ജീവിതമോ അരങ്ങോ... ഏതാണ് സത്യം? ഒരു നോവലിസ്റ്റിന്‍റെ അന്വേഷണങ്ങള്‍

ജീവിതമോ അരങ്ങോ... ഏതാണ് സത്യം? ഒരു നോവലിസ്റ്റിന്‍റെ അന്വേഷണങ്ങള്‍

ഫ്രഞ്ച് എഴുത്തുകാരന്‍ ഡേവിഡ് ഫോയെന്‍കിനോസ് ജര്‍മ്മന്‍ ചിത്രകാരി ചാര്‍ലോട്ടിയുടെ ജീവിതം കാവ്യനോവലായി പുനര്‍സൃഷ്ടിക്കുമ്പോള്‍.
വൈക്കം മുരളി
     ജര്‍മ്മന്‍ ജ്യൂയിഷ് ചിത്രകാരിയായിരുന്ന ചാര്‍ലോട്ടി സലോമോണിന്‍റെ സംഘര്‍ഷഭരിതമായ ജീവിതത്തെ ആധാരമാക്കി ഫ്രഞ്ച് എഴുത്തുകാരന്‍ ഡേവിഡ് ഫോയെന്‍കിനോസ് രചിച്ച കാവ്യനോവല്‍ (ചീ്ലഹ ശി ഢലൃലെ) ചാര്‍ലോട്ടി (ഇവമൃഹീലേേ) ഇതിനകം തന്നെ ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരുടെയും വായനക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
     ഇരുപത്തിയാറാമത്തെ വയസ്സില്‍ 1943 ല്‍ ഓഷ്വിറ്റ്സ് ക്യാമ്പില്‍ വച്ച് ഗ്യാസ്ചേംബറിനുള്ളിലെ അന്തരീക്ഷത്തില്‍ കൊലചെയ്യപ്പെട്ട ചാര്‍ലോട്ടി സലോമോണ്‍ മരിക്കുമ്പോള്‍ അഞ്ചു മാസം ഗര്‍ഭിണിയുമായിരുന്നു. ചാര്‍ലോട്ടിയുടെ ജീവിതം? അല്ലെങ്കില്‍ തിയേറ്റര്‍ (ഘശളല? ീൃ ഠവലമൃലേ?) എന്ന ആത്മകഥാംശം നിറഞ്ഞ രചനയാണ് ഈ നോവലെഴുതുവാന്‍ തനിക്കു പ്രേരണയായതെന്നും നോവലിസ്റ്റ് തുറന്നുപറയുന്നുണ്ട്. ചാര്‍ലോട്ടിയുടെ ഹൃസ്വകാലത്തെ ജീവിതം ഹൃദയഭേദകമായ ഒരു യഥാര്‍ത്ഥകഥയാണ്.
     നാസിഭീകരതയുടെ ഏറ്റവും ഭയാനകമായ അന്തരീക്ഷത്തിനുള്ളിലാണവര്‍ അന്ന് ബര്‍ലിന്‍ നഗരത്തില്‍ ജീവിച്ചത്. ചാര്‍ലോട്ടിയുടെ കുടുംബത്തിലെ അംഗങ്ങളെ ആത്മഹത്യ ഒരു ഒഴിയാബാധപോലെ പിന്തുടര്‍ന്നിരുന്നതായി നമുക്കു തിരിച്ചറിയുവാന്‍ കഴിയും. ചാര്‍ലോട്ടിയുടെ എട്ടാമത്തെ വയസ്സില്‍ ആത്മഹത്യ ചെയ്ത മാതാവിന്‍റെ ചിത്രം ജീവിതത്തിലാകെ അവളെ വേട്ടയാടിക്കൊണ്ടിരുന്നു.
     ഡേവിഡ് ഫോയെന്‍കിനോസ് നിരവധി പുരസ്കാരങ്ങള്‍ നേടിയ ഒരെഴുത്തുകാരനാണ്. ഫ്രാന്‍സില്‍ തന്നെ ഇതിന്‍റെ ലക്ഷക്കണക്കിനു കോപ്പികളാണ് വിറ്റഴിഞ്ഞത്. നിരവധി ലോകഭാഷകളിലേക്കിത് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. എറണാകുളം പ്രസ്ക്ലബ്ബ് റോഡിലെ ബ്ലോസ്സം പുസ്തകശാലയില്‍ നിന്നും തികച്ചും യാദൃശ്ചികമായി ലഭിച്ച ഈ പുസ്തകം വലിയ പ്രതീക്ഷയോടെയൊന്നുമായിരുന്നില്ല വായിച്ചുതുടങ്ങിയത്. പക്ഷെ വായനക്കുശേഷം ചാര്‍ലോട്ടിയെന്ന ചിത്രകാരിയുടെ രൂപം മനസ്സിനെ വല്ലാതെ മഥിച്ചുകഴിഞ്ഞിരുന്നു.
     ഫോയെന്‍കിനോസ് ശരിക്കും അന്വേഷകനെപോലെ നോവലിലാകെ നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. അവളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ളിലേക്കു കടന്നുകൊണ്ട് ചാര്‍ലോട്ടി താമസിച്ചിരുന്ന ഇടങ്ങളിലേക്കുള്ള യാത്രകളെയും നമുക്കിതിനുള്ളില്‍ കാണുവാന്‍ കഴിയും. പക്ഷെ ഒരു കാവ്യനോവലായതിന്‍റെ ആഖ്യാനത്തെ സ്വരൂപിച്ചെടുക്കുവാന്‍ അദ്ദേഹം കാണിച്ച മികവിനെയാണ് ആദരവോടെ നാം തിരിച്ചറിയേണ്ടത്. റഷ്യന്‍ മഹാകവി അലക്സാണ്ടര്‍ പുഷ്കിന്‍റെ മാസ്റ്റര്‍പീസ് രചനയായ യെവ്ജെനി ഒനിജിന്‍ (1933) ലോകസാഹിത്യം കണ്ട ഏറ്റവും മികച്ച കാവ്യനോവലാണ്. ഇതിനുശേഷം ഏറ്റവും മികച്ച ഒരു കാവ്യനോവലായി അനുഭവപ്പെട്ടത് തുര്‍ക്കിയിലെ മഹാകവി നസിം ഹിക്മെത്ത് (ചമ്വശാ ഒശസാലേ) രചിച്ച എന്‍റെ രാജ്യത്തില്‍ നിന്നുള്ള മാനുഷിക ദൃശ്യങ്ങള്‍ (ഔാമി ഘമിറരെമുലെ ളൃീാ ാ്യ ഇീൗിൃ്യേ) എന്ന രചനയാണ്. അഭിനവ പുഷ്കിന്‍ എന്ന രീതിയില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യന്‍ എഴുത്തുകാരന്‍ വിക്രം സേത്തിന്‍റെ څദി സ്യൂട്ടബിള്‍ ബോയ്چ വായനയില്‍ വലിയ നിരാശയുണ്ടാക്കുകയും ചെയ്തു. പക്ഷെ ചാര്‍ലോട്ടിയുടെ ജീവിതകഥ പറയുന്ന ഈ കാവ്യനോവല്‍ അസാധാരണമായ ഒരു വായനാനുഭവമാണ് പങ്കുവച്ചത്. സാം ടെയ്ലറിന്‍റെ ഏറ്റവും മികച്ച പരിഭാഷയെക്കുറിച്ചും പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. ബ്രിട്ടനിലെ കാനന്‍ഗേറ്റ് പ്രസാധകരാണ് (ഇമിീിഴമലേ ആീീസെ ഡഗ) ഇതിന്‍റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കിയിരിക്കുന്നത്.
     ചാര്‍ലോട്ടി സലോമോണ്‍ 1917 ല്‍ ബര്‍ലിന്‍ നഗരത്തിലാണ് ജനിച്ചത്. ജീവിതകാലത്ത് അത്രയ്ക്കൊന്നും അറിയപ്പെടാതിരുന്ന ഇവരുടെ പില്‍ക്കാലത്തെ രൂപം ജര്‍മ്മനി കണ്ട ഏറ്റവും മികച്ച ചിത്രകാരിയെന്ന നിലക്കാണ്. ഒരു ഗാന-നാടകമായെഴുതിയ (ടീിഴ ുഹമ്യ) څജീവിതം? അല്ലെങ്കില്‍ തിയേറ്ററില്‍چ നൂറ്റിയന്‍പതോളം മഹത്തായ ചിത്രങ്ങളിലൂടെയാണ് അവര്‍ തന്‍റെ ജീവിതകഥ പറയുന്നത്. ഏതാണ്ട് എഴുനൂറ്റിയറുപത്തിയൊന്‍പതോളം രചനകളുടെ ദീപ്തമായ ദൃശ്യം ഇതിനെ ഏറെ ശ്രദ്ധേയമാക്കുന്നുണ്ട്. നാസികളുടെ ഭീകരതയില്‍ നിന്നും വിട്ട് ഒളിച്ചു താമസിക്കുമ്പോള്‍ തെക്കന്‍ ഫ്രാന്‍സിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് രണ്ടുവര്‍ഷക്കാലം കൊണ്ടാണിതവര്‍ പൂര്‍ത്തിയാക്കിയത്. പില്‍ക്കാലത്തിത് സിനിമകളെയും നാടകങ്ങളെയും ഓപ്പറകളെയും തീവ്രമായ രീതിയില്‍ സ്വാധീനിച്ചിട്ടുമുണ്ട്. അജാതനായ ശിശുവിനൊപ്പം ഓഷ്വിറ്റ്സിലെ ഗ്യാസ് ചേംബറില്‍ ചാര്‍ലോട്ടിയുടെ ജീവിതം അവസാനിച്ചപ്പോള്‍ ജര്‍മ്മനി കണ്ട ഏറ്റവും മികച്ച ആധുനിക ചിത്രകാരികളിലൊരാളാണ് ഇല്ലാതായത്.
     ചെറിയ രീതിയില്‍ ഫിക്ഷനൈസ് ചെയ്ത ഒരോര്‍മക്കുറിപ്പായും ഈ രചനയെ നമുക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയും. നൂറുകണക്കിനു ചിത്രങ്ങള്‍ക്കും ടെക്സ്റ്റുകള്‍ക്കും സംഗീതപരമായ വിവരണങ്ങള്‍ക്കുമൊപ്പം സൃഷ്ടിക്കപ്പെട്ട ഈ പുസ്തകത്തെക്കുറിച്ച് ഈയിടെ നെറ്റില്‍ പരതിയപ്പോള്‍ താങ്ങാനാവാത്ത വിലയാണ് രേഖപ്പെടുത്തി കണ്ടത്. ക്ലാസിക് രചനകള്‍ വായനക്കാരിലേക്കെത്തിച്ചേരുന്നതിലുള്ള പരിമിതികള്‍ കൂടുതല്‍ ദുഃഖമുണ്ടാക്കുന്നു.
     ചാര്‍ലോട്ടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ആംസ്റ്റര്‍ഡാമിലെ വിഖ്യാതമായ ഒരു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. നോവലിസ്റ്റായ ഡേവിഡ് ഇത് തേടിപ്പോയതിന്‍റെ ഓര്‍മകളും ഈ നോവലിലുണ്ട്.
     ഒന്നാം ലോകമഹായുദ്ധകാലത്താണ് ചാര്‍ലോട്ടിയുടെ ജനനം. ബര്‍ലിനിലെ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്ട്സില്‍ ചേര്‍ന്നു പഠിക്കുവാനുള്ള അവസരവും അവള്‍ക്കു ലഭിച്ചിരുന്നു. ജൂതര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇത്തരം അവസരങ്ങള്‍ അവളുടെ കഴിവിനെ തിരിച്ചറിഞ്ഞ ഒരു പ്രൊഫസറുടെ സഹായത്താലാണ് നേടിയെടുത്തത്.
     ഒരു ശവകുടീരത്തിലെ ശിലാഫലകത്തില്‍ തന്‍റെ പേരുവായിക്കുവാന്‍ ചാര്‍ലോട്ടി പഠിച്ചിരുന്നു എന്ന രീതിയിലാണ് ഫോയെന്‍കിനോസിന്‍റെ നോവല്‍ തുടങ്ങുന്നത്. നോവല്‍ ശരിക്കും സലോമോണ്‍ കുടുംബത്തിന്‍റെ കഥയുടെ പുനരാഖ്യാനമാണ്. ജര്‍മ്മനിയിലെ മ്യൂസിയത്തിലാണ് നോവലിസ്റ്റ് 2004 ല്‍ ചാര്‍ലോട്ടിയുടെ څജീവിതം? അല്ലെങ്കില്‍ തിയേറ്റര്‍چ എന്ന രചനയുമായി നേരില്‍ കണ്ടുമുട്ടുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ അതദ്ദേഹത്തെ വല്ലാതെ വശീകരിച്ചു കഴിഞ്ഞിരുന്നു. അതിനെക്കുറിച്ചൊരു നോവല്‍ രചിക്കണമെന്ന ആഗ്രഹം അന്ന് മുളയിട്ടതാണ്. നിരവധി വര്‍ഷത്തെ വേട്ടയാടലുകള്‍ക്കുശേഷം അദ്ദേഹം അതിനു മുന്നില്‍ സമര്‍പ്പിക്കപ്പെടുകയായിരുന്നു. ഫ്രഞ്ച് ഭാഷയില്‍ 2014 ലാണ് ആദ്യ നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. ഫോയെന്‍കിനോസ് ഇതിനെക്കുറിച്ച് പറയുന്നത് ഏതു കലാസൃഷ്ടിയായാലും അത് ശരിക്കും അതിന്‍റെ സ്രഷ്ടാവിനെ പുറത്തുകൊണ്ടുവരണം. ചാര്‍ലോട്ടിയുടെ ജീവിതത്തെക്കുറിച്ചെഴുതുമ്പോള്‍ നോവലിസ്റ്റ് ഒരു മായാവലയത്തില്‍ പെടുകയായിരുന്നു. തന്‍റെ ജീവിതം തന്നെ ഇതിനുവേണ്ടിയുള്ള ഒന്നായിരുന്നോ എന്നദ്ദേഹം സംശയിക്കുന്നുമുണ്ട്. ജര്‍മ്മന്‍ അക്കാദമിയില്‍ അധികനാള്‍ ചാര്‍ലോട്ടിക്ക് പഠിക്കുവാന്‍ കഴിഞ്ഞില്ല. തന്‍റെ മികച്ച ഒരു രചന ജൂതയായതുകൊണ്ട് തഴയപ്പെട്ടതില്‍ അവള്‍ക്ക് നിരാശ തോന്നി.
     അപകടകരമായ സാഹചര്യങ്ങളില്‍ അവള്‍ക്ക് ഫ്രാന്‍സിലേക്ക് പലായനം ചെയ്യേണ്ടതായി വന്നു. ഇതിനിടയില്‍ അധികാരികള്‍ അവളെ ഒരു തടവുക്യാമ്പില്‍ പെടുത്തിയെങ്കിലും അവള്‍ക്കവിടെ നിന്നു രക്ഷപ്പെടുവാന്‍ കഴിഞ്ഞത് ഒരു നാസി ഓഫീസറുടെ സഹായത്തോടെയായിരുന്നു. കലയെ സ്നേഹിക്കുന്നതില്‍ വേറിട്ട പരിമിതികള്‍ ഒന്നുമുണ്ടായിരുന്നില്ല. പുറത്തു വന്നതിനുശേഷം രണ്ടു വര്‍ഷക്കാലത്തോളം പൂര്‍ണമായ ഏകാന്തതയോടൊപ്പമുള്ള ഒരു ജീവിതമായിരുന്നു അവളുടേത്. അക്കാലത്ത് ആത്മകഥാംശം നിറഞ്ഞ ചിത്രങ്ങളുടെ രചനകള്‍, പ്രതിബിംബങ്ങള്‍, വാക്കുകള്‍ എന്തിന് സംഗീതപരമായ രചനകള്‍പോലും അവളുടെ ഭാഗത്തുനിന്നുണ്ടായി. ഇതിലൂടെയാണ് തന്‍റെ ജീവിതകഥയുടെ ചുരുളുകള്‍ നിവര്‍ത്തുവാന്‍ അവള്‍ക്കു കഴിഞ്ഞത്. ഘശളല? ീൃ ഠവലമൃലേ എന്ന മഹാരചനയുടെ പിറവി ഇവിടെ നിന്നാണുണ്ടാകുന്നത്. മാതാവിന്‍റെ മരണത്തിനുശേഷം ജര്‍മ്മനിയില്‍ ഏറെ അറിയപ്പെട്ടിരുന്ന ഡോക്ടറായ പിതാവിന് അവളെ എങ്ങനെയും ജര്‍മ്മനിക്കു പുറത്തേക്കു കൊണ്ടുവന്ന് രക്ഷിക്കണമെന്ന ആഗ്രഹമാണുണ്ടായിരുന്നത്. അങ്ങനെയാണവള്‍ ഫ്രാന്‍സിലേക്കുവന്നത്. രണ്ടാനമ്മയും സംഗീതജ്ഞയുമായ പൗളയില്‍ നിന്നുള്ള സഹായവും അവളെ നിലനിര്‍ത്തുകയായിരുന്നു. പൗളയെ സംഗീതം പഠിപ്പിക്കുവാന്‍ വന്ന ആല്‍ഫ്രഡുമായവര്‍ ഏറെയടുക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സില്‍ കഴിയുമ്പോഴാണ് കാമുകനില്‍ നിന്നുമവള്‍ ഗര്‍ഭിണിയാകുന്നത്. നാസികള്‍ ഫ്രാന്‍സിലേക്കും കടന്നുകയറിക്കഴിഞ്ഞിരുന്ന ഒരു കാലത്ത് ജൂതവംശജര്‍ക്ക് അവിടെയും ഒറ്റപ്പെടലിന്‍റെ നിസ്സഹായത ഏറ്റുവാങ്ങേണ്ടതായിവന്നു. ഇരുപത്തിയാറാമത്തെ വയസ്സില്‍ താനെഴുതുകയും ചിത്രീകരിച്ചതുമായ രചന ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചതിനുശേഷം അവള്‍ക്കു നാസികള്‍ക്കു മുന്നില്‍ കീഴടങ്ങേണ്ടതായി വന്നു. ഓഷ്വിറ്റ്സിലെ ഗ്യാസ് ചേംബറില്‍ തകര്‍ന്നുവീണ ചാര്‍ലോട്ടിയുടെ ജീവിതം ഇന്നും അവളെപ്പറ്റി ഓര്‍ക്കുന്നവരെ ദുഃഖത്തിലാഴ്ത്തും.
     സമാധാനകാലം വരെ അവളുടെ മഹത്തായ രചന സുരക്ഷിതമാക്കിവച്ചതിനുശേഷം അവസാനം ആംസ്റ്റര്‍ഡാമിലെ മ്യൂസിയത്തിലെത്തിക്കുകയായിരുന്നു. എല്ലാ വര്‍ഷവും ഇതിന്‍റെ കാഴ്ചക്കായി നിരവധി ആസ്വാദകര്‍ ഇന്നും അവിടെയെത്തിച്ചേരാറുണ്ട്. മരിക്കുമ്പോള്‍ അവള്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. അജാതനായ കുട്ടിയുടെ നിയോഗവും ചാര്‍ലോട്ടിക്ക് തടയുവാന്‍ കഴിഞ്ഞില്ല.
     ചാര്‍ലോട്ടിയുടെ ദുരന്തപൂര്‍ണമായ ജീവിതത്തെക്കുറിച്ച് എഴുതുമ്പോള്‍ ഡേവിഡ് ഫോയെന്‍കിനോസിന് വല്ലാത്ത മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടതായിവന്നിരുന്നു. ജീവിതത്തെക്കുറിച്ചുള്ള അവളുടെ വൈകാരികഭാവങ്ങളെ സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെയാണ് അവതരിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചത്. ആകെ തകര്‍ന്ന അവസ്ഥയിലും കലയ്ക്കു വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവയ്ക്കുവാന്‍ ചാര്‍ലോട്ടി ശ്രമിച്ചിരുന്നു. സലോമോണ്‍ കുടുംബത്തിന്‍റെ തീരായാതനകള്‍ നിറഞ്ഞ ആത്മഹത്യാമുനമ്പുകളിലൂടെയുള്ള യാത്രകളും വളരെ ശക്തമായി ചിത്രീകരിക്കുവാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.  വായനക്കാരെ നിരന്തരം വേട്ടയാടുന്ന ചാര്‍ലോട്ടിയുടെ ജീവിതകഥ നോവലായി പുറത്തുവന്നപ്പോള്‍ അന്നത്തെ ജീവിതസാഹചര്യങ്ങളുടെ ദുരന്തപൂര്‍ണമായ തലങ്ങളാണ് പുറത്തുവന്നത്. ചെറുപ്പക്കാരിയായ ഈ ചിത്രകാരിയുടെ ജീവിതനിയോഗങ്ങള്‍ക്കു ജീവന്‍ പകര്‍ന്നു കൊടുക്കുവാനും നോവലിസ്റ്റിനു കഴിഞ്ഞിരിക്കുന്നു. സര്‍ഗാത്മകമായ ഭാവങ്ങളുടെ ആവിഷ്ക്കാരത്തിലൂടെയുള്ള ഒരു മഹാവിജയമാണ് നോവലിസ്റ്റ് നേടിയെടുത്തിരിക്കുന്നത്. കവിതയിലൂടെ ഇതിന്‍റെ ആഖ്യാനം നിറവേറ്റുവാനുള്ള തീരുമാനവും ഏറെ ഉചിതമായെന്നു തോന്നുന്നു. പരിഭാഷയിലൂടെയാണെങ്കിലും ഫോയെന്‍കിനോസിന്‍റെ രചനക്ക് ഒരു പുനര്‍ഭാഷ്യം കൊടുക്കുവാന്‍ സാം ടെയിലര്‍ക്കു കഴിഞ്ഞിരിക്കുന്നു. കവിത അത്രമേല്‍ വായനക്കാരുടെ മനസ്സിനെ സ്വാധീനിക്കുകയും ചെയ്യും. ലോകമഹായുദ്ധകാലത്തെ ജൂതരുടെ ദുരിതപൂര്‍ണമായ ഒരു ചരിത്രപശ്ചാത്തലവും ഈ നോവലില്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്.
     സലോമോണ്‍ കുടുംബത്തിലെ ഒരംഗത്തിനുപോലും അവരുടെ വ്യാധിബാധിച്ച വിധിയില്‍ നിന്നും ഒഴിവാകുവാന്‍ കഴിഞ്ഞിരുന്നില്ല. ചാര്‍ലോട്ടിയെപോലെ അവരിലോരോരുത്തരും മരണത്തെ തൊട്ടുമുന്നില്‍ കണ്ടിരുന്നു. അവളുടെ മാതാവിന്‍റെ മരണത്തിനും അമ്മായിയുടെ മരണത്തിനുമിടയില്‍ പതിമൂന്നുവര്‍ഷക്കാലത്തെ ദൂരമുണ്ടായിരുന്നു. വീണ്ടും മറ്റൊരു പതിമൂന്നുവര്‍ഷക്കാലം കൂടി മാതാവിന്‍റെ മരണത്തിനും പിതാമഹിയുടെ മരണത്തിനുമിടക്കുണ്ടായിരുന്നു. അതെ ഏതാണ്ട് ഒരേ കാലയളവ്. അവരെല്ലാവരും തന്നെ മരണത്തെ സ്വീകരിച്ചത് ഏതാണ്ട് ഒരേ രീതിയിലുമായിരുന്നു. ശൂന്യതയിലേക്കുള്ള ഒരെടുത്തുചാട്ടം എന്നു മാത്രമെ ഇതിനെ വിശേഷിപ്പിക്കാനാവൂ. ഇവിടെ മരണത്തിനു മൂന്ന് വേറിട്ട പ്രായമാണുണ്ടായിരുന്നത്. പെണ്‍കുട്ടി, മാതാവ്, പിതാമഹി. അതുകൊണ്ട് ഒരു പ്രായത്തിനും വേണ്ടത്ര വില കല്‍പിക്കാനാവില്ല. ചാര്‍ലോട്ടി ക്യാമ്പിലേക്കു പോകുന്നതിനിടയിലാണ് ഇങ്ങനെ ആലോചിച്ചത്. 1940+13=1953. അങ്ങനെ 1953 ശരിക്കും അവളുടെ ആത്മഹത്യയുടെ വര്‍ഷമാണ്. അതിനു മുമ്പ് മരണം അവളെ വന്നു കൊണ്ടുപോയില്ലെങ്കില്‍ പക്ഷെ അപ്പോഴൊക്കെയും അവള്‍ ചെയ്യേണ്ടതായ രചന അവള്‍ക്കുള്ളില്‍ തന്നെ നിശ്വാസമുയര്‍ത്തിക്കൊണ്ടിരുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ ജീവിതത്തെക്കുറിച്ചവള്‍ ചിന്തിച്ചുകൊണ്ടേയിരുന്നു. ഒരു നോവല്‍ പോലെ തന്‍റെ ഓര്‍മകള്‍ക്ക് അവള്‍ക്ക് ചിത്രങ്ങളുടേതായ രൂപമാറ്റം ജനിപ്പിച്ചുകൊടുക്കണം. ഓര്‍മകളെ ഒരു നോവല്‍ പോലെ പെയിന്‍റു ചെയ്യേണ്ടിയിരിക്കുന്നു. ചിത്രം വരക്കലും എഴുത്തും ഓര്‍മകള്‍ക്കൊപ്പം വളരേണ്ടിയിരിക്കുന്നു. ഒരു കലാസൃഷ്ടിയുടെ ജനനം കൊണ്ട് ഒരു ലോകത്തിന്‍റെ സൃഷ്ടിയാണവള്‍ ആഗ്രഹിച്ചത്. അങ്ങനെ തന്‍റെ രചനയായ څജീവിതം? അല്ലെങ്കില്‍ തിയേറ്റര്‍چ പ്രകമ്പനങ്ങള്‍ക്കിടയിലെ സംവാദമായി രൂപാന്തരപ്പെടണം. ഭൂതകാലത്തെ പുനര്‍സൃഷ്ടിച്ചെടുക്കുവാന്‍ ഇവയുടെതായിട്ടുള്ള ഒരു സമന്വയമാണ് ആവശ്യമായിട്ടുള്ളത്.
     വര്‍ണങ്ങളും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും ചേര്‍ന്ന് ചമയിച്ചൊരുക്കുന്ന ഒരു ലോകം. അതാണ് ചാര്‍ലോട്ടിയുടെ രചനയെന്ന് നോവലിസ്റ്റ് തിരിച്ചറിയുന്ന നിമിഷങ്ങള്‍ സൃഷ്ടിയുടെ ഒരു അരിപ്പയിലൂടെ കടന്നുവരുന്ന ഒരു ജീവിതമായിരുന്നു ചാര്‍ലോട്ടിയുടെത്. യഥാര്‍ത്ഥമായ ഒന്നിന്‍റെ വികൃതമാക്കലായിരുന്നു അവളാഗ്രഹിച്ചിരുന്നത്. അവളുടെ ജീവിതാഖ്യാതാക്കള്‍ ഇവിടെ കഥാപാത്രങ്ങളായി മാറുന്നു. ഒരു അരങ്ങിലെന്നതുപോലെ അവരെ ആദ്യമെ തന്നെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാമുകനായ ആല്‍ഫ്രഡ് വോള്‍ഫ് സോഹന്‍ ഇവിടെ ദേബര്‍ലോഹനായി മാറുന്നു. സലോമോണ്‍ കുടുംബം കാന്‍ കുടുംബമായി രൂപാന്തരപ്പെടുന്നു. ഇവിടെ ചാര്‍ലോട്ടി ഒരു മൂന്നാം ആഖ്യാനത്തിന്‍റെ രൂപമായി മാറുകയാണ്. ഇവയെല്ലാം യാഥാര്‍ത്ഥ്യമാണെങ്കില്‍ ഈ അകറ്റല്‍ ശരിക്കും ആവശ്യമായി അനുഭവപ്പെടുന്നു. കഥയിലെ യഥാര്‍ത്ഥമായ സ്വാതന്ത്ര്യം നേടിയെടുക്കണമെങ്കില്‍ ഭ്രമാത്മകത വളരെ എളുപ്പത്തില്‍ പൊട്ടി പുറത്തുവരേണ്ടതായിട്ടുണ്ട്. സൃഷ്ടി തീരുമ്പോള്‍ അവര്‍ക്കു മാനുഷികമായ ഒരു തലത്തില്‍ നിന്നും അപ്രത്യക്ഷയായേ മതിയാകൂ. ഇതിനുവേണ്ടി എല്ലാം ത്യജിക്കേണ്ടതായിട്ടുമുണ്ട്. അവളുടെ ലോകത്തിന്‍റെ അഗാധതയില്‍ നിന്ന് അവളെ പുനര്‍സൃഷ്ടിക്കുവാന്‍ ഇതനിവാര്യവുമാണ്. മാനുഷീക തലത്തില്‍ നിന്നുള്ള പരമമായ മോചനം തന്നെയാണിത്. സുഹൃത്തായ മോറിദിസ് അവള്‍ കൈമാറിയ സൂട്ട് കേസ് തുറന്നു നോക്കുന്നില്ല. അപ്പോള്‍ അവള്‍ പറഞ്ഞ വാക്കുകളാണ് അയാളെ അസ്വസ്ഥനാക്കിയത്. ഇതിനുള്ളിലെന്‍റെ ജീവിതമാണ്. ആംസ്റ്റര്‍ഡാമിലെ മ്യൂസിയത്തിലത് എത്തിക്കുന്നത് വരെ അയാള്‍ അശാന്തനായിരുന്നു.
     ഈ നോവല്‍ ചാര്‍ലോട്ടി എന്ന ചിത്രകാരിയുടെ ജീവിതമാണ്. ഡേവിഡ് ഫോയെന്‍കിനോസ് ഒരു നിയോഗം പോലെ അത് രേഖപ്പെടുത്തുന്നു എന്നുള്ളതേയുള്ളൂ. എന്താണ് ജീവിതം? എന്താണ് തിയേറ്റര്‍? ഇവിടെ സത്യമേതെന്ന് ആര്‍ക്കാണറിയുവാന്‍ കഴിയുക. ചാര്‍ലോട്ടിയുടെ കഥ നമുക്കായി സ്വരൂപിച്ചുതന്ന ഫോയെന്‍കിനോസിനോട് നാം കടപ്പെട്ടിരിക്കുന്നു.


Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts