><p> പൊലീസ് സര്ജന് ഡോക്ടര്‍ സുരേന്ദ്രനാഥാണ് ബോഡി പോസ്റ്റ്മോര്‍ട്ടം ചെയ്തത്.</p><p> ڇഅപ്പോ വെള്ളത്തില്‍ വീഴുമ്പോള്‍ ജീവനുണ്ടായിരുന്നു എന്നുറപ്പിക്കാം...ڈ</p><p> സ്റ്റാന്‍ലി കൗതുകത്തോടെ തിരക്കി.</p><p> ഗ്ലൗസ്സുകള്‍ ഊരി വേസ്റ്റ്ബിന്നിലേക്കെറിഞ്ഞ് കൈ വൃത്തിയാക്കി സുരേന്ദ്രനാഥ് ചെയറില്‍ വീഴുന്നതുപോലെ വന്ന് ഒറ്റ ഇരുപ്പിരുന്നു. ഉള്ളില്‍ ഇപ്പോഴും കുട്ടിത്തമുള്ള മനുഷ്യനാണ് അദ്ദേഹമെന്ന് മുഖം കാണുമ്പോള്‍ അറിയാം.</p><p> ڇതലയുടെ പിന്‍ഭാഗത്തായി രണ്ടു ആഴത്തിലുള്ള മുറിവുകള്‍, കഴുത്തില്‍ എന്തോ മുറുക്കിയതുപോലുള്ള പാടുകള്‍...ڈ</p><p> സ്റ്റാന്‍ലിയുടെ മുഖത്തെ ആകാംക്ഷ വര്‍ധിക്കുന്നത് സുരേന്ദ്രനാഥ് കണ്ടു.</p><p> ڇവെള്ളത്തിലേക്ക് ചാടുമ്പോള്‍ പാറകളിലോ, കോണ്‍ക്രീറ്റ് പില്ലറുകളിലോ മറ്റോ അടിച്ച് തലയില്‍ മുറിവുകള്‍ സംഭവിക്കാം... പുഴയിലൂടെ വേഗത്തില്‍ ഒഴുകി വരുമ്പോള്‍ വള്ളിപ്പുല്ലുകള്‍ ചുറ്റിപ്പിടിച്ച കഴുത്തില്‍ ഇത്തരത്തില്‍ പാടുകള്‍ വീഴാം...ڈ</p><p> ڇസ്വയം ചാടുമ്പോഴും, മറ്റൊരാള്‍ തള്ളിവിട്ടാലും, അപകടത്തില്‍ വീണാലും ഇതൊക്കെ സംഭവിക്കും അല്ലേ സര്...ڈ</p><p> സ്റ്റാന്‍ലിയുടെ ചോദ്യം കേട്ട് സുരേന്ദ്രനാഥ് ചെറുതായി ചിരിച്ചു.</p><p> ڇആദ്യത്തെ കേസായതുകൊണ്ടാണോ തനിക്കൊരു പ്രത്യേക താല്പര്യം?ڈ</p><p> ڇചിലപ്പോള്‍ അതായിരിക്കും...ڈ</p><p> ഇരുവര്‍ക്കും ചായ വന്നു. ഒരിറക്ക് കുടിച്ചിട്ട് സുരേന്ദ്രനാഥ് മേശക്കരുകില്‍ സൂക്ഷിച്ചിരുന്ന പഞ്ചസാര ടിന്നില്‍ നിന്നും ഒരു സ്പൂണ്‍ പഞ്ചസാര കൂടി കപ്പിലിട്ടിളക്കി.</p><p> ڇഎനിക്കിത്തിരി മധുരം കൂടുതല്‍ വേണം... വീട്ടില്‍ സുമയും ഇവിടത്തെ ബേബിചേച്ചിയും അത് സമ്മതിക്കില്ല. പിന്നേ ഇതേ വഴിയുള്ളു...ڈ</p><p> ഡോക്ടറുടെ കുസൃതി കണ്ട് സ്റ്റാന്‍ലിയും ചിരിച്ചു.</p><p> ڇഇടത് കാലിന്റെ അറ്റം കട്ടായി പോയത് താന്‍ പറഞ്ഞതുപോലെ ട്രെയിന്‍ തട്ടിയതാകാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ വെള്ളത്തില്‍ വീണ ശേഷം ബോട്ടുകളുടെ നീളമുള്ള ഷാഫ്ടുള്ള പ്രൊപ്പല്ലറുകള്‍ തട്ടിയിട്ട്...ڇ</p><p> സുരേന്ദ്രനാഥ് പറഞ്ഞതിനു ശേഷം ചില ഫോട്ടോസുകള്‍ എടുത്തുകാണിച്ചു.</p><p> ڇഈ മുറിവ് ജീവനുള്ളപ്പോള്‍ സംഭവിച്ചതാണോ മരിച്ചതിനുശേഷമാണോ സംഭവിച്ചതെന്ന് അറിയാന്‍ കഴിയില്ലേ...?ڈ</p><p> ڇതീര്‍ച്ചയായും... റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കാം...ڈ</p><p> സ്റ്റാന്‍ലി എഴുന്നേറ്റു... ഡോക്ടര്‍ക്ക് കൈകൊടുത്ത് പുറത്തേക്ക് നടന്നു. മോര്‍ച്ചറിക്ക് മുന്നില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജന് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.</p><p> ڇഅണ്‍ഐഡന്റിഫൈഡ് ബോഡി ആയതുകൊണ്ട് ഏഴു ദിവസേ ഹോസ്പിറ്റലില്‍ സൂക്ഷിക്കൂ... പിന്നെ പൊതു ശ്മശാനത്തില്‍ മറവു ചെയ്യും.ڈ</p><p> രാജന് പേപ്പറുകള്‍ സ്റ്റാന്‍ലിക്കു കൈമാറി.</p><p> ڇപിന്നീടെന്തെങ്കിലും ആവശ്യം വന്നാല്‍...?ڈ</p><p> ڇപല സ്ഥലത്തും പല രീതിയാണ് - ഇവിടെ കൈയിലൊരു ചരട് കെട്ടി അതിനറ്റത്ത് ഒരു കുപ്പികെട്ടി അകത്ത് ഡീറ്റേലെല്ലാം എഴുതി മൃതദേഹം മറവു ചെയ്യും... എക്സ്ഹ്യൂമേഷന്‍ വേണ്ടി വന്നാല്‍ വീണ്ടും തോണ്ടും...ڈ</p><p> ഒരാംബുലന്‍സ് മറ്റൊരു മൃതദേഹവുമായി മോര്‍ച്ചറിക്ക് മുന്നിലേക്ക് ശബ്ദത്തോടെ വന്നു നിന്നു.</p><p><br /></p><p>മാര്‍ച്ച് 30</p><p> ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇക്ബാല്‍ കൈമാറിയ ലിസ്റ്റില്‍ മരിച്ച സ്ത്രീയോട് സമാനതയുള്ള സ്ത്രീയുണ്ട്. എന്നാല്‍ അത് അവരല്ലന്ന് ഇക്ബാല്‍ ഉറപ്പിച്ചു പറയുന്നു. ആ സ്ത്രീക്ക് രണ്ട് ചെറിയ കുട്ടികളാണ്. അവര്‍ക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഫോട്ടോയും മറ്റ് ഡീറ്റേല്സും അയാള്‍ ലാപ്പില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്തെങ്കിലും സൂചനകള്‍ ലഭിക്കുകയാണെങ്കില്‍ അറിയിക്കാമെന്ന് സമ്മതിച്ച് ഇക്ബാല്‍ മടങ്ങി.</p><p> മരിച്ച സ്ത്രീ ഈ പ്രദേശങ്ങളിലെവിടെയെങ്കിലും ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും പലചരക്ക് കടകള്‍, ഫോണ്‍ റീചാര്‍ജ് ഷോപ്പ്, ഹോട്ടല്‍, ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ കയറിയിട്ടുണ്ടാകണം. ആ വഴിക്കായി പിന്നീടുള്ള സ്റ്റാന്‍ലിയുടെ സഞ്ചാരങ്ങള്‍.</p><p><br /></p><p>ഏപ്രില്‍ 20</p><p> സ്വന്തം നിലയില്‍ കുറെ യാത്രകള്‍ നടത്തിയെങ്കിലും ഒരു സൂചനയും ലഭിക്കാതെ അന്ന് കാവൂരില്‍ നിന്നും തിരികെ സ്റ്റേഷനിലേക്ക് മടങ്ങുമ്പോഴാണ് ചെമ്പ്മുക്ക് ബസ്സ്റ്റോപ്പില്‍ കുറച്ച് നാടോടികള്‍ നില്‍ക്കുന്നത് സ്റ്റാന്‍ലി കണ്ടത്. ബൈക്ക് നിര്‍ത്തി അവര്‍ക്കടുത്തേക്ക് ചെന്നു. ഭയത്താല്‍ അവര്‍ പരസ്പരം നോക്കി കുട്ടികളെ ചേര്‍ത്തുപിടിച്ചു.</p><p> സ്റ്റാന്‍ലിയുടെ കാക്കിനിറമുള്ള പാന്റും ലതര്‍ ഷൂസും അവരില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. ഫോണില്‍ മരിച്ച സ്ത്രീയുടെ ഫോട്ടോ എല്ലാവരെയും കാണിച്ചു. പുരുഷന്മാരെല്ലാം ഒറ്റ സ്വരത്തില്‍ അറിയില്ലെന്ന് ചാടി പറഞ്ഞു. പ്രതീക്ഷയോടെ സ്റ്റാന്‍ലി സ്ത്രീകളെ നോക്കി. അവരും ഭയത്തോടെ അതാവര്‍ത്തിച്ചു. ഒന്നുകൂടെ ശ്രദ്ധിച്ച് കാണാന്‍ പറഞ്ഞ് കൈയിലെ പച്ചകുത്തിയത് സൂം ചെയ്തു. എന്നിട്ടും അവര്‍ അറിയില്ലെന്ന് ഒരുമിച്ച് പറയുകയും സ്റ്റാന്‍ലിയെ ഒഴിവാക്കാന്‍ വെപ്രാളം കൂട്ടുകയും ചെയ്തു. എല്ലാത്തിനെയും തൂക്കിയെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി ചതച്ചാലോയെന്ന് ഒരു നിമിഷം സ്റ്റാന്‍ലി ആലോചിച്ചുപോയി.</p><p> വണ്ടി സ്റ്റാര്‍ട്ടാക്കി മടങ്ങാന്‍ തുടങ്ങുമ്പോള്‍ കൂട്ടത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി വിളിച്ചു.</p><p> څസര്...چ</p><p> മുഖത്ത് പ്രസന്നതയുള്ള ചെമ്പന്‍ മുടിയുള്ള ക്ഷീണിച്ച ഒരു പെണ്‍കുട്ടി. ചുവന്ന റിബണും പച്ച പാവാടയും. സ്റ്റാന്‍ലി അവള്‍ക്കടുത്തേക്ക് ചെന്നു. എല്ലാവരെയും നോക്കി. പെണ്‍കുട്ടി പറഞ്ഞു.</p><p> ڇസര് അത് കമലേച്ചിയാണ്... ഞങ്ങള്‍ താമസിക്കുന്നതിന്റടുത്ത് കുറച്ച് നാള് ചേച്ചി താമസിച്ചിരുന്നു...ڈ</p><p> കുട്ടിയുടെ അമ്മയടക്കം എല്ലാവരും കുട്ടിയെ ദേഷ്യത്തോടെ നോക്കി ഭയപ്പെടുത്തി.</p><p> ڇമോള്‍ടെ പേരെന്താ...?ڈ സ്റ്റാന്‍ലി തിരക്കി.</p><p> ڇജാനകി...ڈ അവള് ഉറപ്പോടെ പറഞ്ഞു.</p><p> സ്റ്റാന്‍ലി അവള്‍ക്കരുകില്‍ മുട്ടുകുത്തിയിരുന്നു.</p><p> ഒരു നൂറുരൂപ നോട്ടെടുത്ത് അവളുടെ കൈവെള്ളയില്‍ വച്ചുകൊടുത്തു. ഒരിക്കല്‍ കൂടി ഫോണിലെ ഫോട്ടോ കുട്ടിയെ കാണിച്ചു.</p><p> ڇഅതെ ഇത് കമലേച്ചി തന്നെയാ... കൈയിലെ ഈ എഴുത്ത് ഞാന്‍ കണ്ടിട്ടുണ്ട്... ചേച്ചീടെ കുട്ടികള്‍ക്കൊപ്പം ഞാന്‍ കളിച്ചിട്ട്ണ്ട്...ڈ</p><p> സ്റ്റാന്‍ലി എഴുന്നേറ്റ് എല്ലാവരെയും വീണ്ടും നോക്കി. ജാനകിയുടെ അമ്മ ഭയത്തോടെ കൈകൂപ്പി...</p><p><br /></p><p><br /></p><p><span style="white-space: pre;"> </span>തുടരും</p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-58983112138826859812021-03-30T08:39:00.004-07:002021-03-30T08:39:26.987-07:00മനുഷ്യര്‍ ജീവിക്കുന്നത് ഫിക്ഷനിലാണ്... - സി. പി ബിജു<p><b></b></p><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiemitHYiTwllXnJNjv2noBYmwD8jCdMUQ8bMBEOfmFYcsX0FZGo0W3U6AqwO_pYfNUSqHvbCf2RefaG05YcIAuzASDq-OsxXXLLtP8RB8_9j9UE4h9G8CqPQimO5lr0fevtb6h2cIuaWC5/s2048/image.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1298" data-original-width="2048" height="406" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiemitHYiTwllXnJNjv2noBYmwD8jCdMUQ8bMBEOfmFYcsX0FZGo0W3U6AqwO_pYfNUSqHvbCf2RefaG05YcIAuzASDq-OsxXXLLtP8RB8_9j9UE4h9G8CqPQimO5lr0fevtb6h2cIuaWC5/w640-h406/image.JPG" width="640" /></a></b></div><b><br /> അഭിമുഖം</b><p></p><p><br /></p><p> ലോകസാഹിത്യത്തില്‍ ലാറ്റിനമേരിക്കന്‍ സാഹിത്യം ഒരു മാന്ത്രിക വിസ്മയമാണല്ലോ ഇന്നും. അതുപോലെ മാന്ത്രികവശ്യ<br />തയും വിസ്മയസൗന്ദര്യവും ഉള്ളില്‍ തൊടുന്ന വൈകാരികതയും ഒക്കെയുള്ള ഒരു ലാറ്റിന്‍ കോര്‍ണര്‍ മലയാള സാഹിത്യത്തിലുമുണ്ട്. അത് കൊച്ചിയാണ്. കൊച്ചിയില്‍ നിന്നുള്ള എഴുത്തുകാരൊക്കെ ഒരു തരം മാജിക്കല്‍ അനുഭവങ്ങളാണ് എഴുതുന്നത്. വിസ്മയകരമായ സര്‍ഗാവിഷ്കാരങ്ങള്‍. മലയാള സാഹിത്യം ഇതുവരെ ഈ കൊച്ചി അനുഭവത്തെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാലിന്ന് പുതിയ വായനക്കാര്‍ ഈ എഴുത്തുകളുടെ മാന്ത്രികത, ഹൃദയത്തില്‍ തൊടുന്ന വൈകാരികത, വിവരണകലയിലെ വിസ്മയസൗന്ദര്യം ഒക്കെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. പോഞ്ഞിക്കര റാഫിയിലാണ് ഈ കൊച്ചി-ലാറ്റിന്‍ കോര്ണറിന്റെ തുടക്കം എന്നു തോന്നുന്നു. ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനാണ് പി. എഫ് മാത്യൂസ്. ജോണി മിറാന്‍ഡ, ജോര്‍ജ് ജോസഫ് കെ, ജോസഫ് വൈറ്റില, ജോണി ആന്റണി, ഫ്രാന്‍സിസ് നൊറോണ... തുടങ്ങി എണ്ണത്തില്‍ കുറവെങ്കിലും തികച്ചും വ്യത്യസ്തമായ ഒഴുക്കു സൃഷ്ടിച്ച എഴുത്തുകാര്‍.</p><p><br /></p><p>ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം എന്നാല്‍ നോവല്‍ സാഹിത്യമാണെന്നതു പോലെ കൊച്ചി സാഹിത്യവും നോവലിലാണ് വിസ്മയം സൃഷ്ടിക്കുന്നത്. എന്‍. എസ് മാധവന്റെ നോവലും ഇക്കൂട്ടത്തില്‍ പെടും. എങ്ങനെയാണ് ഈ പ്രാദേശികതയ്ക്ക് ഇങ്ങനെയൊരു മാന്ത്രിക വശ്യത കൈവന്നത്?</p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRccUoKrWJB086Bi3t5QWIvJOSXKMH5HHGsv-RfkDlcsx-ja2Y8v1G13MyQ83G6MRzH7XRQt6GhzHzLBGF4wzBxzQGLjUFAKAoLhBR5xkuaFk5HIARRU9o6veu-CH2doy4U0QIG_nZugLP/s2048/manushyanjeevi.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1378" data-original-width="2048" height="305" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRccUoKrWJB086Bi3t5QWIvJOSXKMH5HHGsv-RfkDlcsx-ja2Y8v1G13MyQ83G6MRzH7XRQt6GhzHzLBGF4wzBxzQGLjUFAKAoLhBR5xkuaFk5HIARRU9o6veu-CH2doy4U0QIG_nZugLP/w454-h305/manushyanjeevi.jpg" width="454" /></a></div><span style="white-space: pre;"> </span>അങ്ങനെയൊരു കൊച്ചി എഴുത്ത് അല്ലെങ്കില്‍ മലയാളത്തിലൊരു ലാറ്റിന്‍ സാഹിത്യം ഉണ്ട് എന്നും അതിനൊരു സൗന്ദര്യമുണ്ട് എന്നുമൊക്കെ അംഗീകരിക്കപ്പെടുന്നുണ്ട് ഇപ്പോള്‍. അതിന്റെ തുടക്കം പോഞ്ഞിക്കര റാഫിക്കും മുമ്പാണ്. വാര്യത്ത് ചോറി പീറ്റര്‍ എന്നൊരു എഴുത്തുകാരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ څപരിഷ്കാര വിജയംچ എന്ന നോവലാണ് ഈ പ്രദേശത്തെ ജീവിതവും സംസ്കാരവും അവതരിപ്പിച്ച ആദ്യ കൃതി. അത് ഒരു മികച്ച സാഹിത്യ രചനയൊന്നുമല്ല. എന്നാലും കൊച്ചിയുടെ സംസാര ഭാഷയ്ക്കും ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന്റെ ജീവിതത്തിനും ഒക്കെ മലയാളത്തില്‍ ഒരു വിസിബിലിറ്റി കൊണ്ടു വന്നത് ആ നോവലാണ്. അതിനു ശേഷം എടുത്തു പറയാവുന്ന ഒരാള്‍ റാഫിമാഷാണ്. റാഫിമാഷുടെ ആദ്യകാല രചനകളിലുണ്ടായിരുന്ന ചില സവിശേഷതകളെപ്പറ്റി അയ്യപ്പപ്പണിക്കരാണെന്നു തോന്നുന്നു ഒരിക്കല്‍ ചൂണ്ടിക്കാണിച്ചിരുന്നു. റാഫിമാഷുടെ പാപികള്‍ എന്ന നോവലിനെക്കുറിച്ചാണെന്നാണ് ഓര്മ. റാഫിമാഷുടെ എഴുത്തില്‍, ഇപ്പോള്‍ കൊച്ചിയിലെ ഒരു തുരുത്തിന്റെ കഥയാണ് പറയുന്നതെങ്കില്‍ ആ തുരുത്തില് ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍ പെട്ടവര്‍ മാത്രമെ കാണുകയുള്ളൂ. കേരളത്തിലെ ഒരു സാമൂഹിക സാഹചര്യത്തില്‍ ഇങ്ങനെ ഒരു വിഭാഗക്കാര്‍ മാത്രമായുള്ള ഒരു ജീവിതമല്ല ഉള്ളതെന്നായിരുന്നു അയ്യപ്പപ്പണിക്കരുടെ വിമര്‍ശനം. അത് റാഫിമാഷ് അംഗീകരിക്കുകയും ചെയ്തിരുന്നു എന്നാണ് തോന്നുന്നത്.<p></p><p><span style="white-space: pre;"> </span>പറയുന്ന കഥയെക്കാള്‍ കഥ പറയുന്ന രീതിയില്‍ കൊണ്ടുവന്ന മാറ്റങ്ങളും പരീക്ഷണങ്ങളുമാണ് പോഞ്ഞിക്കര റാഫിയുടെ വലിയ പ്രത്യേകത എന്ന് തോന്നുന്നു. അതെ. സ്വര്ഗദൂതന് എന്ന കൃതി നോക്കൂ. അത് നറേറ്റീവിന്റെ ഒരു അത്ഭുതമാണല്ലോ. അണ്ഡകടാഹം തകര്‍ക്കുന്ന നാടകീയതകളൊന്നും അതിലില്ല. സാഹിത്യം എന്നത് ഭാഷയില്‍ ചെയ്യുന്ന ഒരു കലാസൃഷ്ടിയാണ്. വിവരണ കലയുടെ സൗന്ദര്യം അവതരിപ്പിക്കാനും അനുഭവിപ്പിക്കാനും പ്രത്യേകം ശ്രദ്ധിച്ചയാളാണ് പോഞ്ഞിക്കര റാഫി.</p><p><span style="white-space: pre;"> </span>ലോകസാഹിത്യത്തില്‍ ഫ്ളോബേറും പ്രൂസ്റ്റുമൊക്കെ വലിയ മഹത്വത്തോടെ നില്‍ക്കുന്നത് വിവരണകലയുടെ സൗന്ദര്യം കൊണ്ടാണല്ലോ. മലയാളത്തില്‍ പക്ഷെ, സാഹിത്യത്തില്‍ അങ്ങനെ വിവരണകലയുടെ സൗന്ദര്യത്തിന് വലിയ ശ്രദ്ധ നല്കുന്ന എഴുത്തുകാര്‍ ഉണ്ടായിട്ടില്ല. ഉള്ളടക്കത്തിന് സാഹിത്യത്തിനുള്ളിലെ څകഥچയ്ക്ക് മാത്രം പ്രാധാന്യം നല്‍കുന്നവരാണ് നമ്മുടെ വായനക്കാരും. നമ്മുടെ വലിയ എഴുത്തുകാരെ എടുത്താല്‍ത്തന്നെ, അവരുടെ നോവലുകളെക്കുറിച്ച് പറയുന്നത് അതിലെ പ്ലോട്ടിന്റെ മഹത്വത്തെപ്പറ്റിയാണല്ലോ. വലിയ നാടകീയതയൊക്കെയുള്ള ഒരു അരിസ്റ്റോട്ടലിയന്‍ ഡ്രാമാ സ്ട്രക്ചറാണ് നമ്മുടെ എഴുത്തുകാരില്‍ ബഹുഭൂരിപക്ഷത്തിനുമുള്ളത്. വായനക്കാര്‍ പ്രാധാന്യം നല്കിയിരുന്നതും അതിനാണ്.</p><p><br /></p><p>പറയുന്ന കഥയെക്കാള്‍, അത് വായനക്കാരെ വന്നുതൊടുന്ന അനുഭവമായി അവതരിപ്പിക്കുന്നു എന്നതാണ് പി. എഫ് മാത്യൂസിന്റെ നോവലുകളുടെ സവിശേഷതയായി തോന്നിയിട്ടുള്ളത്. സിനിമകളിലും വലിയ ട്വിസ്റ്റുകളുള്ള കഥ എന്നതിനെക്കാള്‍ അത് പ്രേക്ഷകരെ സ്പര്‍ശിക്കുന്ന അനുഭവമായി വരുന്നു... ആഖ്യാനത്തിലെ ഈ സവിശേഷത കൈവരുന്നത് എങ്ങനെയാണ്?</p><p><span style="white-space: pre;"> </span>അത് അങ്ങനെ മനഃപൂര്‍വം വിചാരിച്ച് വരുത്തുന്നതോ ചെയ്യുന്നതോ അല്ല. എഴുതുമ്പോള്‍ അതിന്റെ ഉള്ളടക്കം അതിലെ ട്വിസ്റ്റുകള്‍ എന്നിവയ്ക്കുമുപരിയായി വിവരണത്തില്‍ ശ്രദ്ധിക്കുന്നതാണ് എന്റെ രീതി. ചാവുനിലം ഒരു നോണ്‍ ലീനിയര്‍ നറേഷനാണ്. അത് അങ്ങനെയാവണം എന്ന് കരുതി ചെയ്തതല്ല. ഇത് നോണ്‍ലീനിയറാണ് എന്ന് എനിക്കും അറിയില്ലായിരുന്നു. ആദ്യ ഡ്രാഫ്റ്റ് പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് ഇത് ആകെ തകിടം മറിഞ്ഞു കിടക്കുകയാണല്ലോ എന്ന് എനിക്ക് മനസ്സിലാകുന്നത്. അത് വായിച്ച ചില സുഹൃത്തുക്കളും പറഞ്ഞു - ഇതിന്റെയൊരു സ്ട്രക്ചര്‍ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ് എന്ന്. എനിക്കും ടെന്‍ഷനായി ആകെ. മലയാളത്തില്‍ ആദ്യമായാണ് നോണ്‍ലീനിയര്‍ ആയി ഇത്തരമൊരു നോവല്‍ നറേഷന് വരുന്നത് എന്ന് ചില സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഞാനും അത് തിരിച്ചറിഞ്ഞത്. പല തവണ അതിന്റെ ഡ്രാഫ്റ്റില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. ഓരോ തവണയും ഡ്രാഫ്റ്റില്‍ തിരുത്തലുകള്‍ വരുത്തുമ്പോള്‍ അതിലെ ചരിത്രപരത കൃത്യമായിത്തന്നെ വരണം എന്ന് കരുതി നോട്ടുകള്‍ എഴുതി ശരിപ്പെടുത്തിയാണ് അത് പൂര്‍ത്തിയാക്കിയത്. ഒരു കഥ പറയുക എന്നതോ രാഷ്ട്രീയം അവതരിപ്പിക്കുക എന്നതോ ഒന്നുമായിരുന്നില്ല അതെഴുതുമ്പോള്‍ ലക്ഷ്യം. എനിക്ക് പരിചയമുള്ള ജീവിത സംസ്കാര സാഹചര്യങ്ങളില്‍ നിന്നുള്ള ഒരു നോവല്‍ എഴുതുക എന്നത് മാത്രമായിരുന്നു. അത് എഴുതുന്ന സമയത്ത് ഒന്നു രണ്ടു തവണ പോഞ്ഞിക്കരയില്‍ പോയി റാഫി മാഷെ കണ്ടിട്ടുണ്ട്. കാപ്പിരി മുത്തപ്പനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് കിട്ടുമോ എന്നറിയാനാണ് പോയിരുന്നത്. അദ്ദേഹം പക്ഷെ, അതിനെക്കുറിച്ച് കാര്യമായി ഗവേഷണം നടത്തി ചരിത്രവും വസ്തുതയുമൊക്കെ അന്വേഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. പുള്ളിയുടെ നോവല്‍, കഥകള്‍ എന്നിവയെക്കാള്‍ പ്രാധാന്യത്തോടെ റാഫി മാഷ് കണ്ടിരുന്നത് പഠനഗ്രന്ഥങ്ങളെയും അത്തരത്തിലുള്ള രചനകളെയുമൊക്കെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മിത്തിനെ യുക്തിവല്‍ക്കരിക്കുന്നതിന്റെയൊരു പ്രശ്നം റാഫിമാഷിന്റെ څഓരാ പ്രൊ നോബിസിچല്‍ ഉണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കാപ്പിരി മുത്തപ്പനും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിലും അനുഭവങ്ങളിലും കഥകളിലുമൊക്കെയാണ് അന്നുമിന്നും എനിക്ക് താല്പര്യം. മനുഷ്യര്‍ ജീവിക്കുന്നത് അത്തരം ഫിക്ഷനുകളിലാണെന്നാണ് എനിക്ക് തോന്നുന്നത്.</p><p><br /></p><p>കാപ്പിരി മുത്തപ്പന്റെ പ്രേതത്തെ കണ്ടിട്ടുണ്ടോ?</p><p><span style="white-space: pre;"> </span>കാപ്പിരി മുത്തപ്പനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് റാഫിമാഷെ കാണാന്‍ പോയതെങ്കിലും എനിക്ക് വേണ്ടത് അദ്ദേഹത്തിന്റെയടുത്തു നിന്ന് കിട്ടിയില്ല. എനിക്ക് വേണ്ടത് കിട്ടിയത് ഞങ്ങളുടെ കുടുംബത്തിലെ തന്നെ കാരണവന്മാരില് നിന്നാണ്. അമ്മയുടെ അമ്മ, അമ്മൂമ്മേടെ ചേച്ചി, അവരുടെ മക്കള്‍ അങ്ങനെയൊക്കെ. കൊച്ചിയിലുണ്ടായിരുന്ന സായിപ്പന്മാരുടെ ബട്ലറായിട്ടൊക്കെ ഒരുപാടു കാലം ജോലി ചെയ്തിട്ടുള്ളയാളാണ് അമ്മൂമ്മയുടെ ചേച്ചി. കൊച്ചീലെ വല്യമ്മച്ചി എന്നാണ് ഞങ്ങള്‍ പറയുക. കൊച്ചീലെ വല്യമ്മച്ചീടെ മകന് ഒരാളുണ്ട്. ഞങ്ങളുടെയൊരു കസിന്-കുഞ്ഞപ്പന് ചേട്ടന്. പുള്ളി ആക്ടറാണ്. കുഞ്ഞപ്പന് ചേട്ടന് ഓരോ കഥകള്‍ പറയും. പുള്ളി ഒരു ദിവസം നടന്നു വരുമ്പം ഒരാളെ കണ്ടു. ആറാറര അടി ഉയരമുള്ള ഒരാള്‍ തൊപ്പിയൊക്കെ വച്ച് ചുരുട്ട് വലിച്ച് അങ്ങനെ. അത്തരം നാട്ടുകഥകളില്‍ ഫിക്ഷന്റെ വലിയൊരു മാന്ത്രികശക്തിയുണ്ട്. അതിയാഥാര്‍ത്ഥ്യങ്ങളും അനുഭവസത്യങ്ങളുമൊക്കെയായ അത്തരം കഥകളിലൂടെയാണ് കാപ്പിരി മുത്തപ്പനെ ഞാന്‍ കണ്ടിട്ടുള്ളത്.</p><p><br /></p><p>ഇത്തരം കഥകളിലേക്കും എഴുത്തിലേക്കും വന്നത് എങ്ങനെയാണ്?</p><p><span style="white-space: pre;"> </span>എഴുത്തുകാരനാവുന്നതിനെപ്പറ്റിയൊന്നും ചിന്തിക്കാവുന്നതായിരുന്നില്ല ഞങ്ങളുടെ ചെറുപ്പം. എറണാകുളത്ത് പലയിടങ്ങളിലായിട്ടാണ് ഞങ്ങള്‍ ജീവിച്ചത്. ഇന്നുവരെ എറണാകുളത്തിന്റെ ഈ ചെറുവട്ടത്തിനു പുറത്ത് അങ്ങനെ പോയി ജീവിച്ചിട്ടില്ല. കോമ്പാറമുക്കിനടുത്ത് തണ്ടാശ്ശേരിപ്പറമ്പ് എന്ന ഇടത്തായിരുന്നു ഞങ്ങളുടെ വീട്. ഇപ്പോഴത്തെ സരിത സവിത തീയറ്ററുകളുടെ പിന്നില്‍ ഒരു ഉള്‍ഗ്രാമമായിരുന്നു കോമ്പാറമുക്ക്. മത്സ്യത്തൊഴിലാളികളുടെ കോളനിക്കു നടുവിലായിരുന്നു ഞങ്ങള്‍. അന്ന് ആളുകള്‍ വാലക്കോളനിയെന്നാണ് പറഞ്ഞിരുന്നത്. അവിടെയുള്ള ഏക ക്രിസ്ത്യന്‍ കുടുംബമായിരുന്നു ഞങ്ങളുടേത്. അന്ന് ഇപ്പോഴത്തേതുപോലെയല്ലല്ലോ. മിക്ക വീടുകളില്‍ നിന്നും സന്ധ്യയായാല്‍ വഴക്കും തെറിവിളികളുമൊക്കെ ഉയരാന്‍ തുടങ്ങും. വീട്ടില്‍ ഞങ്ങള്‍ ലുത്തീനിയ ചൊല്ലുന്നത് ഇങ്ങനെ അയല്‍വീടുകളില്‍ നിന്നുള്ള തെറിവിളികളിലും ഉച്ചത്തിലുള്ള വഴക്കുകളിലും കലരും. വല്ലാത്ത വൈകാരികതയോടെയുള്ളതും ഒരു തരത്തിലുള്ള ഫോര്‍മാലിറ്റികളുമില്ലാത്തതുമായ ഒരുതരം പരുക്കന്‍ ജീവിതമാണത്. അതാണ് കണ്ടുവളരുന്നത്. പിന്നീട് ഞങ്ങള്‍ പലയിടങ്ങളിലേക്കും വീട് മാറിയിട്ടുണ്ട്. ഒരു 40-50 വര്‍ഷം മുമ്പു വരെ എറണാകുളത്തെ സാധാരണക്കാരുടെ ജീവിതം ഇങ്ങനെയുള്ളതായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട ആചാരങ്ങളും കാര്യങ്ങളുമൊക്കെ വളരെ നിഷ്ഠയോടെ ആചരിക്കുന്നതായിരുന്നു അക്കാലത്ത് ലത്തീന്‍ ക്രിസ്ത്യന്‍ വീടുകളിലെ പൊതുരീതി. ഞങ്ങളുടെ വീട്ടിലും അതൊക്കെയുണ്ടായിരുന്നു. പുസ്തകവായന പോലുള്ള കാര്യങ്ങളൊന്നും വീട്ടില്‍ അനുവദിച്ചിരുന്നില്ല. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കലൂര്‍ സഹൃദയ, വിജ്ഞാന വായനശാലകളില്‍ പോകുമായിരുന്നു. അവിടെ നിന്ന് പുസ്തകങ്ങള്‍ എടുക്കാനും അപ്പന് അറിയാതെ വായിക്കാനും തുടങ്ങി. അങ്ങനെയാണ് വായനയുടെ ലോകത്തേക്ക് വന്നത്.</p><p><br /></p><p>ആദ്യകാലത്തെ വായനയില്‍ വലിയ സ്വാധീനം ചെലുത്തിയ പുസ്തകങ്ങളും എഴുത്തുകാരും ആരൊക്കെയാണ്?</p><p><span style="white-space: pre;"> </span>എടുത്തു പറയാവുന്ന വിധത്തിലൊരു സ്വാധീനമായത് അരവിന്ദന്റെ ചെറിയ ലോകവും വലിയ മനുഷ്യരും ആണ്. അത് കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് അക്കാലത്ത്. അതിന്റെ അവതരണരീതി ഞാനറിയാതെ തന്നെ എന്നില്‍ വലിയ സ്വാധീനം ചെലുത്തി. അക്കാലത്ത് തന്നെ ദസ്തയേവ്സ്കിയെ കാര്യമായി വായിക്കുമായിരുന്നു. പിന്നീട് പലപ്പോഴും പല മാസ്റ്റേഴ്സിനെയൊക്കെ വായിക്കുകയും ഇഷ്ടങ്ങള്‍ മാറി മാറി വരികയും ചെയ്യുമ്പോഴും ദസ്തയേവ്സ്കിയുടെ വലിയൊരു സ്വാധീനം അങ്ങനെ നില്ക്കുന്നു എന്ന് തോന്നാറുണ്ട്.</p><p><br /></p><p>സ്കൂളിലും കോളെജിലും പഠിച്ചത് എവിടെയാണ്?</p><p><span style="white-space: pre;"> </span>സ്കൂളില്‍ പഠിച്ചത് എറണാകുളത്ത് ഡോണ്‍ബോസ്കോയിലും സെന്റ് അഗസ്റ്റിന്‍സിലുമായിരുന്നു. അന്ന് ക്ലാസ്സിലെ മിക്ക കുട്ടികളെയും പോലെയോ അതിലുമധികമോ ഇന്‍ഫീരിയര്‍ ആയ ഒരാളായിരുന്നു ഞാന്‍. കുറച്ചൊക്കെ വരയ്ക്കുകയും എഴുതുകയും ചെയ്യുന്നയാളാണ് ഞാന്‍ എന്ന് മനസ്സിലാക്കി പ്രോത്സാഹിപ്പിച്ചത് സ്കൂളിലെ ആന്റണി മാഷ് ആയിരുന്നു. മാഷ് എന്നെക്കൊണ്ട് പാട്ടുപാടിക്കുക പോലും ചെയ്തിട്ടുണ്ട്! സ്കൂളില്‍ വച്ചു തന്നെ ചെറിയൊരു നാടകമൊക്കെ എഴുതിയിട്ടുണ്ട്.</p><p><span style="white-space: pre;"> </span>സ്കൂള്‍ കഴിഞ്ഞ് സെന്റ് ആല്‍ബര്‍ട്സില്‍ ബി. എ എക്കണോമിക്സിന് ചേര്‍ന്നു. കോളെജിലെത്തിയതോടെ വായന കൂടുതല്‍ വളര്‍ന്നു. അവിടെ വച്ചാണ് ജൂഡുമായി (ജൂഡ് അട്ടിപ്പേറ്റി) സൗഹൃദത്തിലാകുന്നത്. ധാരാളം സിനിമകള്‍ കാണുകയും സിനിമകളെക്കുറിച്ച് സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. കോളെജില്‍ വച്ച് ഞങ്ങള്‍ ചെറിയൊരു സിനിമ പിടിച്ചിട്ടുമുണ്ട് - കീപ് ദ സിറ്റി ക്ലീന്‍ എന്ന പേരില്‍. അക്കാലത്തൊക്കെ ജൂഡിന്റെ വീട്ടിലായിരുന്നു ഞാന്‍ കൂടുതല്‍ സമയം കഴിഞ്ഞിരുന്നതെന്ന് പറയാം. വിക്ടര്‍ ലീനസുമായി നല്ല സൗഹൃദത്തില്‍ വരുന്നതും അക്കാലത്താണ്.</p><p><br /></p><p>മലയാള സാഹിത്യത്തിന്റെ പതിവു ചിട്ടകളില്‍ നിന്ന് മാറി നടക്കുന്ന ഒരാളായിരുന്നില്ലേ വിക്ടര്‍ ലീനസ്?</p><p><span style="white-space: pre;"> </span>ഗൗരവമായി സയന്‍സ് പഠിച്ചയാളായിരുന്നു വിക്ടര്‍. അങ്ങനെയൊരു ശാസ്ത്രീയ ബോധവും ലോകബോധവും വിക്ടര്‍ ലീനസിന് ഉണ്ടായിരുന്നു. പ്ലോട്ട് വികസിപ്പിക്കുന്ന രീതിയായിരുന്നില്ല വിക്ടറിന് എഴുത്ത്. ബോട്ടില്‍ നിന്ന് കായലിലേക്ക് എടുത്തിട്ട ശവം അഴുകാന്‍ തുടങ്ങുമ്പോള്‍ അതിലെ കോശങ്ങള്‍ വിഘടിക്കാന്‍ തുടങ്ങുന്നതിനെക്കുറിച്ചൊക്കെയുള്ള ചില വിവരണങ്ങള്‍ വിക്ടര്‍ എഴുതിയിട്ടുണ്ട്. അത്തരത്തിലൊക്കെയുള്ള സാഹിത്യമെഴുത്ത് മലയാളത്തിന് ഒരു തരത്തിലും പരിചയമുള്ളതായിരുന്നില്ല.</p><p><span style="white-space: pre;"> </span>കഥകള്‍ സമാഹരിച്ച് പുസ്തകമാക്കണമെന്ന് അക്കാലത്ത് വിക്ടറിന് വലിയ ആഗ്രഹമുണ്ടായിരുന്നു. വിക്ടറിന് വളരെ പ്രിയപ്പെട്ട കാമുകിയെ കാണിക്കാന്‍ വേണ്ടി കഷ്ടപ്പെട്ടാണ് അദ്ദേഹം കുറച്ചു കഥകള്‍ ചേര്‍ത്ത് ഒരു പുസ്തകം ഒരുക്കിയത്. വിക്ടറിന്റെ എഴുത്തിന്റെ ഒറിജിനാലിറ്റിയും വ്യത്യസ്തതയും മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയുന്ന നിരൂപകരൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല.</p><p><br /></p><p>വിക്ടര്‍ ലീനസുമായുള്ള അടുപ്പം എഴുത്തിനെ സ്വാധീനിച്ചത് എങ്ങനെയാണ്?</p><p><span style="white-space: pre;"> </span>കൃത്യമായ സ്ട്രക്ചര്‍ ഇല്ലാതെ എഴുതുന്ന ഒരു രീതി അന്നെനിക്കുണ്ടായിരുന്നു. ആസാമിനു പുറകില്‍ സുഭാഷ് പാര്‍ക്കിലെ കുരങ്ങന് എന്നൊരു കഥ എഴുതിയിരുന്നു അന്ന്. ആകെ ശിഥിലമായ ഒരു നറേഷനാണ്. വായനക്കാര്‍ എങ്ങനെ ഇതിനെ കാണും എന്നത് ഒരു പ്രശ്നമല്ലാത്ത എഴുത്താണ്. അത്തരം എഴുത്തു രീതിയെക്കുറിച്ച് വിക്ടര്‍ ലീനസ് പറഞ്ഞിരുന്നു - മാത്യൂസേ നിനക്ക് ഈ രീതി മാറ്റേണ്ടി വരും. വായനക്കാരെ അവഗണിച്ച് എഴുത്തിന് അധികകാലം പിടിച്ചു നില്ക്കാന് പറ്റില്ല എന്ന്. വായനക്കാരുടെ അവഗണന ശരിക്കും അനുഭവിച്ചയാളായിരുന്നു വിക്ടര്‍.</p><p><br /></p><p>വായനക്കാരുടെ അവഗണന കാര്യമായി അറിഞ്ഞ എഴുത്തുകാരനാണ് പി. എഫ് മാത്യൂസ്...</p><p><span style="white-space: pre;"> </span>1996 ല്‍ പ്രസിദ്ധീകരിച്ച ചാവുനിലം എന്ന നോവല്‍ മലയാളത്തിലെ വായനാസമൂഹം സ്വീകരിക്കുന്നത് ഏതാണ്ട് 20 വര്‍ഷം കഴിഞ്ഞിട്ടാണ്. അത്രയും കാലം പൊതുവെ ആരും അത് പരിഗണിച്ചിരുന്നില്ല. അങ്ങനെയാകുമ്പോള്‍ നമുക്ക് കൂടുതല്‍ കാര്യമായി എഴുതാനുള്ള ഒരു തോന്നല്‍ ഇല്ലാതാകും. നോവലും കഥകളും എഴുതുന്നതിന്റെ വലിയൊരു സന്തോഷമുണ്ട്. അത് അത്രയും ഇഷ്ടമുള്ളതു കൊണ്ടാണ് പ്രസിദ്ധീകരിക്കാനല്ലാതെ തന്നെ പലതും ഞാന്‍ എഴുതിയത്. എഴുതിയത് വീണ്ടും വീണ്ടും പുതുക്കിക്കൊണ്ടിരുന്നത്.</p><p><span style="white-space: pre;"> </span>വായനക്കാര്‍ക്ക് പൊതുവെ ഇത്തരം എഴുത്തിനോട് വലിയ താല്പര്യം ഇല്ലല്ലോ എന്ന് തോന്നിയ വലിയൊരു കാലഘട്ടമുണ്ട്. ആ സമയത്താണ് ഞാന്‍ കുറച്ച് സീരിയലുകള്‍ക്കും മറ്റും സ്ക്രിപ്റ്റ് എഴുതിയത്. അത് എനിക്ക് പല നിലയ്ക്കും സഹായമായിട്ടുമുണ്ട്.</p><p><br /></p><p>ആദ്യം അച്ചടിച്ചു വന്ന രചന ഏതാണ്?</p><p><span style="white-space: pre;"> </span>എന്റെ കഥകള്‍ അച്ചടിയിലേക്ക് ബലമായി എടുത്ത് അച്ചടിയില്‍ കൊണ്ടുവന്നത് ജോര്‍ജ് ജോസഫ് കെ യാണ്. നേരത്തെ പറഞ്ഞ ആസാമിനു പുറകില്‍ സുഭാഷ്പാര്‍ക്കിലെ കുരങ്ങന് എന്ന കഥ എന്റെ പക്കല്‍ നിന്ന് ബലമായി എടുത്തു കൊണ്ടുപോയി വി. പി ശിവകുമാര്‍ സാറിനെ കാണിച്ചത് ജോര്‍ജ് ജോസഫാണ്. അത് സംക്രമണത്തില്‍ അച്ചടിച്ചു വന്നു. ജോര്‍ജ് ജോസഫ് അന്ന് സാധ്യമായ എല്ലാ സാഹിത്യ ക്യാമ്പിലും പോകും. ഞാന്‍ ഒരു ക്യാമ്പിലും പോയിട്ടില്ല. അവന് അന്നത്തെ ഒരുപാട് എഴുത്തുകാരുമായും നിരൂപകരുമായും ഒക്കെ വലിയ സൗഹൃദമുണ്ടായിരുന്നു. അന്നും ഇന്നും അത്തരം സൗഹൃദങ്ങളുടെ കാര്യത്തിലൊക്കെ ഞാന്‍ കുറച്ച് പിറകോട്ടാണ്. ഞായറാഴ്ച മഴ പെയ്യുകയായിരുന്നു എന്ന കഥ എന്റെ മേശയില്‍ നിന്ന് എന്നോടു പറയാതെ എടുത്തുകൊണ്ടു പോയി കലാകൗമുദിയില്‍ കൊടുത്തത് ജോര്‍ജ് ജോസഫാണ്. ഈ രണ്ട് എഴുത്തുകളാണ് ആദ്യം അച്ചടിയില്‍ വന്നത്.</p><p><br /></p><p>മിഖായേലിന്റെ സന്തതികള്‍ എന്ന ടെലിവിഷന്‍ സീരിയല്‍ മലയാളത്തിലെ സീരിയലുകളുടെ ചരിത്രത്തില്‍ തന്നെ വല്യ പ്രാധാന്യമുള്ളതാണ്. അതിന്റെ എഴുത്തിലേക്ക് വന്നത് എങ്ങനെയാണ്?</p><p><span style="white-space: pre;"> </span>കോളെജില്‍ പഠിക്കുമ്പോള്‍ തന്നെ ജൂഡുമായി വലിയ കൂട്ട് ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. സിനിമകള്‍ ഞങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എന്റെ അപ്പനും വളരെയധികം സിനിമ - ഇംഗ്ലീഷ് സിനിമകള്‍ - കാണുന്ന ആളായിരുന്നു, അന്ന് ഞങ്ങള്‍ക്ക് അതറിയില്ലായിരുന്നെങ്കിലും. ജൂഡുമായി അന്നു തന്നെ സിനിമാക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. അങ്ങനെയാണ് മിഖായേലിന്റെ സന്തതികള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. എനിക്ക് പരിചയമുള്ള ചിലയാളുകളുടെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങള്‍ മിഖായേലിന്റെ സന്തതികള്‍ എഴുതുമ്പോള്‍ പ്രേരണയോ സ്വാധീനമോ ആയിട്ടുണ്ട്.</p><p><br /></p><p>ഏറെക്കാലം പത്രപ്രവര്‍ത്തകനായിരുന്നല്ലോ. ആ അനുഭവങ്ങള്‍ എന്തൊക്കെയാണ്?</p><p><span style="white-space: pre;"> </span>1979 മുതല്‍ 86 വരെ ഏഴെട്ടു കൊല്ലം കൊച്ചിയിലെ കേരള ടൈംസില്‍ ഉണ്ടായിരുന്നു. ചെറിയൊരു പത്രസ്ഥാപനമായിരുന്നു അത്. എഡിറ്റോറിയല്‍ വിഭാഗത്തിലും റിപ്പോര്‍ട്ടിങ്ങിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സഭയുടെ പ്രസിദ്ധീകരണമായിരുന്നു കേരള ടൈംസ്. അക്കാലത്ത് കൊച്ചിയില്‍ ഒരുവിധം പ്രചാരമുള്ള പത്രവുമായിരുന്നു. ജോലി ഉണ്ടെന്നേയുള്ളൂ. കാര്യമായി ശമ്പളമൊന്നും ഉണ്ടായിരുന്നില്ല. വൈപ്പിന്‍ മദ്യദുരന്തം കേരള ടൈംസിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് ഞാനാണ്. അന്നൊരിക്കല്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പ്രാദേശിക ലേഖകന്‍ കരുണാകരന് ചേട്ടന് ഒരു ദിവസം പുലര്‍ച്ചെ ഫോണ്‍ വിളിച്ചു. പത്രം അച്ചടി കഴിയാറായ സമയത്താണ്. അടിയന്തരമായി ഒരു വാര്‍ത്ത കൂടി ചേര്‍ക്കണം എന്നു പറയാനാണ്. മാവേലിക്കരയ്ക്കടുത്ത് വയലില്‍ ഒരു കാറ് കത്തുന്നു. അതിനുള്ളില്‍ ഒരാളുണ്ടെന്നും ആളില്ലെന്നും പറയുന്നുണ്ട്. എങ്ങനെയാണ് കാര്‍ വയലിലെത്തി തീ പിടിച്ചത് എന്നറിയില്ല... എന്നൊക്കെയാണ് വാര്‍ത്ത. അത് എഴുതിയെടുത്തു. അന്ന് അച്ചുകള്‍ നിരത്തി കെട്ടിയൊരുക്കിയാണ് പേജ് സെറ്റ് ചെയ്ത് അച്ചടിക്കുന്നത്. അച്ചുകള്‍ കെട്ടിയൊരുക്കിയുണ്ടാക്കിയ പേജ് അഴിച്ച് പുതിയ വാര്‍ത്തയുടെ അച്ചുകള്‍ നിരത്തി കെട്ടി പേജുണ്ടാക്കി അച്ചടിക്കല്‍ അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല. പത്രത്തിന്റെ പിന്നിലെ പേജില്‍ ഒറ്റക്കോളത്തില്‍ ചെറിയൊരു വാര്‍ത്തയായി തിരുവല്ലയിലെ വയലില്‍ കാറ് കത്തുന്ന വാര്‍ത്ത കൊടുത്തു. പിറ്റേന്ന് കേരളത്തിലെ മറ്റൊരു പത്രത്തിലും ആ വാര്‍ത്ത ഉണ്ടായിരുന്നില്ല. കരുണാകരന് ചേട്ടന്റെ എക്സ്ക്ലൂസീവ് ആയിരുന്നു അത്. പക്ഷെ, അത് തീരെ പ്രാധാന്യമില്ലാതെ ചെറുതായി കൊടുത്തതിന് പിന്നീട് എപ്പോഴും കരുണാകരന് ചേട്ടന് പരാതി പറയുമായിരുന്നു. സുകുമാരക്കുറുപ്പും കൂട്ടരും കൂടി നടത്തിയ ആള്‍മാറാട്ട കൊലപാതകത്തിന്റെ വാര്‍ത്തയായിരുന്നു അത്.</p><p><span style="white-space: pre;"> </span>അക്കാലത്ത് ഒരു ദിവസം കാലഹരണപ്പെട്ട മനുഷ്യര്‍ എന്ന പേരില്‍ ഒരു മുഴുപ്പേജ് ഫീച്ചര്‍ എഴുതി. ഞാന്‍ തന്നെ എഴുതി, ഞാന്‍ തന്നെ പേജ് സെറ്റ് ചെയ്ത്, ഞാന്‍ തന്നെ പേജ് പരിശോധിച്ച് അച്ചടിക്കാന്‍ വിടുകയാണ്. പിറ്റേന്ന് പത്രം അച്ചടിച്ചു വന്നതോടെ ആകെ പ്രശ്നമായി. സാര്‍ത്ര്, കാഫ്ക, കാമു തുടങ്ങിയവരെയൊക്കെ വായിച്ച് ജീവിതത്തെയാകെ എന്നല്ല, സകല കാര്യങ്ങളെയും നെഗറ്റീവ് ആയി കാണുന്ന ഒരുതരം ചെകുത്താന് കാഴ്ചയായിരുന്നു ആ ലേഖനത്തില്‍. പള്ളിവക പത്രത്തില്‍ ഇങ്ങനെ അടിമുടി നെഗറ്റീവായ ഒരു ഫീച്ചര്‍ വന്നത് പത്രത്തിലെ മുതിര്‍ന്നയാളുകള്‍ക്കോ അച്ചനോ ഒന്നും ഉള്‍ക്കൊള്ളാനേ കഴിഞ്ഞില്ല. ആകെ പ്രശ്നമായി.</p><p><span style="white-space: pre;"> </span>പിന്നീട് ഇതേപോലെ കലാകൗമുദിയില്‍ ഞായറാഴ്ച മഴ പെയ്യുകയായിരുന്നു എന്ന കഥ വന്നപ്പോഴും കേരളടൈംസില്‍ സഭയുമായി ബന്ധപ്പെട്ട മുതിര്‍ന്നയാളുകള്‍ക്ക് ഉള്‍ക്കൊള്ളാനേ കഴിഞ്ഞിരുന്നില്ല. അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഒരു വശത്ത്. ജോലിയല്ലാതെ കൂലിയില്ല എന്ന പ്രശ്നം മറുവശത്ത്. എന്നിട്ടും ഏഴെട്ടു കൊല്ലം കേരളടൈംസില്‍ ജോലി ചെയ്തു. അതല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു എന്നതാണ് വലിയ പ്രശ്നമായിരുന്നത്.</p><p><br /></p><p>അക്കാലത്തെ മറ്റ് സൗഹൃദങ്ങളും അനുഭവങ്ങളും ഒക്കെയോ?</p><p><span style="white-space: pre;"> </span>ഇപ്പറഞ്ഞ പ്രശ്നങ്ങളൊക്കെയുള്ളപ്പോഴും കേരള ടൈംസിലെ പത്രപ്രവര്‍ത്തന ജീവിതം അങ്ങേയറ്റം ആസ്വാദ്യകരമായിരുന്നു. ശരിക്കും കളര്‍ഫുള്ളായ ജീവിതം. ഒന്നാമത് നമുക്ക് ചെയ്യാന്‍ ഒരു പണിയുണ്ടായിരുന്നു എന്നതു തന്നെ. പിന്നെ ശമ്പളം കിട്ടിയിട്ട് പുലര്‍ത്താന്‍ കുടുംബമൊന്നും അന്ന് ഉണ്ടായിരുന്നില്ലല്ലോ. ഡിഗ്രി പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ കേരള ടൈംസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ്. മറ്റ് പ്രാരബ്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. പകല്‍ ജൂഡിന്റെയും മറ്റ് സുഹൃത്തുക്കളുടെയും കൂടെ ചര്‍ച്ചകളുമായി ചെലവഴിക്കാം. വായിക്കാന്‍ അത്യാവശ്യം സമയം കിട്ടും. പാതിരാത്രിയോ പുലര്‍ച്ചെയോ ജോലി കഴിഞ്ഞ് കത്തൃക്കടവില്‍ അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടിലേക്ക് നടന്നു പോകും. ഇടയ്ക്കൊക്കെ കത്തൃക്കടവിലെ സെമിത്തേരിയില്‍ നിന്ന് ഇറങ്ങി നടന്നു പോകുന്ന പ്രേതങ്ങളെ കാണാറുണ്ട്.</p><p><br /></p><p>പ്രേതങ്ങളോടുള്ള സൗഹൃദവും മരണം വിവരിക്കാനുള്ള ആഭിമുഖ്യവുമൊക്കെ അന്നേ തുടങ്ങിയതാണ് അല്ലേ? പക്ഷെ, നമ്മള് നേരത്തേ പറഞ്ഞ കൊച്ചി എഴുത്തുകാരിലെല്ലാം തന്നെ മരണത്തിന്റെ തീവ്രവൈകാരികതയാര്‍ന്ന വിവരണങ്ങള്‍ കാണാം. എന്തുകൊണ്ടാണ് കൊച്ചിസാഹിത്യം ഇത്രയും മരണഭരിതമായി അനുഭവപ്പെടുന്നത്?</p><p><span style="white-space: pre;"> </span>കൊച്ചിയിലെ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകിച്ച് ലത്തീന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ മരണം വലിയൊരു څഇവന്റ്چ ആണ്. തമിഴ്നാട്ടിലൊക്കെ ചിലേടങ്ങളില്‍ കാണാറുള്ളതു പോലെ ശവമടക്കും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വലിയൊരു സംഭവമായിട്ടാണ് ചെയ്യുക. ഒരാള്‍ മരിക്കാന്‍ കിടക്കുമ്പോള്‍തന്നെ ചെവിട്ടോര്‍മ കൊടുക്കും. ഈശോ മറിയം യൗസേപ്പേ ഈ ആത്മാവിന് കൂട്ടായിരിക്കണേ... എന്ന പ്രാര്‍ത്ഥന മരിക്കാന്‍ കിടക്കുന്ന ആളെക്കൊണ്ട് ഏറ്റു ചൊല്ലിക്കുന്നതാണ് ചെവിട്ടോര്‍മ.</p><p><br /></p><p>ഈ. മ. യൗ. തിരക്കഥാ പുസ്തകത്തിന്റെ ആമുഖത്തിന്റെ തലക്കെട്ട് ചെവിട്ടോര്‍മ എന്നാണ്. ജോര്‍ജ് ജോസഫ് കെ. യുടെ ഒരു നോവലെറ്റുണ്ട് അതേ പേരില്‍...</p><p><span style="white-space: pre;"> </span>അതെ. ചെവിട്ടോര്‍മ കൊച്ചിയിലുള്ളവര്‍ക്ക് ഒരു വലിയ സംഭവമാണ്. അത് മരണവീട്ടിലെ ഒരു ചടങ്ങു മാത്രമാണ്. മരണം എന്ന ഇവന്റിലെ ആദ്യത്തെ ചടങ്ങുകളിലൊന്ന്. കണ്ണോക്കാണ് പ്രധാനപ്പെട്ട ഒന്ന്. ഒരാള്‍ മരിച്ചു കിടക്കുമ്പോള്‍ ബന്ധുക്കളൊക്കെ ചുറ്റും ഇരുന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിക്കും. മരിച്ചയാളുമായി ബന്ധപ്പെട്ട് ഓര്‍മയിലുള്ള എല്ലാ കാര്യങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞ് അലമുറയിട്ടാണ് കണ്ണോക്ക്. ബാന്റ് മേളമൊക്കെ നടത്താന്‍ കാശില്ലാത്തതു കൊണ്ട് അതിനു പകരമായിട്ടാണെന്നു തോന്നുന്നു ഈ നെഞ്ചത്തടിയും നിലവിളിയും. എന്റെയൊരു വല്യപ്പനുണ്ടായിരുന്നു. അവരൊക്കെ എന്നെ കുഞ്ഞുമോനേ എന്നാണ് വിളിച്ചിരുന്നത്. വല്യപ്പന് വയ്യാതെ കിടന്നപ്പോള്‍ വീട്ടുകാരൊക്കെ മാറി മാറി ചെല്ലും. ഞാന്‍ പക്ഷ, വല്യപ്പനെ കാണാന്‍ അങ്ങനെ പോയിട്ടില്ല. വല്യപ്പന് മരിച്ചിടത്തേക്ക് ഞാന്‍ ചെന്നു. എന്റെ തല കണ്ടതും വല്യമ്മ നെഞ്ചത്തടിച്ച് ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി - ദേ! അപ്പാ... കുഞ്ഞുമോന് വന്നേക്കണപ്പാ... ജീവിച്ചിരുന്നപ്പം തിരിഞ്ഞു നോക്കാത്ത മകനാണപ്പാ... ഇങ്ങനെ മരിച്ചു പോയ ആളുമായി ബന്ധപ്പെട്ട് പറയാവുന്നതും ഓര്‍ക്കാവുന്നതുമായ എല്ലാ കാര്യങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞാണ് കണ്ണോക്ക്. അതുകൊണ്ടു വലിയൊരു ഗുണമുണ്ട്. ദുഃഖവും സങ്കടവുമൊക്കെ മനസ്സിലങ്ങനെ കെട്ടിക്കിടന്ന് ആളുകളെ തളര്‍ത്തില്ല. ഒരുതരം വികാരവിമലീകരണമാണ്. കഥാര്‍സിസ് എന്നൊക്കെ പറയുന്നതു പോലുള്ള ഒരു ശുദ്ധീകരണം. മരണവീട്ടിലെ ചടങ്ങുകളും ശവസംസ്കാരവും കഴിയുന്നതോടെ ആളുകള്‍ക്ക് അതേപോലെ തന്നെ മറ്റു കാര്യങ്ങളും പറയാന്‍ കഴിയുന്നു. മരണച്ചടങ്ങു കഴിയുന്നതോടെ ആളുകള്‍ അതില്‍ നിന്ന് അങ്ങു ഫ്രീ ആകും.</p><p><br /></p><p>ഈ. മ. യൗ. സിനിമ കാണുമ്പോള്‍ ഒരു മരണവീട്ടില്‍ ചെന്നു നില്ക്കുന്ന ഫീല്‍ കിട്ടും. സിനിമ വലിയ ആശയങ്ങളോ പ്രമേയങ്ങളോ കൈകാര്യം ചെയ്യുന്നു എന്നതിനെക്കാള്‍ ഇങ്ങനെ ഒരനുഭവമായി സിനിമയും നോവലുമൊക്കെ മാറുന്നത് മലയാളത്തില്‍ അത്ര സാധാരണമല്ലാത്ത ഒന്നാണ്. സിനിമയിലും നോവലുകളിലും ട്വിസ്റ്റുകളെയും പരിണാമഗുപ്തിയെയുംകാള്‍ അനുഭവ പരതയ്ക്ക് പ്രാധാന്യം കൊടുത്തുള്ള രചനാ രീതിയിലേക്ക് എത്തിയത് എങ്ങനെയാണ്?</p><p><span style="white-space: pre;"> </span>സാഹിത്യം എന്നു പറയുന്നത് നറേറ്റീവാണ്. എന്റെ കാഴ്ചപ്പാടില്‍ സാഹിത്യം അതാണ്. ഭാഷയാണ് എഴുത്തുകാരന്റെ കലാവസ്തു. ഭാഷയില്‍ ആവിഷ്കാരം നടത്തുന്ന കലയാണ് സാഹിത്യം. വലിയ സംഭവങ്ങളുള്ള പ്ലോട്ടുകള്‍ പറഞ്ഞു വയ്ക്കുന്നതിനെക്കാള്‍ അനുഭവങ്ങളുടെ കലാപരമായ വിവരണത്തോടാണ് എന്നും എനിക്ക് താല്പര്യം തോന്നിയിട്ടുള്ളത്. അത് സിനിമയിലായാലും അങ്ങനെ തന്നെയാണ് എന്റെ കാഴ്ചപ്പാട്. എന്റെ രീതികള്‍ ഇങ്ങനെയാണ്. അത്രയേ ഉള്ളൂ.</p><p><br /></p><p>ദസ്തയേവ്സ്കിയെപ്പോലുള്ള മഹാന്മാരായ എഴുത്തുകാരുടെയൊക്കെ സ്വാധീനം ഏതു തരത്തിലാണ് രചനകളെ സ്വാധീനിച്ചിട്ടുള്ളത് എന്ന് ആലോചിച്ചിട്ടുണ്ടോ?</p><p><span style="white-space: pre;"> </span>നമ്മള് പരിചയപ്പെടുകയും ഇടപെടുകയും ഒക്കെ ചെയ്യുന്ന ആളുകളും ജീവിതസാഹചര്യങ്ങളും വായിക്കുന്ന പുസ്തകങ്ങളും ഒക്കെ നമ്മെ പല തരത്തില്‍ സ്വാധീനിക്കുന്നുണ്ടാവും. നമ്മളെ ഫോം ചെയ്യുന്നത് അത്തരം പരിചയങ്ങളും വായനയും ഒക്കെയാണ്. നമ്മള് എന്ന വ്യക്തിയാണ് അങ്ങനെ രൂപപ്പെടുന്നത്. അങ്ങനെ രൂപപ്പെടുന്ന നമ്മളാണ് എഴുതുന്നത്. അതല്ലാതെ നമ്മള് എഴുതുന്നതില്‍ ആ സ്വാധീനം വരണമെന്നില്ല. ഫിക്ഷന്‍ എന്നത് പൂര്‍ണമായും നമ്മുടെ ഭാവനയിലുള്ള കാര്യങ്ങളാണ് എന്നാണ് എന്റെ തോന്നല്‍. ആന്റണ്‍ ചെക്കോവ് എനിക്ക് ഇഷ്ടമുള്ള എഴുത്തുകാരനാണ്. വളരെ വൈകിയാണ് ഞാന്‍ ചെക്കോവിന്റെ പ്രാധാന്യം തിരിച്ചറിയുന്നത്. ചെക്കോവിന്റെ കഥകളൊക്കെ വിവര്‍ത്തനം ചെയ്തു വരുമ്പോള്‍ അതിലെ പ്ലോട്ടിന് മാത്രമാണ് മിക്ക വിവര്‍ത്തകരും പ്രാധാന്യം നല്‍കിയിരുന്നത്. അത്തരം പ്ലോട്ടിനും ട്വിസ്റ്റുകള്‍ക്കുമപ്പുറം സാഹിത്യത്തിന്റെ ഒരനുഭവലോകം ചെക്കോവ് തരുന്നുണ്ട്.</p><p><br /></p><p>പക്ഷെ, നമ്മുടെയാളുകള്‍, വായനക്കാര്‍ ഇഷ്ടപ്പെടുന്നത് പരിണാമഗുപ്തിയും സംഭവങ്ങളും നിറഞ്ഞ സാഹിത്യരചനകളാണ്. പി. എഫ് മാത്യൂസ് ഉള്‍പ്പെടെ പല എഴുത്തുകാരും നീണ്ടകാലം അവഗണിക്കപ്പെട്ടു കിടന്നതിന് ഒരു കാരണം നമ്മുടെ വായനാസമൂഹത്തിന്റെ ഈ താല്പര്യങ്ങളാണെന്നു തോന്നുന്നു...</p><p><span style="white-space: pre;"> </span>ആളുകള്‍ ഇഷ്ടപ്പെട്ട് സെറ്റില്‍ ചെയ്യുന്ന എഴുത്തുകാരനാകണമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. പുസ്തകത്തിന്റെ കൂടുതല്‍ പതിപ്പുകള്‍ വരുന്നതും കൂടുതലാളുകള്‍ വായിക്കുന്നതും ഒക്കെ നല്ല കാര്യം. പക്ഷെ, അതാണ് ഏറ്റവും വലിയ കാര്യം എന്ന് എനിക്ക് തോന്നുന്നില്ല. എഴുത്ത് തരുന്ന വലിയൊരു സന്തോഷമുണ്ട്. ആ സന്തോഷം കൊണ്ടാണ് അതിനു വേണ്ടിയാണ് ഞാന്‍ എഴുതുന്നത്. അതാണ് എഴുത്തിനു പിന്നിലെ ഒന്നാമത്തെ കാരണം. നല്ല വായനക്കാരും നല്ല വായനകളും ഉണ്ടാകുന്നത് അതിനു ശേഷമാണ്. നല്ല വായനയും വായനക്കാരും ഉണ്ടായില്ലെങ്കില്‍ സാഹിത്യം ഇല്ലല്ലോ. വായനക്കാരുടെ താല്പര്യം ഇതായിരിക്കും എന്ന് കരുതി അതിനു വേണ്ടി എഴുതുന്ന പോപ്പുലിസ്റ്റ് എഴുത്തു രീതിയോട് എനിക്ക് താല്പര്യം തോന്നിയിട്ടില്ല. അങ്ങനെയുള്ള നിരവധി എഴുത്തുകാര്‍ ഇപ്പോള്‍ നമുക്കുണ്ടല്ലോ. അത് മോശമാണെന്നല്ല, എന്റെ രീതി അതല്ല.</p><p><br /></p><p>ഇപ്പോള്‍ ഉള്ള ഏറ്റവും പുതിയ കഥയെഴുത്തുകാരും നോവലിസ്റ്റുകളും ഒക്കെ ഏറ്റവും കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന എഴുത്തുകാരിലൊരാളാണ് പി. എഫ്. മാത്യൂസ്. പകുതിയോ അതില്‍ താഴെയോ മാത്രം പ്രായമുള്ള എഴുത്തുകാര്‍ പോലും ഒപ്പമുള്ള ഒരാളെ പോലെ - ബഹുമാനത്തെക്കാളധികം സൗഹൃദത്തോടെ - ഇടപെടുന്നത് കാണാറുണ്ട്. പുതിയ തലമുറയോട് ഇത്രയും സ്വതന്ത്രമായി ഇടപെടാനാവുന്നത് എങ്ങനെയാണ്?</p><p><span style="white-space: pre;"> </span>അതില്‍ പ്രശ്നങ്ങളൊന്നും തോന്നിയിട്ടില്ല. എപ്പോഴും അങ്ങനെയായിരിക്കുന്നതായിരുന്നു എന്റെ രീതി. അല്ലാതെ മനഃപൂര്‍വം അവരോട് ചെന്ന് കൂടുന്നതല്ല. എല്ലാ കാലത്തും എനിക്ക് എന്റെ പ്രായക്കാരോടോ മുതിര്‍ന്നവരോടോ ഉള്ളതിനെക്കാള്‍ ഫ്രീ ആയി ഇടപെടാന്‍ പറ്റിയിട്ടുള്ളത് പുതിയവരോടാണ്. ഒരു പത്തു മുപ്പത്തഞ്ചു കൊല്ലം മുമ്പ് ഞങ്ങളുടെ പ്രായത്തിലുള്ള എറണാകുളത്തെ എഴുത്തുകാര്‍ ജോര്‍ജ് ജോസഫിന്റെ വീടിന്റെ വരാന്തയില്‍ ഒത്തു കൂടുന്ന പതിവുണ്ടായിരുന്നു. എഴുതിയ കഥകള്‍ വായിക്കുക, ചര്‍ച്ച ചെയ്യുക തുടങ്ങിയവയൊക്കെയായി കൂടും. എനിക്ക് പക്ഷെ, അതില്‍ കൂടാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ പലപ്പോഴും വിളിക്കാറുണ്ട്. എല്ലാവരും നല്ല കൂട്ടുകാരുമാണ്. എന്നാല്‍ അത്തരത്തിലുള്ള കൂട്ടായ്മകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് അന്നുമിന്നും എന്റെ രീതി.</p><p><span style="white-space: pre;"> </span>എന്നാല്‍, പുതിയ ആളുകളുമായി വളരെയെളുപ്പത്തില്‍ എനിക്ക് ഒന്നിച്ച് ഇടപഴകാനും നില്‍ക്കാനും കഴിയാറുണ്ട്. സിനിമയിലായാലും അത് സാധിക്കുന്നുണ്ട്. എന്റെ പ്രായത്തിലൊക്കെയുള്ളവരെക്കാള്‍ പുതിയ ആളുകളുമായി എളുപ്പത്തില്‍ ഒത്തു പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. ലിജോയെ പോലെയൊക്കെയുള്ളവരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ കുറച്ചുകൂടി അനായാസം ഇടപഴകാന്‍ കഴിയാറുണ്ട്.</p><p><br /></p><p>മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന് ആരാണ്?</p><p><span style="white-space: pre;"> </span>അങ്ങനെ ഞാന്‍ ചിന്തിച്ചിട്ടില്ല... നമുക്ക് മലയാളത്തില്‍ ഒരു മേജര്‍ റൈറ്റര്‍ ഉണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ പറയാവുന്ന ഒരാള്‍, ഒരുപാടു വിട്ടുവീഴ്ചകളോടെയാണെങ്കിലും എനിക്ക് കൂടുതല്‍ താല്പര്യം തോന്നിയിട്ടുള്ള വലിയ എഴുത്തുകാരന് ബഷീറാണ്. കഥകള്‍ എഴുതിയിരുന്ന എന്‍. എസ് മാധവനെയും എനിക്ക് ഇഷ്ടമാണ്. അടുത്തിടെ എഴുതുന്ന കഥകള്‍ അത്ര മികച്ചവയായി തോന്നിയിട്ടില്ല. പക്ഷെ, മാധവന്റെ മുമ്പത്തെ കഥകള്‍ വളരെ മികച്ചവയാണ്.</p><p><span style="white-space: pre;"> </span></p><p>മലയാളത്തിലെ ഏറ്റവും മികച്ച നോവല്‍ ഏതാണ്?</p><p><span style="white-space: pre;"> </span>അതും ഇപ്പറഞ്ഞതു പോലെയാണ്. നമ്മള് വായിച്ച് ഒപ്പം കൊണ്ടു നടക്കുന്ന പല വലിയ നോവലുകളുടെയും കൂടെ നിര്‍ത്താവുന്ന കൃതികള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് തോന്നിയിട്ടില്ല. മലയാളത്തില്‍ ഞാന്‍ ആവര്‍ത്തിച്ചു വായിച്ചിട്ടുള്ള നോവല്‍ ഖസാക്കിന്റെ ഇതിഹാസം തന്നെയാണ്. ഇനിയും വായിക്കാവുന്നതും. ഭാഷയിലുള്ള ക്രിയേറ്റീവ് വര്‍ക്കാണ് നോവല്‍ എന്ന് മലയാളത്തെ പഠിപ്പിച്ചത് ഖസാക്കാണ്.</p><p><br /></p><p>മലയാളത്തിലെ ഏറ്റവും നല്ല സംവിധായകനും സിനിമയും ഏതാണ്?</p><p><span style="white-space: pre;"> </span>സിനിമയുടെ ക്രാഫ്റ്റ് ഉള്ള മികച്ച സംവിധായകന് എന്ന് തോന്നിയിട്ടുള്ളത് അടൂര്‍ ഗോപാലകൃഷ്ണനാണ്. എലിപ്പത്തായം പോലൊരു സിനിമ പിന്നെ ചെയ്തിട്ടില്ലെങ്കിലും.</p><p><br /></p><p>പുതിയ സംവിധായകര്‍ പലരും വളരെ പ്രതീക്ഷ തരുന്നവരല്ലേ?</p><p><span style="white-space: pre;"> </span>സിനിമ നന്നാകാത്ത രാജ്യമാണ് നമ്മുടേത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. കഥ അറിയാന്‍ വേണ്ടി സിനിമ കാണുന്നതാണ് നമ്മുടെ രീതി. വലിയ സാഹിത്യഭംഗിയുള്ള ഡയലോഗുകളൊക്കെയാണ് സിനിമയുടെ മികവായി കൊണ്ടാടപ്പെടാറുള്ളത്. മികവുള്ള ദൃശ്യങ്ങളും കാഴ്ചയുടെ അനുഭവവുമൊന്നും ആര്‍ക്കും വേണ്ട. സിനിമയോട് വളരെക്കൂടുതല്‍ ഡെഡിക്കേഷന് ഉള്ള ചെറിയൊരു വിഭാഗം ആളുകളെങ്കിലും ഇപ്പോള്‍ ഉണ്ട്. സംവിധായകരും അഭിനേതാക്കളും ഒക്കെ. തീര്‍ച്ചയായും അവര്‍ പ്രതീക്ഷയാണ്.</p><p><br /></p><p>ചാവുനിലം, അടിയാളപ്രേതം, ഇരുട്ടില്‍ ഒരു പുണ്യാളന് - ഈ മൂന്നു നോവലുകളും ഒരു വലിയ നോവലിന്റെ മൂന്നു ഭാഗങ്ങളാണ് എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ പ്ലാന്‍ ചെയ്ത് എഴുതിയതാണോ?</p><p><span style="white-space: pre;"> </span>ഒട്ടേറെക്കാലം കൂടെ കൊണ്ടു നടന്ന് പല തവണ ഡ്രാഫ്റ്റ് മാറ്റിയെഴുതി മിനുക്കി ഒരുക്കിയതാണ് ചാവുനിലം. അതൊരു കണ്ണോക്കാണ് എന്നും ഇത്ര നെഗറ്റീവായ നോവലൊക്കെ ആര് വായിക്കാനാണ് എന്നുമാണ് പല സുഹൃത്തുക്കളും പറഞ്ഞത്. പത്തിരുപതു കൊല്ലം അത് അങ്ങനെ കിടന്നെങ്കിലും പുതിയ വായനക്കാരുടെ ഒരു തലമുറ വന്നതോടെ അത് നല്ലതുപോലെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ അത് കൂടുതല്‍ വായിക്കപ്പെട്ടു തുടങ്ങിയ കാലത്താണ് 2015 ല്‍ ഇരുട്ടില്‍ ഒരു പുണ്യാളന് എഴുതുന്നത്. അതിന്റെ ഒരു ശിഖരത്തില്‍ നിന്നു പൊട്ടിമുളച്ചതാണ് അടിയാളപ്രേതം.</p><p><br /></p><p>ഇപ്പോള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന കടലിന്റെ മണവും കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള നോവലാണല്ലോ? മുന്‍നോവലുകളുടെ തുടര്‍ച്ച തന്നെയാണോ ഇതും?</p><p><span style="white-space: pre;"> </span>കടലിന്റെ മണം മുന്‍ നോവലുകളുടെ തുടര്‍ച്ചയല്ല. കൊച്ചി പോലെ കടലിനോടു ചേര്‍ന്നുള്ള ഒരു നഗരത്തില്‍ നടക്കുന്നതാണ് എന്നേയുള്ളൂ.</p><p><br /></p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-66651252243183925582021-03-30T08:34:00.004-07:002021-03-30T08:34:28.566-07:00ഇതാ, കാവ്യാനുഭൂതികളെ കല്ലെറിയുന്ന ഒരു കവി! - എന്‍. പ്രഭാകരന്<p> നിരൂപണം</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9xwpGi4yKNsJPOTUj1hPZkQbAGIJnmSJraogK1p5sHdP4NGqC696Z3G5yIa8etB7ZtKICXCaMMwTK11CHIsZLhRJklZBU3iRmmwvbqSoP4JnuYiB8lJgqC0Z5Vi5z8az-3A_-3GVNGsPL/s2048/kavaya.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1253" data-original-width="2048" height="392" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9xwpGi4yKNsJPOTUj1hPZkQbAGIJnmSJraogK1p5sHdP4NGqC696Z3G5yIa8etB7ZtKICXCaMMwTK11CHIsZLhRJklZBU3iRmmwvbqSoP4JnuYiB8lJgqC0Z5Vi5z8az-3A_-3GVNGsPL/w640-h392/kavaya.jpg" width="640" /></a></div><br /><br /><p><br /></p><p> ലോകം മേനിനടിക്കാനുപയോഗിക്കുന്ന വലുപ്പങ്ങളെയും നേട്ടങ്ങളെയുമെല്ലാം ഉദാസീനതയോടെ, പലപ്പോഴും കടുത്ത പുച്ഛത്തോടെ, ചിലപ്പോള്‍ അതിലേറെ രോഷത്തോടെ നോക്കിക്കാണുന്ന കവിയാണ് കെ. ആര് ടോണി. കൊണ്ടാടപ്പെടുന്ന കാവ്യഭാഷ ഒരുപാട് അസത്യങ്ങളെയും പൊങ്ങച്ചങ്ങളെയും പാതകങ്ങളെയും സ്വര്‍ണപ്പാത്രം കൊണ്ട് മൂടാനാണ് പ്രയോജനപ്പെടുത്തപ്പെടുന്നതെന്ന് കൃത്യമായി അറിയുന്നതിനാല്‍ ടോണി ആ കാവ്യഭാഷയെ സ്പര്‍ശിക്കാന്‍ തന്റെ ഭാഷയെ അനുവദിക്കുന്നില്ല. സവര്ണന് അവര്ണന് തൊട്ടുകൂടായ്മ കല്പിക്കുന്നതു പോലുള്ള ഒരു സംഗതിയാണിത്. څകീഴാളര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചത് വലിയൊരു നേട്ടമല്ലേ, സാമൂഹ്യമുന്നേറ്റത്തിന്റെ തിളങ്ങുന്ന അടയാളമല്ലേچ എന്നൊക്കെ പറഞ്ഞവരോട് څആര്‍ക്കു വേണം നിങ്ങളുടെ ക്ഷേത്രം, അവിടെ വന്ന് പ്രാര്‍ത്ഥിക്കാന്‍ വേറെ ആളെ നോക്കണംچ എന്ന് പറഞ്ഞ കീഴാളരില്‍ ചിലരുടെ വീറാണ് ടോണിയുടെ കവിതയുടെ കരുത്ത്. കവിതയുടെ കരുത്ത് എന്ന കേട്ടുപഴകിയ ഈ പറച്ചിലിനു നേരെ څകൊണ്ടുപോയി കൊടുക്ക് അത് മലയാളത്തിലെ സൗന്ദര്യാത്മക കവികള്‍ക്ക്چ എന്ന് ടോണി പ്രതിഷേധിച്ചേക്കാം.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJ0EMUfpx-TTcYEEZhKkeWJOB7dUeMTdRvAbsiHiUzC1hWDHcVbOGlO2nr-ZTZdvdQz0PlNvIkTTGkRNBmO2V2uQuoxnhdlXTNjHKwmLh3HqSdc1wO4N0CSLWygdE9swv9xOjEvB5hdK-O/s1418/kavyanuboothi.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1418" data-original-width="926" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJ0EMUfpx-TTcYEEZhKkeWJOB7dUeMTdRvAbsiHiUzC1hWDHcVbOGlO2nr-ZTZdvdQz0PlNvIkTTGkRNBmO2V2uQuoxnhdlXTNjHKwmLh3HqSdc1wO4N0CSLWygdE9swv9xOjEvB5hdK-O/s320/kavyanuboothi.JPG" /></a></div><p></p><p> ആശയങ്ങള്‍ക്ക് സ്ഥിരതയില്ല. എന്നാല്‍ കവിതയ്ക്ക് അതുണ്ട് എന്ന് വാദിച്ചുറപ്പിക്കാന് ശ്രമിച്ചിട്ടുണ്ട് ടോണി (കവിതയും സ്ഥിരതയും - പോരെഴുത്ത്). ഈ വാദത്തിന്റെ ശരിയെ കാര്യമായിത്തന്നെ സംശയിക്കുന്ന ആളാണ് ഞാന്‍. ആശയങ്ങള്‍ പലതും അല്പായുസ്സ് തന്നെ. പക്ഷെ, ചില ആശയങ്ങള്‍ അവ രൂപം കൊണ്ട് സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞതിനു ശേഷവും നമ്മോടൊപ്പം ജീവിക്കുന്നുണ്ട്. അവയില്‍ ചിലതിനോട് ആളുകള്‍ കലഹിക്കുന്നു. മറ്റ് ചിലതിനെ തങ്ങളുടെ വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിന് കൂട്ടുപിടിക്കുന്നു. അനേകം ഭാഷകളിലായി അനേക ലക്ഷം കവിതകള്‍ ഇതിനകം വിസ്മൃതിയിലായിട്ടുണ്ട്. അവയ്ക്ക് അത്തരമൊരു ദുര്‍വിധിയുണ്ടായത് അവ അല്പായുസ്സായ ആശയങ്ങളെ ആശ്രയിച്ചതുകൊണ്ടാണെന്ന് പറയുന്നതിനെക്കാള്‍ പതിന്മടങ്ങ് ശരിയാവുക അവ അവയുടെ കാലത്ത് സജീവമായിരുന്ന ആശയങ്ങള്‍ക്കു നേരെ അപ്പാടെ മുഖംതിരിഞ്ഞു നിന്ന് ആലോചനാരഹിതമായ ഒരു ലോകത്ത് സ്വയം തടവിലിട്ടതുകൊണ്ടാണ് എന്നു പറയുന്നതാവും. ഏത് ആശയവുമായുള്ള കേവലമായ ഐക്യപ്പെടല്‍ കവിതയെ കവിതയല്ലാതാക്കിത്തീര്ക്കും. കേവലമായ പ്രസ്താവന എന്ന നിലയ്ക്ക് പോലും അത്തരമൊരു കവിതയ്ക്ക് ആരും പ്രത്യേക പ്രസക്തി കല്പിക്കുകയുമില്ല. പക്ഷെ, താന്‍ എഴുതുന്ന കവിതകള്‍ തന്റെ കാലത്തെ ഒരാശയവുമായും വിധ്യാത്മകമോ നിഷേധാത്മകമോ സംവാദാത്മകമോ ആയ യാതൊരു ബന്ധവും ബോധത്തിലോ അബോധത്തിലോ പുലര്‍ത്തുകയില്ലെന്ന നിലപാടില്‍ എത്തിച്ചേരാന്‍ കവി എന്ന പേരിന് അര്‍ഹതയുള്ള ആര്‍ക്കും സാധ്യമാവില്ല.</p><p>സൗകര്യം സത്യമായിത്തീര്‍ന്ന കാലത്തിന്റെ നാഡിഞരമ്പുകള്‍</p><p> കെ. ആര് ടോണി ആധുനികോത്തരത എന്ന അവസ്ഥയെ നിര്‍വചിക്കാന്‍ സഹായിക്കുന്ന ആശയങ്ങളെ പല രൂപത്തില്‍, പല ഊന്നലുകളോടെ നിര്‍ലോഭമായി തന്റെ കവിതകളില്‍ ഉപയോഗപ്പെടുത്തിയ കവിയാണ്. നമ്മുടെ കാലത്തെ മലയാള കവികളില്‍ ഏറ്റവും ശ്രദ്ധേയനാണ് ഈ കവി എന്ന് വായനയില്‍ വലിയ ജാഗ്രത പുലര്‍ത്തുന്ന പലര്‍ക്കും തോന്നുന്നതും അതുകൊണ്ടു തന്നെയാണ്. ഈ ആശയാവതരണങ്ങള്‍ തന്നെയാണ് ടോണിയുടെ കവിതയെ തന്റെ സമകാലികരുടെതില് നിന്ന് വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത്. ഇക്കാരണത്താല്‍ ഈ കവിത അസ്ഥിരപ്പെടുമോ, ഭാവുകത്വ പരിണാമത്തിന്റെ അടുത്ത ഘട്ടത്തില്‍തന്നെ മലയാളിയുടെ ഗൗരവപൂര്‍ണമായ സാഹിത്യചര്‍ച്ചകളില്‍ അവയ്ക്ക് ഇടം ലഭിക്കാതാവുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ പ്രസക്തം തന്നെയാണ്. ടോണിയുടെ ചില കവിതകളുടെ കാര്യത്തില്‍ വലിയ താമസമില്ലാതെ തന്നെ കാലഹരണപ്പെടല്‍ സംഭവിക്കും എന്നു തന്നെ ഞാന്‍ കരുതുന്നു. പക്ഷെ, അതൊരു വലിയ പ്രശ്നമാണെന്ന് ഞാന്‍ കരുതുന്നില്ല. ദീര്‍ഘായുസ്സോടെ ജീവിക്കാന്‍ സാധ്യതയുള്ളതല്ല എന്ന ഊഹത്തെ ആശ്രയിച്ച് ഒരു കവിത ഇന്ന് നമുക്ക് തരുന്ന അനുഭവത്തെ നിരാകരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.</p><p> സര്‍വസാധാരണമായ മനുഷ്യാനുഭവങ്ങള്‍ക്കു പോലും വലിയ അര്‍ത്ഥവ്യത്യാസം വരുത്തിയകാലമാണ് ആധുനികോത്തരതയുടെത്. മനുഷ്യന്റെ സാധാരണ പെരുമാറ്റരീതികളും ചേഷ്ടകളും തന്നെ അവ ഇന്നലെ വരെ വളരെ സ്വാഭാവികമായി ഉല്പാദിപ്പിച്ചുകൊണ്ടിരുന്ന അര്‍ത്ഥങ്ങള്‍ കൈവിട്ട് പുതിയവ, മിക്കപ്പോഴും നേര്‍വിപരീതമായവ സ്വീകരിച്ചിരിക്കുന്നുവെന്നോ അവ സന്നിഗ്ധതയുടെ വഴുവഴുപ്പുള്ള പ്രതലത്തില്‍ എത്തിച്ചേര്ന്നിരിക്കുന്നുവെന്നോ പറയാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൃതിയില്‍ അത് പ്രത്യക്ഷത്തില്‍ ഉദ്ദേശിക്കുന്നതായി ഭാവിക്കുന്ന അര്‍ത്ഥത്തിന്റെ വിപരീത സാധ്യതകള്‍ അന്തര്നിഹിതമായിരിക്കുന്നതിനെ കുറിച്ചും അനന്തമായി നീട്ടിവയ്ക്കപ്പെടുന്ന അര്‍ത്ഥത്തെ കുറിച്ചും അപനിര്‍മാണം എന്ന പുതിയ സമീപനരീതി അവതരിപ്പിച്ച് ദെറിദ മുന്നോട്ടുവച്ച ആശയങ്ങളെ ആവേശപൂര്‍വം പിന്‍പറ്റുമ്പോള്‍ അവയുടെ പശ്ചാത്തലത്തിലെ അനുഭവലോകത്തില്‍ വന്ന ഈ മാറ്റത്തെ കുറിച്ച് അജ്ഞരായിരിക്കുകയോ അജ്ഞത ഭാവിക്കുകയോ ചെയ്യുകയാണെങ്കില്‍ അത് നിരര്‍ത്ഥമായ ബൗദ്ധിക അഭ്യാസപ്രകടനം മാത്രമെ ആവൂ. വാക്കുകള്‍ക്ക് അര്‍ത്ഥത്തിന്റെ തലത്തില്‍ അനാദികാലം മുതല്‍ക്കെ ഉള്ളതായി പറയപ്പെടുന്ന ഒരു സ്വഭാവം ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ ഒരാള്‍ പുതുതായെന്ന പോലെ കണ്ടെത്തുകയും ആ കണ്ടെത്തല്‍ ദര്‍ശനത്തിന്റെയും സാഹിത്യനിരൂപണത്തിന്റെയും മേഖലകളിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി വാഴ്ത്തപ്പെടുകയും ചരിത്രശാസ്ത്രത്തിന്റെ മേഖലയില്‍ പോലും അത് വലിയ ഇളക്കങ്ങളുണ്ടാക്കുകയും ചെയ്തത് മൂര്‍ത്തമായ മനുഷ്യാനുഭവങ്ങള്‍ അവയെ പിന്തുണക്കുന്നതുകൊണ്ടു തന്നെയാണ്. അനുഭവ ലോകത്ത് സംഭവിച്ച ഈ അട്ടിമറി എത്ര ലളിതമായാണ് ടോണി ആവിഷ്കരിച്ചിരിക്കുന്നത് എന്ന് നോക്കുക:</p><p> ڇനിങ്ങള്‍ പുഞ്ചിരിതൂകാറുണ്ടോ?</p><p> പല്ലി വാലിട്ടുപോകാറില്ലേ?ڈ</p><p> (ഇന്‍ - ഔട്ട്)</p><p> ഓരോ പുഞ്ചിരിതൂകലും ആത്മരക്ഷോപായമായി മാറുന്ന, ഓരോ പരിചയക്കാരനും (സുഹൃത്തും) പേടിക്കേണ്ടുന്ന ആളായി മാറുന്ന സ്ഥിതി ആധുനികോത്തരത എന്ന അവസ്ഥ യാഥാര്ത്ഥ്യമായിത്തീരുന്നതിനു മുമ്പ് നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. ഈ അവസ്ഥയെ അതേ പേരുപയോഗിച്ചു തന്നെ വിശകലനം ചെയ്യുകയും ന്യായീകരിക്കുകയുമൊക്കെ ചെയ്യുന്ന ദര്‍ശനം ഫ്രെഡറിക് ജെയിംസണ് വ്യക്തമാക്കിയതുപോലെ പില്ക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തിയാണ്. രാഷ്ട്രീയമായ കണിശതയോടെ ഇങ്ങനെ പറയാന്‍ മടിയുള്ളവര്‍ക്ക് സമകാലലോകാവസ്ഥ വസ്തുക്കളുടെ അമിതോല്പാദനത്തിലൂടെയും വ്യാപകമായ ഊഹക്കച്ചവടങ്ങളിലൂടെയും മാധ്യമലോകത്തെ അധീശശക്തികള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ നിര്‍മിച്ച് പുറന്തള്ളുന്ന വ്യാജവാര്‍ത്തകളിലൂടെയും വ്യാജവിവരങ്ങളിലൂടെയുമൊക്കെ ഉല്പാദിപ്പിച്ച ഒന്നാണെന്നും യാഥാര്‍ത്ഥ്യത്തെ പ്രതീതിയാഥാര്‍ത്ഥ്യം പിന്തള്ളുന്ന ഭൗതികവും സാംസ്കാരികവുമായ സാഹചര്യം ഈ അവസ്ഥയുടെ ഉല്പന്നമാണെന്നും മാത്രം പറഞ്ഞ് അവസാനിപ്പിക്കാം.</p><p> ڇശരിയായ് വരാം, തെറ്റായിരിക്കാം വ്യാഖ്യാനങ്ങള്‍</p><p> വേറിട്ട് സത്യം മാത്രമായ വസ്തുതയില്ലڈ</p><p> എന്നും</p><p> ڇസത്യം തന്നെ സൗന്ദര്യം</p><p> സൗന്ദര്യം തന്നെ സൗകര്യം, അതായത്</p><p> സൗകര്യം തന്നെ സത്യംڈ</p><p> (തത്ത്വമസി)</p><p> എന്നും</p><p><span style="white-space: pre;"> </span>ڇഎന്നെത്തന്നെ ഞാന്‍</p><p><span style="white-space: pre;"> </span>ഊഹിക്കേണ്ടിയിരിക്കുന്നു!ڈ</p><p><span style="white-space: pre;"> </span>(ഊഹം)</p><p> എന്നും</p><p> എഴുതിയപ്പോള്‍ ലോകമെമ്പാടും മനുഷ്യര്‍ വ്യവഹരിക്കുന്ന എല്ലാ മേഖലകളിലും സത്യത്തെ പല വഴിയില്‍ സന്ദിഗ്ധാവസ്ഥയിലേക്ക് തള്ളിയ ആധുനികോത്തര രാഷ്ട്രീയ സാംസ്കാരികാവസ്ഥയെ കുറിച്ച് തികഞ്ഞ നിര്‍വികാരത ഭാവിച്ച് സംസാരിക്കുകയാണ് ടോണി.</p><p> ഡ്രാക്കുളയും കുട്ടിച്ചാത്തനും (കോട്ടയം പുഷ്പനാഥിനു പ്രണാമം) എന്ന കവിതയില്‍ ഇതേ കാര്യം കവി കുറെക്കൂടി നാടകീയമായി സാധിച്ചിട്ടുണ്ട്.</p><p> ഈ കവിതയിലെ ഡിറ്റക്ടീവ് മാര്ക്സിന് തന്നെ ഡ്രാക്കുള കാസലിലേക്ക് കൊണ്ടുപോവാന്‍ ടാക്സി ഡ്രൈവറോട് പറയുന്നു. എന്നാല്‍ കാര്‍ ചെന്നു നില്‍ക്കുന്നത് ഹോട്ടല്‍ ഡ്രാക്കുള കാസലിന്റെ മുന്നിലാണ്. പിറ്റേ ദിവസം കാസില്‍ ബ്രൗണ്‍ എന്നറിയപ്പെടുന്ന യഥാര്‍ത്ഥ ഡ്രാക്കുളകോട്ടയിലേക്ക് എന്നു പറഞ്ഞ് മറ്റൊരു ടാക്സി ഡ്രൈവര്‍ അയാളെ കൊണ്ടുപോവുന്നത് യഥാര്‍ത്ഥം എന്ന് വിശ്വസിക്കപ്പെടുന്ന വ്യാജ ഡ്രാക്കുളകോട്ടയിലേക്കാണ്. പിന്നീട് സംഭവിച്ച കാര്യങ്ങള്‍ കവി പറഞ്ഞുവച്ചിരിക്കുന്നത് ഇങ്ങനെയാണ്:</p><p> ڇയഥാര്‍ത്ഥത്തിലുള്ള യഥാര്‍ത്ഥ ഡ്രാക്കുളക്കോട്ട ആര്ഗസ്കോട്ട എന്നതാണെന്നു പറഞ്ഞുകേട്ട മിസ്റ്റര്‍ മാര്ക്സിന് യഥാര്‍ത്ഥം എന്ത് എന്നും ഇല്ലാത്ത ഒന്നിന്റെ വ്യാജന് ഉണ്ടാകുമോ എന്നുമുള്ള വലിയ ദാര്‍ശനിക പ്രശ്നത്തില്‍ ചെന്നുമുട്ടി. അദ്ദേഹം ഹാഫ്-എ-കൊറോണ തുടരെത്തുടരെ വലിക്കുകയും അവയുടെ ഒഴിഞ്ഞ കൂടുകളുടെ മൂട്ടില് ദ്വാരമിടുകയും ചെയ്തുകൊണ്ടിരുന്നു.</p><p> ഇതേ സമയം ആയിരക്കണക്കിന് മൈലുകള്‍ക്കിപ്പുറത്ത് ഇങ്ങു കേരളത്തിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടായിരുന്നു. തൃശൂരിലെ പെരിങ്ങോട്ടുകര കവലയില്‍ ബസ്സിറങ്ങിയ തമിഴ്നാട്ടുകാരന് ആറുച്ചാമി കുട്ടിച്ചാത്തന്റെ അമ്പലം അന്വേഷിച്ചു. മുപ്പത് ചാത്തനമ്പലങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. മുപ്പതിന്റെയും പ്രതിനിധികള്‍ അദ്ദേഹത്തെ പിടികൂടി തങ്ങളുടേതാണ് യഥാര്‍ത്ഥ ചാത്തന് എന്നു പറഞ്ഞു! ആറുച്ചാമി മുപ്പതായി ശകലീകരിക്കപ്പെട്ടു! സമാനമായ സംഭവങ്ങള്‍ ലോകത്ത് മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു!ڈ</p><p> ഇതെങ്ങനെ കവിതയായിത്തീരുമെന്ന്, അലങ്കാരമാണ് കവിത എന്നും ധ്വനിയാണ് കവിതയുടെ ആത്മാവ് എന്നുമൊക്കെ കരുതുന്നവര്‍ ചോദിച്ചേക്കും. ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ നിലനില്ക്കുന്നതും നാനാതരം ഭൗതിക സുഖങ്ങള്‍ക്കും മത്സരങ്ങള്‍ക്കും പുറകെ നിരന്തരം പാഞ്ഞു നടക്കുന്നതുമൂലം ബോധത്തിന്റെ ചില മേഖലകളെ ബാധിക്കുന്ന ആന്ധ്യം കാരണം അറിവില്‍ പെടാതെ പോകുന്നതുമായ കാര്യങ്ങള്‍ കാണിച്ചു തരിക അല്ലെങ്കില്‍ അറിയിച്ചു തരിക എന്നത് കവിത ഏറ്റെടുക്കുന്ന ഗംഭീരമായ പ്രവൃത്തികളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണെന്നും അതാണ് അല്ലാതെ കാവ്യസൗന്ദര്യത്തെ കുറിച്ച് ആചാര്യന്മാര് കാലാകാലമായി പഠിപ്പിച്ചു പോരുന്ന സംഗതികളല്ല പരമപ്രധാനമെന്നും മറുപടി പറയാം. </p><p> നമ്മുടെ കാലത്ത് പക്ഷെ കാര്യങ്ങള്‍ നമ്മുടെ അറിവില്‍ പെടാതെ പോവുകയല്ല, നാം എന്തിനെ തേടി നടക്കുന്നുവോ അതാണെന്ന് തോന്നിക്കുകയും യഥാര്‍ത്ഥത്തില്‍ അതല്ലാതിരിക്കുകയും ചെയ്യുന്ന സംഗതികള്‍ നമ്മെ വന്നു പൊതിയുകയാണ് ചെയ്യുന്നത്. അവയുടെ പെരുപ്പത്തിനടിയില് യാഥാര്‍ത്ഥ്യം അപ്രത്യക്ഷമാവുന്നു. ഇത്തരം അനുഭവങ്ങള്‍ പലകുറി ആവര്‍ത്തിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം നമ്മുടെ പരിഗണനയില്‍ നിന്നും ഓര്‍മയില്‍ നിന്നു തന്നെയും മാഞ്ഞുപോവുന്നു. പ്രതീതികള്‍ കൊണ്ട് തൃപ്തരാവുന്ന അല്ലെങ്കില്‍ തൃപ്തി ഭാവിക്കാനാവുന്ന മനോനില നാം കൈവരിക്കുന്നു. എല്ലാ സാമൂഹ്യാനുഭവങ്ങളെയും വ്യക്തിഗതാനുഭവങ്ങളെത്തന്നെയും ഈ മനോനിലയോടെ സമീപിക്കുക ശീലമായിത്തീരുന്ന മനുഷ്യര്‍ക്ക് പിന്നെ ഒരു മൂല്യത്തെയും മുറുകെ പിടിക്കേണ്ട കാര്യമല്ല. ഒരാശയത്തെയും നെഞ്ചോട് ചേര്‍ത്തു വയ്ക്കേണ്ടതില്ല. ലോകത്തെവിടെയും പുതിയ കാലത്തെ മനുഷ്യര്‍ ഈ ശൂന്യതയെ അമ്പരപ്പില്ലാതെ സ്വീകരിക്കാന്‍ അവരുടെ പൂര്‍ണമായ അറിവോടും സമ്മതത്തോടും കൂടിയുമല്ലാതെ പരിശീലിപ്പിക്കപ്പെടുന്നുണ്ട്.</p><p> ഈ പരിണതിയെ യാതൊരു തരത്തിലുള്ള ദാര്‍ശനിക നാട്യവുമില്ലാതെ ആവിഷ്കരിക്കാന്‍ സാധിക്കുന്നു എന്നതാണ് ടോണിയുടെ എഴുത്തിന്റെ പ്രത്യേകത. നാം ജീവിക്കുന്ന കാലത്തിന്റെ കബളിപ്പിക്കുന്ന മാംസളതയില്‍ ആനന്ദം കണ്ടെത്തുകയല്ല, അതിന്റെ നാഡിഞരമ്പുകള്‍ നേരിട്ട് തൊട്ടുകാണിക്കുകയാണ് കവി. څവായനക്കാരന് കവിതയില്‍ കണ്ടെത്തുന്നത് ചതിപ്രയോഗമില്ലാത്ത കവിതയുടെ ലാഘവം, ആര്‍ജവം, ചലനാത്മകത എന്നിവ മാത്രംچ എന്ന് ടോണിയുടെ څഅനധികൃതംچ എന്ന കവിതയെ കുറിച്ച് ഡോ. സി. എസ് ബിജു പറഞ്ഞത് അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് പൊതുവായി പറയാവുന്നതാണ്.</p><p> കാലത്തെ തൊട്ടുകാണിക്കുമ്പോള്‍ നിര്‍മമതയും നിസ്സംഗതയും ഭാവിക്കാന്‍ മിക്കപ്പോഴും ടോണിക്ക് കഴിയാറുണ്ട്. ഈ തന്ത്രം പരാജയപ്പെട്ട് വലിയ വൈകാരികാനുഭവമായി വായനക്കാരെ പൊള്ളിച്ചു കളയുന്ന ചില കവിതകളുണ്ടെങ്കിലും അസാധാരണമായ മിതത്വം വഴി അവയെ അതിവൈകാരികതയിലേക്ക് തള്ളിവിടാതിരിക്കാനുള്ള സര്‍ഗാത്മക സൂക്ഷ്മത അവിടെയും അദ്ദേഹം പുലര്‍ത്തിയിരിക്കുന്നതായി കാണാം. څഹെര്‍ബേറിയംچ എന്ന കവിത മാത്രം ഉദാഹരിക്കാം. നീലത്തിരി എന്ന ചെടിയെപ്പറ്റി പറഞ്ഞാണ് കവിത ആരംഭിക്കുന്നത്. പിന്നെ പത്തുനാല്പതു വര്‍ഷം മുമ്പ് ഹെര്‍ബേറിയം ഉണ്ടാക്കാന്‍ വിവിധ തരം ചെടികള്‍ തേടി തന്നോടൊപ്പം നടന്നവള്‍ പിന്നീട് തന്റെ ജീവിതസഖിയായിത്തീര്‍ന്ന കാര്യം പറയുന്നു. څഇന്നലെ അവളുടെ പിണ്ഡമടിയന്തിരമായിരുന്നുچ എന്ന വാക്യമാണ് തൊട്ടു പിന്നാലെ വരുന്നത്. ആഖ്യാതാവ് പഴയ ഹെര്‍ബേറിയം എടുത്തു നോക്കുന്നു. പണ്ട് അവളും താനും കൂടി ഹെര്‍ബേറിയം ഉണ്ടാക്കിയതിന്റെ ഓര്‍മകളിലൂടെ അയാള്‍ കടന്നുപോവുന്നു.</p><p> കവിതയിലെ അവസാനവരികള്‍ ഇങ്ങനെയാണ്:</p><p> ڇഹെര്‍ബേറിയം തിരിച്ചു വയ്ക്കുന്നേരം</p><p> ഒരില അടര്‍ന്നുവീണു</p><p> അത് ഏതു ചെടിയുടേതാണെന്നറിഞ്ഞിട്ട്</p><p> എന്തു കാര്യം!ڈ</p><p> ഒരു വ്യക്തിയുടെ ജീവിതത്തില്‍ അനിയന്ത്രിതമായ വൈകാരികത്തള്ളിച്ച ഉണ്ടാക്കാവുന്ന നിമിഷങ്ങളെ കുറിച്ച് സംസാരിക്കുന്ന കവിതയാണ് څഹെര്‍ബേറിയംچ. എന്നിട്ടും കവി എത്രമേല്‍ മിതവാക്കായാണ് ആ സന്ദര്‍ഭത്തെ ആവിഷ്കരിച്ചിരിക്കുന്നത്! ഈ മിതത്വം കൈവിടാതിരിക്കുക വഴിയാണ് ടോണിയുടെ വലിയ സാമൂഹ്യവിമര്‍ശനം സാധിക്കുന്ന പല കവിതകളും അസാധാരണമായ ഊര്‍ജം കൈവരിച്ചിരിക്കുന്നത്.</p><p> څടോണി എഴുതുന്നതുപോലെ കവിത എഴുതാന്‍ അനുവദിക്കുന്ന ഒന്നല്ല മലയാളത്തില്‍ പൊതുസമ്മതിയുള്ള കാവ്യഭാവുകത്വം. പല കാലങ്ങളിലായി നമ്മുടെ കവികളില്‍ ചിലര്‍ പല പരീക്ഷണങ്ങള്‍ക്കും ശ്രമിച്ചിരുന്നുവെന്നത് വസ്തുതയാണ്. പക്ഷെ, സാഹിത്യം ഉള്‍പ്പെടെ സാംസ്കാരിക വ്യവഹാരത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളിലും നൂറ്റാണ്ടുകളായി ആധിപത്യമുറപ്പിച്ചിരിക്കുന്ന സവര്‍ണഭാവുകത്വത്തെ കുടഞ്ഞെറിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നൂറ്റാണ്ടുകളിലേക്ക് നീളുന്ന അതിവിപുലമായ ജനകീയാംഗീകാരവും ഒരു കവിയുടെ മഹത്വത്തെ ഉറപ്പിക്കുകയില്ലെന്ന് സ്ഥാപിക്കാന്‍ നിരൂപകര്‍ ശ്രമിക്കുന്നുമെന്നതിന് കുഞ്ചന്‍ നമ്പ്യാരോടുള്ള സമീപനം പ്രബലമായൊരു തെളിവാണ്. ആഢ്യഭാവുകത്വം ഇപ്പോഴും അദ്ദേഹത്തിന് ഹാസ്യകവി എന്നതിനപ്പുറത്തുള്ള ഒരു സ്ഥാനമനുവദിക്കുന്നില്ല. ആത്മീയാനുഭവങ്ങളാലോ ധ്വനി സാന്ദ്രതയാലോ അനന്യമായ സൗന്ദര്യാനുഭൂതികളിലേക്ക് വായനക്കാരെ നയിക്കുമെന്ന് നിസ്സംശയം നിര്‍ണയിക്കാവുന്ന അലങ്കാരപ്രയോഗങ്ങളാലോ നിറഞ്ഞ് കനക്കുക എന്നതാണ് ഏതൊരു സാഹിത്യസൃഷ്ടിയുടെയും ഏറ്റവും വലിയ സൗഭാഗ്യമായി സാഹിത്യത്തിലെ അധികാര കേന്ദ്രങ്ങള്‍ ഇന്നും കാണുന്നത്. അരനൂറ്റാണ്ട് മുമ്പ് വരെയും ആഢ്യഭാവുകത്വത്തോട് എതിരിടുന്നതിനുള്ള സംഘടിത ശ്രമങ്ങള്‍ മലയാളത്തിലുണ്ടായിരുന്നു. എന്നാല്‍ ആഭ്യന്തര വൈരുധ്യങ്ങളും ആഢ്യരുടേതില് നിന്ന് വ്യത്യസ്തമെങ്കിലും ഫലത്തില്‍ നേരിയ വ്യത്യാസം മാത്രമുള്ള അധികാരപ്രയോഗത്തോടുള്ള ആഭിമുഖ്യവും കാരണം അത് പതുക്കെപ്പതുക്കെ ദുര്‍ബലമായി. ഇപ്പോഴാണെങ്കില്‍, ഇടതുപക്ഷം പല തലങ്ങളിലും ഉത്സാഹപൂര്‍വം സ്വയം അരാഷ്ട്രീയവല്ക്കരിച്ചതു കാരണം സാംസ്കാരിക പ്രതിരോധത്തിനും വിപ്ലവകരമായ പുതുനിര്മിതികള്ക്കും വേണ്ടിയുള്ള പഴയ ശ്രമങ്ങളുടെ ഓര്മ പോലും മൃതപ്രായമായിരിക്കുകയാണ്.</p><p>വിരുദ്ധോക്തികള്ക്കപ്പുറം</p><p> വക്രോക്തിയാണ് കവിതയുടെ ജീവന് എന്ന നിലപാട് ഭാരതീയര്‍ക്ക് പണ്ടേ പരിചിതമാണ്. വിരുദ്ധോക്തികളാണ് കവിതയ്ക്ക് ഏറ്റവും ഉചിതവും അനിവാര്യവുമെന്ന് പറഞ്ഞ ഇംഗ്ലീഷിലെ ക്ലിയാന്ത് ബ്രൂക്സിന്റെ കവിതാപഠനങ്ങള്‍ ഇംഗ്ലീഷ് സാഹിത്യനിരൂപണത്തിന്റെ ചരിത്രവുമായി അടുത്ത പരിചയമുള്ളവര്‍ക്കെല്ലാം നന്നായി അറിയുകയും ചെയ്യാം. സമകാല മലയാളകവിതയിലെ ഏറ്റവും വലിയ സാന്നിധ്യം വിരുദ്ധോക്തികളാണ്. പല കവിതകളും വളരെ സൗകര്യപ്രദമായ ഒരു രക്ഷാമാര്‍ഗമെന്ന പോലെ വിരുദ്ധോക്തിയെ പ്രയോജനപ്പെടുത്തുന്നത് കാണാം. പെട്ടെന്ന് അവിചാരിതമായി ലഭിക്കുന്ന കൗതുകം കലര്‍ന്ന രസം കാരണം വായനക്കാര്‍ ഈ വിരുദ്ധോക്തി കവിതയില്‍ നിര്‍വഹിക്കുന്ന ധര്‍മമെന്താണ് എന്ന ആലോചനയ്ക്കൊന്നും മിനക്കെടാറില്ല.</p><p> പുതുകവികളില്‍ പലര്‍ക്കും ഒരു തന്ത്രപ്രയോഗം മാത്രമായ വിരുദ്ധോക്തി ടോണിയുടെ കവിതകളില്‍ വ്യത്യസ്തമായ അര്‍ത്ഥതലങ്ങള്‍ ആര്‍ജിക്കുന്നത് കണ്ടെത്താന്‍ വലുതായി ക്ലേശിക്കേണ്ടതൊന്നുമില്ല. രൂക്ഷമായ സാമൂഹ്യ പരിഹാസവും സാമൂഹ്യവിമര്‍ശനവും സാധിക്കുന്നതിനു വേണ്ടിത്തന്നെയാണ് ടോണി വിരുദ്ധോക്തികളെ പ്രയോജനപ്പെടുത്തുന്നത്. അവിടം കൊണ്ട് നിര്‍ത്താതെ അവ വലിയ ചില ഓര്‍മപ്പെടുത്തലുകളായും കേട്ടില്ലെന്ന് നടിക്കാനാവാത്ത വിധം മുഴക്കമുള്ള ചോദ്യങ്ങളായും പ്രവര്‍ത്തിക്കുന്നുണ്ട്. ചിരി മാത്രം ലക്ഷ്യമാക്കുന്ന കേവല നര്‍മം അവയുടെ ലക്ഷ്യമേയല്ല.</p><p> വക്രോക്തി എന്നതിനെ അതിന്റെ ഏറ്റവും വിപുലമായ അല്ലെങ്കില്‍ സ്ഥൂലമായ അര്‍ത്ഥത്തില്‍ പറച്ചിലിലെ വൈചിത്ര്യമായി പ്രയോഗിച്ച് സംതൃപ്തിയടയുന്ന ആളല്ല ടോണി. ഭാഷയും രൂപഘടനയും ഉള്‍പ്പെടെ കവിതയെ മൊത്തത്തില്‍ത്തന്നെ വലിയ വിരുദ്ധോക്തികളാക്കി മാറ്റുന്ന രീതി ആവര്‍ത്തിച്ച് അവലംബിച്ചിട്ടുള്ള കവിയാണ് അദ്ദേഹം.</p><p> ڇകാട്ടില്ച്ചരിക്കുമൊരുമാടിനുതുല്യനാം ഞാന്‍</p><p> വീട്ടില്ജ്ജനിച്ചു തുലയുന്നതിനെന്തു ബന്ധം</p><p> - ആട്ടും പുകഴ്ചയുമഭേദമെനിക്കു ബ്രഹ്മം</p><p> തീട്ടത്തിലും മരുവുമൂണിലുമെന്ന പോലെ!ڈ</p><p> (കുറുക്കങ്കുന്ന്)</p><p> ഗഹനമായ എന്തൊക്കെയോ പറയുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഉതകുംവിധമാണ് ഇവിടെ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്. നാം പരിചയിച്ചു പോന്ന തരത്തിലുള്ള ഗഹനത ഇവിടെയില്ല. എന്നാല്‍ ഇതിലെ അനുഭവവും അതില്‍ നിന്ന് വന്നുചേരുന്ന അറിവും അവയുടെ പക്ഷത്തു നിന്ന് നോക്കിയാല്‍ അതീവ ഗഹനമാണ്. ആവര്‍ത്തിച്ചുള്ള പ്രയോഗം കൊണ്ട് ഗാംഭീര്യത്തിന്റെ മാനദണ്ഡമായിത്തീരുന്ന വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും മൊത്തത്തിലുള്ള ആവിഷ്കാരപ്രകാരത്തിനും ഇടം നല്‍കേണ്ടതില്ലാത്തതെന്ന് പൊതുവെ കരുതപ്പെടുന്ന ജീവിതവും അതിന്റേതായ നിലയ്ക്ക് ഗഹനമാണ്. ഈ നിലപാട് തന്റെ കവിതകളിലൂടെ പലവട്ടം വെളിപ്പെടുത്തിയതിലൂടെ ടോണി സമകാല മലയാള കവിതയിലെ ഏറ്റവും അര്‍ത്ഥവത്തായ ജനകീയതയുടെ പ്രതിനിധിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ ജനകീയതയെ തിരിച്ചറിയാന്‍ താല്പര്യവും ശേഷിയുമുള്ള ജനങ്ങളുടെ എണ്ണം തീരെ കുറഞ്ഞുപോയതും നിരൂപകരായി പ്രതിഷ്ഠ നേടിക്കഴിഞ്ഞ എല്ലാവരും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ആഢ്യകവിതയുടെ പക്ഷത്തു തന്നെ നില്ക്കുന്നവരായതും കവിയുടെ ഭാഗ്യക്കേടാണെന്ന് പറച്ചിലിന്റെ ശീലം കൊണ്ട് പറഞ്ഞുപോയേക്കാമെങ്കിലും ഇക്കൂട്ടരുടെ കണ്ണില്‍ പെടാതെ കഴിയാന്‍ സാധിക്കുന്നുവെന്നതില്‍ ടോണിക്ക് ഏറെ ആത്മസംതൃപ്തിക്കുള്ള വകയുണ്ടെന്ന് പറയുന്നതാവും കൂടുതല്‍ ശരി.</p><p> താനും തന്റെ തലമുറയില്‍പെട്ട ചിലരും യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്തത് എന്നതിനെപ്പറ്റി ടോണിക്ക് കൃത്യമായ ധാരണയുണ്ട്. ആധുനികോത്തരതയുടെ സൗന്ദര്യശാസ്ത്രം, സകലമാന വൈവിധ്യങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കും പ്രവേശം നല്കുന്ന സമകാല ജീവിതത്തിന്റെ വസ്തുസ്ഥിതികഥനത്തിനും അതിന്റെ സൂക്ഷ്മതലങ്ങളിലേക്കുള്ള വിചിത്ര മാര്‍ഗങ്ങളിലൂടെയുള്ള സഞ്ചാരത്തിനും തമ്മില്‍ മൂല്യത്തിന്റെ തലത്തില്‍ സാരമായ ഭേദം കല്പിക്കാത്ത ഒന്നാണ്. څപോസ്റ്റ് മോഡേണിസം ഒരിസമല്ല, ഒരവസ്ഥയാണ്چ എന്ന പ്രസ്താവത്തെ ന്യായീകരിക്കും വിധത്തിലുള്ളതാണ് പല ആധുനികോത്തര രചനകളിലെയും വസ്തുസ്ഥിതിവിവരണത്തിന്റെ ഘടന. നിര്‍മമത ഭാവിച്ചുള്ളതും യഥാതഥം എന്ന പ്രതീതിയുളവാക്കുന്നതും എന്നാല്‍ ആവിഷ്ക്കരിക്കേണ്ടുന്ന യാഥാര്‍ത്ഥ്യത്തിനകത്ത് പ്രതീതികള്‍ക്ക് വിലക്കില്ലാത്തതിനാല്‍ യഥാതഥം എന്ന പരികല്പനയെത്തന്നെ പരിഹസിക്കുന്നതുമായ വിവരണങ്ങള്‍ക്ക് കൂടുതല്‍ സാധ്യത ലഭിക്കുന്നത് നോവലിലും ചെറുകഥയിലുമൊക്കെയാണ്. ഇക്കാര്യത്തില്‍ കവിത എന്ന മാധ്യമത്തിന് അതിന്റെ രൂപം നിര്ബന്ധമാക്കിത്തീര്ക്കുന്നതായി പൊതുവെ കരുതിപ്പോരുന്ന പരിമിതികളെ അനായാസം മറികടക്കാന്‍ കഴിയുന്നുണ്ട് ടോണിയുടെ രചനകള്‍ക്ക്. ഈയൊരു കാര്യം സാധിക്കുന്നതിനു വേണ്ടി കഥയുടേതില് നിന്ന് നേരിയ വ്യത്യാസം മാത്രമുള്ള ആഖ്യാനം സ്വീകരിക്കുന്നതിന് ടോണി അറച്ചു നില്ക്കുന്നതേയില്ല.</p><p> ബൃഹദാഖ്യാനങ്ങളിലുള്ള അവിശ്വാസം എന്ന ആധുനികോത്തര ദര്‍ശനത്തിന്റെ കേന്ദ്രാശയത്തിന് തീര്‍ച്ചയായും പോസിറ്റീവായ ചില ഫലങ്ങളുണ്ട്. അതിന്റെ രാഷ്ട്രീയം ചിലപ്പോള്‍ ചില തലങ്ങളില്‍ പാര്‍ശ്വവല്‍കൃതര്‍ക്ക് അനുകൂലവും വികസനമുദ്രാവാക്യവുമായി പുരോഗതിയിലേക്ക് കുതിക്കുന്നവരുടെ പരിഗണനയിലേ വരാത്ത പല പ്രശ്നങ്ങളിലേക്കും എത്തിച്ചേരുന്നതുമാണ്. താന്‍ ഒരു ആധുനികോത്തരനാണ് എന്ന് അവകാശപ്പെടാന്‍ പ്രത്യേകിച്ചൊരു താല്പര്യവും കാണിക്കാതെ തന്നെ ആധുനികോത്തരതയുടെ ദര്‍ശനത്തെയും ആഖ്യാന പരികല്പനയെയും വളരെ അര്‍ത്ഥവത്തായ രീതിയില്‍ തന്റെ രചനകളില്‍ പ്രയോഗിച്ചിട്ടുള്ള ആളാണ് ടോണി. തന്റെ കാലത്ത് തന്നോടൊപ്പം കവിതയെഴുതിക്കൊണ്ടിരിക്കുന്ന പല പുതുതലമുറക്കവികളും വ്യത്യസ്തതയുടെ രാഷ്ട്രീയം മനസ്സിലാക്കാത്തവരാണെന്ന് ടോണി വെട്ടിത്തുറന്ന് പറയുന്നുമുണ്ട്.</p><p> പി. കെ സുബൈദയ്ക്കു നല്കിയ അഭിമുഖ (പൊട്ടാതെ പുറത്തെടുത്ത മുഴക്കങ്ങള്‍: ഡ്രാക്കുളയും കുട്ടിച്ചാത്തനും)ത്തിലെ ചില ചോദ്യങ്ങള്‍ക്ക് ടോണി നല്കിയ മറുപടികളില്‍ രണ്ടെണ്ണം മാത്രം നോക്കിയാല്‍ മതി ഇക്കാര്യം വ്യക്തമാവാന്‍.</p><p> څപുതുകവിതയില്‍ ടോണിയടക്കമുള്ളവര് എന്ത് വ്യത്യാസത്തെയാണ് എഴുതിയത്?چ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഒന്നാമത്തേത്.</p><p> ڇസഹജമായ സാംസ്കാരിക പൈതൃകത്തിന്റെയും ആര്‍ജിതമായ പ്രത്യയശാസ്ത്രങ്ങളുടെയും കൂറ്റന്‍ ആഖ്യാനങ്ങള്‍ ഇതുവരെ കണക്കിലെടുത്തിട്ടില്ലാത്ത പാര്ശ്വവല്കൃത പ്രമേയങ്ങള്‍ക്ക് അക്കാലത്തെ പുതുകവിതകള്‍ നാവു കൊടുത്തിട്ടുണ്ട്. അതുപോലെ ഈ കൂറ്റന്‍ ആഖ്യാനങ്ങള്‍ക്ക് ഒരു പ്രതിസംസ്കാരം രചിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ വ്യത്യാസമല്ലേ? എന്നാല്‍ ഈ വ്യത്യാസത്തിന്റെ രാഷ്ട്രീയം ശരിക്കും മനസ്സിലാക്കാതെ പുതുകവിതയെന്നാല്‍ പുമ്പാറ്റച്ചിറകിനെയും പുല്ച്ചാടിയെയുമൊക്കെപ്പറ്റി څസൂക്ഷ്മമായിچ എഴുതുന്നതാണെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കാറുണ്ട്. അത് സൂക്ഷ്മതയല്ല, നിസ്സാരതയാണ്.ڈ</p><p> ഇനി കുമാരനാശാന് കഴിഞ്ഞുള്ള മറ്റു കവികളെ കുറിച്ചുള്ള ടോണിയുടെ ഒരു പൊതുനിരീക്ഷണത്തിലേക്ക് വരാം:</p><p> ڇമലയാളിയുടെ സാഹിത്യമനസ്സിന് അതിന്റേതായ ഒരു څറഗുലേഷന്چ ഉണ്ട്. എല്ലാ സമൂഹത്തിലുമുണ്ട് അവരുടേതായ റഗുലേഷന്. കല/സാഹിത്യം ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായ വഴക്കങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും സ്വീകാര്യതകള്‍ക്കും വല്ലാതെ വിരുദ്ധമായാല്‍ അത് അംഗീകരിക്കപ്പെടാന്‍ സാധ്യത വളരെ കുറവാണ്. ഇതിനെയാണ് റഗുലേഷന് എന്നു പറയുന്നത്. നമുക്ക് നമ്മുടെ മുഖ്യധാരാ മേല്‍ക്കോയ്മാ പാരമ്പര്യത്തില്‍ നിന്ന് കിട്ടുന്നതാണ് നമ്മുടെ റഗുലേഷന്. വളരെ പെട്ടെന്ന് സര്‍വസ്വീകാര്യത നേടുന്ന കവികള്‍ ഒന്നുകില്‍ നമ്മുടെ റഗുലേഷന് അകത്തുള്ളവരോ അല്ലെങ്കില്‍ വിപണി ബ്രാന്‍ഡ് ഉല്‍പ്പന്നമായി വളര്ത്തിക്കൊണ്ടുവരുന്നവരോ അല്ലെങ്കില്‍ റാഡിക്കലിസത്തിന്റെ പ്രകട പ്രതിച്ഛായ ഉള്ളവരോ - റാഡിക്കലിസത്തിന് നല്ല മാര്‍ക്കറ്റുണ്ട് - ആയിരിക്കാന്‍ സാധ്യതയുണ്ട്.</p><p>വേറിട്ട വഴിയുടെ ചില അടയാളങ്ങള്‍ കൂടി</p><p> അലങ്കാര നിര്‍മിതി, ശൈലി, പദങ്ങളുടെ തിരഞ്ഞെടുപ്പ് എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ടോണിയുടെ കവിത പുലര്‍ത്തിപ്പോരുന്ന വ്യത്യാസങ്ങളെപ്പറ്റി അധ്യാപകോചിതമായ ഭാഷയില്‍ ഉപന്യസിക്കാനുള്ള അതിയായ ആഗ്രഹം എന്നെ പിടികൂടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആ സാഹസത്തിന് ഞാന്‍ മുതിരുന്നില്ല. എങ്കിലും സമകാല മലയാള കവികളില്‍ എനിക്ക് വളരെ അടുപ്പം തോന്നിയ വളരെ കുറച്ച് കവികളില്‍ ഒരാളായ ടോണി കവിതയുടെ പ്രാഥമിക ഘടകങ്ങളായി കരുതി വരുന്ന സംഗതികളില്‍ മറ്റുള്ളവരില്‍ നിന്ന് എങ്ങനെ വ്യത്യസ്തനായിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നതില്‍ നിന്ന് പാടേ വിട്ടുനിന്നാല്‍ അത് കവിയോടെന്നതിലേറെ എന്നോട് തന്നെ ചെയ്യുന്ന തെറ്റാകയാല്‍, അല്പം ആത്മാനുരാഗത്തിന് വശംവദനായിത്തീര്ന്ന് എന്നു തന്നെ പറയാം, ഏതാനും ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്.</p><p> ആദ്യം അലങ്കാരത്തിന്റെ കാര്യത്തിലേക്ക് വരാം. സുഭാഷ് ചന്ദ്രന്റെ വാക്കുകള്‍ കടമെടുത്താല്‍ څകവികള്‍ക്ക് ജന്മദുഃഖമായി കിട്ടിയ ചമല്ക്കാരങ്ങളെക്കൊണ്ട് പരിക്കേല്പിക്കാതെچ (ഫിലോമിന ആന്റിക്ക് സ്തുതി - പ്ലമേനമ്മായി)യാണ് ടോണി അനുഭവങ്ങളെ കവിതയിലേക്ക് കൊണ്ടുവരുന്നത്. അലങ്കാരങ്ങള്‍ പക്ഷെ തന്റെ കവിതയ്ക്ക് വര്‍ജ്യമാണെന്ന് വിധിച്ചിട്ടുള്ള കവിയല്ല അദ്ദേഹം. കവിതയെ അലങ്കരിക്കുക പ്രാഥമിക ധര്‍മമായതുകൊണ്ടാണ് വ്യത്യസ്ത ലക്ഷണവും സ്വഭാവവുമുള്ള അലങ്കാരങ്ങള്‍ക്ക് ആ പൊതുപേര് കിട്ടിയത്. ടോണിയുടെ അലങ്കാരങ്ങള്‍ പക്ഷെ അവയുടെതില് നിന്നെല്ലാം തികച്ചും ഭിന്നമായ ഒരു ധര്‍മമാണ് ഏറ്റെടുക്കുന്നത്. ഉദാഹരണങ്ങള്‍ ചിലത് ചൂണ്ടിക്കാണിച്ചാല്‍ വിശദീകരണത്തിനു വേണ്ടി ക്ലേശിക്കാതെ തന്നെ കാര്യം വ്യക്തമാക്കാം.</p><p><br /></p><p>1. ജാഗ്രം എന്ന കവിതയില്‍</p><p> മന്ദത മാറ്റാനായി ബോധപൂര്‍വം വഴക്കുണ്ടാക്കാന്‍ പോയി തല്ല് വാങ്ങിയ ആള് തനിക്കുണ്ടായ അനുഭവം വിവരിക്കുന്നത് നോക്കുക:</p><p><span style="white-space: pre;"> </span>ڇമിന്നായം പോലെയൊരു പൊന്നീച്ച കണ്ണില്പ്പാറി</p><p><span style="white-space: pre;"> </span>മന്ദത മാറിതിരിച്ചറിഞ്ഞു യാഥാര്‍ത്ഥ്യങ്ങള്‍</p><p><span style="white-space: pre;"> </span>അല്പനേരം കൊണ്ടുണ്ടായെനിക്കു മനം മാറ്റം</p><p><span style="white-space: pre;"> </span>കന്യതന്‍ ചവിട്ടേല്ക്കെ അശോകമരം പോലെ!ڈ</p><p>2.</p><p><span style="white-space: pre;"> </span>ڇഎന്താകിലും വെയില്മൂക്കുവതിന്നു മുന്‍പേ</p><p><span style="white-space: pre;"> </span>ഏതാണ്ടു പാതിയുയരം കയറിക്കഴിഞ്ഞു</p><p> <span style="white-space: pre;"> </span>അച്ഛന് പറഞ്ഞ പടി കൊച്ചിയിലേക്കു പോകും</p><p><span style="white-space: pre;"> </span>ലക്ഷ്യം തികച്ചുമറിയാത്തൊരു കുട്ടിപോലെڈ</p><p><span style="white-space: pre;"> </span>(കുറുക്കങ്കുന്ന്)</p><p>3.</p><p><span style="white-space: pre;"> </span>ڇചിരിക്കും പൂവന്‍കുല കയറില്‍ തൂങ്ങിച്ചത്തു</p><p><span style="white-space: pre;"> </span>കിടപ്പാണതും കണ്ട് തെരുവില്‍ നില്പാണമ്മ.ڈ</p><p><span style="white-space: pre;"> </span>(വിഷു)</p><p><br /></p><p>അതിനുമപ്പുറം</p><p> ആശയങ്ങള്‍ ജീവിതത്തോട് കണ്ണി ചേര്‍ക്കപ്പെടാത്ത ഒരു ലോകത്ത് ജീവിതം കേവല നില്പിന്റെ ചെറുതും വലുതുമായ ആഹ്ലാദങ്ങളിലും വേദനകളിലും ഒതുങ്ങും. അനുഭവിക്കുന്ന നിമിഷങ്ങളില്‍പ്പോലും അവയില്‍ പലതിനും കനക്കുറവ് അനുഭവപ്പെടും. ഓരോ അനുഭവവും യഥാര്‍ത്ഥത്തില്‍ മറ്റനേകം അനുഭവങ്ങളുമായി കണ്ണി ചേര്‍ക്കപ്പെടുന്നുണ്ട്. അവയുടെ ഫലങ്ങള്‍ പല തലങ്ങളെയും സ്പര്‍ശിക്കുന്നുണ്ട്. എല്ലാ സാമൂഹ്യരാഷ്ട്രീയാനുഭവങ്ങളും ഭൂതകാലത്തിലെ അവയുടെ പൂര്‍വരൂപങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. ഭാവി അവയുടെ ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് അവയെ പിന്തുടരുകയോ അവയില്‍ നിന്ന് വഴിമാറിപ്പോവുകയോ വേണ്ടതുണ്ട്. ഇത്രയുമൊക്കെ അറിയുമ്പോഴേ അവ ആലോചനയുടെയും ഓര്‍മയുടെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയുള്ളൂ. ഇത് സംഭവിക്കാതിരിക്കുമ്പോള്‍ ഒരാളുടെ അനുഭവങ്ങള്‍ക്കും ആന്തരിക വ്യക്തിത്വത്തിനും സംഭവിക്കുന്ന ഭാരമില്ലായ്ക ടോണിയുടെ കവിതകളില്‍ ആവര്‍ത്തിച്ച് വന്നെത്തുന്ന വിഷയമാണ്.</p><p> ടോണി തന്റെ കവിതകളില്‍ ഒരു തത്വജ്ഞാനിയുടെ വേഷം കെട്ടാറില്ലെന്നു മാത്രമല്ല കവിതയില്‍ ജീവിതത്തെകുറിച്ച് വലിയ കാര്യങ്ങള്‍ പറയാന്‍ പൂര്‍വഗാമികളായ കവികള്‍ നടത്തിയ ശ്രമങ്ങളെ അദ്ദേഹം തരം കിട്ടുമ്പോഴെല്ലാം കളിയാക്കാറുമുണ്ട്. ആധുനികതയുടെ എല്ലാ നാട്യങ്ങള്‍ക്കും എതിര് നിന്നുപോരുന്ന ടോണി ആധുനികോത്തരന്‍ എന്ന മുദ്ര ആശിക്കത്തക്ക ഒന്നായി കരുതാന്‍ സാധ്യതയുള്ള ആളല്ല. പക്ഷെ, ആധുനികോത്തരത എന്ന അവസ്ഥ സമകാല മനുഷ്യന് അനുഭവങ്ങളെ സ്വീകരിക്കുന്ന രീതിയില്‍ വരുത്തിത്തീര്‍ത്ത വ്യത്യാസങ്ങളും അതുവഴി അയാളുടെ/അവളുടെ ജീവിത സമീപനത്തില്‍ വന്നു ചേര്‍ന്നു കഴിഞ്ഞ മാറ്റങ്ങളും വിശേഷിച്ചൊന്നും ഭാവിക്കാതെ ആവിഷ്കരിക്കുന്ന കവിയാണ് ടോണി. ആയാസരഹിതമെന്ന മട്ടില്‍ എന്തിനെക്കുറിച്ചും സംസാരിക്കുക എന്നത് സത്തയ്ക്ക് കനക്കുറവ് സംഭവിക്കുന്ന അധുനാതന ജീവിതത്തിന് ഏറ്റവും ഇണങ്ങുന്ന രീതികളിലൊന്നാണ്. ഇങ്ങനെയുള്ള വസ്തുതകളെല്ലാം പരിഗണിച്ചു തന്നെയാണ് കെ. ആര് ടോണിയെ ആധുനികോത്തരതയുടെ കവി എന്ന് നേരത്തെ വിളിച്ചത്. സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ കാരണങ്ങളാല്‍ ആധുനികതയുടെ ജീവിതദര്‍ശനവും സാഹിത്യസങ്കല്പങ്ങളും കാലഹരണപ്പെട്ടതിനെ തുടര്‍ന്ന് രൂപം കൊണ്ട പുതിയ ആശയലോകങ്ങളുടെയും വൈകാരികവസ്ഥയുടെയും പല അംശങ്ങള്‍ക്കും പല കവികളും അവരുടെ രചനകളില്‍ ഇടം നല്‍കിയിട്ടുണ്ടെങ്കിലും ടോണിയാണ് അനിയന്ത്രിതമായ ആസക്തിയാലെന്ന പോലെ ആധുനികോത്തരതയുടെ അനുഭവലോകങ്ങളിലേക്ക് പിന്നെയും പിന്നെയും പൊയ്ക്കൊണ്ടിരിക്കുകയും അവയ്ക്ക് ഏറ്റവും നന്നായി ഇണങ്ങുന്ന എഴുത്തുരീതികളില്‍ ചിലത് ആവര്‍ത്തിച്ചുപയോഗിക്കുകയും ചെയ്തിട്ടുള്ളത്. എങ്കിലും ടോണിയെ ഒരാധുനികോത്തരനാക്കി ഒതുക്കുകയോ കൊണ്ടാടുകയോ ചെയ്യരുതെന്നു തന്നെയാണ് എന്റെ അഭിപ്രായം.</p><p> ആധുനികോത്തരര്‍ ബൃഹദാഖ്യാനങ്ങളിലുള്ള അവിശ്വാസത്തില്‍ നിന്ന് ആരംഭിക്കുന്നതിനാല്‍ അവര്‍ക്ക് സാര്‍വദേശീയ സൗന്ദര്യഘടകങ്ങളെ അന്വേഷിക്കേണ്ട കാര്യമില്ല. അതിന്റെ അര്‍ത്ഥം ആധുനികോത്തരത ലോകത്തിന്റെ ഓരോ ഭാഗത്തും ഓരോന്നായിരിക്കും എന്നതാണ്. യൂറോപ്പിലെ ഒരു ആധുനികോത്തര കവി ഉപയോഗിച്ച രചനാ തന്ത്രം ഇവിടത്തെ ഒരു കവി ഉപയോഗിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്ര ശതമാനം ഉണ്ട് എന്നൊക്കെയുള്ള അന്വേഷണങ്ങള്‍ വലിയൊരളവോളം അസംബന്ധമാണ്... എങ്കില്‍പ്പിന്നെ ആ കവിയെയും ഈ കവിയെയും സൂചിപ്പിക്കാന്‍ ആധുനികോത്തരന്‍ എന്ന പൊതുപദം ഉപയോഗിക്കുന്നതില്‍ എന്താണര്‍ത്ഥം എന്ന ചോദ്യം വരും. രാഷ്ട്രീയദര്ശനത്തിന്റെയും പ്രയോഗത്തിന്റെയും കാര്യത്തിലും സമ്പത്തിന്റെ വിനിമയങ്ങളിലും സാധാരണ മനുഷ്യര്‍ക്ക് ഒരവകാശവുമില്ലാതാവുക, എല്ലാ മേഖലകളിലുമുള്ള അതിന്റെ പ്രത്യാഘാതങ്ങള്‍ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കേണ്ടി വരിക, വാര്ത്താവിനിമയമാധ്യമങ്ങളാലും സാമൂഹ്യമാധ്യമങ്ങളാലും ലോകത്തെവിടെയുമുള്ള അനുഭവങ്ങളുമായി ഉടനുടന്‍ കണ്ണി ചേര്‍ക്കപ്പെടുക, പല അധികാരകേന്ദ്രങ്ങളും അവയുടെ താല്പര്യ സംരക്ഷണാര്‍ത്ഥം പടച്ചുവിടുന്ന ആശയങ്ങളെ അപ്പപ്പോള്‍ ആലോചനാരഹിതമായി കൊണ്ടാടുന്ന മനോനിലയില്‍ എത്തിപ്പെടുക ഈ സംഗതികളെല്ലാം അവര്‍ക്ക് ഏറെക്കുറെ പൊതുവായി ഉണ്ട്. അതല്ലാതെ കവിതയുടെ ലക്ഷ്യത്തെയോ ആവിഷ്കാരത്തിന്റെ സൗന്ദര്യത്തെയോ കുറിച്ചുള്ള ഒരു പരികല്പനയും അവര്‍ അപ്പാടെ പങ്കുവയ്ക്കുന്നില്ല. ഭൗതിക സാഹചര്യങ്ങളെ രൂപപ്പെടുത്തുന്ന അടിസ്ഥാന ശക്തികളുടെ പ്രവര്‍ത്തനം മനുഷ്യരാശിക്ക് പൊതുവായി ഒരു വൈകാരിക പരിസരവും ധൈഷണിക സാഹചര്യവും ഒരുക്കുന്നതിനാല്‍ ലോകത്തിന്റെ ഏത് കോണിലുള്ള എഴുത്തുകാരുടെയും രചനകള്‍ക്ക് സമാനതകള്‍ പലതും ഉണ്ടാവുക സ്വാഭാവികമാണ്; അത്ര മാത്രം.</p><p> ഏത് സൗന്ദര്യ സിദ്ധാന്തത്തെയും അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന പ്രവണതകളെയും അവിശ്വസിക്കുകയും വിപരീത ദിശയിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന കവിയാണ് ടോണി. ഈ നിഷേധത്തിനു പുറകില്‍ കവി നേരിട്ടനുഭവിച്ചിട്ടുള്ളതും വളരെ അരികെ നിന്ന് നിരീക്ഷിച്ചിട്ടുള്ളതുമായ ക്ഷുദ്രജീവിത യാഥാര്ത്ഥ്യങ്ങളുണ്ടാവും. അവയിലൂടെ കടന്നുവന്ന ഒരാള്‍ക്ക് മാത്രം സാധ്യമാവുന്ന സവിശേഷ ചേരുവയിലുള്ള നിര്‍മമത ടോണിയുടെ കവിതകളുടെ മുഖമുദ്രയാണ്. സമകാലജീവിതത്തിന്റെ ഹൃദ്സ്പന്ദങ്ങള്‍ തന്നെയായി മാറിയ ഒരുപാട് നിരര്ത്ഥകതകള്ക്കു നടുവിലാണ് നാമെല്ലാം ജീവിക്കുന്നത്. എന്തുകൊണ്ട് നമ്മുടെ വ്യക്തിജീവിതത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും അസ്തിത്വത്തിന്റെ ആധാരമായി അവ മാറി എന്നതിനെ കുറിച്ചുള്ള രാഷ്ട്രീയവിചാരങ്ങളിലേക്കൊന്നും കെ. ആര് ടോണി പ്രവേശിക്കുന്നില്ല. അദ്ദേഹം ഈ അവസ്ഥയെ രൂക്ഷ പരിഹാസം ഉള്‍ച്ചേര്‍ത്ത സവിശേഷമായ നിര്‍മമതയോടെ ആവിഷ്കരിക്കുക മാത്രമെ ചെയ്യുന്നുള്ളൂ. ഈ ആവിഷ്ക്കാരങ്ങള്ക്കിടയില് സാധാരണ മട്ടില്‍ പറഞ്ഞു പോകുന്ന ചില കാര്യങ്ങള്‍ പക്ഷെ നമ്മുടെ അധീരതകളുടെയും നിസ്സഹായതയുടെയുമൊക്കെ മര്മത്തില് തന്നെ ചെന്നു തൊടുന്നുണ്ട്.</p><p><span style="white-space: pre;"> </span>ڇഉന്നം ആയിരം</p><p><span style="white-space: pre;"> </span>എടുക്കുമ്പോള്‍ നൂറ്</p><p><span style="white-space: pre;"> </span>തൊടുക്കുമ്പോള്‍ പത്ത്</p><p><span style="white-space: pre;"> </span>കൊള്ളുമ്പോള്‍ ഒന്നുമില്ലڈ</p><p><span style="white-space: pre;"> </span>(മുറുക്കം)</p><p> എന്നതുപോലുള്ള പറച്ചിലുകളെ പെട്ടെന്നൊന്നും നമുക്ക് മറവിയിലേക്ക് തള്ളാനാവില്ല.</p><p> څഉങ്ങ്چ എന്ന കവിതയില്‍ ഒരു മരക്കവിതയെഴുതണമെന്ന് വളരെക്കാലമായി വിചാരിച്ച് ഒടുവില്‍ ഉങ്ങിനെപ്പറ്റി കവിതയെഴുതിത്തുടങ്ങുന്ന ആളെ നാം കാണുന്നു. ഈ മരത്തിന്റെ ആകര്‍ഷണീയതകള്‍ അതിലളിതമായി, അതിലഘുവായി വിവരിച്ച ശേഷം അയാള്‍ കവിത അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:</p><p><span style="white-space: pre;"> </span>ڇഉങ്ങ് ഒരു സംസ്കാരമാണ്</p><p><span style="white-space: pre;"> </span>ഉങ്ങിന്റെ തായ്ത്തടി നല്ല വണ്ണമുള്ളതാണ്</p><p><span style="white-space: pre;"> </span>മുറിച്ചുവിറ്റാല്‍ നല്ല വില കിട്ടും.ڈ</p><p> പല ആശയങ്ങളോടും മൂല്യങ്ങളോടും ആധുനികോത്തര കാലത്തെ മനുഷ്യന് പ്രകടിപ്പിക്കുന്ന ആഭിമുഖ്യത്തിന്റെയും ആവേശത്തിന്റെയും മറുപുറത്തെ ക്ഷുദ്രയാഥാര്ത്ഥ്യത്തെ ഇത്രയും അനായാസമായി അനാവരണം ചെയ്ത മറ്റൊരു കവിത കണ്ടെടുക്കാന്‍ ടോണിയുടെ തന്നെ രചനകള്‍ക്കിടയിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി</p><p> മാറാട് എന്ന കവിത നോക്കുക:</p><p> പൊതുജീവിതത്തിലും ജനമനസ്സിലും വലിയ ചലനങ്ങളുണ്ടാക്കുന്ന രാഷ്ട്രീയവും അല്ലാത്തതുമായ സംഗതികളുടെ നേര്‍ക്ക് ഉടന്‍ പ്രതികരിച്ചു കൊള്ളണം എന്ന് അനുശാസിക്കുന്ന രീതി മുമ്പൊക്കെ ഇവിടത്തെ ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ അവലംബിച്ചിരുന്നു. അടുത്ത കാലത്തായി അവര്‍ അത് ഉപേക്ഷിക്കുകയും څഎഴുത്ത് തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. എഴുത്തുകാര്‍ക്ക് രാഷ്ട്രീയം ആവശ്യമില്ല. മുമ്പ് ഞങ്ങള്‍ ഇതേ കുറിച്ച് വേണ്ടത്ര ബോധവാന്മാരായിരുന്നില്ലچ എന്ന് കുമ്പസാരിക്കുകയും ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ താല്പര്യാര്ത്ഥം സൃഷ്ടിക്കപ്പെട്ടത് എന്ന് അവര്‍ തന്നെ ആക്ഷേപിക്കുന്ന ആധുനികോത്തരതയുടെ ഉല്പന്നമായ സാംസ്കാരിക ഉദാസീനതയും (ഉദാരതയും) അരാഷ്ട്രീയതയും ശീലിച്ചുകൊള്ളാന് യുവതലമുറയെ പ്രേരിപ്പിക്കുന്ന നിലപാടിലെത്തുകയും ചെയ്തു. ഈ വാസ്തവങ്ങളെയെല്ലാം തികഞ്ഞ ഉത്തരവാദിത്തത്തോടെ അഭിമുഖീകരിച്ചു കൊണ്ടാണ് ടോണി څമാറാട്چ എഴുതിയിരിക്കുന്നത്.</p><p><span style="white-space: pre;"> </span>ڇഅല്പം വൈകിപ്പോയി</p><p><span style="white-space: pre;"> </span>എങ്കിലും എഴുതാതിരിക്കാനാവില്ല</p><p><span style="white-space: pre;"> </span>മാറാടിനെപ്പറ്റിڈ</p><p> എന്നാരംഭിക്കുന്ന കവിത മാറാട് എന്ന അനുഭവത്തെക്കുറിച്ച് അതിവൈകാരികത ഭാവിച്ച് ചിലത് പറഞ്ഞുവച്ചതിനു ശേഷം അവസാനിക്കുന്നത് ഇങ്ങനെയാണ്:</p><p><span style="white-space: pre;"> </span>ڇഎന്തായാലും</p><p><span style="white-space: pre;"> </span>മാറാട് മറക്കാന്‍ വയ്യാത്ത അനുഭവമായി,</p><p><span style="white-space: pre;"> </span>മറക്കാന്‍ പാടില്ലാത്ത അനുഭവം</p><p><span style="white-space: pre;"> </span>മാറാട് എവിടെയാണ്?</p><p><span style="white-space: pre;"> </span>- ഞാന്‍ മറന്നുപോയി!ڈ</p><p> അന്യരുടെ അനുഭവങ്ങളെ സുരക്ഷിതമായ അകലത്തില്‍ നിന്നുമാത്രം കണ്ട് അതിലെ ദുരന്തങ്ങളെപ്പോലും സൗന്ദര്യാനുഭവങ്ങളാക്കി മാറ്റുകയോ, മറ്റു ചിലപ്പോള്‍ ആ ദുരന്ത ജീവിതങ്ങള്‍ക്കു മേല്‍ ആയിരം തുള്ളികളുടെ കനമുള്ളതെന്ന് ഭാവിക്കുന്ന ഒരൊറ്റ തുള്ളി കണ്ണീര്‍വാര്‍ത്ത് മഹാനായ മനുഷ്യസ്നേഹിയായി കൊണ്ടാടപ്പെടാനുള്ള വക നേടുകയോ ചെയ്യുന്ന കാല്പനികരായ എഴുത്തുകാരും അവരെക്കുറിച്ച് സംസാരിക്കെ ഹര്ഷപുളകിതരാവുന്ന വായനക്കാരും മലയാളത്തിലുണ്ട്. പുരോഗമനസാഹിത്യ പ്രസ്ഥാനം പരിക്ഷീണമായി കാല്പനികതയ്ക്ക് നമ്മുടെ സാഹിത്യത്തില്‍ പുതുജീവന്‍ വന്നതു മുതല്ക്കാണ് ഇത്തരക്കാര്‍ക്ക് വിപണിമൂല്യം കൂടിയത്. ഇവരെ തിരിച്ചറിയാനുള്ള വകതിരിവില്ലാത്തതുകൊണ്ടോ തിരിച്ചറിഞ്ഞാലും ചില ഉപചാര മര്യാദകളാലും അതിലേറെ കാപട്യത്താലും അവരെക്കുറിച്ച് മൗനം പാലിക്കുന്നതാണ് കൂടുതല്‍ ലാഭകരം എന്നു കരുതുന്നതിനാലോ എന്നറിയില്ല, അവര്‍ നമ്മുടെ ഭാവുകത്വത്തെ ജീര്ണമാക്കുന്നതിനെ കുറിച്ച് ആരും ഉറക്കെ ചിന്തിക്കുന്നതായി കാണുന്നില്ല.</p><p> മനസ്സിനു മേല്‍ തല്‍ക്കാലത്തേക്ക് സൗകര്യപൂര്‍വം സ്വയം കെട്ടിവയ്ക്കുന്ന കാരുണ്യത്തോടെ മറ്റുള്ളവരുടെ ജീവിതദൈന്യതകളുടെ ചിത്രീകരണം സാധിക്കുന്നതിലൂടെ പരമ്പരാഗത സഹൃദയരുടെ കാഴ്ചയില്‍ പളുങ്കുമണി പോലെ മനോഹരമായിത്തീരുന്ന കാരുണ്യം സൃഷ്ടിച്ചെടുക്കുന്ന രീതിയെ വളരെ അനായാസമായി പരിഹസിച്ചു വിടുന്ന കവിതയാണ് ടോണിയുടെ څകാഴ്ചچ. ഏഴാം മാളിക മുകളിലെ സ്വന്തം മുറിയുടെ ജനാലയില്‍ക്കൂടി നോക്കിയാണ് കവിതയിലെ ആഖ്യാതാവ് അകലക്കാഴ്ചകള്‍ കാണുന്നത്.</p><p> അയാള്‍ക്ക് പറയാനുള്ളത് ഇതാണ്:</p><p> <span style="white-space: pre;"> </span>ڇപാറക്കെട്ടുകളും ചെമ്മണ്‍വഴികളും</p><p><span style="white-space: pre;"> </span>പറന്നു പോകുന്ന കിളികളും</p><p><span style="white-space: pre;"> </span>വരച്ചുവച്ചതു പോലുള്ള വയലേലകളും</p><p><span style="white-space: pre;"> </span>അവിടെ പണിയെടുക്കുന്ന കറുത്ത മനുഷ്യരും</p><p><span style="white-space: pre;"> </span>എത്ര മനോഹരമാണ്</p><p><span style="white-space: pre;"> </span>ഇവിടെയിരുന്ന് നോക്കുമ്പോള്‍.ڈ</p><p> ഇത്തരത്തിലുള്ള നിരലംകൃതമായ നേര്പ്രസ്താവങ്ങള് എസ്. ജോസഫിന്റെ കവിതകളിലും ഇടം നേടാറുണ്ട്. അവിടെ പക്ഷെ, ദരിദ്രമായ ഗ്രാമജീവിത പരിസരങ്ങളില്‍ പരിചയിച്ചു പഴകിയ പാവം തോന്നിക്കുന്ന ചില വാക്കുകള്‍ കൊണ്ടോ ചില സൂചനകള്‍ കൊണ്ടോ മസൃണമായ ഒരു ഭാവാന്തരീക്ഷം സൃഷ്ടിക്കാന്‍ ജോസഫ് ശ്രദ്ധിക്കാറുണ്ട്. ടോണിക്ക് അത്തരം ശ്രദ്ധകളൊന്നുമില്ല. സത്യത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടുള്ള പരുക്കന്‍ നില്‍പ്പിനപ്പുറം ഒന്നും തനിക്ക് ചെയ്യാനില്ലെന്ന മട്ടാണ് മിക്കപ്പോഴും ഈ കവിക്ക്.</p><p>ഭ്രാന്തവല്കൃത ലോകത്തിനെതിരെ</p><p> ചുറ്റുപാടുകളെ കുറിച്ചുള്ള തിരിച്ചറിവുകളുടെ മുനകളെല്ലാം ഒടിച്ചു കളഞ്ഞ് മിനുസപ്പെടുത്തി പൊതുസമ്മതിയുള്ള ധാരണകളുമായി പൊരുത്തപ്പെടുത്തി ഒരുതരം നിര്‍വികാരതയും നിസ്സംഗതയും കൈവരിക്കുന്നതിനെയാണ് പൊതുവെ എല്ലാവരും സമനില കൈവരിക്കലായി കണക്കാക്കുന്നത്. ഇത് വാസ്തവത്തില്‍ സ്വബോധത്തെ ഭ്രാന്തവല്ക്കരിക്കലാണ്. ഈ ഭ്രാന്തവല്ക്കരണത്തിന്റെ യുക്തിയെ പൊളിച്ചടുക്കുന്ന പണിയില്‍ പ്രത്യേകമായ താല്പര്യം പുലര്‍ത്തിപ്പോരുന്ന കവിയാണ് കെ. ആര് ടോണി.</p><p> ഭ്രാന്ത് എന്ന അവസ്ഥയെ നിരുത്തരവാദപരമായി വാഴ്ത്തിപ്പാടുന്ന രീതി ആധുനികതയുടെ കാലത്ത് പ്രബലമായിരുന്നു. സാമാന്യബോധത്തിലും സാമാന്യയുക്തിയിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന നെറികേടുകള്‍ക്കെതിരെയുള്ള പ്രതികരണമായിട്ടാണ് അത് വന്നതെങ്കിലും പിന്നീട് അതില്‍ ഒരുതരം ബുദ്ധിശൂന്യതയും കാപട്യം തന്നെയും ഇടകലര്‍ന്നു. ടോണി ഭ്രാന്തിനെ ആഘോഷിക്കുകയല്ല, നമ്മുടെ ബോധത്തെ ഭ്രാന്തവല്ക്കരിക്കുന്നതിലെ നെറികേടും പരിഹാസ്യതയും ആയാസരഹിതമായി വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്.</p><p> ഭ്രാന്ത് എന്ന വാക്കുകൊണ്ട് നാം സൂചിപ്പിച്ചു പോരുന്ന യാഥാര്‍ത്ഥ്യം വാസ്തവത്തില്‍ പലതാണ്. മസ്തിഷ്കത്തിനകത്ത് സംഭവിക്കുന്ന രാസപരവും അല്ലാത്തതുമായ സൂക്ഷ്മവ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ കാരണം വ്യക്തിയുടെ ബോധത്തിന് സംഭവിക്കുന്നതും വ്യക്തിക്കും മറ്റുള്ളവര്‍ക്കും څഇരട്ടിയാര്ത്തി വരുത്തുچന്നതുമായ അവസ്ഥ മുതല്‍ വളരെ പ്രകടമായിത്തന്നെ പരിഹാസ്യമായി തോന്നുന്ന സ്വഭാവ വിലക്ഷണതകള്‍ വരെയുള്ള പലതിനെയും ഭ്രാന്ത് എന്ന വാക്ക് കൊണ്ട് നാം അര്‍ത്ഥമാക്കാറുണ്ട്. മനോവിശ്ലേഷണം വഴി അഴിക്കാവുന്ന കുരുക്കുകള്‍ മുതല്‍ ഇലക്ട്രോ കണ്‍വള്‍സീവ് തെറാപ്പിയും പലതരം മരുന്നുകളുടെ പ്രയോഗവുമെല്ലാം പരാജയപ്പെടുന്ന ദാര്‍ഢ്യം വരെ പലതും ഭ്രാന്തില്‍ ഉള്‍പ്പെടും. ഇതിനെല്ലാം പുറത്താണ് സാധാരണ മനുഷ്യര്‍ പല ഭയങ്ങളെയും സൗകര്യങ്ങളെയും മുന്‍നിര്‍ത്തി അതിജീവന തന്ത്രത്തിന്റെ ഭാഗമായി കൈക്കൊള്ളുന്നതും മറ്റൊരു കോണില്‍ നിന്നു നോക്കിയാല്‍ ഭ്രാന്തിന് വളരെ അരികെയെന്ന് തോന്നുന്നതുമായ നടപടികളും പെരുമാറ്റരീതികളും. ഇവ തുറന്നുകാട്ടുക എന്നത് പലതുകൊണ്ടും പ്രധാനപ്പെട്ട പ്രവൃത്തിയാണ്. കെ. ആര് ടോണിയുടെ കവിത അതിന്റെ സ്വാഭാവിക ധര്‍മമെന്ന പോലെ ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികളില്‍ പരമപ്രധാനമാണ് ഇത്. നാട്യങ്ങളേതുമില്ലാത്തതു കൊണ്ടും കവിയുടെ സാമൂഹ്യപ്രതിബദ്ധതയുമായി ബന്ധപ്പെട്ട് നാം കേട്ടുപഴകിയ ഉള്ളടക്കത്തിന്റെ ചേരുവയുമായി പൊരുത്തപ്പെടാത്തതുകൊണ്ടും ഇതിന്റെ പ്രാധാന്യം പലരും പെട്ടെന്ന് തിരിച്ചറിയണമെന്നില്ല.</p><p> കവികളില്‍ മഹാഭൂരിപക്ഷവും ഉക്തിവൈചിത്ര്യത്തിന്റെ ഏതെങ്കിലുമൊരു സാധ്യത ഉപയോഗിച്ചോ ദാര്‍ശനികത ഭാവിച്ചോ, സാഹസികമായ ഒരു പ്രവൃത്തിയിലേക്കും സ്വയം എടുത്തെറിയേണ്ടതില്ലാത്ത ഗണത്തില്‍പെട്ട സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ആളായി നടിച്ചോ, കടുത്ത സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ നിന്ന് സുരക്ഷിതമായ അകലത്തിലേക്ക് പിന്‍വാങ്ങുകയാണ് ചെയ്യാറുള്ളത്. സാഹിത്യ ഗണങ്ങളില്‍ പെടുന്ന രചനകളിലൂടെയൊന്നും നിര്‍മിച്ചെടുക്കാന്‍ പറ്റാത്ത സൗന്ദര്യാനുഭവങ്ങളെ ജനിപ്പിക്കലാണ് കവിതയുടെ ധര്‍മമെന്നും അത് പദങ്ങളുടെ അസാധാരണ വിന്യാസങ്ങളിലൂടെയും സാധാരണ കാഴ്ചകളുടെ തന്നെ അപരിചിതവല്ക്കരണത്തിലൂടെയും അതിനൂതനമായ ബിംബങ്ങളുടെ നിര്മിതിയിലൂടെയുമൊക്കെ സാധിക്കേണ്ടതാണെന്നും കരുതുന്നവരാണ് വായനക്കാരിലെ ആഢ്യവിഭാഗം. ജനിച്ച വര്‍ഗവും കക്ഷിരാഷ്ട്രീയ ബന്ധവും കൊണ്ട് ഈ വിഭാഗത്തില്‍ പെടാനിടയില്ലെന്ന് പഴയകാല ധാരണകള്‍ വച്ച് ഉറപ്പിക്കാവുന്നവര്‍ പോലും ആഢ്യവിഭാഗത്തിന്റെ അഭിരുചികള്‍ പങ്കുവയ്ക്കുന്നവരാണിന്ന്. കേരളത്തിന്റെ രാഷ്ട്രീയാബോധത്തിലും സാംസ്കാരിക സങ്കല്പങ്ങളിലും അത്രയധികം മാറ്റങ്ങളാണ് കഴിഞ്ഞ മൂന്നുനാല് ദശകക്കാലത്തിനുള്ളില്‍ സംഭവിച്ചത്. ആശയങ്ങളും അനുഭൂതികളും ശ്വാസമടക്കിപ്പിടിച്ചതു പോലെയോ സര്‍ക്കസ് അഭ്യാസികളുടെ ചലനങ്ങള്‍ ഫ്രീസ് ചെയ്യപ്പെട്ടതു പോലെയോ നിലകൊള്ളുന്നതാണ് കവിതയെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യമായ അവസ്ഥ എന്ന് കരുതുന്നവരാണ് തങ്ങളെന്നു തോന്നിപ്പിക്കും വിധത്തിലാണ് പല കവിതാ പ്രണയികളും അഭിപ്രായം പറഞ്ഞു കേള്‍ക്കാറുള്ളത്. കവിത വരേണ്യമായ ഒരു സാഹിത്യരൂപത്തിന്റെ പരിവേഷവുമായി മറ്റ് നീചസാഹിത്യരൂപങ്ങളില് നിന്ന് മാറി നില്‍ക്കണമെന്നാണ് മിക്ക കവികളെയും പോലെ വ്യത്യസ്തമായ വാക്കുകളില്‍ അവരും വാദിച്ചുപോരുന്നത്.</p><p> മലയാളത്തിലെ സാഹിത്യവായനയ്ക്കു മേല്‍ ചുരുങ്ങിയ ഒരു കാലയളവിലൊഴിച്ച് (ഈ കാലയളവ് 1930 കളുടെ അവസാനം തൊട്ട് അമ്പതുകളുടെ മധ്യം വരെയാണെന്ന് പറയാം) മറ്റെല്ലായ്പ്പോഴും മേല്‍ക്കൈ നിലനിര്‍ത്തിയിരുന്ന വരേണ്യഭാവുകത്വത്തിന്റെ അടിവേരുകള്‍ തിരഞ്ഞു പോയാല്‍ എത്തിച്ചേരുക ആധ്യാത്മിക അനുഭൂതിയാണ് സാഹിത്യം പ്രദാനം ചെയ്യേണ്ടുന്ന പരമ പ്രധാനമായ സംഗതി എന്ന പ്രാചീനമായ തെറ്റിദ്ധാരണയിലാണ്. ഈ ആധ്യാത്മിക അനുഭൂതിയുടെ പ്രത്യയശാസ്ത്രം പ്രദീപന് പാമ്പിരിക്കുന്ന് ചൂണ്ടിക്കാണിച്ചിട്ടുള്ളതു പോലെ څഭൗതികതയെ തിരസ്കരിക്കുന്ന ധ്യാനാത്മകതയുടെയും വൈയക്തികതയുടെയും ആണ്. പ്രായോഗിക ജീവിതജ്ഞാനത്തെയും സാമൂഹിക ജീവിതത്തെയും അപരമാക്കി നിര്‍ത്തിയാണ് ഈ മുഖ്യധാര വികസിപ്പിക്കപ്പെട്ടത്.چ ധദലിത് സൗന്ദര്യശാസ്ത്രം (2011) പേജ് - 11പ. ആധുനികതയുടെ കാലത്ത് കാമു, കാഫ്ക, സാമുവല്‍ ബക്കറ്റ്, അയനസ്കോ, റില്‍ക്കെ, റിംബോ തുടങ്ങിയവരെപ്പറ്റിയെല്ലാം വാചാലരായപ്പോഴും ഈ ധാരയുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടു പോന്നു നമ്മുടെ നിരൂപകര്‍. പുറമെ സ്ഫോടനാത്മകമായ ഒരു നൂതനഭാവുകത്വത്തിന്റെ പ്രതിനിധികളായി ഭാവിക്കുന്നതില്‍ അന്ന് അവര്‍ വിജയിച്ചുവെങ്കിലും യാഥാസ്ഥികതയുമായി അകമേ അവര്‍ സൂക്ഷിച്ചു പോന്ന ആത്മബന്ധത്തെ കുറിച്ച് ഇന്ന് നമുക്ക് കൃത്യമായി അറിയാം. അത്രയുമല്ല അവരുടെ ധാരണകള്‍ക്കും നിലപാടുകള്‍ക്കും തുടര്‍ച്ച സൂക്ഷിക്കാനുള്ള വെമ്പല്‍ ഏറ്റവും പുതിയ ചില കവികളില്‍പ്പോലും ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നതിനെ കുറിച്ചും നമുക്ക് സംശയമില്ല.</p><p> ആത്മീയാനുഭൂതിയുമായുള്ള പരസ്യമോ രഹസ്യമോ ആയ എല്ലാ ബന്ധങ്ങള്‍ക്കുമെതിരായ നെഞ്ചുവിരിച്ചുള്ള നില്പാണ് ടോണിയുടേത്.</p><p><span style="white-space: pre;"> </span>ڇആത്മാവിനേക്കാള്‍ പരമാര്‍ത്ഥമായുള്ള -</p><p><span style="white-space: pre;"> </span>തുപ്പുമാവാണെന്നറിക സഹോദരാڈ (അന്ധകാണ്ഡം)</p><p> എന്നുള്ള വരികള്‍ ആ ചങ്കുറപ്പിന്റെ പച്ച മലയാളത്തിലുള്ള ഒരു പ്രഖ്യാപനം മാത്രം. അനുഭവനിഷ്ഠമായ അറിവിനെ ഓരത്തേക്ക് തള്ളിമാറ്റി എന്തിനും ഏതിനും മേല്‍ ആധികാരികത ഭാവിക്കാനായുന്ന ആശയങ്ങളെയും, കവിതയുടെ സൗന്ദര്യത്തെയും കവിത ജന്മം നല്‍കേണ്ട അനുഭൂതികളെയും കുറിച്ച് സാഹിത്യത്തിന്റെ സ്വയം പ്രഖ്യാപിത അധികാരികള്‍ പ്രചരിപ്പിച്ചു വരുന്ന പരമ്പരാഗതവും അല്ലാത്തതെന്ന് നടിക്കുന്നതുമായ എല്ലാ പരികല്പനകളെയും, സങ്കോചത്തിന്റെ നേരിയ സൂചന പോലുമില്ലാതെ തട്ടിയെറിഞ്ഞ് മുന്നേറാനുള്ള ആര്‍ജവത്തിന്റെ തെളിഞ്ഞ അടയാളങ്ങള്‍ ടോണിയുടെ ഏത് കവിതയിലും കാണാം.</p><p> ഈ കവിതകളുടെ സ്വഭാവം څപ്രതികവിതچ എന്ന പ്രയോഗം കൊണ്ട് വളരെ കൃത്യമായും സംഗ്രഹീതമായും സൂചിപ്പിച്ചു കളയാമെന്നത് വ്യാമോഹം മാത്രമാണ്. കവിതയില്‍ പ്രാമുഖ്യം പുലര്‍ത്തിപ്പോരുന്ന ഏതെങ്കിലും രീതിക്കോ രീതികള്‍ക്കോ പാരഡി തീര്‍ക്കുകയല്ല ടോണി ചെയ്തു പോന്നിട്ടുള്ളത്. ഈ മാധ്യമവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളുടെയും സമ്പൂര്‍ണ നിരാകരണം ഒരു ദൗത്യമായി ഏറ്റെടുത്തതുപോലെയാണ് ടോണിയുടെ ഒട്ടുവളരെ കവിതകളുടെയും നില്പ്. </p><p> ലോകത്തിലെ മറ്റ് പല ഭാഷകളിലും ഈയൊരു നിലപാട് സ്വീകരിച്ചിട്ടുള്ള പല കവികളും ഉണ്ടാവാം. മലയാളികള്‍ക്ക് ഈ ഗണത്തില്‍പെടുന്ന കവികളില്‍ ഏറെ പരിചയമുള്ളത് ചിലിയന്‍ കവിയായ നിക്കോനാര്‍ പാറയെയാണ്. څഘലേ വേല യശൃറെ ശെിഴ ാമി മേഹസെچ എന്നു പറഞ്ഞ പാറ.</p><p><br /></p><p><br /></p><p><span style="white-space: pre;"> </span>(തുടരും)</p><p><span style="white-space: pre;"> </span></p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-22772599998395061072021-03-30T08:29:00.003-07:002021-03-30T08:29:40.367-07:00ഒരു ആത്മഹത്യയുടെ ദാരുണമായ അന്ത്യം - കെ. എല്‍ മോഹനവര്‍മ്മ<p><b><u> ചെറുകഥ<br /><br /></u></b></p><p><br /></p><p> നാരായണന്‍കുട്ടി വളരെ ആലോചിച്ചതിനു ശേഷമാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsJIek-e6RFJaPc3Tmyu9yfp41ct6H0wJ4un5zKk0eSkHiNWoJxLPaPFXyU5ts1NOUVObX6zS0iPo5Y8u2q3BM2qvh46do-q0b_R2ZyxqLjJxRw-xuGf2coiL4C4KlYYr2_f7eTLStf9Bi/s2048/athma.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="1560" data-original-width="2048" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsJIek-e6RFJaPc3Tmyu9yfp41ct6H0wJ4un5zKk0eSkHiNWoJxLPaPFXyU5ts1NOUVObX6zS0iPo5Y8u2q3BM2qvh46do-q0b_R2ZyxqLjJxRw-xuGf2coiL4C4KlYYr2_f7eTLStf9Bi/s320/athma.jpg" width="320" /></a></div><p></p><p> സാധാരണയായി നാം കേള്‍ക്കാറുള്ള മിക്കവാറും എല്ലാ ആത്മഹത്യാ കേസുകളും എന്തെങ്കിലും പെട്ടെന്നുണ്ടാകുന്ന വിഷമത്തില്‍ നിന്നോ മയക്കുമരുന്നിന് അടിമയായി താന്‍ എന്താണ് ചെയ്യുന്നത് എന്ന് അറിയാതെയോ സംഭവിക്കുന്നതാണ് എന്ന് നമുക്കറിയാം.</p><p> എന്നാല്‍ നാരായണന്‍കുട്ടിയുടെ തീരുമാനം ഈ രീതിയില്‍ പൊടുന്നനെ ഉണ്ടായതല്ല.</p><p> മിക്ക ആത്മഹത്യാ കേസുകളിലും അവര്‍ മരിക്കേണ്ട ഒരു കാരണവും ഉണ്ടായിരുന്നില്ല എന്ന് കൃത്യമായി അന്വേഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാം.</p><div class="separator" style="clear: both; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAukse2enFOB06UlT3K-gd6_sdInjcj3Mg4kmlLKS7o_MXZ2nzqN4fBffkY0QQK3mmVUa70hwMww8uAlr67h3FNIToWslG8Qi6uDM7E6EoJXT6j7F_criF4spiNse33vCCcAwLhOhyUPJd/s2048/athmaaaaa.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1241" data-original-width="2048" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAukse2enFOB06UlT3K-gd6_sdInjcj3Mg4kmlLKS7o_MXZ2nzqN4fBffkY0QQK3mmVUa70hwMww8uAlr67h3FNIToWslG8Qi6uDM7E6EoJXT6j7F_criF4spiNse33vCCcAwLhOhyUPJd/s320/athmaaaaa.JPG" width="320" /></a></div><p></p><p> എന്നാല്‍ നാരായണന്‍കുട്ടിയുടെ കേസില്‍ അങ്ങനെയല്ല എന്ന് അദ്ദേഹത്തിന്റെ കഥ കേള്‍ക്കുമ്പോള്‍... നമുക്ക് മനസ്സിലാകും.</p><p> നാരായണന്‍കുട്ടിയുടെ ബയോഡാറ്റയും ജീവചരിത്രവും ചുരുക്കി പറയാം.</p><p> പൂഞ്ഞാര്‍ പ്രദേശത്ത് ഒരു അധ്യാപകന്റെ ഏകമകനായിരുന്നു നമ്മുടെ നായകന്. പഠിത്തത്തിലും കളികളിലും കലോത്സവത്തിലും എല്ലാം മിടുക്കനായിരുന്നു. മിക്കതിലും ഒരു സ്ഥാനം കിട്ടുമായിരുന്നു. പക്ഷെ ഒരിടത്തും ഒന്നാമനും രണ്ടാമനും ആവില്ല. ഒരു ബി -1 ഗ്രേഡ്.</p><p> പാലായില്‍ സെന്റ് തോമസ് കോളെജില്‍ രാഷ്ട്രീയത്തിലും പ്രേമത്തിലും ഇതേ അനുഭവം ആണ് ഉണ്ടായത്.</p><p> രണ്ടു കൊല്ലം നീണ്ടുനിന്ന ഒരു പ്രേമം നടത്തി. അതിരാവിലെ തന്നെ എഴുന്നേറ്റ് നേരത്തെ ഉള്ള ബസ്സില്‍ പാലായിലെത്തി. അല്‍ഫോന്‍സ കോളെജ് പെണ്‍കുട്ടികളില്‍ ഒരു സുന്ദരിയെ തിരഞ്ഞെടുത്ത് അവള് വരുന്ന സമയം നോക്കി രണ്ടുകൊല്ലം കാത്തുനിന്നു പ്രേമിച്ചു.</p><p> അവസാനം കോളെജ് ജീവിതം അവസാനിച്ച ദിവസം അവള് പറഞ്ഞു.</p><p> മറ്റൊന്നും തോന്നരുത്. നാരായണന്‍കുട്ടിയുടെ കൃത്യനിഷ്ഠ എനിക്ക് എന്നും ഓര്‍മയില്‍ ഉണ്ടാകും.</p><p> അവള് ഒരു കാര്യം ചെയ്തു തന്റെ വിവാഹ സമയം ക്ഷണക്കത്ത് നാരായണന്‍കുട്ടിക്ക് അയക്കാന്‍ മറന്നില്ല.</p><p> കോളെജ് വിട്ടതിനു ശേഷം ഇപ്പോള്‍ നാലു കൊല്ലമായി. അദ്ദേഹം പരീക്ഷിക്കാത്ത പരിപാടികളില്ല. ഐ. എ. എസ് മുതല്‍ ഒരുപാട് പരീക്ഷകളില്‍ ശ്രമിച്ചു. പല ബിസിനസുകളും നോക്കി. രണ്ടു മൂന്നു ചെറിയ ജോലികള്‍ക്ക് കയറി. സിനിമയില്‍ അഭിനയിക്കാന്‍ പോലും ശ്രമിച്ചു. അവസാനം ഒരു കാര്യം മനസ്സിലായി... തനിക്ക് കഴിവുണ്ട്. പരിശ്രമിക്കാന്‍ വാശിയുമുണ്ട്. പക്ഷെ ഭാഗ്യമില്ല.</p><p> ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗമുണ്ട്... അതും നാരായണന്‍കുട്ടി ആലോചിക്കാതെ ഇരുന്നില്ല. വിവാഹം കഴിക്കുക.</p><p> പക്ഷെ എന്തെങ്കിലുമൊരു സ്റ്റാറ്റസ് ഇല്ലാതെ കല്യാണം കഴിക്കുന്നത് കൂടുതല്‍ പ്രോബ്ലംസ് സൃഷ്ടിക്കുകയെ ഉള്ളുവെന്ന പരമസത്യം ഉള്ളത് കാരണം നാരായണന്‍കുട്ടി ആ ഓപ്ഷന് വേണ്ട എന്ന് വച്ചു.</p><p> നാരായണന്‍കുട്ടി ഒരു കാര്യം തീര്‍ച്ചപ്പെടുത്തി. തന്റെ ജീവിതമോ ബോറായി. പക്ഷെ മരണം അതുപോലെ ആകരുത്. അത് ഒരു സംഭവം ആയിരിക്കണം.</p><p> അപ്പോഴാണ് അദ്ദേഹം മോഹന്‍ലാലിന്റെ സൂപ്പര്‍ സിനിമ ദൃശ്യം കണ്ടത്. അദ്ദേഹത്തിന് സിനിമ വളരെ പ്രചോദനം നല്കി. മരണം പാറമടയില്‍.</p><p> ശവം നാലോ അഞ്ചോ ദിവസം കഴിഞ്ഞ് ആരുടേതെന്ന് തിരിച്ചറിയാന്‍ വയ്യാത്ത വിധമേ പൊങ്ങുവാന് പാടുള്ളൂ. അപ്പോഴേക്കും ഇതൊരു കൊലപാതകമാണെന്ന് വാര്‍ത്തകള്‍ വരണം. ചാനല്‍ ചര്‍ച്ച വരണം.</p><p> തന്റെ അച്ഛനുമമ്മയും ഒന്നും അറിയരുത്...</p><p> ഒരു മാസം കഴിഞ്ഞു തന്റെ മരണം ഒരു ആത്മഹത്യ ആയിരുന്നു എന്ന് ലോകം മനസ്സിലാക്കണം.</p><p> രണ്ടു മാസത്തെ സൂക്ഷ്മമായ പ്ലാനിംഗിനു ശേഷം നാരായണന്‍കുട്ടി അച്ഛനോടും അമ്മയോടും രണ്ടാഴ്ചത്തേക്ക് താന്‍ ഒരു സ്നേഹിതന് സഹായിയായി ഒരു സിനിമ തിരക്കഥ എഴുതാനായി തമിഴ്നാട്ടിലെ ഒരു റിസോര്‍ട്ടില്‍ മൊബൈല്‍ കണക്ഷന് പോലുമില്ലാത്ത ഏകാന്തതയില്‍ ആയിരിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.</p><p> അവര്‍ക്ക് സന്തോഷമായി ഇപ്പോഴെങ്കിലും ഇവന് നന്നാകാന്‍ പോകുന്നുണ്ടല്ലോ എന്ന് സമാധാനിച്ചു.</p><p> അമ്പലത്തില്‍ വഴിപാട് നടത്തി അനുഗ്രഹിച്ചു യാത്ര അയച്ചു.</p><p> 60 കിലോമീറ്റര്‍ ദൂരെയാണ് സെലക്ട് ചെയ്ത പാറമട. ആ വഴിയില്‍ രാത്രിയില്‍ ഒരു സര്‍വീസ് ബസ് മാത്രമെ പോകാറുള്ളു.</p><p> പരിചയമുള്ള ആരും കാണാതിരിക്കാനായി വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം എന്ന കവിതയിലെ പോലെ നാരായണന്‍കുട്ടി രാത്രിയില്‍ രണ്ട് ബസ്സ് മാറിക്കയറി തന്റെ നാടിനോട് യാത്ര പറഞ്ഞു.</p><p> തന്റെ ലക്ഷ്യസ്ഥാനത്തേക്ക് ഉള്ള രാത്രി ബസ് കയറുന്നതിനുമുമ്പ് വെറും സാധാരണ ഒരു കൈലിയും ഷര്‍ട്ടും തോളിലൊരു നിറമുള്ള തോര്‍ത്തും മാത്രമാക്കി വേഷം. ബസ്സില്‍ ആരും അയാളെ ശ്രദ്ധിച്ചില്ല... പക്ഷെ ഒരു അപകടം സംഭവിച്ചു. മൂന്നുമണിയോടെയാണ് ബസ് നാരായണന്‍കുട്ടിയുടെ ആത്മഹത്യ പാറമടയുടെ ഏറ്റവും അടുത്തുള്ള സ്റ്റോപ്പില്‍ എത്തേണ്ടത്. ബസ് കൃത്യമായി എത്തി. പക്ഷെ നാരായണന്‍കുട്ടി നല്ല ഉറക്കമായിരുന്നു. വേറെ ആരും ഇറങ്ങാന്‍ ഇല്ലാത്തതു കാരണം ബസ് അവിടെ നിര്‍ത്താതെ പോയി. </p><p> നാരായണന്‍കുട്ടി ഇടയ്ക്ക് ഒന്നു ഞെട്ടിയുണര്‍ന്നു കണ്ടക്ടറോട് ചോദിച്ചപ്പോള്‍ ബസ് നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ടിരുന്നു... അവിടെ ഒരു ചെറിയ ബസ്റ്റോപ്പില്‍ ഇറങ്ങി. ഇരുട്ടില്‍ വഴിയറിയാതെ തിരികെ അഞ്ചു കിലോമീറ്ററോളം നടക്കണം എന്ന വിഷമത്തില്‍ ഏതായാലും നേരം വെളുക്കട്ടെ എന്ന് തീര്‍ച്ചപ്പെടുത്തി. അവിടെ ഒരു ബെഞ്ചില്‍ കിടന്നുറങ്ങി.</p><p> രാവിലെ എഴുന്നേറ്റ് കുറച്ചുദൂരം പോയി കാണും ഒരു വലിയ വീടും പറമ്പും കണ്ടു അവിടെത്തന്നെ കാലും മുഖവും കഴുകി കുറച്ചു വെള്ളം കുടിക്കാം എന്ന് തീര്‍ച്ചപ്പെടുത്തി ഗേറ്റിനടുത്ത് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം കേട്ടു, ഗേറ്റിന് അപ്പുറത്ത് പറമ്പില്‍ നിന്ന് ഒരു വലിയമ്മ. </p><p> ആരാടാ അവിടെ?</p><p> എന്താടാ?</p><p> നാരായണന്‍കുട്ടി പാറമടയില്‍ തൊഴില്‍ അന്വേഷിച്ച് അലഞ്ഞു വന്ന നിരക്ഷരനായ ദരിദ്രനായി നന്നായി അഭിനയിച്ചു. </p><p> രാവിലെ എഴുന്നേറ്റാല്‍ പല്ലുതേച്ച് മുഖം കഴുകി ഒരു ചായ കുടിക്കണം. അത് കിട്ടിയില്ലെങ്കില്‍ ആകെ ശല്യമാണ്... അത് ഒപ്പിക്കണം. പിന്നെ പാറയിലേക്കുള്ള വഴി ഒന്നുകൂടി കണ്‍ഫോം ചെയ്യണം. അനുകമ്പ നേടുന്ന ദയനീയത വരുത്തി.</p><p> പക്ഷെ അത് പശ്ചാത്തലം അറിയാതെ ഡയലോഗ് മെനയുന്ന തിരക്കഥാകൃത്ത് പരിപാടി പോലെ ആയി.</p><p> എട്ടു പത്തേക്കര്‍ വിശാലമായ തോട്ടവും പറമ്പും. സാമാന്യം വലിയ പഴയ കെട്ടിടം... കുറച്ച് അകലെയായി ഒരു വലിയ ഷെഡ്ഡും സ്റ്റോറും അതിനടുത്ത് തൊഴുത്തും കോഴികളും.</p><p> ആ വീട്ടില്‍ അടുക്കള ജോലിക്കാരിയെ കൂടാതെ വീട്ടുജോലിക്കും പറമ്പില്‍ കൃഷിക്കും എല്ലാം കൂടി മൂന്ന് സ്ഥിരം ജോലിക്കാര്‍ ഉണ്ട്. ഗൃഹനാഥന് 70 വയസ്സായി. എഴുന്നേറ്റ് നടക്കാന്‍ വിഷമമാണ്. വലിയമ്മയാണ് വീട്ടുഭരണം മുഴുവന്‍... രണ്ടു മക്കളും അവരുടെ കുടുംബവും എല്ലാം അമേരിക്കയിലാണ്.</p><p> വലിയമ്മ നാരായണന്‍കുട്ടിയെ സൂക്ഷിച്ചുനോക്കി എന്നിട്ട് പറമ്പിലേക്ക് തിരിഞ്ഞു ഉറക്കെ വിളിച്ചു പറഞ്ഞു.</p><p> കുഞ്ഞച്ചാ എവിടാ, ഒന്നിങ്ങോട്ടു വാ.</p><p> അര മിനിറ്റ്. കറുത്ത, കുള്ളനായ ഒരു 50 വയസ്സുകാരന് ഒരു നീണ്ട മുളവടിയുമായി പ്രത്യക്ഷപ്പെട്ടു.</p><p> വലിയമ്മ നാരായണന്‍കുട്ടിയെ ചൂണ്ടി പറഞ്ഞു.</p><p> ഇവന് ഇവിടെ ജോലിക്ക് വന്നതാ... രണ്ടു മൂന്നു ദിവസം ഇവിടെ നോക്കട്ടെ. ഇവനെ കൂട്ടിക്കൊണ്ടുപോയി എന്തൊക്കെ അറിയാമെന്ന് നോക്കിയിട്ട് വേണ്ട പോലെ ചെയ്യ്.</p><p> വലിയമ്മ നാരായണന്‍കുട്ടിയുടെ നേരെ തിരിഞ്ഞു. നീ ഇപ്പോള്‍ തന്നെ പണി തുടങ്ങിക്കോ. എന്താ ചെയ്യേണ്ടതെന്ന് കുഞ്ഞച്ചന് പറഞ്ഞു തരും. ഇവിടെ ആ ഷെഡ്ഡില്‍ കിടക്കാം. തിന്നാനും കുടിക്കാനും അടുക്കളയില്‍ കിട്ടും. നിനക്ക് ഇപ്പം ദിവസം 400 രൂപ വച്ച് തരും. നന്നായി പണിയെടുക്കുന്നു എന്ന് കണ്ടാല്‍ അതിനനുസരിച്ച് ശമ്പളം കൂടും.</p><p> നാരായണന്‍കുട്ടിക്ക് മിണ്ടാന്‍ പോലും സമയം കിട്ടിയില്ല. വലിയമ്മ തിരിഞ്ഞു വീട്ടിലേക്ക് പോയി.</p><p> കുഞ്ഞച്ചന് വടി ചൂണ്ടി പറഞ്ഞു.</p><p> വാ, നമുക്ക് ഒരു ചായ കുടിച്ചിട്ട് തുടങ്ങാം.</p><p> നാരായണന്‍കുട്ടിക്ക് അനുസരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു.</p><p> അടുത്ത നാല് ദിവസം നാരായണന്‍കുട്ടിയെ സംബന്ധിച്ചിടത്തോളം തന്റെ ചുറ്റുപാടും എപ്പോഴും ഉണ്ടായിരുന്ന താന്‍ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന പലതും നോക്കിയിരുന്നില്ല എന്ന് മനസ്സിലാക്കിയ ഒരു വല്ലാത്ത അനുഭവമായിരുന്നു.</p><p> കൃഷിയെപറ്റിയും വളത്തെപറ്റിയും കാലവര്‍ഷത്തെ പറ്റിയും കന്നുകാലികളെ കുറിച്ചും റബ്ബറിനെ കുറിച്ചും വാഴകളെ കുറിച്ചും എന്നുവേണ്ട കാര്‍ഷിക മേഖലയിലെ നൂറായിരം ചെറുവിത്തുകള്‍ ഒരു ആധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെ നാരായണന്‍കുട്ടിയുടെ ഉള്ളിലേക്ക് കയറി.</p><p> ഇവയെക്കുറിച്ചു മാത്രം സംസാരിച്ചുകൊണ്ടിരുന്ന ഗുരുവിന്റെ ആജ്ഞയനുസരിച്ച് ജീവിതത്തില്‍ ആദ്യമായി നാരായണന്‍കുട്ടി തൂമ്പയും കോടാലിയും കുടവും ചൂലും ചെളിയും ചെടികളും പക്ഷികളും പശുക്കളും എല്ലാമായി ഒരു അത്ഭുതകരമായ ആവേശം നല്കിയ ലോകത്തിലേക്ക് പ്രവേശിച്ചു...</p><p> നാരായണന്‍കുട്ടി ആത്മഹത്യയുടെ കാര്യം മറന്നു.</p><p> എന്നും വൈകീട്ട് ആകുമ്പോഴേക്കും ആകെ തളര്‍ന്നു ഒരു കുളി കഴിഞ്ഞ് കിട്ടിയ ഭക്ഷണം കഴിച്ചു കിടക്കുന്നത് മാത്രം അറിയാം.</p><p> അഞ്ചാം ദിവസം രാവിലെ കെട്ടിടത്തിലെ സ്വീകരണമുറി വൃത്തിയാക്കല്‍ ആയിരുന്നു ജോലി.</p><p> അവിടെ ഫോട്ടോകള്‍ തൂക്കിയിട്ടിരുന്നു. അതില്‍ ഒരു ഫോട്ടോ കണ്ടപ്പോള്‍ നാരായണന്‍കുട്ടി ഞെട്ടിപ്പോയി. തന്റെ ബി എസ്സി ഫൈനല്‍ ഇയര്‍ ഗ്രൂപ്പ് ഫോട്ടോ.</p><p> നാരായണന്‍കുട്ടിക്ക് ഒരു തീരുമാനം എടുക്കാന്‍ ഒരു നിമിഷം കൂടി വേണ്ടി വന്നില്ല. ദൈവമേ, ഈ വലിയമ്മയുടെ മകന് തന്റെ ക്ലാസ്മേറ്റ് ആണ്.</p><p> പിന്നെ ഒട്ടും താമസിച്ചില്ല. നാരായണന്‍കുട്ടി ആരോടും യാത്ര പറയാതെ ആരും കാണാത്ത വിധത്തില്‍ റോഡിലെത്തി ആദ്യം കണ്ട ബസ്സില്‍ കയറി. വലിയമ്മ തന്ന ശമ്പളം ആയിരം രൂപ കൈയില്‍ ഉണ്ടായിരുന്നു. സന്ധ്യയോടെ നാരായണന്‍കുട്ടി തന്റെ വീട്ടിലെത്തി.</p><p> അമ്മ അത്ഭുതത്തോടെ ചോദിച്ചു. തിരക്കഥയെഴുത്ത് പെട്ടെന്ന് തീര്‍ന്നു അല്ലേ? നന്നായി. </p><p> നാരായണന്‍കുട്ടി ചിരിച്ചു.</p><p> കഥയുടെ അവസാന ഭാഗം മാറ്റേണ്ടി വന്നു. അതുകൊണ്ട് എളുപ്പം തിരിച്ചുവരാന്‍ പറ്റി. അടുത്ത ദിവസം നാരായണന്‍കുട്ടി അമ്മയോടും അച്ഛനോടും പറഞ്ഞു.</p><p> ഞാന്‍ കൃഷി തുടങ്ങാന്‍ പോവുകയാണ്.</p><p> ഈ സമയം തന്റെ പുതിയ ജോലിക്കാരന് കാണാതായതിനെ കുറിച്ച് വലിയമ്മ കുഞ്ഞച്ചനോട് ചോദിച്ചു.</p><p> കുഞ്ഞച്ചന് പറഞ്ഞു.</p><p> നമ്മളോട് കള്ളം പറഞ്ഞതാ അവന്. കോളെജില്‍ പഠിച്ചിട്ടുണ്ട്, എനിക്ക് ആദ്യ ദിവസം തന്നെ മനസ്സിലായി. അവനു ഒരു വിവരവുമില്ല. അത് കണ്ടപ്പോഴെ എനിക്ക് സംശയം തോന്നി അവന് കോളെജില്‍ പഠിച്ചിട്ടുണ്ട് എന്ന്.</p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-33788493124692445272021-03-04T07:19:00.005-08:002021-03-04T07:19:36.867-08:00പെരിയാറിന് തീരത്തെ ഹരിതകീര്‍ത്തി -- ലിസിമോള് ജെ. വടുക്കൂട്ട്<p> സ്ത്രീ/കാര്‍ഷികം</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPPSgmHvtjfYaUsi6PrQUe-Q5mvxSn2bjn_YWSURLUbItlClcrHqAO7SEhnRtWEgpxjh7c-Fc5Nw3N1RyI0SExOHRh_7Q0JvqUxc3YyAMtb52d3WKPBArp7RMnJR2-CprnzpQqrRaEll29/s2048/LIssy+1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1748" data-original-width="2048" height="546" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPPSgmHvtjfYaUsi6PrQUe-Q5mvxSn2bjn_YWSURLUbItlClcrHqAO7SEhnRtWEgpxjh7c-Fc5Nw3N1RyI0SExOHRh_7Q0JvqUxc3YyAMtb52d3WKPBArp7RMnJR2-CprnzpQqrRaEll29/w640-h546/LIssy+1.jpg" width="640" /></a></div><br /><p><br /></p><p> ആലുവ തുരുത്തില് പ്രവര്‍ത്തിക്കുന്ന നൂറ്റിയൊന്നു വയസ്സായ ഒരു കൃഷിപാഠശാലയെപ്പറ്റി പുറംലോകത്തിന് കാര്യമായ അറിവില്ല. കൃഷി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് സീഡ് ഫാം ആണത്.</p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiReXFbfHNGbbbYpQ-x-_4tuenRzxLFaPcsjoAwReEMNfFkewMNUtniQ_KuBNfVmapVxoa7VeTKI1i3ocRJ4j0nZJXLAiWp_2L4IB4tHKZCK95s52ZJcM08PyJCHRuF6m7PD3N9XXreQ9Vu/s1800/_DSC6507.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1800" data-original-width="1200" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiReXFbfHNGbbbYpQ-x-_4tuenRzxLFaPcsjoAwReEMNfFkewMNUtniQ_KuBNfVmapVxoa7VeTKI1i3ocRJ4j0nZJXLAiWp_2L4IB4tHKZCK95s52ZJcM08PyJCHRuF6m7PD3N9XXreQ9Vu/s320/_DSC6507.jpg" /></a></div> 17 വര്‍ഷം വിവിധ ജില്ലകളില്‍ പല കൃഷിഭവനുകളിലായി ജോലി ചെയ്ത ശേഷമാണ് ആലുവ ഫാമിലെ കൃഷി ഓഫീസറായി 2017 നവംബര്‍ ഒന്നിന് ഞാന്‍ സ്ഥാനമേറ്റത്. മൂന്നു വര്‍ഷത്തെ സേവന കാലയളവിനുള്ളില്‍ ഓഖി, പ്രളയം, കൊവിഡ് എന്നിങ്ങനെ പ്രതിസന്ധികള്‍ മാറി മാറി അഭിമുഖീകരിക്കേണ്ടിവന്നു. 25 മിനിറ്റ് കാല്‍നടയായി റെയില്‍വേ ട്രാക്കിലൂടെ നടന്നു മാത്രം എത്തിച്ചേരാന്‍ കഴിയുന്ന മറ്റൊരു സര്‍ക്കാര്‍ ഓഫീസ് മറ്റെവിടെയെങ്കിലും കാണുമോ എന്ന് സംശയമാണ്. നൂറു മീറ്ററോളം വീതിയുള്ള തൂമ്പാത്തോടിനു കുറുകെ കെട്ടിയിട്ടുള്ള കയറില്‍ പിടിച്ചുള്ള ചങ്ങാടയാത്രയും സാഹസികം തന്നെ. എന്നിരുന്നാലും ഫാമില്‍ എത്തിച്ചേര്‍ന്നാല്‍ ഈ കഷ്ടപ്പാടുകളെല്ലാം നാം മറക്കും. നോഹയുടെ പെട്ടകം പോലെ എല്ലാ ജീവജാലങ്ങളും, സസ്യലതാദികളും ഉള്‍പ്പെടുന്ന പ്രശാന്ത സുന്ദരവും ഫലഭൂയിഷ്ടവുമായ, പെരിയാറിനാല്‍ ചുറ്റപ്പെട്ട സുന്ദരഭൂമി.<br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpUQ64hTnh0-5QfFCDhJgNhX0-OMMpAWGn7AU7VHmZZvSsh_RJHrNzmOt8gMVlWpIUZqIhvufN_QSL_5PA4CePMZzDkYtGP88ZyOrIMWMIMn0bFs57zMjZ7KtMVfLCSIYohLcxpMdNUihx/s1800/_DSC6482.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1200" data-original-width="1800" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpUQ64hTnh0-5QfFCDhJgNhX0-OMMpAWGn7AU7VHmZZvSsh_RJHrNzmOt8gMVlWpIUZqIhvufN_QSL_5PA4CePMZzDkYtGP88ZyOrIMWMIMn0bFs57zMjZ7KtMVfLCSIYohLcxpMdNUihx/w400-h266/_DSC6482.jpg" width="400" /></a></div><br /><br /><br /><br /><p></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgncB8z0EtGfkdltf1haJQQe3w5oAMsiBEnSaX3P9bIUNU_-yCSIqGsyZ-OxxmViUANjj148RKN3peIB3fT8NvJjxrZTfwRUuz6ZJm76RB4G7YGzoYMrVrxhnBODD-K87FjH3_qcDiZNfPc/s1800/_DSC6401.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1200" data-original-width="1800" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgncB8z0EtGfkdltf1haJQQe3w5oAMsiBEnSaX3P9bIUNU_-yCSIqGsyZ-OxxmViUANjj148RKN3peIB3fT8NvJjxrZTfwRUuz6ZJm76RB4G7YGzoYMrVrxhnBODD-K87FjH3_qcDiZNfPc/w400-h266/_DSC6401.jpg" width="400" /></a></div> ഈ ഫാമിലെ പ്രവര്‍ത്തികളെല്ലാം കൃത്യതയോടെ സമയ ബന്ധിതമായി നടത്തി 2020 ലെ ഹരിതകീര്‍ത്തി അവാര്‍ഡിന് ആലുവ ഫാമിനെ അര്‍ഹമാക്കിയത് ഇവിടത്തെ തൊഴിലാളികളുടെ സഹകരണം കൊണ്ടുമാത്രമാണ്. ആകെ 15 തൊഴിലാളികള്‍ മാത്രമുള്ള ഈ ഫാമിലെ 12 പേരും സ്ത്രീകളാണ്. വെറും നെല്‍വിത്ത് ഉല്പാദനം മാത്രമല്ല ഇവിടെ നടക്കുന്നത്. ഒരു ചെറിയ കൃഷിയിടത്തില്‍ നിന്നും സംയോജിത കൃഷിയിലൂടെ, ജൈവചംക്രമണം അടിസ്ഥാനമാക്കി, സുസ്ഥിരമായി സുരക്ഷിതമായി ഏറ്റവും ലളിതമായ രീതിയില്‍ എങ്ങനെ മികച്ച ഉല്പാദനക്ഷമത കൈവരിക്കാമെന്ന് ഇവിടത്തെ ഓരോ തൊഴിലാളിക്കും അറിയാം. എല്ലാവരും എല്ലാ ജോലിയും മാറി മാറി ചെയ്തുവരുന്നു. പഞ്ചഗവ്യം, കുണപജല എന്നീ വളര്‍ച്ചാത്വരകങ്ങളും, ങ്യരീൃൃവശ്വമ കൃഷിയിട പ്രവര്ദ്ധനവുമെല്ലാം ഇവിടെ വരുന്ന കര്‍ഷകര്‍ക്ക് വിശദീകരിച്ചു കൊടുക്കാനും, പ്രായോഗിക പരിശീലനം നല്‍കാനും ഇവിടത്തെ തൊഴിലാളികള്‍ പ്രത്യേകിച്ചും സ്ത്രീ തൊഴിലാളികള്‍ ഇന്ന് പ്രാപ്തരാണ്. കന്നുകാലി പരിപാലനം, പച്ചക്കറികൃഷി, വിത്ത് സംസ്ക്കരണം, അസോള വളര്‍ത്തല്‍, മത്സ്യകൃഷി, വെര്‍മി ടെക്നോളജി, അച്ചാര്‍, വെളിച്ചെണ്ണ, അവല് തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്പാദനം എന്നിവയിലെല്ലാം ഇന്ന് ഇവിടത്തെ തൊഴിലാളികള്‍ പ്രാവീണ്യം നേടിക്കഴിഞ്ഞു.<p></p><p> ആലുവയുടെ ഹൃദയഭാഗത്ത് പെരിയാറിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ ഒരു തുരുത്തിലാണ് ആലുവ ഫാം സ്ഥിതി ചെയ്യുന്നത്. 1919 ല്‍ രാജഭരണകാലത്ത് കൃഷിപാഠശാലയായിട്ടാണ് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇത് സംസ്ഥാന ഗവണ്മെന്റിന്റെ വിത്തുല്പാദനതോട്ടം ആയി മാറി. ഇന്ന് കേരള ഗവണ്മെന്റിന്റെ കൃഷി വകുപ്പിനു കീഴില്‍ എറണാകുളം ജില്ലാ പഞ്ചായത്തിന് കൈമാറ്റം ചെയ്യപ്പെട്ട എറണാകുളം ജില്ലയിലെ നാല് ഗവണ്മെന്റ് ഫാമുകളില്‍ ഒന്നായി സ്റ്റേറ്റ് സീഡ് ഫാം ആലുവ പ്രവര്‍ത്തിച്ചുവരുന്നു. 2012 മുതല്‍ څകചഉകഅ ഛഞഏഅചകഇچ ജൈവസാക്ഷ്യപത്രത്തോടു കൂടി പ്രവര്‍ത്തിച്ചുവരുന്ന വിത്തുല്പാദന തോട്ടമാണിത്. 13.5 ഏക്കര്‍ ആണ് ആകെ വിസ്തൃതി. അതില്‍ 7.5 ഏക്കറിലാണ് നെല്‍കൃഷി. ബാക്കിയുള്ള ഇടങ്ങളില്‍ വാഴ, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവയെല്ലാം സംയോജിതമായി കൃഷി ചെയ്തുവരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല ഉരുത്തിരിച്ചെടുക്കുന്ന അത്യുല്പാദനശേഷിയുള്ള വിത്തുകള്‍ പ്രവര്‍ദ്ധനം ചെയ്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്നതാണ് പ്രധാന പ്രവര്‍ത്തനം. കിലേഴൃമലേറ ളമൃാശിഴ ്യെലൊേ ആണ് ഇവിടെ അനുവര്‍ത്തിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി 10 കാസര്‍കോട് കുള്ളന്‍ പശുക്കള്‍, 9 മലബാറി ആടുകള്‍, നൂറോളം കുട്ടനാടന്‍ താറാവുകള്‍, നാടന്‍ കോഴികള്‍, ഗിനിക്കോഴികള്, മത്സ്യകൃഷി, മണ്ണിരക്കമ്പോസ്റ്റിംഗ്, ചെറിയ രീതിയില്‍ തേനീച്ച വളര്‍ത്തല്‍ എന്നിവയെല്ലാം ഇവിടെ സംയോജിതമായി നടത്തിവരുന്നു.</p><p> പെരിയാറിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന തുരുത്തായതിനാല്‍ തന്നെ ഈ ഫാമിലേക്ക് പ്രവേശിക്കുവാന്‍ കരമാര്‍ഗം വഴിയില്ല. ബോട്ട്, ചങ്ങാടം എന്നിവ വഴി മാത്രമെ ഇവിടെ കടന്നുവരാന്‍ കഴിയൂ. ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്നും റെയില്‍വെ ട്രാക്കിലൂടെയും പെരിയാറിനു കുറുകെയുള്ള നടപ്പാതയിലൂടെയും അരമണിക്കൂര്‍ കാല്‍നടയായി നടന്നുവേണം ഫാമിന്റെ കിഴക്കുഭാഗത്തെ പ്രവേശന കവാടത്തിലൂടെ ഫാമില്‍ എത്തിച്ചേരാന്‍. ഫാമില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങളും, നെല്‍വിത്തും, ഫാമിലേക്കാവശ്യമായ എല്ലാ അവശ്യവസ്തുക്കളും ചങ്ങാടം വഴിയാണ് അങ്ങോട്ടുമിങ്ങോട്ടും കടത്തിക്കൊണ്ടു പോകുന്നത്.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqUI96jr-wXGPixMTzeCf2YIYUBCYen1GhZGTKGssRixj_gnm9SYKeLoSA_4UwwZNhKHj_KHWqzNHJD8KgIQJfT195lIVH2mdGogvB4ad9WoexyHxOuvp2Hti7mDPthilMOIB-KiaU7TqC/s1800/_DSC6355.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="1200" data-original-width="1800" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqUI96jr-wXGPixMTzeCf2YIYUBCYen1GhZGTKGssRixj_gnm9SYKeLoSA_4UwwZNhKHj_KHWqzNHJD8KgIQJfT195lIVH2mdGogvB4ad9WoexyHxOuvp2Hti7mDPthilMOIB-KiaU7TqC/s320/_DSC6355.jpg" width="320" /></a></div><p></p><p> ഫാമില്‍ രക്തശാലി എന്ന അപൂര്‍വ നെല്‍വിത്തിനം കൃഷി ചെയ്യുന്നുണ്ട്. അന്യം നിന്നു പോകുന്ന പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കുവാനും, അവയെ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുമായി ഘശ്ല ഞശരല ങൗലൌാ എന്ന ആശയം ആലുവ ഫാമില്‍ നടപ്പാക്കിവരുന്നു. ഓരോ സീസണിലും രക്തശാലി, ഞവര, ജപ്പാന് വയലറ്റ്, വടക്കന്‍ വെള്ളരി കയമ, വെള്ളതൊണ്ടി എന്നീ നാടന്‍ വിത്തിനങ്ങള്‍ ഇവിടെ കൃഷി ചെയ്തു തുടങ്ങി. ഇതിനു പുറമെ څജൈവچ എന്ന പേരില്‍ ജൈവകൃഷിക്കനുയോജ്യമായ അത്യുല്പാദനശേഷിയുള്ള ഒരിനവും ഫാമിലേക്ക് ലഭ്യമാക്കി. ഇവയെ കൂടാതെ പ്രത്യാശ, പൗര്‍ണമി, മനുരത്ന തുടങ്ങിയ അത്യുല്പാദനശേഷിയുള്ള ഇനങ്ങളും ഏതെങ്കിലും ഒന്ന് ഒരു സീസണില്‍ കൃഷി ചെയ്യാറുണ്ട്.</p><p> ഫാമിലെ മറ്റൊരു പ്രധാന പ്രവര്‍ത്തനം നാടന്‍ പശുക്കളുടെ ചാണകം, മൂത്രം എന്നിവയും ഫാമില്‍ ലഭ്യമായ മറ്റ് അസംസ്കൃത വസ്തുക്കളും ഉപയോഗിച്ചുള്ള ജൈവ വളര്‍ച്ചാ ത്വരകങ്ങള്‍, ജൈവകീട വികര്‍ഷിണികള്‍ എന്നിവയുടെ ഉല്പാദനവും വിതരണവുമാണ്. മൈക്കോറൈസ എന്ന ഫോസ്ഫറസ് ജീവാണുവളം, ഫിഷ് അമിനോ അമ്ലം എന്നിവയും ഇവിടെ നിന്നും ലഭ്യമാണ്. പഞ്ചഗവ്യം, കുണപജല എന്നീ ജൈവവളര്ച്ചാത്വരകങ്ങള്, വെര്‍മിവാഷ് എന്ന ുഹമിേ ീിശേര, ഗോമൂത്രം + ശീമക്കൊന്ന മിശ്രിതമായ തജഘഛഉഋ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിനും, മൈക്കോറൈസ കൃഷിയിട പ്രവര്‍ദ്ധനം നടത്തുന്നതിനും, ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് എങ്ങനെ ജൈവരീതിയില്‍ സുരക്ഷിതവിഭവങ്ങള് ഉല്‍പാദിപ്പിക്കാമെന്നും ഉള്ളതിനെ സംബന്ധിച്ച പരിശീലന പരിപാടികളും ഇവിടെ നടന്നുവരുന്നു.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWnNDBUV6kdbdgGvWeD5T2lR-J8wfTtEWDxJkUED0QiK3ksnWGYtZtH4e7mfcvZ1GVDXvgBRZomvtLukgSoyHQX8zWwDpP2-p_TVpSSjBnkYJZbcLHMBZkg79fZvdg1tcbMEheW7kAFEhm/s1800/_DSC6312.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1800" data-original-width="1200" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWnNDBUV6kdbdgGvWeD5T2lR-J8wfTtEWDxJkUED0QiK3ksnWGYtZtH4e7mfcvZ1GVDXvgBRZomvtLukgSoyHQX8zWwDpP2-p_TVpSSjBnkYJZbcLHMBZkg79fZvdg1tcbMEheW7kAFEhm/s320/_DSC6312.jpg" /></a></div><p></p><p> നെല്ലും താറാവും സമന്വയിപ്പിച്ച് നെല്‍കൃഷിയില്‍ ഉല്പ്പാദനവര്ദ്ധനവുണ്ടാക്കാമെന്ന് കഴിഞ്ഞ 4-5 സീസണുകളിലായി ഇവിടെ പ്രായോഗികമായി തെളിയിച്ചു കഴിഞ്ഞു. ജൈവ സര്‍ട്ടിഫിക്കേഷനോടു കൂടി പ്രവര്‍ത്തിക്കുന്ന ഫാമായതിനാല് കൃഷിയുടെ ഒരു ഘട്ടത്തിലും രാസവളങ്ങളോ കീടനാശിനികളോ കളനാശിനികളോ ഇവിടെ ഉപയോഗിക്കാറില്ല. കീടനിയന്ത്രണം, കളനിയന്ത്രണം, രോഗനിയന്ത്രണം എന്നിവയ്ക്ക് താറാവുകളെ ഈ ഫാമില്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. പാടത്ത് രണ്ടാഴ്ച പ്രായമായ ഞാറ് പറിച്ചു നട്ട് രണ്ടാഴ്ച കഴിയുമ്പോള്‍ മുതല്‍ താറാവുകളെ വിട്ടു തുടങ്ങും. രണ്ടു മാസം പ്രായമുള്ള താറാവിന് കുഞ്ഞുങ്ങളെയാണ് ഇങ്ങനെ വിടുന്നത്. താറാവുകളുടെ സഞ്ചാരസൗകര്യത്തിനായി ചെടികള്‍ 20*15 രാ എങ്കിലും അകലത്തില്‍ പറിച്ചുനടണം. താറാവുകളെ പാടത്ത് വിടുമ്പോള്‍ 2 സെന്റിമീറ്റര്‍ എങ്കിലും വെള്ളം ഉണ്ടായിരിക്കണം. കൊക്കു കൊണ്ട് ഇളക്കിമറിച്ച് മുളച്ചുവരുന്ന കളകള്‍ എല്ലാം ഭക്ഷിക്കുന്നതോടൊപ്പം തന്നെ പാടത്തെ മണ്ണില്‍ വായു സഞ്ചാരം ലഭിക്കുന്നതിനാല്‍ ശക്തമായ വേരുപടലവും തന്മൂലം നല്ല ചിനപ്പുകളും പൊട്ടിവരുന്നതു കാണാം. കളകള്‍ ഇല്ലാത്തതിനാല്‍ പോഷകങ്ങള്‍ മുഴുവനും നെല്‍ച്ചെടികള്‍ക്കു തന്നെ ലഭിക്കുകയും അവ നല്ല പുഷ്ടിയോടെ വളരുകയും ചെയ്യും. താറാവുകള്‍ നെല്‍പാടത്തുള്ള കീടങ്ങളെ ഭക്ഷിക്കുകയും രോഗബാധിതമായ സസ്യഭാഗങ്ങള്‍ ഭക്ഷിക്കുകയും, രോഗാണുക്കള്‍ പെരുകുന്നതു തടയുകയും ചെയ്യുന്നു. ഒരു വിള കഴിഞ്ഞു മറ്റൊരു ഇനം അടുത്ത വിളയായി കൃഷി ചെയ്യുമ്പോള്‍ നിലമൊരുക്കുന്ന സമയത്ത് താറാവുകള്‍ പാടത്ത് കൊഴിഞ്ഞുവീണ നെന്മണികള് എല്ലാം ഭക്ഷിക്കുകയും അവ അടുത്ത വിളയില്‍ മുളച്ചുവരുന്നത് തടയുകയും അങ്ങനെ വിത്തിന്റെ പരിശുദ്ധി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. രണ്ടു മാസം പ്രായമായ താറാവിന് കുഞ്ഞുങ്ങള്‍ നെല്‍കൃഷിയുടെ വിളവെടുപ്പോടെ മുട്ടയിടാന്‍ പാകമാകും. അങ്ങനെ കര്ഷകന് അധികവരുമാനം ലഭിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന څഊരസ ഞശരലچ സ്വാദേറിയതും, സുരക്ഷിതവും, പോഷകസമ്പുഷ്ടവുമാണെന്ന് പറയേണ്ടതില്ലല്ലോ.</p><p><br /></p><p><br /></p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-8640566226408919622021-03-04T07:14:00.002-08:002021-03-04T07:14:44.827-08:00സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ ചെറുപ്പക്കാരികളുടേതാകണം - ജെ. ദേവിക<p> സ്ത്രീ/സാമൂഹികം</p><p><br /><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjb7HEYy8S7gtmaR48EFTGj58j9PRQLttbhYm3xTYEq53pn_eWYOZZ3oNU-ziK2_xBc_qQhBBWXY93f_Xqiz_sGwA9HTU2aMV0freTWa4gSOZhVPTiOdn37fZywqLrtpCYRwcInc3OFRWz8/s1280/20180707_FBP001_0.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="720" data-original-width="1280" height="271" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjb7HEYy8S7gtmaR48EFTGj58j9PRQLttbhYm3xTYEq53pn_eWYOZZ3oNU-ziK2_xBc_qQhBBWXY93f_Xqiz_sGwA9HTU2aMV0freTWa4gSOZhVPTiOdn37fZywqLrtpCYRwcInc3OFRWz8/w482-h271/20180707_FBP001_0.jpg" width="482" /></a></div><p></p><p> څസ്ത്രീശാക്തീകരണംچ എന്ന സങ്കല്പം കേരളത്തില്‍ അലയടിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ഇരുപത്തിയഞ്ചു വര്‍ഷത്തോളമാകുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സംവരണം, സ്വയം തൊഴിലിലൂടെ സാമ്പത്തിക താന്‍പോരിമ എന്നിവ ഇരുപതാം നൂറ്റാണ്ടിന്റെ ലിംഗസമത്വങ്ങളെ പരിഹരിക്കുമെന്ന ശുഭാപ്തിവിശ്വാസം അന്നത്തെ ഇടതുബുദ്ധിജീവികളും, കൂടാതെ ഫെമിനിസ്റ്റുകള്‍ പലരും വിശ്വസിച്ചിരുന്നു. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് രണ്ടു ദശകങ്ങള്‍ പിന്നിട്ടു കഴിഞ്ഞിട്ടും കേരളത്തില്‍ സ്ത്രീകള്‍ - വിശേഷിച്ചും യുവതികള്‍ തികച്ചും ഹിംസാത്മകമായ സാഹചര്യങ്ങളില്‍ തന്നെയാണ് ജീവിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്ക്കരണ ശ്രമങ്ങള്‍ക്ക് വരേണ്യസമുദായങ്ങളുടെ പിടിയില്‍ നിന്ന് സ്ത്രീകളെ വീണ്ടെടുക്കുക, അവരെ വിമോചിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു. എന്നാല്‍ ഇന്ന്, ഇരുപതാം നൂറ്റാണ്ടില്‍ ശക്തിപ്രാപിച്ച ആധുനിക ജാതി-സമുദായങ്ങള്‍ څലൗജിഹാദ്چ പോലുള്ള വ്യാജവ്യവഹാരങ്ങളിലൂടെ തങ്ങളുടെ സ്ത്രീകളെ വരുതിക്കു നിര്‍ത്താന്‍ പണിപ്പെടുന്നു. കുടുംബങ്ങള്‍ അവരുടെ അഭിമാനത്തിന്റെ ഭാരം പെണ്‍കുട്ടികളുടെ തലയില്‍ കെട്ടിവയ്ക്കുന്നു; അതിന്റെ പേരില്‍ അവരെ കൊലപ്പെടുത്താന്‍, അവരുടെ തിരഞ്ഞെടുപ്പുകളെ ഇല്ലാതാക്കാന്‍, പലപ്പോഴും മടിക്കുന്നില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ ചെറുപ്പക്കാരികളുടേതാകേണ്ടത് ഇതിനാലാണ്.</p><p> സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ ഊക്കില്‍ തകര്‍ന്നുവീണ പരമ്പരാഗത ജാതി സമൂഹം പുനര്‍ജനിക്കുന്ന കാഴ്ചയല്ല നമ്മുടെ മുന്നില്‍. മറിച്ച്, ആധുനിക കേരളത്തിന്റെ ലിംഗവ്യവസ്ഥ സൃഷ്ടിച്ച അനീതികളുടെ ദുഷ്ഫലങ്ങളാണ് ഇവ. പരമ്പരാഗത ജാതി സമൂഹത്തിന്റെ കെട്ടുപാടുകള്‍ (ഒരു പരിധി വരെയെങ്കിലും) അയഞ്ഞെങ്കിലും സ്ത്രീകള്‍ തൊഴിലിടങ്ങളിലേക്കല്ല, ആധുനിക ഗൃഹങ്ങളിലേക്കാണ് ആനയിക്കപ്പെട്ടത്. ഒറ്റയടിക്ക് പൊതുരംഗവും തൊഴിലിടവും സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസരവുമാണ് സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടത്. കേരളത്തില്‍ സ്ത്രീകള്‍ ഏറ്റവുമധികം തൊഴിലെടുത്തിരുന്ന കാര്‍ഷികരംഗം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ ക്ഷയിച്ചു. കശുവണ്ടി-കയര്‍ മുതലായ പരമ്പരാഗത വ്യവസായങ്ങളുടെ കഥയും മറിച്ചായിരുന്നില്ല (1950 കളില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ തൊഴിലാളി കൂട്ടായ്മയായിരുന്നു നമ്മുടെ ഇടത് കശുവണ്ടി തൊഴിലാളി യൂണിയന്). തൊഴില്‍ നഷ്ടപ്പെട്ട സ്ത്രീകളധികവും ഗാര്‍ഹിക തൊഴിലിലേക്കു കടക്കാനാണ് ശ്രമിച്ചത്. കുറഞ്ഞ കൂലിയും സാമൂഹ്യമാന്യതയും മാത്രമുള്ള തൊഴിലുകളിലേക്ക്. തൊഴില്‍രംഗത്തു നിന്നു സ്ത്രീകള്‍ പിന്മാറിയതില് ഇവിടത്തെ തൊഴിലാളി സംഘാടന സംസ്കാരത്തിനും കാര്യമായ പങ്കുണ്ടായിരുന്നു. തൊഴിലാളികളായ സ്ത്രീകളെ പൂര്ണതൊഴിലാളികളായല്ല കുടുംബത്തിനു വേണ്ടി څരണ്ടാം വരുമാനംچ തേടുന്ന വീട്ടമ്മമാരായിട്ടാണ് ഇവിടത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ കണ്ടത്. അതുകൊണ്ട് തന്നെ അംഗത്വത്തിലും സമരരംഗത്തും വളരെയധികം സ്ത്രീകളുണ്ടായിട്ടു പോലും നേതൃത്വത്തിലേക്ക് വളരെ കുറച്ചു സ്ത്രീകള്‍ മാത്രമെ ഉയര്‍ന്നുള്ളൂ.</p><p> സ്വന്തമായി തൊഴിലെടുത്തു ജീവിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതോടെ സ്ത്രീകളുടെ ജീവിതമാര്‍ഗം അധികവും വിവാഹമാണെന്നു വന്നു. നല്ല വരുമാനവും വിദ്യാഭ്യാസവുമുള്ള സജാതീയനായ ഭര്‍ത്താവിനെ നേടിയെടുക്കുക എന്നത് ഒട്ടുമിക്ക സമുദായക്കാരികളുടെയും ജീവിതലക്ഷ്യമായതോടെ, സ്വാഭാവികമായും څസ്ത്രീധനംچ - സ്ത്രീകള്‍ക്ക് വിവാഹാവസരത്തില്‍ നല്‍കിയിരുന്ന സമ്മാനങ്ങള്‍ - څവരവിലچയായി (വരനു കൊടുക്കുന്ന വില). കുടുംബസ്വത്തില്‍ സ്ത്രീയുടെ ഓഹരി തന്നെയും څവരവിലچയുടെ ഭാഗമായി എണ്ണപ്പെട്ടു. മാത്രമല്ല, സ്ത്രീകളും കുട്ടികളും ഉത്പാദനപരമായ അദ്ധ്വാനത്തിലേര്പ്പെടാത്ത ആധുനിക അണുകുടുംബം ചെലവേറിയ സ്ഥാപനമായിരുന്നു, സ്ത്രീയുടെ കുടുംബഓഹരി നിര്‍ബന്ധമായും മുതല്‍മുടക്കേണ്ടത്, വിവാഹശേഷം മാത്രം കുടുംബസ്വത്ത് സ്ത്രീകളുടെ പേരില്‍ ആക്കുന്ന പതിവ്, അതിന്റെ നിയന്ത്രണം ഭര്‍ത്താവിന്റെയോ കുടുംബക്കാരുടെയോ കൈയില്‍ വരുന്ന രീതി ഇവയെല്ലാം കൂടിച്ചേര്‍ന്ന് വിവാഹമെന്നാല്‍ സ്വത്തും പണവും സ്ത്രീയുടെ കുടുംബത്തില്‍ നിന്ന് പുരുഷന്റെ കുടുംബത്തിലേക്ക് ഒഴുകുന്ന അവസരമായി. ഇന്ന് കേരളത്തില്‍ ചില ഒറ്റപ്പെട്ട ആദിവാസി സമൂഹങ്ങളിലൊഴിച്ച് മറ്റെല്ലാ സമുദായങ്ങളും വരവിലയെ മാനിക്കുന്നു. സ്ത്രീ എത്ര വിദ്യാഭ്യാസമോ വരുമാനമോ നേടിയാലും വരവില എന്ന കുടുക്കില്‍ പെടുക തന്നെ ചെയ്യും. ഇത് സ്ത്രീകളുടെ څഘടനാപരമായ വിലയില്ലായ്മچ എന്ന അവസ്ഥയ്ക്കു കാരണമാകുന്നു.</p><p> څഘടനാപരമായ വിലയില്ലായ്മچ ഏറ്റവുമധികം ബാധിക്കുന്നത് യുവതികളെയാണ്. വിവാഹം ഇന്ന് സാമൂഹിക ആവശ്യമാണ്. എന്നാല്‍ പ്രജനനത്തിന് പഴയ പ്രാധാന്യം ഇന്നുണ്ടെന്ന് പറയാനാവില്ല. ജാതി-സമുദായങ്ങള്‍ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. ഗാര്‍ഹിക അധ്വാനം തന്നെയും ഇന്ന് ഭാര്യയെക്കൂടാതെ നിര്‍വഹിക്കപ്പെടുന്ന വിപണി സാഹചര്യങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ചെറുപ്പക്കാരികളെ ഇത് എത്ര ഗുരുതരമായ മാനസിക സമ്മര്‍ദ്ദത്തിലാണ് അകപ്പെടുത്തുന്നതെന്ന് പറയേണ്ടതില്ല. സമീപകാലത്ത് സ്ത്രീകളെ തൊഴിലിടങ്ങളിലേക്ക് ആകര്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കേരള സര്‍ക്കാരും ആസൂത്രണബോര്‍ഡും ഊന്നിപ്പറയുന്നു. സംസ്ഥാനവികസനത്തെയാണ് ഈ അധികാരികള്‍ ലക്ഷ്യമാക്കുന്നതെങ്കിലും മലയാളി സ്ത്രീകളെ സംബന്ധിച്ചിടത്തോളം തൊഴില്‍രംഗത്തേക്കു പ്രവേശിക്കുന്നത് പൂര്ണപൗരത്വത്തിലേക്കുള്ള അനിവാര്യമായ ചവിട്ടുപടിയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ ഉണ്ടായിവരാനുള്ള അടിസ്ഥാന വ്യവസ്ഥയാണ് സ്ത്രീകളുടെ തൊഴില്‍ പ്രവേശം.</p><p> എങ്കിലും ഘടനാപരമായ വിലയില്ലായ്മ സൃഷ്ടിക്കുന്ന മനോഘടനയെ പരിഹരിക്കാന്‍ തൊഴിലോ സ്വതന്ത്ര വരുമാനമോ മാത്രം പോര എന്നും തിരിച്ചറിയേണ്ടതുണ്ട്. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ചാലും സാമുദായികാഭിമാനത്തിന്റെ വാഹകര്‍ മുഖ്യമായും സ്ത്രീകളാണെന്ന ധാരണ ശക്തമായിരിക്കെ څഘടനാപരമായ വിലയില്ലായ്മچയെ അവര്‍ സ്വന്തം മനസ്സുകള്‍ക്കുള്ളില്‍ കൊണ്ടുനടക്കാനാണിട. വരേണ്യ ജാതി-സമുദായങ്ങളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവയ്ക്കുള്ളിലെ രണ്ടാംകിട പൗരത്വത്തിനു പകരം ലഭിക്കുന്നത് അവര്ണസമുദായങ്ങള്ക്കു മേലുള്ള ജാത്യാഭിമാനമാണ്. ഈ ജാത്യാഭിമാനത്തിന് അവര്‍ കല്‍പ്പിക്കുന്ന വില എത്രയധികമാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിയ സംഭവമായിരുന്നു ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശത്തെച്ചൊല്ലി നടന്ന ശൂദ്രലഹള. അപ്പോള്‍ വന്‍തോതിലുള്ള തൊഴില്‍ പ്രവേശത്തെക്കൂടാതെ നവസവര്ണതയ്ക്കെതിരെയുള്ള പോരാട്ടവും സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുതിയ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ ഉദയത്തിനാവശ്യമായ വ്യവസ്ഥയാണെന്ന് വ്യക്തം. അഥവാ, ഇരുപതാം നൂറ്റാണ്ടില്‍ ബലം പ്രാപിച്ച പുതിയ ജാതി-സമുദായ ശക്തികള്‍ക്കെതിരെ ഉയരുന്ന ജാതിവിരുദ്ധ ശബ്ദങ്ങളുമായി കൈകോര്‍ക്കാതെ കേരളത്തിലെ സ്ത്രീകള്‍ക്ക് ഹിംസാരഹിതമായ ലോകത്തിലേക്ക് കടക്കാന്‍ കഴിയില്ലെന്ന വസ്തുത ഇന്ന് പൂര്‍വാധികം പ്രകടമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് മലയാളി സ്ത്രീകള്‍ക്കു മുന്നില്‍ തുറക്കുന്ന ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ ഉള്‍ക്കാഴ്ച ഇതത്രെ.</p><p><br /></p><p><br /></p><p><br /></p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-32866844380252069802021-03-04T07:13:00.000-08:002021-03-04T07:13:01.970-08:00സ്ത്രീ സൗഹൃദങ്ങള്‍ - ജീവിതത്തിലും സാഹിത്യത്തിലും -- സൗമ്യ പി. എന്‍<p style="text-align: justify;"><br /></p><br /><br /><br /><p style="text-align: justify;"><br /></p><p style="text-align: justify;"></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7vFXKOPgYES1uPTFytbcV6eOSnS2s32I2yiJ9R7t3s-SGRl0a6XdCFIEY8xvQWTKNePTpoQaoAWDoYUox-_j7BzoOgRhHJTyyUZQKdL8iBCxaNI3n52XHjvd1qRXlTnimLTeIwkJ__7P2/s2000/my-brilliant-friend-2000.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1333" data-original-width="2000" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7vFXKOPgYES1uPTFytbcV6eOSnS2s32I2yiJ9R7t3s-SGRl0a6XdCFIEY8xvQWTKNePTpoQaoAWDoYUox-_j7BzoOgRhHJTyyUZQKdL8iBCxaNI3n52XHjvd1qRXlTnimLTeIwkJ__7P2/w640-h426/my-brilliant-friend-2000.jpg" width="640" /></a></div> സ്ത്രീകളുടെ, പെണ്‍കുട്ടികളുടെ കൂട്ടിന് എന്ത് ആയുസ്സുണ്ടാവും, അത് കുറച്ചു കാലത്തേക്കു മാത്രമുള്ളതല്ലേ, അസൂയയും കുശുമ്പും പരദൂഷണവും കാരണം മനം മടുപ്പിക്കുന്നതല്ലേ എന്നാണ് സാമാന്യമായ തെറ്റിദ്ധാരണ. സ്ത്രീ സൗഹൃദങ്ങളുടെ വിഭിന്നവും സങ്കീര്‍ണവുമായ തലങ്ങളും സാഹിത്യത്തില്‍ സ്ത്രീ സൗഹൃദങ്ങളെ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും നമുക്ക് നോക്കാം.<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2xnZqcCyLDmk5EeJNCJPMqWWfk4KdI4g8gsh8o1NeNrF_W3bUZeZZQU7m_8qRqa0K_4ITN2yYb8GXjhYaMPWnzSWxkDDJTMrQzFLH-6e73pwtFge-2gjbu640maBenRbl3wsRIT7Avsh_/s1388/Deshadanakili-karayarilla1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="824" data-original-width="1388" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2xnZqcCyLDmk5EeJNCJPMqWWfk4KdI4g8gsh8o1NeNrF_W3bUZeZZQU7m_8qRqa0K_4ITN2yYb8GXjhYaMPWnzSWxkDDJTMrQzFLH-6e73pwtFge-2gjbu640maBenRbl3wsRIT7Avsh_/s320/Deshadanakili-karayarilla1.jpg" width="320" /></a></div><p></p><p style="text-align: justify;"> സ്ത്രീ സൗഹൃദങ്ങളെന്നു തന്നെയല്ല, ഏതുതരം സൗഹൃദങ്ങളും മുതിര്‍ന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബത്തിലേക്കു ചുരുങ്ങുന്നതായി കാണാം. അതിനു പുറമെയുള്ള ബന്ധങ്ങള്‍, അടുപ്പങ്ങള്‍ നാട്ടുനടപ്പിനപ്പുറം അടുപ്പമാവുമ്പോള്‍ അവയെ ലൈംഗിക താല്പര്യങ്ങളുമായി ചേര്‍ത്തുവായിക്കാനാണ് മലയാളി താല്‍പര്യപ്പെടുന്നതെന്നു തോന്നുന്നു. തീര്‍ച്ചയായും ലൈംഗികത സൗഹൃദങ്ങളിലേക്കു കടന്നുവരാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. അതൊരു സാധ്യത മാത്രമാണ്, സ്വാഭാവികവും നിശ്ചിതവുമായ അടുത്ത ഘട്ടമല്ല എന്നു മാത്രമാണിവിടെ സൂചിപ്പിക്കുന്നത്.</p><p style="text-align: justify;"> ജനകീയ സാഹിത്യങ്ങളിലും സിനിമകളിലുമെല്ലാം സൗഹൃദങ്ങള്‍ കഥ മുന്നോട്ടു കൊണ്ടുപോകാന്‍, നായകനെയും നായികയെയും ഒരുമിപ്പിക്കാനുള്ള ഉപാധി അഥവാ څുൃീുچ മാത്രമാണു സാധാരണ. അവരൊരുമിച്ചു കഴിഞ്ഞാല്‍ പിന്നെ ഒന്നുകില്‍ കഥ അങ്ങോട്ടും നമ്മളിങ്ങോട്ടും പോരും, അല്ലെങ്കില്‍ നായികയുടെ പുതിയ ബന്ധങ്ങളിലേക്ക് ശ്രദ്ധതിരിക്കും. സുഹൃത്തിനു പിന്നെ കാര്യമായ വേഷം കഥയിലുണ്ടാവില്ല. അല്ലെങ്കില്‍ പ്രണയത്തെക്കുറിച്ചുള്ള കാല്പനിക സങ്കല്പങ്ങളിലേതു പോലെ പങ്കാളി തന്നെ എന്തുമേതും പറയാനാവുന്ന സുഹൃത്താവണം എന്നു പ്രതീക്ഷിക്കുന്നു. ഇനിയഥവ സ്ത്രീകള്‍ വിവാഹശേഷവും സൗഹൃദങ്ങള്‍, അവ കുടുംബത്തിനുള്ളിലുള്ളതാണെങ്കില് പോലും നിലനിര്‍ത്തിയാലോ, അതിനെ ഒട്ടും ഗുണപരമായല്ല വീക്ഷിക്കുക. സ്ത്രീകള്‍ കൂട്ടുകൂടുന്നതും ഒരുമിച്ചു സമയം ചെലവഴിക്കുന്നതും പരദൂഷണ സഭകളായി ഇകഴ്ത്തിക്കാണുന്ന പ്രവണതയുമുണ്ട്. എന്താണിവര്ക്കിതിനുമാത്രം സംസാരിക്കാനുള്ളത് എന്ന ആശ്ചര്യ പ്രകടനം വേറെയും. ഏതു ബന്ധത്തിലായാലും രണ്ടു വ്യത്യസ്ത വ്യക്തികള്‍ക്ക് നൂറുശതമാനവും ഒരുമിച്ചു പോകാനാവില്ലല്ലോ. അതിന്റെ ആവശ്യവുമില്ല.</p><p style="text-align: justify;"> സാഹിത്യത്തില്‍ എന്നതിനെക്കാള്‍ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയ, ഇടപഴകുന്ന, ജീവിതം പങ്കിടുന്ന സ്ത്രീകളാണ് പെണ്കൂട്ടുകളെക്കുറിച്ച് ഇങ്ങനെയെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. സാധാരണ മനുഷ്യര്‍ തമ്മിലുള്ള ഏതു വികാര വേലിയേറ്റങ്ങളെയും പോലെ സൗഹൃദത്തിലും ഉയര്‍ച്ചതാഴ്ചകളും തെറ്റിദ്ധാരണകളുമുണ്ടാകാം. പരസ്പരം മനസ്സിലാക്കിത്തുടങ്ങുമ്പോഴാണ് പെണ്ണിന്റെ ശത്രു പെണ്ണു തന്നെ എന്ന ചൊല്ല് എത്ര വളച്ചൊടിച്ച് മടങ്ങിയതാണ്, കുട്ടികള്‍ കേടുവരുത്തുന്ന ഇയര്‍ഫോണിന്റെ വള്ളി പോലെയാണെന്ന് മനസ്സിലാവുന്നത്. എന്റെ ജീവിതത്തില്‍ വളരെ അടുത്ത ഒരു സ്ത്രീ എന്നോടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്, ഒരടുക്കളയില് പെരുമാറുന്നവര്‍ തമ്മില്‍ കൂട്ടാവാതിരിക്കില്ല എന്ന്. അടുക്കളയ്ക്കപ്പുറം ചിന്തിക്കാനിട കിട്ടാത്തവര്‍ക്കു പോലും സഹാനുഭൂതിയുടെ ഈ ന്യായം മനസ്സിലാകുന്നുവെങ്കില്‍ അതു കണ്ടില്ലെന്നു നടിക്കുന്നത് നമ്മുടെ മുന്‍വിധി മാത്രമാണ്.</p><p style="text-align: justify;"> ഈയടുത്തു ചര്‍ച്ച ചെയ്യപ്പെട്ട څഠവല ഏൃലമേ കിറശമി ഗശരേവലിچ എന്ന സിനിമയില്‍ നിമിഷ സജയന്റെ കഥാപാത്രവും അമ്മായിയമ്മയും തമ്മില്‍ സൗഹാര്‍ദ്ദ പൂര്‍ണമായ ഇടപെടലുകള്‍ - അധികം സംഭാഷണങ്ങളില്ല അവര്‍ തമ്മില്‍ - കാണുമ്പോള്‍ ഇത് വ്യക്തമാകുന്നു. ആ സിനിമയുടെ ഒരു ബാക്കിവയ്പും അതിലെ സ്ത്രീകള്‍ തമ്മിലുള്ള അടുപ്പവും ധാരണയും തന്നെയാണെന്നു തോന്നുന്നു. ഒരു സ്ത്രീ ഒറ്റയ്ക്ക് വ്യവസ്ഥിതിയോട് പൊരുതിയിട്ടും വീടുവിട്ടിറങ്ങിയിട്ടും വലിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ പോകുന്നില്ല. സ്ത്രീകളുടെ സാഹോദര്യം, സൗഹൃദം തന്നെയാണ് ഇന്നിന്റെ ആവശ്യം. ഒരു സമയത്തല്ലെങ്കില്‍ മറ്റൊരു സമയത്ത് ഇതിന്റെ ഗുണഭോക്താക്കളായിട്ടുണ്ട് നാമോരോരുത്തരും.</p><p style="text-align: justify;"> സിനിമകളെക്കുറിച്ചു പറയുമ്പോള്‍ രണ്ടു കൂട്ടുകാരികളുടെ കഥ പറയുന്ന څദേശാടനക്കിളികള്‍ കരയാറില്ലچ എന്ന സിനിമ പരാമര്‍ശിക്കാതെ വയ്യ. വളരെയടുത്ത രണ്ടു സുഹൃത്തുക്കള്‍, കൂട്ടിലടക്കപ്പെട്ടപോലുള്ള ഹോസ്റ്റല്‍ ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാനും തങ്ങളെ ശത്രുതയോടെ കാണുന്ന അധ്യാപിക അതിന്റെ പരണിതഫലങ്ങള് അനുഭവിക്കുമെന്ന് ഉറപ്പുവരുത്താനുമായി അവര്‍ സ്കൂളില്‍ നിന്ന് ഒളിച്ചോടിപ്പോകുന്നു. ഒടുവില്‍ അവരിരുവര്‍ക്കും വേര്‍പിരിയേണ്ടി വരുന്ന അവസ്ഥയുണ്ടാവുമ്പോള്‍ അത് ചിന്തിക്കാനാവില്ലെന്ന് അവരുറപ്പിക്കുകയാണ്. പൈങ്കിളിവല്ക്കരിച്ച ഒരന്ത്യമാണ് സിനിമയിലെന്നതുകൊണ്ടു കൂടിയാവാം ഈ കൂട്ടുകാരികളെ സ്വവര്‍ഗാനുരാഗികളായി വായിച്ചു കണ്ടിട്ടുണ്ട്.</p><p style="text-align: justify;"><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhH71rbvQaZb7crmYO5zgtIo2xsunzzh2gY9LLwVrJJgwjrOYEfF4-0yea0Om4kGfyYEYlqvm1x9ZUcAlHs5XNWkaTrryVgcOD3qhRI2t02Imp_23KtvIrOiKMF1qWxrMEO6kIuGWj66Sz/s976/p08px8qy.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="549" data-original-width="976" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhH71rbvQaZb7crmYO5zgtIo2xsunzzh2gY9LLwVrJJgwjrOYEfF4-0yea0Om4kGfyYEYlqvm1x9ZUcAlHs5XNWkaTrryVgcOD3qhRI2t02Imp_23KtvIrOiKMF1qWxrMEO6kIuGWj66Sz/s320/p08px8qy.jpg" width="320" /></a></div><p></p><p style="text-align: justify;"> ഹോമോസെക്ഷ്വാലിറ്റി എന്നത് അസ്വാഭാവികമോ അംഗീകരിക്കാനാകാത്തതോ ആയിട്ടല്ല ഞാനിത് പറയുന്നത്. എന്നാല്‍ സ്ത്രീ സൗഹൃദങ്ങളെയെല്ലാം ലൈംഗിക താല്പര്യമനുസരിച്ച് വായിച്ചെടുക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. സൗഹൃദങ്ങള്‍ അത് ആരു തമ്മിലായാലും അതില്‍ ലൈംഗിക താല്പര്യം (ടലഃൗമഹ ീൃശലിമേശേീി) ഒരു ഘടകമാവണമെന്നില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഏതു ബന്ധത്തിനും പിടിച്ചുനില്ക്കാനൊരു നങ്കൂരമാവുന്നത് കൂട്ട് (ഇീാുമിശീിവെശു) തന്നെയല്ലേ? അതിന് തന്നെയാണ് മറ്റെല്ലാത്തിനും മീതെ പ്രാധാന്യം നല്‍കേണ്ടതും.</p><p style="text-align: justify;"> സാഹിത്യത്തിലെ കൂട്ടുകാരികളെക്കുറിച്ചോര്ക്കുമ്പോള് ഏറ്റവുമാദ്യം വായനയില്‍ പരിചയപ്പെട്ടത് എലിസബത്തിനെയും ഷാലറ്റിനെയുമാണ്. ജൃശറല മിറ ജൃലഷൗറശരല ല്‍ വിക്ടോറിയന്‍ സമൂഹത്തില്‍ വിവാഹിതയാവുക എന്നത് പരമമായ ലക്ഷ്യമായി കണക്കാക്കിയിരുന്ന സ്ത്രീകള്‍ക്കിടയില്‍ ആ സമൂഹത്തിന്റെ പൊള്ളത്തരങ്ങളെയും ഉപരിപ്ലവതയെയുമെല്ലാം കളിയാക്കിയിരുന്ന പരസ്പരം ഉള്ളുതുറന്നിരുന്ന സുഹൃത്തുക്കളാണ് എലിസബത്തും ഷാലറ്റും. മറ്റാരോടും പങ്കുവയ്ക്കാനാവാത്ത കാര്യങ്ങളും അവര്‍ പങ്കുവച്ചു. ഭര്‍ത്താവിനെ കണ്ടെത്താനുള്ള മത്സരയോട്ടത്തില് എതിരാളികളാണവരെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും അവരിരുവരും തമ്മില്‍ ഒരു മത്സരവുമില്ലായിരുന്നു എന്നതാണ് വാസ്തവം. സൗന്ദര്യം കൊണ്ടും സരസമായ സംഭാഷണരീതികൊണ്ടും എലിസബത്ത് തന്നേക്കാള്‍ ഏറെ മുകളിലാണെന്ന് ഷാലറ്റ് അംഗീകരിച്ചിരുന്നു. അതിലവള്‍ക്ക് പരിഭവവും ഉണ്ടായിരുന്നില്ല. അവരിരുവരുടെയും വിവാഹം കഴിയുന്നതോടെ പക്ഷെ പരസ്പരമുള്ള കൂട്ട് അവസാനിക്കുന്നതായി സൂചിപ്പിച്ചിരിക്കുന്നു. വിവാഹത്തില്‍ നിന്ന് എലിസബത്ത് പ്രതീക്ഷിക്കുന്നതു തന്നെ തനിക്ക് ഒപ്പം നില്ക്കുന്ന ഒരു കൂട്ടുകാരനെയാണ്.</p><p style="text-align: justify;"> വിക്ടോറിയന്‍ മൂല്യങ്ങളും സദാചാരവും പിന്തുടരുന്ന സമൂഹമായതുകൊണ്ടാവണം കേരളീയസമൂഹത്തിലും വിവാഹിതരായാല്‍ പിന്നെ സ്ത്രീകള്‍ സുഹൃത്തുക്കളില്‍ നിന്ന് പതിയെ അകന്നു പോവുന്നത്/ പോകേണ്ടി വരുന്നത്. ഒരു സമയത്ത് വിവാഹമെന്ന ആശയത്തെക്കുറിച്ചും സമൂഹത്തിലതിന്റെ സ്ഥാനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ജെയ്ന്‍ ഓസ്റ്റിന്‍ കൃതികള്‍ ഇഷ്ടപ്പെട്ടിരുന്നു. പിന്നീടാണ് അതിലെ സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദം ശ്രദ്ധിച്ചു വായിച്ചത്.</p><p style="text-align: justify;"> സ്ത്രീ സൗഹൃദങ്ങളെക്കുറിച്ച് എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എലെന ഫെറാന്റെയുടെ നോവലുകളാണ്. അവയില്‍ വ്യത്യസ്ത ശ്രേണികളില്‍, കുടുംബ ബന്ധങ്ങളില്‍ ഉള്ള സ്ത്രീകളുടെ കൂട്ട് പ്രധാന വിഷയമായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ഫെറാന്റെയുടെ നെപ്പോളിറ്റന്‍ നോവലുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതു തന്നെ ലെനു, ലില എന്നീ സുഹൃത്തുക്കളുടെ കഥയിലാണ്, അവരുടെ സൗഹൃദമാണ് കഥ.</p><p style="text-align: justify;"> കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് കുടുംബമെന്ന പറച്ചില് ശരിയാണെങ്കില്‍ ലിലയും ലെനുവും ഏറ്റവുമധികം അങ്ങനെയൊരു ഇമ്പം അനുഭവിച്ചത് അവര്‍ കൂടിയിരിക്കുമ്പോഴാണ്. ങ്യ യൃശഹഹശമിേ ളൃശലിറ എന്ന ഈ പരമ്പരയിലെ ആദ്യ നോവലില്‍ അവര്‍ തങ്ങളുടെ നെപ്പോളിറ്റന്‍ പശ്ചാത്തലത്തില്‍ നിന്നും അവിടത്തെ അക്രമങ്ങളില്‍ നിന്നും ദൂരെ പുറംലോകത്തേക്കു സഞ്ചരിക്കുന്നതായും നോവലെഴുതുന്നതായുമൊക്കെ സ്വപ്നം കാണുന്നു. ഏതൊരു സൗഹൃദത്തിലുമെന്നതുപോലെ ഇവിടെയും അവര്‍ തമ്മില്‍ ഉയര്‍ച്ച താഴ്ചകളുണ്ടായിരുന്നു. ലെനുവിനെ സംബന്ധിച്ചിടത്തോളം ലിലയായിരുന്നു മിടുക്കിയായ കൂട്ടുകാരി. എന്നാല്‍ ലില നേടാനാഗ്രഹിച്ചതെല്ലാം ജീവിതത്തില്‍ നേടിയെടുത്തത് ലെനുവാണ് താനും.</p><p style="text-align: justify;"> ഈ രണ്ടു സുഹൃത്തുക്കളെ കൂടാതെ തന്നെ ലെനു തന്റെ അമ്മയോടും ഭര്‍ത്താവിന്റെ സഹോദരിയോടും ഭര്‍ത്താവിന്റെ അമ്മയോടുമൊക്കെയുള്ള കൂട്ടും ചര്‍ച്ച ചെയ്യുന്നുണ്ട്. അവയ്ക്കോരോന്നിനും ഓരോ ഉപാധികളുണ്ടായിരുന്നതായി നോവലിലെ ആഖ്യാതാവായ ലെനുവിന് തോന്നുന്നുണ്ട്. പരസ്പരം സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന, ചുരുങ്ങിയത് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന കൂട്ടുകളുണ്ട് ഇവയിലും.</p><p style="text-align: justify;"> സൗഹൃദം നിരുപാധികമാവണമെന്നില്ല, തല്ക്കാലത്തേക്കുള്ള കൂട്ടുകളും ജീവിതത്തില്‍ വേണ്ടിവന്നേക്കാം. എന്നാലത് ആ കൂട്ടിനെ നിഷേധിക്കലല്ല. ലെനു തന്റെ ഭര്‍ത്താവിന്റെ അമ്മയുമായി സൗഹൃദത്തില്‍ തന്നെയായിരുന്നു. എന്നാല്‍ വിവാഹമോചനം നേടുന്നതോടെ അവരാ ബന്ധം നിരസിക്കുന്നു. തങ്ങളുടെ കൂട്ട് വിവാഹം എന്ന കരാറിന്റെ പുറത്തുമാത്രമായിരുന്നുവെന്ന് അവരോര്‍മിപ്പിക്കുന്നു.</p><p style="text-align: justify;"> ഫെറാന്റെയുടെ തന്നെ څഘീെേ ഉമൗഴവലേൃچ എന്ന നോവലില്‍ ആഖ്യാതാവും എഴുത്തുകാരിയുമായ ലെഡ തന്റെ പെണ്മക്കളെക്കുറിച്ചും അവരുടെ ചെറുപ്പകാലവും ഓര്‍ത്തെഴുതുന്നുണ്ട്. അമ്മയും മകളും തമ്മിലുള്ള ബന്ധം തലമുറകള്‍ മാറുമ്പോള്‍ ചില കാര്യങ്ങളില്‍ എങ്ങനെയാണ് ഒരുപോലെ നിലനില്‍ക്കുന്നതെന്ന് ലെഡ ചിന്തിക്കുന്നുണ്ട്. സ്വന്തം അമ്മയെ കൂടുതല്‍ മനസ്സിലാക്കുന്നതും തന്നില്‍ അമ്മയുടെ വ്യക്തിത്വത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തുന്നതും അവരൊരു അമ്മയാവുമ്പോഴാണ്. തന്റെ മക്കള്‍ക്ക് ഒരു സുഹൃത്താവാന്‍ വേണ്ടി ലെഡ അവരുടെ ജീവിതത്തിലെ കല്ലുകള്‍ പെറുക്കിമാറ്റാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷെ അതൊന്നും സഫലമാവുന്നില്ല. ഒടുവില്‍ മക്കള്‍ അവരില്‍ നിന്നകന്നു താമസിച്ചു തുടങ്ങുമ്പോഴാണ് ലെഡയ്ക്ക് സ്വന്തം ജീവിതവും മക്കളുമായുള്ള ബന്ധവും അനായാസവും സുഖകരവുമായതായി തോന്നുന്നത്. തനിക്കായി ഇടമുള്ളിടത്തേ ഏതുതരം കൂട്ടും ഇമ്പമുള്ളതാവൂ എന്ന് അവര്‍ക്കും വായനക്കാര്‍ക്കും മനസിലാകുന്നു.</p><p style="text-align: justify;"> സ്ത്രീ സൗഹൃദങ്ങള്‍ അവയുടെ വിഭിന്നഭാവങ്ങളില് കാണാവുന്ന കൃതിയാണ് ആലീസ് വാക്കറുടെ കളര്‍ പര്‍പ്പിള്‍. അതില്‍ സിലിയയും ഷഗ് അവെറിയുമായുള്ള ബന്ധം അവരിരുവരേയും ജീവിതത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നതാണ്. സിലിയ എല്ലാത്തരത്തിലുമുള്ള ചൂഷണങ്ങളും മര്‍ദ്ദനങ്ങളും സഹിച്ചുകൊണ്ട് ജീവിതം നിരങ്ങി നീക്കുന്നിടത്താണ് ഷഗ് അവരുടെ ജീവിതത്തിലേക്കു വരുന്നത്. ഷഗിനെ ശുശ്രൂഷിക്കുകയും അവരോടൊത്തു സഹവസിക്കുകയും ചെയ്യുമ്പോള്‍ പരസ്പരം പരിപോഷിപ്പിക്കുന്ന ഒരു ബന്ധം അവര്‍ക്കിടയില്‍ രൂപം കൊള്ളുന്നു. പിന്നീട് ഷഗ് സിലിയയെ വിട്ട് മറ്റൊരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ സിലിയ വല്ലാതെ ദുഃഖത്തിലാവുന്നു. ഒടുവില്‍ സ്വയം ജീവിതത്തെ നേരിടാന്‍, തനിച്ചു ജീവിക്കാന്‍ തീരുമാനിക്കുമ്പോഴാണ് ഷഗ് അവരുടെയടുത്തേക്ക് തിരിച്ചെത്തുന്നത്.</p><p style="text-align: justify;"> പെണ്കൂട്ടുകളെക്കുറിച്ചു പറയുമ്പോള്‍ മാധവിക്കുട്ടിയുടെ څചന്ദനമരങ്ങള്‍چ പരാമര്‍ശിക്കാതെ വയ്യ. മലയാളി വായനക്കാര്‍ക്ക് ആദ്യം ഓര്മ വരുന്ന സ്ത്രീ സുഹൃത്തുക്കള്‍ ചന്ദനമരങ്ങളിലെ ഷീലയും കല്യാണിക്കുട്ടിയുമാവും. അവരിരുവരുടെയും കൂട്ടിനെ, പരസ്പരാശ്രിതത്വത്തെ മാധവിക്കുട്ടി മനോഹരമായി ചിത്രീകരിച്ചിട്ടുമുണ്ട്. വേറെ വേറെ ജീവിതങ്ങളിലേക്ക് സാഹചര്യങ്ങള്‍ അവരെ എത്തിക്കുമ്പോഴും തങ്ങളുടെ പങ്കാളികളില്‍ അവര്‍ തിരയുന്നത് വേര്‍പെട്ടുപോയ സ്വന്തം സുഹൃത്തിനെയാണ്.</p><p style="text-align: justify;"> ലൈംഗികാഭിരുചിയും ആകര്‍ഷണവും പ്രസക്തമാണെങ്കിലും അല്ലെങ്കിലും സാഹിത്യത്തിലും ജീവിതത്തിലും പ്രിയപ്പെട്ട പെണ്‍കൂട്ടുകള്‍ ഒരുപാടുണ്ട്. പറയാതെ പോയ, നമ്മള് അറിയാതെ പോയ കൂട്ടുകാരികള്‍ അതിലേറെയുണ്ടാവും. സമൂഹത്തിന്റെ കാഴ്ച പലപ്പോഴും മഞ്ഞക്കാമല പിടിച്ച കണ്ണുകളിലൂടെയാണ്. അതുകൊണ്ടാവാം സ്ത്രീ സൗഹൃദങ്ങള്‍ വേണ്ടത്ര ആഘോഷിക്കപ്പെടാതെ പോകുന്നത്. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് സ്ത്രീ സൗഹൃദങ്ങളുടേതാണ്. പരസ്പരം താങ്ങാവുന്ന സ്ത്രീകളാണ് ഏതു മുന്നേറ്റത്തിനും മുന്‍നിരയിലുള്ളത്. ഇണങ്ങിയും പിണങ്ങിയും പരസ്പരമറിഞ്ഞും ആഘോഷിച്ചും കൂട്ടുകൂടുന്ന, ജീവിതത്തിലെയും എഴുത്തിലെയും സ്ത്രീകളെ, സഹോദരിമാരെ ഞാന്‍ ഏറെ സ്നേഹത്തോടെ ഓര്‍മിക്കുന്നു.</p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com2tag:blogger.com,1999:blog-7901342793620278652.post-20683342734157733422021-03-04T07:08:00.002-08:002021-03-04T07:08:20.208-08:00 പുതിയ തലമുറയ്ക്ക് ജീവിതാനുഭവങ്ങളുടെ കുറവുണ്ട് - സിദ്ദിഖ് <p> പുതിയ തലമുറയ്ക്ക് ജീവിതാനുഭവങ്ങളുടെ കുറവുണ്ട്</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEis6xwqbPbq9kw7sJWJcDFzFbqmypsCCtlZuZVzvazS2wKWBRV_J385gjUznxYeauN5ZcvtowZkDsNQ56EH27mgSh7SnT1iLMQP0kUHGLlBPBl1ID4Ge95-lwEwsyHwjgGTYCRGx-Lf5DDt/s2521/Siddiqque.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1247" data-original-width="2521" height="317" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEis6xwqbPbq9kw7sJWJcDFzFbqmypsCCtlZuZVzvazS2wKWBRV_J385gjUznxYeauN5ZcvtowZkDsNQ56EH27mgSh7SnT1iLMQP0kUHGLlBPBl1ID4Ge95-lwEwsyHwjgGTYCRGx-Lf5DDt/w640-h317/Siddiqque.jpg" width="640" /></a></div><br /><p><br /></p><p>പുതിയ സിനിമകള്‍, പുതിയ സാഹചര്യം എന്നിവയെ എല്ലാം എങ്ങനെ നോക്കിക്കാണുന്നു?</p><p> പണ്ട് സിനിമ എടുക്കാന്‍ ആഗ്രഹിച്ചിരുന്നവരെ പ്രചോദിപ്പിച്ചിരുന്നത് സിനിമകള്‍ തന്നെയാണ്. എന്നാല്‍ ഇന്ന് ജീവിതമാണ് അത്തരക്കാരെ പ്രചോദിപ്പിക്കുന്നു എന്നത് പ്രധാനമാണ്. നല്ലതുമാണ്. ഇപ്പോഴത്തെ കുട്ടികള്‍ നല്ല വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. എന്നാല്‍ വായനയുടെയും ജീവിതാനുഭവങ്ങളുടെയും കുറവുണ്ട്. സാങ്കേതികമായി സിനിമ മികച്ചതാവും എങ്കിലും അതും കൂടെ ഇവയിലേക്ക് സന്നിവേശിപ്പിച്ചാല്‍ നല്ല സിനിമകള്‍ ഉണ്ടാകും. </p><p><br /></p><p>ഇതുവരെ നമ്മളെല്ലാവരും ജീവിച്ചുവന്ന നോര്‍മല്‍ ജീവിതത്തെ ന്യൂ നോര്‍മല്‍ എന്ന തലത്തിലേക്ക് കോവിഡ് മാറ്റിയിരിക്കുന്നു. സിനിമയെ എങ്ങനെ അത് മാറ്റിയിരിക്കുന്നു?</p><p> സിനിമ ജീവിതവുമായി ബന്ധപ്പെട്ടതു കൊണ്ട് സിനിമയെ തീര്‍ച്ചയായും ബാധിച്ചു. ഒരു ദുരന്തം വന്നാല്‍ ആളുകള്‍ ആദ്യം ഒഴിവാക്കുക വിനോദമാണല്ലോ. കോവിഡ് കാലത്ത് സിനിമ ജനങ്ങള്‍ കാണാതിരുന്നിട്ടില്ല. ഒരു വഴി അടഞ്ഞാല്‍ മറ്റൊരു വഴി തുറക്കണം എന്ന് പറയും പോലെ ഒടിടി പ്ലാറ്റുഫോമുകള്‍ ഒരു സാധ്യത ആയിരുന്നു. ഇനി ആ സാധ്യത ശക്തമാവുകയേ ഉള്ളൂ. സിനിമ നല്ലതാണെങ്കിലും അല്ലെങ്കിലും പലരും സിനിമ കാണുന്നുണ്ട്. തീയറ്ററുകള്‍ അങ്ങനെയല്ലല്ലോ. പലരും അഭിപ്രായം കേട്ടാണ് തീയറ്ററുകളില്‍ പോയി സിനിമ കാണുന്നത്.</p><p><br /></p><p>സിനിമയുമായി ബന്ധപ്പെട്ടുള്ള ട്രോളുകള്‍, സമൂഹമാധ്യമരംഗത്തെ പ്രവണതകള്‍...</p><p> നമുക്ക് താല്പര്യമുള്ളവരെ പൊക്കിക്കൊണ്ടുവരുകയും അല്ലാത്തവരെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത സമൂഹ മാധ്യമരംഗത്ത് നിലനില്‍ക്കുന്നുണ്ട്. ഇത് നല്ല പ്രവണതയല്ല. ഈ വിമര്‍ശിക്കുന്നവരുടെ ആളുകളുടെ സിനിമയാണെങ്കില്‍ അത് നല്ലത്. അല്ലെങ്കില്‍ ആ പടം ചീത്ത. പക്ഷെ കാലം കടന്നുപോവുമ്പോഴായിരിക്കും ഈ സമൂഹ മാധ്യമരംഗത്തെ അഭിപ്രായ പ്രകടനങ്ങളെല്ലാം കഴിഞ്ഞു ജനങ്ങള്‍ ഒരു സിനിമയുടെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിയുന്നത്.</p><p><br /></p><p>ആളുകളുടെ അഭിരുചി അനുസരിച്ചു വിനോദ മാധ്യമം എന്ന നിലയില്‍ ഈ പുതിയ കാലത്തും സിനിമ ഉണ്ടാക്കേണ്ടി വരുന്നുണ്ടോ?</p><p> അങ്ങനെ ഉണ്ടാക്കിയാല്‍ ഒരിക്കലും നല്ലതല്ല. ആളുകള്‍ ആഗ്രഹം ഒക്കെ പറയും. ഞങ്ങള്‍ക്ക് മോഹന്‍ലാലിന്റെ പഴയ സിനിമകള്‍ പോലെ ഉള്ളവ ആണ് ഇഷ്ടം അല്ലെങ്കില്‍ റാംജിറാവ് എന്നിങ്ങനെ. പക്ഷെ അങ്ങനെയായുള്ളവ ഉണ്ടാക്കിയാല്‍ അവര്‍ തന്നെ പറയും അത് പഴഞ്ചനാണെന്ന്.</p><p> പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നമ്മുടെ സിനിമയെയും കഥയെയും അവര്‍ക്ക് പ്രവചിക്കാന്‍ കഴിയരുത്. അവരുടെ ആ ബ്രില്യന്റിനെ നമ്മള് മറികടക്കുമ്പോഴാണ് സിനിമ വിജയിക്കുന്നത്. പ്രേക്ഷകന്റെ സിനിമാസ്വാദന നിലവാരം ഓരോ ദിവസം കയറിവരുകയാണ്. അതിനെ സിനിമ മറികടക്കണം. </p><p> റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ ഒരു ട്രെന്‍ഡിന്റെ തുടക്കം ആയിരുന്നു. ഓരോ കാലഘട്ടത്തിലും അത്തരം ട്രെന്‍ഡ് ഉണ്ടായിട്ടുണ്ട്. നിലവിലുള്ള സംവിധാനങ്ങളെയും ആസ്വാദന ശൈലികളെയും തീര്‍ത്തും നിരാകരിച്ചു സിനിമ എടുത്തവരാണ് ഭരതന്, ഐ വി ശശി എന്നിവരെ പോലുള്ളവര്‍. അതൊരു പൊളിച്ചെഴുത്തായിരുന്നു.</p><p><br /></p><p>മഹേഷ് നാരായണിന്റെ സീ യു സൂണിനെ കുറിച്ച്... അതും ഇത്തരത്തില്‍ പെടുന്ന ഒന്നല്ലേ?</p><p> അത് ബ്രില്യന്റ് തന്നെയാണ്. കോവിഡ് കാലത്ത് സിനിമാ നിര്‍മാണത്തിന്റെ എല്ലാ വഴികളും അടഞ്ഞപ്പോള്‍ ആ സാഹചര്യത്തില്‍ നിന്നുകൊണ്ട് സിനിമ എടുത്തു. അത് പ്രേക്ഷകന് സ്വീകരിക്കുകയും ചെയ്തത് വലിയ കാര്യമാണ്.</p><p><br /></p><p>മലയാള സിനിമയിലെ സ്ത്രീ പ്രാധിനിദ്ധ്യത്തെ കുറിച്ചൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണല്ലോ. അതേക്കുറിച്ച് എന്താണ് അഭിപ്രായം?</p><p> എന്റെ സിനിമകളില്‍ വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ട്. മറ്റു സിനിമകളില്‍ ചിലപ്പോള്‍ അത് വേണ്ടി വരില്ല. അത് ഓരോരുത്തരുടെ ശൈലിയാണ്. പണ്ടും ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നു. ഓരോ കാലഘട്ടത്തിനനുസരിച്ച് അതിനു മാറ്റം വരുന്നുണ്ട്.</p><p><br /></p><p>സിനിമ ഒരു കലാരൂപമാണ്. സിനിമയ്ക്ക് സാമൂഹ്യപ്രതിബദ്ധത വേണമെന്ന് ശഠിക്കുന്നത് ശരിയാണോ?</p><p> അതില്‍ കാര്യമില്ല. ഒരു സിനിമ കണ്ടു പ്രേക്ഷകന് ഉള്ളില്‍ തോന്നുന്ന വികാരം, അത്രയേ സിനിമ ഉദ്ദേശിക്കുന്നുള്ളൂ. അതില്‍ ഒരു സന്ദേശം ഉണ്ടാകാം, ഉണ്ടാകാതിരിക്കാം.</p><p> </p><p>ഇപ്പോഴത്തെ പുതുതലമുറയുടെ ശക്തമായ സംവേദന മാധ്യമമാണ് ട്രോളുകള്‍. എന്നാല്‍ ഇവര്‍ അതിനായി ഉപയോഗിക്കുന്ന സോഴ്സ് സിദ്ദിഖിന്റെയോ അന്നത്തെ മറ്റു സംവിധായകരുടെയോ സിനിമകളിലെ ക്ലിപ്പിംഗുകള്‍ ആണ്...</p><p> അത് പോപ്പുലാരിറ്റി കൊണ്ടാണ്. ട്രോളുകള്‍ ആളുകള്‍ സ്വീകരിക്കണം എന്നുണ്ടെങ്കില്‍ വളരെ പോപ്പുലര്‍ ആയ ഒരു കഥാപാത്രത്തെ പ്ലേസ് ചെയ്യണം. ഇന്നത്തെ ന്യൂജെന്‍ സിനിമകളില്‍ അത്തരം കഥാപാത്രങ്ങള്‍ കുറവാണ്.</p><p> </p><p>സിദ്ദിഖിന്റെ സിനിമകളുടെ ശക്തി എന്നാല്‍ കോമഡിയാണ്. എന്നാല്‍ അവസാനം എടുത്ത സിനിമകളുടെ ട്രാക്ക് മാറിയതായി തോന്നുന്നു. </p><p></p><div class="separator" style="clear: both; text-align: justify;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjsl6ZJleb_1Y1RsBtY86UWOfUVOXO-wdlbSFF4pmQE4R-772xvNq5pZcdrA6dBIu2xQYqKq_-AdS2epjr6fkn0JhMVP3PcguSV-GiJ1A1RAtARjp100rOjzMNNwUhia0Ap28lC-_bjB6b/s1704/_DSC5868.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1704" data-original-width="1200" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjsl6ZJleb_1Y1RsBtY86UWOfUVOXO-wdlbSFF4pmQE4R-772xvNq5pZcdrA6dBIu2xQYqKq_-AdS2epjr6fkn0JhMVP3PcguSV-GiJ1A1RAtARjp100rOjzMNNwUhia0Ap28lC-_bjB6b/s320/_DSC5868.jpg" /></a></div> ഒരേ തരം സീനുകള്‍ എടുക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ട്രാക്ക് ഒന്ന് മാറ്റി പിടിച്ചത്. ചിലതു വിജയം കാണും ചിലത് പരാജയം ആയിരിക്കും. റിസ്ക് എടുക്കുമ്പോള്‍ രണ്ടും സംഭവിക്കാമല്ലോ.<p></p><p><br /></p><p>സിദ്ദിഖിനെ സംബന്ധിച്ചിടത്തോളം വിമര്‍ശകര്‍ ഇല്ലാത്ത സംവിധായകനാണ് എന്ന് തോന്നുന്നു...</p><p> അത് ശരിയല്ല. ഇപ്പോള്‍ ഈ അഭിമുഖത്തിന്റെ താഴെ പോലും അത്തരക്കാരുണ്ടാകും. ഞാന്‍ സമൂഹമാധ്യമങ്ങളില്‍ ഇല്ല, അത് ശ്രദ്ധിക്കാറില്ല... വാട്സ്ആപ്പ് പോലും എനിക്കില്ല. എനിക്ക് അതിനൊന്നും സമയം കളയാനില്ല. ആ സമയം ഞാന്‍ പുസ്തകങ്ങള്‍ വായിക്കും. യുവ തലമുറ ഒരുപാട് സമയം സമൂഹ മാധ്യമങ്ങളില്‍ വെറുതെ വിമര്‍ശിക്കാനും, ആള് കളിക്കാനും, നെഗറ്റീവ് ആയ കാര്യങ്ങള്‍ പ്രചരിപ്പിക്കാനുമായി കളയുന്നു. അത് നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം. പോസിറ്റീവ് ചിന്താഗതിക്ക് ഒരു വളര്‍ച്ചയുണ്ട്. ഒരു പരിചയവും ഇല്ലാത്തവരെ തെറി പറയുന്നവര്‍ ജനിതക തകരാറ് ഉള്ളവരാണ്. വളരെ നിശ്ശബ്ദരായി ഇരിക്കുന്നവരാണ് ഇപ്പോഴും കോണ്സ്ട്രക്റ്റീവ് ആയി ചിന്തിക്കുന്നത്.</p><p><br /></p><p>നടന്, സംവിധായകന്, എഴുത്തുകാരന് എന്നീ നിലകളിലെല്ലാം <br /></p><div class="separator" style="clear: both; text-align: center;"><br /></div><br /><br />സിദ്ദിഖ് ഒരു കംപ്ലീറ്റ് ഫിലിം മേക്കര്‍ ആണ്. ഇതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതു ഏതു റോള്‍ ആണ്?<p></p><p> എഴുത്തുകാരന് ആണ് വെല്ലുവിളി നിറഞ്ഞത്. കാരണം എഴുത്തില്‍ നമ്മള് തനിച്ചാണ്. ആരും സഹായിക്കാനില്ല. എഴുത്തിന് വായന വേണം, യാത്ര വേണം. അനുഭവം വേണം. വയസ്സേറുമ്പോള്‍ ചിന്തക്ക് മൂര്ച്ചകൂടുമല്ലോ. എന്നാല്‍ ഇവിടെ അമ്പതു വയസ്സ് കഴിഞ്ഞവര്‍ വീട്ടില്‍ ഇരിക്കണം എന്ന വിമര്‍ശനാത്മകമായ നിലപാടാണ് മലയാളിക്ക് ഉള്ളത്.</p><p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-UNNkXwtfx9jM5VCSrIFNPKgquyfSwNVcW1g4WcLZuQ0rY_NJvF5Q_E6GWVlIkSgmtMy4hOQqDflizuBfxknSjYusbASGh-5vkOy4rigoDsZGXoeYx2uOVt21nxlBJcfIdO0wsAu-jiBC/s2048/march+2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="2048" data-original-width="1449" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-UNNkXwtfx9jM5VCSrIFNPKgquyfSwNVcW1g4WcLZuQ0rY_NJvF5Q_E6GWVlIkSgmtMy4hOQqDflizuBfxknSjYusbASGh-5vkOy4rigoDsZGXoeYx2uOVt21nxlBJcfIdO0wsAu-jiBC/s320/march+2.jpg" /></a></div><br /><p></p><p>തമാശയുടെതായ ഒരു കുടുംബ, സാമൂഹ്യ പശ്ചാത്തലം ഉണ്ടായിരുന്നു അല്ലെ?</p><p> എന്റെ വാപ്പയുടെ തമാശകള്‍ ഉദാഹരണം. വളരെ ആഴത്തിലുള്ള തമാശകള്‍ വാപ്പ പറയുമായിരുന്നു. ചിലപ്പോള്‍ കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് അത് മനസ്സിലാകണം എന്നില്ല. അടുത്തറിയുന്നവര്‍ക്ക് മാത്രമെ അത് ചിലപ്പോള്‍ മനസ്സിലാകുകയുള്ളൂ. ചില തമാശകള്‍ പറയരുത് എന്ന് തോന്നിയിട്ടുണ്ട്. എന്റെ വീട്ടില്‍ എല്ലാവരും കൂടിയാല്‍ ഒരു ചിരി ലോകം ആണ്. ഫലിതമാണ് ഒരു പ്രസിദ്ധീകരണത്തില്‍ ഞാന്‍ ശ്രദ്ധിക്കുന്നത്. അതുപോലെ ലാലിന്റെ പിതാവും നല്ലവണ്ണം തമാശ പറയുന്ന ആളായിരുന്നു. പിന്നെ കലാഭവനില്‍ എത്തിയപ്പോള്‍ അതൊരു സംഘമായി. സൈനുദ്ദീനായിരുന്നു അക്കാലത്തു ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തമാശ പറഞ്ഞിരുന്നത്. എവിടെ നിന്ന് ഈ തമാശയെല്ലാം വരുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്. സിനിമയില്‍ സൈനുദ്ദീന്റെ ടാലെന്റ് ഉപയോഗിക്കപ്പെട്ടില്ല. തമാശയുടെ കാര്യത്തില്‍ സൈനുദ്ദീന്‍ ഒരു ജീനിയസ് ആയിരുന്നു.</p><p><br /></p><p>സിദ്ദിഖ് എന്ന മനുഷ്യന്റെ ജീവിതത്തില്‍ ആബേലച്ചന്റെ സ്വാധീനം എത്രത്തോളം ഉണ്ടായിരുന്നു?</p><p> കലാഭവനില്‍ നിന്നും വൈകീട്ട് ആബേലച്ചന് ഒരു കുടയും പിടിച്ചു നടന്നു പോകുന്ന ഒരു ദൃശ്യം ഇപ്പോഴും മനസ്സിലുണ്ട്. ഞാന്‍ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കിനില്‍ക്കുമായിരുന്നു. കാരണം കലാഭവന്‍ പോലെ ഒരു വലിയ പ്രസ്ഥാനം രൂപപ്പെടുത്തിയ ആളായിരുന്നുവല്ലോ. ഞങ്ങള്‍ വൈകീട്ട് കുറച്ചുപേര്‍ പന്ത് കളിക്കാറുണ്ടായിരുന്നു. ആബേലച്ചന് അതുവഴി നടന്നുപോവുമ്പോള്‍ ഈ പിള്ളേരെല്ലാം കൂവും. അദ്ദേഹം നടന്നു മറഞ്ഞു കഴിഞ്ഞാല്‍ ഈ പിള്ളേര് തിരിച്ചു വന്നു പന്ത് കളി തുടരും. എനിക്ക് ഇവര്‍ എന്തിനാണ് കൂവുന്നത് എന്ന് മനസ്സിലായില്ല. പിന്നീട് ആബേലച്ചനെ പരിചയപ്പെട്ടപ്പോള്‍ ഒരു ദിവസം ഞാനിതു അദ്ദേഹത്തോട് ചോദിച്ചു. റോമില്‍ അച്ചന് പട്ടത്തിനു പഠിക്കുന്നവര്‍ക്ക് ക്ഷമാശീലം വരാന്‍ വേണ്ടി ആളുകളെ പൈസ കൊടുത്ത് അവരെ നിന്ദിക്കുകയും, ഉപദ്രവിക്കുകയും ചെയ്യുന്ന ഒരേര്‍പ്പാടുണ്ട്. അത്തരം കാര്യങ്ങള്‍ എനിക്ക് ഇപ്പോള്‍ ഫ്രീ ആയി ലഭിക്കുകയല്ലേ എന്ന് അച്ചന് പറഞ്ഞ മറുപടി എന്റെ ജീവിതത്തിലെ വലിയൊരു പാഠമാണ്. ഒരിക്കല്‍ പോലും അച്ചന് വഴിമാറി നടന്നിട്ടില്ല. എന്നാല്‍ പിള്ളേര് കൂകല്‍ നിര്‍ത്തി. </p><p> അച്ചനെ പരിചയപ്പെട്ടത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ലാല്‍ ആണ് എന്നെ കലാഭവനിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ലാലിന്റെ പിതാവ് കലാഭവനില്‍ തബലിസ്റ്റ് ആയിരുന്നു. അവിടെ പോയത് കലാജീവിതത്തിലെ തുടക്കമായിരുന്നു.</p><div><br /></div>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-52807782895807207582021-02-02T01:46:00.002-08:002021-02-02T01:46:30.851-08:00സ്ത്രീയെക്കുറിച്ച് എഴുതുമ്പോള്‍ തന്റെ ഉള്ളിലുള്ള പുരുഷനെ ഉറക്കിക്കിടത്തണം -- മനുഷി/ഷാഫി ചെറുമാവിലായി<p style="text-align: justify;"><br /></p><p></p><div style="text-align: justify;"> ബന്ധങ്ങളിലുള്ള</div><div class="separator" style="clear: both; text-align: justify;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxb6D9tRo4GbpZjLW3BoNimwZ5GsvYPs074AItmIRhxCSrsNYstQGAiYBsWCjZ8o4dRXtad5S9ERT6GjKg4jgI1l_42AsCeyGCw5hG_cwn79zc-RJFCiWrQDdnV3fkPi0ZVXb8GAALqSQz/s308/sthree3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="232" data-original-width="308" height="348" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxb6D9tRo4GbpZjLW3BoNimwZ5GsvYPs074AItmIRhxCSrsNYstQGAiYBsWCjZ8o4dRXtad5S9ERT6GjKg4jgI1l_42AsCeyGCw5hG_cwn79zc-RJFCiWrQDdnV3fkPi0ZVXb8GAALqSQz/w462-h348/sthree3.jpg" width="462" /></a></div><div style="text-align: justify;"><br /></div><div style="text-align: justify;">വിശ്വാസത്തെയും അവിശ്വാസത്തെയും അളവറ്റ സ്നേഹത്തെയും അത് നല്കുന്ന ദുഃഖത്തെയും തന്റെ കവിതകളില്‍ എഴുതിവരുന്ന പ്രശസ്ത തമിഴ് യുവകവയിത്രിയാണ് മനുഷി. അഞ്ച് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. څആദിക്കാതലിന് നിനൈവുക്കുറിപ്പുകള്چ എന്ന കവിതാ സമാഹാരത്തിന് 2017 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ څയുവ സാഹിത്യ പുരസ്കാരംچ ലഭിച്ചു.</div><p></p><p style="text-align: justify;"><br /></p><p style="text-align: justify;">താങ്കളെ കവിത എഴുതാന്‍ പ്രേരിപ്പിച്ചത് വായനാനുഭവമാണോ അതോ സ്വാഭാവികമായുണ്ടായ പ്രേരണയോ; താങ്കള്‍ എങ്ങനെയാണ് എഴുത്തിനെ തിരഞ്ഞെടുത്തത്?</p><p style="text-align: justify;"><br /></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiipnP1T8d2mWalhHqOTYZg_xyo9TYOF02qHzPBu1kYuQKnh4ltu6x3AkIXKz2TX7hGNzI1NqBfSkisKibpgHC6mQrKqpoM7j9ODXlSkGHHc7lcP7QMIbT2LGHXqQzCvHLut_9lXqllyyfU/s186/sthree4.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: justify;"><img border="0" data-original-height="186" data-original-width="144" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiipnP1T8d2mWalhHqOTYZg_xyo9TYOF02qHzPBu1kYuQKnh4ltu6x3AkIXKz2TX7hGNzI1NqBfSkisKibpgHC6mQrKqpoM7j9ODXlSkGHHc7lcP7QMIbT2LGHXqQzCvHLut_9lXqllyyfU/s0/sthree4.jpg" /></a></div><div style="text-align: justify;">മനുഷി: ഇവ രണ്ടും തന്നെയാണ്. പരന്ന വായന ഒരാളെ എഴുത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും. എനിക്ക് ചെറുപ്പം തൊട്ടേ കഥകള്‍ വായിക്കുന്നതിലും, കഥകള്‍ കേള്‍ക്കുന്നതിലും വലിയ താല്പര്യമായിരുന്നു. തുടരെയുള്ള വായന കവിതകളും കഥകളും എഴുതാനുള്ള പ്രേരണ നല്കി.</div><div style="text-align: justify;"><br /></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8u8qYlksFGO0uuBG72YBB17sKpNok2skGuGXP05gRUe-xWx_KD670NQpPLahZPBKV09Mz9fETgBoLZjRoJy-b4VV28EPJTWaC583lmTaAyUdMWdcAk74ZaDR9PhiNVtS5xZjsPAO6JX35/s250/sthree1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: justify;"><img border="0" data-original-height="250" data-original-width="106" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8u8qYlksFGO0uuBG72YBB17sKpNok2skGuGXP05gRUe-xWx_KD670NQpPLahZPBKV09Mz9fETgBoLZjRoJy-b4VV28EPJTWaC583lmTaAyUdMWdcAk74ZaDR9PhiNVtS5xZjsPAO6JX35/s0/sthree1.jpg" /></a></div><div style="text-align: justify;"><br /></div><p></p><p style="text-align: justify;"><span style="white-space: pre;"> </span>വായന, സ്വാഭാവികമായ പ്രേരണ ഇവയൊക്കെ മറികടന്ന് മറ്റൊരു കാര്യവും ഉള്ളതായി ഞാന്‍ വിചാരിക്കുന്നു. ചെറുപ്പം മുതല്ക്കേ എന്നെ പിന്തുടര്ന്നുവരുന്ന ഏകാന്തതാബോധം കവിതയുടെ കരങ്ങള്‍ പിടിക്കാന്‍ കാരണമായിരിക്കുന്നു. രചനാ പ്രവര്‍ത്തികള്‍ക്ക് അടിസ്ഥാനമായിരിക്കുന്നത് മനസ്സില്‍ കുടികൊണ്ടിരിക്കുന്ന ഒരുതരം അനാഥത്വ ബോധമാണ്. സുഹൃത്തുക്കളോടൊപ്പവും ബന്ധുക്കളോടൊപ്പവും ചേര്‍ന്നിരുന്നപ്പോഴും മനസ്സിനകത്ത് ഉറച്ചുകിടക്കുന്ന ഈ അനാഥത്വബോധത്തിന് ഒരു കൈവഴി ആവശ്യമായി വരുന്നു. അതാണ് രചനകളായി രൂപം കൊള്ളുന്നത്. അനാഥത്വബോധത്തില് നിന്നും അല്പമെങ്കിലും മോചനം നേടി വന്ന് ഈ ജീവിതത്തിന്റെ സൗന്ദര്യം ദര്‍ശിക്കുവാന്‍ കവിതയാണ് എനിക്ക് തുണയായിരിക്കുന്നത്. എന്റെ കവിതകള്‍ എന്റെ ആത്മാവിന്റെ ശബ്ദമല്ലാതെ മറ്റൊന്നുമല്ല.</p><p style="text-align: justify;"><br /></p><p style="text-align: justify;">ജീവിതത്തിലെ ഒരു അനുഭവം അല്ലെങ്കില്‍ ഒരു സംഭവം മാത്രം പങ്കുവയ്ക്കുന്നത് കവിതയാകുമോ?</p><p style="text-align: justify;"><br /></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlV-xxB_c4_C8_d-19LqczqftDvdS5R5iUf10Dyw40ArtVWwXbOd_Duzw4QH1_LwXHNpHi_x5EM_abjZ5HJYAhm3axoaKNHLw1iDRSC5iFP52AMufXinzjoG7_hsCYm8JiIZAqhReVl3Lt/s233/sthree2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: justify;"><img border="0" data-original-height="233" data-original-width="194" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlV-xxB_c4_C8_d-19LqczqftDvdS5R5iUf10Dyw40ArtVWwXbOd_Duzw4QH1_LwXHNpHi_x5EM_abjZ5HJYAhm3axoaKNHLw1iDRSC5iFP52AMufXinzjoG7_hsCYm8JiIZAqhReVl3Lt/s0/sthree2.jpg" /></a></div><div style="text-align: justify;">മനുഷി: എന്നെ സംബന്ധിച്ചിടത്തോളം കവിത എന്നത് മുന്‍കൂട്ടി തീരുമാനിച്ച് ചെയ്യുന്നതല്ല. ഇതൊക്കെ കവിതയാക്കണം, ഇതൊക്കെ കവിതയാക്കിയാല്‍ ശ്രദ്ധിക്കപ്പെടും എന്ന വിചാരങ്ങള്‍ക്കപ്പുറത്ത്, കവിയുടെ മനസ്സിനകത്ത് കവിത തന്നെ കൊത്തിവയ്ക്കുന്നു. ഒരു കവിയെ ഏത് ആത്മാര്‍ത്ഥമായി തൊടുന്നുവോ, ഏതൊരു സംഭവം അല്ലെങ്കില്‍ തീരുമാനം കവിതയായി എഴുതാന്‍ നിര്‍ബന്ധിക്കുന്നുവോ അത് ഭാഷയുടെ വായിലൂടെ കവിതയാകുന്നു. ഒരു തോട്ടത്തില്‍ വിവിധ വര്‍ണങ്ങളില്‍, വിവിധ സുഗന്ധങ്ങളില്‍, വിവിധ രൂപങ്ങളില്‍ ധാരാളം പൂക്കള്‍ ഇരിക്കുന്നു. ഒരു പൂമ്പാറ്റ എല്ലാ പൂക്കളിലും ചെന്നിരുന്നിട്ട് തേന്‍ നുകരുന്നില്ല. അത് എന്തുകൊണ്ടാണ് ഒരു പ്രത്യേക പൂവില്‍ മാത്രം പോയി ഇരിക്കുന്നത്. അതുപോലെ തന്നെയാണ് കവിത എഴുതുന്ന അനുഭവവും. മാത്രമല്ല, ഒരു കവി എന്തുകൊണ്ട് ഇതെല്ലാം എഴുതുന്നില്ല എന്നു ചോദിക്കുന്നതും, എന്തുകൊണ്ട് ഇതുമാത്രം എഴുതിക്കൊണ്ടിരിക്കുന്നു എന്ന് ചോദിക്കുന്നതും അത്ഭുതമായിരിക്കുന്നു. നിങ്ങള്‍ ഒരു കവിത എഴുതണം എന്നു വിചാരിക്കുന്നതിനേക്കാളും, നിര്ബന്ധിക്കുന്നതിനേക്കാളും ഭാഷ വശത്താക്കി നിങ്ങള്‍ക്കുതന്നെ എഴുതാമല്ലോ. എഴുതിയ കവിത, കവിതയായിരിക്കുന്നോ, അതിനകത്ത് സത്യം ഉണ്ടോ, കവിയുടെ അനുഭവം വായനാനുഭവമായി പരിണമിക്കുന്നുണ്ടോ... അതുമതി.</div><p></p><p style="text-align: justify;"><br /></p><p style="text-align: justify;">പുരുഷാധിപത്യ സമൂഹത്തെ മറികടന്ന് ഒരു സ്ത്രീ തന്റെ കൃതികളിലൂടെ തിരിച്ചറിയപ്പെടുന്നു എന്നത് പ്രയാസകരമായ കാര്യമല്ലെ; നിങ്ങളുടെ അനുഭവത്തെക്കുറിച്ച്?</p><p style="text-align: justify;"><br /></p><p style="text-align: justify;">മനുഷി: പുരുഷാധിപത്യ സമൂഹത്തിനകത്തിരുന്നു കൊണ്ട് സ്ത്രീക്ക് രചനകള്‍ നിര്‍വഹിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. കുടുംബത്തിന്റെ കെട്ടുറപ്പ്, ഉത്തരവാദിത്തം, കുടുംബബന്ധങ്ങള്‍ ഒക്കെ സ്ത്രീക്ക് വലിയ ഭാരമാണ്. വിവിധ മേഖലകളില്‍ സ്ത്രീകള്‍ കാലുറപ്പിച്ച് നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരുന്നാലും കൂടി ഈ ഭാരം ഒഴിയുന്നില്ല. കലാ-സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പലതരം തടസ്സങ്ങള്‍ മറികടന്നിട്ടാണ് അവരുടെ സ്ഥാനം ഉറപ്പിക്കുന്നത്, അവര്‍ അംഗീകാരം നേടുന്നത്. എന്നാല്‍ അത് അത്രയ്ക്ക് എളുപ്പമല്ല. സ്ത്രീകളുടെ രചനകള്‍ക്ക് ലഭിക്കുന്ന അംഗീകാരം എന്നത് അവരുടെ സ്വാതന്ത്ര്യ (വിമോചന) ശബ്ദത്തിനായുള്ള അംഗീകാരമാണ്.</p><p style="text-align: justify;"><span style="white-space: pre;"> </span>എന്നെ സംബന്ധിച്ചിടത്തോളം പ്രയാസകരം എന്നത് സാഹിത്യ ചുറ്റുപാടിലുള്ള സംഘരാഷ്ട്രീയം തന്നെയാണ്. ആരുടെ രചന പൊതുസമൂഹത്തില്‍ സംസാരിക്കണം, ആരുടെ രചന അവഗണിച്ച് മൗനം പാലിക്കണം എന്നതില്‍ വലിയ സംഘരാഷ്ട്രീയം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അതിനെയൊക്കെ മറികടന്ന്, എന്റെ കവിതകള്‍ക്ക് ഞാന്‍ സത്യമായിരിക്കുന്നു. അതാണ് എനിക്കുള്ള അംഗീകാരത്തെ വായനക്കാരുടെ മദ്ധ്യേ സൃഷ്ടിച്ചു നല്‍കുന്നത്. ആര് വായിക്കുന്നു, ആര് കൊണ്ടാടുന്നു, ആര് വിമര്‍ശിക്കുന്നു, ആര് അവഗണിക്കുന്നു എന്നതൊന്നും പ്രശ്നമല്ല.</p><p style="text-align: justify;"><br /></p><p style="text-align: justify;">ലിംഗഭേദമില്ലാത്തതാണ് നല്ല കവിത എന്നതിനോട് യോജിക്കുന്നുണ്ടോ?</p><p style="text-align: justify;"><br /></p><p style="text-align: justify;">മനുഷി: ലിംഗഭേദമറ്റതാണ് നല്ല കവിത എന്നൊന്നും പറയില്ല. എന്നാല്‍, കവിതയെ ലിംഗഭേദങ്ങള്‍ കൊണ്ട് ആഘോഷിക്കുന്നതിനെയും, നിരാകരിക്കുന്നതിനെയും ഞാന്‍ എതിര്‍ക്കുന്നു. എഴുതുമ്പോള്‍ എഴുതുന്ന ആ മാനസീകാവസ്ഥ ലിംഗഭേദമറ്റതായിരിക്കണം. ലിംഗഭേദമറ്റവരായി ഇരുന്ന് എഴുതുമ്പോള്‍ അങ്ങനെയുള്ള ലിംഗ അടയാളത്തെ മറികടന്ന് കവിത എഴുതുവാന്‍ സാധിക്കും. എന്തുകൊണ്ടെന്നാല്‍ കവിത എന്നത് അനുഭവത്തില്‍ നിന്നുമുള്ളതാണ്. അനുഭവത്തിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസങ്ങളില്ല. ചില അനുഭവങ്ങള്‍ അങ്ങനെ ഉണ്ടായേക്കാം. സിദ്ധാന്തം എന്ന അതിര്‍വരമ്പു വച്ചുകൊണ്ട് കവിത എഴുതുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല.</p><p style="text-align: justify;"><span style="white-space: pre;"> </span>കവിത മാത്രമല്ല, പൊതുവായി സാഹിത്യം എന്നത് ജാതി, മത, വര്‍ഗ, ലിംഗ അടയാളങ്ങള്‍ കടന്ന് മനുഷ്യത്വത്തെക്കുറിച്ച് പറയുന്നതായിരിക്കണം. എന്നാല്‍, ഒന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. തമിഴ് പുതു സാഹിത്യത്തില്‍ പെണ്ണെഴുത്ത്, ആണെഴുത്ത്, ദലിത് എഴുത്ത്, ട്രാന്സ്ജെന്റര് എഴുത്ത് എന്നൊക്കെ വേര്‍തിരിച്ച് സാഹിത്യത്തെ ഒറ്റപ്പെടുത്തേണ്ടതില്ല. പുതു സാഹിത്യം, പുതു എഴുത്ത്, പുതുക്കവിത. അത്രതന്നെ.</p><p style="text-align: justify;"><br /></p><p style="text-align: justify;">തമിഴ് പുതുക്കവിതകളില്‍, പുരുഷന്റെ രചനകളില്‍ സ്ത്രീയെ എങ്ങനെയാണ് ചിത്രീകരിക്കേണ്ടത് എന്നാണ് വിചാരിക്കുന്നത്?</p><p style="text-align: justify;"><br /></p><p style="text-align: justify;">മനുഷി: പൊതുവായി പുരുഷന് എന്ന ബിംബത്തെ ഉപേക്ഷിച്ചിട്ട് ഒരു പെണ്ണിനെ കവിതയ്ക്കകത്ത് എഴുതുക എന്നത് വെല്ലുവിളിയായ കാര്യമാണെന്നു വിചാരിക്കുന്നു. പുരുഷന്മാര്, സ്ത്രികളെക്കുറിച്ച് എഴുതുന്നതില്‍ രണ്ടു കാര്യങ്ങള്‍ ഉണ്ട്. ഒന്ന്, സ്ത്രീവര്‍ഗത്തിന്റെ ദുഃഖങ്ങളില്‍ പരിതപിക്കല്‍. മറ്റൊന്ന്, തനിക്ക് അനുകൂലമായ സ്വതന്ത്രസ്ത്രീയെ സൃഷ്ടിക്കല്‍. അവരെ സ്വീകരിക്കുന്ന സ്ത്രീ ലോകത്തെയാണ് ഭൂരിപക്ഷം പുരുഷന്മാരും പറഞ്ഞിരിക്കുന്നത്. അതായത്, പുരുഷന് എന്ന ഇടത്തില്‍ നിന്ന് സ്ത്രീയെ കാണല്‍. അങ്ങനെയുള്ള കവിതകളുടെ പൊള്ളത്തരം വേഗത്തില്‍ പിടിക്കപ്പെടും. ഓരോ പുരുഷന്റെ ഉള്ളിലും ഒരു സ്ത്രീ ഉണ്ട് എന്ന് പറയപ്പെടുന്നു. പുരുഷന്മാര്, സ്ത്രീകളുടെ ലോകത്തെക്കുറിച്ച് എഴുതുമ്പോള്‍, തന്റെയുള്ളിലുള്ള പുരുഷനെ ഉറക്കിക്കിടത്തി, സ്ത്രീയെ ഉണര്‍ത്തുമ്പോള്‍ അതില്‍ അല്പം യഥാര്‍ത്ഥ സ്ത്രീ വെളിപ്പെടും.</p><p style="text-align: justify;"><br /></p><p style="text-align: justify;">കവിതയില്‍ താങ്കള്‍ക്ക് ഉപേക്ഷിക്കാനാവാത്ത അംശം എന്താണെന്നാണ് കരുതുന്നത്?</p><p style="text-align: justify;"><br /></p><p style="text-align: justify;">മനുഷി: അങ്ങനെ ഞാന്‍ കരുതുന്നത് സ്നേഹമാണ്. ദ്രോഹത്തെ കടന്നുപോകുന്ന മനഃപക്വതയെ തരുന്ന അപാര സ്നേഹം.</p><p style="text-align: justify;"><br /></p><p style="text-align: justify;">അന്യ സംസ്ഥാനങ്ങളില്‍ കവിത ചൊല്ലുവാന്‍ പോകുമ്പോള്‍ ലഭിക്കുന്ന അനുഭവങ്ങളില്‍ പ്രധാനപ്പെട്ടത് എന്താണ്?</p><p style="text-align: justify;"><br /></p><p style="text-align: justify;">മനുഷി: 2015 ല്‍ ഷില്ലോങ്ങില്‍ നടന്ന സാഹിത്യ അക്കാദമിയുടെ യുവ എഴുത്തുകാരുടെ കൂട്ടായ്മയില്‍ പങ്കെടുത്തുകൊണ്ട് ڇഞാന്‍ എന്തിനാണ് എഴുതുന്നത്?ڈ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുവാന്‍ എന്നെ ക്ഷണിച്ചിരുന്നു. എന്റെ ആദ്യത്തെ അന്യസംസ്ഥാന യാത്രയായിരുന്നു അത്. അവിടെ വായിച്ച കവിതകള്‍, ചെറുകഥകള്‍ ഒക്കെ കേട്ടപ്പോള്‍ കവിതയിലും ചെറുകഥയിലും മറ്റു സംസ്ഥാനങ്ങളേക്കാളും നമ്മള് അല്പം മുന്നേറിക്കൊണ്ടിരിക്കുന്നു എന്നു മനസ്സിലായി; അഭിമാനകരമായിരുന്നു അത്. എന്നാല്‍ ഇവിടെ നമ്മളില്‍ അങ്ങനെ അഭിമാനിക്കുവാനുള്ള മനസ്സ് കുറവാണെന്നു തോന്നി. നമ്മള് മനസ്സിലാക്കി വച്ചിരിക്കുന്ന അളവിലേക്ക് ലോകസാഹിത്യ പരിചയം, മറ്റു ഭാഷയിലുള്ള യുവ എഴുത്തുകാരില്‍ ഇല്ല. അതേ സമയം, അതിനെക്കുറിച്ച് അവര്‍ക്ക് യാതൊരു മനഃപ്രയാസവും ഇല്ല. അവരുടെ നിലത്തെ, അവരുടെ ജീവിതത്തെ, അവരുടെ സംസ്കാരത്തെ, അവരുടെ രാഷ്ട്രീയത്തെ അവരുടെ ഭാഷയില്‍ ദൃഢമായി എഴുതുന്നു.</p><p style="text-align: justify;"><br /></p><p style="text-align: justify;">അവസാനമായി ഒരു ചോദ്യം കൂടി. തമിഴില്‍ ധാരാളം പ്രണയ കവിതകള്‍ എഴുതിയത് നിങ്ങളാണെന്ന് കരുതുന്നു. പ്രണയത്തോട് ഇത്രയ്ക്കും പ്രണയം തോന്നാന്‍ എന്താണ് കാരണം?</p><p style="text-align: justify;"><br /></p><p style="text-align: justify;">മനുഷി: ഇതിനെ എന്റെ കവിതകള്‍ക്കുള്ള അഭിനന്ദനമായും വിമര്‍ശനമായും എടുത്തുകൊള്ളുന്നു. പ്രണയത്തോട് അടങ്ങാത്ത പ്രണയമാണെനിക്ക്. പ്രണയം ആഘോഷിക്കുവാനുള്ള കാരണം അതാണ് ജീവിതത്തിനായുള്ള മോചനം (സ്വാതന്ത്ര്യം) എന്നു ഞാന്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. നമ്മള് പ്രിയപ്പെട്ടവരാല്‍ സ്നേഹിക്കപ്പെടുന്നു എന്ന ബോധം നമ്മളെ ഇനിയും സുന്ദരമാക്കും. ജീവിതത്തെ കവിതാമയമാക്കും. പ്രണയത്തെക്കുറിച്ച് പാടുക എന്നത് സംഘസാഹിത്യകാലം തൊട്ട് ഇന്നുവരെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒളവൈ പാടാത്ത പ്രണയത്തെ, ആണ്ടാള്‍ പാടാത്ത പ്രണയത്തെ ഞാന്‍ എഴുതിയിട്ടില്ല. അവരുടെ തുടര്‍ച്ചയായി ഞാന്‍ ഇന്ന് എഴുതിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, പുരുഷാധിപത്യസമൂഹത്തില്‍ സ്ത്രീക്ക് തന്നെ വെളിപ്പെടുത്തുന്നതിന് തടസ്സങ്ങള്‍ ഉണ്ട്; സ്ത്രീക്ക് തന്റെ ജീവിത പങ്കാളിയെ അവളുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കുവാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. കുടുംബാഭിമാനം എന്നത് സ്ത്രീയുടെ വൈവാഹിക ജീവിതത്തോട് ചേര്‍ന്നു കാണുന്നു. അതിനാല്‍, മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് എതിരായി സ്ത്രീ (പെണ്‍കുട്ടി) പ്രേമിക്കുമ്പോള്‍ ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍ കൊന്ന് ഭീതിയിലാഴ്ത്തപ്പെടുന്നു. ഇത്തരം ചുറ്റുപാടില്‍, സ്ത്രീ തന്റെ പ്രണയത്തെ, തന്റെ ഹൃദയത്തില്‍ നിന്നും സംസാരിക്കുന്നതും, കലാസാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നതും ഒരു രാഷ്ട്രീയ പ്രവൃത്തിയായേ ഞാന്‍ കാണുന്നുള്ളൂ. എന്റെ കവിതകളില്‍ ഞാന്‍ പറയുന്ന പ്രണയം എന്നത് മനുഷിയുടെ പ്രണയം മാത്രമല്ല, പ്രണയം വെളിപ്പെടുത്തുവാനുള്ള അവകാശത്തെ നിഷേധിക്കപ്പെട്ട എല്ലാ മനുഷിമാരുടെയും ശബ്ദം തന്നെയാണ്. അതിനാല്‍, പ്രണയത്തെ, പ്രണയത്തോട് എഴുതുന്നു. അതിലൂടെ, ജീവിതത്തെ ആഘോഷമാക്കി മാറ്റാന്‍ ശ്രമിക്കുന്നു.</p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-63851769332020788112021-02-02T01:33:00.006-08:002021-02-02T01:33:27.585-08:00 പോളിഷ് കഥ - വാന്‍-ഡോറയുടെ അത്ഭുതക്കിണര്‍ --സിപ്പി പള്ളിപ്പുറം<div class="separator" style="clear: both; text-align: center;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjT6_vJO7Zj2j9FrhcGeAZRlLJvQPxgunNpKtTNHrECf0MqvbIcPQrr7mNZ_eRQ9o6Fg3ApHkjQstcKOot2ukKCkCH_oGYgvUEeskTr1xEK2LMpy_46PfGghRbh_i1u0TOxV7shxm0BTwkc/s428/sippy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="245" data-original-width="428" height="350" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjT6_vJO7Zj2j9FrhcGeAZRlLJvQPxgunNpKtTNHrECf0MqvbIcPQrr7mNZ_eRQ9o6Fg3ApHkjQstcKOot2ukKCkCH_oGYgvUEeskTr1xEK2LMpy_46PfGghRbh_i1u0TOxV7shxm0BTwkc/w612-h350/sippy.jpg" width="612" /></a></div></div><br /><br /><p><br /></p><p> പോളണ്ടിലെ ഒരു ഗ്രാമത്തില്‍ വളരെ ദയാലുവായ ഒരു പ്രഭു ജീവിച്ചിരുന്നു. څറുഡോള്‍ഫ്چ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.</p><p> മഞ്ഞണിഞ്ഞ മലകള്‍ക്കു നടുവിലുള്ള ഹരിതാഭമായ ഒരു താഴ്വരയിലായിരുന്നു റുഡോള്‍ഫ് പ്രഭുവിന്റെ കൊട്ടാരം. കൊട്ടാരത്തിനു ചുറ്റുമായി കണ്ണഞ്ചിപ്പിക്കുന്ന ഒരു വര്ണപ്പൂന്തോട്ടമുണ്ടായിരുന്നു. പൂന്തോട്ടത്തിനപ്പുറം ഓറഞ്ചും മുന്തിരിയും ചെറിയും സ്ട്രോബറിയുമെല്ലാം കുലകുലയായി പഴുത്തുതൂങ്ങുന്ന വിശാലമായ ഒരു പഴത്തോട്ടമായിരുന്നു. അതിനുമപ്പുറത്തായി കതിരണിഞ്ഞു നില്ക്കുന്ന ഗോതമ്പുവയലുകളും വയലിനുമപ്പുറം തലയുയര്ത്തിനില്ക്കുന്ന മലനിരകളുമൊക്കെ കണ്ടാല്‍ ആര്‍ക്കും കണ്ണെടുക്കാന്‍ കഴിയുമായിരുന്നില്ല.</p><p><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFDo2-qKpij0kPZMAPkPinUX1X4_IU7Y5jY2DAHfT9eL1O9ghC3l5Dv5Uk3gGWy6yJXqPPUdK5idGSrxDJTJXThgxhUc_1BIRGrxDaT2jyTTGgzcdSoxyGBuxe7aXA8iamWPlSTVUyYrLQ/s103/sippy1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="103" data-original-width="84" height="227" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFDo2-qKpij0kPZMAPkPinUX1X4_IU7Y5jY2DAHfT9eL1O9ghC3l5Dv5Uk3gGWy6yJXqPPUdK5idGSrxDJTJXThgxhUc_1BIRGrxDaT2jyTTGgzcdSoxyGBuxe7aXA8iamWPlSTVUyYrLQ/w185-h227/sippy1.jpg" width="185" /></a> റുഡോള്‍ഫ് പ്രഭുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ കൊട്ടാരത്തെക്കുറിച്ചും അറിയാത്തവരായി ആ നാട്ടില്‍ ആരുമുണ്ടായിരുന്നില്ല. അതിനു കാരണമെന്തെന്നൊ? കൊട്ടാരവളപ്പില്‍ വളരെ പേരുകേട്ട ഒരു അത്ഭുതക്കിണറുണ്ടായിരുന്നു.</p><p> കൊട്ടാരക്കിണറ്റിലെ ജലം വളരെ ദിവ്യശക്തിയുള്ളതായിരുന്നു. വിലപിടിച്ച മരുന്നുകളെപ്പോലും വെല്ലുന്ന ഔഷധവീര്യം ആ ജലത്തിനുണ്ടായിരുന്നു.</p><p> കൊട്ടാരക്കിണറ്റിലെ ജലം തേടി ഓരോ രാജ്യത്തുനിന്നും നിരവധി പേര് ഓരോ ദിവസവും അവിടെ എത്താറുണ്ടായിരുന്നു. ആ ജലം കോരിക്കുടിച്ച പലരും മഹാരോഗങ്ങളില്‍ നിന്നുപോലും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു.</p><p> ഒരിക്കല്‍ ജ്വരപ്പനിയും വിറയലും ബാധിച്ച് തീരെ അവശനായ ഒരാളെ ഒരു മഞ്ചലില്‍ കിടത്തി അയാളുടെ കുടുംബക്കാര് അവിടെ കൊണ്ടുവന്നു. മൂന്നു ദിവസം കൊട്ടാരക്കിണറ്റിലെ ജലം കുടിച്ചതോടെ രോഗം അയാളെ വിട്ടകന്നു. അയാള്‍ക്കും കുടുംബത്തിനുമുണ്ടായ ആനന്ദത്തിന് അതിരില്ല.</p><p> പിന്നീടൊരിക്കല്‍ അകലെയുള്ള ഒരു നാട്ടില്‍ നിന്ന് വളരെക്കാലമായി തളര്‍വാതരോഗം പിടിപെട്ട് കിടപ്പിലായ ഒരു കര്‍ഷകനെ ഏതാനും ആളുകള്‍ ചേര്‍ന്ന് കട്ടിലില്‍ കിടത്തി കിണറ്റിനരികില്‍ കൊണ്ടുവന്നു. കൊട്ടാരക്കിണറ്റിലെ വെള്ളം കുടിച്ചതോടെ അയാളുടെ തളര്‍ച്ച നിശ്ശേഷം മാറി. അന്നുതന്നെ അയാള്‍ എഴുന്നേറ്റു നടന്നു.</p><p> താമസിയാതെ അയാള്‍ തന്റെ വീട്ടിലേക്ക് നടന്നുപോയി. ഇതുകണ്ട എല്ലാവര്ക്കും വലിയ അത്ഭുതവും ആനന്ദവുമുണ്ടായി.</p><p> സാമാന്യം സാമ്പത്തികശേഷിയുള്ള ഒരു കര്‍ഷകനായിരുന്നു അയാള്‍. ഒരു ദിവസം അയാള്‍ ഒരു പണക്കിഴിയുമായി റുഡോള്‍ഫ് പ്രഭുവിന്റെ കൊട്ടാരത്തിലെത്തി.</p><p> കര്ഷകന് മണിയടിച്ചപ്പോള്‍ കൊട്ടാരത്തിനകത്തുനിന്ന് പ്രഭുവിന്റെ പരിചാരകന് ഓടിവന്നു.</p><p> ڇഎന്താ? ആരാ? എന്തിനാ വന്നത്?ڈ പരിചാരകന് ചോദിച്ചു.</p><p> ڇഞാന്‍ ഇവിടത്തെ പ്രഭുവിനു സമ്മാനിക്കാന്‍ ഒരു പണക്കിഴിയുമായി വന്നതാണ്.ڈ അയാള്‍ പറഞ്ഞു.</p><p> ڇപണക്കിഴിയോ? എന്തിനാണിത് യജമാനനു നല്‍കുന്നത്?ڈ</p><p> ڇഇവിടത്തെ കൊട്ടാരക്കിണറ്റിലെ ഔഷധജലമാണ് എന്നെ മരണക്കിടക്കയില്‍ നിന്ന് രക്ഷിച്ചത്. വളരെക്കാലം കിടക്കയില്‍ തളര്‍ന്നു കിടന്ന ഞാന്‍ നാളെ മുതല്‍ വീണ്ടും വയലില്‍ പണിക്കിറങ്ങുകയാണ്. ആ അത്ഭുത ജലത്തിനുള്ള ഒരെളിയ പ്രതിഫലമാണിത്. ഇത് അദ്ദേഹത്തെ ഏല്പ്പിച്ചേക്കൂ.ڈ കര്ഷകന് പണക്കിഴി അയാളുടെ നേര്‍ക്കുനീട്ടി.</p><p> ڇഎന്റെ പൊന്നു ചങ്ങാതീ, റുഡോള്‍ഫ് പ്രഭു ആരുടെ കൈയില്‍ നിന്നും ഒരു പ്രതിഫലവും സ്വീകരിക്കുന്ന ആളല്ല. കൈയിലുള്ളത് ഇല്ലാത്തവര്‍ക്ക് വാരിക്കോരി കൊടുക്കാന്‍ മാത്രമെ അദ്ദേഹത്തിനറിയൂ. ഇത് നിങ്ങള്‍ തന്നെ എടുത്തോളൂ.ڈ പരിചാരകന് വ്യക്തമാക്കി.</p><p> കര്ഷകന് പണക്കിഴിയുമായി ചാരിതാര്‍ത്ഥ്യത്തോടെ തിരിച്ചുപോയി.</p><p> എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ഉള്ളതെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ വാരിക്കോരി ചെലവഴിച്ച് നല്ലവനായ റുഡോള്‍ഫ് പ്രഭു തീരെ ദരിദ്രനായി മാറി.</p><p> നിത്യവൃത്തിക്കുപോലും വകയില്ലാതായപ്പോള്‍ റുഡോള്‍ഫ് പ്രഭു തന്റെ കൊട്ടാരവും തോട്ടങ്ങളും കിണറുമെല്ലാം കിട്ടിയ കാശിന് څവാന്‍-ഡോറچ എന്ന മറ്റൊരു പ്രഭുവിനു വിറ്റു. അറുത്ത കൈക്ക് ഉപ്പുതേക്കാത്ത ഒരു ദുഷ്ടനായിരുന്നു څവാന്‍-ഡോറچ.</p><p> റുഡോള്‍ഫ് പ്രഭുവിന്റെ കൊട്ടാരവും പരിസരവും തന്റെ കൈയില്‍ വന്നപ്പോള്‍ څവാന്‍-ഡോറچ പ്രഭു കൂടുതല്‍ അഹങ്കരിച്ചു.</p><p> ڇഅത്ഭുതക്കിണറ്റിലെ വെള്ളം വിറ്റാല്‍ത്തന്നെ എനിക്ക് വലിയ കോടീശ്വരനാകാം.ڈ വാന്‍-ഡോറ കണ്ടവരോടൊക്കെ പൊങ്ങച്ചം പറഞ്ഞു.</p><p> പിറ്റേ ദിവസം മുതല്‍ څവാന്‍-ഡോറയുടെ കൊട്ടാരംچ എന്ന പേരിലാണ് ആ പ്രഭുമന്ദിരം അറിയപ്പെട്ടത്. കൊട്ടാരക്കിണറ്റില് നിന്നും വെള്ളമെടുക്കാന്‍ വരുന്നവരോടെല്ലാം വാന്‍-ഡോറ കുത്തിപ്പിടിച്ച് പണം വാങ്ങാന്‍ തുടങ്ങി.</p><p> ഒരു ദിവസം വളരെ സാധുവായ ഒരു കിഴവി അവശനായ തന്റെ ഭര്‍ത്താവിനെയും കൂട്ടി കൊട്ടാരവാതില്‍ക്കലെത്തി.</p><p> ڇഎന്റെ ഭര്‍ത്താവ് അര്‍ബുദ രോഗം പിടിപെട്ട് തീരെ അവശനാണ്. കൊട്ടാരക്കിണറ്റിലെ കുറച്ചു ജലം കിട്ടിയാല്‍ അദ്ദേഹത്തിന്റെ രോഗം മാറും.ڈ അമ്മൂമ്മ പറഞ്ഞു.</p><p> ڇഎന്റെ കിണറ്റിലെ ജലം കിട്ടണമെങ്കില്‍ പണം വേണം. കണ്ടവരുടെയൊക്കെ രോഗം മാറ്റാനുള്ളതല്ല എന്റെ കിണറ്. പണമില്ലെങ്കില്‍ വന്ന വഴിക്കു തന്നെ തിരിച്ചോളൂ.ڈ വാന്‍-ഡോറ വഴിയിലേക്ക് വിരല്‍ചൂണ്ടി. അവര്‍ കരഞ്ഞുകൊണ്ട് അവിടെ നിന്നും തിരിച്ചുപോയി.</p><p> ഈ സങ്കടവാര്‍ത്തയറിഞ്ഞ് റുഡോള്‍ഫ് പ്രഭു പിറ്റേ ദിവസം വാന്‍-ഡോറയെ കാണാനെത്തി.</p><p> ڇവാന്‍-ഡോറ, കൊട്ടാരക്കിണറ്റിലെ ഔഷധജലം ദൈവത്തിന്റെ ദാനമാണ്; അത് വില്‍പ്പനച്ചരക്കല്ല. ഞാനോ എന്റെ പൂര്‍വികരോ ഒരിക്കല്‍പോലും ഇതിന്റെ പേരില്‍ ഒരു പൈസ പോലും ആരോടും വാങ്ങിയിട്ടില്ല. ഇത് പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി മാത്രം നല്‍കണം.ڈ റുഡോള്‍ഫ് പ്രഭു ഉപദേശിച്ചു.</p><p> ڇഇക്കാര്യത്തില്‍ തന്റെ ഉപദേശമൊന്നും വേണ്ട; ഇതിപ്പോള്‍ എന്റെ അവകാശത്തില്‍പ്പെട്ട ജലമാണ്. അതിനു ഞാന്‍ ശരിക്കും പണം ഈടാക്കും.ڈ വാന്‍-ഡോറ അവകാശപ്പെട്ടു.</p><p> ڇഎന്തിനാണ് തനിക്ക് ഇത്രയേറെ പണം?ڈ റുഡോള്‍ഫ് പ്രഭു ആരാഞ്ഞു.</p><p> ڇപണമോ? പണം കൊണ്ട് ഞാനീ കൊട്ടാരം നിറയ്ക്കും. അതെല്ലാം വാരിക്കൊടുത്ത് ഞാനെന്റെ മകളെ ഏറ്റവും വലിയ പ്രഭുകുമാരനെക്കൊണ്ട് വിവാഹം ചെയ്യിക്കും. താന്‍ തന്റെ വഴിക്ക് പൊയ്ക്കോളൂ.ڈ വാന്‍-ഡോറ റൂഡോള്‍ഫ് പ്രഭുവിനെ പുച്ഛിച്ചു പറഞ്ഞയച്ചു.</p><p> നാളുകള്‍ കുറെ കഴിഞ്ഞു. കൊട്ടാരക്കിണറ്റിലെ ജലം വിറ്റ് വാന്‍-ഡോറ സമ്പന്നരില്‍ സമ്പന്നനായി. മകളെ ഒരു മഹാപ്രഭുവിന്റെ മകനെക്കൊണ്ട് വിവാഹം ചെയ്യിക്കാനും അദ്ദേഹം നിശ്ചയിച്ചു.</p><p> വിവാഹത്തലേന്നു തന്നെ വാന്‍-ഡോറ കൊട്ടാരം മുഴുവന്‍ വര്‍ണവിളക്കുകള്‍ കൊണ്ട് അലങ്കരിച്ചു. അതിഥികളുടെ തണുപ്പുമാറ്റാന്‍ ചുറ്റിലും കല്ക്കരിയടുപ്പുകള് കത്തിച്ചു വച്ചു. പേരുകേട്ട പാചകക്കാര്‍ വന്ന് ഏറ്റവും സ്വാദിഷ്ടമായ വിഭവങ്ങള്‍ ഒരുക്കാന്‍ തുടങ്ങി. വാദ്യമേളങ്ങള്‍ ഉയര്‍ന്നുപൊങ്ങി. നര്‍ത്തനശാലയില്‍ നര്‍ത്തകിമാര്‍ ആടിത്തിമര്‍ത്തു. അതിഥികള്‍ മദ്യം കുടിച്ചു കൂത്താടി!</p><p> ഇതിനിടയില്‍ മദോന്മത്തനായ വാന്‍-ഡോറ തന്റെ ഭൃത്യനോടു പറഞ്ഞു:</p><p> ڇഎടാ വെറുതേ ചെറിയൊരു കിണറ്റില്‍ നിന്നാണ് ഞാന്‍ ഇക്കാണുന്ന സമ്പത്തൊക്കെ ഉണ്ടാക്കിയത്. അപ്പോള്‍ കിണറിന്റെ സ്ഥാനത്ത് വലിയൊരു തടാകമായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?ڈ അയാള്‍ സ്വയം ഒന്നു ഞെളിഞ്ഞു.</p><p> څവാന്‍-ഡോറچ ഇങ്ങനെ പറഞ്ഞ ഉടനെ കിണറ്റില്‍ നിന്നും څഗുളുഗുളു ഗുഗ്ഗുളുچ എന്ന് ശബ്ദം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. കിണറ്റിലെ വെള്ളം ഉയര്‍ന്നു പൊങ്ങുന്ന ശബ്ദമായിരുന്നു അത്.</p><p> കിണറ്റിലൂടെ ഉയര്‍ന്ന ജലം അവിടെങ്ങും പരന്നൊഴുകാന്‍ തുടങ്ങി. പാടവും തോടും തടാകങ്ങളും തോട്ടങ്ങളും നിറഞ്ഞ് മേലോട്ടു പൊങ്ങിയ ജലം അധികം വൈകാതെ കൊട്ടാരത്തിനുള്ളിലെങ്ങും നിറഞ്ഞു.</p><p> വിവാഹപ്പന്തലും നര്‍ത്തനശാലയും വാദ്യമേളക്കാരുമെല്ലാം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി.</p><p> പേടിച്ചരണ്ട വധൂവരന്മാരും വാന്‍-ഡോറയും കൊട്ടാരത്തിലെ അന്തേവാസികളുമെല്ലാം മുകളിലെ നിലയിലേക്ക് ഓടിക്കയറി.</p><p> ڇഹയ്യോ!... പ്രളയം പ്രളയം!... നാമെങ്ങനെ രക്ഷപ്പെടും?ڈ പരിഭ്രാന്തരായ അതിഥികളുടെ നിലവിളി വാനിലുയര്‍ന്നു.</p><p> څവാന്‍-ഡോറچ പേടിച്ച് നാലുപാടും ചുറ്റിത്തിരിഞ്ഞു. പക്ഷെ എന്തുചെയ്യാന്‍? അല്പസമയം കൊണ്ട് പ്രഭുവും കുടുംബവും അന്തേവാസികളും കൊട്ടാരവുമെല്ലാം മഹാപ്രളയത്തില്‍ മുങ്ങി. വാന്‍-ഡോറയുടെ കൊട്ടാരവും പൂന്തോട്ടവും പഴത്തോട്ടവും വയലേലകളുമെല്ലാം നശിച്ചു.</p><p> പിറ്റേന്ന് മലനിരകള്‍ക്കു നടുവില്‍ ഒരു പുതിയ തടാകം രൂപം കൊണ്ടു. മലനിരകളില്‍ താമസിക്കുന്ന ആളുകള്‍ ഈ മാറ്റം കണ്ട് അമ്പരന്നു. താഴ്വരയില് കാര്യമായ എന്തൊക്കെയോ സംഭവിച്ചു എന്നു മാത്രം അവര്‍ക്ക് മനസ്സിലായി.</p><p> ഈ മാറ്റങ്ങളെല്ലാം വാന്‍-ഡോറയുടെ അഹങ്കാരം മൂലമുണ്ടായതാണെന്ന് അവരെല്ലാം കണക്കുകൂട്ടി. അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു: ڇവാന്‍-ഡോറയുടെ അഹംഭാവമാണ് താഴ്വരയുടെ സര്‍വനാശത്തിനു കാരണം. പണം കൊണ്ട് എല്ലാം വെട്ടിപ്പിടിക്കാമെന്ന് ആ മൂഢന് മോഹിച്ചു. പക്ഷെ ദൈവം അയാള്‍ക്ക് ഉചിതമായ ശിക്ഷ തന്നെ നല്കി; ഒടുവില്‍ അയാള്‍ പോലും ഇല്ലാതായി. നന്നായി: അഹംഭാവം ആര്‍ക്കും നന്നല്ല.ڈ</p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-44917458459925827692021-02-02T01:27:00.006-08:002021-02-02T01:27:45.850-08:00തിരുശേഷിപ്പുകള്‍ -- ഏഴാച്ചേരി രാമചന്ദ്രന് ( കവിത )<p style="text-align: justify;"><br /></p><p style="text-align: justify;"><br /></p><p style="text-align: justify;"><br /></p><p style="text-align: justify;">ഗ്രാമത്തിലിപ്പോള്‍ ചുരുള്മുടിക്കാരിയാം</p><p style="text-align: justify;">പാവം ശതാവരിയില്ല; വയല്‍പ്പാട്ടു</p><p style="text-align: justify;">മൂളുന്ന താളിക്കടവില്ല, കുന്നിന്റെ </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhS27mbU7TV2ez5B-ux3TaXlztYpc5lnBQ_s-k199nyBrVT-lbCpcdaZBBqZUCPW3BvWkdi7D3C27YRbzf0kCNXcinv-pR4OVJ_wIOFyCdkIHlfwvzb54PbeWo1V34-me3NMAWLZb6zRqOq/s697/thiru.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="697" data-original-width="519" height="481" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhS27mbU7TV2ez5B-ux3TaXlztYpc5lnBQ_s-k199nyBrVT-lbCpcdaZBBqZUCPW3BvWkdi7D3C27YRbzf0kCNXcinv-pR4OVJ_wIOFyCdkIHlfwvzb54PbeWo1V34-me3NMAWLZb6zRqOq/w358-h481/thiru.jpg" width="358" /></a></div><br /><p></p><p style="text-align: justify;">നാഭിച്ചുഴി വിട്ടു താഴേയ്ക്കൊഴുകുന്ന</p><p style="text-align: justify;">നീരൊഴുക്കിന് നിറം നീലക്കറുപ്പല്ല</p><p style="text-align: justify;">കുന്തളം കോതുന്ന പൂക്കൈതയുമില്ല</p><p style="text-align: justify;">കണ്ണീര്ക്കവിതയുമില്ല.</p><p style="text-align: justify;"><br /></p><p style="text-align: justify;"><span style="white-space: pre;"> </span>2</p><p style="text-align: justify;">ഒത്തിരിയാണ്ടുകള് പിന്നിട്ടു തന്‍പ്രിയ</p><p style="text-align: justify;">മക്കളെത്തേടിയിറങ്ങിയ പാപിയാം</p><p style="text-align: justify;">വൃദ്ധന്റെ നൊമ്പരം പള്ളിമുറ്റത്തുള്ള</p><p style="text-align: justify;">വൃക്ഷത്തലപ്പത്തുപൂവി, ട്ടതില്ച്ചെന്നു</p><p style="text-align: justify;">മുത്തുന്ന നഗ്നസുഗന്ധിയാം കാറ്റിന്റെ</p><p style="text-align: justify;">സ്വപ്നാടനങ്ങളും കെട്ടു.</p><p style="text-align: justify;"><br /></p><p style="text-align: justify;"><span style="white-space: pre;"> </span>3</p><p style="text-align: justify;">മാറാത്തതായൊന്നു മാത്രം, മനസ്സിന്റെ</p><p style="text-align: justify;">താളം തളച്ചിട്ട ചങ്ങലയില്ക്കിട-</p><p style="text-align: justify;">ന്നാരെയോ തേടു, മശാന്തമാം ഭ്രാന്തിന്റെ</p><p style="text-align: justify;">തീയലകള്‍ വച്ചുനീട്ടിച്ചിലയ്ക്കുന്ന</p><p style="text-align: justify;">പേരില്ലാപ്പക്ഷിയും പക്ഷിച്ചിറകിലെ</p><p style="text-align: justify;">പാതിരാക്കാമവും മാത്രം.</p><p style="text-align: justify;"><br /></p><p style="text-align: justify;"><span style="white-space: pre;"> </span>4</p><p style="text-align: justify;">വൃശ്ചിക സന്ധ്യ വ്രതശുദ്ധി പോരെന്നു</p><p style="text-align: justify;">മക്കളാം ശീതങ്ങളോടു പിണങ്ങുന്നു;</p><p style="text-align: justify;">സത്യവാക്കാകും കിനാക്കള്‍ നിഷാദന്റെ</p><p style="text-align: justify;">പുത്രരോടന്ന മിരന്നു തൊടികളില്‍</p><p style="text-align: justify;">ചുറ്റും ദയനീയതയെ വരയ്ക്കുന്നു</p><p style="text-align: justify;">നിദ്രാരഹിതയാം രാത്രി.</p><p style="text-align: justify;"><br /></p><p style="text-align: justify;"><span style="white-space: pre;"> </span>5</p><p style="text-align: justify;">ഗ്രാമത്തില്‍ നിന്നും പുകയും മണങ്ങളും</p><p style="text-align: justify;">നാടുകടത്തപ്പെടുന്നു; നരവീണ</p><p style="text-align: justify;">കാമുകിമാരുടെ കണ്ണില്‍ കപാലിയാം</p><p style="text-align: justify;">തേവരേത്തേടും തിരുവാതിരയുമി-</p><p style="text-align: justify;">ല്ലാകെയസ്വസ്ഥത മാത്രം; ഇതിന്റെ പേ-</p><p style="text-align: justify;">രാകുമോ സച്ചിദാനന്ദം.</p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-60232461949822161912021-02-02T01:23:00.001-08:002021-02-02T01:23:10.494-08:00പന്നിയെലി മുളകിട്ടതിന്റെ പ്രിവിലേജുകള്‍ -- ബിജു സി. പി<p style="text-align: justify;"><br /></p><p style="text-align: justify;"><br /></p><p style="text-align: justify;"> അത്രത്തോളം സന്തുഷ്ടനായ മറ്റൊരു മനുഷ്യനെ എനിക്ക് പരിചയമുണ്ടായിരുന്നില്ല. അത്രയ്ക്ക് ഇണക്കമുള്ള മറ്റ് മനുഷ്യഇണകളെയും അധികം പരിചയമുണ്ടായിരുന്നില്ല. ബേബിയും തങ്കയും. അത്രയും പോരാ. നാടി ബേബിയും നാടി തങ്കയും. വിഷ്ണു രമയ്ക്കു നിശയ്ക്കു ശശാങ്കനുമയ്ക്കു ഹരന് നളനോര്‍ക്കില്‍ നിനക്കും എന്ന് പറഞ്ഞതു പോലെ തങ്കയ്ക്കു ബേബിയും.</p><p style="text-align: justify;"> വീടിനോടു ചേര്‍ന്നുള്ള ഞങ്ങളുടെ പീടികമുറ്റത്തേക്ക് ബേബിയും തങ്കയും വരുന്നത് പലപ്പോഴും സ്കൂട്ടറിലായിരിക്കും. സാങ്കല്‍പ്പിക സ്കൂട്ടറില്‍. സ്കൂട്ടര്‍ ഓടിക്കുമ്പോഴെന്ന പോലെ അരമണ്ഡലത്തില് ഇരുന്ന് കൈകള്‍ ഹാന്ഡിലിലേക്കെന്നോണം നീട്ടിപ്പിടിച്ച് സ്കൂട്ടറിന്റെ കുടുകുടു ശബ്ദങ്ങള്‍ കേള്‍പ്പിച്ച് ബേബി ഓടി വരും. ബേബിയുടെ പിന്നില്‍ ഒരു വശം ചെരിഞ്ഞ് തോളില്‍പ്പിടിച്ച് ഒപ്പം ഓടി തങ്കയും. പീടികയുടെ അടുത്തു</p><blockquote style="border: none; margin: 0 0 0 40px; padding: 0px;"><p style="text-align: justify;"></p><div class="separator" style="clear: both; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8Wipbrm-3kJ5bLUHRPFX6dejMOEWOy-vnPjKKOjC_asxQN8FHkIpy47y6G1Vew7YwvM0yfZdtZ1SqBqf_661i_O1f3M2i_yKplaukc01PjKNhBVgYq32dB3Nb8q2eHmaYcn9upAwElNtu/s519/eli.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="315" data-original-width="519" height="290" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8Wipbrm-3kJ5bLUHRPFX6dejMOEWOy-vnPjKKOjC_asxQN8FHkIpy47y6G1Vew7YwvM0yfZdtZ1SqBqf_661i_O1f3M2i_yKplaukc01PjKNhBVgYq32dB3Nb8q2eHmaYcn9upAwElNtu/w478-h290/eli.jpg" width="478" /></a></div><p></p></blockquote><p style="text-align: justify;"><br /> വരെ ആടിപ്പാടി നടന്നു വന്നിട്ടാണ്, എന്നാല്‍ സ്കൂട്ടറെടുക്കാടീ... നീ പിടിച്ചിരുന്നോ എന്നു പറഞ്ഞ് ബേബി സാങ്കല്‍പ്പിക സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കുന്നത്. ബേബിയുടെ തോളില്‍ പിടിച്ച് തങ്ക സ്കൂട്ടറിനു പിന്നില്‍ കയറും! സങ്കല്‍പ്പത്തിലാണെങ്കില്‍ പോലും വായുവിമാനത്തിലേറാനൊന്നും അവര്‍ക്കു കഴിയുമായിരുന്നില്ലല്ലോ എന്ന് ഇപ്പോള്‍ തിരിച്ചറിയാനാവുന്നുണ്ട്.</p><p style="text-align: justify;"> ഒരു പാളേങ്കോടന് പഴത്തിന് 10 പൈസയാണ്. രണ്ടെണ്ണത്തിന് 15 പൈസ. രണ്ടു പഴവും പിന്നെ കുലയുടെ ഏറ്റവും മുകളില്‍ നില്ക്കുന്ന ഞാറുവാലി പിടിച്ച കായകളൊക്കെ സൗജന്യമായും വാങ്ങി രണ്ടു പേരും കൂടി കഴിക്കും. ചേച്ചിയേ... ഇച്ചിരി കഞ്ഞിവെള്ളം തന്നേരേ... എന്ന് അടുക്കളയിലേക്ക് അപേക്ഷ അയച്ച് കാത്തിരിക്കും. കഞ്ഞിവെള്ളത്തില്‍ രണ്ട് വറ്റു കൂടുതലിട്ടേര് കെട്ടോ എന്ന് അപേക്ഷയിലേക്ക് ആഡ് ഓണ്‍ ചെയ്യും. വീടിനോടു ചേര്‍ത്ത് പണിയിച്ച ഒരു മുറിയില്‍ത്തന്നെയായിരുന്നു പീടിക എന്നതിനാല്‍, കടയില്‍ വരുന്നവരില്‍ ആരെങ്കിലുമൊക്കെയായി എന്നും കഞ്ഞിവെള്ളം കുടിക്കാന്‍ ആളുണ്ടാവും. അതു കണക്കാക്കി അധികം വെള്ളത്തിലാണ് കഞ്ഞി വേവിക്കാറുള്ളത്.</p><p style="text-align: justify;"> വലിയ പിഞ്ഞാണക്കോപ്പയുടെ അടിയില്‍ ഇത്തിരി കഞ്ഞിയുമായി കഞ്ഞി വെള്ളമെത്തുമ്പോള്‍ എന്നാ പിന്നെ ഇച്ചിരി ചമ്മന്തീം കൂടി തന്നേക്കാരുന്ന്... എന്ന് നേരത്തേ അപേക്ഷ സമര്‍പ്പിക്കാത്തതിലുള്ള നൈരാശ്യം അഭിനയിച്ചു ഫലിപ്പിക്കും. പാളേങ്കോടന് പഴവും കഞ്ഞിവെള്ളവുമൊക്കെയായി ഉഷാറായിക്കഴിഞ്ഞാല്, പിന്നെ ബേബി ഒരു ചാര്‍മിനാര്‍ സ്വന്തമാക്കി വലിച്ച് ആസ്വദിക്കാന്‍ തുടങ്ങും. തങ്ക വാടിയ വെറ്റിലയുടെ നെടുകെ ഛേദിച്ച ഒരു പകുതി കറുത്ത ചകിരിത്തലയില് ഉരച്ച് വെടിപ്പാക്കി നിറയെ ചുണ്ണാമ്പു പൂശി വൈറ്റ് വാഷ് ചെയ്ത് അടയ്ക്ക നുറുക്കാതെ തന്നെ വെറ്റിലയില്‍ തെറുത്ത് വായിലാക്കും. അത് ഒന്ന് ചവച്ച് പതമായാല് വടക്കന്‍ പുകലയുടെ ഞെട്ടുമായി മല്‍പ്പിടിത്തമാണ്. ആവശ്യത്തിന് പൊട്ടിച്ചെടുക്കാന്‍ കുറച്ചു പാടാണ്, എല്ലു പോലെയുള്ള പുകല ഞെട്ട്. ബേബിയെക്കാത്ത് മിക്കപ്പോഴും തൊഴിലുടമകള്‍ ഇരിക്കുന്നുണ്ടാവും. തെങ്ങില്‍ കയറണം, എലി പിടിക്കണം, തേന്‍ എടുക്കണം, ചക്കയിടണം, കടന്നല്‍ക്കൂട് കത്തിക്കണം, കിണറ്റിലിറങ്ങണം... എലി പിടിത്തവും തേങ്ങയിടീലുമാണ് ഡിഫോള്‍ട് ടാക്സുകള്‍. </p><br /><p style="text-align: justify;"><br /></p><p style="text-align: justify;"> കുറിയ കാലുകള്‍ കുറുകെ ചവിട്ടി നാടി ബേബി തെങ്ങുകയറുന്നത് ഒരു കാര്‍ട്ടൂണ്‍ കോമിക് കഥാപാത്രത്തിന്റെ തവളച്ചാട്ടം പോലെയാണ്. മുകളില്‍ കയറിയിട്ട് പുള്ളി ചൂളം വിളിച്ച് ആംഗ്യം കാണിച്ച് ചില അപേക്ഷകള്‍ വയ്ക്കും. ഞാന്‍ രണ്ടു കരിക്ക് ഇട്ടോട്ടേ എന്നായിരിക്കും പ്രധാന ചോദ്യം. രണ്ടു കരിക്കിലൊന്ന് വീട്ടിലെ ഞങ്ങള്‍ പിള്ളേര്‍ക്കുള്ളതാണ്. ഒന്ന് ബേബിയുടെ മകള്‍ക്കായി കൊണ്ടു പോകാനും.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEEzHp7MsUKPFvykjmTtYF-bnsufcBal-5WDBcdCfHZ__TXxpbPNwu1dBQgjYV0pp3DAsE4P75At25903-nfhLo8QNCy_NLNqiONZ0bUAU8taBpKT4xqk0dom1FpZxhOh3l1IIrGzBlIMF/s99/panni.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="99" data-original-width="83" height="272" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEEzHp7MsUKPFvykjmTtYF-bnsufcBal-5WDBcdCfHZ__TXxpbPNwu1dBQgjYV0pp3DAsE4P75At25903-nfhLo8QNCy_NLNqiONZ0bUAU8taBpKT4xqk0dom1FpZxhOh3l1IIrGzBlIMF/w228-h272/panni.jpg" width="228" /></a></div><p></p><p style="text-align: justify;"> തെങ്ങുകയറ്റത്തെക്കാള് പക്ഷെ, ബേബിക്ക് ഇഷ്ടം എലി പിടിത്തമാണ്. തെങ്ങുകയറാന്‍ വേറെയും ആളെ കിട്ടും. എലി പിടിക്കാന്‍ നാടി ബേബിയല്ലാതെ വേറെ അധികം ആളുകളില്ല. ചൂട്ടുകത്തിച്ച് എലിമാളത്തിന്റെ വായിലേക്കു വയ്ക്കും. കവുങ്ങിന് പാള ചെത്തിയുണ്ടാക്കിയ വീശു പാള കൊണ്ട് (വീശാമ്പാള എന്നാണ് ഓമനപ്പേര്!) പുക മാളത്തിനുള്ളിലേക്ക് അടിച്ചു കയറ്റും. മാളത്തിനുള്ളില്‍ പുക നിറഞ്ഞ് പന്നിയെലി ശ്വാസം മുട്ടി ചാകും. മാളത്തിന്റെ ആഴങ്ങളിലേക്ക് കൈയിട്ട് ബേബി ഒരു മാജിക്കുകാരനെപ്പോലെ വമ്പന്‍ പന്നിയെലികളെ പുറത്തെടുക്കും. അര്‍ദ്ധ പ്രാണനായി പിടയുന്ന എലികളെ അധികം വിഷമിപ്പിക്കാതെ അപ്പോള്‍ത്തന്നെ തലയ്ക്കടിച്ചു കൊന്ന് തങ്ക കൂട്ടിലാക്കും, പൊരിച്ചു തിന്നാന്‍. നല്ല പോലെ ഇച്ചിരി മൊളകു പൊടിയും ഇച്ചിരി മല്ലിപ്പൊടിയും കൊറച്ച് ചൊമന്നുള്ളീം ചേര്‍ത്ത് ഒരു മാതിരി പെരളനായിട്ടാണ് എലിയെ കറി വയ്ക്കുന്നത്. കൊള്ളിക്കല്‍ കവലയിലെ കൊടും വളവുകളുടെ വശങ്ങളില് വഴിയോരത്ത് കൂണു പോലെ നില്ക്കുന്ന കൂരകളിലാണ് നാടികള്‍ കഴിഞ്ഞിരുന്നത്. ഇടയ്ക്ക് ഏതോ പദ്ധതികളില്‍ പെടുത്തി കൂരുമലയുടെ മുകളിലെ പുറമ്പോക്കില്‍ നാലോ അഞ്ചോ ചെറുവീടുകള്‍ സര്‍ക്കാര്‍ പണിതു കൊടുത്തു. അതോടെ അതിനു ചുറ്റുമായി പത്തു പതിനഞ്ചു കൂരകള്‍ കൂടി വന്ന് അവിടെയും കോളനിയായി.</p><p style="text-align: justify;"> ഒന്നോ രണ്ടോ വീടുകളില്‍ തേങ്ങ ഇടുകയും എലി പിടിക്കുകയും ചെയ്താല്‍ പിന്നെ ബേബിയും തങ്കയും വിശ്രമത്തിലായിരിക്കും. ഇത്തിരി വറ്റുകളുള്ള കഞ്ഞി തരപ്പെടുത്തി കുടിച്ചു കഴിഞ്ഞാല്‍ തങ്ക ആദ്യത്തേതിന്റെ മറുപാതി വെറ്റിലയെടുത്ത് ഒന്നു കൂടി മുറുക്കും. ബേബിക്ക് മുറുക്കലില്ല. ചാര്‍മിനാറാണ്. മുറുക്കുന്നതിനിടയിലും തങ്ക വന്ന് ബേബിയുടെ കൈയില്‍ നിന്ന് ചാര്‍മിനാര്‍ വാങ്ങി രണ്ടു പുകയെടുക്കും. തങ്കയും മൂക്കിലൂടെ പുകവിടും. കണ്ണില്‍ കൂടി പുക വിടുന്നത് കാണണോ... എന്ന് ചോദിച്ച് ബേബി ചിലപ്പോള്‍ കുട്ടികളെ അടുത്തേക്ക് വിളിക്കും. കണ്ണിലേക്ക് സൂക്ഷിച്ചു നോക്കിയിരിക്കുന്ന കുട്ടിയുടെ കാലില്‍ നല്ലൊരു നുള്ളു കൊടുക്കും. നുള്ളുവല്ല വേണ്ടേ... ദേ ഇതും കൊണ്ട് ഒരു കുത്താ തരണ്ടത്, അപ്പഴേ കണ്ണിക്കൂടി തീപ്പൊരു വരുവൊള്ള്... ആ... എന്നു പറഞ്ഞ് ബേബി സിഗരറ്റിലെ തീ കാണിച്ചു തരും. കുഞ്ഞുങ്ങളെ പൊള്ളിക്കാന്‍ പക്ഷെ, ബേബിക്ക് ധൈര്യമില്ല. മനസ്സ് ഒട്ടുമില്ല.</p><p style="text-align: justify;"> സ്കൂളില്‍ ഞങ്ങളുടെ കൂടെ നാടികളുടെ കുട്ടികളുണ്ടാവാറുണ്ട്. ഉള്ളാടര്‍ സമുദായത്തില്‍പ്പെട്ടവരെയാണ് നാട്ടുകാര്‍ നാടികളെന്ന് വിളിച്ചിരുന്നതെന്ന് ഏറെ വൈകിയാണ് മനസ്സിലാക്കിയത്. ബേബിയുടെ ബന്ധുക്കളും മറ്റുമായി ഒരു പത്തമ്പത് കുടുംബങ്ങളെങ്കിലും ഉണ്ടായിരുന്നു അന്ന് ചുറ്റുവട്ടത്ത്. നാമക്കുഴിയിലെ ഏതാണ്ടെല്ലാ ക്ലാസ്സ് ഡിവിഷനുകളിലും ഉണ്ടായിരുന്നു നാടിക്കുട്ടികള്. പക്ഷെ, ആരും എട്ട് ഒമ്പതിനപ്പുറം പോകാറില്ല. നാട്ടിന്‍പുറത്തെ തികച്ചും സാധാരണക്കാരുടെയും ദരിദ്രരുടെയും കുട്ടികള്‍ മാത്രം പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളിലായിട്ടു പോലും നാടിക്കുട്ടികളോട് ആരും അങ്ങനെ കൂട്ടുകൂടാനൊന്നും പോകാറില്ലായിരുന്നു. സംസാരശേഷിയില്ലാത്തവരെപ്പോലെ അത്രമേല്‍ നിശ്ശബ്ദരായിരുന്നു സ്കൂളില്‍ പോലും മിക്കവരും.</p><p style="text-align: justify;"> ഏഴിലും എട്ടിലും ഞങ്ങളുടെ ക്ലാസ്സില്‍ ഒരു റീജ ഉണ്ടായിരുന്നു. ക്ലാസ്സിലെ ഏറ്റവും വലിയ കുട്ടി. നന്നായി പാട്ടു പാടും. മനോഹരമായി വായിക്കും. പടം വരച്ചതു പോലുള്ള കൈയക്ഷരം. സ്കൂളിലെ സകല കാര്യങ്ങള്‍ക്കും റീജയെയാണ് ടീച്ചര്മാര് വിളിക്കുക. ചെറിയ ക്ലാസ്സിലെ കുട്ടികളാരെങ്കിലും ക്ലാസ്സില്‍ ഛര്‍ദിച്ചാല്‍ കഴുകിക്കൊടുക്കാന്‍ സഹായിക്കണം. സേവനവാരത്തിന് കപ്പ പുഴുങ്ങണം. കാന്താരിച്ചമ്മന്തി അരയ്ക്കണം. സ്പോര്‍ട്സും യൂത്ത് ഫെസ്റ്റിവലും വരുമ്പോള്‍ സകല കാര്യങ്ങളും നോക്കണം. ഷോട്പുട്ട് മത്സരത്തിലും റീജ പങ്കെടുത്തിട്ടുണ്ട്. പക്ഷെ, എട്ടാം ക്ലാസ്സ് കഴിഞ്ഞ് റീജ ക്ലാസ്സില്‍ വന്നിട്ടില്ല. പഴയ തലമുറയിലുള്ളവരിലേറെയും തെരുവില്‍ അലയുന്നതു കാണാമായിരുന്നു. ഇന്ന് പക്ഷെ, അത്തരക്കാര്‍ കുറവ്. അങ്ങനെ അലഞ്ഞിരുന്നവരില് ഏറെപ്പേരും പിറവത്ത് ടൗണില്‍ പലപ്പോഴും മദ്യത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ ലഹരിയിലായിരിക്കും. കത്തുന്ന പട്ടിണിയെ വില കുറഞ്ഞ മദ്യം കൊണ്ട് ശമിപ്പിക്കാനുള്ള ശ്രമം പാളി അസുഖങ്ങള്‍ വന്ന് നേരത്തെ മരിച്ചവര്‍ കുറവല്ല.</p><p style="text-align: justify;"> അന്ന് സുലഭമായിരുന്ന അടിയന്തരങ്ങളിലും കല്യാണ സദ്യകളിലും ഒരു പന്തിക്ക് ഇരിക്കാന്‍ മാത്രം നാടികളുണ്ടാവാറുണ്ട്. ഇല മടക്കി കൊണ്ടു ചെന്നിടുന്ന കുഴിയില്‍ നിന്ന് പഴവും ഉപ്പേരികളും ശേഖരിച്ച് കിഴി കെട്ടി അതുമായിട്ടാണ് അവര്‍ പുറവര്ക്കുള്ള പന്തിയില്‍ വന്നിരിക്കുക. നിറയെ ചോറും എല്ലാ കറികളും ഒരുമിച്ച് വിളമ്പിയെടുത്ത് വലിയ ചുമടാക്കി കൊണ്ടു പോവുകയല്ലാതെ പന്തിയിലിരുന്ന് അവര്‍ ഉണ്ണാറില്ല. ബേബിയും തങ്കയും പക്ഷെ, ഇല വടിക്കാന്‍ പോകാറില്ല. അറിയാവുന്ന വീടുകളില്‍ പോയി പ്രത്യേകമായി എടുത്തു കൊടുക്കുന്നവയേ കെട്ടിച്ചുമന്ന് കൊണ്ടുപോകാറുള്ളൂ. അവരും പക്ഷെ, ചോറും സകല കറികളും ഒരുമിച്ച് ഒറ്റ പൊതിയായിട്ടാണ് കെട്ടുക. കറികളെല്ലാം കൂടിക്കുഴഞ്ഞ് ഒന്നും വേറിട്ടറിയാന്‍ പറ്റാത്ത മട്ടിലായിപ്പോകും.</p><p style="text-align: justify;"> പച്ചമരുന്നുകള്‍ പറിച്ചെടുത്തു വില്‍ക്കുന്നത് ചിലരുടെ പ്രധാന തൊഴിലുകളിലൊന്നായിരുന്നു. തേന്‍ എടുത്തു കൊണ്ടു നടന്ന് വില്ക്കുന്നവരുമുണ്ടായിരുന്നു. ബേബിയുടെ ചേട്ടനാണെന്നു തോന്നുന്നു പത്രോ. ഉമിക്കരി ഇട്ട് ഇറയത്ത് കെട്ടിത്തൂക്കാന്‍ പറ്റുന്ന ചെറിയ വള്ളം കൊത്തിയെടുക്കുന്നതില്‍ അതി വിദഗ്ധന്‍. മിക്കപ്പോഴും പത്രോച്ചേട്ടന്റെ കൈയില്‍ കാപ്പിയുടെയോ തേക്കിന്റെയോ ഒക്കെ വേരുകള്‍ കാണാറുണ്ട്. ആ വേരുകള്‍ ചെത്തിമിനുക്കി മനോഹരശില്പങ്ങളാക്കി മാറ്റും. അന്നൊന്നും അതിലൊന്നു പോലും വിറ്റിട്ടുണ്ടാവില്ല അദ്ദേഹം. പക്ഷെ, എന്തു മിനുപ്പും ഭംഗിയുമായിരുന്നെന്നോ മാന്‍കൊമ്പു പോലെ പിണഞ്ഞു നില്ക്കുന്ന ആ വേരുശില്‍പങ്ങള്‍ക്ക്!</p><p style="text-align: justify;"> ഒരിക്കല്‍ ബേബിയോടൊപ്പം മകളും സഞ്ചാരത്തിനിടെ കയറി വന്ന് മുറ്റത്തിരുന്നു. സിന്ധുവെന്നോ ബിന്ദു എന്നോ ആയിരുന്നു പേര്. ബംഗ്ലാവ് സ്കൂളില്‍ പഠിക്കുന്നുണ്ട്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് മുറുക്കി തങ്ക മുറ്റത്തിന്റെ ഒരു കോണില്‍ ചുരുണ്ടു കിടന്നുറങ്ങുമ്പോള്‍ ബേബി മകളുടെ തലയില്‍ നിന്ന് പേന്‍ പിടിച്ച് അവളുടെ മുടിയെല്ലാം കെട്ടിക്കൊടുത്തു. ബേബി പാട്ടു പാടുമ്പോള്‍ മോള് ഷീലയെപ്പോലെ അഭിനയിച്ചു കാണിച്ചു. മോളെ മയിസ്ട്രേട്ട് ആക്കാന്‍ പോവുകയാണ് എന്നാണ് ബേബി പറഞ്ഞത്.</p><p style="text-align: justify;"> ഒരു ദിവസം ഉച്ചയോടെ ബേബി പീടികവരാന്തയിലേക്ക് വന്നത് കൈയില്‍ ഇറുക്കിപ്പിടിച്ച ഒരു കൂറ്റന്‍ പല്ലിയെയും കൊണ്ടാണ്. പിന്നെയാണ് അറിഞ്ഞത് അത് ഉടുമ്പാണെന്ന്. ബേബിയോളം നീളമുണ്ട്. മുതലയെപ്പോലൊരു ജീവി. ഉടുമ്പാണെന്നറിഞ്ഞതോടെ എവിടെ നിന്നൊക്കെയോ പലരും എത്തി. ഗുല്മന് ജോയിച്ചേട്ടന് അപ്പോള്‍ത്തന്നെ വില പറഞ്ഞു - പത്തോ ഇരുപതോ രൂപയാണെന്നു തോന്നുന്നു. എല്ലാവരും കൂടി താഴെ പണിക്കന്റെ പറമ്പിലേക്ക് പോയി. ആരോ പീടികയില്‍ വന്ന് പുതിയൊരു അശോകാ ബ്ലേഡ് വാങ്ങി. ഉടുമ്പിന്റെ തൊലി പൊളിക്കാന്‍ ബ്ലേഡാണ് നല്ലത്. ഉള്ളിയും മുളകും മറ്റും പീടികയില്‍ നിന്ന് വാങ്ങി. പീടികയുടെ പിന്നിലെ ഉപ്പു പെട്ടിയില്‍ നിന്ന് ആവശ്യത്തിന് വാരിക്കൊണ്ടു പോയി. പാത്രം എവിടെ നിന്നാണോ! അര മണിക്കൂറിനുള്ളില്‍ ഉടുമ്പിനെ നുറുക്കി പൊരിച്ചു. വലിയ ആള്‍ക്കൂട്ടമായിരുന്നു ഉടുമ്പിനെ തിന്നാന്‍.</p><p style="text-align: justify;"> അച്ഛന് വെജിറ്റേറിയനായിരുന്നതു കൊണ്ട് ഞങ്ങളും ഡിഫോള്‍ട് വെജിറ്റേറിയന്മാരായിരുന്ന കാലം. ഉടുമ്പിനെ തിന്നാന്‍ പറ്റാത്തതില്‍ കുറച്ചൊരു വിഷമം തോന്നാതിരുന്നില്ല. പക്ഷെ, അപ്പോഴേക്ക് വല്ലപ്പോഴുമൊക്കെ റോഡില്‍ വണ്ടിക്കടിയില്‍ പോകുന്ന കോഴികളെ വടക്കേവീട്ടിലെ രവിച്ചേട്ടന് വന്ന് ശരിയാക്കി വീട്ടില്‍ കൊണ്ടു പോയി കറിവച്ച് അച്ഛന് കാണാതെ ഒരു കോപ്പയിലാക്കി ഞങ്ങള്‍ക്ക് കൊണ്ടുവന്നു തരുമായിരുന്നു. ഒമ്പതാം ക്ലാസ്സിലെ വെക്കേഷന് കാലമൊക്കെ ആയപ്പോഴേക്കും വടക്കേ വീട്ടില്‍ പോയി കപ്പയും മീനും അല്ലെങ്കില്‍ കോഴിയിറച്ചിയും ഒക്കെ കഴിക്കുന്നത് അത്ര രഹസ്യമല്ലാത്ത രഹസ്യമായി.</p><p style="text-align: justify;"> അക്കാലത്താണ് ഒരിക്കല്‍ എലി പിടിക്കാന്‍ വന്ന ബേബി പന്നിയെലിയുടെ മാളത്തില്‍ കൈയിട്ട് ഒന്നിനു പിറകെ ഒന്നായി ആറേഴ് എലിക്കുഞ്ഞുങ്ങളെ പുറത്തെടുത്തത്. അയ്യോടാ... പാവം... കണ്ണു തുറന്നിട്ടില്ലല്ലോ... എന്ന് സങ്കടപ്പെട്ട് ബേബി ആ എലിക്കുഞ്ഞുങ്ങള്‍ക്ക് വെള്ളവും ചോറുവറ്റുകളുമൊക്കെ കൊടുക്കാന്‍ ശ്രമിച്ചു. പക്ഷെ, എല്ലാം ചത്തു പോയിരുന്നു. പന്നിയെലിയുടെ തള്ളയെയും ബേബി പിടിച്ചു. പേറുകാലത്തുള്ള എലിയാണ് പിള്ളേര്‍ക്ക് തിന്നാന്‍ നല്ലതാണ് എന്ന് തങ്ക പറഞ്ഞെങ്കിലും അതിനെ കൊണ്ടു പോകണ്ടെടീ എന്ന് ബേബി വിലക്കി. പ്രീഷ്... ക്രീഷ്... എന്നൊക്കെ കുറെ ശബ്ദമുണ്ടാക്കിയിട്ട് ബേബി ചോദിച്ചു മക്കളേ നിങ്ങള്‍ക്ക് തിന്നോളാവോ... ബേബി പൊരിച്ചു തരാം...</p><p style="text-align: justify;"> അമ്മ അറിയാതെ പഴയ ചീനച്ചട്ടിയും ഉപ്പും മുളകും മഞ്ഞളുമൊക്കെ ഞങ്ങള്‍ പണിക്കന്റെ പറമ്പില്‍ എത്തിച്ചു. മിനിറ്റു വച്ച് ബേബി തൊലി പൊളിച്ച് എലിയെ നുറുക്കി എണ്ണയിലിട്ട് പൊരിച്ചു. ഓരോ കഷണമൊക്കെയെ ഞങ്ങള്‍ക്ക് കിട്ടിയുള്ളൂ. പ്ഫ! പന്നക്കഴുവേറീ! നാടിത്തീറ്റ പുള്ളേരെക്കൊണ്ട് തീറ്റിക്കണോടാ... എന്നു ചോദിച്ച് വല്യച്ചന് വലിയ പുളിവാറുമായി വന്ന് അടുത്തെത്തിയപ്പോഴേ കണ്ടുള്ളൂ. എല്ലാവരും ഓടിയെങ്കിലും ഞങ്ങളിലൊരാള്‍ വല്യച്ഛന്റെ കൈയില്‍ പെട്ടു. അയ്യോ തണ്ണാനേ... കൊച്ചിനെ തല്ലല്ലേ... എന്ന് ബേബി ശരിക്കും വല്യച്ഛന്റെ കാലില്‍ പിടിച്ചു കരഞ്ഞു. അടിയുടെ പാടുകള്‍ ബേബിയുടെ പുറത്ത് തിണര്‍ത്തു കിടന്നു.</p><p style="text-align: justify;"> ഏറെക്കാലത്തേക്ക് പിന്നെ ബേബിയെ കാണാനില്ലായിരുന്നു. എലിയെ പിടിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ വിഷം വയ്ക്കുകയും അതു തിന്ന് കോഴികള്‍ ചാവുകയും അതിനെച്ചൊല്ലി അയലോക്കംകാരുമായി വഴക്കും വക്കാണവും പതിവായി.</p><p style="text-align: justify;"> വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് പിറവത്ത് പുതുതായുണ്ടാക്കിയ ബസ്സ്റ്റാന്റിനുള്ളില്‍ ബസ് കയറി ഒരാള്‍ മരിക്കാനിടയായതിനെക്കുറിച്ച് അതോടിച്ച ഡ്രൈവറുടെ അനുഭവവിവരണം സുകുച്ചേട്ടനാണ് പീടികയിലെ ബെഞ്ചിലിരുന്ന് വിവരിച്ചത്. റോട്ടില് ആരാണ്ട് കൊട്ടടയ്ക്ക കൊണ്ട് ഇട്ടത് വണ്ടി കേറി ഞെരിയണ പോലെ ഒരൊച്ച കേട്ടാരുന്ന്... എന്ന്. തങ്കയുടെ തലയിലൂടെയാണ് ബസ് കയറിയിറങ്ങിയത്. തങ്കയില്ലാത്ത ബേബിയെക്കുറിച്ച് പിന്നെയൊന്നും കേട്ടില്ല.</p><p style="text-align: justify;"> ഏറെയേറെക്കഴിഞ്ഞ് ഒരിക്കല്‍ വീട്ടില്‍ രണ്ടു പിരിവുകാര് വന്നു. പ്രായമുള്ള ഒരാളും ഒരു സ്ത്രീയും. അതിലെ പ്രായമുള്ളയാള്‍ ഉള്ളാട മഹാസഭയുടെ സംസ്ഥാന നേതാവാണെന്നു പറഞ്ഞു. കൂടെയുള്ള സ്ത്രീയും സഭയുടെ നേതാവോ പ്രവര്‍ത്തകയോ ആണ്. ഒരു ബിന്ദു. ഇവിടെയുള്ള ആളുകള്‍ക്കൊക്കെ ഞങ്ങളുടെ അച്ഛനെ അറിയാം. ബേബി... എലി പിടിക്കാനൊക്കെ വരുമായിരുന്നു... ബിന്ദു പറഞ്ഞു.</p><p style="text-align: justify;"> കൊള്ളിക്കല്‍ കവലയില്‍ ഇന്ന് നാടികളുടെ കുടിലുകള്‍ ഇല്ല. റോഡ് സൗന്ദര്യവല്‍ക്കരിച്ചു! മിക്കവരും ഏതൊക്കെയോ മലമുകളിലെ പാറക്കൂട്ടങ്ങള്ക്കിടയിലുണ്ടാക്കിയ കോളനിക്കൂരകളിലേക്ക് ചേക്കേറി. സ്ത്രീ പുരുഷ ഭേദമില്ലാതെ അക്കൂട്ടത്തിലെ ചിലര്‍ ഇന്നും ബിവറേജസ് ഷോപ്പിനു മുന്നില്‍ കൂലിക്ക് ക്യൂ നിന്ന് സാധനം വാങ്ങിക്കൊടുത്ത് പങ്ക് കൈപ്പറ്റുന്നു. രാത്രിയില്‍ ടൗണിലെ പീടികത്തിണ്ണകളില്‍ മയങ്ങി വീഴുന്നു. സ്കൂളില്‍ പോകണമെന്നും പഠിക്കണമെന്നും ജീവിക്കാന്‍ അവസരങ്ങളും സാധ്യതകളും കണ്ടെടുക്കാനാവുമെന്നും അവരോടൊന്നു പറയാന്‍ പോലും ആരുമുണ്ടായിരുന്നില്ല. അഥവാ ആരെങ്കിലും പറഞ്ഞു കൊടുത്താലും ആയിരക്കണക്കിനു വര്‍ഷങ്ങളായി ആ മനസ്സുകളില്‍ അടിഞ്ഞു കൂടി കട്ടപിടിച്ച പേടികളെയും അപകര്‍ഷതകളെയും മറികടക്കാന്‍ നാലോ അഞ്ചോ തലമുറകളുടെ കാലം തന്നെ പിടിച്ചേക്കും. ശക്തി കുറഞ്ഞ സമുദായമായതു കൊണ്ട് രാഷ്ട്രീയക്കാരോ പൊതുസമൂഹമോ ഇപ്പോള്‍ പോലും അവരെ അങ്ങനെ മൈന്‍ഡ് ചെയ്യാറില്ല. വിദ്യാഭ്യാസം നല്കുന്ന സാധ്യതകളും കേരളത്തിലെ പൊതുവെ തുറന്ന സാമൂഹിക സാഹചര്യവും വലിയൊരു വിഭാഗം ദലിത് സമുദായങ്ങളെയും മുഖ്യധാരയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. ശരിയാണ്. എന്നാല്‍, ഇപ്പോള്‍ പോലും അസ്പര്‍ശ്യതയുടെയും അകറ്റി നിര്‍ത്തലിന്റെയും പ്രാഥമിക വിവേചനങ്ങള്‍ പോലും നേരിടുന്ന നൂറുകണക്കിനാളുകളുണ്ട് നമുക്കു ചുറ്റും. സ്കൂളുകളിലേക്കും വിദ്യാഭ്യാസത്തിലേക്കുമൊക്കെ എത്തുന്നതേയുള്ളൂ അവരുടെ പുതുതലമുറകള്‍. എത്രയോ ആയിരം കൊല്ലങ്ങളായി അവര്‍ പുലര്‍ത്തിപ്പോരുന്ന കട്ടി പിടിച്ച നിശ്ശബ്ദതയുണ്ട്. പൊതുസമൂഹത്തിന്റെ മുന്നിലേക്ക് കടന്നു നില്‍ക്കാനും ഒരേ ബെഞ്ചിലിരിക്കുന്ന കൂട്ടുകാരോട് തോളൊത്തു നിന്ന് വര്‍ത്തമാനം പറയാനും ചിരിക്കാനും കഴിഞ്ഞിട്ടു വേണമല്ലോ പഠിക്കാനും പരീക്ഷയെഴുതാനും പിന്നെ സംവരണം അനുഭവിച്ചു തുടങ്ങാനുമൊക്കെ! വയനാട്ടിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്നു പോലും ഡോക്ടര്‍മാരൊക്കെ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമായി ചിതറിത്തെറിച്ചു കിടക്കുന്ന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അതിജീവനസാധ്യതകള്‍ കണ്‍വെട്ടത്തിലേക്ക് എത്തിത്തുടങ്ങിയിട്ടേയുള്ളൂ. </p><p style="text-align: justify;"> ബേബിയുടെ മകളെപ്പോലൊരാള്ക്ക് ഒരു സമുദായത്തെയാകെ ചുമലിലേറ്റി സാധാരണ മലയാളിയുടെ നിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍... നാട്ടിലെ ആദിവാസികള്‍ കാട്ടിലെ ആദിവാസികളെക്കാള്‍ ഉപേക്ഷിക്കപ്പെട്ടവരാണ്. ചിതറി നുറുങ്ങിയവരാണ്... അവരെ ആരെങ്കിലും ഏതെങ്കിലും തരത്തില്‍ പരിഗണിക്കുന്നതായി ഇന്നോളം കേട്ടിട്ടില്ല. സംവരണം കൊണ്ട് അവര്‍ ആരുടെയൊക്കെയൊ എന്തൊക്കെയൊ തട്ടിയെടുക്കുന്നു എന്ന ചിലരുടെ ശാപസങ്കടങ്ങളല്ലാതെ.</p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0tag:blogger.com,1999:blog-7901342793620278652.post-42577774809528311662021-02-02T01:14:00.001-08:002021-02-02T01:14:32.742-08:00 കഥ -- ----പാപ്പന്‍കുത്ത് ----- അജിജേഷ് പച്ചാട്ട്<p style="text-align: justify;"><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOa3yXWH2YDFxNSdkEAMMdUuqYnSYvXnYaIDgrBPGWHRb90ipFuGjOAp2ZBLmQdsntTW_vrBUGDTejt49FpFP0TRcWKRBUnRf1yCCEc-34jwCvr0ffcHUmJRDOMI2GK73HDSJLN5pYOJxq/s519/20210202103553024+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="286" data-original-width="519" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOa3yXWH2YDFxNSdkEAMMdUuqYnSYvXnYaIDgrBPGWHRb90ipFuGjOAp2ZBLmQdsntTW_vrBUGDTejt49FpFP0TRcWKRBUnRf1yCCEc-34jwCvr0ffcHUmJRDOMI2GK73HDSJLN5pYOJxq/w484-h266/20210202103553024+copy.jpg" width="484" /></a></div><br /><p style="text-align: justify;"><br /></p><p style="text-align: justify;"> തൊള്ളായിരത്തിയെണ്പതാണ് കാലം. അവിടമവിടങ്ങളിലായി രണ്ടോ മൂന്നോ ഓട് പാകിയ കെട്ടിടങ്ങളും ഒരു വലിയ പഞ്ചായത്ത് കിണറും ഒറ്റപ്പെട്ട കുറച്ച് കടകളും മാത്രമാണ് അങ്ങാടിയുടേതെന്ന് പറയാന്‍ പറ്റുന്ന സമ്പാദ്യം.</p><p style="text-align: justify;"> ചൂടി വാസ്വേട്ടന്റെ പീടികയില്‍ അന്നത്തെ വൈകുന്നേരങ്ങളില്‍ എന്നും മലപ്പുറം കത്തി അരയില്‍ തിരുകിയ ഒരാളുണ്ടാവും. പാപ്പന് എന്നായിരുന്നു മൂപ്പരെ എല്ലാവരും പൊതുവായി വിളിച്ചിരുന്നത്. പത്തമ്പത് വയസ്സ് പ്രായം വരും. കത്തി അരയില്‍ വയ്ക്കുമെന്നേയുള്ളൂ. നാളിതുവരെ അതൊന്ന് പുറത്തെടുത്ത ചരിത്രം അയാളെ കുറിച്ച് വിശദീകരിക്കുന്ന ആര്‍ക്കും പറയാന്‍ കഴിയില്ല. ഷര്ട്ടിടില്ല, അമ്പതോളം വര്‍ഷത്തിന്റെ തൂക്കമുള്ള അമ്മിഞ്ഞയും കാട്ടി നടക്കും. പണി കഴിഞ്ഞാല്‍ പിന്നെ വെള്ളമുണ്ടാണ് വേഷം. ഏകദേശം വീരപ്പന്റെ ശരീരമാണ്, എന്നാലോ അത്രയ്ക്കങ്ങട്ട് ഉയരമില്ലതാനും.</p><p style="text-align: justify;"> പ്രേംനസീറിന്റെ പെന്‍സില്‍ മീശയും വച്ചുകൊണ്ട് മലപ്പുറം കത്തി അരയില്‍ തിരുകി നടക്കുന്ന അയാളുടെ കാഴ്ച ക്രമേണ ആര്‍ക്കും സഹിക്കാന്‍ പറ്റാതെയായി. അത് കാണുമ്പോള്‍ എല്ലാവര്ക്കും എന്തോ മനഃസുഖക്കുറവ്. ഒരു കത്തിയാവുമ്പോള്‍ ഇടയ്ക്കൊക്കെ പുറത്തെടുത്ത് എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ? വെറുതെയിങ്ങനെ അരയില്‍ തിരുകി നടന്നാല്‍ മതിയോ? നാട്ടുകാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. അങ്ങനെ അവരെല്ലാവരും കൂടി പാപ്പനെകൊണ്ട് കത്തി പുറത്തേക്ക് കാണിക്കാനുള്ള സൂത്രപ്പണികള്‍ ആസൂത്രണം ചെയ്തു. ഇടയ്ക്കും തലയ്ക്കും മൂപ്പരെ പ്രകോപിപ്പിക്കുക എന്നതായിരുന്നു അതിലൊന്ന്. വാക്കാലും നോക്കാലുമൊക്കെ അവര്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. പറഞ്ഞിട്ടെന്ത്, ചെയ്തിട്ടെന്ത് - പാപ്പന് കത്തി മാത്രം പുറത്തേക്കെടുത്തില്ല.</p><p style="text-align: justify;"> അങ്ങനെയിരിക്കെ ഒരിക്കല്‍, പണി കഴിഞ്ഞ് അങ്ങാടിയിലേക്കിറങ്ങിയ പാപ്പന് വാസ്വേട്ടന്റെ ചൂടിക്കെട്ടിന് മുകളിലിരുന്ന് ഒന്ന് കണ്ണ് മാളിപ്പോയി. ആ സമയത്താണ് ചൂടിക്കെട്ടിനുള്ളില് നിന്നും ഒരു ചെറിയ പ്രാണി അതിന്റെ കെട്ട്യോളുമായി പിണങ്ങി അന്തംവിട്ട് പറന്നത്. അത് നേരെ കയറിയതാണെങ്കില് പാപ്പന്റെ മൂക്കിലേക്കും. ഉറക്കെ തുമ്മിപ്പോയ പാപ്പന് മയക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റ് അരയിലെ കത്തി വലിച്ചൂരി. സാമാന്യം നല്ല ആളുകള്‍ കൂടിയ അങ്ങാടിയായിരുന്നു അന്ന്. കത്തി തലങ്ങും വിലങ്ങും വായുവില്‍ വീശി പാപ്പന് പ്രാണിയെ പുറത്തേക്കെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. ഇറങ്ങില്ലാന്ന് പ്രാണിയും, ഇറക്കിയേ അടങ്ങൂ എന്ന് പാപ്പനും. വീശുന്നതിനനുസരിച്ച് മലപ്പുറം കത്തി വൈകുന്നേരവെയിലേറ്റ് താളത്തില്‍ തിളങ്ങി. കത്തി വലിച്ചൂരി അലറുന്ന മനുഷ്യനെ കണ്ട് എല്ലാവരും പേടിച്ചു. ഉടനെതന്നെ ആരോ പൊലീസ് സ്റ്റേഷനിലേക്ക് സൈക്കിളെടുത്ത് ആഞ്ഞു ചവിട്ടി. ആളുകള്‍ കൂടിക്കൊണ്ടിരുന്നു. വൈകാതെ പൊലീസെത്തി. പാപ്പനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും എസ്. ഐ കത്തി വാങ്ങി വയ്ക്കുകയും ചെയ്തു. അങ്ങനെ വെറും പാപ്പന് കത്തി എസ്. ഐ ക്ക് ദാനം നല്‍കിയെന്ന പേരില്‍ അന്നു മുതല്‍ കത്തിപ്പാപ്പനായി.</p><p style="text-align: justify;"> ചുരുക്കത്തില്‍ പാപ്പന് കത്തിയൂരിയത് എന്തിനാണെന്ന് ആ പ്രാണിക്കും പടച്ച തമ്പുരാനും മാത്രമെ അറിയൂ.</p><p style="text-align: justify;"> കത്തി നഷ്ടപ്പെട്ടു എന്നതൊക്കെ അതിന്റെ പാട്ടിന് പോട്ടെ. എന്തൊക്കെ ടൈറ്റിലിട്ട് വിളിച്ചാലും കത്തിപാപ്പന് കൂറുറുമ്പുകാര്ക്ക് ശരിക്കും പേരു കേട്ട കല്‍പ്പണിക്കാരനായിരുന്നു. ഒരു ലോഡ് കല്ല് ഒരൊറ്റ ദിവസം കൊണ്ട് ചെത്തിത്തീര്ന്ന കഥ വരെയുണ്ട് മൂപ്പരെ കുറിച്ച്. കല്ലെന്ന് പറയുമ്പോള്‍ മഴു കൊണ്ടുള്ള കൈക്കൊത്താണ്. ഓരോ കല്ലിന്റെയും തോത് തീര്‍ത്ത് ആറ് പുറവും ചെത്തണം. ഒരാള്‍ ഏറിപ്പോയാല്‍ നൂറോ നൂറ്റിയിരുപതോ കല്ല് ചെത്തുന്ന കാലത്താണ് ലോറിക്കൊരു ലോഡ് കല്ല് ചെത്തി എന്നൊക്കെ പറയുന്നത്. കത്തിപ്പാപ്പന് അത് വാസ്വേട്ടന്റെ ചൂടിക്കെട്ടിന് മുകളിലിരുന്ന് പറയുമ്പോള്‍ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു കേള്‍ക്കാന്‍.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_b60gdnCcJQkEuL52NLOYMgC2M6ypaHX5G9CY-UFhnkq5YLxT06DgnRhwDz5VcEK5LnhLzfoo1odQ8i3-rxWvpMZLw0x-OSGw3_WBkLh9jxEQrU0qSg87xmYW1ZSmyqP4peO63Q9yNI3m/s112/AJI.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="112" data-original-width="99" height="208" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_b60gdnCcJQkEuL52NLOYMgC2M6ypaHX5G9CY-UFhnkq5YLxT06DgnRhwDz5VcEK5LnhLzfoo1odQ8i3-rxWvpMZLw0x-OSGw3_WBkLh9jxEQrU0qSg87xmYW1ZSmyqP4peO63Q9yNI3m/w184-h208/AJI.jpg" width="184" /></a></div><br /><p style="text-align: justify;"><br /></p><p style="text-align: justify;"> മദ്രസ്സയിലെ ഉസ്താദിന്റെ വീടുപണിയാണ്. ഉണ്ടക്കണ്ണന്‍ ലോറിക്ക് കൊടികുത്തിപ്പറമ്പില് നിന്നും ഇറക്കിയ കല്ലട്ടിയെ നോക്കി ഉസ്താദ് വെളുപ്പോടിയ താടിയുഴിഞ്ഞു, മേപ്പാറയാണ്. പാപ്പനേതായാലും പേര് കേട്ട കല്പ്പണിക്കാരനല്ലേ, ഒന്ന് വലച്ചുകളയാം. ഉസ്താദ് ഊറിച്ചിരിച്ചു.</p><p style="text-align: justify;"> </p><p style="text-align: justify;">ڇപാപ്പാ, യ്യ് വല്യ പണിക്കാരനാണെന്നൊക്കെയാണല്ലോ പറഞ്ഞ് കേള്‍ക്കണത്... ന്നാപ്പിന്നെ, വൈകുന്നേരാവുമ്പോളേക്കും ഈയൊരു കല്ലട്ടി വൃത്തിയായിട്ടങ്ങട്ട് ചെത്തിക്കാള്. അണക്കിതൊന്നും ഒരു വിഷയല്ലാന്നറിയാം... വൈന്നേരം പോകുമ്പോള്‍ ചായപ്പൈസ കൂട്ടി വാങ്ങാന്‍ മറക്കണ്ട.ڈ</p><p style="text-align: justify;"> പറയുക മാത്രമല്ല, കല്ല് ചെത്തുന്നത് നോക്കി നില്‍ക്കുകയും ചെയ്തുകളഞ്ഞു ഉസ്താദ്. ജുമാ ഉള്ളതുകൊണ്ട് മാത്രം വാങ്കിന് മുമ്പ് മൂപ്പര് വീട് പിടിച്ചു. പാപ്പന് സമാധാനമായി. ഏറ്റ വാക്ക് തെറ്റിക്കാന്‍ പാടില്ലാലോ... വൈകുന്നേരമായപ്പോഴേക്കും ചാഞ്ഞും ചെരിഞ്ഞും കിടന്ന കല്ലട്ടിയെ കാണാന്‍ നല്ല ചൊറുചൊറുക്കുള്ള സുന്ദരന്‍ കല്ലട്ടിയാക്കി പാപ്പന് മാറ്റി.</p><p style="text-align: justify;"> കല്ലൊരു ലോഡ് ചെത്തിയതല്ലേ..., പിറ്റേന്നേക്ക് പാപ്പന് ലീവും പറഞ്ഞു.</p><p style="text-align: justify;"> പാപ്പന് ലീവായതോടെ പടവ് ചെയ്യാന്‍ മറ്റൊരു മേശരിയായിരുന്നു അന്ന് ഉസ്താദിന്റെ വീട്ടിലെത്തിയത്. കുറച്ചുനേരം പടവ് യഥാതഥാ നടന്നു. അടിപൊളി. പിന്നെ അട്ടിയില്‍ നിന്നും കൈയ്യാള്* ഒരു കല്ലെടുത്ത് മേശരിക്ക് കൊടുക്കും. മേശരി അത് കുമ്മായത്തിന് മുകളില്‍ വച്ചുനോക്കി താഴേക്കിടും. അടുത്ത കല്ല് കൊടുക്കും. അതും മേശരിയൊന്ന് തിരിച്ചും മറിച്ചും നോക്കി താഴേക്കിടും. ആകാശത്ത് നിന്നെന്നവണ്ണം കല്ല് ചുറ്റുവട്ടത്തേക്കും വന്നുവീഴാന്‍ തുടങ്ങി.</p><p style="text-align: justify;"> മദ്രസ്സയില്‍ പഠിപ്പിക്കാന്‍ പോലും പോകാതെ പണിക്കാരുടെ പണിയും നോക്കി നിന്ന ഉസ്താദിന്റെ കണ്ണ് തള്ളി. ഇതെന്ത് മറിമായം? ഇതെവിടത്തെ പടവ്?</p><p style="text-align: justify;"> ചെത്താത്ത കല്ലെടുത്തു കൊണ്ടുവരുന്നതിന് മേശരിയോട് അളവില്‍ കൂടുതല്‍ പാچയും മാچയും കേട്ട് കിളിപറന്ന കൈയ്യാള് പോയി കല്ലട്ടി പരിശോധിച്ചിട്ട് ഉറക്കെ വിളിച്ചുപറഞ്ഞു.</p><p style="text-align: justify;"> ڇയൂറേക്കാ... യൂറേക്കാ...ڈ</p><p style="text-align: justify;"> ഉസ്താദിന്റെ നെറ്റി ചുളിഞ്ഞു. ڇഇവനെന്താ യൂറിക്കാന്നും ബാലരമാന്നും വിളിച്ച് പറയണ്ത്?ڈ</p><p style="text-align: justify;"> ڇഉസ്താദേ, അട്ടിയുടെ ഉള്ളിലുള്ള കല്ലുകളൊന്നും ചെത്തിയിട്ടില്ല.ڈ</p><p style="text-align: justify;"> നോക്കിയപ്പോള്‍ സംഗതി സത്യമായിരുന്നു. ഉസ്താദിന്റെ അണ്ണാക്കിലെ വെള്ളം വറ്റി.</p><p style="text-align: justify;"> ഉടനെ തന്നെ ഉസ്താദ് ചാടിക്കിതച്ച് പാപ്പനടുത്തെത്തി. പാപ്പനപ്പോള്‍ ശങ്കരന് വൈദ്യരുടെ പിണ്ണത്തൈലമൊക്കെ തേച്ച് പറമ്പിലേക്കിറങ്ങി ഉരച്ചുകുളിക്കാനുള്ള കുറുന്തോട്ടി വലിച്ചു പറിക്കുന്ന തിരക്കിലാണ്.</p><p style="text-align: justify;"> ڇപാപ്പാ, യ്യ് കാണിച്ചത് ഒരുമാരി അട്പ്പ്ലെ പണ്യായിപ്പോയി.ڈ തെറി പറയാനായി ഉസ്താദ് ധൃതിയില്‍ തൊപ്പിയൂരി കൈയില്‍ പിടിച്ചു.</p><p style="text-align: justify;"> പാപ്പന് കാര്യം മനസ്സിലായി. കൈയില്പോന്ന കുറുന്തോട്ടിയുടെ മൂട്ടിലുള്ള മണ്ണ് തട്ടിക്കൊണ്ട് പാപ്പന് ചിരിച്ചു. ڇഎന്റെ പൊന്നുസ്താദേ, ഒരു ലോഡ് കല്ല് ഒരീസം കൊണ്ട് അങ്ങനൊക്ക്യല്ലേ ഒരാള്‍ക്ക് ചെത്താന്‍ പറ്റൂ. അതന്നെ ഞാനായതോണ്ട് ഒപ്പിച്ചതാണ്. കല്ലട്ടിയുടെ ചുറ്റുഭാഗവും നടന്ന് ചെത്ത്വാന്ന് പറഞ്ഞാ ചില്ലറ പണ്യാന്നാ ഞ്ഞളെ വിചാരം? അല്ല പിന്നെ.</p><p style="text-align: justify;"> ഉസ്താദിന് തിരിച്ചൊന്നും പറയാനില്ലായിരുന്നു, അങ്ങനെയായിരുന്നു കത്തിപ്പാപ്പന്റെ ഇടപാട്. അതുകൊണ്ടുതന്നെ കത്തി അരയില്‍ വച്ചിട്ടോ, സ്റ്റേഷനിലേക്ക് ദാനം നല്കിയതുകൊണ്ടോ ഒന്നുമല്ല, മറിച്ച് വൈകുന്നേരം പണി മാറ്റി വന്ന് വെറുതെ ഇമ്മാതിരി കത്തിയടിക്കുന്നതുകൊണ്ടാണ് കത്തിപ്പാപ്പന് എന്ന് ടൈറ്റില്‍ വീണതെന്ന് കൂറുറുമ്പിലുള്ള ചിലരെങ്കിലും ഇടയ്ക്ക് രഹസ്യം പറയാറുണ്ട്.</p><p style="text-align: justify;"> അത്തരം ആരോപണം ഒരിക്കല്‍ പാപ്പന്റെ കാതുകുത്തിയ ചെവിയിലുമെത്തിയതാണ്. പക്ഷെ മൂപ്പര് സമ്മതിച്ചില്ല. താന്‍ തന്നെക്കുറിച്ച് സത്യം മാത്രമെ ഇത്രകാലമായി പറഞ്ഞിട്ടുള്ളൂ എന്ന് ആണയിട്ട് പറഞ്ഞു. അതോടെ തന്നെക്കുറിച്ച് മറ്റാരോ ആവശ്യമില്ലാത്തതെന്തൊക്കെയൊ പറഞ്ഞ് പരത്തുന്നില്ലേ എന്ന് പാപ്പന് സംശയമായി.</p><p style="text-align: justify;"> മലഞ്ചരക്ക് കട നടത്തുന്ന വിച്ചാപ്പ്വാക്കയുടെ പീടികയില്‍, വീടിന്റെ ഇറയത്ത് വീണ പത്തിരുപത് തേങ്ങ പൊളിച്ച് വില്ക്കാന് ചെന്നപ്പോഴാണ് പാപ്പന് തന്നെക്കുറിച്ച് വ്യാപിച്ച പുതിയ കത്തിയടിയെ കുറിച്ച് അറിയുന്നത്.</p><p style="text-align: justify;"> ڇഅല്ല കത്ത്യേ, യ്യല്ലേ ഇന്നലെ വാസ്വേട്ടന്റെ ചൂടിക്കെട്ടിന് മോളില് കിടന്ന് വല്യ കത്തിയടിച്ച്... ഒറ്റയടിക്ക് രണ്ട് ചാക്ക് സിമന്റ് തീര്‍ത്തെന്ന്. അതും ചുമര് തേച്ച്... എന്താപ്പോ അയിന്റൊരു ഇക്ക്മത്ത്?ڈ</p><p style="text-align: justify;"> ڇഞാനോ! എപ്പോ...? ഞാനങ്ങനെ പറഞ്ഞിട്ടില്ലാലോ...ڈ</p><p style="text-align: justify;"> പാപ്പന്റെ നെറ്റി ചുളിഞ്ഞു.</p><p style="text-align: justify;"> ڇഏ, കത്തിയടിച്ചിട്ട് ഒന്നും അറ്യാത്തപോലെ... തേങ്ങേലെ വര്‍ത്താനം പറയാതെ കൊണ്ടോന്ന തേങ്ങയിങ്ങട്ടെട്ക്ക് ന്നാല്.ڈ</p><p style="text-align: justify;"> തേങ്ങ വിറ്റ് കിട്ടിയ പൈസയും കീശയിലിട്ട് പാപ്പന് വളരെ ആത്മസംഘര്‍ഷത്തോടെ മീന്‍ വില്‍ക്കുന്ന സ്ഥലത്തേക്ക് നടന്നു. നടക്കുമ്പോള്‍ തല കുത്തിമറിഞ്ഞ് ചിന്തിച്ചു. ഇല്ല, താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ശരിക്കും കൂറുറുമ്പങ്ങാടിയില് മറ്റൊരു കത്തിയുണ്ടോ? തന്നെപ്പോലെയുള്ള മറ്റൊരാള്‍...? തന്നെ നാണം കെടുത്താന്‍ കത്തിയടി പരത്തുന്ന അപരന്?</p><p style="text-align: justify;"> എന്തായിരിക്കും അയാള്‍ വിച്ചാപ്പ്വാക്കേനോട് പറഞ്ഞ പുതിയ കത്തിയടി? അതറിയാന്‍ പാപ്പന് വല്ലാത്ത മോഹം തോന്നി. പക്ഷെ ആരു പറഞ്ഞുതരാന്‍? വിച്ചാപ്പ്വാക്കയോട് ചോദിച്ചാലോ... വേണ്ട, താന്‍ പറയാത്ത തന്റെ കത്തിയടികളെന്തിന് മറ്റുള്ളവരോട് ചോദിക്കണം.</p><p style="text-align: justify;"> കത്തിപ്പാപ്പന് അന്ന് വീട്ടിലേക്ക് നടക്കാന്‍ വൈകി. കൈയില്‍ തേക്കിന്റെ ഇലയില്‍ പൊതിഞ്ഞ മത്തിയുണ്ട്. കൊണ്ടുപോയിട്ട് വേണം കറി വയ്ക്കാന്‍.</p><p style="text-align: justify;"> വടക്കേ കോട്ടയുടെ പുല്ലാഞ്ഞിക്കാടിനോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെ നടക്കുമ്പോള്‍ ഒരനക്കം. പാപ്പന് ചെവി വട്ടം പിടിച്ചു. സ്ത്രീശബ്ദം! അപ്പുറത്തെ പാലയുടെ ചുവട്ടില്‍ നിന്നാണ്. വല്ല യക്ഷിയുമാണോ? പക്ഷെ കൂടെ പുരുഷശബ്ദവും കേള്‍ക്കുന്നുണ്ട്. ഒരു ധൈര്യത്തിനായി പാപ്പന് അരയിലേക്ക് കൈ ചേര്‍ത്തു. കത്തിയില്ല! അതോടെ കവറില്‍ നിന്നും ലക്ഷണമൊത്തൊരു മത്തിയെടുത്ത് കത്തി പോലെ കൈയില്‍ പിടിച്ച് കാത് കൂര്‍പ്പിച്ചു.</p><p style="text-align: justify;"> സ്ത്രീശബ്ദം - എന്നിട്ട്?</p><p style="text-align: justify;"> പുരുഷശബ്ദം - എന്നിട്ടെന്താ അതും കേട്ട് ഉസ്താദ് തിരിച്ചുപോയി.</p><p style="text-align: justify;"> സ്ത്രീശബ്ദം - ഈ കത്തിപ്പാപ്പന് ആള് കൊള്ളാലോ</p><p style="text-align: justify;"> പുരുഷശബ്ദം - പിന്നില്ലാതെ... കത്തിപ്പാപ്പന്റെ പുതിയ കത്തിയടി കേട്ടോ യ്യ്. മൂപ്പര് രണ്ടീസം മുമ്പ് രണ്ട് ചാക്ക് സിമന്റ് ഒറ്റയ്ക്ക് തേച്ച് തീര്‍ത്തെന്ന്. സാധാരണ ഒരു ചാക്ക് തീര്‍ക്കാന്‍ മൂന്ന് മേശരിമാരെങ്കിലും വേണം. ആ സ്ഥലത്താണ് മ്പളെ കത്തിയുടെ പൂണ്ടുവിളയാട്ടം.</p><p style="text-align: justify;"> സ്ത്രീശബ്ദം - അതെങ്ങനെ?</p><p style="text-align: justify;"> പുരുഷശബ്ദം - പറയാം. കീരിവാസ്വേട്ടന്റെ വീട്ടിലായിരുന്നു മൂപ്പര്‍ക്ക് പണി. അറിയാലോ? വാസ്വേട്ടന് മക്കള്‍ പത്താണ്. മ്പളെ കത്തി പണിക്ക് ചെന്നതും മക്കളെല്ലാം കൂടി കൈയില്‍ കിട്ടിയ പാത്രങ്ങളെല്ലാമെടുത്ത് പൂഴിയിട്ട് കുമ്മായം കൂട്ടാന്‍ തുടങ്ങി. പാപ്പനോട് ഒരു ചോദ്യവുമില്ല ഉത്തരവുമില്ല. കുമ്മായം നനച്ച് കോരിയെടുത്ത് അവര്‍ വരിവരിയായി പാപ്പന് തേക്കാന്‍ കൊണ്ടുകൊടുത്തു തുടങ്ങി. മൂപ്പര് ചട്ടക*മെടുത്ത് കുമ്മായം കോരി ചുമരില്‍ അടിയോടടി. കുമ്മായമുണ്ടോ തീരുന്നു. ഒരു പാത്രത്തിലേത് തീരുമ്പോള്‍ അടുത്തത് വരും. അത് തീര്‍ക്കുമ്പോള്‍ അതിനടുത്തത് വരും... അങ്ങനെയെങ്ങനെ... കത്തി ശരിക്കും തളര്‍ന്നു. കോലുന്തുമ്പോഴേക്കും അടുത്ത കൂട്ടിന്റെ കുമ്മായം അരികില്‍ കുമിഞ്ഞ് കൂടാനും തുടങ്ങി. പക്ഷെ എന്തൊക്കെയായാലും മ്പളെ കത്തിയല്ലേ ആള്, വൈകുന്നരമാവുമ്പോഴേക്കും കുമ്മായങ്ങട്ട് തീര്‍ത്ത്...</p><p style="text-align: justify;"> സ്ത്രീശബ്ദം അത്ഭുതത്തില്‍ - ആണോ, അതെങ്ങനെ?</p><p style="text-align: justify;"> പുരുഷശബ്ദം ആവേശത്തില്‍ - പറയാം.</p><p style="text-align: justify;"> പണി മാറ്റി പോകാന്‍ നേരം പാപ്പന് വാസ്വേട്ടനോട് പറഞ്ഞു - നാളെ രാവിലെത്തന്നെ ആ മഞ്ച* ഒന്ന് മാറ്റിയിടണം. എന്നിട്ട് കുട്ട്യോളെയാരെങ്കിലും പറഞ്ഞയച്ചാല്‍ മതി എന്നെ വിളിക്കാന്‍. ഞാന്‍ വന്നിട്ട് ആ ഭാഗമങ്ങട്ട് തേക്കാം മ്പക്ക്.</p><p style="text-align: justify;"> പിറ്റേന്ന് അതിരാവിലെ കീരിവാസ്വേട്ടനും കെട്ട്യോളും കൂടി മഞ്ച പിടിച്ചു. മഞ്ചയുണ്ടോ അനങ്ങുന്നു! മഞ്ചക്കുള്ളില്‍ നെല്ലും പതിരുമൊന്നുമില്ലല്ലോ... പിന്നെന്താദ്? കീരിവാസ്വേട്ടന് സംശയം. അപ്പോഴേക്കും അച്ഛന്റെയും അമ്മയുടെയും കൂടെ മക്കള്‍ ഓരോരുത്തരായി വന്ന് പിടിച്ചു. എന്നിട്ടും മഞ്ച ഒരു നൂലിന് അനങ്ങിയില്ല.</p><p style="text-align: justify;"> പത്താമത്തെ കുട്ടിയും കൂടി മഞ്ചയെ പിടിക്കാനെത്തിയപ്പോള്‍ ഒരു ഔദാര്യം കണക്കെ അതൊന്നിളകിക്കൊടുത്തു. ആ ഇളകല്‍ മുതലാക്കി അവര്‍ ബദ്ധപ്പെട്ട് അതിനെ നിരക്കി മാറ്റി.</p><p style="text-align: justify;"> ഇരുപത്തിനാല് കണ്ണുകള്‍ ഒരുമിച്ച് പുറത്തേക്ക് മിഴിഞ്ഞു.</p><p style="text-align: justify;"> തലേന്നാള്‍ കുഴച്ചുകൊണ്ടു കൊടുത്ത മുക്കാല്‍ ഭാഗം കുമ്മായവും മഞ്ചയുടെയും ചുമരിന്റെയും ഇടയില്‍ മതിലുപോലെ ഉറച്ചു നില്ക്കുന്നു!</p><p style="text-align: justify;"> ഉറഞ്ഞുതുള്ളിയ കീരിവാസ്വേട്ടന് പാപ്പന്റെ വീട്ടിലേക്ക് കുതിച്ചു.</p><p style="text-align: justify;"> ڇയ്യെന്ത് പണ്യാണ് കാണിച്ചത് പാപ്പാ...?ڈ</p><p style="text-align: justify;"> ڇപിന്നല്ലാതെ ഒരു മേശരിക്ക് തേക്കാന്‍ ലോകായലോകത്തുള്ള ആള്‍ക്കാരൊക്കെ കൂടി കുമ്മായം കൊയക്കാന്‍ നിന്നാ ഇങ്ങനൊക്കെത്തന്നെയാണ്.ڈ</p><p style="text-align: justify;"> അതുകേട്ടതും കീരിയെപ്പോലെ വന്ന വാസ്വേട്ടന് എലിയെപ്പോലെ തിരികെപ്പോയി.</p><p style="text-align: justify;"> കത്തിയടി കേട്ട് പെണ്‍കുട്ടി വായ പൊത്തിച്ചിരിച്ചു. പാലപ്പൂവുകള്‍ പൊഴിഞ്ഞു. അതിന്റെ മണത്തില്‍ കത്തിപ്പാപ്പന് മത്ത് പിടിച്ചു. കത്തി പോലെ മത്തി പിടിച്ച് പാപ്പന് തരിച്ച് നിന്നു.</p><p style="text-align: justify;"> ആണ്‍കുട്ടി അവളെ ഒന്നുകൂടി അണച്ചുപിടിച്ചു. ഇനിയുണ്ടോ കത്തിയടികള്‍ എന്ന് അവള് വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു. ഇനി കത്തിയല്ല, കവിതയാണുള്ളതെന്ന് ആണ്‍കുട്ടി. ഇരുവരും പ്രണയപരവേശത്താല്‍ പരസ്പരം ചുണ്ടുകളിലേക്ക് നോക്കുകയായിരുന്നു അപ്പോള്‍. ശരീരങ്ങള്‍ കൊണ്ട് കവിതകള്‍ നെയ്യുന്നത് കാണാനും കേള്‍ക്കാനും പാപ്പന് പിന്നെയവിടെ നിന്നില്ല, മത്തി തിരിച്ച് പൊതിയിലേക്ക് തിരുകിക്കയറ്റി പതുക്കെ തിരിച്ചുനടന്നു.</p><p style="text-align: justify;"> ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്ക് വ്യാപിക്കുന്ന തന്നെക്കുറിച്ചുള്ള കത്തിയടികള്‍ പാപ്പന്റെ ഉറക്കം കെടുത്തി. അതോടെ അത്തരം കത്തിയടി നെയ്യുന്ന തന്നെപ്പോലെയുള്ള ആ മറ്റൊരാളെ കണ്ടുപിടിച്ചിട്ടു തന്നെ വേറെ കാര്യം എന്നായി പാപ്പന്. അതിനായി മൂപ്പര് എന്നും പണിമാറ്റി കുളിച്ച് അങ്ങാടിയിലേക്കിറങ്ങി വാസ്വേട്ടന്റെ ചൂടിക്കെട്ടിന് മുകളില്‍, തെക്കോട്ടും വടക്കോട്ടുമായി നോക്കിയിരുന്നു. അങ്ങനെയുള്ളയൊരാളെ കാണാതെയാവുമ്പോള്‍ അവിടെനിന്നുമിറങ്ങി റോഡിന്റെ കിഴക്കോട്ട് കുറെ നടക്കും, പടിഞ്ഞാറോട്ടും കുറെ നടക്കും. പിന്നെ വിച്ചാപ്പ്വാക്കേന്റെ പീടികയോട് ചേര്‍ന്ന് നിന്ന് വാസ്വേട്ടന്റെ ചൂടിക്കെട്ടിന് മുകളിലേക്ക് അയാള്‍ കത്തിയടിക്കാന്‍ വരുന്നുണ്ടോന്ന് പാളി നോക്കും. ദിവസങ്ങളോളം നിന്നിട്ടും തന്നെപ്പോലെയുള്ള മറ്റൊരു കത്തിയെ കണ്ടുപിടിക്കാന്‍ മാത്രം കത്തിപ്പാപ്പന് കഴിഞ്ഞില്ല.</p><p style="text-align: justify;"> കത്തിപ്പാപ്പന് ശരിക്കും വിഷണ്ണകാലമായിരുന്നു അതെന്ന് പറയാം. വീടുപണിയുടെ അളവുകള്‍ പിഴയ്ക്കാന്‍ തുടങ്ങി. ജന്നല്കട്ടിള വയ്ക്കുന്ന സ്ഥലത്ത് വാതില്കട്ടിളയും വാതില്‍കട്ടിള വയ്ക്കേണ്ടയിടത്ത് ജന്നല്കട്ടിളയും വച്ചു. ഒരു സ്ഥലത്തെ കുളിമുറിക്ക് വാതില്‍ തന്നെ വയ്ക്കാന്‍ മറന്നു. ഉള്ളില്‍ നിന്നുകൊണ്ട് പടുത്ത് പടുത്ത് വൈകുന്നേരമായപ്പോള്‍ വാതിലില്ല. പിന്നെ പടുത്തത് പൊളിച്ചിട്ടാണ് മൂപ്പരെ പുറത്തെത്തിച്ചത്. പോരാത്തതിന് വൈകുന്നേരം അങ്ങാടിയിലേക്കിറങ്ങിയാല്‍ വീട്ടിലെത്തുന്നത് നട്ടാപ്പാതിരാ കണക്കായി. കത്തിപ്പാപ്പന്റെ പാപ്പിക്ക് ആദ്യമൊന്നും കാര്യം മനസ്സിലായില്ല. പരിപാടി സ്ഥിരമായപ്പോള്‍ അവര്‍ ഭര്‍ത്താവിനെ പിടിച്ച് മണത്തുനോക്കി. വല്ല പുതിയ ശീലവും തുടങ്ങിയോ എന്നറിയണമല്ലോ... ഇല്ല, ഒന്നുമില്ല. ഇനി പ്രേതമോ കുട്ടിച്ചാത്തനോ കുടുങ്ങിയതാണോ?! കുഞ്ഞുകുട്ടന് മന്ത്രവാദിയുടെ കോഴിമുട്ട കൂടോത്രത്തിനായി അവര്‍ ദിവസവും രണ്ട് കോഴിമുട്ടയും അരയില്‍ തിരുകി പാപ്പനറിയാതെ യാത്ര തുടങ്ങി. എന്തുചെയ്യാന്‍, കുഞ്ഞുകുട്ടന് ദക്ഷിണയായി വാങ്ങി പൊരുത്തം വച്ച മുട്ടകള്‍ വിരിഞ്ഞ് കുട്ടികളുണ്ടായിട്ടും ആ കുട്ടികള്‍ പ്രായപൂര്‍ത്തിയായിട്ടും കത്തിപ്പാപ്പന്റെ കാര്യത്തില്‍ മാത്രം യാതൊരു തീരുമാനവുമായില്ല.</p><p style="text-align: justify;"> കത്തിയടികള്‍ പിന്നെയും വളര്‍ന്നു.</p><p style="text-align: justify;"> പാപ്പന് പിന്നീട് തന്റെ പുതിയ കത്തികേള്ക്കുന്നത് ടൈലര്‍ അപ്പുട്ടേട്ടന്റെ പീടികയില്‍ നിന്നായിരുന്നു. അയ്ലയും വാങ്ങി വരുമ്പോള്‍ വെറുതെ ഒന്ന് കാതോര്‍ത്തതാണ്.</p><p style="text-align: justify;"> പടുത്തത് വളഞ്ഞ കഥയാണ് അപ്പുട്ടേട്ടന് എടുത്തിട്ടലക്കുന്നത്. ഇതെപ്പോ? തന്റെ ഒരു കല്ലുപോലും ഇതുവരെ എവിടെയും തൂക്കം പോയിട്ടില്ല. ഇവരെന്തൊക്കെയാണ് പറയുന്നത്? പാപ്പന് കത്തിയടി കേള്‍ക്കാന്‍ ഇരുട്ടും ചാരി നിന്നു.</p><p style="text-align: justify;"> ചോദ്യം - എന്നിട്ടെന്തായി?</p><p style="text-align: justify;"> ഉത്തരം - എന്താവാന്‍? ഉടമക്കാരന് വൈകുന്നേരം വന്ന് നോക്കുമ്പോള്‍ പടവങ്ങനെ ചേര പോയ പോലെ വളഞ്ഞും പുളഞ്ഞുമാണ് പോയിട്ടുള്ളത്. ഉടനെ തന്നെ മൂപ്പര് പാപ്പന്റെ വീട്ടിലെത്തി. പാപ്പനോട് കാര്യം പറഞ്ഞു.</p><p style="text-align: justify;"> നൂലും തൂക്കുണ്ടയും കാട്ടി പടുക്കുന്ന എന്റെ പടവ് വളയൂലാന്ന് പാപ്പന്.</p><p style="text-align: justify;"> എന്നാല്‍ വളഞ്ഞിട്ടുണ്ടെന്ന് ഉടമസ്ഥന്.</p><p style="text-align: justify;"> രാത്രിക്ക് രാത്രി പാപ്പന് പണിസ്ഥലത്തെത്തി. എട്ടുകട്ട ടോര്‍ച്ചിന്റെ വെളിച്ചം പായിച്ച പാപ്പന് വിറച്ചുപോയി. പടവ് څകയമൊയാچന്ന് പറഞ്ഞങ്ങനെ നില്‍ക്കുകയാണ്. എപ്പോ വേണമെങ്കിലും താഴെയെത്തും. ഇതെങ്ങനെ?</p><p style="text-align: justify;"> രക്ഷപ്പെടണമല്ലോ...</p><p style="text-align: justify;"> ڇഎവിടെ എന്റെ കൈയ്യാള്?ڈ പൊടുന്നനെ പാപ്പന് അലറി</p><p style="text-align: justify;"> ڇഎന്തേ കത്ത്യേ?ڈ ഉടമസ്ഥന് ചോദിച്ചു.</p><p style="text-align: justify;"> ڇഎവടെ ന്റെ കൈയ്യാള്, വിളിക്ക് ആ കള്ളഹിമാറിനെ. ഓന് കെണര്ന്റെ ആള്‍മറയ്ക്ക് കെട്ടണ നൂലാണ് പടവിന് കെട്ടാന്‍ തന്നത്. ഓനെ ഞാനിന്ന് ശരിയാക്കും.ڈ പാപ്പന് നിന്ന് തുള്ളി.</p><p style="text-align: justify;"> ഉടമസ്ഥന് ചിന്തിച്ചു. നൂല് മാറിയതാണോ? വെറുതെയല്ല പടവ് വളഞ്ഞത്. ഒരു കാര്യവുമില്ലാതെ പാപ്പനെ സംശയിച്ചു. ڇവേണ്ട കത്ത്യേ... മ്പളെ കുട്ട്യോളല്ലേ... പഠിച്ചു വര്വല്ലേ. കാര്യാക്കണ്ട യ്യേതായാലും നാളെ അതങ്ങട്ട് പൊളിച്ച് കെട്ടിക്കാളാ...ڈ</p><p style="text-align: justify;"> കത്തിയടി കേട്ട് ടൈലര്‍ഷോപ്പിലെ ആളുകള്‍ തലതല്ലി ചിരിച്ചു.</p><p style="text-align: justify;"> പാപ്പന്റെ കണ്ണുകള്‍ നിറഞ്ഞു. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പാപ്പന് പല്ലു ഞെരിച്ചു, എല്ലാം അവന്റെ ചെയ്തികളാ... വിടരുത് അവനെ. എന്നെങ്കിലും കൈയില്‍ കിട്ടാതിരിക്കില്ല. പാപ്പന്റെ വാശി കൂടി. എന്നത്തേയും പോലെ അന്നും അത്യധികം നിരാശയോടെയാണ് കത്തിപ്പാപ്പന് വീട്ടിലേക്ക് മടങ്ങിയത്.</p><p style="text-align: justify;"> അയാളെ കൈയോടെ പിടികൂടുന്നതിനെ കുറിച്ചാലോചിച്ച് പാപ്പന്റെ തല പുകഞ്ഞു. നടന്ന് നടന്ന് ചാനത്തെ കുളം കഴിഞ്ഞുള്ള ഇലഞ്ഞിയുടെ ചുവട്ടിലേക്കെത്തിയപ്പോള് തൊട്ടുമുന്നില്‍ അതാ ഒരു കാല്‍പ്പെരുമാറ്റം!</p><p style="text-align: justify;"> ആദ്യം ഒന്നും വ്യക്തമായില്ലെങ്കിലും പാപ്പനൊപ്പം മുകളില്‍ നിന്നും ചന്ദ്രനും കൂടി ഒന്നു പാളി നോക്കിയപ്പോള്‍ പാപ്പന് ആളെ മനസ്സിലായി.</p><p style="text-align: justify;"> ശരിക്കുള്ള കത്തി! പാപ്പന് സ്തബ്ധനായി.</p><p style="text-align: justify;"> ഇത്രകാലം തന്നെപ്പറ്റി ഇല്ലാക്കഥകള്‍ പറഞ്ഞുനടന്ന ഹമ്ക്ക്. പാപ്പന്റെ നെഞ്ച് പടപടാന്ന് മിടിച്ചു. വളരെ ലാഘവത്തോടെ അയാള്‍ തന്റെ വീട്ടിലേക്ക് കയറാന്‍ പോകുന്നു! ഓടിപ്പോയി രണ്ടെണ്ണം പൊട്ടിച്ചാലോ... അതല്ലെങ്കില്‍ പിടിച്ചുവലിച്ച് പുറത്തിട്ടാലോ? രണ്ടും ചെയ്യാനായി പാപ്പന്റെ കാല് പൂതിപ്പെട്ടു.</p><p style="text-align: justify;"> വേണ്ട. നട്ടാപ്പാതിരായ്ക്ക് ആളുകള്‍ കൂടും. അങ്ങനെ ആളുകള്‍ കൂടുമ്പോള്‍ ഒരുപോലുള്ള രണ്ടുപേരെ കാണും. പിന്നെ ആരാണ് യഥാര്‍ത്ഥ പാപ്പനെന്ന് അവര്‍ പരിശോധിക്കും. അതില്‍ യഥാര്‍ത്ഥ പാപ്പനായ താനെങ്ങാനും പരാജയപ്പെട്ടുപോയാലോ... പാപ്പന് അത് ആലോചിക്കാന്‍ കൂടി വയ്യായിരുന്നു. തല്ക്കാലം അവനെന്താണ് ചെയ്യുന്നതെന്ന് നോക്കാം... പാപ്പന് മുന്നില്‍ നടക്കുന്ന അപരനായ കത്തിപ്പാപ്പന് പിന്നില്‍ ജാരനെപ്പോലെ പതുങ്ങി.</p><p style="text-align: justify;"> ڇഎട്യേ... എട്യേ... പാപ്പ്യേ.ڈ</p><p style="text-align: justify;"> മുറ്റത്തേക്ക് കയറിയതും അയാള്‍ വിളിക്കുന്നത് പാപ്പന് കേട്ടു. പഠിച്ച കള്ളന്! ആ വിളിയില്‍ പോലും ആര്‍ക്കും കള്ളത്തരം പൊളിക്കാന്‍ കഴിയില്ല. താന്‍ വിളിക്കുന്ന അതേപോലെത്തന്നെ.</p><p style="text-align: justify;"> അപ്പോഴേക്കും പാപ്പി വീട്ടിനുള്ളില്‍ നിന്നും ഇറങ്ങിവന്നു. പത്ത് നാല്‍പ്പത്തഞ്ച് വയസ്സ് പ്രായമുള്ള തന്റെ ഭാര്യയെ കണ്ടപ്പോള്‍ പാപ്പന് ആദ്യമായി അന്തം വിട്ടു. അവള് കണ്ണെഴുതി പൊട്ടുതൊട്ട് സുന്ദരിയായിരിക്കുന്നു. ഇവള്‍ക്കിതൊക്കെ ഇപ്പോഴും അറിയോ? പാപ്പി കണ്ണെഴുതിയത് പാപ്പന് അവസാനമായി കണ്ടത് അവരുടെ ആദ്യരാത്രിയുടെ അന്നായിരുന്നു.</p><p style="text-align: justify;"> ഓഹോ, അപ്പോള്‍ ഇത് കുറെ കാലമായി തുടങ്ങിയിട്ട്, പാപ്പന്റെ കണ്ണുകള്‍ സങ്കടം കൊണ്ട് പുതര്‍ന്നു.</p><p style="text-align: justify;"> അയാള്‍ കൈയിലുള്ള പൊതി പാപ്പിക്ക് കൊടുക്കുകയാണ്.</p><p style="text-align: justify;"> ڇഅയ്ലയാണ്. മൂന്നെണ്ണം പൊരിച്ചേക്ക്. രണ്ടെണ്ണം നിനക്കും ഒരെണ്ണം എനിക്കും.ڈ</p><p style="text-align: justify;"> അത് കേട്ടതും പാപ്പന് ഇടി വെട്ടിയതുപോലെ നടുങ്ങി. കൈയിലുള്ള പൊതിയിലേക്ക് നോക്കി. മൂന്ന് അയ്ലകള് തന്റെയും കൈയിലുണ്ട്. വാങ്ങുമ്പോള്‍ രണ്ടെണ്ണം അവള്‍ക്ക് കണക്കാക്കി വാങ്ങിയതാണ്. രണ്ടെണ്ണം നിനക്കും എന്ന് കേട്ടതോടെ പാപ്പന്റെ ചങ്ക് പൊടിഞ്ഞു. പാപ്പന് പഴയപോലെ ഭാര്യയുമായുള്ള പരിപാടികള്‍ക്കൊന്നും പാങ്ങില്ല. മാസത്തിലൊരിക്കല്‍ മാത്രമാണ് സംഗതി. അതിന് തന്നെ ദിവസങ്ങളോളം അമുക്കുരുവും നായ്ക്കുരണ പൊടിയും പടപടാന്ന് അടിച്ചു കയറ്റുകയും വേണം. ആ മാസത്തിലൊരിക്കലാണ് പാപ്പന് പാപ്പിക്ക് എല്ലാം അധികം നല്‍കുക.</p><p style="text-align: justify;"> ഭാര്യ തന്റെ അപരന്റെ കൂടെ കിടക്കുന്നതിനെ കുറിച്ചോര്‍ത്തപ്പോള്‍ പാപ്പന്റെ നെഞ്ച് നീറി.</p><p style="text-align: justify;"> ആദ്യം നടന്ന പാപ്പന് വീട്ടിലേക്ക് കയറിയതും ശരിക്കുള്ള പാപ്പന് മീന്‍ പൊതിയും കൊണ്ട് തൊട്ടപ്പുറത്തെ വാഴക്കൂട്ടത്തിലേക്ക് നൂണ്ടതും ഏറെക്കുറെ ഒരുമിച്ചായിരുന്നു. ഒച്ച കേട്ട് വാഴക്കൂട്ടത്തില്‍ നിന്നും ഒരു പൂച്ച പുറത്തേക്ക് ചാടി. പെട്ടെന്ന് പാപ്പന് ചൂണ്ടുവിരല്‍ ചുണ്ടറ്റത്ത് മുട്ടിച്ച് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. പൂച്ച ചെറിയൊരു പുച്ഛം മുഖത്ത് മിന്നിച്ച് ആദ്യം വീട്ടിലേക്കും പിന്നെ പാപ്പനെയും നോക്കി വാലും ചുരുട്ടി തൊട്ടപ്പുറത്തേക്കും നടന്നു. പാപ്പന് മീന്‍പൊതിയും പിടിച്ച് വാഴക്കല്ലകള്ക്കിടയില് കുന്തിച്ചിരുന്നു.</p><p style="text-align: justify;"> നിലാവ് തുറന്നു. നിലാവ് അടച്ചു. വീണ്ടും തുറന്നു, വീണ്ടും അടച്ചു.</p><p style="text-align: justify;"> മീന്‍ പൊരിക്കുന്ന മണം പുറത്തേക്ക് വരാന്‍ തുടങ്ങി. ഇനി കാത്ത് നിന്നിട്ട് കാര്യമില്ല എന്ന് പാപ്പന് ബോധ്യം വന്നു. പതുക്കെ എഴുന്നേറ്റ് വീടിന്റെ പിന്‍ഭാഗത്തു കൂടി അടുക്കളയ്ക്കരികിലെത്തി. അവിടെയുള്ള ചെറിയ കിളിവാതിലിലൂടെ ഉള്ളിലേക്ക് നോക്കി.</p><p style="text-align: justify;"> കത്തി ഭാര്യയുമായി കിന്നരിച്ചിരിക്കുകയാണ്. പാപ്പിയുടെ നഗ്നമായ വയറില്‍ ഇടയ്ക്ക് തൊടുകയും ഉമ്മ വയ്ക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അടുപ്പില്‍ നിന്നും അയ്ല വേവുന്നതിന്റെ അവസാന ഗന്ധം കിട്ടിയതോടെ പാപ്പന് അള്ളിപ്പിടിച്ച് നിന്നിടത്ത് നിന്നും താഴേക്ക് ചാടി.</p><p style="text-align: justify;"> ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ അവരുടെ രതിയായിരിക്കും.</p><p style="text-align: justify;"> ആദ്യം തന്നെപ്പറ്റി അങ്ങാടികളില്‍ കത്തിയടി പരത്തി. പിന്നെയിപ്പോ ദാ വീട്ടില്‍ കയറി കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്തായാലും ഇനിയും ഇതിങ്ങനെ മുന്നോട്ട് പോയാല്‍ ഉറപ്പാണ്, താന്‍ ഒരിക്കല്‍ വീട്ടില്‍ നിന്നും എന്നന്നേക്കുമായി പുറത്താക്കപ്പെടും. നിലനില്‍പ്പ് തന്നെ അവതാളത്തിലാകും. എന്തേലുമൊക്കെ ചെയ്തേ പറ്റൂ.</p><p style="text-align: justify;"> പാപ്പന് പതുക്കെ വിറകുപുരയിലേക്ക് നടന്നു. അടയ്ക്ക പൊളിക്കുന്ന കത്തിയായിരുന്നു ലക്ഷ്യം. മൂര്‍ച്ച കൂട്ടി ഇറയത്ത് വച്ചതാണ് തലേന്ന്. അവന്റെയുള്ളിലേക്ക് കുത്തിക്കയറ്റി കൊടലും പണ്ടവും വലിച്ച് താഴേക്കിടണം, അല്ല പിന്നെ. തപ്പിത്തടഞ്ഞ് മുഴുവന്‍ പരതിനോക്കി. പക്ഷെ അവിടെയൊന്നും കത്തിയുണ്ടായിരുന്നില്ല. അപ്പോഴേക്കും പാപ്പി പുറത്തേക്കിട്ടുകൊടുത്ത മീന്തല തിന്നുന്ന പൂച്ച പാപ്പനെ കണ്ട് തേറ്റ വിറപ്പിച്ചു. കൈയിലുള്ള മീന്‍ പൊതി അയാള്‍ ഊക്കില്‍ പൂച്ചക്കിട്ട് കൊടുത്തു. അതിലെ രണ്ട് അയ്ല കടിച്ചുപിടിച്ച് പൂച്ച എങ്ങോട്ടോ ധൃതിയില്‍ ഓടിപ്പോയി.</p><p style="text-align: justify;"> അടയ്ക്കാക്കത്തി കാണാതെ തലയ്ക്ക് കൈയും കൊടുത്തിരിക്കുന്ന സമയത്തായിരുന്നു ചോറ്റുപാത്രങ്ങളുടെ ശബ്ദം ഉണ്ടായത്. അതോടെ പാപ്പന് ജാഗരൂകനായി.</p><p style="text-align: justify;"> പെട്ടെന്ന് പാപ്പി കൈയും മുഖവും കഴുകാന്‍ അടുക്കളപ്പുറത്തേക്ക് വന്നു, പിന്നാലെ ആ കത്തിയും. ആ തക്കത്തിന് പാപ്പന് ചുമര് മറഞ്ഞ് ഉള്ളിലേക്ക് കയറി കിടക്കുന്ന മുറിയുടെ വാതിലിന് മറവില്‍ ഒളിച്ചുനിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ആദ്യം മുറിയിലേക്ക് കടന്നുവന്നു. പാപ്പന് കത്തിയെ ചിമ്മിനി വെട്ടത്തില്‍ ആദ്യമായി കണ്ടു. തന്റെ അതേ രൂപം. ഒരു മാറ്റവുമില്ല. ആളെ കൂട്ടാഞ്ഞത് നന്നായി. ഉറങ്ങുമ്പോള്‍ തീര്‍ക്കണം. പാപ്പി ഉറങ്ങിയാല്‍ പിന്നെ എടുത്തുകൊണ്ടുപോയാലും അറിയില്ല. അതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമാണ്.</p><p style="text-align: justify;"> പാപ്പന് നല്ലൊരു സന്ദര്ഭത്തിനായി കാത്തുനിന്നു.</p><p style="text-align: justify;"> അയാള്‍ കിടന്നു. ഉടനെ തന്നെ പാപ്പന് തൊട്ടപ്പുറത്തെ ട്രങ്ക്പെട്ടിയുടെ മറവിലേക്ക് നൂണ്ടു. പാപ്പി ഒരു മൂളിപ്പാട്ടോടെ മുറിയിലേക്ക് കയറി കതകടച്ചു. വല്ലാത്തൊരു സുഗന്ധം അവിടെയൊന്നാകെ പരന്നു.</p><p style="text-align: justify;"> ڇഎന്തൊരു മണം...ڈ ആ ഹമ്ക്ക് പറയുകയാണ്. പാപ്പന് ചെവി വട്ടംപിടിച്ചു.</p><p style="text-align: justify;"> ڇകൈതപ്പൂവിന്റെതാണ്. രണ്ടുമീന്‍ തരുന്ന അന്നിടാന്‍ വേണ്ടി കൈതപ്പൂവിട്ട് പൂട്ടിവച്ച കുപ്പായമാണ്.ڈ പാപ്പി ഒരു തരം പരവേശത്തോടെ പറഞ്ഞു.</p><p style="text-align: justify;"> പാപ്പന് പെട്ടിക്കരികില്‍ കിടന്ന് ഞെളിപിരി കൊണ്ടു. പഹയത്തി, വഞ്ചകീ, ദുഷ്ടേ... പാപ്പന് പല്ലു ഞെരിച്ചു.</p><p style="text-align: justify;"> ڇഇതെന്താ അടയ്ക്ക പൊളിക്കുന്ന കത്തിയുമായി?ڈ പാപ്പിയുടെ ചോദ്യം കേട്ട് മറഞ്ഞിരിക്കുന്ന കത്തിപ്പാപ്പന്റെ കണ്ണ് തുറിച്ചു. അടയ്ക്കാക്കത്തിയോ?! പാപ്പന് പെട്ടിക്കിടയില്‍ നിന്നും ബദ്ധപ്പെട്ട് നോക്കി, അയാള്‍ അതാ കട്ടിലില്‍ കിടന്ന് അടയ്ക്കാക്കത്തിയുടെ മൂര്‍ച്ച പരിശോധിക്കുന്നു. ഇതെങ്ങനെ?</p><p style="text-align: justify;"> ഭയങ്കരന്‍! അപ്പോ ഞാന്‍ തീര്‍ക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു. ആസൂത്രണങ്ങളെല്ലാം പാളുന്നതുപോലെ പാപ്പന് തോന്നി. ഇനിയിപ്പോ എന്തെല്ലാം കാണണം. സ്വന്തം ഭാര്യയുമായി അയാള്‍... ഛെ.</p><p style="text-align: justify;"> എന്താണ് ചെയ്യേണ്ടത്?</p><p style="text-align: justify;"> സ്വന്തം മുറിയില്‍ നിന്നും ഇറങ്ങിയോടേണ്ട ഗതികേട് വരുമോ?</p><p style="text-align: justify;"> പാപ്പന് രണ്ടും കല്‍പ്പിച്ച് ശ്വാസം മുറുകെ പിടിച്ചിരുന്നു.</p><p style="text-align: justify;"> അപ്പോഴേക്കും കട്ടിലില്‍ നിന്നും ശീല്ക്കാരങ്ങളും അമര്‍ത്തിയ മൂളക്കങ്ങളും ഉയരാന്‍ തുടങ്ങി. പാപ്പന് അങ്ങോട്ട് നോക്കാനേ തോന്നിയില്ല. കണ്ണുകളില്‍ വെള്ളം നിറച്ച് അട്ടയെപ്പോലെ ചുരുണ്ടിരുന്നു.</p><p style="text-align: justify;"> ഒന്നേ, രണ്ടേ, മൂന്നേ... എന്തോരം ഉമ്മകളാണ് അവള് അയാള്‍ക്ക് നല്‍കുന്നത്! എണ്ണുന്നതിനനുസരിച്ച് പാപ്പന് സങ്കടം വന്നു. പല്ല് കടിച്ചുപിടിച്ച് കരയാതിരിക്കാനായി വായ പൊത്തിപ്പിടിച്ചു.</p><p style="text-align: justify;"> കുറെ കഴിഞ്ഞപ്പോള്‍ പാപ്പിയുടെ കുണുങ്ങിയുള്ള ചിരി കേള്‍ക്കാന്‍ തുടങ്ങി. അനക്കങ്ങള്‍ അടങ്ങിയിട്ടുണ്ട്. പാപ്പന് പതുക്കെ തലയുയര്‍ത്തി നോക്കി. ഇരുട്ടാണ്. കുറെ നേരം കൂര്‍പ്പിച്ച് നോക്കിയപ്പോള്‍ ചിത്രങ്ങള്‍ തെളിയാന്‍ തുടങ്ങി.</p><p style="text-align: justify;"> നെഞ്ചിലേക്ക് കയറ്റിവച്ച അവളുടെ തലമുടിയില്‍ പതുക്കെ തലോടുകയാണ് അയാള്‍. കുറച്ച് കഴിഞ്ഞപ്പോള്‍ പാപ്പിയുടെ കൂര്‍ക്കംവലി പാപ്പന് കേട്ടു. അവളുടെ മുടിയിഴകള്‍ക്കിടയില്‍ നിശ്ചലമായിപ്പോയ അയാളുടെ കൈകളും പാപ്പന് കണ്ടു.</p><p style="text-align: justify;"> ട്രങ്ക്പെട്ടിക്കരികില് നിന്നും പാപ്പന് പതുങ്ങിയ കാല്‍വയ്പ്പുകളോടെ പുറത്തേക്ക് കടന്നു. പതുക്കെ തലയിണയ്ക്ക് കീഴെ പരതി. അടയ്ക്കാക്കത്തി കൈയില്‍ തടഞ്ഞു. അത് ഒച്ചയുണ്ടാക്കാതെ പുറത്തേക്കെടുത്ത് വലതുകൈയില്‍ അമര്‍ത്തിപ്പിടിച്ച് പാപ്പിയെ പതുക്കെ ഇടതുകൈ കൊണ്ട് മാറ്റിക്കിടത്തി. പിന്നെ അയാളെ പുഷ്പം പോലെ മലര്‍ത്തിയിട്ടു. നെഞ്ചിന് താഴെ വയറ്റില്‍ കൊടലും പണ്ടവും വരുന്ന സ്ഥലത്ത് ഏകദേശം ധാരണ വച്ചു.</p><p style="text-align: justify;"> കത്തി പതുക്കെ ഉയര്‍ത്തി. സര്‍വശക്തിയും ആഞ്ഞു സംഭരിച്ചു.</p><p style="text-align: justify;"> ഒരൊറ്റ കുത്തിന് കത്തി ആഴങ്ങളിലേക്ക് പാഞ്ഞു, ഒരു തിരിക്കലും വലിക്കലുമായിരുന്നു പാപ്പന്.</p><p style="text-align: justify;"> ചോര പുറത്തേക്ക് ചീറ്റി. പാപ്പി അറിയാതിരിക്കാന്‍ ഉയര്‍ന്നുപൊങ്ങിയ പിടച്ചിലുകളെ അമര്‍ത്തിപ്പിടിച്ച് ഒരൊറ്റ തള്ളിന് കട്ടിലിന് താഴേക്ക് ശരീരം മറിച്ചിട്ടു.</p><p style="text-align: justify;"> നിലത്ത് ചോര തളം കെട്ടി.</p><p style="text-align: justify;"> നാലുമാസം! നാലുമാസം കഴിഞ്ഞിട്ടാണ് കത്തിപ്പാപ്പന് ആശുപത്രി വിട്ടത്. ഈച്ചഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മുറിവുണങ്ങിയ അന്നുതന്നെ പാപ്പന് അങ്ങാടിയിലേക്കിറങ്ങി. കുറെക്കാലത്തിന് ശേഷം കത്തിപ്പാപ്പനെ കണ്ടതും അറിയുന്ന ആളുകള്‍ പുതിയ കത്തിയടി പ്രതീക്ഷിച്ച് വട്ടം കൂടി. അവര്‍ മുറിപ്പാടിന്റെ നീളവും വീതിയും അളന്നു. പലരും കത്തി കൊണ്ട് കുത്തിയവനെ മനസ്സിലിട്ട് ആത്മാര്‍ത്ഥമായി പ്രാകി. ചിലര്‍ പിടികൊടുക്കാതെ ഓടിരക്ഷപ്പെട്ട അയാളുടെ വീര്യം പറഞ്ഞ് അതിശയപ്പെട്ടു.</p><p style="text-align: justify;"> എല്ലാം കേട്ട് പാപ്പന് ഉള്ളില്‍ ചിരിച്ചു.</p><p style="text-align: justify;"> പിന്നീട് പാപ്പന്റെ കത്തിയടി കൂറുറുമ്പില് ഉണ്ടായില്ല. ആരും മൂപ്പരെ കുറിച്ചുള്ള കത്തിയടികള്‍ പരസ്പരം പറഞ്ഞതുമില്ല. എങ്കിലും ഇപ്പോഴും പാപ്പന് രാത്രിയൊക്കെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ അരയിലെ അടയ്ക്കാക്കത്തിയിലേക്ക് കൈയമര്‍ത്തി ഇടയ്ക്ക് പിന്നിലേക്കും ഇടയ്ക്ക് കുറെ മുന്നിലേക്കും ഏന്തി നോക്കും.</p><p style="text-align: justify;"> മറ്റവന്, അവന് പിന്നേം കയറി വരുമോ? മരിക്കാതെ രക്ഷപ്പെട്ട് ഓടിയതാണ് അന്ന്... വിശ്വസിക്കാന്‍ പറ്റിയില്ല.</p><p style="text-align: justify;"><br /></p><p style="text-align: justify;"><br /></p><p style="text-align: justify;">* കൈയ്യാള് - സഹായി, * മഞ്ച - പത്തായം, * ചട്ടകം - കുമ്മായക്കത്തിക്ക് പ്രാദേശികമായി പറയുന്നത്.</p>Moolyasruthihttp://www.blogger.com/profile/16767387599794633376noreply@blogger.com0