നവ-മലയാളി സമൂഹവും څകൊച്ചി ബിനാലെچകളും --- ഡോ. കവിത ബാലകൃഷ്ണന്‍


     സംസ്ഥാന ഭരണകൂടത്തിന്‍റെയും സ്വകാര്യ കോര്‍പ്പറേറ്റുകളുടെയും ധനസഹായത്തോടെ 2012 മുതല്‍ ഒന്നരാടം വര്‍ഷങ്ങളില്‍ അരങ്ങേറുന്ന څകൊച്ചി ബിനാലെچകള്‍ സമകാലിക കേരളത്തില്‍ ഒരു പുതിയ കലാ-കാണിസമൂഹത്തെ നിര്‍മിക്കുന്നുണ്ട്. മലയാളിസമൂഹത്തില്‍ ചിത്ര-ശില്‍പ കലകളില്‍ പൊതുവേ ഉണ്ടായിരുന്ന പ്രതിരോധഭാഷകളെ അപേക്ഷിച്ച് രണ്ടായിരം മുതല്‍ കലാകമ്പോളത്തിന്‍റെ മൂല്യബോധത്തിന് മേല്‍കൈ ഉണ്ടായി വന്നിട്ടുണ്ട്. അന്ന് അതിലുണ്ടായിരുന്ന ഒരു പുതുമ എന്തെന്നാല്‍, അതുവരെ ആധുനിക ഇന്ത്യന്‍ കലാചരിത്രനിര്‍മിതി ചുരുക്കം പേരടങ്ങുന്ന ഒരു അക്കാദമിക് ലോകത്ത് നടന്നുവന്ന ഒന്നാണെന്ന് സങ്കല്‍പ്പിക്കപ്പെട്ടിരുന്നുവെങ്കില്‍, അവരുടെ ബൗദ്ധികാധികാരത്തെ ഏറെക്കുറെ റദ്ദാക്കിക്കൊണ്ടാണ് ഇന്ത്യന്‍ കലാവിപണി സാമ്പത്തികാധികാരത്തെ ഇന്ത്യന്‍ കലയുടെ കേന്ദ്രസ്ഥായിയില്‍ നിര്‍ത്തിയത്. ഒപ്പം څമലയാളി ആര്‍ട്ടിസ്റ്റ്چ അയാളുടെ പ്രാദേശികവല്‍കൃത (ങമൃഴശിമഹശലെറ) അവസ്ഥകളില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യന്‍ കലയുടെ കേന്ദ്രസ്ഥായിയില്‍ ചലനമുളവാക്കാനും തുടങ്ങി. അത് അന്ന് ഇന്ത്യന്‍ കലാചരിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരു څസ്ലം ഡോഗ് മില്ല്യനെയര്‍چ മാജിക്ക് ആയിരുന്നു. എന്നാല്‍ 2008 ലെ സാമ്പത്തികമാന്ദ്യത്തിന് ശേഷം ലോകത്തുണ്ടാകുന്ന തീരാത്ത അരക്ഷിതാവസ്ഥകളുടെ സംസ്ക്കാരത്തില്‍ മാജിക്കുകള്‍ വിലപ്പോകുന്നില്ല. കലയുടെ മാര്‍ക്കറ്റ് ബൂം അവസാനിച്ചു. പൊട്ടിമുളച്ച ആര്‍ട്ട്ഗാലറികള്‍ പലതും വാടിപ്പോയി. ഡിസൈനര്‍ ജീവിത ശൈലികളും ഒരു ക്ലീഷേ ആയി. പരസ്യവ്യവസായത്തില്‍ പോലും ബ്രാന്‍ഡിങ് തന്ത്രങ്ങള്‍ സമൂഹബന്ധങ്ങളിലേക്ക് ശ്രദ്ധിക്കുന്നതായി. ഇന്ന് ആ മാജിക്കല്‍ എപ്പിസോഡില്‍ നിന്നും ബാക്കിയാക്കിയിരിക്കുന്നത് കലയുടെ ചില ഭാഷാപരമായ തുറസ്സുകളും സാദ്ധ്യതകളുമാണ്. അതുകൊണ്ടുതന്നെ 2010 ല്‍ രൂപമിടാന്‍ തുടങ്ങിയ څകൊച്ചി ബിനാലെچയുടെ പ്രവര്‍ത്തനപദ്ധതികള്‍ കലാകമ്പോള മേല്‍കൈകളുടെ സാമാന്യമായ ഒരു തുടര്‍ച്ചയല്ല. മന്ത്രവടി തെറിച്ചുപോയെങ്കിലും (സ്വാംശീകരിക്കപ്പെട്ട പ്രതിരോധ കലാഭാഷകളുടെയും കാഴ്ചക്കെട്ടു ഡിസ്പ്ലേകളുടെയും)  അതേ മാജിക് തന്നെ ചെയ്ത് തുടര്‍ന്നും നിലനിര്‍ത്താവുന്ന ഒരു മേല്‍കൈക്ക് വേണ്ടിയുള്ള കലാകമ്പോള സാംസ്ക്കാരികതയുടെ തീരാത്ത തന്ത്രങ്ങളുടെ തുടര്‍ച്ചയാണ്.
     പക്ഷേ ഇവിടെ വിഷയം കലയാണ്. അത് ഏതു സാധാരണ ചരക്കുല്‍പ്പന്നവും പോലെയല്ല സമൂഹത്തില്‍ പെരുമാറുന്നത്. മനുഷ്യന്‍റെ അതിവര്‍ത്തനത്തിന്‍റെ ചൈതന്യവത്തായ പരിശ്രമങ്ങള്‍ പലതും കലയുടെ സാദ്ധ്യതകളായി മനസിലാക്കപ്പെട്ടവയാണ്. അതിനാല്‍ കോര്‍പ്പറേറ്റുകളെയും ഭരണകൂടങ്ങളെയും സ്വാധീനിച്ചുകൊണ്ട് മൂലധനം സ്വരൂപിച്ച് നിലനില്‍ക്കാനും സവിശേഷ സാംസ്ക്കാരികാധികാരം സ്വരൂപിക്കാനും ശ്രമിക്കുന്ന ബിനാലെ സ്ഥാപനങ്ങളുടെ തന്ത്രങ്ങളെ അതിന്‍റെ പേരില്‍ മാത്രം റദ്ദാക്കാനാകില്ല. അവ ഇതേ ഗ്ലോബലൈസേഷന്‍റെ കമ്പോളയുക്തിയാലും അതുണ്ടാക്കുന്ന സാമൂഹ്യമര്‍ദ്ദങ്ങളാലും പ്രതിഷേധങ്ങളാലും ബഹുലരൂപിയായിത്തീര്‍ന്നിരിക്കുന്ന നവ-മലയാളി സമൂഹത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. സ്വന്തം ശീലങ്ങള്‍, സാധ്യതകള്‍, കലാചരിത്രം, ലോകവിനിമയങ്ങള്‍ തുടങ്ങിയവ പുതിയ രീതിയില്‍ തിരിച്ചറിയുന്ന കലാ-കാണിസമൂഹമായി ഇന്ന് ഈ നവ-മലയാളി മാറിയിരിക്കുന്നു.
     കല എന്ന സാമൂഹിക വ്യവഹാരസാദ്ധ്യതയില്‍ പലര്‍ ഒരേസമയം പങ്കുവയ്ക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്ന ചില മേഖലകള്‍ ഉരുത്തിരിച്ചെടുക്കാം, അത് മേല്‍ക്കോയ്മാപരമായ ആവിഷ്ക്കാരമാകുമ്പോള്‍ പോലും. ഈ കാണി സമൂഹത്തില്‍ കഴിയുന്നത്ര ഒരു മുന്‍വിധിയൊഴിവാക്കി കടന്നുനിന്നു കൊണ്ടും, ചിലപ്പോള്‍ കലാചരിത്രവ്യവഹാരങ്ങളുടെയും ലോകരാഷ്ട്രീയത്തിന്‍റെയും ഗതിവിഗതികളെക്കുറിച്ച് വരുന്ന ചില ഓര്‍മകളുടെയും ബോധ്യങ്ങളുടെയും വെട്ടേറ്റുകൊണ്ട് പിടഞ്ഞു ദൂരെ മാറിനിന്നു നോക്കിക്കൊണ്ടും, പലവിധത്തില്‍ ബിനാലെ അനുഭവങ്ങളെ പൊതുവില്‍ സ്വരൂപിക്കേണ്ടതുണ്ട്. സമാഹരിച്ച അനുഭവങ്ങള്‍ ചിലത് ഉദ്ധരിക്കുന്നുണ്ട് ഈ ലേഖനത്തില്‍. څഅന്യതയില്‍ നിന്നും അന്യോന്യതയിലേക്ക്چ എന്നവകാശപ്പെടുമ്പോള്‍ പോലും ഈ നാലാമത് ബിനാലെയും, നവ-മലയാളിയുടെ മാത്രമല്ല നവലോക ജീവിതത്തിന്‍റെ തന്നെ ആന്തരികപ്രതിസന്ധികളെ ഒരു പൊതു മണ്ഡല സംവാദത്തിലേക്ക് തുറന്നിടുന്നില്ല. څപീപ്പിള്‍സ് ബിനാലെچ എന്ന് അവകാശപ്പെടുന്ന ഈ ബിനാലെയുടെ ജനപക്ഷത്തെ ഇവിടത്തെ ഭരണകൂടമോ പൊതുബോധമോ ഭയപ്പെടുന്നില്ല. തങ്ങള്‍ക്ക് മേല്‍ സ്വാധീനമുള്ള ഒരു പ്രമേയമായി പരിഗണിക്കുക പോലും ചെയ്യുന്നില്ല. സാമ്പത്തിക പിന്തുണ കൊടുക്കുകയും സാംസ്ക്കാരികമായ അനന്തരഫലങ്ങളെക്കുറിച്ച് ഒരു ഭരണകൂടം അശ്രദ്ധമായിരിക്കുകയും ചെയ്യുന്നു.
     ഈ പുതിയ എഡിഷനില്‍ څഅന്യതچ, പോസ്റ്ററുകളായും മുദ്രാവാക്യങ്ങളായും ചുവരെഴുത്തുകളായും ഒരു തുറമുഖപട്ടണപ്രാന്തത്തില്‍ കൂടുതല്‍ തെളിയുകയാണ്. പക്ഷേ ഇതില്‍ പറയുന്ന അന്യോന്യത എവിടെപ്പോയി? അതുമാത്രം അനുഭവിക്കാനാകുന്നില്ല. അവ പലപ്പോഴും ഏതെങ്കിലുമൊക്കെ കലാസൃഷ്ടികളില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ഒളിപാര്‍ക്കുന്നുണ്ട്. അതറിയണമെങ്കില്‍ കലയുടെ ചില ചരിത്രപരമായ അനുശീലനങ്ങള്‍ കൂടിയേ തീരൂ. ചിലരെങ്കിലും അവയിലേക്ക് കടന്നെത്തിയാല്‍ പോലും, സമകാലികകല നവ-മലയാളിയുടെ പൊതുമണ്ഡലത്തില്‍ പാരസ്പര്യത്തിന്‍റെ ഒരു പരിണതഫലവും ഉളവാക്കുന്നതായി തെളിവില്ല. എന്തുകൊണ്ടാകാം ഇങ്ങനെ?
     ആദ്യ ബിനാലെ കാലം മുതല്‍, സാന്ദര്‍ഭികമായി ഉയര്‍ന്നുകേട്ട ചില പ്രതികരണങ്ങള്‍ കുറിച്ചുവച്ചിരുന്നു. ചിലതാണ് താഴെ ഉദ്ധരണികളായി ചേര്‍ക്കുന്നത്. അവ പരസ്പരം ചോദ്യം ചെയ്യുന്നുണ്ട്. കലാകാണിയായി പരുവപ്പെടുന്നതിലെ ചില പ്രശ്നങ്ങള്‍ ചര്‍ച്ചയാകുന്നുണ്ട്. വൈരുദ്ധ്യങ്ങള്‍ പലതുണ്ട്. അതൊന്നും മറച്ചുവയ്ക്കുന്നില്ല.
څഏറ്റവും പുതിയതിന്‍റെ എല്ലാ ഉടമസ്ഥാവകാശവും ഒരുമിച്ച് വിഴുങ്ങാന്‍ തുനിഞ്ഞ ഈ ബിനാലെ സംഘാടനത്തിനു ഈ കേരളത്തില്‍ കലയിലൂടെ എന്തെങ്കിലും വിപ്ലവകരമായി കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?چ
څനമുക്ക് ഉപരിപ്ലവമായി എന്തെങ്കിലും കാണാന്‍ കഴിയുന്നുണ്ടോ എന്ന് ആദ്യം നോക്കിയാ ലോ.چ
ചീ ംീൃസ ീള മൃേ, റശൃലരഹ്യേ ീൃ ശിറശൃലരഹ്യേ രവമിഴല വേല ീരെശല്യേ ീൃ വൗാമി യലശിഴെ. ഒീംല്ലൃ, ശേ വമെ വേല ുീംലൃ ീേ ശിളഹൗലിരല വേല വൗാമി ാശിറ എന്ന് ജി. അരവിന്ദന്‍ പറഞ്ഞെന്നു വായിച്ചതായി ഓര്‍ക്കുന്നു.
     സമകാലികകലയും ഉപരിപ്ലവതയും തമ്മില്‍ ദീര്‍ഘകാല ബന്ധമുണ്ട്. ആന്‍ഡി വാര്‍ഹോള്‍ പരസ്യങ്ങളുടെയും ചരക്കുവ്യാപാരങ്ങളുടെയും അനുകരണങ്ങളുടെയും ഭാഷയെ പെരുപ്പിച്ചുകൊണ്ട് ഉപരിപ്ലവതയെ ഒരു പ്രമേയമായിത്തന്നെ വികസിപ്പിച്ചപ്പോള്‍ ഈ ലോകത്ത് കലയുടെ പേരിലും ചവറു കുമിയുകയായിരുന്നു; മുതലാളിത്തത്തിന്‍റെ അനിവാര്യത ഉറപ്പിക്കപ്പെടുകയും. പണമുള്ളവന്‍ ഇല്ലാത്തവന് നേരെ കൊഞ്ഞനം കുത്തുന്നതുപോലെ, കലയില്‍ പുതുതായൊന്നു ചിന്തിക്കാത്തവന് മനുഷ്യന്‍റെ സൂക്ഷ്മമായ നിര്‍മിതിജ്ഞാനത്തിനോ അദ്ധ്വാനത്തിനോ അനുഭൂതികള്‍ക്കോ നേരെ കൊഞ്ഞനം കാട്ടുന്ന ഒരുതരം കുമിയല്‍ നടത്തി. ഗ്ലോബലൈസേഷന്‍ കാലത്ത് പെരുകിയ ആര്‍ട്ട് ഗാലറി ലോകത്ത് ഇന്ത്യയിലും ഇത് അനുഭവമായി. മാധ്യമകുത്തകകളുടെ പേജ് ത്രീ താരങ്ങളായി മാറാന്‍ തിരക്കുകൂട്ടുന്ന കലാകാരന്മാരേയാണ് (അൃശേെേ ംീൃസ ളീൃരല) അക്കാലം നിര്‍മിച്ചത്. കലാസൃഷ്ടിയെക്കാള്‍ പ്രധാനം അത് വരച്ചയാളുടെ സാമ്പത്തികശേഷിയും, താരപദവിയും ലേല കണക്കുകളും ആയി. ഒരു പൊതുവായ ചരക്കുമണ്ഡലമെന്നപോലെ കലയും നില്‍ക്കുമ്പോള്‍ അതിന്‍റെ സാംസ്ക്കാരികമൂല്യം മാനുഷികതയെ അടിസ്ഥാനമാക്കിയ ഒന്നിലുമല്ലാതായി. അതില്‍ നോക്കുന്ന കലാസ്വാദനവും പരിഹാസ്യമായി. സാധാരണക്കാരനെ പരിഹസിക്കുന്ന ഒന്നിന് ജനകീയമായ ഒരു അടിസ്ഥാനമുണ്ടാക്കാനാകില്ല. അതുകൊണ്ടാണ് സാമ്പത്തികമാദ്ധ്യമകാലത്തെ ഭരണകൂടങ്ങള്‍ക്കെന്നപോലെ സമകാലിക കലയുടെ താല്‍പര്യങ്ങള്‍ക്കും സാധാരണക്കാരനുമായി തന്ത്രപരമായ ബന്ധത്തിലാകേണ്ടിവരുന്നത്.
     എന്നാല്‍ ഉപരിപ്ലവത മറ്റൊരര്‍ത്ഥത്തില്‍ കലയിലെ ഒരു വിമോചകമൂല്യമായും അനുഭവത്തിലുണ്ട്. കലയുടെ സാമ്പത്തികവും ബൗദ്ധികവുമായ വിനിമയമൂല്യം പൊതുവേ അടിസ്ഥാനമാക്കുന്നത് മൗലികതയും കലാകാരവിഗ്രഹാത്മകതയുമാണ്. അത്തരം ചിട്ടപ്പെടുത്തിയ ഉത്പാദനസമ്പ്രദായങ്ങളില്‍ ഊന്നല്‍ കൊടുക്കാത്ത ഇങ്ങനെ പലതും സമകാലിക കലയില്‍ ഉണ്ട്. പലപ്പോഴും മ്യൂസിയം-ബിനാലെ തുടങ്ങിയ വ്യവസ്ഥകളില്‍ ഇവ ധാരാളമായി കാണാം. കലയുടെ നിര്‍മിതിയും ആസ്വാദനവും രണ്ടല്ലെന്നും, പങ്കാളിത്തപരമാണ് അതിലെ കര്‍ത്തൃത്വവും മൂല്യവും എന്നും കരുതുന്ന ജമൃശേരശുമീൃ്യേ ുൃീഷലരേെ ഇന്ന് വ്യാപകമാണ്. അതുപോലെ സാമാന്യവസ്തുവും കലാവസ്തുവും തമ്മില്‍ ഭേദമില്ലെന്നു വരുന്നതും ൗൃൃീൗിറെ ലളളലരേ തരുന്നതുമായ മളളലരശ്ലേ അവസ്ഥകള്‍ ഉണ്ട്. വെള്ളത്തിലൂടെ നടക്കലും, വീഡിയോ ആര്‍ട്ടിന്‍റെ പലതരം പരിസരങ്ങളും ബിനാലെകളുടെ അനുഭവമാണ്. പങ്കാളിത്തപരമായ കലയുടെ വിമോചകമൂല്യം തന്നെയാണ് ഭരണകൂടങ്ങളെയും (ടാക്സ് ഒഴിവാക്കാനുള്ള വഴി നോക്കിയിരിക്കുന്ന) കോര്‍പ്പറേറ്റുകളെയും ഈ കലാവ്യവസ്ഥകളുടെ സാംസ്കാരിക പ്രസക്തി ബോധ്യപ്പെടുത്തുന്നത്. അതുവഴി സമകാലിക കലയുടെ ബൃഹദ് രൂപം ചൂഴുന്ന സ്ഥാപിതവ്യവഹാരങ്ങള്‍ തങ്ങള്‍ക്കു പ്രവര്‍ത്തിക്കാനുള്ള മൂലധനം നേടുകയും ചെയ്യുന്നു.
ബിനാലെ കാണാന്‍ വന്ന് കോണി കയറി മടുത്ത് ഒരു ഭര്‍ത്താവ് ഭാര്യയോട് ചോദിക്കുന്ന കേട്ടു, നീ ഈ കോണിയെയും ആര്‍ട്ടാണെന്നു ധരിക്കണ്ട. നമുക്ക് തിരിച്ചുപോകാം.
അപ്പോള്‍ ഭാര്യ: ഈ കോണിയാണിതില്‍ കാണേണ്ടത്... ഈ ബില്‍ഡിങ്... അവരുടെ തര്‍ക്കം തുടരുന്നുണ്ടായിരുന്നു.
ഇന്‍സ്റ്റലേഷനേത്, വെയ്സ്റ്റ് മെറ്റീരിയലേത്? എല്ലാത്തിനുമിടയിലൂടെ നടക്കുകയാണ് ഞാന്‍.
     ബിനാലെ കാലത്ത് ശില്‍പങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ഇന്‍സ്റ്റലേഷനും എന്നല്ല, ഏതൊരു ആര്‍ട്ടിനും ആര്‍ട്ടിസ്റ്റിനും, മുന്‍പ് ആര്‍ട്ട്ഗാലറി ശീലങ്ങളിലുണ്ടായിരുന്ന പ്രസക്തി ഇല്ലാതാകുന്നു എന്നത് സാധാരണ ഗതിയില്‍ മിക്ക കാണികളെയും പ്രകോപിപ്പിക്കുന്ന ഒരു അത്ഭുതമോ പരാതിയോ ആണ്. ചിത്രവും ശില്‍പവും ഒറ്റപ്പെട്ട സുന്ദരവസ്തുക്കളാകുകയും അവ മാത്രം അങ്ങനെയാകുകയും, അവ സൃഷ്ടിക്കുന്ന ചുരുക്കം പേരെ പ്രതിഭകള്‍, മാസ്റ്റേഴ്സ് എന്നൊക്കെ വിളിക്കുകയും ചെയ്തുശീലിച്ച ആ ഉദാത്തവും മഹിതവുമായ കാലം അല്‍പം മുമ്പേ കഴിഞ്ഞുപോയി. ചിത്രങ്ങളും ശില്‍പങ്ങളും ഇന്നും ശക്തമായ ആല്‍ഫബെറ്റുകളാണ്. ഇന്ന് അവ ഒറ്റയ്ക്ക് നിന്നാല്‍ ശേഷിയില്ല, څഎല്ലാത്തിനുമിടയിലൂടെ നടക്കുന്നچ സംസ്ക്കാരത്തിന്‍റെയും മൂല്യത്തിന്‍റെയും വ്യവസ്ഥയില്‍ ഒരുമിച്ച് നിന്നാല്‍ ആല്‍ഫബെറ്റ് ഒരു വാക്യമാകും.
     ചിത്രങ്ങളും ശില്‍പങ്ങളും വാസ്തുവിദ്യയും സംബന്ധിച്ച് കലയുടെ ഗൗരവമേറിയ സൗന്ദര്യദര്‍ശനങ്ങള്‍ നൂറ്റാണ്ടുകളായി രൂപപ്പെട്ടിട്ടുള്ളതുകൊണ്ട് അവ ഉദാത്തത അവകാശപ്പെടുന്നുവെന്ന പൊതുധാരണയുണ്ട്. എന്നാല്‍ വസ്തുക്കള്‍ക്കും കെട്ടിടങ്ങള്‍ക്കുമെല്ലാം വാസ്തവികവും, പദാര്‍ത്ഥ സംബന്ധവും, സാന്ദര്‍ഭികവുമായ അനുഭൂതിമണ്ഡലങ്ങള്‍ നിര്‍മിക്കാനാകും എന്നത് ആ വസ്തുവിന്‍റെ (നിര്‍മാതാവിനെ കവിഞ്ഞുപോകുന്ന) കര്‍ത്തൃത്വത്തെക്കുറിച്ച് ഒന്നു മാറ്റിച്ചിന്തിക്കാന്‍ ഇന്ന് സഹായിക്കുന്നു. കലാവസ്തുവടക്കം ഒന്നും തന്നെ സ്വയം അര്‍ത്ഥം നിര്‍മിക്കുന്നവയല്ലെന്നും ഒരു സമൂഹം അതിനെ ഉപയോഗിച്ച് അര്‍ത്ഥം നിര്‍മിക്കുന്നുണ്ടെന്നും ബോദ്ധ്യം വന്നുകഴിഞ്ഞ ഒരു ലോകത്താണ് ഇത്തരത്തില്‍ സമകാലിക കലാവ്യവഹാരം ഫലത്തിലാകുന്നത്.
     കലയെക്കുറിച്ചുള്ള സ്ഥാപിത ഭാരങ്ങള്‍ ഒഴിയുമ്പോള്‍ മനുഷ്യര്‍ക്ക് അന്യോന്യതയിലേക്ക് ഒരു പാലം നിര്‍മിക്കാനാകുന്നു. ഈ ബിനാലെയില്‍ അന്യോന്യത എന്ന സങ്കല്‍പം അതിന്‍റെ വിശാലാര്‍ത്ഥത്തില്‍ പരിഗണിച്ച അപൂര്‍വം വര്‍ക്കില്‍ ഒന്നാണ് ആര്യകൃഷ്ണന്‍റെ څസ്വീറ്റ് മരിയ മോന്യുമെന്‍റ്چ. ഒരു ഉദാഹരണമാണ്. അതൊരു സൃഷ്ടിയല്ല. ഒരു വര്‍ക്കല്ല. ഒരു څഇടംچ ആണ്. ആര്‍ക്കും കയറിവരാവുന്ന ഇടം. കൊച്ചി ബിനാലെയുടെ ആദ്യ എഡിഷന്‍ തുടങ്ങുന്നതിനു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആര്യകൃഷ്ണന്‍റെ ട്രാന്‍സ്ജെന്‍ഡര്‍ സ്നേഹിത, ടോള്‍ പിരിവു കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന അനില്‍ സദാനന്ദന്‍ എന്ന സ്വീറ്റ് മരിയ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയുണ്ടായി. അതേല്‍പ്പിച്ച ആഘാതത്തില്‍ താന്‍ കണ്ട സ്വപ്നത്തില്‍ നിന്നും മരിയയുടെ ഇഷ്ടം വേര്‍തിരിച്ചറിഞ്ഞതാണ് ആര്യകൃഷ്ണന്‍റെ പദ്ധതിയെ നിര്‍ണയിച്ചത്. എന്‍റെ പാവാടയ്ക്കുള്ളില്‍ ഞാന്‍ ചെയ്യും പോലെ അയ്യായിരം പേര്‍ക്കുള്ള കിടക്ക ഒരിടത്ത് തീര്‍ക്കണം എന്നതാണ് മരിയയുടെ ഇഷ്ടം. അങ്ങനെ ക്വീര്‍ സമൂഹങ്ങള്‍ക്കായി ഒരിടം (പരസ്പരം വിനിമയം സാധ്യമാകുന്ന സജീവമായ ആര്‍ക്കൈവ്) അങ്ങനെ നൂറ്റി എണ്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന നാലാമത് ബിനാലെയില്‍ തീര്‍ക്കപ്പെട്ടു. സ്വീറ്റ് മരിയ പ്രോജക്റ്റ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഇടം നിര്‍മിച്ചപ്പോള്‍, ഈ സവിശേഷ ഇടങ്ങള്‍ കേരളത്തിലെ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാകാത്തിടത്തോളം, ഇത്തരം കമ്യൂണിറ്റി ഇടങ്ങള്‍ തുടര്‍ന്നും നിര്‍മിക്കുന്നതിനായി ബിനാലെ എസ്റ്റാബ്ലിഷ്മെന്‍റ് മുന്നോട്ടുവരാത്തിടത്തോളം ആ ഇടത്തെ സ്വാംശീകരിച്ച് നില്‍ക്കുന്ന കൊച്ചി ബിനാലെ ചെയ്യുന്നത് യാഥാര്‍ത്ഥ്യത്തെ സ്വപ്നാത്മകവും സവിശേഷവുമാക്കലാണ്.
ഈ പ്രദര്‍ശനവേദികളില്‍ എത്തും പിടിയുമില്ലാതെ മനുഷ്യര്‍ നടക്കുന്നതു കാണാം. കൊള്ളാം.
എത്തും പിടിയുമില്ലാതെ മനുഷ്യര്‍ നടക്കുന്നത് ഒരു കൊള്ളാവുന്ന കാഴ്ചയാണോ? അവര്‍ക്ക് കലയെപ്പറ്റിയും കലാചരിത്രത്തെപ്പറ്റിയും ഒരു നിശ്ചയവുമില്ലാത്തതുകൊണ്ടല്ലേ?
     വാക്കുകളെയും വര്‍ണങ്ങളെയും കലയുടെ ആന്തരികാനുഭവമാക്കുന്നതില്‍, ത്വരിപ്പിക്കുന്നതില്‍, അത് ഓരോ വ്യക്തിക്കും ഉള്ളിലാക്കിക്കൊടുക്കുന്ന കലാചരിത്രധാരണയ്ക്ക് വലിയ പങ്കുണ്ട്. ചരിത്രം ചിന്തയുടെ പരീക്ഷണശാലയാണ്. ഠവീൗഴവേ ലഃുലൃശാലിേെ എന്ന് ജയിംസ് എല്‍ക്കിന്‍സ് (ഖമാലെ ഋഹസശിെ) പറയും. കലയുടെ ആസ്വാദനത്തിന് ഓരോ വ്യക്തിയും വളരെ സ്വതന്ത്രവും അനൗപചാരികവുമായ ഒരു ഭൂപടം വരയ്ക്കണം. ഭാവനയില്‍ നിന്ന് ചരിത്രത്തിന്‍റെ രൂപം ഗണിക്കണം. ആ ഭൂപടം നിങ്ങളുടെ കളിപ്പാട്ട ഘടനയാണ്. ശാസ്ത്രജ്ഞര്‍ യഥാര്‍ത്ഥ കണ്ടെത്തലുകള്‍ക്ക് മുന്നേ പരീക്ഷണഘട്ടത്തില്‍ ഉപയോഗിക്കുന്നതുപോലെ, ഒരു ഠീ്യ ്യെലൊേ.
      ഇത് വിപ്ലവകരമായ ഒരു കലാചരിത്രത്തെ ആഗ്രഹിക്കുന്ന ചിന്തയാണ്. എന്തുകൊണ്ടെന്നാല്‍ څസ്ഥാപിതംچ എന്തര്‍ത്ഥത്തില്‍ നമ്മള്‍ ഏത് സമകാലികതയുടെ രാഷ്ട്രീയത്തെക്കുറിച്ചെല്ലാം പറയുന്നുവോ അതിനെ ഇത് ഒരു മാനകമായി തെറ്റിദ്ധരിക്കുന്നില്ല, മറിച്ച് പരീക്ഷണങ്ങളുടെ അസ്ഥിരഘടനയാണത്. ഏതു മനുഷ്യനും അയാളുടെ ചിന്താശേഷിയും ശക്തിയും കൊണ്ട് കാഴ്ചക്കോണില്‍ മാറ്റങ്ങള്‍ വരുത്താവുന്ന ഇടപാടാണത്. അപ്പോഴാണ് ആര്‍ക്കും സ്ഥാപിത(കലാ)ചരിത്രത്തില്‍ ഇടപെടാമെന്ന ചിന്ത-ആത്മവിശ്വാസം-തന്നെ ഉണ്ടാകുന്നത്.
     പക്ഷെ ഒരു കാര്‍ണിവല്‍ ഫോര്‍മാറ്റ് ഒരു കാണിയില്‍ നിന്ന് അയാളുടെ ആത്മവിശ്വാസത്തെക്കാള്‍ ആഗ്രഹിക്കുന്നത് അയാള്‍ നിമിത്തം ആ ഫോര്‍മാറ്റിനു കിട്ടുന്ന പ്രചാരണമാണ്.
കാണികള്‍ ബിനാലെയിലും ഏതു സന്ദര്‍ഭത്തിലുമെന്ന പോലെ അവനവനിലേക്ക് തന്നെ തിരിഞ്ഞ് സെല്‍ഫിയെടുക്കുകയാണ്. അതോ ഞങ്ങളും നിങ്ങളോടൊപ്പം എന്നു ഹാഷ്ടാഗില്‍ ആരോടെന്നില്ലാതെ ഐക്യദാര്‍ഢ്യപ്പെടുകയാണോ?
     ഓരോ സെല്‍ഫിയും അടിസ്ഥാനപരമായ ഒരു വസ്തുനിഷ്ഠ തെളിവാണ്. ഒരാള്‍ ഒരിടത്ത് താന്‍ ആയിരിക്കുന്നതില്‍ തന്നോടുതന്നെ ഒറ്റപ്പെട്ട് കാമന പൂണ്ടിരിക്കുന്നു എന്നതിന്. അവ ബിനാലെ ഫൗണ്ടേഷനെ സഹായിക്കുന്നു. കാരണം സെല്‍ഫി വഴി ലഭിക്കുന്ന സന്തോഷപ്രചരണം തങ്ങളുടെ മൂലധനവിനിയോഗത്തിന് സാധൂകരണമാണ്. കാണികള്‍ ചിന്തിക്കുന്നുണ്ടോ, എന്ത് ചിന്തിക്കുന്നു എന്നതൊക്കെ, കലാവസ്തു അഥവാ എക്സിബിറ്റ് അടക്കം, വേറെ ചില പ്രശ്നങ്ങളാണ് ഉയര്‍ത്തുക. അക്കാര്യത്തില്‍ ഒരു വസ്തുനിഷ്ഠ സത്യത്തില്‍ ആര്‍ക്കും എത്താനാകില്ല. കലാനുഭവം എന്തെന്നതിനെപ്പറ്റി നിരന്തരമായ ചര്‍ച്ചകള്‍ നടത്താം. ബിനാലെ കാണികളും, കലാവസ്തുക്കളും അവയുടെ കലാകാരന്മാരും പല തലങ്ങളില്‍ വിഷയനിഷ്ടമായ അനുഭൂതിയില്‍ അന്യതയില്‍ (മഹശലിമശേീി) പുലരുകയാണ്. ഫലത്തില്‍ രണ്ടു വഴിയിലും അന്യോന്യത ഈ ബൃഹദ് രൂപത്തില്‍ ഒരു സ്വപ്നമായി ശേഷിക്കുന്നു. അതൊരു യാഥാര്‍ത്ഥ്യം ആണെന്നത് ക്യുറെറ്റോറിയല്‍ അവകാശവാദവും പ്രചാരണവും മാത്രമാകുന്നത് അങ്ങനെയാണ്.
     ഇരുപതാം നൂറ്റാണ്ടിന്‍റെ ആധുനികകലയുടെ രാഷ്ട്രീയാന്തര്‍ഗതത്തില്‍ ഉള്ളത് ഈ അന്യതയാണ്. അവിടെനിന്നു നോക്കുമ്പോള്‍, څകേരളീയതچ എന്നത് മുഖ്യമായും ഭൂമിശാസ്ത്രപരമായി മനസ്സിലാക്കപ്പെടുന്ന ഒരു സംസ്കാരമേഖലയായിരുന്നു. ആധുനിക കലയെ മനസ്സിലാക്കുന്നതിലുള്ള തങ്ങളുടെ സാംസ്കാരികമായ മുരടിപ്പ് കാരണം കലാകാരന്മാരെ നിരന്തരം പുറന്തള്ളിയ ഇടം. കലാചരിത്രത്തെ സംബന്ധിച്ചിടത്തോളം ഒരു നെഗറ്റീവ് ഇടം. കലാപരമായ ആധുനികപ്രവൃത്തികളുടെ പലതിന്‍റെയും അപരം. എന്നാലോ കേരളം ആധുനികപൂര്‍വമായ ഒരു ഘട്ടത്തില്‍ വലിയ കച്ചവട-മത-ഭാഷാ-സംസ്കാര മേളനം നടന്ന ഇടമാണെന്ന കാര്യത്തെ തുടക്കം മുതലേ കൊച്ചി ബിനാലെ ഒരു പ്രചരണാശയമായി ഉയര്‍ത്തിപ്പിടിക്കുന്നുമുണ്ട്. വിചിത്രസുന്ദരമായ ഒരു څകോസ്മോപൊളിറ്റനിസچ ഭാവന ഒഴുകി നടക്കുന്നുണ്ട്. പക്ഷെ കൊച്ചി ബിനാലെ പ്രസ്ഥാനം അതിന്‍റെ പ്രചാരണഭാവനയിലുള്ള څസംസ്കാരമേളനത്തെچ ഇരുപതാംനൂറ്റാണ്ടിന്‍റെ ആധുനികശീലങ്ങള്‍ പരിണമിച്ചുണ്ടായ ഇന്നത്തെ കേരളസമൂഹത്തിലോ ഇന്ത്യയിലോ ഉള്ള വര്‍ഗീയ-സാമുദായിക കേന്ദ്രീകരണങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് അവയെ ദ്രവീകരിക്കാവുന്ന സര്‍ഗാത്മകതയുടെ ഒരു രാഷ്ട്രീയത്തെ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതു കാണാനില്ല.
     നാലാമത് ബിനാലെയില്‍ മിക്കവാറും കലാവസ്തുക്കളിലുള്ളത് പ്രതിരോധത്തിന്‍റെയും എതിര്‍പ്പിന്‍റെയും പ്രകോപനത്തിന്‍റെയും പാരമ്പര്യവിച്ഛേദത്തിന്‍റെയും യൂറോ-കേന്ദ്രിതമായ ആധുനികതയുടെ ഭാഷയാണ്. അതിനാണ് ആഗോള തലത്തില്‍ മാര്‍ക്കറ്റുള്ളത്. ആ പറഞ്ഞത് ഒന്നു വിശദമാക്കാം.
     കലയും മൂല്യവും സാമ്പത്തികശാസ്ത്രവും ബന്ധപ്പെടുത്തി അടുത്ത കാലത്തിറങ്ങിയ തന്‍റെ പുസ്തകത്തില്‍ (അൃേ & ഢമഹൗല, ഒമ്യാമൃസലേ ആീീസെ, 2015) ഡേയ്വ് ബീച്ച് പരിഗണിക്കുന്ന ചില ചരിത്രപരമായ നിരീക്ഷണസ്ഥാനങ്ങള്‍ ഇവിടെ ശ്രദ്ധാര്‍ഹം.
     څടലഹഹശിഴ ീൗേچ എന്ന ഒരു ആശയം ഇപ്പോള്‍ വ്യാപകമാണ്. പണം വാങ്ങി തന്‍റെ സൃഷ്ടി വില്‍പ്പന ചെയ്യുന്നത് മാത്രമല്ല അത്. സ്വാതന്ത്ര്യം കൂടി വില്‍ക്കുന്നതിനെയാണ് څസെല്ലിംഗ് ഔട്ട്چ എന്നു പറയുന്നത്. പക്ഷേ എല്ലാവര്‍ക്കും സെല്‍ ഔട്ട് ചെയ്യാന്‍ പറ്റില്ല. കരിയറിന്‍റെ തുടക്കത്തില്‍ തന്നെ വില്‍പ്പനയിലേക്ക് നേരിട്ട് കടന്നയാള്‍ക്കത് പറ്റില്ല. കലയില്‍ തന്‍റെ അനിഷേദ്ധ്യസ്വാതന്ത്ര്യത്തെ സാമൂഹികമായി സ്ഥാപിക്കുന്ന അവാങ്-ഗാര്‍ഡുകള്‍ക്ക് മാത്രമേ ഈ വില്‍ക്കാവുന്ന څസ്വാതന്ത്ര്യംچ എന്ന ഒന്ന് ഉള്ളൂ. അതും, മുന്‍പ് താന്‍ നിരാകരിച്ച ആ ഡിമാന്‍ഡ് പൂര്‍ത്തീകരിക്കും വിധം ചില പരിഷ്ക്കാരങ്ങള്‍ അയാള്‍ തന്‍റെ വര്‍ക്കില്‍ വരുത്തുമ്പോള്‍. സാമ്പത്തികമോ സാമ്പത്തികേതരമോ ആയ ഒരു മനുഷ്യപ്രയത്നത്തിന്‍റെ ഗുണനിലവാരം അതിന്‍റെ വിലയുടെ അടിസ്ഥാനത്തില്‍ നിന്നും സ്വതന്ത്രമായിട്ടും, കമ്പോള മൂല്യത്തേക്കാള്‍ പ്രധാനമായിട്ടും വിലയിരുത്തപ്പെടുമ്പോള്‍, അത് അങ്ങനെ ചെയ്യാന്‍ വേണ്ടതായ പ്രതിരോധശേഷി നേടിയവരുടെ സമൂഹമെങ്കിലും അവയില്‍ വിധി പ്രസ്താവിക്കുമ്പോള്‍, കമ്പോള മൂല്യം തിരിച്ച് ആ څഅധികപ്രാധാന്യത്തെچ വാങ്ങുവാന്‍ തയ്യാറാകുന്നു; പലപ്പോഴും അയുക്തികമായ വിലയിട്ടുകൊണ്ട്.
     ഇതിനര്‍ത്ഥം, സാധാരണ ചരക്കുകളില്‍ നിന്നും ആഢംബര വസ്തുക്കളില്‍ നിന്നും ഭിന്നമായി, കലയുടെ പ്രത്യേകത, ആളുകള്‍ അത് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു എന്നുള്ള ഇീിൗാലെൃ റലാമിറ മാത്രമല്ല. ആ ആഗ്രഹത്തിന് പോലും അധികവിലയുണ്ട് എന്നതാണ്. ഇതാണ് കല ചരക്കാകുന്നതിന്‍റെ അനന്യതയുടെ (ഋഃരലുശേീിമഹശാെ) ഒരു വഴി. കലാകാരന്‍ തന്‍റെ അപ്പം നിത്യവും വില്‍ക്കുന്നില്ല. അയാള്‍ എണ്ണം നോക്കിയല്ല, ഗുണം നോക്കിയാണ്, സ്വന്തം നേരത്തിനും താല്‍പര്യത്തിനുമാണ് ഉണ്ടാക്കുന്നത്. അത് അനന്യമായ ഒരു ഡിമാന്‍റ് സൃഷ്ടിയാണ്; സാമ്പത്തികമായി വിലയിടാവുന്നതും. മൂല്യവും ഗുണവുമെല്ലാം തങ്ങളുടെ പ്രത്യയശാസ്ത്രബോധത്തിന് അനുസൃതമാക്കുന്ന ഒരു ചെറു ന്യൂനപക്ഷം അവരുടെ സംസ്കാരം കൊണ്ട് ഉണ്ടാക്കുന്ന ഒന്നാണ് ഈ ഡിമാന്‍റ്, അതിനാല്‍ ഇതൊരു څവരേണ്യവാദമാണ്چ. തൊഴിലാളി പ്രസ്ഥാനം സംഘടിപ്പിക്കലും, യുദ്ധവിരുദ്ധതയും, കാലാവസ്ഥാരാഷ്ട്രീയവുമടക്കം മികച്ച നൈതിക സമരങ്ങളൊക്കെ കോര്‍പ്പറേറ്റുകള്‍ക്കും ഭരണവര്‍ഗത്തിനും അടിയറ വച്ച څലിബറല്‍ വര്‍ഗچത്തിന് ക്രിസ് ഹെഡ്ജെസ് എഴുതിയ ചരമക്കുറിപ്പില്‍ (ഉലമവേ ീള വേല ഘശയലൃമഹ ഇഹമൈ) പറയുന്നുണ്ട്, څഠവല രൗൃമീൃേ മരേെ മെ മി മൃയശൃമേീൃേ ീള വശഴവ രൗഹൗൃലേچ എന്ന്.
     അനിത ദുബേ ക്യുറെറ്റ് ചെയ്ത നാലാമത് കൊച്ചി ബിനാലെ, അവരുടെയും ഇരുപതാം നൂറ്റാണ്ടിലെ മൂന്നാംലോക സാമൂഹിക കലയുടെയും അവാങ്-ഗാര്‍ഡ് (അ്മിഴഴമൃറല) ഓര്‍മകളുടെ ഒരു തുടര്‍ച്ചയാണ്. സമൂഹത്തിലെ പൊതുവായ ചില വിപ്ലവകരമായ ബാഹ്യ ചലനങ്ങളെ, പ്രതിരോധത്തിന്‍റെ ചാക്കുകെട്ടുകളെ, പ്രതീകാത്മകമായി കാരിബാഗുകളാക്കി മാറ്റി പിന്തുണയ്ക്കുകയാണ് സമകാലിക കലയുടെ ഈ ബിനാലെ എഡിഷനും ചെയ്യുന്നത്. എന്നാലും അപരിചിതരായിരുന്ന ആളുകള്‍ തമ്മില്‍ പ്രാഥമികമായ ചില അനുഭവങ്ങളുടെ പേരില്‍ അന്യോന്യതയിലേക്ക് വികസിക്കാന്‍ ഏറെ പ്രയാസമുള്ള ഒരുതരം പരസ്പരനോട്ടം നടക്കുന്നു എന്നതാണ് ഇത് ഇന്നത്തെ സാമൂഹിക ജീവിതത്തിനു നല്‍കുന്ന ഒരു പരിമിതസാധ്യത. അതായത്, പ്രാഥമികാര്‍ത്ഥത്തില്‍ കല മനുഷ്യര്‍ക്ക് അവരെത്തന്നെയും അവരുടെ സമൂഹത്തെയും തിരിച്ചറിയാന്‍ ഒരു ഭാഷ നല്‍കുന്നു. പുരുഷാധിപത്യ അശ്ലീലങ്ങള്‍ നിത്യേന പുലരുന്ന മലയാളി സന്ദര്‍ഭങ്ങളില്‍ ഫെമിനിസ്റ്റ് രാഷ്ട്രീയം അവതരിപ്പിക്കുന്ന ഗറില്ലാ ഗേള്‍സിന്‍റെ പോസ്റ്ററുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഈ സമൂഹത്തെ കൂട്ടിവായിക്കാന്‍ ധാരാളം ഇടം പകരുന്നു. എന്നാലോ ഈ മേഖലയിലെയെന്നു വേണ്ട, ഇന്ത്യന്‍ ഫെമിനിസ്റ്റ് ചരിത്രവുമായിത്തന്നെ ഇടപെടുന്ന യാതൊരു ചിന്തയും കൂടിയിരിപ്പുകളും പ്രത്യേകമായി ഇവിടെ സംഭവിച്ചിട്ടുമില്ല. മതാചാര സംരക്ഷകര്‍ക്ക് വിരുദ്ധമായി ശക്തമായ സ്ത്രീ പ്രതിരോധം ഉയര്‍ത്തുന്ന രാഷ്ട്രീയ സമകാലികത കൊണ്ട് കൂടി നിര്‍വചിക്കപ്പെടുന്ന ഒന്നാണ് നവ-മലയാളി. ഈ നാട്ടില്‍ ഈ യൂറോപ്യന്‍ സാഹോദര്യം പോസ്റ്ററായി തെരുവില്‍ കാണാമെങ്കിലും പൊതുബോധത്തില്‍ ശ്രദ്ധയുണര്‍ത്തിയിട്ടില്ല.
     സമകാലിക കലയുടെ വലിയ സാമൂഹിക സാധ്യതയാണ് ചിന്തകളുടെ കലര്‍പ്പ്. പക്ഷെ ഒരൊറ്റ ക്യുറെറ്ററുടെ തിരഞ്ഞെടുപ്പിനെ ആശ്രയിക്കുന്ന, വന്‍ വലിപ്പത്തില്‍ ചെയ്യുന്ന, സ്ത്രീ, കീഴാളര്‍ തുടങ്ങിയവരെ ടോക്കന്‍ പോലെ പ്രതിനിധീകരിക്കുന്ന, സ്വപ്നങ്ങളെ യഥാര്‍ത്ഥം എന്ന പോലെ പ്രചരിപ്പിക്കുന്ന ഒരു സ്ഥാപിത വ്യവസ്ഥയ്ക്ക് അന്യോന്യം കലരുക പ്രയാസമാണ്. കലരുക, അന്വയിക്കപ്പെടുക, എന്ന മോഹം, നീണ്ടുനില്‍ക്കുന്ന ഒരു സാമൂഹിക പ്രക്രിയയാകണം. സമൂഹത്തിന്‍റെ സൂക്ഷ്മശരീരത്തിലേക്ക് പടരാന്‍ ശേഷി വേണം. ലോക സംസ്കാരങ്ങളില്‍ നിന്നുള്ള പലതരം മനുഷ്യരെ ഈ ഇന്ത്യന്‍ ഭൂഭാഗത്തേക്ക് കൊണ്ടുവരികയും, കേരളമെന്ന മേഖലയിലെ ഒരു ചെറു തുറമുഖ പട്ടണത്തില്‍ പല തരത്തില്‍ ആശയപരമായി അന്യരായി നിന്നുകൊണ്ടുതന്നെ പരിചയക്കേടുകളോടെ ഏതൊക്കെയോ ആള്‍ക്കൂട്ടത്തില്‍ അലിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ഗ്ലോബല്‍ ബിനാലെ സംസ്ക്കാരത്തിന്‍റെ സ്ഥാപിത പരിസരം. ഒരു അവാങ് ഗാര്‍ഡ് ഫെമിനിസ്റ്റ് പശ്ചാത്തലമുള്ള കലാകാരി ക്യുറെറ്റ് ചെയ്തിട്ടും ലോകബിനാലെ സംസ്ക്കാരത്തിന്‍റെ വരേണ്യതയെ ചോദ്യം ചെയ്യുന്ന ഒന്നും തന്നെ ഇവിടെ കാണുന്നില്ല.
സിദ്ധാന്തം അറിഞ്ഞിട്ടാണോ മനുഷ്യര്‍ കല കാണുന്നേ. ഇല്ലാത്ത വീടിനെ അനുഭവിപ്പിക്കുന്ന ആ മുറിയിലെത്തിയപ്പോള്‍, നിലത്ത് വച്ച കസേരയില്‍ തട്ടി വീണ ഒരാള്‍ പറഞ്ഞത് ഇതൊന്ന് ചുമരില്‍ ചാരി വെക്കാമായിരുന്നല്ലോ എന്നാണ്.
ആ പറഞ്ഞത് അയാളുടെ അരസികത്തം കൊണ്ടാണ്. ചിട്ടപ്പെട്ട ഒരു രീതിയില്‍, ഒരു കസേര യെന്നല്ല, എന്ത് വസ്തുവും പ്രതീക്ഷിച്ച് അയാള്‍ ശീലിച്ചു പോയി. അതാണ് മറിച്ചൊന്നു
ചിന്തിക്കാന്‍ പറ്റായ്ക. അതാണ് ഒരാളെ എന്ത് അധര്‍മത്തിനും വിധേയമാകുന്ന ഒരുവനാക്കുന്ന ത്. കല അയാളെ തട്ടിവീഴ്ത്തട്ടെ... പതുക്കെ അയാള്‍ മനസ്സിലാക്കട്ടെ ഇല്ലാത്തൊരു വീട്ടിലാണ് താന്‍ തുടരുന്നതെന്ന്. കാണിയും കൂടി കലരുന്നതാണ് കല.

കാണികളും ആള്‍ക്കൂട്ടവും ഒന്നല്ല
     ഒരു ബിനാലെയില്‍ ആള്‍ക്കൂട്ടം വരാം. ഒരു വിഷമവുമില്ല. പ്രത്യേകിച്ച് നമ്മുടെ പൊതുമണ്ഡലമെന്നത് ഷോപ്പിങ് മാളും മതകേന്ദ്രങ്ങളും അതു മാത്രവുമായി ഒതുങ്ങിയിരിക്കേ, ആളൊന്നുക്കു നൂറു രൂപാ ചെലവില്‍ ഒന്നിനോടും പ്രതിബദ്ധത വേണ്ടാതെ, പോക്കറ്റ് അതിലധികം കാലിയാകാതെ ഫാമിലിയായി അപകടമില്ലാതെ അലഞ്ഞുതിരിയാനുള്ള ഇടം വേറെവിടെയിന്ന് കിട്ടും. ഇന്ന് ബിനാലെ എന്നത് ആള്‍ക്കൂട്ടത്തെ ആശ്രയിച്ചു നില്‍ക്കുന്ന ഒരു വ്യവഹാരമാണ്.
     പക്ഷെ വിമോചകത്വം ഉള്ള കലയാകട്ടെ കാണിയെ ആശ്രയിച്ചു നില്‍ക്കുന്ന ഒരു വ്യവഹാരമാകുന്നു. കാണികള്‍ നിര്‍ഭയരും സ്വതന്ത്രരുമായി, ബിനാലെ പ്രസ്ഥാനത്തോടെന്നതിനേക്കാള്‍ തങ്ങളുടെ കലാനുഭവജ്ഞാനത്തോട് വിധേയത്വമുള്ളവരായി പെരുമാറുന്നവരാകുന്ന ചെറിയ ഇടങ്ങളിലാണ് സമകാലിക കലയുടെ സാംസ്കാരികതലങ്ങള്‍ വികസിക്കുന്നത്.
Share:

മുഖക്കുരു -- ഗ്രേസി


     തിങ്കളാഴ്ചയാണ് ടിന കുരുവിളയുടെ ഇടംകവിളില്‍ ഒരു മുഖക്കുരു പ്രത്യക്ഷപ്പെട്ടത്. ചുവന്ന് തുടുത്ത ഒരു പൂമൊട്ട് പോലെ അത് ആദ്യം ടിനയുടെ കവിളില്‍ നാണിച്ചിരുന്നു. പിന്നെ പുതിയൊരു പദവി കൈവന്നത് പോലെ ക്ലാസ്സ് മുറിയിലാകെ കണ്ണോടിച്ചു. കിളരം കൊണ്ട് പിന്‍ബഞ്ചിലിരിക്കേണ്ടിവന്ന രോഹന്‍ ഫിലിപ്പിന്‍റെ മുഖത്ത് ചെന്ന് അതിന്‍റെ നോട്ടം തടഞ്ഞുനിന്നു. ശനിയാഴ്ച സ്പെഷ്യല്‍ ക്ലാസ്സ് കഴിഞ്ഞ് പോകുമ്പോഴും ടിന കുരുവിളയുടെ മുഖം കണ്ണാടിപോലെ മിനുത്തതായിരുന്നുവല്ലോ എന്ന് അവന്‍ അതിശയിച്ചു. ചിറകുകള്‍ തെരുതെരെ വീശി അവന്‍റെ കണ്ണുകള്‍ ഇടയ്ക്കിടെ മുഖക്കുരുവിനെ ചുറ്റിപ്പറന്നു. അതില്‍ ഒന്ന് തൊട്ട് നോക്കാന്‍ അവന്‍റെ വലംകൈയിലെ ചൂണ്ടുവിരല്‍ത്തുമ്പ് തരിച്ചു. മുഖക്കുരു അവനെ നോക്കി ഗൂഢമായി ഒന്ന് മന്ദഹസിച്ച്, അപ്പോള്‍ ക്ലാസ്സിലേക്ക് കടന്നുവന്ന ടീച്ചറെ അഭിവാദ്യം ചെയ്യാന്‍ വെട്ടിത്തിരിഞ്ഞു.
     ടീച്ചര്‍ രോഹന്‍ ഫിലിപ്പിന്‍റെ പേര് വിളിച്ചപ്പോള്‍ അവന്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റത് പോലെ മിഴിച്ചു നോക്കി. കുട്ടികളുടെ പൊട്ടിച്ചിരിയിലേക്ക് ടീച്ചര്‍ ഒരു പുഞ്ചിരിയോടെ ഇറങ്ങിച്ചെന്നു. അവന്‍ പരിഭ്രാന്തിയോടെ മുഖക്കുരുവിനെ പാളിനോക്കി. ചുണ്ടുകള്‍ കൂര്‍പ്പിച്ച് മുഖക്കുരു കെറുവിച്ചത് കണ്ട് അവന്‍ വിഷണ്ണനായി. ടീച്ചര്‍ ഇംഗ്ലീഷ് കവിത പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ വാക്കുകള്‍ ചുവട് വച്ച് അകന്നകന്ന് പോവുകയും രോഹന്‍ ഫിലിപ്പിന്‍റെ ചെവിക്കുള്ളില്‍ ചിലങ്കയുടെ കിലുക്കം മാറ്റൊലിക്കൊളളുകയും ചെയ്തു. ഒടുവില്‍ അവന്‍റെ നോട്ടം ഒരു പ്രാര്‍ത്ഥനപോലെ മുഖക്കുരുവില്‍ ചെന്ന് മുട്ടി. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു! എന്നൊരു വചനം മുഖക്കുരുവില്‍ നിന്ന് വെളുത്ത ചിറകുകള്‍ നിവര്‍ത്തി അവന്‍റെ ഹൃദയത്തില്‍ പറന്നിറങ്ങി. ചിരി മറന്ന് പോയ രോഹന്‍ ഫിലിപ്പിന്‍റെ ചുണ്ടുകള്‍ വിറച്ചു.
     വിരല്‍ത്തുമ്പത്ത് കണക്ക് മാത്രമല്ല ജീവിതവും ഭദ്രമാണെന്ന തലയെടുപ്പോടെ ക്ലാസ്സിലെത്തിയ പുതിയ ടീച്ചര്‍ കറുപ്പില്‍ വെളുപ്പ് കൊണ്ട് ഒരു പ്രശ്നം അടയാളപ്പെടുത്തി. പരിഹാരം ചികഞ്ഞ് ടീച്ചര്‍ കാണാപ്പുറത്തേക്ക് കടന്നപ്പോള്‍ രോഹന്‍ ഫിലിപ്പിന് വഴിതെറ്റി. എതിരെ വന്ന് മുഖക്കുരു അവനെ കണ്ണുരുട്ടി നോക്കി. എപ്പോഴോ കൂട്ടച്ചിരിയുടെ പ്രകാശത്തില്‍ വെളുത്ത് മെലിഞ്ഞ മലയാളം ടീച്ചര്‍ പ്രസന്നവതിയായി നില്‍ക്കുന്നത് കണ്ട് അവന്‍ അമ്പരന്നു. മുഖക്കുരു അന്നേരം അവന്‍റെ നേരെ ഒരു കണ്ണിറുക്കിക്കാണിച്ചു. ഒരാന്തലോടെ അവന്‍ മുഖം താഴ്ത്തി.
     വീട്ടിലെ പഠനമുറിയിലിരുന്ന് പുസ്തകം നിവര്‍ത്തിയപ്പോള്‍ വരിവരിയായി മുഖക്കുരുക്കള്‍ മുളച്ച് പൊന്തുന്നത് കണ്ട് രോഹന്‍ ഫിലിപ്പ് വിസ്മയിച്ചു. അവന്‍റെ ചൂണ്ട് വിരല്‍ മുഖക്കുരുക്കളുടെ നേര്‍ക്ക് കൗതുകപ്പെട്ട് നീണ്ടു. അവയൊക്കെയും പൊട്ടിച്ചിരിച്ച് അദൃശ്യമായ ഏതോ മാളങ്ങളിലേക്ക് വലിയുന്നതറിഞ്ഞ് അവന്‍റെ ചുണ്ടില്‍ ജാള്യം പുരണ്ടു. പുസ്തകം അടച്ച് വച്ച് അവന്‍ കിടക്കയില്‍ കമിഴ്ന്ന് കിടന്നു. വലിയൊരു മുഖക്കുരുവിന്‍റെ ഉച്ചിയിലാണ് കിടക്കുന്നതെന്ന് അവന് തോന്നി. അതിന്‍റെ ഉള്ളില്‍ ലാവ തിളച്ച് മറിയുന്നുണ്ടോ എന്ന് അവന്‍ ചെവിയോര്‍ത്തു.
     പിറ്റേന്ന് ക്ലാസ്സിലെത്തിയതും രോഹന്‍ ഫിലിപ്പിന്‍റെ കണ്ണുകള്‍ ഒരൊറ്റക്കുതിപ്പിന് ടിനയുടെ ഇടംകവിളിലെ മുഖക്കുരുവില്‍ ചെന്ന് പറ്റി. മുഖക്കുരു മായികമായ ഒരു പുഞ്ചിരിയോടെ അവനെ മാടിവിളിച്ചു. അവന്‍റെ ചൂണ്ട് വിരല്‍ പൊട്ടിത്തരിച്ച് അവന് മുന്നേ പാഞ്ഞു. വിരല്‍ സ്പര്‍ശമേറ്റ് ഇക്കിളിപ്പെട്ട മുഖക്കുരു അവന്‍റെ ചുണ്ടുകളെ വലിച്ചടുപ്പിച്ചു.
     അപ്പോഴാണ് ഇംഗ്ലീഷ് ടീച്ചര്‍ ക്ലാസ്സിലേക്ക് കടന്ന് വന്നത്. ടീച്ചര്‍ ഞെട്ടി നിലവിളിച്ചു.
ڇ   യു സ്കൗണ്ട്രല്‍!چ
     ഓര്‍ക്കാപ്പുറത്ത് ടീച്ചര്‍ ഇംഗ്ലീഷ് വലിച്ചെറിഞ്ഞ് മലയാളം കൈയിലെടുത്തു.
    നീയൊക്കെ സ്കൂളില് വരുന്നത് ഈവക വൃത്തികേട് കാണിക്കാനാണല്ലേ? കടക്ക് പുറത്ത് രണ്ടെണ്ണോം! ചെന്ന് മാഡത്തിനോട് വിവരമൊക്കെ കൃത്യായിട്ട് പറഞ്ഞ് കിട്ടുന്നതെന്താണ്ന്ന് വച്ചാല് വാങ്ങിച്ചോ?چ
     രോഹന്‍ ഫിലിപ്പാണ് ആദ്യം ക്ലാസ്സിന് പുറത്ത് കടന്നത്. ഇപ്പോള്‍ കരയും എന്ന മട്ടില്‍ മുഖക്കുരു ടിനയോടൊപ്പം പിന്തുടര്‍ന്നു. വരാന്തയില്‍ അവര്‍ കുറച്ച് നേരം മുഖം കുനിച്ച് നിന്നു. തണുത്ത നോട്ടത്തിന്‍റെ മൂര്‍ച്ച പതുങ്ങിക്കിടക്കുന്ന ഇടുങ്ങിയ കണ്ണുകളില്‍ നിന്ന് തുടങ്ങി, തിടുക്കത്തിലാരോ താഴേയ്ക്ക് വരയ്ക്കുന്ന ചിത്രത്തിലെന്നപോലെ ഉരുണ്ടൊരു മൂക്കും അകത്തേയ്ക്ക് വലിഞ്ഞ ചുണ്ടുകളും തെളിഞ്ഞ് വന്നു. ഒരുമാത്ര കഴിഞ്ഞ് എപ്പോഴും വിയര്‍പ്പിന്‍റെ നൂലരുവികള്‍ ചാലിടുന്ന കഴുത്തും കാരുണ്യലേശമില്ലാതെ പരന്ന നെഞ്ചും ചേര്‍ന്ന രൂപം അവരുടെ ഉള്ളില്‍ പ്രതിബിംബിച്ചു. ഒരു ഞെട്ടലോടെ രോഹന്‍ ഫിലിപ്പും ടിന കുരുവിളയും മുഖമുയര്‍ത്തി പരസ്പരം നോക്കി. അവരുടെ കണ്ണുകളിലെ വെളിച്ചം പാടേ അണഞ്ഞ് പോയി. ഒരു സ്വപ്നത്തിലെന്നവണ്ണം കൈകള്‍ കോര്‍ത്ത് അവര്‍ ചരല്‍ വിരിച്ച മുറ്റത്തേയ്ക്കിറങ്ങി. അവരുടെ ഷൂസിനടിയില്‍പ്പെട്ട് ചരല്‍ക്കല്ലുകള്‍ പുളഞ്ഞു. പൂട്ടിയിട്ട ഗേറ്റിന്‍റെ ഇരുമ്പഴികളില്‍ മുഖമുയര്‍ത്തി അവര്‍ പുറത്തേക്ക് നോക്കി നിന്നു!

Share:

ടോം ആന്‍ഡ് ജെറി -- ആര്‍.ലോപ

കവിത


പല്ലു കിരിക്കും വെയിലിന്‍ വട്ട-
ക്കണ്ണും നഖവും തീപ്പൂച്ച...
മെല്ലെയരിച്ചുവരും കാറ്റെലിയായ്
പിന്നില്‍പ്പമ്മീ നട്ടുച്ച
ചില്ലുജനാലപ്പിന്നിലൊടിഞ്ഞൊരു
കണ്ണട, പേന, യെഴുത്തോല...
പമ്മി വരും കവിതയ്ക്കിളവേല്ക്കാ-
നല്ലല്‍ മെടഞ്ഞൊരു പുല്പായ...
ഉന്നിയതൊന്നും പറയാനാവാ
ഞ്ഞുഴറിയെഴുത്തു മുടിഞ്ഞാലും
കല്ലുപതിച്ച പെരുംനുണ പാകിയ
വഴിയില്‍ നടന്നു മടുത്താലും
ചിതറിയ പേനക്കണ്‍ക, ളുടഞ്ഞൊരു
നിലവിളി വെടിയിലമര്‍ന്നാലും
വീണ്ടുമുയിര്‍ക്കും കവിതയ്ക്കുണ്ടെന്‍
പ്രാണനിലെന്നുമെഴുത്തോല...
വെയിലും, കാറ്റും, കവിയും കവിതയു
മെലിയും പൂച്ചയുമാവുമ്പോള്‍
തീരാക്കളിയുടെ ലഹരിയിലഴലിന്‍
പൂവുകള്‍ വിടരാ നട്ടുച്ച...

Share:

ജീവിതമോ അരങ്ങോ... ഏതാണ് സത്യം? ഒരു നോവലിസ്റ്റിന്‍റെ അന്വേഷണങ്ങള്‍

ജീവിതമോ അരങ്ങോ... ഏതാണ് സത്യം? ഒരു നോവലിസ്റ്റിന്‍റെ അന്വേഷണങ്ങള്‍

ഫ്രഞ്ച് എഴുത്തുകാരന്‍ ഡേവിഡ് ഫോയെന്‍കിനോസ് ജര്‍മ്മന്‍ ചിത്രകാരി ചാര്‍ലോട്ടിയുടെ ജീവിതം കാവ്യനോവലായി പുനര്‍സൃഷ്ടിക്കുമ്പോള്‍.
വൈക്കം മുരളി
     ജര്‍മ്മന്‍ ജ്യൂയിഷ് ചിത്രകാരിയായിരുന്ന ചാര്‍ലോട്ടി സലോമോണിന്‍റെ സംഘര്‍ഷഭരിതമായ ജീവിതത്തെ ആധാരമാക്കി ഫ്രഞ്ച് എഴുത്തുകാരന്‍ ഡേവിഡ് ഫോയെന്‍കിനോസ് രചിച്ച കാവ്യനോവല്‍ (ചീ്ലഹ ശി ഢലൃലെ) ചാര്‍ലോട്ടി (ഇവമൃഹീലേേ) ഇതിനകം തന്നെ ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരുടെയും വായനക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
     ഇരുപത്തിയാറാമത്തെ വയസ്സില്‍ 1943 ല്‍ ഓഷ്വിറ്റ്സ് ക്യാമ്പില്‍ വച്ച് ഗ്യാസ്ചേംബറിനുള്ളിലെ അന്തരീക്ഷത്തില്‍ കൊലചെയ്യപ്പെട്ട ചാര്‍ലോട്ടി സലോമോണ്‍ മരിക്കുമ്പോള്‍ അഞ്ചു മാസം ഗര്‍ഭിണിയുമായിരുന്നു. ചാര്‍ലോട്ടിയുടെ ജീവിതം? അല്ലെങ്കില്‍ തിയേറ്റര്‍ (ഘശളല? ീൃ ഠവലമൃലേ?) എന്ന ആത്മകഥാംശം നിറഞ്ഞ രചനയാണ് ഈ നോവലെഴുതുവാന്‍ തനിക്കു പ്രേരണയായതെന്നും നോവലിസ്റ്റ് തുറന്നുപറയുന്നുണ്ട്. ചാര്‍ലോട്ടിയുടെ ഹൃസ്വകാലത്തെ ജീവിതം ഹൃദയഭേദകമായ ഒരു യഥാര്‍ത്ഥകഥയാണ്.
     നാസിഭീകരതയുടെ ഏറ്റവും ഭയാനകമായ അന്തരീക്ഷത്തിനുള്ളിലാണവര്‍ അന്ന് ബര്‍ലിന്‍ നഗരത്തില്‍ ജീവിച്ചത്. ചാര്‍ലോട്ടിയുടെ കുടുംബത്തിലെ അംഗങ്ങളെ ആത്മഹത്യ ഒരു ഒഴിയാബാധപോലെ പിന്തുടര്‍ന്നിരുന്നതായി നമുക്കു തിരിച്ചറിയുവാന്‍ കഴിയും. ചാര്‍ലോട്ടിയുടെ എട്ടാമത്തെ വയസ്സില്‍ ആത്മഹത്യ ചെയ്ത മാതാവിന്‍റെ ചിത്രം ജീവിതത്തിലാകെ അവളെ വേട്ടയാടിക്കൊണ്ടിരുന്നു.
     ഡേവിഡ് ഫോയെന്‍കിനോസ് നിരവധി പുരസ്കാരങ്ങള്‍ നേടിയ ഒരെഴുത്തുകാരനാണ്. ഫ്രാന്‍സില്‍ തന്നെ ഇതിന്‍റെ ലക്ഷക്കണക്കിനു കോപ്പികളാണ് വിറ്റഴിഞ്ഞത്. നിരവധി ലോകഭാഷകളിലേക്കിത് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. എറണാകുളം പ്രസ്ക്ലബ്ബ് റോഡിലെ ബ്ലോസ്സം പുസ്തകശാലയില്‍ നിന്നും തികച്ചും യാദൃശ്ചികമായി ലഭിച്ച ഈ പുസ്തകം വലിയ പ്രതീക്ഷയോടെയൊന്നുമായിരുന്നില്ല വായിച്ചുതുടങ്ങിയത്. പക്ഷെ വായനക്കുശേഷം ചാര്‍ലോട്ടിയെന്ന ചിത്രകാരിയുടെ രൂപം മനസ്സിനെ വല്ലാതെ മഥിച്ചുകഴിഞ്ഞിരുന്നു.
     ഫോയെന്‍കിനോസ് ശരിക്കും അന്വേഷകനെപോലെ നോവലിലാകെ നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. അവളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ളിലേക്കു കടന്നുകൊണ്ട് ചാര്‍ലോട്ടി താമസിച്ചിരുന്ന ഇടങ്ങളിലേക്കുള്ള യാത്രകളെയും നമുക്കിതിനുള്ളില്‍ കാണുവാന്‍ കഴിയും. പക്ഷെ ഒരു കാവ്യനോവലായതിന്‍റെ ആഖ്യാനത്തെ സ്വരൂപിച്ചെടുക്കുവാന്‍ അദ്ദേഹം കാണിച്ച മികവിനെയാണ് ആദരവോടെ നാം തിരിച്ചറിയേണ്ടത്. റഷ്യന്‍ മഹാകവി അലക്സാണ്ടര്‍ പുഷ്കിന്‍റെ മാസ്റ്റര്‍പീസ് രചനയായ യെവ്ജെനി ഒനിജിന്‍ (1933) ലോകസാഹിത്യം കണ്ട ഏറ്റവും മികച്ച കാവ്യനോവലാണ്. ഇതിനുശേഷം ഏറ്റവും മികച്ച ഒരു കാവ്യനോവലായി അനുഭവപ്പെട്ടത് തുര്‍ക്കിയിലെ മഹാകവി നസിം ഹിക്മെത്ത് (ചമ്വശാ ഒശസാലേ) രചിച്ച എന്‍റെ രാജ്യത്തില്‍ നിന്നുള്ള മാനുഷിക ദൃശ്യങ്ങള്‍ (ഔാമി ഘമിറരെമുലെ ളൃീാ ാ്യ ഇീൗിൃ്യേ) എന്ന രചനയാണ്. അഭിനവ പുഷ്കിന്‍ എന്ന രീതിയില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യന്‍ എഴുത്തുകാരന്‍ വിക്രം സേത്തിന്‍റെ څദി സ്യൂട്ടബിള്‍ ബോയ്چ വായനയില്‍ വലിയ നിരാശയുണ്ടാക്കുകയും ചെയ്തു. പക്ഷെ ചാര്‍ലോട്ടിയുടെ ജീവിതകഥ പറയുന്ന ഈ കാവ്യനോവല്‍ അസാധാരണമായ ഒരു വായനാനുഭവമാണ് പങ്കുവച്ചത്. സാം ടെയ്ലറിന്‍റെ ഏറ്റവും മികച്ച പരിഭാഷയെക്കുറിച്ചും പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. ബ്രിട്ടനിലെ കാനന്‍ഗേറ്റ് പ്രസാധകരാണ് (ഇമിീിഴമലേ ആീീസെ ഡഗ) ഇതിന്‍റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കിയിരിക്കുന്നത്.
     ചാര്‍ലോട്ടി സലോമോണ്‍ 1917 ല്‍ ബര്‍ലിന്‍ നഗരത്തിലാണ് ജനിച്ചത്. ജീവിതകാലത്ത് അത്രയ്ക്കൊന്നും അറിയപ്പെടാതിരുന്ന ഇവരുടെ പില്‍ക്കാലത്തെ രൂപം ജര്‍മ്മനി കണ്ട ഏറ്റവും മികച്ച ചിത്രകാരിയെന്ന നിലക്കാണ്. ഒരു ഗാന-നാടകമായെഴുതിയ (ടീിഴ ുഹമ്യ) څജീവിതം? അല്ലെങ്കില്‍ തിയേറ്ററില്‍چ നൂറ്റിയന്‍പതോളം മഹത്തായ ചിത്രങ്ങളിലൂടെയാണ് അവര്‍ തന്‍റെ ജീവിതകഥ പറയുന്നത്. ഏതാണ്ട് എഴുനൂറ്റിയറുപത്തിയൊന്‍പതോളം രചനകളുടെ ദീപ്തമായ ദൃശ്യം ഇതിനെ ഏറെ ശ്രദ്ധേയമാക്കുന്നുണ്ട്. നാസികളുടെ ഭീകരതയില്‍ നിന്നും വിട്ട് ഒളിച്ചു താമസിക്കുമ്പോള്‍ തെക്കന്‍ ഫ്രാന്‍സിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് രണ്ടുവര്‍ഷക്കാലം കൊണ്ടാണിതവര്‍ പൂര്‍ത്തിയാക്കിയത്. പില്‍ക്കാലത്തിത് സിനിമകളെയും നാടകങ്ങളെയും ഓപ്പറകളെയും തീവ്രമായ രീതിയില്‍ സ്വാധീനിച്ചിട്ടുമുണ്ട്. അജാതനായ ശിശുവിനൊപ്പം ഓഷ്വിറ്റ്സിലെ ഗ്യാസ് ചേംബറില്‍ ചാര്‍ലോട്ടിയുടെ ജീവിതം അവസാനിച്ചപ്പോള്‍ ജര്‍മ്മനി കണ്ട ഏറ്റവും മികച്ച ആധുനിക ചിത്രകാരികളിലൊരാളാണ് ഇല്ലാതായത്.
     ചെറിയ രീതിയില്‍ ഫിക്ഷനൈസ് ചെയ്ത ഒരോര്‍മക്കുറിപ്പായും ഈ രചനയെ നമുക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയും. നൂറുകണക്കിനു ചിത്രങ്ങള്‍ക്കും ടെക്സ്റ്റുകള്‍ക്കും സംഗീതപരമായ വിവരണങ്ങള്‍ക്കുമൊപ്പം സൃഷ്ടിക്കപ്പെട്ട ഈ പുസ്തകത്തെക്കുറിച്ച് ഈയിടെ നെറ്റില്‍ പരതിയപ്പോള്‍ താങ്ങാനാവാത്ത വിലയാണ് രേഖപ്പെടുത്തി കണ്ടത്. ക്ലാസിക് രചനകള്‍ വായനക്കാരിലേക്കെത്തിച്ചേരുന്നതിലുള്ള പരിമിതികള്‍ കൂടുതല്‍ ദുഃഖമുണ്ടാക്കുന്നു.
     ചാര്‍ലോട്ടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ആംസ്റ്റര്‍ഡാമിലെ വിഖ്യാതമായ ഒരു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. നോവലിസ്റ്റായ ഡേവിഡ് ഇത് തേടിപ്പോയതിന്‍റെ ഓര്‍മകളും ഈ നോവലിലുണ്ട്.
     ഒന്നാം ലോകമഹായുദ്ധകാലത്താണ് ചാര്‍ലോട്ടിയുടെ ജനനം. ബര്‍ലിനിലെ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്ട്സില്‍ ചേര്‍ന്നു പഠിക്കുവാനുള്ള അവസരവും അവള്‍ക്കു ലഭിച്ചിരുന്നു. ജൂതര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇത്തരം അവസരങ്ങള്‍ അവളുടെ കഴിവിനെ തിരിച്ചറിഞ്ഞ ഒരു പ്രൊഫസറുടെ സഹായത്താലാണ് നേടിയെടുത്തത്.
     ഒരു ശവകുടീരത്തിലെ ശിലാഫലകത്തില്‍ തന്‍റെ പേരുവായിക്കുവാന്‍ ചാര്‍ലോട്ടി പഠിച്ചിരുന്നു എന്ന രീതിയിലാണ് ഫോയെന്‍കിനോസിന്‍റെ നോവല്‍ തുടങ്ങുന്നത്. നോവല്‍ ശരിക്കും സലോമോണ്‍ കുടുംബത്തിന്‍റെ കഥയുടെ പുനരാഖ്യാനമാണ്. ജര്‍മ്മനിയിലെ മ്യൂസിയത്തിലാണ് നോവലിസ്റ്റ് 2004 ല്‍ ചാര്‍ലോട്ടിയുടെ څജീവിതം? അല്ലെങ്കില്‍ തിയേറ്റര്‍چ എന്ന രചനയുമായി നേരില്‍ കണ്ടുമുട്ടുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ അതദ്ദേഹത്തെ വല്ലാതെ വശീകരിച്ചു കഴിഞ്ഞിരുന്നു. അതിനെക്കുറിച്ചൊരു നോവല്‍ രചിക്കണമെന്ന ആഗ്രഹം അന്ന് മുളയിട്ടതാണ്. നിരവധി വര്‍ഷത്തെ വേട്ടയാടലുകള്‍ക്കുശേഷം അദ്ദേഹം അതിനു മുന്നില്‍ സമര്‍പ്പിക്കപ്പെടുകയായിരുന്നു. ഫ്രഞ്ച് ഭാഷയില്‍ 2014 ലാണ് ആദ്യ നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. ഫോയെന്‍കിനോസ് ഇതിനെക്കുറിച്ച് പറയുന്നത് ഏതു കലാസൃഷ്ടിയായാലും അത് ശരിക്കും അതിന്‍റെ സ്രഷ്ടാവിനെ പുറത്തുകൊണ്ടുവരണം. ചാര്‍ലോട്ടിയുടെ ജീവിതത്തെക്കുറിച്ചെഴുതുമ്പോള്‍ നോവലിസ്റ്റ് ഒരു മായാവലയത്തില്‍ പെടുകയായിരുന്നു. തന്‍റെ ജീവിതം തന്നെ ഇതിനുവേണ്ടിയുള്ള ഒന്നായിരുന്നോ എന്നദ്ദേഹം സംശയിക്കുന്നുമുണ്ട്. ജര്‍മ്മന്‍ അക്കാദമിയില്‍ അധികനാള്‍ ചാര്‍ലോട്ടിക്ക് പഠിക്കുവാന്‍ കഴിഞ്ഞില്ല. തന്‍റെ മികച്ച ഒരു രചന ജൂതയായതുകൊണ്ട് തഴയപ്പെട്ടതില്‍ അവള്‍ക്ക് നിരാശ തോന്നി.
     അപകടകരമായ സാഹചര്യങ്ങളില്‍ അവള്‍ക്ക് ഫ്രാന്‍സിലേക്ക് പലായനം ചെയ്യേണ്ടതായി വന്നു. ഇതിനിടയില്‍ അധികാരികള്‍ അവളെ ഒരു തടവുക്യാമ്പില്‍ പെടുത്തിയെങ്കിലും അവള്‍ക്കവിടെ നിന്നു രക്ഷപ്പെടുവാന്‍ കഴിഞ്ഞത് ഒരു നാസി ഓഫീസറുടെ സഹായത്തോടെയായിരുന്നു. കലയെ സ്നേഹിക്കുന്നതില്‍ വേറിട്ട പരിമിതികള്‍ ഒന്നുമുണ്ടായിരുന്നില്ല. പുറത്തു വന്നതിനുശേഷം രണ്ടു വര്‍ഷക്കാലത്തോളം പൂര്‍ണമായ ഏകാന്തതയോടൊപ്പമുള്ള ഒരു ജീവിതമായിരുന്നു അവളുടേത്. അക്കാലത്ത് ആത്മകഥാംശം നിറഞ്ഞ ചിത്രങ്ങളുടെ രചനകള്‍, പ്രതിബിംബങ്ങള്‍, വാക്കുകള്‍ എന്തിന് സംഗീതപരമായ രചനകള്‍പോലും അവളുടെ ഭാഗത്തുനിന്നുണ്ടായി. ഇതിലൂടെയാണ് തന്‍റെ ജീവിതകഥയുടെ ചുരുളുകള്‍ നിവര്‍ത്തുവാന്‍ അവള്‍ക്കു കഴിഞ്ഞത്. ഘശളല? ീൃ ഠവലമൃലേ എന്ന മഹാരചനയുടെ പിറവി ഇവിടെ നിന്നാണുണ്ടാകുന്നത്. മാതാവിന്‍റെ മരണത്തിനുശേഷം ജര്‍മ്മനിയില്‍ ഏറെ അറിയപ്പെട്ടിരുന്ന ഡോക്ടറായ പിതാവിന് അവളെ എങ്ങനെയും ജര്‍മ്മനിക്കു പുറത്തേക്കു കൊണ്ടുവന്ന് രക്ഷിക്കണമെന്ന ആഗ്രഹമാണുണ്ടായിരുന്നത്. അങ്ങനെയാണവള്‍ ഫ്രാന്‍സിലേക്കുവന്നത്. രണ്ടാനമ്മയും സംഗീതജ്ഞയുമായ പൗളയില്‍ നിന്നുള്ള സഹായവും അവളെ നിലനിര്‍ത്തുകയായിരുന്നു. പൗളയെ സംഗീതം പഠിപ്പിക്കുവാന്‍ വന്ന ആല്‍ഫ്രഡുമായവര്‍ ഏറെയടുക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സില്‍ കഴിയുമ്പോഴാണ് കാമുകനില്‍ നിന്നുമവള്‍ ഗര്‍ഭിണിയാകുന്നത്. നാസികള്‍ ഫ്രാന്‍സിലേക്കും കടന്നുകയറിക്കഴിഞ്ഞിരുന്ന ഒരു കാലത്ത് ജൂതവംശജര്‍ക്ക് അവിടെയും ഒറ്റപ്പെടലിന്‍റെ നിസ്സഹായത ഏറ്റുവാങ്ങേണ്ടതായിവന്നു. ഇരുപത്തിയാറാമത്തെ വയസ്സില്‍ താനെഴുതുകയും ചിത്രീകരിച്ചതുമായ രചന ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചതിനുശേഷം അവള്‍ക്കു നാസികള്‍ക്കു മുന്നില്‍ കീഴടങ്ങേണ്ടതായി വന്നു. ഓഷ്വിറ്റ്സിലെ ഗ്യാസ് ചേംബറില്‍ തകര്‍ന്നുവീണ ചാര്‍ലോട്ടിയുടെ ജീവിതം ഇന്നും അവളെപ്പറ്റി ഓര്‍ക്കുന്നവരെ ദുഃഖത്തിലാഴ്ത്തും.
     സമാധാനകാലം വരെ അവളുടെ മഹത്തായ രചന സുരക്ഷിതമാക്കിവച്ചതിനുശേഷം അവസാനം ആംസ്റ്റര്‍ഡാമിലെ മ്യൂസിയത്തിലെത്തിക്കുകയായിരുന്നു. എല്ലാ വര്‍ഷവും ഇതിന്‍റെ കാഴ്ചക്കായി നിരവധി ആസ്വാദകര്‍ ഇന്നും അവിടെയെത്തിച്ചേരാറുണ്ട്. മരിക്കുമ്പോള്‍ അവള്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. അജാതനായ കുട്ടിയുടെ നിയോഗവും ചാര്‍ലോട്ടിക്ക് തടയുവാന്‍ കഴിഞ്ഞില്ല.
     ചാര്‍ലോട്ടിയുടെ ദുരന്തപൂര്‍ണമായ ജീവിതത്തെക്കുറിച്ച് എഴുതുമ്പോള്‍ ഡേവിഡ് ഫോയെന്‍കിനോസിന് വല്ലാത്ത മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടതായിവന്നിരുന്നു. ജീവിതത്തെക്കുറിച്ചുള്ള അവളുടെ വൈകാരികഭാവങ്ങളെ സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെയാണ് അവതരിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചത്. ആകെ തകര്‍ന്ന അവസ്ഥയിലും കലയ്ക്കു വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവയ്ക്കുവാന്‍ ചാര്‍ലോട്ടി ശ്രമിച്ചിരുന്നു. സലോമോണ്‍ കുടുംബത്തിന്‍റെ തീരായാതനകള്‍ നിറഞ്ഞ ആത്മഹത്യാമുനമ്പുകളിലൂടെയുള്ള യാത്രകളും വളരെ ശക്തമായി ചിത്രീകരിക്കുവാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.  വായനക്കാരെ നിരന്തരം വേട്ടയാടുന്ന ചാര്‍ലോട്ടിയുടെ ജീവിതകഥ നോവലായി പുറത്തുവന്നപ്പോള്‍ അന്നത്തെ ജീവിതസാഹചര്യങ്ങളുടെ ദുരന്തപൂര്‍ണമായ തലങ്ങളാണ് പുറത്തുവന്നത്. ചെറുപ്പക്കാരിയായ ഈ ചിത്രകാരിയുടെ ജീവിതനിയോഗങ്ങള്‍ക്കു ജീവന്‍ പകര്‍ന്നു കൊടുക്കുവാനും നോവലിസ്റ്റിനു കഴിഞ്ഞിരിക്കുന്നു. സര്‍ഗാത്മകമായ ഭാവങ്ങളുടെ ആവിഷ്ക്കാരത്തിലൂടെയുള്ള ഒരു മഹാവിജയമാണ് നോവലിസ്റ്റ് നേടിയെടുത്തിരിക്കുന്നത്. കവിതയിലൂടെ ഇതിന്‍റെ ആഖ്യാനം നിറവേറ്റുവാനുള്ള തീരുമാനവും ഏറെ ഉചിതമായെന്നു തോന്നുന്നു. പരിഭാഷയിലൂടെയാണെങ്കിലും ഫോയെന്‍കിനോസിന്‍റെ രചനക്ക് ഒരു പുനര്‍ഭാഷ്യം കൊടുക്കുവാന്‍ സാം ടെയിലര്‍ക്കു കഴിഞ്ഞിരിക്കുന്നു. കവിത അത്രമേല്‍ വായനക്കാരുടെ മനസ്സിനെ സ്വാധീനിക്കുകയും ചെയ്യും. ലോകമഹായുദ്ധകാലത്തെ ജൂതരുടെ ദുരിതപൂര്‍ണമായ ഒരു ചരിത്രപശ്ചാത്തലവും ഈ നോവലില്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്.
     സലോമോണ്‍ കുടുംബത്തിലെ ഒരംഗത്തിനുപോലും അവരുടെ വ്യാധിബാധിച്ച വിധിയില്‍ നിന്നും ഒഴിവാകുവാന്‍ കഴിഞ്ഞിരുന്നില്ല. ചാര്‍ലോട്ടിയെപോലെ അവരിലോരോരുത്തരും മരണത്തെ തൊട്ടുമുന്നില്‍ കണ്ടിരുന്നു. അവളുടെ മാതാവിന്‍റെ മരണത്തിനും അമ്മായിയുടെ മരണത്തിനുമിടയില്‍ പതിമൂന്നുവര്‍ഷക്കാലത്തെ ദൂരമുണ്ടായിരുന്നു. വീണ്ടും മറ്റൊരു പതിമൂന്നുവര്‍ഷക്കാലം കൂടി മാതാവിന്‍റെ മരണത്തിനും പിതാമഹിയുടെ മരണത്തിനുമിടക്കുണ്ടായിരുന്നു. അതെ ഏതാണ്ട് ഒരേ കാലയളവ്. അവരെല്ലാവരും തന്നെ മരണത്തെ സ്വീകരിച്ചത് ഏതാണ്ട് ഒരേ രീതിയിലുമായിരുന്നു. ശൂന്യതയിലേക്കുള്ള ഒരെടുത്തുചാട്ടം എന്നു മാത്രമെ ഇതിനെ വിശേഷിപ്പിക്കാനാവൂ. ഇവിടെ മരണത്തിനു മൂന്ന് വേറിട്ട പ്രായമാണുണ്ടായിരുന്നത്. പെണ്‍കുട്ടി, മാതാവ്, പിതാമഹി. അതുകൊണ്ട് ഒരു പ്രായത്തിനും വേണ്ടത്ര വില കല്‍പിക്കാനാവില്ല. ചാര്‍ലോട്ടി ക്യാമ്പിലേക്കു പോകുന്നതിനിടയിലാണ് ഇങ്ങനെ ആലോചിച്ചത്. 1940+13=1953. അങ്ങനെ 1953 ശരിക്കും അവളുടെ ആത്മഹത്യയുടെ വര്‍ഷമാണ്. അതിനു മുമ്പ് മരണം അവളെ വന്നു കൊണ്ടുപോയില്ലെങ്കില്‍ പക്ഷെ അപ്പോഴൊക്കെയും അവള്‍ ചെയ്യേണ്ടതായ രചന അവള്‍ക്കുള്ളില്‍ തന്നെ നിശ്വാസമുയര്‍ത്തിക്കൊണ്ടിരുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ ജീവിതത്തെക്കുറിച്ചവള്‍ ചിന്തിച്ചുകൊണ്ടേയിരുന്നു. ഒരു നോവല്‍ പോലെ തന്‍റെ ഓര്‍മകള്‍ക്ക് അവള്‍ക്ക് ചിത്രങ്ങളുടേതായ രൂപമാറ്റം ജനിപ്പിച്ചുകൊടുക്കണം. ഓര്‍മകളെ ഒരു നോവല്‍ പോലെ പെയിന്‍റു ചെയ്യേണ്ടിയിരിക്കുന്നു. ചിത്രം വരക്കലും എഴുത്തും ഓര്‍മകള്‍ക്കൊപ്പം വളരേണ്ടിയിരിക്കുന്നു. ഒരു കലാസൃഷ്ടിയുടെ ജനനം കൊണ്ട് ഒരു ലോകത്തിന്‍റെ സൃഷ്ടിയാണവള്‍ ആഗ്രഹിച്ചത്. അങ്ങനെ തന്‍റെ രചനയായ څജീവിതം? അല്ലെങ്കില്‍ തിയേറ്റര്‍چ പ്രകമ്പനങ്ങള്‍ക്കിടയിലെ സംവാദമായി രൂപാന്തരപ്പെടണം. ഭൂതകാലത്തെ പുനര്‍സൃഷ്ടിച്ചെടുക്കുവാന്‍ ഇവയുടെതായിട്ടുള്ള ഒരു സമന്വയമാണ് ആവശ്യമായിട്ടുള്ളത്.
     വര്‍ണങ്ങളും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും ചേര്‍ന്ന് ചമയിച്ചൊരുക്കുന്ന ഒരു ലോകം. അതാണ് ചാര്‍ലോട്ടിയുടെ രചനയെന്ന് നോവലിസ്റ്റ് തിരിച്ചറിയുന്ന നിമിഷങ്ങള്‍ സൃഷ്ടിയുടെ ഒരു അരിപ്പയിലൂടെ കടന്നുവരുന്ന ഒരു ജീവിതമായിരുന്നു ചാര്‍ലോട്ടിയുടെത്. യഥാര്‍ത്ഥമായ ഒന്നിന്‍റെ വികൃതമാക്കലായിരുന്നു അവളാഗ്രഹിച്ചിരുന്നത്. അവളുടെ ജീവിതാഖ്യാതാക്കള്‍ ഇവിടെ കഥാപാത്രങ്ങളായി മാറുന്നു. ഒരു അരങ്ങിലെന്നതുപോലെ അവരെ ആദ്യമെ തന്നെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാമുകനായ ആല്‍ഫ്രഡ് വോള്‍ഫ് സോഹന്‍ ഇവിടെ ദേബര്‍ലോഹനായി മാറുന്നു. സലോമോണ്‍ കുടുംബം കാന്‍ കുടുംബമായി രൂപാന്തരപ്പെടുന്നു. ഇവിടെ ചാര്‍ലോട്ടി ഒരു മൂന്നാം ആഖ്യാനത്തിന്‍റെ രൂപമായി മാറുകയാണ്. ഇവയെല്ലാം യാഥാര്‍ത്ഥ്യമാണെങ്കില്‍ ഈ അകറ്റല്‍ ശരിക്കും ആവശ്യമായി അനുഭവപ്പെടുന്നു. കഥയിലെ യഥാര്‍ത്ഥമായ സ്വാതന്ത്ര്യം നേടിയെടുക്കണമെങ്കില്‍ ഭ്രമാത്മകത വളരെ എളുപ്പത്തില്‍ പൊട്ടി പുറത്തുവരേണ്ടതായിട്ടുണ്ട്. സൃഷ്ടി തീരുമ്പോള്‍ അവര്‍ക്കു മാനുഷികമായ ഒരു തലത്തില്‍ നിന്നും അപ്രത്യക്ഷയായേ മതിയാകൂ. ഇതിനുവേണ്ടി എല്ലാം ത്യജിക്കേണ്ടതായിട്ടുമുണ്ട്. അവളുടെ ലോകത്തിന്‍റെ അഗാധതയില്‍ നിന്ന് അവളെ പുനര്‍സൃഷ്ടിക്കുവാന്‍ ഇതനിവാര്യവുമാണ്. മാനുഷീക തലത്തില്‍ നിന്നുള്ള പരമമായ മോചനം തന്നെയാണിത്. സുഹൃത്തായ മോറിദിസ് അവള്‍ കൈമാറിയ സൂട്ട് കേസ് തുറന്നു നോക്കുന്നില്ല. അപ്പോള്‍ അവള്‍ പറഞ്ഞ വാക്കുകളാണ് അയാളെ അസ്വസ്ഥനാക്കിയത്. ഇതിനുള്ളിലെന്‍റെ ജീവിതമാണ്. ആംസ്റ്റര്‍ഡാമിലെ മ്യൂസിയത്തിലത് എത്തിക്കുന്നത് വരെ അയാള്‍ അശാന്തനായിരുന്നു.
     ഈ നോവല്‍ ചാര്‍ലോട്ടി എന്ന ചിത്രകാരിയുടെ ജീവിതമാണ്. ഡേവിഡ് ഫോയെന്‍കിനോസ് ഒരു നിയോഗം പോലെ അത് രേഖപ്പെടുത്തുന്നു എന്നുള്ളതേയുള്ളൂ. എന്താണ് ജീവിതം? എന്താണ് തിയേറ്റര്‍? ഇവിടെ സത്യമേതെന്ന് ആര്‍ക്കാണറിയുവാന്‍ കഴിയുക. ചാര്‍ലോട്ടിയുടെ കഥ നമുക്കായി സ്വരൂപിച്ചുതന്ന ഫോയെന്‍കിനോസിനോട് നാം കടപ്പെട്ടിരിക്കുന്നു.


Share:

വി.ജെ ജെയിംസ് വ്യത്യസ്ത രചനകളുടെ സ്രഷ്ടാവ് -- സി. ഗ്ലാഡിസ് ഒ.എസ്.എസ്


പച്ചമനുഷ്യരുടെ പച്ചയായ ജീവിതം കഥകള്‍ക്കിടയില്‍ മൂല്യവത്തായ ദര്‍ശനങ്ങളിലൂടെ കോര്‍ത്തുവച്ചുകൊണ്ട് മനോഹരമായ കൃതികള്‍ മലയാള സാഹിത്യത്തിനു നല്കിയ എഴുത്തുകാരനാണ് 2017ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ഈയിടെ നേടിയ ചങ്ങനാശ്ശേരിക്കാരനായ വി.ജെ. ജെയിംസ്. അന്വേഷണങ്ങളിലൂടെയുള്ള കാലാനുഗതമായ തുടര്‍ച്ചയാണ് ജെയിംസിന്‍റെ എഴുത്തുകള്‍. വ്യത്യസ്തമായ പ്രമേയങ്ങള്‍ എഴുതി സാഹിത്യത്തിന്‍റെ പഴയ ചട്ടക്കൂടുകളില്‍ നിന്നും വഴിമാറി നടക്കുന്ന എഴുത്തുകാരന്‍.
ഒരു എഴുത്തുകാരന്‍റെ എഴുത്തനുഭവം വായിക്കുമ്പോള്‍ എഴുത്തുകാരനെ കൂടുതല്‍ ആഴത്തില്‍ അറിയാന്‍ വായനക്കാരനു കഴിയുന്നു. ഓരോ മനുഷ്യനിലും സദാ നിലകൊള്ളുന്ന നന്മയിലുള്ള വിശ്വാസമാണ് എഴുത്തിനു പ്രചോദനമാകുന്നത്. വി.ജെ ജെയിംസിന്‍റെ അഭിപ്രായത്തില്‍ കാല്പനികതയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയിലുള്ള നേര്‍ത്ത നൂല്‍പ്പാലത്തിലൂടെയുള്ള സഞ്ചാരമാണ് ഓരോ എഴുത്തുസൃഷ്ടിയുടെയും മനോഹാരിത.
    പ്രകൃതിയുമായി വിലയം പ്രാപിച്ച് ഓരോ എഴുത്തുകാരനും ഒരു തപസ്സുപോലെ ജീവിതം ഉഴിഞ്ഞുവയ്ക്കുന്നു.  ആദ്യ നോവലായ 'പുറപ്പാടിന്‍റെ പുസ്തകം' പന്ത്രണ്ടുവര്‍ഷം  കൊണ്ടാണ്  ജെയിംസ് പൂര്‍ത്തിയാക്കിയത്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്തിന്‍റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി  കൊച്ചിയിലെ ഒരു ചെറിയ തുരുത്തില്‍ എത്തി. അവിടെ താമസിച്ച് വ്യത്യസ്തമായ ഒരു ഭൂമിക അനുഭവിച്ചതാണ് 'പുറപ്പാടിന്‍റെ  പുസ്തക' ത്തിലേക്ക് വി.ജെ യെ നയിച്ചത്. നോവല്‍ രചനാകാലഘട്ടത്തില്‍ പലപ്പോഴും  അദ്ദേഹം ആ തുരുത്തിലെത്തുകയും അതിന്‍റെ ഭൂമിശാസ്ത്രപരമായ ഭാഷാവഴക്കങ്ങളും മിത്തും സ്വായത്തമാക്കുകയും ചെയ്തു. അങ്ങനെ നോവലിനു പശ്ചാത്തലം രൂപപ്പെടുത്തി. പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ച് എഴുതിയ നോവലാണ് പുറപ്പാടിന്‍റെ പുസ്തകം.
    ജെയിംസിന്‍റെ 'നിരീശ്വരന്‍' എന്ന നോവലിനാണ് 2017 - ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ഈ വര്‍ഷം ജനുവരി 23-നായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.  ഭക്തിയും വിശ്വാസവും കപടമായി മാറുന്ന ഇക്കാലഘട്ടത്തില്‍ വായനക്കാരന്‍റെ മനസ്സില്‍ തിരിച്ചറിവിന്‍റെ ഒരുപാടു ചോദ്യങ്ങളുയര്‍ത്തുന്ന നോവലാണ് څനിരീശ്വരന്‍چ. ഈശ്വരവിശ്വാസത്തെ പരിഹസിച്ച് ദേവത്തെരുവിനെ ആഭാസത്തെരുവാക്കി മാറ്റിയ മൂന്നു ചെറുപ്പക്കാര്‍. ദേവനുപകരം നിരീശ്വരന്‍ എന്ന വിമത ദൈവപ്രതിമയെ സൃഷ്ടിച്ച സൃഷ്ടികര്‍ത്താക്കള്‍. ഗ്രാമീണമനുഷ്യരുടെ നിത്യജീവിതപ്രശ്നങ്ങള്‍ക്ക് വിമതദൈവം പരിഹാരമായി മാറിയപ്പോള്‍ സൃഷ്ടിതാക്കള്‍ക്കുപോലും സംഹരിക്കാന്‍ കഴിയാത്തവിധം ശക്തിയായി നിരീശ്വരന്‍  മനുഷ്യമനസ്സില്‍ പടുവൃക്ഷമായി വളരുന്ന കാഴ്ചയാണ് നോവലില്‍ ഉടനീളം അനുവാചകനു കാണാന്‍ കഴിയുന്നത്. 
ശരിയായ ആത്മീയതയുടെയും വിശ്വാസത്തിന്‍റെയും സാക്ഷ്യപ്പെടുത്തല്‍ ജെയിംസിന്‍റെ ഈ നോവലിലുണ്ട്. വിശ്വാസം എന്നാല്‍ ആഴമേറിയ ആത്മീയതയാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു മുമ്പിലും പതറാത്ത മനസ്സുമായി ഒരാളെ പിടിച്ചുനിര്‍ത്തുന്ന ഊര്‍ജം. ആത്മീയത വെറും കാട്ടിക്കൂട്ടലായി മാറാതെ, ഞാന്‍ എന്ന ഭാവം മാറി എല്ലാറ്റിനെയും സമത്വത്തോടെ ഉള്‍ക്കൊള്ളാന്‍ കഴിയലാണത്. 'നിരീശ്വരന്‍' എന്നു പേരുള്ള ഈ നോവല്‍ ഒരു ഈശ്വര നിഷേധമല്ല, മറിച്ച് ഈശ്വരനെ ഉള്‍ക്കൊള്ളലാണ്. ഗന്ധം, പ്രതിമ, വൃക്ഷം തുടങ്ങിയ ബിംബ രൂപകല്പനകളിലൂടെ യഥാര്‍ത്ഥ വിശ്വാസത്തെ പരിശോധിക്കാനുള്ള ശ്രമമാണ് നോവലില്‍ നടക്കുന്നത്. നാട്ടിന്‍പുറത്തെ സാധാരണക്കാര്‍ക്ക് നിരീശ്വരന്‍ എന്ന ദൈവം അത്ഭുതമായി മാറി. സത്യസന്ധതയോടെ ലക്ഷ്യങ്ങള്‍ക്കു പിറകേ യാത്രചെയ്യുന്ന സാധാരണജനങ്ങള്‍ക്ക് ആത്മീയ ഉണര്‍വ് ലഭിക്കുന്നു. വേശ്യയെ പരിശുദ്ധയാക്കണേ എന്ന നര്‍മ്മത്തില്‍ ചാലിച്ച പ്രാര്‍ത്ഥനയില്‍  വേശ്യയില്‍ നിന്ന് മികച്ച ഒരു മനുഷ്യവ്യക്തിയായി  മാറുന്ന ജാനകി,  രക്ഷിക്കണേ എന്ന പ്രാര്‍ത്ഥനയില്‍ ബുദ്ധിഭ്രമം മാറിപ്പോകുന്ന സുമിത്രന്‍, ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ വീണ നാലു പെണ്‍മക്കളുടെ അമ്മയായ അന്നാമ്മ തുടങ്ങി സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന പ്രതിഷ്ഠയാണ് നിരീശ്വരന്‍. കാലം, ദേശം, സമയം തുടങ്ങിയവയെ കരുതലോടെ സമ്മേളിപ്പിച്ചിരിക്കുന്നു ഈ നോവലില്‍.
ആന്‍റണി, ഭാസ്കരന്‍, സഹീര്‍ എന്ന പുത്തന്‍ തലമുറയിലെ യുക്തിവാദികള്‍  മദ്യത്തിനും ലൈംഗിക ആസക്തിക്കും മുന്‍തൂക്കം നല്കി ഈശ്വരനിഷേധികളായി മാറി വിപ്ളവാത്മകത പ്രകടിപ്പിച്ച് ജീവിതം തകര്‍ത്തു കളയുമ്പോള്‍ അര്‍ണോസ്, ഈശ്വരന്‍ എമ്പ്രാന്തിരി, സെയ്ദ് എന്നീ പഴയ തലമുറ ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളില്‍ ജീവിതം തകര്‍ന്നുപോയിട്ടും ആന്തരികതയും ആത്മീയതയും നഷ്ടമാകാതെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്ന കാഴ്ച  നോവലില്‍ കാണാന്‍ കഴിയും. വര്‍ഷങ്ങളോളം കോമയില്‍ക്കിടന്ന ഇന്ദ്രജിത്ത് ജീവിതത്തിലേക്കു തിരിച്ചുവരുന്നത് വായനക്കാരന്‍റെ മനസ്സില്‍ വേദനയായി നില്ക്കുന്നു. പ്രായമായ തന്‍റെ പത്നിയെയും മക്കളെയും ഉള്‍ക്കൊള്ളാന്‍ കഴിയാതെ യൗവനം വിട്ടുമാറാത്ത ഇന്ദ്രജിത്തിന്‍റെ അവസ്ഥയെ മനശ്ശാസ്ത്രപരമായി അവതരിപ്പിച്ചിരിക്കുന്നു നോവലില്‍. വായനക്കാരനെ ഏറെ നൊമ്പരപ്പെടുത്തുന്ന നിരവധി കഥാപാത്രങ്ങളുടെ ഉള്‍ച്ചേരലുകളുണ്ട് ഈ കൃതിയില്‍. പതിവ്രതയായ ഭാര്യ സുധയുടെ പരിചരണമോ പ്രാര്‍ത്ഥനയോ അല്ലെങ്കില്‍ മേഘയുടെ ആത്മസമര്‍പ്പണം ആണോ അയാളെ ഉണര്‍ത്തിയതെന്ന ചോദ്യവും അവശേഷിക്കുന്നു.
       പ്രധാന കഥാപാത്രമായ റോബര്‍ട്ടോ എന്ന ശാസ്ത്രജ്ഞനെ വി.ജെ ജെയിസ് അവതരിപ്പിക്കുമ്പോള്‍ നന്മയുടെ വ്യക്തിത്വത്തോടൊപ്പം തന്നെ ഗന്ധം ഉപയോഗിക്കേണ്ട മേഖലയുടെ ഗവേഷണവും നോവലിലൂടെ അവതരിപ്പിക്കുന്നു. പിരിമുറുക്കങ്ങള്‍ അയച്ചുകളയാന്‍ സ്ത്രീശരീരത്തെ തേടുന്ന ആന്‍റണി എന്ന ചെറുപ്പക്കാരന്‍ ജാനകിയെ പിഴച്ചവള്‍ എന്നു മുദ്രകുത്തുമ്പോള്‍ റോബര്‍ട്ട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഈ നോവലില്‍. അവള്‍ പിഴച്ചവള്‍ എങ്കില്‍ പിഴപ്പിച്ച നീയും പിഴച്ചവന്‍ അല്ലേ? ഇത്തരത്തില്‍ ഒരുപിടി നേര്‍ചോദ്യങ്ങള്‍ അനുവാചകനിലേക്ക് ഈ നോവല്‍ ഉയര്‍ത്തുന്നുണ്ട്. മതത്തെയോ വ്യക്തിയെയോ ഈ നോവല്‍ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്നില്ല. മറിച്ച് ശാസ്ത്രവും ഫിലോസഫിയും മിത്തും ഉള്‍ച്ചേര്‍ത്ത് മനുഷ്യജീവിതത്തിന്‍റെ നേര്‍ക്ക് ചോദ്യങ്ങള്‍ ഉയര്‍ത്തി, ശത്രുത ഒരുവക തരംതാണ അന്ധതയാണെന്ന് ബോധ്യപ്പെടുത്തി, സൗഹൃദത്തെയും മനുഷ്യബന്ധങ്ങളുടെ ആഴത്തെയും ഈ നോവല്‍ അനുവാചകഹൃദയത്തില്‍ ഉറപ്പിക്കുന്നു. നിരീശ്വരനിലൂടെ ദൈവത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ദൈവപ്രതിഷ്ഠയായ നിരീശ്വരന്‍ ദൈവമായിത്തന്നെ ഗ്രാമീണ ഹൃദയങ്ങളിലേക്ക് വിശ്വാസമായി ആഴ്ന്നിറങ്ങുന്ന കാഴ്ച ഏറെ കൗതുകം ഉളവാക്കുന്നതാണ്
സോഷ്യല്‍ മീഡിയയിലൂടെ വന്ന പുസ്തകാഭിപ്രായങ്ങളും മൗത്ത് പബ്ലിസിറ്റിയുമാണ് ജെയിംസിന്‍റെ കൃതികളെ ഏറെ പ്രശസ്തമാക്കിയത്. 2005-ല്‍ പുറത്തിറക്കിയ 'ദത്താപഹാരം' ഫെയ്സ്ബുക്കില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ്. പ്രാകൃതം എന്നാല്‍ ഒരു വ്യക്തിയുടെ സ്വത്വം അഥവാ തനിമയാണ്. ആ തനിമയില്‍ കൃത്രിമത്വം കലര്‍ന്നാല്‍ താളം തെറ്റും. പ്രകൃതിയിലൂടെ അതു പ്രതിഫലിക്കും. ഓരോ മനുഷ്യന്‍റെയും ഉള്ളിന്‍റെ ഉള്ളില്‍ സ്വന്തം തനിമയിലേക്ക,് പ്രകൃതിയിലേക്ക് മടങ്ങാനുള്ള പ്രേരണയുണ്ട്. തനിമയുള്ള പൂര്‍ണലയമാണ് 'ദത്താപഹാരം'.  മനുഷ്യനെ പ്രകൃതിയിലേക്ക് മടക്കാന്‍, പ്രകൃതിയെ ഒന്നായി കാണാന്‍ ഈ നോവല്‍ പ്രേരിപ്പിക്കുന്നു.
       അഭിലാഷങ്ങളുടെ ആഖ്യാനത്തിലൂടെ സമൂഹം, അധികാരം, സമ്പത്ത്, ശാസ്ത്രം, ജ്ഞാനം, വിദ്യ എന്നിവയെപ്പറ്റിയെല്ലാം ചില മറു ചോദ്യങ്ങള്‍ അനുവാചകനോടു ചോദിക്കുന്ന നോവലാണ് 'ചോരശാസ്ത്രം'. പുരാവൃത്തവും ചരിത്രവും ശാസ്ത്രവും പഠിച്ച പ്രൊഫസര്‍ ഒരു സാധാരണ കള്ളനെ മോഷണത്തിന്‍റെ സാങ്കേതിക വിദ്യകള്‍ പഠിപ്പിച്ച് മഹാ തസ്ക്കരനാക്കി മാറ്റുകയും ഒടുവില്‍ ചോരശാസ്ത്രത്തിന്‍റെ നിഗൂഢപ്രമാണങ്ങള്‍ ലംഘിച്ച് കള്ളന്‍ കാലിടറിവീണ് അബദ്ധത്തില്‍ താന്‍ കൊളുത്തിവിട്ട അഗ്നിപ്രളയത്തില്‍ വിലയം പ്രാപിക്കുന്നതുമാണ് ഇതിവൃത്തം.
      നോവലില്‍ കള്ളന്‍ പലതരം കെണിയില്‍ അകപ്പെടുന്നു. സോഫിയാ മരിയയുടെ വീട് കള്ളന് കെണിയായിരുന്നു - രതിയുടെയും പ്രേമത്തിന്‍റെയും കെണി. പ്രൊഫസറുടെ വീട് വാഗ്ദാനവും പ്രേരണകളും ഉള്‍ച്ചേര്‍ന്ന ചോരശാസ്ത്രത്തിന്‍റെ കെണിയായിരുന്നു. നോട്ടംകൊണ്ടു പൂട്ടുതുറക്കുന്ന, എല്ലാ നിധിയറകളും കാണാന്‍ കഴിയുന്ന കള്ളന്‍ ഒടുവില്‍, നേട്ടങ്ങള്‍ കൈക്കലാക്കി ധനവാനായിത്തീരുന്നു. ദൈവാലയം, ദേവസ്ഥാനങ്ങള്‍, കുഞ്ഞുങ്ങള്‍, അവരുടെ വസ്തുക്കള്‍, നാല്ക്കാലികള്‍, പാവപ്പെട്ടവര്‍ എന്നിവരില്‍ നിന്ന് മോഷണം അരുതെന്ന ചോരശാസ്ത്രനിയമം ലംഘിച്ച്, പട്ടര്‍ നിധിയായി കാത്തുസൂക്ഷിച്ച സ്നേഹവും അതിന്‍റെ ഓര്‍മയും (മരിച്ചുപോയ ഭാര്യയുടെയും മകന്‍റെയും ഫോട്ടോ) മോഷ്ടിച്ചപ്പോള്‍ അയാളില്‍ കുറ്റബോധം ആളിക്കത്തുകയും ജീവിതപരാജയം ഏറ്റുവാങ്ങുകയും ചെയ്തു. നോവലില്‍ ശാസ്ത്രങ്ങളുടെ അന്തിമ നിരര്‍ത്ഥകതകളില്‍പ്പെട്ടുപോകാതെ ശാന്തമായി ഉറങ്ങുവാന്‍ കൊതിക്കുന്ന ('എനിക്കിനി ശിശുവായാല്‍ മതി, കള്ളാ') പ്രൊഫസര്‍ക്ക് യഥാര്‍ത്ഥജ്ഞാനം കൈവരുന്നതായി കണ്ടെത്താന്‍ കഴിയും. ദൈവരാജ്യം ശിശുമനസ്സിന് മാത്രം പ്രാപ്തമാണെന്നും, ശാസ്ത്രത്തിനും യുക്തിക്കും വ്യക്തികള്‍ക്കും സകല ദാര്‍ശനികതകള്‍ക്കും അപ്പുറമാണെന്നും വ്യക്തമാക്കി ലോകത്തിന്‍റെ ഏക പ്രശ്നം ശിശു മനസ്സിന്‍റെ അഭാവമാണെന്നും സ്വാര്‍ത്ഥ ചിന്തകള്‍ വെടിഞ്ഞ് ശിശു സഹജമായ ഭാവം കൈവരിക്കാന്‍ അനുവാചകരെ പ്രേരിപ്പിക്കുന്ന രചനയാണ് 'ചോരശാസ്ത്രം'. 
നിധി ജ്ഞാനമുണ്ടായിട്ടും മായാബന്ധനായ കള്ളന്‍, സഹായിയായ പയ്യന്‍ എല്ലാം മോഷ്ടിച്ചുകൊണ്ടുപോയി എന്നതില്‍ ഹതാശനാകുന്നു. ഒടുവില്‍ ഗുരു അവനെ ഉപദേശിക്കുന്നു: 'നിന്‍റെ അറയെക്കുറിച്ചു മാത്രം നീ ചിന്തിക്കുന്നു. ലോകത്ത് എവിടെയൊക്ക നിധി ഉണ്ടോ അതൊക്കെ നിന്‍റേതെന്ന് നീ അറിയാത്തതാണ് നിന്‍റെ പ്രശ്നം.' അറിവുകൊണ്ട് നേടിയ നേട്ടങ്ങള്‍ എല്ലാം സ്വന്തം സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഉപയോഗിച്ചപ്പോള്‍ അയാള്‍ക്ക് എല്ലാം നഷ്ടമായി. മനസ്സ് ക്ഷുബ്ധമാകുമ്പോള്‍ ജ്ഞാനത്തിന്മേല്‍ മറ വീഴുന്നത് അറിയാതെപോകുന്നു ആധുനിക മനുഷ്യന്‍. ജന്മംകൊണ്ട് ഓരോ മനുഷ്യനും കള്ളനാണ്, പ്രപഞ്ചത്തില്‍നിന്ന് മോഷ്ടിക്കുന്ന മോഷ്ടാവ്. എല്ലാവരുമായി പങ്കുവയ്ക്കേണ്ട പ്രകൃതി സമ്പത്താകുന്ന നിധിയും ജ്ഞാനംകൊണ്ട് നേടിയ വിദ്യയും സ്വാര്‍ത്ഥതാല്പര്യത്തിനുവേണ്ടി ദുരുപയോഗിക്കപ്പെടുമ്പോള്‍ അവിടെ അധഃപതനം സംഭവിക്കുന്നുവെന്ന് 'ചോരശാസ്ത്രം' എന്ന നോവല്‍ ഓര്‍മിപ്പിക്കുന്നു.
ഒരെഴുത്തുകാരന്‍റെ ദാര്‍ശനികമായ സഞ്ചാരങ്ങളെ അടുത്തറിയണമെങ്കില്‍ കാലാനുഗതമായി അദ്ദേഹത്തിന്‍റെ കൃതി വായിക്കണം. പുറപ്പാടിന്‍റെ പുസ്തകത്തില്‍ നിന്നും ചോരശാസ്ത്രത്തിലൂടെ ദത്താപഹാരം വഴി നിരീശ്വരനിലേയ്ക്കു ഒരു സഞ്ചാരം നടത്തുമ്പോള്‍  എല്ലാത്തരം വൈരുദ്ധ്യങ്ങളും കൂടിച്ചേര്‍ന്നതാണ് ജെയിംസിന്‍റെ സൃഷ്ടികള്‍ എന്നു കണ്ടെത്താനാവും. രണ്ടു പ്രത്യക്ഷ വൈരുദ്ധ്യങ്ങള്‍ കൂട്ടിമുട്ടിക്കുന്ന ഒരു ഭൂമദ്ധ്യമുണ്ടെങ്കില്‍ അതിനെ കണ്ടെത്താനുള്ള ശ്രമമാണ് നിരീശ്വരന്‍ എന്ന കൃതിയില്‍. വൈജാത്യങ്ങള്‍ക്ക് അടിസ്ഥാനമായിരിക്കുന്ന ഏകത്വത്തെ ഭൗതികതലത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമാണ് നിരീശ്വരന്‍.
ബഹിരാകാശവുമായി ബന്ധപ്പെട്ട് മലയാളത്തിലെഴുതിയ കൃതിയാണ് ജെയിംസിന്‍റെ 'ലെയ്ക്ക' എന്ന ചെറു നോവല്‍. വിശ്വാസത്തിന്‍റെയോ അവിശ്വാസത്തിന്‍റെയോ കാര്യം മാത്രമല്ല, ഏതു കാര്യവും അനുഭവതലത്തില്‍ സ്വന്തമായി തീരുമ്പോള്‍ മാത്രമേ കൃതിക്ക് ജീവനുണ്ടാകൂ എന്ന തിരിച്ചറിവ് അദ്ദേഹത്തിന്‍റെ കൃതികളില്‍ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയും. നിരീശ്വരന്‍, ചോരശാസ്ത്രം, ദത്താപഹാരം, ഒറ്റക്കാലന്‍ കാക്ക തുടങ്ങിയ കൃതികള്‍ എല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. എഴുത്തുകാരന്‍റെ പ്രസക്തിയല്ല വായനക്കാരന്‍റെ ഉയര്‍ത്തെഴുന്നേല്പാണ് ഓരോ കൃതിയെയും മികവുറ്റതാക്കുന്നത്. അദ്ദേഹത്തിന്‍റെ ഓരോ നോവലും വ്യത്യസ്ത ക്യാന്‍വാസിലൂടെ നോക്കിക്കാണാന്‍ അനുവാചകരെ പ്രേരിപ്പിക്കുന്നവയാണ്.
എവിടെ ഒരാള്‍ ഞാന്‍ എന്ന ഭാവം മറന്ന് എന്തിനോടെങ്കിലും ഇഴുകിചേരുന്നുവോ അവിടെ അയാള്‍ പൂര്‍ണമായ ആനന്ദം അനുഭവിക്കുന്നു. ഓരോ കൃതിയും മികവുറ്റതാകുന്നത് എഴുത്തുകാരനും അനുവാചകനും ഈ അനുഭവമുണ്ടാകുമ്പോഴാണ്. ഇതുവരെ ആരും പറയാത്ത ഒരു പ്രമേയത്തെപ്പറ്റി പറയാന്‍ ആഗ്രഹിക്കുന്നവനാണ് എഴുത്തുകാരന്‍. വി.ജെ. ജെയിംസിന്‍റെ കൃതിയും ഇപ്രകാരമുള്ളതാണ്. നിരന്തരമായ അന്വേഷണത്തിലൂടെ സര്‍വസന്തോഷങ്ങളും ത്യജിച്ച് പുതുമയുള്ള ആശയങ്ങളെ അക്ഷരശക്തിയുള്ള വിശ്വാസം കൊണ്ട് എഴുതിയ എഴുത്തുകാരന്‍. ജെയിംസിന്‍റെ അഭിപ്രായത്തില്‍ എഴുത്ത് ആഴത്തില്‍ കുഴിച്ച് വെള്ളം കണ്ടെത്തുന്നതുപോലെയുള്ള ഒരുതരം കണ്ടെത്തലാണ്.
    ഫ്രഞ്ച് എഴുത്തുകാരനായ റൊണാള്‍ഡ് ബര്‍ത്ത്സ പറഞ്ഞിട്ടുള്ളതുപോലെ എഴുത്തുകാരന്‍ മരിക്കുമ്പോള്‍ വായനക്കാരന്‍ ജനിക്കുന്നു. ഒരു കൃതി വായനക്കാരന്‍ ഏറ്റെടുത്തു കഴിയുമ്പോള്‍ എഴുത്തുകാര്‍ക്കു പ്രസക്തിയില്ലാതാകുന്നു. വായനക്കാരന്‍ അതിനു ജീവന്‍ നല്കുന്നു. വി. ജെ. ജെയിംസ് എന്ന എഴുത്തുകാരന്‍റെ കൃതിയെ ഏറ്റെടുക്കുന്നത് വായനക്കാരാണ്. ഉത്തരാധുനിക കാലഘട്ടത്തില്‍  വ്യത്യസ്തമായ രചനകളുടെ സ്രഷ്ടാവാണ് വി. ജെ. ജെയിംസ് എന്ന എഴുത്തുകാരന്‍.
 
Share:

സാമൂഹ്യ ബാങ്കിംഗ് അസ്തമിക്കുമ്പോള്‍ -- കെ.ജി.സുധാകരന്‍


ബാങ്കുകള്‍ നിര്‍ദ്ദേശിക്കുന്ന തുക മിനിമം ബാലന്‍സായി അക്കൗണ്ടില്‍ നിലനിര്‍ത്താന്‍ സാധിക്കാത്ത ദരിദ്രരായ ഇടപാടുകാരുടെ 41.16 ലക്ഷം അക്കൗണ്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലോസ് ചെയ്തു. 2017 ഏപ്രില്‍ മുതല്‍ 2018 ജനുവരി മാസം വരെയുള്ള കണക്കാണിത്. അതായത് പത്ത് മാസം കൊണ്ട് 41.16 ലക്ഷം ദരിദ്രരെ പടിക്ക് പുറത്താക്കി. ആരുടെ ഉന്നമനത്തിനുവേണ്ടിയാണോ നമ്മള്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത് ആ ബാങ്കുകള്‍ ഇന്ന് അവരെ ആട്ടിയോടിക്കുകയാണ്. ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങള്‍ തുടരുമ്പോള്‍ ദേശസാല്‍ക്കരണത്തിനുമുമ്പുള്ള അവസ്ഥയിലേക്കാണ് ബാങ്കുകള്‍ നടന്നടുക്കുന്നത്. പഴയ ക്ലാസ് ബാങ്കിംഗ് തിരിച്ചുവരുന്നു. സാധാരണക്കാര്‍ ഔട്ട്. മുന്‍ഗണനാ മേഖലകള്‍ തീരെ ഇല്ല. സ്വകാര്യ ബാങ്കുകളും പൊതുമേഖലാബാങ്കുകളും പകല്‍ക്കൊള്ളയാണ് തുടരുന്നത്. കഴിഞ്ഞ നാല് വര്‍ഷം ഇന്ത്യയിലെ ബാങ്കുകള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ പാവപ്പെട്ട ഇടപാടുകാരെ കൊള്ളയടിച്ചത് 11529 കോടി രൂപ. മിനിമം ബാലന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ കൊള്ളയടിച്ചതിന്‍റെ കണക്കുകള്‍ താഴെ.



2016-17ല്‍ നിന്നും ഒരു വര്‍ഷം പിന്നിടുമ്പോള്‍ കൊള്ളയടി ഇരട്ടിയില്‍ ഏറെയായി. ഈ കൊള്ള തുടരാന്‍ നാം അനുവദിക്കരുത്.
ഏറ്റവും കൂടുതല്‍ ദരിദ്രര്‍ പാര്‍ക്കുന്ന ഒരു രാജ്യത്തെ ബാങ്കിംഗ് സംവിധാനം ജനങ്ങളുടെ നിത്യജീവിതം അല്‍പ്പമെങ്കിലും മെച്ചപ്പെടുത്താനാണ് ഉപയോഗിക്കേണ്ടത്. ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുമ്പോള്‍ നാം ഉദ്ദേശിച്ചതും സമൂഹത്തിന്‍റെ സമഗ്ര പുരോഗതി ആയിരുന്നു. 1969 ജൂലായ് 19 ഇന്ത്യയിലെ 14 വന്‍കിട ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു. ഇന്ത്യന്‍ ജനത പ്രതീക്ഷകളോടെയാണ് ഈ പുരോഗമനപരമായ തീരുമാനത്തെ വരവേറ്റത്. എന്നാല്‍ ഇന്ന് കേന്ദ്രം ഭരിക്കുന്ന ഭരണകക്ഷിയുടെ പഴയ രൂപമായ ജനസംഘം അന്ന് കരിദിനമായി ആചരിച്ചു എന്നത് ചരിത്രത്തിലെ ഒരു പ്രധാന അടയാളമാണ്. അവര്‍ അതിലൂടെ കോര്‍പറേറ്റ് വിധേയത്വം പ്രകടമാക്കി. ഭരണത്തിലേറി വര്‍ഷം അഞ്ച് പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ നൂറ്റാണ്ടുകള്‍ പിറകോട്ടാണ് അവര്‍ നയിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. പരസ്പരം ലയിച്ച് വലിയ ബാങ്കുകളായാല്‍ ആഗോളതലത്തില്‍ മത്സരിക്കാം. മറുഭാഗത്ത് സ്വകാര്യ ബാങ്കുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കുകയാണ്. ഇതില്‍ നിന്നും ബാങ്ക് ലയനങ്ങളുടെ പിന്നില്‍ അടങ്ങിയിരിക്കുന്ന അജണ്ട വ്യക്തമാണ്. സ്വകാര്യവല്‍ക്കരണം  കൂടുതല്‍ എളുപ്പമാക്കാനാണ് പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറക്കുന്നത്. 2015 ഓഗസ്റ്റ് 14-ാം തീയതിയാണ് കേന്ദ്ര ധനമന്ത്രാലയം ഇന്ദ്രധനുസ് എന്ന പേരില്‍ ബാങ്കിംഗ് പരിഷ്ക്കാരങ്ങളെക്കുറിച്ച് ഒരു രേഖ പുറത്തിറക്കിയത്. ഈ രേഖയില്‍ പറയുന്ന പരിഷ്ക്കാരങ്ങളുടെ ഭാഗമാണ് പൊതുമേഖലാ ബാങ്കുകളുടെ ലയനം. ആഗോളതലത്തില്‍ മത്സരയോഗ്യമാക്കാനാണ് ലയനം എന്ന് പറയുന്ന ഭരണാധികാരികള്‍ ബാങ്കുകളുടെ ധര്‍മ്മം ജനക്ഷേമമാണെന്ന കാര്യം സൗകര്യപൂര്‍വം മറന്നുപോകുന്നു. ലോകത്തിലെ വന്‍കിട സ്വകാര്യബാങ്കുകള്‍ തകര്‍ന്ന് തരിപ്പണമായത് നമ്മുടെ ഭരണാധികാരികള്‍ അറിയാത്തതായി നടിക്കുകയാണ്.
ഗ്രാമത്തിലെ ഒരു സ്ത്രീ തന്‍റെ ഉപജീവനത്തിനായി ഒരു ആടിനെ വാങ്ങാന്‍ തീരുമാനിച്ചു. 7000 രൂപയാണ് വില. തന്‍റെ കൈയില്‍ പണമില്ലാത്തതുകൊണ്ട് വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചു. ഒരു ബാങ്കും വായ്പ നല്‍കാന്‍ തയ്യാറായില്ല. അവസാനം ഒരു മൈക്രോഫിനാന്‍സ് കമ്പനിയില്‍ നിന്നും വായ്പ വാങ്ങി. ആഴ്ചതോറും തിരിച്ചടക്കണം. 24 ശതമാനമാണ് പലിശ നിരക്ക്. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ പലിശ നിരക്ക് 36 ശതമാനം. പ്രമുഖ വ്യവസായിയായ ലക്ഷ്മി മിത്തല്‍ (ഘമഃാശ ങശമേേഹ) പഞ്ചാബ് സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് ബത്തില്‍ഡ പെഗോ റിഫൈനറി തുടങ്ങുന്ന ആവശ്യത്തിനായി പഞ്ചാബ് സര്‍ക്കാര്‍ 1250 കോടി രൂപ വായ്പ നല്‍കി. പലിശ നിരക്ക് 0.1 ശതമാനം. കൂടാതെ 15 വര്‍ഷത്തേക്ക് പൂര്‍ണ നികുതി സൗജന്യം. ടാറ്റാ ഗുജറാത്തില്‍ ആരംഭിക്കുന്ന നാനോ ഫാക്ടറിക്കുവേണ്ടി കോടിക്കണക്കിന് രൂപ 20 വര്‍ഷത്തെ തിരിച്ചടവ് നിശ്ചയിച്ച് 0.1 ശതമാനം പലിശ നിരക്കിലാണ് നല്‍കിയത്. പാവപ്പെട്ട സ്ത്രീക്ക് ആടിനെ വാങ്ങാന്‍ 0.1 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമായിരുന്നെങ്കില്‍ അവരുടെ ജീവിതം അല്‍പ്പമെങ്കിലും മെച്ചപ്പെടുമായിരുന്നു.



   ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളിലും ശാഖകള്‍ തുറന്ന് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ബാങ്കിംഗ് സേവനം ലഭ്യമാക്കണം. ഗ്രാമീണ ദരിദ്രരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ വായ്പാ പദ്ധതികള്‍ നടപ്പിലാക്കണം. കൃഷി ഉള്‍പ്പെടെ പ്രധാന മേഖലകളില്‍ പൊതു നിക്ഷേപം വര്‍ദ്ധിപ്പിച്ച് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നടപടികള്‍ തുടരണം. ഇത്തരം ജനക്ഷേമ പദ്ധതികളില്‍ ശ്രദ്ധിക്കാതെ കോര്‍പ്പറേറ്റുകള്‍ക്ക് പുതിയ ബാങ്കുകള്‍ തുടങ്ങാന്‍ ലൈസന്‍സ് നല്‍കാനുള്ള നടപടികള്‍ അണിയറയില്‍ തുടരുകയാണ്. ഇന്ത്യന്‍ ജനതക്ക് ആവശ്യം സ്വകാര്യ ബാങ്കുകളല്ല ജനകീയ ബാങ്കിംഗ് നയമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വകാര്യ വിദേശ ബാങ്കുകളും ദേശസാല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ബാങ്കിംഗ് സേവനം ലഭ്യമാക്കാന്‍ ഓരോ ഇന്ത്യക്കാരനും ശബ്ദമുയര്‍ത്തുക. ബാങ്ക്, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ പൊതുഉടമയില്‍ മാത്രം. ബാങ്കുസ്വകാര്യവല്‍ക്കരണ നടപടികള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക. ജനകീയ ബാങ്കിംഗ് ജനനന്മയ്ക്ക്. ജനകീയ ബാങ്കിംഗ് ഭരണകൂടം നല്‍കേണ്ട ഔദാര്യമല്ല, ജനതയുടെ അവകാശമാണ്. അവകാശ സംരക്ഷണത്തിനായി പോരാട്ടം ശക്തിപ്പെടുത്തുക. രാജ്യത്തിന്‍റെ സമ്പത്ത് രാജ്യ പുരോഗതിക്കുവേണ്ടി വിനിയോഗിക്കുക. സാമൂഹ്യ ബാങ്കിംഗ് നിലനിര്‍ത്താനും വ്യാപിപ്പിക്കാനും ശബ്ദമുയര്‍ത്തുക.




















Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts