ഒരു സുനാമി ദുരന്തം കൂടി - ചില യാഥാര്‍ത്ഥ്യങ്ങള്‍ --ഡോ.ശിവാനന്ദന്‍ ആചാരി

ഇന്തോനേഷ്യ എന്നും ഒരു സുനാമി ദുരന്ത ഭൂമിയാണ്. പ്രകൃതി ദുരന്തങ്ങളുടെ വേദനയില്‍ സ്പന്ദിക്കുന്ന ഹൃദയമുള്ളവരുടെ നാട്.
     ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28 വെള്ളിയാഴ്ച സുനാമി തിരമാലകള്‍ 384 ല്‍ അധികം മനുഷ്യരെയാണ് സുലാവസി എന്ന ദ്വീപില്‍ കൊന്നെടുത്തത്. അവിടത്തെ ജനനിബിഡമായ പാലു നഗരം ഒന്നാകെ അടിച്ചുതകര്‍ത്ത് മുന്നേറിയ തിരമാലകള്‍ക്ക് ശരാശരി ഏഴ് മീറ്ററിലധികം ഉയരം ഉണ്ടായിരുന്നു. കുറച്ചുപേരെങ്കിലും തീരത്ത് രക്ഷപെട്ടത് മരങ്ങളില്‍ കയറിപ്പറ്റിയും വലിയ കെട്ടിടങ്ങളില്‍ ഓടിക്കയറിയുമാണ്.
     ഇത്രയും മരണസംഖ്യയ്ക്ക് കാരണമായി ഭവിച്ചത് ജനങ്ങളുടെ ജാഗ്രതക്കുറവായിരുന്നു എന്ന് പറയപ്പെടുന്നു. സ്വയംരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നിട്ടു കൂടി ജനങ്ങള്‍ കടല്‍തീരത്ത് ഒരുമിച്ചു കൂടി ആഘോഷങ്ങളില്‍ വ്യാപൃതരായി. തൊട്ടു മുന്നിലെ തിരമാലകള്‍ 800 കിലോമീറ്റര്‍ വേഗതയില്‍ അടുക്കുന്നതിന്‍റെ ആദ്യ ലക്ഷണങ്ങള്‍ അവര്‍ക്കത്ര കാര്യമായി തോന്നിയില്ല. കൂറ്റന്‍ തിരമാലകള്‍ ജീവനും സ്വത്തും നഷ്ടപ്പെടുത്തി നഗരത്തെ നശിപ്പിച്ചു. ശേഷം കണ്ടത് തകര്‍ന്ന വീടുകളും നാശത്തിന്‍റെ തിരുശേഷിപ്പുകളായി കല്ലും മരക്കഷ്ണങ്ങളും, ഒഴുകി നടക്കുന്ന വാഹനങ്ങളും മറ്റ് ജീവനോപാധികളും. കടല്‍തീരത്ത് ശേഷം അടിഞ്ഞുകൂടി കിടന്നതില്‍ കണ്ടത് സുനാമി കവര്‍ന്നെടുത്ത മനുഷ്യരുടെ ശവശരീരങ്ങള്‍.
     സുനാമി മൂലം പാലു നഗരത്തിലെ 16700 ഓളം ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി. നഗരം ഒറ്റപ്പെട്ടു. പാലങ്ങള്‍ മിക്കതും തിരമാല എടുത്തുകൊണ്ടു പോയി. ആശുപത്രികള്‍ ഇല്ലാതായി. വെള്ളവും വെളിച്ചവും ഭക്ഷണവും ഇല്ലാതെ ജീവിതം ദുസ്സഹമായി. തകര്‍ന്നടിഞ്ഞ ആയിരക്കണക്കിന് വീടുകളില്‍ മനുഷ്യര്‍ ഒറ്റപ്പെട്ടു.
     റോഡരുകില്‍ അടുക്കിയിട്ടിരുന്ന ശവശരീരങ്ങളില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് സുനാമി തിരമാലകള്‍ ഏല്‍പ്പിച്ച ആഘാതത്തിന്‍റെ അടയാളങ്ങള്‍ ഭീകരമായിരുന്നു. പാലു നഗരത്തിന്‍റെ വടക്ക് മൂന്നൂറ് കിലോമീറ്റര്‍ അപ്പുറം ഡോന്‍ഗ്ഗല എന്ന പ്രദേശമാണ് സുനാമിക്ക് കാരണമായ ഭൂകമ്പത്തിന്‍റെ (റിക്റ്റര്‍ സ്കെയിലില്‍ 7.5ന് തുല്യമായ ആഘാതമായിരുന്നു ഭൂകമ്പത്തിന്) പ്രഭവകേന്ദ്രമായി തിരിച്ചറിഞ്ഞത്.
     കേരളീയര്‍ക്ക് വളരെ അപരിചിതമായിരുന്ന ദുരന്തമായിരുന്നു സുനാമി. 2004 ഡിസംബര്‍ 26 തീരദേശത്ത് ജീവിക്കുന്ന ഓരോ ഇന്ത്യക്കാരനും കറുത്ത ഞായറാഴ്ചയായിരുന്നു. ലോകം കണ്ട രണ്ടാമത്തെ ഏറ്റവും വലിയ ഭൂകമ്പം (റിക്റ്റര്‍ സ്കെയില്‍ 9.2 ആഘാതം). ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനടുത്തുള്ള സുന്ദ ട്രെഞ്ച് എന്ന സമുദ്രാന്തര്‍ഭാഗത്തെ ഗര്‍ത്തമേഖലയില്‍ ഭൂകമ്പമുണ്ടായതിന്‍റെ അനന്തരഫലമായി കൂറ്റന്‍ സുനാമി തിരമാലകള്‍ വന്ന് ദുരന്തം തീര്‍ത്ത ദിനം. പ്രഭവകേന്ദ്രത്തില്‍ നിന്ന് ബഹിര്‍ഗമിച്ച സുനാമി തിരകള്‍ ഇന്ത്യന്‍ മഹാസമുദ്രവുമായി അതിര്‍ത്തിയുള്ള 19 രാജ്യങ്ങളിലായി മൂന്നുലക്ഷത്തില്‍ പരം മനുഷ്യജീവനെടുക്കുകയുണ്ടായി.
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts