ചോമാ മാധവി -- ജയചന്ദ്രന്‍ തോന്നയ്ക്കല്‍

കവിത

ചോമാ മാധവി


ജയചന്ദ്രന്‍ തോന്നയ്ക്കല്‍

ചന്ദ്രികയല്ലതുപൗര്‍ണമിയല്ല

ചന്ദ്രിക പെയ്തു കുളിര്‍കോരുന്നവള്‍

കണ്ണാല്‍ കയ്യാലധരപുടത്താല്‍

കവിളാല്‍ മിന്നും മുല്ലപ്പല്ലാല്‍


ലാസ്യച്ചിറകുവിടര്‍ത്തിയിറങ്ങി

മേദിനിമേദുരമഴകില്‍മുങ്ങി

ആരിവളപ്സരകന്യകളന്തം

വിട്ടുരിയാടാതന്ധാളിക്കെ


പോയചെറുപ്പവസന്തംതിരിയെ

കിട്ടാന്‍വൃദ്ധതമുകതകൊള്‍കേ

എന്തു നിശ്ശബ്ദത! നിര്‍വൃതികൊണ്ടവര്‍

മാനവജന്തുചരാചരമഖിലം.


പെട്ടെന്നാണാരാഹുവിഴുങ്ങിചന്ദ്ര-

ക്കലയെ. വിളക്കുകരിന്തിരി

ലാസ്യം ശോകം. അപശബ്ദങ്ങളില്‍

മുങ്ങീസംഗീതത്തിന്‍തേനുംവീഞ്ഞും.


തറവാടില്‍ത്തടിമൂത്തൊരു

കാര്‍ണോരത്രേകേറിയരങ്ങില്‍

നര്‍ത്തകമണിയെകയ്ക്കുപിടിച്ചു

ക്രോധജ്ജ്വാലകളാവേശിക്കെ


വലിച്ചുമിഴച്ചുംതെറിയാല്‍വസ്ത്രാ

ക്ഷേപംചെയ്തുംഇരുളിന്‍പാറകള്‍

തട്ടിയുടച്ചുനടന്നുടനെത്തീതന്നുടെ

തറവാട്ടറയില്‍മറിച്ചൂപെണ്ണിനെ!


പെണ്ണുപിറന്നാല്‍പ്പോലുംപിശകാ-

മെന്നാല്‍ ڇതേവിടിയാട്ടംڈ ആരുപൊറുക്കും?

കാര്‍ണോര്‍ക്കത്രേയാളുകള്‍തുണയായ്

ദാസ്യാട്ടത്തിനുപെണ്ണുതുനിഞ്ഞാല്‍

പറയാനുണ്ടോപതനം? പണ്ടേ

പലരുംചൊല്ലിയറിഞ്ഞതുസത്യം.


ആരുതുണയ്ക്കാനബലയെ? യവളാ-

ത്തറവാട്ടറയില്‍ത്തന്‍വിധിനോക്കി

മുഖാമുഖമെത്രകരഞ്ഞൂ തന്‍കല

തന്നിലലിഞ്ഞൂമറന്നൂതന്നെത്തന്നെ.


അമൃതുഭുജിച്ചവളമൃതുതുളിച്ചവ

ളനവധിമനസ്സുകളാറാടിച്ചവള്‍

ഉടനേകെട്ടില്ലുണ്മയെനോക്കി

പിന്നെപ്പിന്നെവാടിയണഞ്ഞു.


അന്നാവഴിയേപോയവര്‍കേട്ടൂ

മോഹിനിയാട്ടം താളംകൊട്ടി

ച്ചുവടുകള്‍വച്ചിട്ടാടുംകലയുടെ

അപ്സരചലനം അവശം പിന്നെ.


പിന്നെപ്പിന്നെച്ചൊല്ലുകള്‍കേട്ടു

ഭ്രാന്താണത്രേ. കുലദ്രോഹത്തിന്‍ വിധിയാണത്രേ. നര്‍ത്തകി

യങ്ങനെയിന്നുചരിത്രം.


ചോമാമാധവിമാരേമാപ്പ്

മോഹനമല്ലാതാക്കിചരിത്രം

മോശംചിലരുടെയജ്ഞതയെന്നാ-

ലവരുടെമണ്ണാലത്രേനിന്‍തിരുപ്രതിമ.

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts