ലോകസാഹിത്യം -- ചരിത്രം നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന്‍റെ നോവല്‍ കാഴ്ചകള്‍



2019 ലെ മാന്‍ ബുക്കര്‍ അന്തര്‍ദേശീയ പുരസ്കാരം നേടിയ ഒമാന്‍ എഴുത്തുകാരി ജോഖ അല്‍ഹാര്‍ത്തിയുടെ څഇലഹലശെേമഹ ആീറശലെچ എന്ന നോവലിന്‍റെ വായന.
വൈക്കം മുരളി
     2019 ലെ സാഹിത്യത്തിനുള്ള മാന്‍ ബുക്കര്‍ അന്തര്‍ദേശീയ പുരസ്കാരത്തിന്‍റെ പരിഗണനക്കായി തിരഞ്ഞെടുക്കപ്പെട്ട നോവലുകളുടെ ഹൃസ്വപട്ടിക പുറത്ത് വന്നതു മുതല്‍ അവസാന വിജയി ആരായിരിക്കുമെന്ന ആകാംക്ഷ ലോകമെമ്പാടുമുള്ള വായനക്കാരുടെ ചിന്തകളെ അലട്ടിക്കൊണ്ടിരുന്നു. തൊട്ടു മുമ്പുള്ള വര്‍ഷം ഇറങ്ങിയ ലോകസാഹിത്യത്തില്‍ നിന്നുള്ള ഇംഗ്ലീഷ് പരിഭാഷകളെയാണിതിനു വേണ്ടി പരിഗണിക്കുന്നത്. പുരസ്കാര തുകയായ അന്‍പതിനായിരം പൗണ്ടിന്‍റെ പകുതിഭാഗം പുരസ്കാര രചന പരിഭാഷപ്പെടുത്തിയ വ്യക്തിക്കായിരിക്കുമെന്നത് ഈ പുരസ്കാരത്തിന്‍റെ എടുത്ത് പറയാവുന്ന സവിശേഷതയാണ്. 2016 മുതലാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം പുരസ്കാര സമിതി കൈക്കൊണ്ടത്. (2019) രണ്ടായിരത്തിപത്തൊന്‍പതോടെ മാല്‍ഗ്രൂപ്പ് ഈ പുരസ്കാര സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍വാങ്ങുകയാണ്. അടുത്ത വര്‍ഷം മുതല്‍ ഇത് അന്തര്‍ദേശീയ ബുക്കര്‍ സമ്മാനം എന്ന പേരിലാവും അറിയപ്പെടുക.
     കഴിഞ്ഞവര്‍ഷം മാന്‍ ബുക്കര്‍ അന്തര്‍ദേശീയ പുരസ്കാരം ലഭിച്ചത് പോളിഷ് എഴുത്തുകാരിയായ ഓള്‍ഗ ടോകാര്‍സൂക്കിന്‍റെ പലായനങ്ങള്‍ (എഹശഴവേെ) എന്ന നോവലിനാണ്. 2019 ലെ ഹൃസ്വപട്ടികയില്‍ ഒമാന്‍ അറബിക് എഴുത്തുകാരി ജോഖ അല്‍ഹാര്‍ത്തിയുടെ (ഖീസവമ അഹവമൃവേശ) ആകാശ ചാരികള്‍ (ഇലഹലശെേമഹ ആീറശലെ) എന്ന രചനയും ഫ്രഞ്ച് എഴുത്തുകാരിയായ ആനി എര്‍നോക്സിന്‍റെ (അിിശല ഋൃിമൗഃ) വര്‍ഷങ്ങള്‍ (ഠവല ഥലമൃെ) എന്ന രചനയും ജര്‍മന്‍ എഴുത്തുകാരി മാരിയോണ്‍ പോഷ്മാനിന്‍റെ (ങമൃശീി ജീരെവാമിി) പൈന്‍ ദ്വീപുകളും (ഠവല ജശില കഹെമിറെ) ഓള്‍ഗ ടോകാര്‍സൂക്കിന്‍റെ (പോളണ്ട്) ഡ്രൈവ് യുവര്‍ പ്ലോ ഓവര്‍ ദി ബോണ്‍സ് ഓഫ് ദി ഡഡ് (ഉൃശ്ല ഥീൗൃ ജഹീം ീ്ലൃ വേല ആീിലെ ീള വേല ഉലമറ), കൊളംബിയന്‍ എഴുത്തുകാരന്‍ ഹുവാല്‍ ഗബ്രിയേല്‍ വാസ്ക്വസിന്‍റെ അവശിഷ്ടങ്ങളുടെ രൂപങ്ങളും (ഠവല ടവമുല ീള വേല ഞൗശിെ) അവസാനത്തെതായി ചിലിയിലെ എഴുത്തുകാരി ആലിയ ട്രാബൂക്കൊ സെറാനിന്‍റെ (അഹശമ ഠൃമയൗരരീ ദലൃമി) പരിശേഷം (ഠവല ഞലാമശിറലൃ) എന്ന ചെറുകഥാ സമാഹാരവും ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ കൊളംബിയയിലെ ഹുവാല്‍ ഗബ്രിയേല്‍ വാസ്ക്വസൊഴിച്ചാല്‍ ബാക്കിയെല്ലാവരും തന്നെ സ്ത്രീകളായ എഴുത്തുകാരാണെന്നുള്ളത് ശ്രദ്ധേയമായ ഒരു യാഥാര്‍ത്ഥ്യമാണ്.
     പക്ഷെ 2019 മെയ് 21-ാം തീയതി പുരസ്കാരത്തിന്‍റെ അവസാന തീരുമാനം പുറത്ത് വന്നപ്പോള്‍ അത് ലഭിച്ചത് ഒമാനീസ് എഴുത്തുകാരിയായ ജോഖ അല്‍ഹാര്‍ത്തിയുടെ ആകാശചാരികള്‍ (ഇലഹലശെേമഹ ആീറശലെ) എന്ന നോവലിനാണ്. ഈ നോവല്‍ അറബിക് ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സമകാലീന അറബ് ലോകം പഠനകേന്ദ്രം മേധാവിയായ മര്‍ലിന്‍ ബൂത്താണ് (ങമൃശഹ്യി ആീീവേ). ആദ്യമായിട്ടാണ് ഒരു അറബ് സാഹിത്യകൃതിക്ക് ഈ പുരസ്കാരം ലഭിക്കുന്നതെന്നതും പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്.
     അല്‍ഹാര്‍ത്തി പത്തോളം പുസ്തകങ്ങളുടെ രചയിതാവാണ്. ഇതില്‍ ഷോര്‍ട്ട് ഫിക്ഷന്‍ സമാഹാരങ്ങളും രണ്ട് കുട്ടികളുടെ പുസ്തകങ്ങളും മൂന്നു നോവലുകളും ഉള്‍പ്പെടും. ഇംഗ്ലീഷ് ഭാഷയില്‍ മികവുള്ള ഇവര്‍ എഡിന്‍ബറൊ സര്‍വകലാശാലയില്‍ നിന്നും ക്ലാസിക് അറബ് കവിതയില്‍ പി എച്ച് ഡിയും നേടിയിട്ടുണ്ട്. ഇപ്പോളിവര്‍ മസ്ക്കറ്റിലെ സുല്‍ത്താന്‍ ക്വാബൂസ് സര്‍വകലാശാലയില്‍ പഠിപ്പിക്കുന്നു. ഇവരുടെ കഥകളടക്കമുള്ള രചനകള്‍ നിരവധി വിദേശഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
     അടിമക്കച്ചവടമെന്ന പരമ്പരാഗത വ്യവസായത്തില്‍ നിന്നും എണ്ണ നിര്‍മാണത്തിലേക്കുള്ള ഒമാന്‍റെ രൂപാന്തരത്വത്തിനുള്ളില്‍ ഒരു കുടുംബകഥയുടെ വികസിത രൂപമാണീ നോവലെന്ന് പുരസ്കാരത്തിന്‍റെ വിധികര്‍ത്താക്കള്‍ വിലയിരുത്തുന്നുണ്ട്. അങ്ങനെയിത് അറബ് ഭാഷയില്‍ രചിക്കപ്പെട്ട, മാന്‍ ബുക്കര്‍ അന്തര്‍ദേശീയ പുരസ്കാരം നേടുന്ന ആദ്യ നോവലായി മാറി.
     ബ്രിട്ടനില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ ഏറ്റവും മികച്ച രചനക്കാണീ പുരസ്കാരം നല്‍കുക. ഹൃസ്വപട്ടികയില്‍ വന്നിട്ടുള്ള മറ്റ് നോവലുകള്‍ വായിച്ചിട്ടുള്ള സാഹിത്യാസ്വാദകരില്‍ പലര്‍ക്കും ഈ വിധികര്‍ത്താക്കളോട് യോജിക്കാനാവാത്ത സാഹചര്യവുമുണ്ടായിട്ടുണ്ട്.
     ജൂറി ചെയര്‍മാനായ ബെറ്റാനിഹ്യൂസിന് ആകാശചാരികളെപ്പറ്റി മികച്ച അഭിപ്രായമാണുള്ളത്. വളരെ ധന്യമായ രീതിയില്‍ വിലയിരുത്തപ്പെടുന്ന ഒരു സമൂഹത്തിന്‍റെ നിഗൂഢതകളെയാണ് ഈ നോവല്‍ അനാവരണം ചെയ്യുന്നതെന്നും വിധികര്‍ത്താക്കള്‍ അവകാശപ്പെടുന്നുണ്ട്.
     2010 ല്‍ അല്‍ഹാര്‍ത്തിയുടെ നോവല്‍ ചന്ദ്രന്‍റെ സ്ത്രീകള്‍ (ഘമറശലെ ീള വേല ങീീി) എന്ന പേരിലാണ് അറബ് ഭാഷയില്‍ പുറത്ത് വന്നത്. 1880 മുതല്‍ ഇന്നത്തെ ഈ കാലം വരെയുള്ള ഒരു ഒമാനി കുടുംബത്തിന്‍റെ കഥയാണിതില്‍ പ്രമേയമാക്കിയിരിക്കുന്നത്.
     ഇതിലെ ഓരോ കഥാപാത്രവും അത് സ്ത്രീയോ പുരുഷകഥാപാത്രമൊ ആവട്ടെ അവര്‍ അടിമയാക്കപ്പെട്ടവരൊ സ്വതന്ത്രരൊ ആയവരാണ്. അവരോരോരുത്തരും ഒരു സത്യം തിരിച്ചറിയുന്നുമുണ്ട്. തങ്ങള്‍ സ്വയം ചരിത്രത്തിന്‍റെ കെണിയില്‍പ്പെട്ടവരാണ്. ഒമാന്‍ എന്ന ഭൂമികക്കു തന്നെ അവര്‍ക്കു ചുറ്റുമായുള്ള ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.
     മാറ്റങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് വലിച്ചെടുക്കപ്പെട്ടവരാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. അറബ് ഭാഷയും സംസ്കാരവും അവര്‍ക്കിതിനു വേണ്ടിയുള്ള വഴികള്‍ കണ്ടെത്തികൊടുക്കുന്നു. പാശ്ചാത്യ ലോകത്തിന് ഇനിയും ശരിക്കുമറിയാത്ത സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു ജനതയുടെ പ്രതിനിധികളൊ പ്രതീകങ്ങളൊ ഒക്കെയായി കടന്നുവരുന്ന ഇതിലെ കഥാപാത്രങ്ങള്‍ക്ക് അവരുടെതായ ലോകത്തിന്‍റെ ചുരുളുകള്‍ അഴിക്കാനുമുണ്ട്. ഒമാനിലെ ഒരു ഗ്രാമമായ അല്‍-അവാഫിയിലാണ് നോവലിലെ കഥ അരങ്ങേറുന്നതായി നോവലിസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.
     അവിടെ നാം മൂന്നു സഹോദരിമാരെ കണ്ടുമുട്ടുകയാണ്. മൂത്തവളായ മയ്യാ... ഒരു ഹൃദയ സംഘട്ടനത്തിനുശേഷം അബ്ദുള്ളയെ വിവാഹം ചെയ്യുവാന്‍ തയ്യാറാകുന്നു. രണ്ടാമത്തെ സഹോദരി അസ്മ വിവാഹബന്ധത്തിലേര്‍പ്പെടുന്നത് ഒരു ദൗത്യത്തിന്‍റെ അവബോധത്തിനുള്ളില്‍ നിന്നുകൊണ്ടാണ്. മൂന്നാമത്തെ സഹോദരിയായ ഖാവ്ലക്ക് ഇക്കാര്യത്തില്‍ അവളുടെതായ നിലപാടുകളുണ്ട്. സ്വന്തം പ്രിയനു വേണ്ടി; അയാള്‍ കാനഡയിലേക്ക് കുടിയേറി പാര്‍ത്തിരിക്കെയുള്ള കാത്തിരിപ്പിനുള്ളില്‍ അവള്‍ വിവാഹാലോചനകള്‍ വരുന്നതെല്ലാം നിരാകരിക്കുകയും ചെയ്യുന്നു. ഈ മൂന്നു സ്ത്രീകളും അവരുടെ കുടുംബവും നേരിട്ടു കൊണ്ടിരിക്കുന്നത് അടിമത്വത്തിന്‍റെ പീഡനങ്ങള്‍ വിട്ട് വികാസത്തിന്‍റെ പാതയിലേക്കുവരുന്ന ഒമാന്‍ ഭൂമികയുടെ സാമൂഹിക പശ്ചാത്തലത്തെയാണ്. അധിനിവേശകാലത്തിന്‍റെ സങ്കീര്‍ണതകള്‍ക്കുള്ളില്‍ നിന്നും മോചനം കാംക്ഷിക്കുന്ന ഒരു നാടിന്‍റെ എല്ലാ സങ്കീര്‍ണതകളും അവര്‍ തിരിച്ചറിയുന്നുമുണ്ട്.
     ഇവരിലൂടെ നോവലിസ്റ്റായ അല്‍ഹാര്‍ത്തി ഒരു വ്യാപാരി കുടുംബത്തിന്‍റെ ഭാഗധേയങ്ങളെയാണ് ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്നത്. ശരിക്കും അസ്വസ്ഥമായ ഒരു ഭൂതകാലത്തിന്‍റെ പിടിയിലമര്‍ന്നിരിക്കുന്ന കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളിലൂടെ പുതിയ കാലത്തിന്‍റെ മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാന്‍ അവര്‍ ശ്രമിക്കുന്നതിന്‍റെ പശ്ചാത്തലവും ചിത്രീകരിക്കപ്പെടുന്നുണ്ട്. മൂന്നു തലമുറകളിലൂടെയാണ് നോവലിന്‍റെ കഥ വികസിതമാകുന്നത്. അവരുടെ ശബ്ദങ്ങളിലൂടെ ഒമാന്‍ ഭൂമികയുടെ ഒരു മരുഭൂമിവംശത്തിന്‍റെയും അല്‍ അവാഫി ഗ്രാമത്തിന്‍റെയും മസ്ക്കറ്റ് നഗരത്തിന്‍റെ ആധുനിക വികസിതമുഖത്തിലൂടെ പുതിയ കാലത്തെയും അടയാളപ്പെടുത്തുന്നു. മാറ്റങ്ങളുടെ അതിരുകളില്‍ തങ്ങുന്ന കഥാപാത്രങ്ങള്‍ അവരുടെ ജീവിതസമസ്യകളുടെ ജാലകങ്ങള്‍ തുറന്നുതരുമ്പോള്‍ വായനക്കാര്‍ക്കു അവയോടൊക്കെ ശരിക്കും പൊരുത്തപ്പെട്ടു പോകുവാനും കഴിയും.
     ഓരോ അദ്ധ്യായങ്ങളും മാറിമാറി വരുന്ന കഥാപാത്രങ്ങളുടെ ശബ്ദങ്ങളിലൂടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാശ്ചാത്യസാഹിത്യത്തില്‍ ഈയൊരവതരണരീതി വളരെ സമര്‍ത്ഥമായി പലരും ഉപയോഗിച്ചിട്ടുള്ളതാണ്. തെക്കെ ആഫ്രിക്കന്‍ നോവലിസ്റ്റായ ആന്ദ്രെ ബ്രിങ്കിന്‍റെ (അിറൃല ആൃശിസ) ശബ്ദങ്ങളുടെ കണ്ണികള്‍ (ഇവമശി ീള ഢീശരലെ) എന്ന മികച്ച നോവല്‍ വളരെകാലം മുമ്പ് ഈ ലേഖകന്‍ വായിച്ചിട്ടുള്ളത് ഇവിടെ ഓര്‍ത്തുപോകുന്നു. അല്‍ഹാര്‍ത്തിയുടെ ആഖ്യാനത്തില്‍ അതുകൊണ്ട് പുതുമ അവകാശപ്പെടാനില്ലെങ്കിലും ലാളിത്യമാര്‍ന്ന ഭാഷയിലൂടെ അവര്‍ കാര്യങ്ങള്‍ മികവോടെ അവതരിപ്പിക്കുന്നുണ്ട്. ഒമാന്‍ ഗ്രാമീണാന്തരീക്ഷത്തിന്‍റെ നൈര്‍മല്യവും കഥാപാത്രങ്ങളുടെ ജീവിതാവിഷ്ക്കാരത്തിലെ ശക്തിയും നോവലിനെ ഒരു പരിധിവരെ പുതിയ ഒരു മാനത്തിലേക്കുയര്‍ത്തിയെടുക്കുന്നുണ്ട്. വികസിതമായി കൊണ്ടിരിക്കുന്ന ബാഹ്യപ്രപഞ്ചവുമായി ഒത്തുചേര്‍ന്നു പോകുവാനുള്ള അവരുടെ നീക്കങ്ങള്‍ അനിശ്ചിതമായി കാണുന്ന ഒരു സ്വതന്ത്രലോകത്തിലേക്കുള്ള അവരുടെ സംയമനത്തിന്‍റെ പ്രതീകമായും കാണേണ്ടിയിരിക്കുന്നു.
     മയ്യായുടെ ഭര്‍ത്താവായ അബ്ദുള്ളയുടെ ശബ്ദത്തിലൂടെയാണ് നോവലിന്‍റെ ഒരു ഭാഗം വികസിതമാകുന്നത്. പിതാവായ സുലൈമാനില്‍ നിന്നും അയാള്‍ക്കു നേരിടേണ്ടിവരുന്ന യാതനകളുടെ കഥകള്‍ ഒമാനില്‍ അന്നു നിലവിലുണ്ടായിരുന്ന അടിമവേലയുടെ ദുരന്തങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
     അറബ് ഭാഷയുടെയും സംസ്കാരത്തിന്‍റെയും അന്നുവരെ നിലവിലുണ്ടായിരുന്ന അത്രക്കൊന്നും സ്വതന്ത്രമല്ലാത്ത ഒരു പാരമ്പര്യത്തിന്‍റെ ശക്തമായ നിഷേധങ്ങള്‍ക്കും പ്രതിരോധത്തിനുമൊക്കെയാണ് ഈ നോവലിലൂടെ അവര്‍ തയ്യാറാകുന്നതെന്ന് ആകാശചാരികള്‍ നമ്മെ ഒരിക്കല്‍ കൂടി ബോദ്ധ്യപ്പെടുത്തുന്നുണ്ട്: ലോകസാഹിത്യത്തിലേക്കുള്ള ഒരു പുതിയ ശബ്ദമായിട്ടവര്‍ കടന്നുവരുന്നതിന്‍റെ നിയോഗങ്ങളും ഇവിടെ കൂടുതല്‍ ദീപ്തമാകുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിലും നല്ല പരിജ്ഞാനമുള്ള അല്‍ഹാര്‍ത്തിക്ക് തന്‍റെ നോവല്‍ എത്തിച്ചേരേണ്ട വായനാ സമൂഹത്തെക്കുറിച്ച് നല്ല ബോദ്ധ്യവുമുണ്ട്.
     അറബ് എഴുത്തുകാരികള്‍ ശരിക്കും തങ്ങളുടെ രചനകളുമായി മുന്നോട്ടു വരുന്നത് ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലാണ്.
     ആകെ വികസിതമായി മാറി നില്‍ക്കുന്ന ഇന്നത്തെ ഗള്‍ഫ് ഭൂമികകള്‍ക്ക് ഇതിനെക്കാളൊക്കെ വിഭിന്നമായ ഗൃഹാതുരത്വം തുടിക്കുന്ന ലളിതമായ ഒരു ഭൂതകാലമാണുണ്ടായിരുന്നത്. സമൂഹത്തില്‍ വന്ന മാറ്റങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ഒരാഖ്യാന രീതിയാണ് അല്‍ഹാര്‍ത്തി ഇതിലുപയോഗിച്ചിരിക്കുന്നത്. ഭൂതകാലത്തെ ഒരു രീതിയിലും കാല്പനികമായ പരിവേഷം കൊടുത്തുകൊണ്ട് ചിത്രീകരിക്കുവാന്‍ അല്‍ഹാര്‍ത്തി ശ്രമിക്കുന്നുമില്ല. ഇതിനുപകരമായി സംഭവിച്ച മാറ്റങ്ങളെ ശരിക്കും ബോധപൂര്‍വം സ്വാംശീകരിച്ചു കൊണ്ടുള്ള ഒരു ചിത്രീകരണമായിരുന്നു അവരുടെ ലക്ഷ്യം. നോവലിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്ന ഗ്രാമാന്തരീക്ഷത്തില്‍ ഇതെങ്ങനെയാണ് സ്വാധീനിച്ചിരുന്നതെന്നും അവര്‍ അറിയുന്നുണ്ട്. ഓരോ കഥാപാത്രങ്ങളിലും ഏതു രീതിയിലാണിതിന്‍റെ സ്പര്‍ശം അനുഭവിച്ചതെന്നുള്ളതും പ്രത്യേകം വിശകലനം ചെയ്യപ്പെടുന്നുണ്ട്.
     ഒമാനില്‍ സംഭവിച്ച മാറ്റങ്ങളെ ചിത്രീകരിക്കുന്നതിനൊപ്പം ഇത് സ്നേഹത്തെക്കുറിച്ചും കാപട്യത്തെക്കുറിച്ചും അധികാരാസക്തിയെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും വ്യക്തിഗതമായ ദുഃഖത്തെക്കുറിച്ചുമെല്ലാം വായനക്കാരുമായി സംവേദിക്കുവാന്‍ തയ്യാറാകുന്നുണ്ട്.
     പക്ഷെ അന്നവിടെ നിലനിന്നിരുന്ന അടിമവേല ഒമാന്‍റെ മാത്രം ഒരു ദുരന്തമായി അല്‍ഹാര്‍ത്തി കാണുന്നില്ല. അത് മാനുഷിക ചരിത്രത്തിന്‍റെ ഒരു ഭാഗമായി നിലനിന്നിരുന്നത് ചരിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. അറബിക് സാഹിത്യത്തിനു കൈവന്ന ഒരു വിജയമാണീ പുരസ്കാരം പങ്കുവച്ചുതന്നതെന്ന് അല്‍ഹാര്‍ത്തി ഓര്‍ക്കുന്നുമുണ്ട്.
     ഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തിലെയും സംഭവങ്ങളെ ഈ നോവല്‍ കഥാപാത്രങ്ങളുടെ ശബ്ദങ്ങളിലൂടെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്നത് ഉദാത്തമായ ഒരനുഭവമായി മാറുന്നു. ഇതുവരെ ഒരു സാഹിത്യരചനക്ക് വഴങ്ങാത്ത സമൂഹവും കഥാപാത്രങ്ങളും ഈ നോവലിലൂടെ പുറത്തേക്കു വരുമ്പോള്‍ കൗതുകത്തോടെ അതിനെക്കുറിച്ചറിയുവാനാണ് പുരസ്കാര സമിതി തയ്യാറായത്.
     സാമൂഹികമായ മാറ്റങ്ങളെ നോവല്‍ ആഖ്യാന വലയത്തിലേക്കു കൊണ്ടുവരുവാന്‍ അല്‍ഹാര്‍ത്തി കാണിച്ച മികവാണീ നോവല്‍ എന്നു പറയുന്നതാവും ശരി. അവര്‍ എഴുതിയ ഗ്രാമാന്തരീക്ഷത്തിലെ കഥാപാത്രങ്ങള്‍ക്കിത് ഏതൊക്കെ രീതിയില്‍ നിര്‍ണായകമായിയെന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ഒമാന്‍ ഭൂമികയുടെ മതപരവും സാംസ്കാരികവുമായ അവസ്ഥകളെ ശരിക്കുമുപയോഗിക്കുവാനുമവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അമാനുഷിക ശക്തിയായ രൂപങ്ങളെക്കുറിച്ചും അല്ലെങ്കില്‍ ജിന്നുകളെക്കുറിച്ചുള്ള സൂചനകളെ നോവലിസ്റ്റ് വളരെ ഭംഗിയായി അതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഒമാനില്‍ വളരെ കഴിവുള്ള ഒരുകൂട്ടം എഴുത്തുകാരുണ്ടെന്ന് ലോകം ഇതുവഴി അറിയട്ടെയെന്നാണ് അല്‍ഹാര്‍ത്തി പ്രാര്‍ത്ഥിക്കുന്നത്. അവര്‍ ഇതിന്‍റെ ഉദാത്തമായ സൃഷ്ടിക്കു വേണ്ടിയും കലയ്ക്കുവേണ്ടിയും ജീവിക്കുകയാണ്.
     മൂന്നു സഹോദരിമാരെ കൂടാതെ അവരുടെ വൈവിദ്ധ്യമാര്‍ന്ന ജീവിതസാഹചര്യങ്ങളെ ആവരണം ചെയ്തു നില്‍ക്കുന്ന ഒരു വലിയ കൂട്ടം കഥാപാത്രങ്ങള്‍ നോവലിനെ മികവുള്ള ഒന്നാക്കി മാറ്റുന്നു. നോവലിന്‍റെ ആദ്യം കൊടുത്തിട്ടുള്ള കഥാപാത്രങ്ങളുടെ കുടുംബഘടനയെക്കുറിച്ചുള്ള രേഖകള്‍ തിരിച്ചറിയുക. എല്ലാത്തിനുമുപരി ഒമാന്‍ ഭൂമികയുടെ കാലങ്ങളിലൂടെ സംഭവിച്ച മാറ്റങ്ങളുടെ അലിഗറിയായി അതിനെ കാണേണ്ടിയിരിക്കുന്നു. ചരിത്രപരമായ തീവ്രതയും ഏറ്റവും ആധുനികമായ സാഹിത്യഘടനാരൂപവും നോവലിനെ ഏറെ ശ്രദ്ധേയമാക്കി മാറ്റുന്നു.
     മയ്യ ഒരിക്കലും കുടുംബാവസ്ഥകള്‍ക്കെതിരെ വെല്ലുവിളിയുയര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. അതെ സമയം അസ്മ അന്വേഷിക്കുന്നത് വിദ്യാഭ്യാസപരമായ സമ്പന്നതയാണ്. അതുകൊണ്ട് തന്നെ അവള്‍ ഒരു ചിത്രകാരനെ സ്വീകരിക്കാന്‍ തയ്യാറാവുന്നു. ചെറുപ്പകാലം തൊട്ട് അടുത്തറിയാവുന്ന അവളെ സ്വീകരിക്കുവാന്‍ തയ്യാറാവുന്ന ഒരു കാമുകനു വേണ്ടി കാത്തിരിക്കുന്ന ഖാവ്ലയും വായനക്കാരെ അത്രപെട്ടെന്നൊന്നും വിട്ടുപോവില്ല. നോവലിന്‍റെ അവസാനഭാഗത്ത് ചന്ദ്രനെക്കുറിച്ചുള്ള സൂചനയുണ്ട്. ചന്ദ്രന്‍ ആകാശസീമയില്‍ ഉയരത്തിലും താഴേക്കുമിടയിലാണ് ചലിക്കുന്നത്. പ്രൗഢിക്കും സൃഷ്ടിയുടെ ചേറിനുമിടയിലൂടെയുള്ള ഒരു പ്രവാഹമാണിത്. എല്ലാ ആകാശചാരികള്‍ക്കുമിടയിലും താഴെയുള്ള ലോകത്തോട് ഏറ്റവും അടുത്തുള്ളത് ചന്ദ്രനാണ്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങള്‍ക്കും ഇതൊരു വഴികാട്ടിയായി മാറുന്നു. മറ്റൊന്നില്‍ നിന്ന് ചന്ദ്രന്‍ അകന്നുപോകുമ്പോള്‍ അത് ശക്തിയുടെ വൃത്തത്തെ ദുര്‍ബലമാക്കുന്നു. ചന്ദ്രന്‍റെ വെളിച്ചം മെര്‍ക്കുറിയെ സമീപിക്കുമ്പോള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നു. അങ്ങനെയിത് ഏറ്റവും മികച്ച ഒരവസ്ഥയായി മാറുന്നു. പക്ഷെ ചാന്ദ്രവെളിച്ചം ദുര്‍ബലമാണെങ്കില്‍ (അത് ശനിയുമായി ഏറ്റുമുട്ടുമ്പോള്‍ അല്ലെങ്കില്‍ അതിനോട് ചേര്‍ന്ന് സഞ്ചരിക്കുകയാണെങ്കില്‍) പിന്നീടുണ്ടാവുക എല്ലാ ലോകങ്ങള്‍ക്കും താങ്ങാനാവുന്നതിലുമപ്പുറത്താണ്. അസ്മയും ചന്ദ്രനും എന്ന അദ്ധ്യായത്തിലാണിത് കടന്നുവരുന്നത്.
     നോവല്‍ വായിച്ചുതീരുമ്പോള്‍ മറ്റൊരു ദുഃഖം വായനക്കാരെ കൂടുതല്‍ വേദനിപ്പിക്കും. പുരസ്കാര സമിതി ഒഴിവാക്കിയ മറ്റു നാലു നോവലുകളില്‍ ഈ ലേഖകന്‍ വായിച്ച രണ്ടു നോവലുകള്‍ (ഹുവാല്‍ ഗബ്രിയേല്‍ വാസ്ക്വസിന്‍റെ ഷേപ്പ് ഓഫ് ദി റൂയിന്‍സും ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍നോക്സിന്‍റെ വര്‍ഷങ്ങളും) ഇതില്‍ നിന്നൊക്കെ എത്രയൊ മികച്ചതാണെന്ന തിരിച്ചറിവ് അടക്കാന്‍ കഴിയുന്നില്ല.
     
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts