നിരൂപണം ചങ്കില്‍കൊള്ളുന്ന വരികള്‍ എന്‍. പ്രഭാകരന്‍


     കെ.ആര്‍.ടോണിയുടെ കാവ്യലോകത്ത് ഒട്ടും പഞ്ഞമില്ലാത്തത് ചങ്കില്‍കൊള്ളുന്ന വരികള്‍ക്കാണ്. വ്യക്തികളെന്ന നിലയില്‍ നാം അനുഭവിക്കുന്ന ജീവിതത്തിന്‍റെയും സാമൂഹ്യാനുഭവങ്ങളുടെയും പല തലങ്ങളില്‍ അവിചാരിതമായി മിന്നല്‍വെളിച്ചം പായിക്കുന്ന ആ വരികള്‍, പുതിയൊരു യാഥാര്‍ത്ഥ്യബോധത്തിലേക്ക്, നമ്മുടെ കപടാവബോധത്തിന്‍റെ ദയാരഹിതമായ വെളിപ്പെടുത്തലിലൂടെ പുതിയൊരാത്മബോധത്തിലേക്ക്, ഞെട്ടിച്ചുണര്‍ത്തുന്നതിലൂടെയാണ് ഈ വരികള്‍ നമ്മെ അമ്പരപ്പിലേക്കും വേദനയിലേക്കും ആത്മനിന്ദയിലേക്കുമെല്ലാം എടുത്തെറിയുന്നത്. വിശദീകരണം അവയെ നിര്‍വീര്യമാക്കുകയേ ഉള്ളൂ എന്നതുകൊണ്ട് കൂടുതലായി ഒന്നും പറയാതെ മാതൃകയെന്ന നിലയില്‍ ചില വരികള്‍ ഉദ്ധരിക്കുക മാത്രം ചെയ്യാം.


1.

ڇശാന്തിയും സമാധാനവും മാത്രമേ

ഞാന്‍ അറിഞ്ഞിട്ടുള്ളൂ

എന്നാല്‍ അതിനോളം ഭാരം മറ്റെന്തിനുണ്ട്!ڈڈ

(അതിജീവനം)

2.

ڇഅടുക്കളയില്‍ നിന്ന് 

യേശുവിന്‍റെ അടിയന്തിരസദ്യയുടെ

മണം പരന്നു

പിലാത്തോസിനെ ഓര്‍ത്തു കൈകഴുകി

ഉണ്ണാനിരുന്നുڈڈ

(ദുഃഖവെള്ളി)

3.ڈ

ڇപിണ്ണാക്കു താനവനിയില്‍ ഗഹനോപദേശം

 ഉണ്ണാന്‍ സ്ഥിരംതൊഴിലെഴാത്തൊരുവര്‍ക്കു പണ്ടുംڈچچ

(കുറുക്കങ്കുന്ന്)

4. ڇ

ڇഓരോരുത്തരും ഓരോ ഒഴിയാബാധകൊണ്ട് 

ജീവിക്കുന്നു!

ജീവിക്കുന്നതുകൊണ്ട് വെളിച്ചപ്പെടുന്നു!

ഒരു ബാധയുമില്ലാത്തവരെ എന്തിനു കൊള്ളാം!ڈڈ

(തുള്ളല്‍ -പ്ലമേനമ്മായി)

5. ڇ

ڇജീവിതം മായയാണെന്നു പറഞ്ഞു നടന്നിരുന്ന

ഒരു ഭ്രാന്തനുണ്ടായിരുന്നു അക്കാലത്ത്

അത്തരക്കാര്‍ ഇന്നുമുണ്ട് - അതാണ്

ജീവിതം മായയല്ലെന്നതിനുള്ള ഏക തെളിവ്!ڈڈ

(മയിലാഞ്ചി -പ്ലമേനമ്മായി)

6. ڈ

ڇശ്വാസം വിടാതുള്ള പഞ്ചപിടിക്കലാകുന്നുവോ ജീവിതംڈڈ (ഭക്തിയോഗം)

     മറ്റുള്ളവരുടെ മുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം തന്‍റെ ഉള്ളിലിരിപ്പിന് നേര്‍വിപരീതമായ വാക്കുകളും പെരുമാറ്റരീതികളും കൈക്കൊള്ളുന്നവരാണ് മിക്കയാളുകളും എന്നറിയുമ്പോഴും, സാമൂഹ്യമര്യാദയോര്‍ത്തും ആളുകളെ വെറുപ്പിക്കാനുള്ള അധൈര്യംകൊണ്ടും മൗനം മുതല്‍ അങ്ങോട്ടുള്ള പല അടവുകളും സ്വീകരിച്ച്  രക്ഷപ്പെടുന്നവരാണ് നാമെല്ലാം. ഈ തന്ത്രപ്രയോഗം അസഹ്യമായിത്തീരുന്ന ഒരു ഘട്ടം വരും. അപ്പോഴും പ്രതികരണശൈലിയില്‍ മാറ്റം വരുത്താന്‍ നാം തയ്യാറാവുകയില്ല. ഇതുമൂലമുണ്ടാകുന്ന ആത്മപുച്ഛവും അനേകം ആത്മസംഘര്‍ഷങ്ങളും ചുമന്ന് നടക്കുന്നവര്‍ക്കെല്ലാം വലിയ ആശ്വാസം പകരുന്നവയാണ് ടോണിയുടെ പല കവിതകളിലെയും തുറന്നു പറച്ചിലുകള്‍. അത് ചിലപ്പോള്‍ څജ്ഞാനപീഡനംچ എന്ന കവിതയിലെ  പുരസ്കാരജേതാവിന്‍റെ പ്രസംഗത്തിന്‍റെ അന്ത്യത്തിലെ

ڇഎന്‍റെ, എന്‍റെ മാത്രമല്ല, എല്ലാവരുടെയും

ശിങ്കിടിപാടികള്‍ സര്‍വ്വത്ര

വളര്‍ന്നു വലുതാവട്ടെ

ഇന്‍ഡ്യ ഈസ് എ സോവറിന്‍ സോഷ്യലിസ്റ്റ്

സെക്കുലാര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്-

ഇത്രയും പറഞ്ഞുകൊണ്ട്,

എന്‍റെ എളിയ വാക്കുകള്‍ ഞാന്‍ 

ഉപസംഹരിച്ചു കൊള്ളുന്നു;

എനിക്കു നന്ദി.

ജയ്ഹിന്ദ്!ڈڈ

എന്ന വരികളിലെന്ന പോലെ പൊങ്ങച്ചത്തിന്‍റെ നേരിട്ടുള്ള വലിച്ചു കീറലാണ്. ചിലപ്പോള്‍ څപ്രതീക്ഷچ എന്ന കവിതയിലെപ്പോലെ അടക്കിപ്പിടിച്ചതെന്നു തോന്നിയേക്കാവുന്ന അലറിച്ചിരിയാണ്. മറ്റുചിലപ്പോള്‍ വേദനയില്‍ കുതിര്‍ന്ന ചെറിയ ചിരിയോ പിറുപിറുപ്പോ ഒക്കെ ആണ്. ഏത് രൂപത്തിലായാലും അധീരതയാലും അനേകമനേകം ആശങ്കകളാലും ഒട്ടുവളരെയാളുകള്‍ ഉള്ളിലൊതുക്കുന്ന പലതും മറ്റൊരാള്‍ വിളിച്ചു പറയുമ്പോഴുണ്ടാവുന്ന ആശ്വാസവും ആനന്ദവും ചില്ലറയല്ല. ഒരു കവി ഭീരുത്വത്തിന്‍റെ കയ്പിനെ സ്വന്തം നിശ്ശബ്ദതയാക്കി മാറ്റി അജ്ഞാതരായി കഴിയുന്ന അനേകായിരങ്ങളുടെ ശബ്ദമായി, മനോവ്യാപാരങ്ങളുടെ മര്‍മപ്രധാനമായൊരു തലത്തില്‍ അവരുടെ വിമോചകനായി മാറുന്നത് ഇങ്ങനെയും കൂടിയാണ്. കവിയുടെ പ്രതിബദ്ധതയ്ക്ക് നാം ധരിച്ചു വെച്ചിരിക്കുന്നതിനപ്പുറമുള്ള പല രൂപങ്ങളും കൈക്കൊള്ളാനാവുമെന്നും പ്രതിബദ്ധത എന്നത് ഒരു സംഘടനയോ ആള്‍ക്കൂട്ടമോ കവിക്കുമേല്‍ കെട്ടിവയ്ക്കുന്നതും രൂപമാറ്റം സാധ്യമല്ലാത്തതുമായൊരു സംഗതിയല്ലെന്നും തിരിച്ചറിയാന്‍ ടോണിയുടെ കവിതകള്‍ നമ്മെ സഹായിക്കുന്നുണ്ട്.

കവിത എന്ന സ്ഥാപനത്തിനെതിരെ

     ടെറി ഈഗള്‍ട്ടണ്‍ അദ്ദേഹത്തിന്‍റെ ഘശലേൃമൃ്യ ഠവലീൃ്യ (ആഹമരസംലഹഹ,1983) എന്ന ഗ്രന്ഥം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

     ڇക വെമഹഹ ലിറ ംശവേ മി മഹഹലഴീൃ്യ. ണല സിീം വേമേ വേല ഹശീി ശെ ൃീിഴെേലൃ വേമി വേല ഹശീിമോലൃ, മിറ ീെ റീലെ വേല ഹശീി മോലൃ. ഠവല ുൃീയഹലാ ശെ വേമേ വേല ഹശീി റീലെ ിീേ സിീം ശേ. കേ ശെ ിീേ ീൗേ ീള വേല ൂൗലശെേീി വേമേ വേല റലമവേ ീള ഹശലേൃമൗൃലേ ാമ്യ വലഹു വേല ഹശീി ീേ മംമസലി.ڈڈ

     സാഹിത്യം, സംസ്കാരം എന്നീ മേഖലകളിലെ നാനാചലനങ്ങളെ കുറിച്ച് കൂടിയോ കുറഞ്ഞോ ആധികാരികത ഭാവിച്ച് അഭിപ്രായം പറയുകയും ഭാവുകത്വമണ്ഡലത്തില്‍ അധികാരപ്രയോഗത്തിന് ശേഷിയുള്ളവരായി ഭാവിക്കുകയും ചെയ്യുന്നവര്‍ അര്‍ത്ഥമാക്കുന്നതെന്തൊക്കെയോ അവയ്ക്ക് പുറത്താണ് എല്ലാ സമൂഹങ്ങളിലെയും ബഹുഭൂരിപക്ഷത്തിന്‍റെയും ജീവിതധാരണകളും സൗന്ദര്യസങ്കല്‍പങ്ങളും എല്ലാകാലത്തും നിലനിന്നുപോന്നിട്ടുള്ളത്. അതിന്‍റെ അര്‍ത്ഥം ആദ്യം പറഞ്ഞ കൂട്ടര്‍ സാഹിത്യത്തെയും സംസ്കാരത്തെയും ശരിയാംവണ്ണം മനസ്സിലാക്കി എന്നും അത് മനസ്സിലാക്കാന്‍ കഴിയാത്തവരായിരുന്നു മഹാഭൂരിപക്ഷവും എന്നല്ല. സിദ്ധാന്ത രൂപീകരണത്തിനും അപഗ്രഥനത്തിനും പ്രാമാണികരായ പഴയകാല കാവ്യശാസ്ത്രകാരന്മാര്‍ പ്രയോജനപ്പെടുത്തിയ ആശയ സാമഗ്രികളും പരികല്‍പനകളും സമൂഹത്തിന്‍റെ ഉന്നതശ്രേണിയിലുള്ളവരുടെ താല്‍പര്യങ്ങള്‍ക്ക് ഇണങ്ങുംവിധം രൂപപ്പെടുത്തിയവയായിരുന്നു. അവയെ ചോദ്യംചെയ്യാതെ അംഗീകരിക്കുകയും താന്താങ്ങളുടെ രീതിയില്‍ ചെറിയ തോതില്‍ വികസിപ്പിക്കുകയും മാത്രമേ വേണ്ടതുള്ളൂ എന്ന് കരുതിയവരും അതില്‍ സുഖവും സ്വാസ്ഥ്യവും അനുഭവിച്ചവരുമാണ് പിന്നീട് വന്നവര്‍. ആഢ്യന്മാര്‍ അംഗീകരിച്ചാദരിച്ച കാവ്യശാസ്ത്രത്തിനു പുറത്ത് തങ്ങളുടെ സര്‍ഗവൈഭവത്തിന്‍റെയും ആസ്വാദനതൃഷ്ണകളുടെയും ആവിഷ്ക്കാരത്തിനുള്ള രൂപങ്ങളും രീതികളും തിരഞ്ഞു നടന്നവര്‍ കവിതയുടെയും കവിതാനിരൂപണത്തിന്‍റെയും ധീരനൂതനലോകങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് കരുതുന്നത് ശരിയല്ല. അവര്‍ അവരുടേതായ ആവിഷ്കാര രീതികളും സൗന്ദര്യസങ്കല്‍പങ്ങളും വികസിപ്പിച്ചെടുത്തിരുന്നുവെങ്കിലും സാംസ്കാരിക മേഖലയില്‍ അധികാരം നടത്തുന്നവരുടെ നിശ്ചയങ്ങള്‍ക്ക് കീഴ്പ്പെടലാണ് ആത്യന്തികമായി തങ്ങള്‍ക്കും അഭികാമ്യമെന്ന ധാരണയുടെ പിടിയില്‍ത്തന്നെയായിരുന്നു അവരും. നമ്മുടെ കാലത്ത് വളരെ ശ്രദ്ധേയമായ ദളിത്പക്ഷാശയങ്ങള്‍ അവതരിപ്പിക്കുകയും ദളിത് കവിതകള്‍ എഴുതുകയും ചെയ്യുന്നവരില്‍ത്തന്നെ പലരും കാവ്യാസ്വാദനത്തിന്‍റെയും സിദ്ധാന്തത്തിന്‍റെയും തലത്തിലെത്തുമ്പോള്‍ പെട്ടെന്ന് അധീശവര്‍ഗം നേരത്തേ സൃഷ്ടിച്ചു വെച്ച സങ്കല്‍പങ്ങള്‍ക്ക് കീഴ്പ്പെടുന്നത് കാണാം. ഈ നിലപാട് തുടരുന്നിടത്തോളം മലയാള കവിതയ്ക്ക് ചെറിയ ചില ധിക്കാരങ്ങളെയും കുതിപ്പുകളെയും കവിഞ്ഞുള്ള വളര്‍ച്ച സാധ്യമല്ല. സ്ത്രീപക്ഷ കവിതയായാലും ദളിത് കവിതയായാലും തനി വിപ്ലവകവിതയായാലും അത് കവിത എന്ന സാഹിത്യരൂപത്തിന്‍റെ അനന്യമായ ഗാംഭീര്യത്തെയും സൗന്ദര്യത്തെയും കുറിച്ചുള്ള അഹങ്കാരം നെഞ്ചേറ്റിയാണ് നില്‍ക്കുന്നതെങ്കില്‍ അതിന് വളരെ പരിമിതമായ അര്‍ത്ഥത്തിലേ വിമോചക ധര്‍മം അവകാശപ്പെടാനാവൂ.

     ദുര്‍ഗ്രഹം എന്ന് ആരോപിക്കാന്‍ സാധാരണ കവിതവായനക്കാരെ പ്രേരിപ്പിക്കുംവിധം വക്രമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന രചനകള്‍ക്ക് വിപ്ലവമൂല്യം കല്‍പിച്ചു നല്‍കുന്നതില്‍ സമകാല മലയാളത്തിലെ ഏതാണ്ട് എല്ലാ വിഭാഗത്തിലും പെടുന്ന കവികള്‍ കാണിക്കുന്ന ഉത്സാഹം അല്‍പമെങ്കിലും ജാഗ്രതയുള്ള സാഹിത്യനിരീക്ഷകരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടാവും. അടിത്തട്ടിലുള്ളവരുടെ അരക്ഷിതമായ ജീവിത പരിസരങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയമോ ദാര്‍ശനികമോ ആയ മൂല്യം കല്‍പിക്കുന്നതില്‍ കടുത്ത വിമുഖത കാണിക്കുകയും സങ്കല്‍പസൃഷ്ടമോ പുരാണപ്രസിദ്ധമോ ആയ സന്ദര്‍ഭങ്ങളില്‍ നിന്ന് ബൗദ്ധികാധ്വാനം വഴി കണ്ടെത്തി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുള്ളതായി സ്ഥാപിച്ചെടുക്കാന്‍ കഠിനയത്നം നടത്തുകയും ചെയ്യുന്ന ഒരു കവി അയാള്‍ അടിസ്ഥാനവര്‍ഗത്തിലും കീഴാളവിഭാഗത്തിലും പെടുന്ന ആളായാലും അയാളുടെ ശ്രമം കവിത എന്ന സ്ഥാപനത്തിന്‍റെ വരേണ്യതയെ ഉറപ്പിച്ചു നിര്‍ത്തുന്നതിനു തന്നെയാണ്. 

     ബഹുരൂപിയായ ഇത്തരം പരിശ്രമങ്ങളില്‍ നിന്നെല്ലാം അകന്നുമാറിയാണ് ടോണിയുടെ എല്ലാ കവിതകളും  നിലകൊള്ളുന്നത്. ആ നില്‍പിന്‍റെ ഭംഗിയും കരുത്തും ഏറ്റവുമധികം പ്രകടിതമായിരിക്കുന്നത് څപ്ലമേനമ്മായിچയിലാണ്. കവിത എന്ന പ്രതീതി നിലനിര്‍ത്തിക്കൊണ്ടു തന്നെ എഴുതപ്പെട്ടിരിക്കുന്ന നോവലാണിത്. പ്ലമേനമ്മായി എന്ന സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് സാധാരണ കേരളീയ ഗ്രാമജീവിതത്തിന്‍റെ അനിവാര്യഭാഗമായ മറ്റനേകം കഥാപാത്രങ്ങളെ, അവരുടെ സാധാരണ പ്രവൃത്തികളുടെയും പെരുമാറ്റരീതികളുടെയും പരിസരങ്ങളെ ഭാഷയുടെയോ ഭാവനയുടെയോ വിശേഷ പ്രയോഗങ്ങള്‍ കൊണ്ട് മിനുക്കിയെടുക്കാതെ അവതരിപ്പിച്ചിരിക്കുയാണ്. നോവലിലെ അധ്യായങ്ങള്‍ക്കെന്ന പോലെ പ്രത്യേകം പ്രത്യേകം ശീര്‍ഷകങ്ങള്‍ നല്‍കിക്കൊണ്ടും തുടര്‍ച്ച നഷ്ടപ്പെടാതെയും ആഖ്യാനം നിര്‍വഹിച്ചിരിക്കുന്ന ഈ ദീര്‍ഘകവിതയില്‍, പ്ലമേനമ്മായി എന്ന കരുത്തും കാരുണ്യവുമുള്ള വൃദ്ധയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി ഇടത്തരക്കാരും താഴ്ന്ന ഇടത്തരക്കാരും അതിനും താഴെയുള്ളവരുമൊക്കെയായ പല മനുഷ്യരുടെ ജീവിതത്തില്‍ നിന്ന് ചിരിയും കണ്ണീരും ഘനീഭവിച്ചു നില്‍ക്കുന്ന വിഷാദവും ഇടകലരുന്ന നാനാതരം നിമിഷങ്ങളെ കരുതലോടെ തിരഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കുന്നു. അതുവഴി കേരളീയ ജീവിതത്തിന്‍റെ ചില തലങ്ങളിലെ വൈരുധ്യങ്ങളും വൈവിധ്യങ്ങളും ആവിഷ്കരിക്കുന്ന ഈ കൃതി ഗ്രാമീണ കേരളത്തിന്‍റെ അനുഭവലോകത്തിലും മനോലോകത്തിലും വന്നു ചേര്‍ന്നിരിക്കുന്ന മാറ്റങ്ങളെ അയത്ന ലളിതമായി ആഖ്യാനത്തിന്‍റെ ഭാഗമാക്കുകകൂടി ചെയ്തിരിക്കുന്നു. അതിനാല്‍ മികച്ച ചില നോവലുകള്‍ അനുഭവപ്പെടുത്തുന്ന ചരിത്രപരതയുടെ കരുത്തും മൂല്യവും അത് കൈവരിച്ചിട്ടുണ്ടെന്ന് അല്‍പമെങ്കിലും ജാഗ്രതയുള്ള ഏത് വായനക്കാരനും/ വായനക്കാരിയും വളരെവേഗം തിരിച്ചറിയുക തന്നെ ചെയ്യും. മനുഷ്യസ്നേഹവും മതേതരത്വവും മറ്റ് മൂല്യങ്ങളും കാല്‍പനികശോഭയോടെ അവതരിപ്പിക്കപ്പെടുന്ന ഒരു കൃതിക്ക് ഒരിക്കലും അവകാശപ്പെടാനാവാത്ത ഗുണങ്ങളാണ് അവ.

     څപ്ലമേനമ്മായിچ ഒരു നല്ല നോവലിനു വേണ്ട വിഷയവൈപുല്യവും കഥാപാത്രവൈവിധ്യവുമാണ് കൈവരിച്ചതെങ്കില്‍څڅയക്ഷിയും മറ്റുംچ എന്ന സമാഹാരത്തിലെ കൊച്ചു കഥാകാവ്യങ്ങള്‍ക്ക് മികച്ച ചെറുകഥകളുടെ ഒതുക്കവും മുറുക്കവുമാണുള്ളത്. കൂട്ടത്തില്‍څڅമൂന്ന് വൃദ്ധകള്‍چക്കാണ് ഈ ഗുണങ്ങള്‍ ഏറ്റവും കൂടുതലായി കണ്ടത്. ഉള്ളടക്കത്തിന്‍റെ ബൗദ്ധികഗരിമയും വൈകാരിക സാന്ദ്രതയുമാണ് അതിന് രൂപതലത്തില്‍ അത്രയും മികവ് നല്‍കിയത് എന്നു പറയാം. കേരളീയ ജീവിതത്തില്‍ മതം, രാഷ്ട്രീയം, ദര്‍ശനം എന്നീ മേഖലകള്‍ എത്രമാത്രം കാപട്യപൂര്‍ണവും മനുഷ്യവിരുദ്ധവുമായിത്തീര്‍ന്നിരിക്കുന്നു എന്ന് അതിതീക്ഷ്ണമായി ബോധ്യപ്പെടുത്തുന്ന കവിതയാണിത്.

     പള്ളി എന്ന സ്ഥാപനം, അതിന്‍റെ അധികാരികള്‍, നിരര്‍ത്ഥവും അതിലേറെ പരിഹാസ്യവുമായ ഒരു ചര്‍ച്ചയ്ക്കു ശേഷം വിശ്വാസികളായ മൂന്ന് സ്ത്രീകളുടെ ദുഃഖങ്ങളില്‍ ഏറ്റവും നിസ്സാരമായതാണ് ഏറ്റവും വലിയതെന്ന് വിധിക്കുകയും അതിന്‍റെ പരിഹാരം ആഘോഷപൂര്‍വം നിര്‍വഹിക്കുകയും ചെയ്യുന്നു. അപ്പോഴാണ് പള്ളിമുറ്റത്ത് താടിവളര്‍ന്നൊരു ദീര്‍ഘകായന്‍, മുപ്പത്തിമൂന്നിനോടടുത്ത പ്രായമുള്ള, അല്‍പം നിറംകൂടിയൊത്തിരുന്നാല്‍ ക്രിസ്തുദേവന്‍ തന്നെയെന്നു തോന്നുന്ന ഒരാള്‍, തോളത്ത് മൂന്നു കുരങ്ങുകളുമായി എത്തുന്നത്. ആ മനുഷ്യനും അയാളുടെ കുരങ്ങുകളും ചെയ്യുന്ന കാര്യങ്ങള്‍ അമ്പരപ്പുളവാക്കുന്നവയാണ്. അവ കണ്ടുനില്‍ക്കുന്ന പള്ളീലച്ചന്‍റെയെന്ന പോലെ വായനക്കാരുടെ ഉള്ളിലും കര്‍ത്താവ് കന്നത്തടിച്ചതു പോലുള്ള ആന്തലുണ്ടാകുന്നു. മൂന്ന് വൃദ്ധകളുടെ മിക്ക വായനക്കാരും അവരുടെ മനോലോകത്തിന്‍റെ ഭാഗമായ അനേകം സ്മൃതിചിത്രങ്ങളിലേക്കും (സംശയമില്ല അവ യേശുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ടവ തന്നെ) അതിലൂടെ ഉയിര്‍കൊള്ളുന്ന അവ്യാഖ്യേയമായ എത്രയോ വികാരങ്ങളിലേക്കും സഞ്ചരിക്കുക തന്നെ ചെയ്യും.

     മൂന്ന് വൃദ്ധകള്‍ ആദ്യന്തം ഒരേ ആര്‍ജവവും ചടുലതയും സൂക്ഷിക്കുന്ന കവിതയാണ്. ഇതിലെ കഥാവസ്തുവില്‍ ഇന്ന ഘടകമാണ് ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത് എന്നു പറയുന്നതില്‍ കാര്യമില്ല. എങ്കിലും കവിതയുടെ അന്ത്യഭാഗത്ത് അതിന് മൊത്തത്തില്‍ വലിയ മാനങ്ങള്‍ നല്‍കുംവിധം വിന്യസിച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളെ കുറിച്ച് പ്രത്യേകം പറയാതിരിക്കാനാവില്ല. ഒന്ന് കുഞ്ഞിത്തലയും ഉടലുമുള്ള പൂര്‍വികരുടെ കണ്ണുനീര്‍ കടക്കണ്ണിലൂടെ ഉള്ളമുരുകി പുറത്തു വന്ന് നിലത്തു വീഴുന്നതാണ്. മറ്റൊന്ന് ക്രിസ്തുദേവന്‍ തന്നെയെന്നു തോന്നുന്ന മനുഷ്യന്‍ അത്തവ്വില്‍ സ്വന്തം മുതുകില്‍ ചാട്ടവാറടിച്ച് ചോര തെറിപ്പിക്കുന്നതാണ്.

     മനുഷ്യവംശത്തിന്‍റെ ചരിത്രത്തെ കുറിച്ചുള്ള പരീക്ഷയെഴുതുന്നതിനിടെ വിക്കുകയും പിടയുകയും ചെയ്യുന്ന ആഖ്യാതാവിനെ ബ്രൂഗലിന്‍റെ വിഖ്യാത ചിത്രത്തിലെ കുരങ്ങുകളിലൊന്ന് തന്‍റെ കാലിലിട്ടിരിക്കുന്ന ചങ്ങലയുടെ ചെറിയ കിലുക്കം കൊണ്ട് പ്രോത്സാഹിപ്പിക്കുന്ന ചിത്രം വിസ്ലാവ സിംബോര്‍സ്ക ഠംീ ാീിസല്യെ യ്യ ആൃൗലഴവലഹ എന്ന കവിതയില്‍ അവതരിപ്പിക്കുന്നുണ്ട്. ജീവിതം നെറികെട്ട് അഴുകിപ്പോകുമ്പോള്‍ വലിയ ഉത്തരങ്ങളും ഓര്‍മപ്പെടുത്തലുകളുമായി മനുഷ്യവംശത്തിന്‍റെ പൂര്‍വികര്‍ എത്തുന്നതും ദൈവം ആ പ്രവൃത്തിയില്‍ അവരോട് ചേരുകയും ചെയ്യുന്നതിന്‍റെ ഗംഭീരമായ ചിത്രമാണ് ടോണി മൂന്ന് വൃദ്ധകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കവിത നല്‍കുന്ന അനുഭൂതിയെ വേണമെങ്കില്‍ ആത്മീയം എന്ന് വിശേഷിപ്പിച്ചേ പറ്റൂ എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അങ്ങനെ ചെയ്യാം. പക്ഷേ, അത് സാധാരണ മനുഷ്യന്‍റെ ജീവിതത്തിനു നേരെ പുറംതിരിഞ്ഞു നില്‍ക്കുന്ന ജീര്‍ണിച്ച ആത്മീയതയല്ലെന്ന് ആര്‍ക്കും തിരിച്ചറിയാനാവുന്നതെയുള്ളൂ.

     കവിത എന്ന സ്വര്‍ണം പൂശിയ കൊടിമരം ആരുടെ കാഴ്ചയിലും ആദ്യമേ തന്നെ പെടുംവിധം നിലനില്‍ക്കുന്ന ശുദ്ധസാഹിത്യമെന്ന പഴഞ്ചന്‍ സ്ഥാപനത്തെയും അത് താലോലിച്ച് വളര്‍ത്തുന്ന സൗന്ദര്യസങ്കല്‍പങ്ങളെയും പുച്ഛിച്ചു തള്ളിക്കൊണ്ടു തന്നെയാണ് പുതിയൊരു ഭാവുകത്വം ഇവിടെ രൂപപ്പെടേണ്ടത്.څഭാവുകത്വമാറ്റത്തിന്‍റെ രസതന്ത്രം മലയാളത്തിലെ വായനാസമൂഹത്തെ പഠിപ്പിക്കാന്‍ അതിയായ ആത്മവിശ്വാസത്തോടും അഹന്തയോടുംകൂടി രംഗത്തിറങ്ങിയ നിരൂപകര്‍ പുറമെ പലതും ഭാവിച്ചെങ്കിലും പ്രാചീന ഭാരതത്തിലെ സാധാരണ ജനജീവിതത്തിന്‍റെ നിമ്നതലങ്ങളെ പാടേ അവഗണിച്ച ആത്മീയാന്വേഷണങ്ങളും കാവ്യശാസ്ത്രപദ്ധതികളും പല പ്രച്ഛന്ന രൂപങ്ങളും കൈക്കൊണ്ട് തങ്ങളുടെ കാലത്തും കാവ്യഭാഷയുടെയും കവിത ഉള്‍പ്പെടെയുള്ള എല്ലാ സാഹിത്യരൂപങ്ങളുടെയും സൗന്ദര്യത്തെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ക്കു മേല്‍ ആധിപത്യം തുടരുന്നുണ്ടെന്ന കാര്യം ശ്രദ്ധിച്ചതേയില്ല. അതുകാരണം അസ്തിത്വവാദത്തെപ്പറ്റി പറയുമ്പോഴും സാഹിത്യനിരൂപണത്തിന്‍റെ പുതിയ ദൗത്യങ്ങള്‍ വിസ്തരിക്കുമ്പോഴും അലങ്കാരപൂര്‍ണമായ ഭാഷ തന്നെയാണ് അവര്‍ ഉപയോഗിച്ചത്. ആ ഭാഷയിലൂടെ പരോക്ഷമായി അവതരിപ്പിച്ച ശുദ്ധസൗന്ദര്യവാദം വഴി നമ്മുടെ ഭാവുകത്വത്തില്‍ ചെറിയ ചില മിനുക്കുപണികള്‍ക്കപ്പുറത്ത് അടിസ്ഥാനപരമായ ഒരു വിപ്ലവവും അവര്‍ക്ക് സാധിച്ചില്ലെന്നതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല.

     മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും, മനുഷ്യന്‍റെ ഹൃദയ വേദന, സഹാനുഭൂതിക്കുള്ള ശേഷി, ഏകാന്തത, വ്യര്‍ത്ഥതാബോധം, ത്യാഗസന്നദ്ധത, ആത്മീയത എന്നിങ്ങനെയുള്ള എല്ലാറ്റിനെയുംകുറിച്ച് വളരെ കാല്പനികമായ ധാരണകള്‍ സൃഷ്ടിച്ചുവിടുന്ന ഒരു സംവിധാനമെന്ന നിലയ്ക്ക് പ്രവര്‍ത്തിച്ചു മുന്നേറാനുള്ള സൗകര്യം കവിത ഉള്‍പ്പെടെയുള്ള എല്ലാ സാഹിത്യരൂപങ്ങള്‍ക്കും മലയാളികള്‍ നല്‍കിപ്പോരുന്നുണ്ട്. ഒരെഴുത്തുകാരന്‍റെ/ എഴുത്തുകാരിയുടെ വിശാലമായ മനുഷ്യസ്നേഹവും സഹാനുഭൂതിക്കുള്ള ശേഷിയും മറ്റും കൃതികളില്‍ നിന്ന് കണ്ടെടുത്ത് കോരിത്തരിക്കുന്നതില്‍ ഇന്നും നമുക്ക് ജാള്യതയൊന്നും അനുഭവപ്പെടുന്നില്ല. ഈ സമീപനം അപ്പാടെ ഉപേക്ഷിച്ചു കൊള്ളണമെന്ന് വായനക്കാരോട് പറയാന്‍ ആര്‍ക്കും അധികാരമില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ അതുകൊണ്ട് വലിയ പ്രയോജനമുണ്ടാവുകയുമില്ല. കാരണം അവനവനെയും ലോകത്തെയും കുറിച്ചുള്ള അനേകം തെറ്റിദ്ധാരണകളെ മുറുകെ പിടിച്ചുകൊണ്ടു തന്നെയാണ് ലോകത്തെവിടെയുമുള്ള മനുഷ്യര്‍ ഏത് കാലത്തും ജീവിച്ചു പോന്നിട്ടുള്ളത്. മനുഷ്യരെ കപടാവബോധത്തില്‍ നിന്ന്, തങ്ങളുടെ സാമൂഹ്യപദവിയെയും ധര്‍മത്തെയും കുറിച്ചുള്ള പലവിധ തെറ്റിദ്ധാരണകളില്‍ നിന്ന് മോചിപ്പിക്കുക എന്നത് സാഹിത്യത്തിന്‍റെ മുഖ്യധര്‍മമാണെന്ന് പറയപ്പെട്ടിട്ടുണ്ട്. ആ ധര്‍മത്തിന്‍റെ നിര്‍വഹണം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിചാരങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും, പലപ്പോഴും തീര്‍ത്തും വ്യാജമായോ അല്ലെങ്കില്‍ എല്ലാ സങ്കീര്‍ണതകളില്‍ നിന്നും സുരക്ഷിതമായ അകലത്തില്‍ കഥാപാത്രങ്ങളെ പ്രതിഷ്ഠിച്ചു കൊണ്ടോ കൃതി സൃഷ്ടിക്കുന്ന തീവ്രവികാരങ്ങളുടെയും വിശുദ്ധഭാവങ്ങളുടെയും മറുപുറം തപ്പാനും അങ്ങനെ താന്‍ ഉള്‍പ്പെടെയുള്ള എത്രയോ പേര്‍ അകപ്പെട്ടിരിക്കുന്ന തെറ്റിദ്ധാരണകളെ കുറിച്ചുള്ള കൃത്യമായ ബോധ്യത്തിലേക്ക് ഉണരാനും ഉള്ള വഴികൂടിയാണ് വായന എന്ന് ഓര്‍മിക്കാനോ വായനക്കാരന്‍/ വായനക്കാരി തയ്യാറാവുകയില്ല. ഒട്ടുമിക്ക വായനക്കാരെ സംബന്ധിച്ചിടത്തോളവും വൈകാരികമായ താദാത്മ്യത്തിലൂടെ കൃതി സാധ്യമാക്കുന്ന അനുഭൂതികളും താത്ക്കാലികമായെങ്കിലും കൈവരിക്കാനാവുന്ന ഹൃദയനൈര്‍മല്യവുമൊക്കെത്തന്നെയാണ് പ്രധാനം. അത് അരുതാത്തതാവണമെന്നും ദൂരവല്‍ക്കരണം വഴി കൃതിയുടെ പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്യണമെന്നും വായനക്കാരെ നിരന്തരം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നാലും കാര്യമായ ഫലമൊന്നുമുണ്ടായില്ലെന്ന് വരാം. എന്നാല്‍ ഒറ്റയ്ക്കൊരാള്‍ അല്‍പം മാറി നിന്ന് നിങ്ങള്‍ വായിച്ച് രസിക്കുന്ന സാഹിത്യത്തിന്‍റെ യഥാര്‍ത്ഥമായ ഉള്ളടക്കം ഇന്നതാണെന്നും ആ ഉള്ളടക്കത്തിലെ വിടവുകള്‍ വളരെ തന്ത്രപരമായി ഒളിപ്പിച്ചു വെച്ചിരിക്കയാണെന്നും സാമൂഹ്യജീവിതത്തിലെ ഒട്ടനേകം വൈരുധ്യങ്ങളെയും വ്യക്തിമനസ്സിലെ എത്രയോ കാപട്യങ്ങളെയും സ്പര്‍ശിക്കാതെയാണ് നിങ്ങള്‍ കൊണ്ടാടുന്ന കവിതയും കഥയുമൊക്കെ സൗന്ദര്യത്തിന്‍റെ ഗോപുരങ്ങള്‍ തീര്‍ത്തിരിക്കുന്നതെന്നും നിരന്തരം ഓര്‍മിപ്പിക്കുന്നത് വലിയൊരു കാര്യമാണ്. ഈയൊരു ശ്രമത്തിലൂടെ എഴുത്തിന്‍റെയും വായനയുടെയും ലോകത്തേക്ക് പുതിയ കാറ്റും വെളിച്ചവും ഇടയ്ക്കിടെ കടന്നു വരുന്നില്ലെങ്കില്‍ നമ്മുടെ ഭാവുകത്വം അടിമുടി ജീര്‍ണിച്ചു പോവുമെന്ന് മാത്രമല്ല നാം ഓരോരുത്തരും ഏത് തിന്മയ്ക്കും കൂട്ടു നിന്ന് വല്ലതും ചിലത് നേടി വ്യാജസന്തുഷ്ടി അനുഭവിക്കുന്ന അല്‍പന്മാരായി മാറുകയും ചെയ്യും. ഏതാനും കവികളും കഥാകാരന്മാരും മറ്റും വിചാരിച്ചാല്‍ ഈ ആപത്തില്‍ നിന്ന് മലയാളികളെ രക്ഷിക്കുക സാധ്യമല്ല. എങ്കിലും ആ വലിയ ദൗത്യം യാതൊരു തരത്തിലുള്ള പ്രതിബദ്ധതാ നാട്യവുമില്ലാതെ, വല്ലാത്ത ഒരു തരം വാശിയോടും അതിനോടിണങ്ങാത്തതെങ്കിലും കവിതയ്ക്ക് വലിയ ആര്‍ജവം പകരുന്ന ആത്മപരിഹാസത്തോടും കൂടി ഏറ്റെടുത്ത് നിര്‍ഭയനായി എഴുതിക്കൊണ്ടിരിക്കയാണ് കെ. ആര്‍ ടോണി.

(തുടരും)


Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts