ഭാവഗായകന്‍ 75 ന്‍റെ നിറവില്‍ ഡോ.ഗോവിന്ദന്‍


     മലയാളികളുടെ ഭാവഗായകന്‍ പി.ജയചന്ദ്രന് എഴുപത്തിയഞ്ച് വയസ്സാവുന്നു. 1944 മാര്‍ച്ച് 3 ന് എറണാകുളം ജില്ലയിലെ ചേന്ദമംഗലത്താണ് അദ്ദേഹം ജനിച്ചത്, 1119 കുംഭം 20 വെള്ളിയാഴ്ച തിരുവാതിര നക്ഷത്രത്തില്‍. നിത്യഹരിതമായ മധുരശബ്ദത്തിലൂടെയും അനുഭൂതികളുടെ അനന്യമായ തലങ്ങളെ സ്പര്‍ശിക്കുന്ന ആലാപനത്തിലൂടെയും മലയാളസംഗീതശാഖയെ സമ്പന്നമാക്കിയ ഗാനസാമ്രാട്ട്. കാലം കഴിയുന്തോറും ശബ്ദത്തിന് മാധുര്യം കൂടുന്ന څഒരേ ഒരുچ പ്രതിഭാസം. ഓരോ കാലഘട്ടത്തിലും മികവു തെളിയിച്ച സംഗീതപ്രതിഭകള്‍ക്കിടയില്‍ സ്വയം ഒരു യുഗം തന്നെ സൃഷ്ടിച്ച് അതിലെ എല്ലാ കാലഘട്ടങ്ങളിലും ജ്വലിച്ചുനില്‍ക്കുകയാണ് ജയചന്ദ്രന്‍; കാരണം ജയചന്ദ്രനാദത്തിലുള്ള ഓരോ ഗാനവും ഈ പ്രപഞ്ചത്തിലെയും പ്രകൃതിയിലെയും ഒരു സ്വാഭാവികചലനം പോലെയാണ് - അതുകൊണ്ടു തന്നെ, ജയചന്ദ്രസംഗീതം ഒരു പുഷ്പം വിടരും പോലെയോ സമുദ്രത്തിലെ അലകള്‍ ഉയര്‍ന്നുതാഴും പോലെയോ മഞ്ഞുതുള്ളികള്‍ ഇറ്റിറ്റു വീഴും പോലെ സ്വാഭാവികമായ ഒരു പ്രഭാവമായി അനുഭവപ്പെടുന്നു.
     ആലപിച്ച ഗാനങ്ങളെപ്പോലെതന്നെ മധുരവ്യക്തിത്വമുള്ള വലിയൊരു മനുഷ്യസ്നേഹി കൂടിയാണ് ജയചന്ദ്രന്‍. 74 ലും ഭാവഗായകന്‍ ഇരുപത്തിയഞ്ചുകാരനെപ്പോലെ ഊര്‍ജ്ജസ്വലനായി സംഗീതപരിപാടികള്‍ നടത്തുകയാണ്... കേരളത്തിന്‍റെ പ്രളയ ദുരിതാശ്വാസത്തിനായി ഈ പ്രായത്തിലും ലോകമെമ്പാടും സഞ്ചരിക്കുന്നു അദ്ദേഹം. നമ്മുടെ നാടിന്‍റെ പുനഃസൃഷ്ടി ലക്ഷ്യമാക്കി കഴിഞ്ഞ കുറച്ചു മാസങ്ങളായി ജയേട്ടന് സ്വദേശത്തും വിദേശത്തുമായി എത്രയെത്ര വേദികള്‍! സ്വന്തം ശബ്ദത്തെ ദൈനംദിനജീവിതത്തിന്‍റെ ഒരു ഭാഗമാക്കിയ ജയേട്ടന്, ആ സുവര്‍ണനാദത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച മലയാളിയെ മറക്കാനാവുമോ?
     ചലച്ചിത്ര പിന്നണിഗാനാലാപനരംഗത്തേക്കുള്ള ജയചന്ദ്രന്‍റെ അരങ്ങേറ്റത്തിന് നിമിത്തമായതും ഒരു ദുരിതാശ്വാസ ധനശേഖരണ പരിപാടിയായിരുന്നുവല്ലോ. 1965 ല്‍ ഇന്ത്യ - പാക് യുദ്ധത്തിന്‍റെ ധനശേഖരണാര്‍ത്ഥം ചെന്നൈയില്‍ സംഗീതജ്ഞന്‍ എം.ബി ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ നടന്ന ഗാനമേളയില്‍ څചൊട്ട മുതല്‍ ചുടല വരെچ എന്നു തുടങ്ങുന്ന ഗാനമാണ് ജയചന്ദ്രന്‍ ആലപിച്ചത്. ആ സദസ്സിലുണ്ടായിരുന്ന ചലച്ചിത്ര സംവിധായകന്‍ വിന്‍സെന്‍റ് മാസ്റ്റര്‍, നിര്‍മ്മാതാക്കളായ ആര്‍.എസ് പ്രഭു, ശോഭനാ പരമേശ്വരന്‍ നായര്‍ എന്നിവരാണ് څകുഞ്ഞാലി മരയ്ക്കാര്‍چ എന്ന ചിത്രത്തിനു വേണ്ടി ڇഒരു മുല്ലപ്പൂ മാലയുമായ്...ڈ എന്നാരംഭിക്കുന്ന ഗാനം പാടാന്‍ ജയചന്ദ്രനെ നിര്‍ദ്ദേശിക്കുന്നത്. ആ ഗാനത്തിന്‍റെ പല്ലവി ഇങ്ങനെയാണ്:
ڇഒരു മുല്ലപ്പൂമാലയുമായ് നീന്തി നീന്തി നീന്തി വന്നേ
ഒന്നാം കടലില്‍ മുങ്ങാംകുഴിയിട്ടൊന്നാം തിരമാലാ... ഒന്നാം തിരമാലാ...
ഒരു കൊട്ട മുത്തും വാരിയോടിയോടിയോടി വന്നേ
ഒന്നാം കടലില്‍ ഓരടിക്കടലില്‍ ഒന്നാം തിരമാലാ... ഒന്നാം തിരമാലാڈ
     څസ്നേഹസീമچ തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ എസ്.എസ് രാജനായിരുന്നു څകുഞ്ഞാലിമരയ്ക്കാറിچന്‍റെ സംവിധായകന്‍. ചന്ദ്രതാരയുടെ ബാനറില്‍ ടി. കെ പരീക്കുട്ടി നിര്‍മിച്ച ചിത്രത്തിലെ ആറു ഗാനങ്ങളും രചിച്ചിരിക്കുന്നത് പി. ഭാസ്കരനാണ്; സംഗീതസംവിധാനം ബി.എ ചിദംബരനാഥും. കടലിലെ അലകളുടെ പ്രതീതി ജനിപ്പിക്കാനായി ജയചന്ദ്രന്‍റെ ആലാപനം തരംഗിതമായാണ് ഒഴുകിവരുന്നത്. ഇതിനുശേഷം ജയചന്ദ്രന്‍റെ ശബ്ദത്തില്‍ ആലേഖനം ചെയ്യപ്പെട്ട ഗാനമാണ് څകളിത്തോഴന്‍چ എന്ന ചിത്രത്തിലെ ڇമഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിڈ. എന്നാല്‍, ഈ ഗാനം ആദ്യം പുറത്തിറങ്ങി വലിയ ജനപ്രീതി നേടി. ഇന്നും ജയചന്ദ്രന്‍റെ ഓരോ ഗാനസദസ്സിലും സംഗീതപ്രേമികള്‍ ഈ ഗാനത്തിനായി കാതോര്‍ത്തിരിക്കുന്നു. 1966 ല്‍ ഈ ഗാനം ഉള്‍പ്പെട്ട څകളിത്തോഴന്‍چ എന്ന ചിത്രം പുറത്തിറങ്ങിയതു മുതല്‍ ഇന്നുവരെ ഈ ഗാനം ആലപിക്കാതെ ജയചന്ദ്രന്‍റെ ഒരു ഗാനമേളയും നടന്നിട്ടില്ല എന്നതാണ് കൗതുകം. കഴിഞ്ഞ അന്‍പത്തിനാലോളം വര്‍ഷങ്ങളായി ചലച്ചിത്രങ്ങള്‍ക്കു വേണ്ടിയും, ആല്‍ബങ്ങള്‍ക്കു വേണ്ടിയും, ഗാനമേളകളിലും ജയചന്ദ്രന്‍ അതിമനോഹരമായി പാടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനപാദത്തിലും ഈ നൂറ്റാണ്ടില്‍ പിന്നിട്ട പതിനെട്ടു വര്‍ഷങ്ങളിലും ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരില്‍ വലിയ സ്വാധീനം ചെലുത്തിയ ഒരു മഹാഗായകനാണ് ജയചന്ദ്രന്‍, അര്‍ഹതപ്പെട്ട മാധ്യമശ്രദ്ധ അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെങ്കിലും.
څമധുചന്ദ്രികയുടെ ഛായത്തളികയില്‍ മഴവില്‍ പൂമ്പൊടി ചാലിച്ചു...
മനസ്വിനീ നിന്‍ മായാരൂപം മനസ്സില്‍ ഞാന്‍ വരച്ചു.چ

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts